പേജുകള്‍‌

2014, മാർച്ച് 23, ഞായറാഴ്‌ച

ഘടികാരം

കടപ്പാട് . shahul malayil

ഘടികാരം
മഞ്ചേരി മെഡിക്കല്‍ കോളേജ്.. പുതിയ ബ്ലോക്കിലെ intencive care unit നു പുറത്തെ ഗ്ലാസ്സിലൂടെ അവള്‍ അകത്തേക്ക് നോക്കി.. അകത്തു പാതി നിശ്ചലമായ ശരീരവുമായി കിടക്കുന്ന തന്റെ പ്രാണ നാഥന്‍.... മുഖത്ത് വച്ച മാസ്കിലൂടെ ശ്വാസം എടുക്കാന്‍ അയാള്‍ നന്നേ പ്രയാസപ്പെടുന്നു.. ജീവനുണ്ടെന്നു തെളിയിക്കാനെന്ന വണ്ണം ശ്വാസോച്വാസത്തിനനുസരിച്ചു ഉയര്‍ന്നു പൊങ്ങുന്ന മാറിടം....
അവള്‍ ആ ഗ്ലാസ്സില്‍ മുഖമമര്‍ത്തി വച്ച് ശബ്ദമില്ലാതെ തേങ്ങി.. അവളുടെ കണ്ണുനീര്‍ തുള്ളികള്‍ ആ ചില്ലിലൂടെ താഴോട്ടു ഒലിച്ചിറങ്ങി..ദൈവമേ .. എന്തിനു ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നു....
വല്യ കാശുള്ള വീട്ടിലെ പയ്യനായിട്ടും തന്നോടുള്ള സ്നേഹം കൊണ്ടല്ലേ വീട്ടുകാരെ പോലും വെറുപ്പിച്ചു തന്നെ കല്യാണം കഴിച്ചത്.. ആരുടേയും സഹായമില്ലാതെ ചെറുതെങ്കിലും സ്നേഹം വിരിയുന്ന ആ കൊച്ചു വാടക വീട്ടില്‍ താനും തന്റെ ഹരിയേട്ടനും എത്ര സന്തോഷത്തോടെയാണ് ജീവിച്ചത്...വീട്ടുകാര്‍ പടി അടച്ചു പിണ്ഡം വച്ചിട്ടും ഒരു കുറവുമില്ലാതെയല്ലേ എന്നെ നോക്കിയത്.. രാത്രിയുടെ അന്ത്യ യാമങ്ങളില്‍ നിദ്രയെത്താതെ ഹരിയെട്ടന്റെ മാറില്‍ തല വെച്ച് കിടക്കുമ്പോള്‍ താന്‍ എത്ര ഭാഗ്യവതി ആണെന്ന് ഓര്‍ത്തു പോയിട്ടുണ്ട്..... വിവാഹ വാര്‍ഷികത്തിന് സര്‍പ്രൈസ് തരാം എന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ഏട്ടനെ പിന്നെ കാണുന്നത് ഇവിടെ ഈ അവസ്ഥയിലാണ്.... ഇതായിരുന്നോ എനിക്ക് വേണ്ടി ഏട്ടന്‍ കാത്തു വച്ചിരുന്ന വിവാഹ സമ്മാനം...മൂന്ന് മാസമായി ഈ കിടപ്പ് തുടങ്ങിയിട്ട്.. ഒന്ന് മിണ്ടാതെ ...ശരീരം അനക്കാന്‍ പോലും കഴിയാതെ.....
പെട്ടെന്ന് വാതില്‍ തുറന്നു അകത്തു നിന്നും ഒരു നഴ്സ് പുറത്തു വന്നു.... "'പ്ലീസ് ഞാന്‍ ഒന്ന് കാണട്ടെ... "" "" കണ്ടോളൂ പക്ഷെ കരയാനോ, ബുധിമുട്ടിക്കാണോ പാടില്ല.... അവള്‍ തല കുലുക്കി വാതില്‍ തുറന്നു അകത്തേക്ക് കയറി.... അയാളുടെ അടുത്ത് ചെന്നിരുന്നഅവള്‍ അയാളുടെ കൈകള്‍ നെഞ്ചില്‍ ചേര്‍ത്ത് വച്ച്.. ഒരു കൈ കൊണ്ട് പതിയെ മുടിയിഴകളില്‍ തലോടി..ശ്വാസമെടുക്കാന്‍ പിടയുന്ന അയാളുടെ അവസ്ഥ കണ്ടപ്പോള്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്കു കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല..... അവളുടെ ഹൃദയമുരുക്കി പുറത്തു വന്ന ചൂടുള്ള കണ്ണ്നീര്‍ തുള്ളികള്‍ അയാളുടെ കവിളിലേക്കു വീണു.... അയാള്‍ ആയാസപ്പെട്ട്‌ കണ്ണുകള്‍ തുറന്നു അവളെ ദയനീയമായി നോക്കി.....""ഇല്ല ഹരിയേട്ടാ ഒന്നും സംഭവിക്കില്ല എന്റെ ജീവന്‍ കൊടുത്തിട്ടാണെങ്കിലും ഏട്ടന്റെ ജീവന്‍ ഞാന്‍ രക്ഷിക്കും..... . അത്രയ്ക്ക്.. അത്രയ്ക്ക് ഞാന്‍ സ്നേഹിച്ചു പോയി.. ഒതുക്കി വച്ച വിതുമ്പലുകള്‍ ഒരു ആര്‍ത്തനാദത്തോടെ പുറത്തേക്കു വന്നു......
സമയം 12.10 pm .. ഡോക്റ്ററുടെ റൂം. ഞാന്‍ പറയുന്നത്ശ്രദ്ദിച്ചു കേള്‍ക്കണം.. നിങ്ങളുടെ ഭര്‍ത്താവിന്റെ അവസ്ഥ വളരെ ഗുരുതരമാണ്..ഓരോ മണിക്കൂര്‍ കഴിയും തോറും അയാള്‍ മരണത്തിലേക്ക് കൂടുതല്‍ അടുത്ത് കൊണ്ടിരിക്കുകയാണ്.ആക്സിടന്ട്ടില്‍ അയാളുടെ തലയ്ക്കു ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്...ഇപ്പോള്‍ അയാളുടെ ശരീരം മരുന്ന്നുകളോട് പോലും പ്രതികരിക്കാതെയായിട്ടുണ്ട് നാളെ ഡോക്റ്റര്‍ ശ്യാം പ്രസാദ് വരും. അദ്ദേഹത്തിനെ ഇനി കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ.. പക്ഷെ അയാള്‍ വരും വരെയെങ്കിലും നിങ്ങളുടെ ഭര്‍ത്താവിന്റെ ജീവന്‍ നില നിരത്തണം.. അതിനു നിങ്ങള്‍ ഈ കുറിപ്പില്‍ ഉള്ള മരുന്ന് മേടിച്ചു വരണം.... ഇത് പുറത്തു നിന്നേ കിട്ടൂ മേലാക്കതുള്ള സൂര്യ മെഡിക്കല്‍ സ്റ്റോറില്‍. കൊസ്ട്ട്ലി ആണ്.. 20000 രൂപയുടെ അടുത്ത് വരും.. പ്രത്യേകം ശ്രദ്ദിക്കണം.. ഒരു മണിക്കൂറിനുള്ളില്‍ മരുന്ന് എത്തിയില്ലെങ്കില്‍ പിന്നെ മരുന്ന് കൊണ്ട് ഫലം ഉണ്ടാവില്ല.. പറഞ്ഞത് മ്മനസ്സിലായില്ലേ... അവള്‍ പതിയെ തലയാട്ടി..
20000 രൂപ എങ്ങനെ ഉണ്ടാക്കും അവള്‍ക്കു അറിയില്ലായിരുന്നു ഹരിയെട്ടന്റെ വീട്ടിലേക്കു വിളിച്ചു പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി ""ചത്താലും ഇങ്ങോട്ട് കൊണ്ട് വരേണ്ട എന്നായിരുന്നു.. ഒരു തരി സ്വര്‍ണ്ണം പോലുമില്ല ശരീരത്തില്‍.... ഇനി വില്‍ക്കാന്‍ ഈ ശരീരം മാത്രമേ ഉള്ളൂ...
സമയം 12.20.. അവള്‍ കണ്ണില്‍ കണ്ടവരോടെല്ലാം ഒരു ഭിക്ഷക്കാരിയെ പോലെ യാചിച്ചു.പക്ഷെ അത്രയും വലിയ തുക അവള്‍ക്കു നല്‍കാന്‍ ആരും തയ്യാറായില്ല....ഒരു മണിക്കൂറിനുള്ളില്‍ മരുന്ന് എത്തിച്ചില്ലെങ്കില്‍ ഹരിയെട്ടന്റെ ജീവന്‍.....
അവള്‍ പുറത്തിറങ്ങി.. ആദ്യം കണ്ട കടയില്‍ കയറി.... മാഞ്ഞാന്‍ കണ്ടിയില്‍ ഹോം അപ്പ്ളയന്സസ്.. കാഷില്‍ ഇരിക്കുന്ന കഷണ്ടി തലയുള്ള തടിയനോട് അവള്‍ കണ്ണീരോടെ കാര്യങ്ങള്‍ വിശദീകരിച്ചു.. എല്ലാം കേട്ട് കഴിഞ്ഞ അയാള്‍ താടിയില്‍ ചൊറിഞ്ഞു ഒന്ന് മൂളി..അയാള്‍ അവളെ ഒന്ന് നോക്കി ചുണ്ടു കടിച്ചു.. ""ഇത്രയും വലിയ തുക നിനക്ക് തരുന്നത് കൊണ്ട് എനിക്ക് എന്താ ലാഭം...
""ഞാന്‍ എന്ത് വേണമെങ്കിലും തരാം സാര്‍"" അയാള്‍ ശബ്ദം താഴ്ത്തി പതിയെ പറഞ്ഞു.. എനിക്ക് വേണ്ടത് നിന്നെയാ പറ്റുമോ???? ഓക്കേ ആണെങ്കില്‍ പണം ദാ ഇപ്പോള്‍ പ്പിടിച്ചോ......
അവള്‍ ഒന്ന് നടുങ്ങി.. പിന്തിരിഞ്ഞു നടക്കാന്‍ നിന്നപ്പോള്‍ ഡോക്റ്ററുടെ വാക്കുകള്‍ അവളുടെ മനസ്സില്‍ മുഴങ്ങി.... ഒരു മണിക്കൂറിനുള്ളില്‍ മരുന്ന് എത്തിച്ചില്ലെങ്കില്‍ പിന്നെ ....""" അനങ്ങാന്‍ വയ്യാതെ കിടക്കുന്ന തന്റെ ഭര്‍ത്താവിനെയും അവള്‍ ഒന്ന് ഓര്‍ത്തു... അവളുടെ മിഴികള്‍ നിറഞ്ഞു.. പിന്നെ അയാള്‍ക്ക്‌ നേരെ നോക്കി തലയാട്ടി.... " ഡാ ചെക്കാ ഞാന്‍ ഊണ് കഴിച്ചിട്ട് വരാം.. കട നോക്കിയെക്ക്"" അയാള്‍ അവളെയും കൂടി കാറില്‍ കയറി....
12.35 ..ആ യാത്ര അവസാനിച്ചത്‌ അയാളുടെ ഗസ്റ്റ് ഹൌസില്‍ ആണ്..... വിജനമായ ആ ബംഗ്ലാവിലെ ഇരുട്ട് നിറഞ്ഞ മുറിയില്‍ വച്ച് അയാള്‍ അവളെ കീഴ്പ്പെടുത്തി.... വേഗതയേറിയ ശ്വാസോച്ചാസത്തോടെ അയാള്‍ അവളുടെ ശരീരത്തില്‍ ഉയര്‍ന്നു [പൊങ്ങിയപ്പോള്‍ ഒരിറ്റു ശ്വാസത്തിന് വേണ്ടി പിടയുന്ന തന്റെ ഭര്‍ത്താവിനെ അവള്‍ ഓര്‍ത്തു....അവളുടെ മിഴികള്‍ കര്‍ക്കിടക മഴ പോലെ പെയ്യുകയാണ്.. ചുമരില്‍ ഓടിക്കൊണ്ടിരിക്കുന്ന ഘടികാരത്തിലെ സെക്കണ്ട് സൂചികള്‍ക്ക് പതിവിലും കൂടുതല്‍ വേഗതയുന്ടെന്നു അവള്‍ക്കു തോന്നി.ഒരു നിമിഷം അതൊന്നു നിലചെങ്കില്‍ ഒന്ന് അവള്‍ ആത്ന്മാര്തമായി ആഗ്രഹിച്ചു.....
1.05 വിയര്‍ത്ത് ഒലിച്ച ശരീരവുമായി അയാള്‍ അവളുടെ ദേഹത്ത് കിടക്കുകയാണ്... ""എനിക്ക് പോണം"" അവളുടെ ശബ്ദം കേട്ട് അയാള്‍ ബെഡ്ഡില്‍ നിന്നും എഴുന്നേറ്റു അവള്‍ക്കു നേരെ പണം നീട്ടി.. "" ഒറ്റ തവണ സുഖിക്കാന്‍ 20000 തരാന്‍ നീ സിനിമാ നടി ഒന്നും അല്ലല്ലോ.. പിന്നെ നിന്റെ അവസ്ഥ അറിഞ്ഞിട്ടാ ഇന്നാ പിടിച്ചോ.. അയാള്‍ അവള്‍ക്കു നേരെ പണം നീട്ടി.... തന്റെ ശരീരത്തിനുള്ള പ്രതിഫലം... ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ശരീരം വില്‍ക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ ഗതികേട്..ദൈവമേ ലോകത്തില്‍ ഒരു പെണ്ണിനും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുതേ.... "" ആ പിന്നെ ഞാന്‍ ആവശ്യമാവുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ഹോസ്പിറ്റലില്‍ വന്നു നിന്നെ കണ്ടോളാം കേട്ടോ.... അയാള്‍ ഒരു വഷളന്‍ ചിരി ചിരിച്ചു.....
1.15 സൂര്യ medicals... അവള്‍ മരുന്ന് വാങ്ങി പുറത്തു വന്നു... ഒരുപാട് ഒട്ടോകള്‍ക്ക് കൈ കാണിച്ചെങ്കിലും ഒറ്റ ഓട്ടോ പോലും നിര്‍ത്തിയില്ല..സമയം നീങ്ങുകയാണ്.... ഈശ്വരാ അവള്‍ മനമുരുകി ദൈവത്തെ വിളിച്ചു.. "" എങ്ങോട്ട ചേച്ചി.."" മുന്നില്‍ ഒരു ഓട്ടോക്കാരന്‍... മെഡിക്കല്‍ കോളേജ് ..വേഗം പോ...... "കയറ് ചേച്ചി...
സമയം അതിവേഗം നീങ്ങുകയാണ്... പെട്ടെന്ന് ശ്രീദേവി മൂവീസിന് മുന്നിലുള്ള ഹമ്പ് ചാടിയപ്പോള്‍ വണ്ടി ഒന്ന് വെട്ടി നിന്ന്.. "" നാശം പിടിക്കാന്‍ പഞ്ചര്‍ ആയെന്നാ തോന്നുന്നേ.... ഒരു പത്തു മിനിട്ട് ചേച്ചി.... ' ഇപ്പൊ ശരിയാക്കാം... അവള്‍ അയാള്‍ പറഞ്ഞത് കേള്‍ക്കാതെ പുറത്തിറങ്ങി... അടുത്തുള്ള കൂല്ബാറിലെ ക്ലോക്കില്‍ സമയം നോക്കി .. 1.23 ..അവളുടെ മുഖം തുടുത്തു... നെഞ്ച് ഒന്ന് പിടച്ചു...അടുത്ത ഒരു ഓട്ടോക്ക് കൈ കാണിച്ചു അവള്‍ കയറി....
കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ വണ്ടികള്‍ നിര നിരയായി ബ്ലോക്കായി കിടക്കുന്നു... ഡ്രൈവര്‍ തല പുറത്തേക്കിട്ടു... ചേച്ചി പണിയായി ആക്സിടന്റ്റ് ആണെന്നാ തോന്നുന്നേ.. ഇനി രക്ഷയില്ല.. ദേ നടക്കാനുള്ള ദൂരമേ ഉള്ളൂ ആസ്പത്രിയിലേക്ക്.. അവള്‍ അയാള്‍ക്ക്‌ പണം കൊടുത്തു പുറത്തിറങ്ങി.. നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഇടയിലൂടെ അവള്‍ ഓടുകയായിരുന്നു.... വാഹനങ്ങളില്‍ ഉള്ളവരെല്ലാം അവളെ തന്നെ ഉറ്റു നോക്കുകയാണ്.... പെട്ടെന്ന് ഒരു കല്ലില്‍ തട്ടി അവള്‍ നിലത്തു വീണു... സകല പ്രതീക്ഷകളും അസ്തമിക്കുകയാണ്.. അവള്‍ തൊട്ടടുത്ത ബൈക്ക് യാത്രക്കാരന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി.. സമയം 1.27 ... അവള്‍ ഒരു ആവേശത്തോടെ ചാടി എണീറ്റ്‌... മനസ്സില്‍ ഹരിയെട്ടന്റെ മുഖം... അവള്‍ ഓടുകയായിരുന്നു...
ഡോക്റ്ററുടെ മുറിയില്‍ എത്തിയ അവള്‍ ടേബിളില്‍ കമിഴ്ന്നടിച്ചു വീണു.അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.. അവള്‍ ഡോക്റ്റര്‍ക്ക്‌ നേരെ മരുന്ന് നീട്ടി.... ഡോക്റ്ററുടെ മുഖം താഴ്ന്നു.. നിങ്ങള്‍ വൈകിപ്പോയി മിസ്സിസ് ഹരി.... സോറി എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല ... അത് കേട്ടതും അവള്‍ ഒരാര്‍ത്തനാദതോടെ താഴെ വീണു... അപ്പോഴും ചുമരില്‍ ഉണ്ടായിരുന്ന ഘടികാരത്തിലെ സെക്കണ്ട് സൂചികള്‍ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ