പേജുകള്‍‌

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഒരു ഫോണ്‍ കോള്‍ (part 1)
ഒരു വൈകുന്നേരമാണ് ചുമ്മാ ഇരുന്ന് ഗ്രൗണ്ടില്‍ കാറ്റു കൊള്ളുമ്പോള്‍ മൂബൈല്‍ റിംങ് ചെയ്തത്. പരിചയമില്ലാത്ത ഒരു നമ്പര്‍, ഇനി കസ്റ്റമര്‍ കെയര്‍ ആകുമോ എന്നൊക്കെ കരുതി രണ്ടും കല്‍പ്പിച്ച് പച്ച ബട്ടണ്‍ അമര്‍ത്തി മറുതലക്കല്‍ നിന്ന ഒരു പെണ്‍ നാദം ചെവിയിലേക്ക് അരിച്ചിറങ്ങി. വളരെ പരിചിതമായ ഒരു ശബ്ദം. പെട്ടെന്നു തന്നെ ആളെ പിടികിട്ടി. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഒരു പെണ്‍ സുഹൃത്ത്. ഒന്നു രണ്ടു തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഞാന്‍ ചോദിച്ചു ജസ്‌ന(പേര് യാഥാര്‍ത്ഥ്യമല്ല) എന്തേ വിളിച്ചത്. എനിക്കൊരു കാര്യം പറയാനുണ്ട്...(മനസ്സില്‍ പല ചിന്തകള്‍ ഒരൊറ്റ സെക്കന്റിനുള്ളില്‍ കടന്നു പോയി). അജു നാളെ ഫ്രീയാണോ? (വീട്ടില്‍ വെറുതെ കാറ്റും കൊണ്ട് ഉമ്മാനോടും അനിയത്തിയോടും തല്ലുപിടിച്ചിലിരിക്കാണ് അപ്പോയത്തെ അജണ്ടയെങ്കിലും കുറച്ചു വൈറ്റ് ഇട്ടു) ലേശം ബിസിയാണ് എന്താ കാര്യം എന്നു ചോദിച്ചു.
ഇയ്യാളെന്റെ നല്ല സുഹ്രത്താണെങ്കില് നാളെ ഞാന്‍ പറയ്ണ സ്ഥല്ത്ത് വരോ എന്റെ കൂടെ? (മനസ്സില്‍ എവിടെയൊക്കെയോ ലഡു പൊട്ടി) ഇതെന്താപ്പാ സാധാരണ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോടല്ലെ ഇങ്ങനെയൊക്കെ ചോദിക്കാ. പെണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെ പറയാവോന്നൊക്കെ ആലോചിച്ചു നിക്കുമ്പോള്‍ അവള്‍ടെ വക പിന്നേ ചോദ്യം വരോ അജൂ... ഞാന്‍ തിരിച്ചു ചോദിച്ചു എങ്ങോട്ടാ പോവ്ണത് എന്നു പറ. അപ്പോള്‍ അവള്‍ടെ വക ഒരു ഹലാക്കിന്റെ ഡയലോഗ് അത് സര്‍പ്രൈസ് ആണെത്ര...... അജൂന് വരാന്‍ പറ്റൊ ഇല്ലേന്...... എന്നെ വിശ്വാസമില്ലേന്നൊക്കെ . ഞാന്‍ രണ്ട് തവണ ആലോചിച്ചു.... എന്തു പറയണം ഒടുവില്‍ ഓളോട് ചോദിച്ചു ഒരു ക്ലൂ എങ്കിലും തരാന്‍. ഓള്‍ പറയാ കടലിന്റെ അടുത്താണെന്ന്. ഞാന്‍ ഓകെ പറഞ്ഞു നാളെ പയ്യോളിയില്‍ വെച്ചു കാണാനുള്ള ടൈം ഒക്കെ ഫിക്‌സ് ചെയ്തു ഫോണ്‍ കട്ട് ചെയ്തു. പിന്നെ ആലോചിച്ചപ്പോള്‍ തോന്നി ഓകെ പറയണ്ടായിരുന്നുവെന്ന് ഓണ്‍ലൈനില്‍ മാത്രം പരിചയമുള്ള കുട്ടിയല്ലേ... ചിലപ്പോള്‍ വല്ല ചതിയുമുണ്ടേലോ......... പറ്റിപ്പ് പരിപാടി വല്ലതുമാവോന്നൊക്കെ, ചില സുഹൃത്തുക്കളുമായി പ്രശ്‌നം പങ്കു വെച്ചു. എല്ലാരും വളരേയധികം മസ്തിക്ഷ പ്രക്ഷാണനം നടത്തിയതിനു ശേഷം അവരു പറഞ്ഞു നീയേതായാലും പോ അധികം കാശ് ഒന്നും കയ്യില്‍ വെക്കേണ്ട മുബൈല്‍ ലോക്കല്‍ മുബൈല്‍ കൈയ്യില്‍ വെച്ചാല്‍ മതിയെന്നൊക്കെ എ.ടി.എം കാര്‍ഡും വേണ്ടാന്നു പറഞ്ഞു. ഇടയ്ക്ക് വാര്‍ത്തയൊക്കെ കാണുന്ന ശീലമുണ്ടായത് കൊണ്ട് വിളിച്ചു കൊണ്ടു പോയി കയ്യിലുള്ളതെല്ലാം മോഷ്ടിച്ചു കൊണ്ടു പോവുന്ന വാര്‍ത്തകളൊക്കെ കേള്‍ക്കുന്നതു കൊണ്ടും ഒരു ചെറിയ ഭയം മനസ്സിലുണ്ടായിരുന്നു എന്നതാണ് വാസ്തവം. എന്തായാലും പിറ്റേ ദിവസം പറഞ്ഞ ടൈമിന് ലേഷം ലൈറ്റ് ആയി പയ്യോളിയിലെത്തി, പോയി നോക്കുമ്പോള്‍ പറഞ്ഞ കക്ഷി നേരത്തേ അവിടെ ഹജരായിട്ടുണ്ട്. എന്താ ലേറ്റായതെന്ന് പരിഭവം പ്രകടിപ്പിച്ചു. ഇശ്ശി ഭയത്തോട് കൂടിയാണേലും അവള്‍ടെ കൂടെ കാറില്‍ കയറി യാത്ര പുറപ്പെട്ടു വടകരയിലോട്ടാണ് അവള്‍ എന്നേം കൊണ്ടു പോയത്. പോകുന്ന വഴിയില്‍ ഒരു സ്വീറ്റ് ഷോപ്പില്‍ കയറി കുറച്ച് സ്വീറ്റ് ഒക്കെ വാങ്ങി അവള്‍ വണ്ടിയില്‍ വെച്ചു. വടകര കഴിഞ്ഞപ്പോള്‍ അവള്‍ ഒരു പോക്കറ്റ് റോഡിലേക്ക് വണ്ടി ഓടിച്ചു കയറ്റി മനസ്സിലെ ഭയം ഇത്തിരി ഇരട്ടിച്ചു എന്നതാണ് സത്യം. എത്ര ചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല എങ്ങോട്ടാ പോവുന്നതെന്നോ എന്തിനാ പോവുന്നതെന്നോ ഒന്നും......... കഥ തുടരുന്നതാണ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ