ജൂണ്‍ മാസം ഓര്‍മ്മകളുടെ പെരുമഴക്കാലമാണ്..
കാലത്തെ തുടങ്ങുന്ന മഴയുടെ തണുപ്പില്‍ വിറച്ചു പുതപ്പിനുള്ളില്‍ എല്ലാം മറന്നുറങ്ങുന്ന സമയത്ത് മദ്രസയില്‍ പോവാന്‍ വേണ്ടി ഉമ്മയുടെ വിളി മുഴങ്ങുന്ന സമയം സകലരെയും മനസ്സില്‍ പ്രാകി കൊണ്ട് എഴുനേല്‍ക്കും..
കാലത്തെ തുടങ്ങുന്ന മഴയുടെ തണുപ്പില്‍ വിറച്ചു പുതപ്പിനുള്ളില്‍ എല്ലാം മറന്നുറങ്ങുന്ന സമയത്ത് മദ്രസയില്‍ പോവാന്‍ വേണ്ടി ഉമ്മയുടെ വിളി മുഴങ്ങുന്ന സമയം സകലരെയും മനസ്സില്‍ പ്രാകി കൊണ്ട് എഴുനേല്‍ക്കും..
മുറ്റത്ത് നിറയെ ചളി വള്ളം കെട്ടി നില്‍ക്കുന്നുണ്ടാവും..
ഉമ്മറത്ത് തൂക്കിയ ബക്കറ്റിലെ ഉമിക്കരിയില്‍ നിന്നും അല്‍പ്പം എടുത്തു അടഞ്ഞു മൂടിയ കണ്ണുകളെ തള്ളി തുറന്നു പല്ല് തേച്ചു എന്ന് വരുത്തും ...
മഴ നനയാതെ ഒറ്റ ഒറ്റ ഓട്ടത്തിന് പുറത്തെ വളരാന്‍ വെമ്പി നില്ക്കുന്ന തെങ്ങില്‍ നിന്നും ഒരു പച്ച ഈര്‍ക്കില്‍ എടുത്തു പാഞ്ഞു ഇറയത്തു വന്നു നാവു വടിക്കും..
ഉമ്മറത്ത് തൂക്കിയ ബക്കറ്റിലെ ഉമിക്കരിയില്‍ നിന്നും അല്‍പ്പം എടുത്തു അടഞ്ഞു മൂടിയ കണ്ണുകളെ തള്ളി തുറന്നു പല്ല് തേച്ചു എന്ന് വരുത്തും ...
മഴ നനയാതെ ഒറ്റ ഒറ്റ ഓട്ടത്തിന് പുറത്തെ വളരാന്‍ വെമ്പി നില്ക്കുന്ന തെങ്ങില്‍ നിന്നും ഒരു പച്ച ഈര്‍ക്കില്‍ എടുത്തു പാഞ്ഞു ഇറയത്തു വന്നു നാവു വടിക്കും..
പിന്നെ ഉമ്മ ഉണ്ടാക്കിയ സുലൈമാനിയും ഓട്ടടയും കഴിച്ചു നിറയെ ദ്വാരങ്ങളുള്ള ഫോറിന്‍ കുടയും ചൂടി മദ്രസയിലേക്ക് ഒരു ഓട്ടമാണ്..
മദ്രസ വിട്ടു വരുമ്പോഴും നല്ല മഴയായിരുക്കും ..
മഴയത് ചൂടിയ കുടയെല്ലാം കാറ്റത്ത് അമ്പലം (മലക്കം)മറിയും..
വീട്ടിലെത്തിയാല്‍ വിശപ്പിനുള്ളത് കഴിച്ചു വീണ്ടും സ്കൂളിലേക്ക്...
മഴയത് ചൂടിയ കുടയെല്ലാം കാറ്റത്ത് അമ്പലം (മലക്കം)മറിയും..
വീട്ടിലെത്തിയാല്‍ വിശപ്പിനുള്ളത് കഴിച്ചു വീണ്ടും സ്കൂളിലേക്ക്...
ടെക്സ്റ്റയില്‍ നിന്നും കിട്ടുന്ന കവറിനു അകത്തു പുസ്തകങ്ങളെല്ലാം കുത്തി നിറച്ചു സ്കൂളിലേക്ക് ഒരു പാച്ചിലാണ്..
വീടിനടുത്തുള്ള തോട് കലങ്ങി മറിഞ്ഞു നിറഞ്ഞു ഒഴുകുന്നുണ്ടാവും ..
പാടത്ത് വിളഞ്ഞു നില്‍ക്കുന്ന നെല്‍കതിരുകള്‍ എല്ലാം വെള്ളത്തിന് അടിയില്‍ ആവും..
വീശിയടിക്കുന്ന കാറ്റില്‍ കുടകള്‍ സംരക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ പാട് പെടുന്നുണ്ടാവും..
വീടിനടുത്തുള്ള തോട് കലങ്ങി മറിഞ്ഞു നിറഞ്ഞു ഒഴുകുന്നുണ്ടാവും ..
പാടത്ത് വിളഞ്ഞു നില്‍ക്കുന്ന നെല്‍കതിരുകള്‍ എല്ലാം വെള്ളത്തിന് അടിയില്‍ ആവും..
വീശിയടിക്കുന്ന കാറ്റില്‍ കുടകള്‍ സംരക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ പാട് പെടുന്നുണ്ടാവും..
സ്കൂളില്‍ എത്തുമ്പോഴേക്കും ആകെ നനഞ്ഞു കുതിര്‍ന്നിട്ടുണ്ട്ടവും...
സ്കൂള്‍ വിട്ടാല്‍ നേരെ കൈക്കോട്ടും എടുത്തു നേരെ തൊടിയിലേക്ക് ഇറങ്ങും ..
നല്ല നനവുള്ള ഇടത്തു കുഴിച്ചു മണ്ണിരയെ പിടിക്കും..
കിട്ടിയ മണ്ണിരകളെ ഒരു ചെമ്പില എടുത്തു അതില്‍ മണ്ണ് നിറച്ചു അതിനകതെക്കിടും..
നല്ല നനവുള്ള ഇടത്തു കുഴിച്ചു മണ്ണിരയെ പിടിക്കും..
കിട്ടിയ മണ്ണിരകളെ ഒരു ചെമ്പില എടുത്തു അതില്‍ മണ്ണ് നിറച്ചു അതിനകതെക്കിടും..
പിന്നെ ഒരു കോലില്‍ ഈ ർ മ്പ കെട്ടിയ ചൂണ്ടലും എടുത്തു തോട്ടിലേക്ക് ഇറങ്ങും..
ചൂണ്ടയില്‍ ഇര കോര്‍ത്ത് ഇടുമ്പോള്‍ മിക്കവാറും കുടുങ്ങുന്നത്..
കൊമ്പുള്ള "കോട്ടി" കടു തുടങ്ങിയ മീനുകള്‍ ആവും..
കിട്ടിയ മീനുകളെ എല്ലാം ഒരു പുല്ലില്‍ കോര്‍ത്തു വീട്ടില്‍ എത്തുമ്പോഴേക്കും മഗ്രിബു ബാങ്ക് കൊടുത്തിട്ടുണ്ടാവും..
ചൂണ്ടയില്‍ ഇര കോര്‍ത്ത് ഇടുമ്പോള്‍ മിക്കവാറും കുടുങ്ങുന്നത്..
കൊമ്പുള്ള "കോട്ടി" കടു തുടങ്ങിയ മീനുകള്‍ ആവും..
കിട്ടിയ മീനുകളെ എല്ലാം ഒരു പുല്ലില്‍ കോര്‍ത്തു വീട്ടില്‍ എത്തുമ്പോഴേക്കും മഗ്രിബു ബാങ്ക് കൊടുത്തിട്ടുണ്ടാവും..
പിന്നെ ഉമ്മയുടെ തല്ലും വാങ്ങി ഖുറാന്‍ തുറന്നു യാസീന്‍ ഒതുമ്പോഴും ജൂണിലെ മഴ നില്‍ക്കാതെ പെയ്യുന്നുണ്ടാവും....
"അതെ ..ജൂണ്‍ മാസം ഓര്‍മ്മകളുടെ പെരുമഴക്കാലമാണ്".
kadappad. junais babu
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ