പേജുകള്‍‌

2014, മാർച്ച് 16, ഞായറാഴ്‌ച

കടലില്‍ ആനയോടപ്പം നീന്തി ദുബായ് കീരിടാവകാശി ശൈഖ് ഹംദാന്‍ ബിന്‍മുഹമ്മദ്.....

ദുബൈ: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ദുബായ് കീരിടാവകാശി ശൈഖ് ഹംദാന്‍ ബിന്‍മുഹമ്മദ്. ആന്തമാനില്‍ ആനയോടൊപ്പം കടലിനടിയില്‍ നീന്തിയതിലൂടെയാണ് രാജകുമാരന്‍ താരമായത്. ദുബായ് കീരിടാവകാശി ശൈഖ് ഹംദാന്‍ബിന്‍മുഹമ്മദ് ബിന്റാഷിദ് അല്‍മക്തൂമിന്റെ നിരവധി സാഹസിക വാര്‍ത്തകള്‍പുറത്ത് വന്നിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍കയറിയത് ഏറ്റവും ഒടുവില്‍വന്ന വാര്‍ത്ത. കനത്ത കാറ്റിനെ അവഗണിച്ച് 828 മീറ്റര്‍ഉയരത്തിലാണ് ഹംദാന്‍അന്ന് കയറിയത്. ആകാശച്ചാട്ടവും പാരച്യൂട്ടിംഗുമെല്ലാം പ്രിയപ്പെട്ട വിനോദങ്ങളായ ഇദ്ദേഹം ഇപ്പോള്‍ആനയോടൊപ്പം കടലിനടിയില്‍നീന്തീയാണ് വാര്‍ത്തകളില്‍നിറയുന്നത്. 

ആന്തമാനില്‍വച്ചാണ് കടലിനടിയില്‍നീന്താന്‍കഴിയുന്ന രാജന്‍എന്ന ആനയോടൊപ്പം ഹംദാന്‍നീന്തിയത്. അവധിക്കാലം ആഘോഷിക്കാന്‍എത്തിയതായിരുന്നു ദുബായ് കിരീടാവകാശി. രാജനോടൊപ്പം നീന്തുന്ന ചിത്രങ്ങള്‍ശൈഖ് ഹംദാന്‍ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുറത്ത് വിട്ടത്. 

ശൈഖ് ഹംദാന്‍തന്റെ അനുഭവം കുറിക്കുന്നത് ഇങ്ങനെയാണ് ലോകത്തിലെ കടലിനടിയില്‍നീന്തുന്ന ഏക ആനയായ രാജനെ പരിചപ്പെടുക. ഒരു ആനയോടൊപ്പം കടലിനടിയില്‍നീന്തുക എന്നത് അസാധാരണവും അത്ഭുകരവുമായ അനുഭവമായിരുന്നു.
കടലില്‍ ആനയോടപ്പം നീന്തി ദുബായ് കീരിടാവകാശി ശൈഖ് ഹംദാന്‍ ബിന്‍മുഹമ്മദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ