പ്രവാസിയും പെട്ടിയും,,,,,,,,,,,,,
ഓരോ പ്രവാസിയുടെയും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരു വസ്തുവാണ് പെട്ടി. യാത്രപോകുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴുമെല്ലാം ഒരു കൂടെപിറപ്പ് പോലെ ചെറുതും വലുതുമായ പെട്ടികൾ ഒരു ഗൾഫ് കാരനൊപ്പമുണ്ടാകും. കുടുംബത്തിനും, കൂട്ടക്കാർക്കും പൊന്നും മിന്നും അത്തറും പെട്ടി നിറയെ നാട്ടിലേക്ക് കൊണ്ടുപോവുക എന്നതും പ്രസിയുടെ ഒരു വലിയ സന്തോഷമാണ്. വിമാനത്തിൽ അനുവദിച്ച തൂക്കത്തെക്കാൾ രണ്ട് കിലോ സാധനമെങ്കിലും ആ പെട്ടിയിൽ കൂടുതൽ തിരുകി കയറ്റുക എന്നതും ഒരു പതിവ് ശൈലിയാണ്. ഇത് മലയാളികളുടെ ഒരു അവകാശമായി ചില വിമാന കമ്പനികളും അനുവദിച്ച് കൊടുക്കാറുണ്ട് വിലപിടിപ്പുള്ള തോൽപെട്ടികളും, ട്രോളി മോഡലിലുള്ള ഫൈബർ പെട്ടികളും കാർട്ടൂൺ പെട്ടികളും പ്രവാസികൾ സ്ഥിരമായി ഉപയോഗിക്കുന്ന പെട്ടികളാണ്. കൂടുതൽ മലയാളികളും സൂപ്പർ മാർക്കറ്റ് കളിൽ നിന്നും കാലിയാകുന്ന കാർട്ടൂൺ പെട്ടികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ പ്രാവാസിയുടെ ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഭദ്രമായി പൂട്ടി ചുമന്ന് കൊണ്ട് വരുന്ന ഒരു പെട്ടിയും ഗൾഫ് ഭൂമിയിലുണ്ട്. സ്വന്തമായ ഉപയോഗത്തിന് ആരും വാങ്ങാത്ത ഒരു നീണ്ട മരപ്പെട്ടി. പല തവണ മിഠായികളും, കളിപ്പാട്ടങ്ങളും നിറച്ച പെട്ടികളുമായി മടങ്ങി വരുമ്പോൾ സന്തോഷത്തിന്റെ പൂത്തിരി കത്തിയ വീടുകളിൽ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും താഴിട്ടു പൂട്ടിയ ഈ മരപ്പെട്ടി കടന്ന് വരുമ്പോൾ വല്ലാത്ത ഒരു മൂഖതയാണ്. ആർക്കും ആരെയും അശ്വസിപ്പിക്കാൻ കഴിയാതെ പകച്ചു പോകുന്ന അവസ്ഥ. ഇന്നും ഇന്നലെയും കാണാൻ കഴിഞ്ഞതും കണ്ണു നിറയുന്ന ഈ കാഴ്ചകൾ തന്നെ. അടുത്തായി ഈ പെട്ടികളുടെ വരവ് നമ്മുടെ നാടുകളിലേക്കും വർധിച്ചിരിക്കുന്നു. അപകടങ്ങളും, ഹൃദയാഘാതങ്ങളും പ്രവാസഭൂമിയിൽ നിത്യ സംഭവമായി കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ പച്ചപ്പ് തേടി പോകുന്ന ഒരു പ്രവാസിയെ ഭയപ്പെടുത്തുന്ന ഒരു യാത്രയുണ്ടെങ്കിൽ അത് ഈ പെട്ടിയോടൊപ്പമുള്ള യാത്രയാണ്. സർവ്വ ശക്തനായ നാഥൻ ഗൾഫ് നാടുകളിൽ നിന്നുള്ള മരണത്തെതൊട്ട് നമുക്കും നമ്മുടെ സഹോദരങ്ങൾക്കും രക്ഷ നൽകട്ടെ..
ഓരോ പ്രവാസിയുടെയും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരു വസ്തുവാണ് പെട്ടി. യാത്രപോകുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴുമെല്ലാം ഒരു കൂടെപിറപ്പ് പോലെ ചെറുതും വലുതുമായ പെട്ടികൾ ഒരു ഗൾഫ് കാരനൊപ്പമുണ്ടാകും. കുടുംബത്തിനും, കൂട്ടക്കാർക്കും പൊന്നും മിന്നും അത്തറും പെട്ടി നിറയെ നാട്ടിലേക്ക് കൊണ്ടുപോവുക എന്നതും പ്രസിയുടെ ഒരു വലിയ സന്തോഷമാണ്. വിമാനത്തിൽ അനുവദിച്ച തൂക്കത്തെക്കാൾ രണ്ട് കിലോ സാധനമെങ്കിലും ആ പെട്ടിയിൽ കൂടുതൽ തിരുകി കയറ്റുക എന്നതും ഒരു പതിവ് ശൈലിയാണ്. ഇത് മലയാളികളുടെ ഒരു അവകാശമായി ചില വിമാന കമ്പനികളും അനുവദിച്ച് കൊടുക്കാറുണ്ട് വിലപിടിപ്പുള്ള തോൽപെട്ടികളും, ട്രോളി മോഡലിലുള്ള ഫൈബർ പെട്ടികളും കാർട്ടൂൺ പെട്ടികളും പ്രവാസികൾ സ്ഥിരമായി ഉപയോഗിക്കുന്ന പെട്ടികളാണ്. കൂടുതൽ മലയാളികളും സൂപ്പർ മാർക്കറ്റ് കളിൽ നിന്നും കാലിയാകുന്ന കാർട്ടൂൺ പെട്ടികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ പ്രാവാസിയുടെ ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഭദ്രമായി പൂട്ടി ചുമന്ന് കൊണ്ട് വരുന്ന ഒരു പെട്ടിയും ഗൾഫ് ഭൂമിയിലുണ്ട്. സ്വന്തമായ ഉപയോഗത്തിന് ആരും വാങ്ങാത്ത ഒരു നീണ്ട മരപ്പെട്ടി. പല തവണ മിഠായികളും, കളിപ്പാട്ടങ്ങളും നിറച്ച പെട്ടികളുമായി മടങ്ങി വരുമ്പോൾ സന്തോഷത്തിന്റെ പൂത്തിരി കത്തിയ വീടുകളിൽ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും താഴിട്ടു പൂട്ടിയ ഈ മരപ്പെട്ടി കടന്ന് വരുമ്പോൾ വല്ലാത്ത ഒരു മൂഖതയാണ്. ആർക്കും ആരെയും അശ്വസിപ്പിക്കാൻ കഴിയാതെ പകച്ചു പോകുന്ന അവസ്ഥ. ഇന്നും ഇന്നലെയും കാണാൻ കഴിഞ്ഞതും കണ്ണു നിറയുന്ന ഈ കാഴ്ചകൾ തന്നെ. അടുത്തായി ഈ പെട്ടികളുടെ വരവ് നമ്മുടെ നാടുകളിലേക്കും വർധിച്ചിരിക്കുന്നു. അപകടങ്ങളും, ഹൃദയാഘാതങ്ങളും പ്രവാസഭൂമിയിൽ നിത്യ സംഭവമായി കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ പച്ചപ്പ് തേടി പോകുന്ന ഒരു പ്രവാസിയെ ഭയപ്പെടുത്തുന്ന ഒരു യാത്രയുണ്ടെങ്കിൽ അത് ഈ പെട്ടിയോടൊപ്പമുള്ള യാത്രയാണ്. സർവ്വ ശക്തനായ നാഥൻ ഗൾഫ് നാടുകളിൽ നിന്നുള്ള മരണത്തെതൊട്ട് നമുക്കും നമ്മുടെ സഹോദരങ്ങൾക്കും രക്ഷ നൽകട്ടെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ