പേജുകള്‍‌

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

പുലരിയിൽ ഒരു കുമ്പിൾ മുല്ലപ്പൂവുമായ് കടന്നുവരുന്ന അവൾ എന്നും എനിക്കൊരു സ്വപ്നമായിരുന്നു 
മുല്ലമൊട്ടുകൾ വിരിഞ്ഞ അവളുടെ ചിരിയുടെ മനോഹാരിത എന്റെ ഹൃദയത്തെ ഉന്മാദിപ്പിച്ചു.
ദൂരത്തു നിന്ന് തന്നെ അവളുടെ സുഗന്ധം എന്നെ വേട്ടയാടി.
അവളുടെ മിഴികളിൽ എന്റെ മുഖം പ്രതിഭലിക്കുന്നതായി എനിക്കനുഭവപ്പെട്ടു..
സൗന്ദര്യത്തിന്റെ പരിപൂർണത ഞാൻ അവളിൽ ദർശിച്ചു.
ജീവിതമാകുന്ന സാഗരത്തിൽ ഞാനാകുന്ന തോണി, അവളാകുന്ന പൂക്കളും സുഗന്ധവും ആസ്വദിച്ച് മുൻപൊട്ടു പോയപ്പൊൾ, എവിടെ നിന്നൊ ആഞ്ഞടിച്ച കാറ്റാലും തിരകളാലും എന്റെ ചെറുതോണിയിൽ നിന്നും പ്രണയത്തിന്റെ ആഴമേറിയ വേരുകൾ പിഴുതുപോയി.....
പിന്നേയും ഞാൻ അവളെ ദർശിച്ചു ,,,,
എന്നാൽ അവളുടെ കൈയ്യിൽ പൂച്ചെണ്ട് ഉണ്ടായിരുന്നില്ല,
അവൾക്ക് സുഗന്ധവും ഉണ്ടായിരുന്നില്ല.
അവളുടെ മിഴികളിൽ ഞാനും ഉണ്ടായിരുന്നില്ല

ajith

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ