പേജുകള്‍‌

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ത്രെഡ്.................
നേരം വൈകീട്ട് ഏകദേശം മണി ആയിക്കാണും അയാള്‍ ഡ്യൂട്ടിയും കഴിഞ്ഞ് തന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. .പരവതാനി വിരിച്ച പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന രണ്ടുവരിപ്പാത അയ്യാളെ കാല്‍പാദങ്ങളെ അമ്മാനമാടികളിക്കുന്നുണ്ടായിരുന്നു .റോഡിനെ ചവിട്ടി മെതിച്ചു പോകുന്ന വാഹനങ്ങളുടെ ഗര്ജനങ്ങള്‍ ഒന്നും അയാള്‍ കേള്‍ക്കുന്നേ ഇല്ല . എന്ദോ നഷ്ട്ടപ്പെട്ട് തിരികെ ലഭികാത്തതിന്റെ നിരാശ വിളറി ചുകന്ന ആ മുഖത്ത് പ്രകടമായിരുന്നു .സ്ഥിരം കത്തിയടിക്കാറുള്ള സ്ഥലത്തൊന്നും അയാള്‍ നിന്നില്ല .കൂട്ടുകാര്‍ അവിടെ നിന്ന് പിറു പിറുക്കുന്നത് അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു .
" ഇവന് ഇത് എന്താ പറ്റിയത്‌ ?പോട്ടെടാ എന്ടെങ്ങിലും ടെന്‍ഷന്‍ ഉണ്ടാകും നാളെ വരുമ്പോ ചോദിക്കാം ."
അയാള്‍ കേള്‍കാത്ത ഭാവത്തില്‍ നടത്തത്തിനു വേഗം കൂട്ടി .ഒന്നാം നിലയിലുള്ള തന്‍റെ റൂമിലേക്ക്‌ ഓരോ പടിയും വേച് വേച് പറ്റാവുന്ന വേഗത്തില്‍ കയറി തീര്‍ത്തു.താക്കോല്‍ കൂട്ടത്തിലെ ഓരോ താക്കോലും വിറകൊള്ളുന്ന കൈ കൊണ്ട് മാറി മാറി തുറന്നു കൊണ്ടേയിരുന്നു .തുറന്ന പാടെ നേരെ ഹാളില്‍ വെച്ചിരുന്ന കമ്പ്യൂട്ടറിനു മുന്നിലെ ചാര് കസേരയില്‍ ഒരു നീളന്‍ നെടുവീര്‍പോടെ ഇരുന്ന് കമ്പ്യൂട്ടര്‍ ബട്ടണ്‍ ഓണാക്കി .
തന്നെ ഇത്രമാത്രം അസ്സോസ്ത്തനാക്കിയ ആ സംഗതി അയാള്‍ മനസ്സില്‍ ഓര്‍ത്തു ..............
"ദൈവമേ ഇത്ര നേരമായിട്ടും F B യില്‍ പോസ്റ്റ്‌ ഇടാന്‍
ഒരു ത്രെഡ് പോലും കിട്ടിയില്ലല്ലോ "
കുറച്ചു നേരത്തെ കണ്ണടച്ചുള്ള ഇരുത്തത്തിനു ശേഷം കണ്ണൊന്നു ചിമ്മി, വിടര്‍ന്ന കണ്ണുകളോടെ ,പ്രകാശം സ്ഫുരിക്കുന്ന മുഖത്തോടെ ഉന്മേഷവാനായി, സംഗതി കിട്ടിയ സന്ധോഷത്തില്‍ തന്‍റെ രണ്ടു കയ്യും കീ ബോര്‍ഡിലേക്ക് അമര്‍ത്തി വെച്ച് അയാള്‍ തുടങ്ങി
" നേരം വൈകീട്ട് ഏകദേശം മണി ആയിക്കാണും അയാള്‍ ഡ്യൂട്ടിയും കഴിഞ്ഞ് തന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ