പേജുകള്‍‌

2015, ഓഗസ്റ്റ് 26, ബുധനാഴ്‌ച

പ്രവാസിയും പെട്ടിയും

പ്രവാസിയും പെട്ടിയും,,,,,,,,,,,,,
ഓരോ പ്രവാസിയുടെയും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരു വസ്തുവാണ് പെട്ടി. യാത്രപോകുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴുമെല്ലാം ഒരു കൂടെപിറപ്പ് പോലെ ചെറുതും വലുതുമായ പെട്ടികൾ ഒരു ഗൾഫ് കാരനൊപ്പമുണ്ടാകും. കുടുംബത്തിനും, കൂട്ടക്കാർക്കും പൊന്നും മിന്നും അത്തറും പെട്ടി നിറയെ നാട്ടിലേക്ക് കൊണ്ടുപോവുക എന്നതും പ്രസിയുടെ ഒരു വലിയ സന്തോഷമാണ്. വിമാനത്തിൽ അനുവദിച്ച തൂക്കത്തെക്കാൾ രണ്ട് കിലോ സാധനമെങ്കിലും ആ പെട്ടിയിൽ കൂടുതൽ തിരുകി കയറ്റുക എന്നതും ഒരു പതിവ് ശൈലിയാണ്. ഇത് മലയാളികളുടെ ഒരു അവകാശമായി ചില വിമാന കമ്പനികളും അനുവദിച്ച് കൊടുക്കാറുണ്ട് വിലപിടിപ്പുള്ള തോൽപെട്ടികളും, ട്രോളി മോഡലിലുള്ള ഫൈബർ പെട്ടികളും കാർട്ടൂൺ പെട്ടികളും പ്രവാസികൾ സ്ഥിരമായി ഉപയോഗിക്കുന്ന പെട്ടികളാണ്. കൂടുതൽ മലയാളികളും സൂപ്പർ മാർക്കറ്റ് കളിൽ നിന്നും കാലിയാകുന്ന കാർട്ടൂൺ പെട്ടികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ പ്രാവാസിയുടെ ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഭദ്രമായി പൂട്ടി ചുമന്ന് കൊണ്ട് വരുന്ന ഒരു പെട്ടിയും ഗൾഫ് ഭൂമിയിലുണ്ട്. സ്വന്തമായ ഉപയോഗത്തിന് ആരും വാങ്ങാത്ത ഒരു നീണ്ട മരപ്പെട്ടി. പല തവണ മിഠായികളും, കളിപ്പാട്ടങ്ങളും നിറച്ച പെട്ടികളുമായി മടങ്ങി വരുമ്പോൾ സന്തോഷത്തിന്റെ പൂത്തിരി കത്തിയ വീടുകളിൽ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും താഴിട്ടു പൂട്ടിയ ഈ മരപ്പെട്ടി കടന്ന് വരുമ്പോൾ വല്ലാത്ത ഒരു മൂഖതയാണ്. ആർക്കും ആരെയും അശ്വസിപ്പിക്കാൻ കഴിയാതെ പകച്ചു പോകുന്ന അവസ്ഥ. ഇന്നും ഇന്നലെയും കാണാൻ കഴിഞ്ഞതും കണ്ണു നിറയുന്ന ഈ കാഴ്ചകൾ തന്നെ. അടുത്തായി ഈ പെട്ടികളുടെ വരവ് നമ്മുടെ നാടുകളിലേക്കും വർധിച്ചിരിക്കുന്നു. അപകടങ്ങളും, ഹൃദയാഘാതങ്ങളും പ്രവാസഭൂമിയിൽ നിത്യ സംഭവമായി കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ പച്ചപ്പ് തേടി പോകുന്ന ഒരു പ്രവാസിയെ ഭയപ്പെടുത്തുന്ന ഒരു യാത്രയുണ്ടെങ്കിൽ അത് ഈ പെട്ടിയോടൊപ്പമുള്ള യാത്രയാണ്. സർവ്വ ശക്തനായ നാഥൻ ഗൾഫ് നാടുകളിൽ നിന്നുള്ള മരണത്തെതൊട്ട് നമുക്കും നമ്മുടെ സഹോദരങ്ങൾക്കും രക്ഷ നൽകട്ടെ..

കൈവിഷം -

 കൈവിഷം -
ചെറിയൊരു തുടർക്കഥ പറയാനുള്ള തയ്യാറെടുപ്പിലാണ്. നമ്മുക്ക് ചുറ്റും കണ്ടു നമുക്ക് സുപരിചിതരായ കുറച്ചു പേരെ പറ്റി.
ഭാഗം - 1
" ഡാ സകീറെ ഇജ്ജറിഞ്ഞാ നമ്മടെ മൊല്ലാക്കാന്റെ എളേ മര്യോള് പെറ്റത്"
പേപ്പർ വായിക്കായിരുന്ന സകീർ തിരിഞ്ഞു നോക്കിയപ്പോളതാ തന്റെ തനതു ശൈലിയിൽ ഒരു ചിരിയും പാസ്സാക്കി നിക്കുന്നു കതിയക്കുട്ടി താത്ത. തന്‍റെ വീട്ടിലെ കഞ്ഞിന്റെ വെള്ളം എടുക്കാനായി വന്നതാണ് പുള്ളിക്കാരത്തി. 10-15 ആടുകളും 3-4 പശുക്കളുടെയും ഉടമസ്തയായ താത്ത തന്നെയാണ് അവറ്റകള്‍ക്കുള്ള കഞ്ഞിവെള്ളം തന്റെ വീടടക്കമുള്ള 25 ഓളം വീടുകളില്‍ നിന്നും ശേഖരിച്ചു കൊണ്ടുപോകുന്നതും. അതുകൊണ്ട് തന്നെ നാട്ടില്‍ നടക്കുന്ന ജനനം മുതല്‍ മരണം വരെയുള്ള സുപ്രധാന പ്രശ്നങ്ങളെല്ലാം തന്നെ വിതരണം ചെയ്യുന്ന ഒരു മനുഷ്യ മാധ്യമം കൂടിയായിരുന്നു കതിയാത്ത.
എന്താ കുട്ടി എന്ന് സകീര്‍ ചോദിച്ചു തുടങ്ങും മുന്‍പേ അവര് പറഞ്ഞു തുടങ്ങി “ഇതും പെണ്കുട്ട്യാ... പാവം മൊല്ലാക്ക, ഒരു ചോര്‍ക്കുള്ള ആണ്‍കുട്ടീനെ മൂപര്‍ക്ക് പേരക്കുട്ട്യായിട്ട് റബ് കൊടുതീലല്ലോ.?”
“അതിനു പെണ്‍കുട്ടി ആയാ എന്താ കുഴപ്പം ഇത്താ.. എല്ലാം പടച്ചോന്റെ അനുഗ്രഹല്ലേ”
“അത് ശരിയാ. എന്നാലും 3 ആങ്കുട്ട്യോള്‍ക്കും കൂടി 9 പെങ്കുട്ട്യോലാ. അതില് രണ്ടാമത്തോന്‍ സരീഫ് ന്‍റെ ബീടര് സുലു പെറ്റിട്ടത് 4 എണ്ണത്തിനെയാണ്. പിന്നെ എന്താന്നു ബെച്ചാ എല്ലാരും നല്ല മൊഞ്ചത്ത്യേളാണ്.”
“ഇതൊക്കെ എനക്കും അറിയാവുന്ന കാര്യല്ലേ ഇത്താ. അതും പടച്ചോന്റെ ബര്‍ക്കത്ത് അല്ലെ...” ഇതും കേട്ടുകൊണ്ടാണ് പുത്യാപ്ലക്കുള്ള ചായേം കൊണ്ട് ഭാര്യ ഹസീന മുമ്പാരത്തേക്ക് കടന്നു വന്നത്. അപ്പോയെക്കും തന്‍റെ ആട്ടിനുള്ള വെള്ളോം എടുത്തോണ്ട് കതിയാത്ത അവിടെ നിന്നും ഇറങ്ങി.
“അല്ല ഇത്താ ഇങ്ങള് ചായ കുടിക്കാന്‍ നില്‍ക്കാതെ പോകെണോ?”
“വേണ്ട കുട്ട്യേ... എനക്കാ സൈനാന്റെ വീട്ടിന്നൂടി വെള്ളം എട്ക്കാനുണ്ട്” ഇതും പറഞ്ഞു കതിയാത്ത അവിടെ നിന്നും സൈനാന്റെ വീടും ലക്ഷ്യമാക്കി നടന്നകന്നു.
“എന്തായിരുന്നു ഇക്കാ ഒരു കാര്യവര്ത്തമാനം’ ഹസീനാന്റെ ചോദ്യം കേട്ടെങ്കിലും സകീര്‍ അത് കേട്ടതായി ഭാവിച്ചില്ല.
“എന്തോ പെണ്‍കുട്ടി ന്നോ ഒക്കെ കേട്ടു. ഇങ്ങള്‍ക്ക്‌ വീണ്ടും കല്യാണം കയിക്കാനുള്ള മൊഞ്ചതീന്റെ കാര്യം വല്ലോം ആണോ ഇക്കാ” ചിരിച്ചു കൊണ്ടാണ് അവളതു പറഞ്ഞതെങ്കിലും തന്‍റെ ഹസ്സീന്‍റെ ഉള്ളിലെ സങ്കടം അവനറിയാമായിരുന്നു.
കല്യാണം കഴിഞ്ഞു 3 വര്‍ഷങ്ങള്‍ ആയെങ്കിലും ഒരു കുട്ടീനെ തരാന്‍ ഓള്ക്കിതു വരെ കയിഞ്ഞിട്ടില്ല. പല ചെക്കെപ്പും മറ്റും ഒക്കെ നോക്കിയപ്പോ ഡോക്ടര്‍മാര്‍ പറഞ്ഞത് ഹസിന്റെ കുഴപ്പം കൊണ്ടാണെന്നാ... അന്ന് മുതല്‍ ഉമ്മാക്കും പെങ്ങന്മാര്‍ക്കും ഹസിനോട് ഒരു മുറുമുറുപ്പുണ്ട്. ഇതെല്ലാം താന്‍ കാരണമാണല്ലോ എന്നൊരു വിഷമം ഓള്‍ക്കും ഉണ്ട്. എല്ലാത്തിനും ഒരു പരിഹാരമെന്നോണം ആയിരുന്നു ഒരു വാടക വീടെടുത്ത് മാറിത്താമസിക്കാന്‍ തീരുമാനിച്ചത്.

അത്രയൊക്കെ വേദന സഹിക്കാന്‍ പുരുഷന് ആകുമോ

പെങ്ങള് പ്രസവത്തിനു വീട്ടില്‍ വന്ന ദിവസം 
മുതല്‍ എന്റെ കിടപ്പ് തറയില്‍ ....
അമ്മയും മോളും കട്ടിലില്‍ ....
എനിക്ക് അത് കണ്ടു കുരു പൊട്ടും ...
പണി കഴിഞ്ഞു ക്ഷിണിച്ചു ആണ് മനുഷ്യന്‍
വരുന്നത് എന്നിട്ടും കിടക്കുന്നത് തറയില്‍
.
അവള് വന്നതിനുശേഷം ഒരു ഗ്ലാസ് വെള്ളം എടുത്തു
തരില്ല അമ്മച്ചി
മോളെ ഊട്ടുന്നതിനും ഉറക്കുന്നതിനും ആണ്
അമ്മച്ചിക്ക് തല്പര്യം ...
.
ഒരു ഗ്ലാസ് ചായ താ അമ്മച്ചി
അമ്മച്ചി പറയും നീ പോയി അടുകളയില്‍ നിന്നും
എടുത്തു കുടിക്കൂ ...
പെങ്ങള്‍ കട്ടിലില്‍ നിന്നും ഒന്ന് അനങ്ങിയാല്‍
ഉടനെ അമ്മച്ചി ഉറക്കത്തില്‍ ആണേലും ഓടി ചെന്ന്
മോളെ നീ താഴെ ഇറങ്ങല്ലേ
എന്താ വേണ്ടേ മോള്‍ക്ക്‌ അമ്മ എടുത്തോണ്ട് വരാം ...
എനിക്ക് തൊക്കെ കാണുപ്പോ ...
കാലില്‍ നിന്നും ഒരു തരിപ്പാ ...
പിന്നെ പെങ്ങളുടെ വയറു കാണുപ്പോള്‍ പാവം
തോന്നും ....
എത്ര മാസം ആയി ഇവള്‍ ഇതും ചുമന്നു നടക്കുന്നു ..
.
ഇടക്ക് രാത്രി വേദന കൊണ്ട് എഴുന്നേല്‍ക്കും ..
അപ്പൊ അമ്മച്ചി വെള്ളം ചൂടാക്കി കൊടുക്കും ..
ഇവര്‍ രണ്ടു പേരും ഉറങ്ങാതെ ഇരിക്കുപ്പോ
എനിക്കും ഉറങ്ങാന്‍ കഴിയില്ല ...
ഇതെല്ലാം കാണിച്ചു വച്ച അളിയന്‍ സുഖം ആയി
സ്വന്തം വീട്ടില്‍ കിടന്നു ഉറങ്ങുന്നു
.
ഞാന്‍ പെങ്ങളോട് ചോദിക്കും ഡി അത്രക്ക്
വേദന എങ്ങനാ വരുന്നേ
അപ്പൊ അവള് പറയും ..
ഡാ കൊച്ചു ഇടക്ക് അങ്ങോടും ഇങ്ങോടും മറിയും
ഇടക്ക് എന്നെ ചവിട്ടും അപ്പൊ വേദനിക്കും ..
ഞാന്‍ വായും പൊളിച്ചു അത് കേട്ടോണ്ട്‌
ഇരുന്നു ...
.
അവള്‍ പറഞ്ഞു അങ്ങനെ നിയും അങ്കിള്‍ ആവും ..
ഞാന്‍ പറഞ്ഞു കോപ്പ് പത്തു ഇരുപത്തൊന്നു
വയസുള്ള എന്നെ അങ്കിള്‍ എന്നൊന്നും വിളിക്കണ്ട
കൊച്ച്
വേണേ ചേട്ടാ എന്ന് വിളിപ്പിച്ചോ
ഉടനെ പെങ്ങള്‍ അമ്മെ എന്ന് നിലവിളിച്ചു
അപ്പൊ ഞാന്‍ ചോദിച്ചു എന്താ പറ്റിയെ
പെങ്ങള്‍ പറഞ്ഞു കുഞ്ഞു ചവുട്ടുവാ ...
നിനക്ക് അറിയണോ ?
ഞാന്‍ ചോദിച്ചു അത് എങ്ങനെ ?
നീ എന്റെ വയറില്‍ ചെവി വെച്ചേ ....
ഞാന്‍ അവളുടെ വയറ്റില്‍ ചെവി വച്ചു
എന്തൊക്കെയോ ഒരു ഇളക്കം മാത്രം ..
പെട്ടന്ന് ബോള്‍ പോലെ എന്തോ എന്റെ
ചെവിയില്‍ കുത്തി ...
ഞാന്‍ ചോദിച്ചു എന്താടി ഇതു ?
അപ്പൊ പെങ്ങള്‍ പറഞ്ഞു കുഞ്ഞാവ ചവിട്ടിയത ..
.
അപ്പൊ ഞാന്‍ ഓര്‍ത്തു ...
എന്റെ ചെവിയില്‍ അത് പോലെ ചവിട്ടിയപ്പോള്‍
ചെറുതായി ഒന്ന് നൊന്തു
അപ്പൊ അവളുടെ കാര്യം എന്തായിരിക്കും ...
ഒന്ന് യാത്ര ചെയനോ നടക്കാനോ അവള്‍ക്കു പറ്റുന്നില്ല
ആ വലിയ വയറും വച്ച്
അതിനു ഇടയില്‍ കൊച്ചു ചവിട്ടുക്കയും
മറിയുക്കയും ചെയുന്നു ...
പാവം പെങ്ങള്‍ ...
എനിക്ക് പാവം തോന്നി ...
.
ഒരു ദിവസം പണി സ്ഥലത്ത് വച്ച് എനിക്ക്
കൂട്ടുക്കരന്ടെ മൊബൈലില്‍ ഒരു കാള്‍ വന്നൂ ..
പെങ്ങളെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആക്കി
വേഗം ചെല്ലാന്‍ ...
ഞാന്‍ പണി നിറുത്തി വേഗം ആശുപത്രിയില്‍
പോയി ..
അപ്പൊ അളിയന്‍ അവിടെയുണ്ട് അമ്മച്ചിയും ..
നാളെ ഓപ്പറേഷന്‍ ചെയ്യണം എന്ന് ഡോക്റ്റര്‍ പറഞ്ഞു
എന്ന് അമ്മച്ചി എന്നോട് പറഞ്ഞു ..
അളിയനോട് പറഞ്ഞു വീട്ടില്‍ നിന്നും വെള്ള മുണ്ടും
ഒരു ഷേര്‍ട്ടും കൊണ്ട് വരാന്‍ ...
അങ്ങനെ അളിയനും ഞാനും പോയി
ആശുപത്രിയില്‍ നില്‍ക്കാന്‍ ഉള്ള സാധനങ്ങള്‍
കൊണ്ട് വന്നൂ ..
.
രാത്രി നേഷ്സ് വന്നു കുറെ മരുന്നിനു ചീട്ട് തന്നു
എന്നിട്ട് വാങ്ങി കൊണ്ട് വരാന്‍ പറഞ്ഞു ..
അമ്മച്ചിയെ വാര്‍ഡില്‍ പെങ്ങളുടെ അടുത്ത്
നിറുത്തി ഞാനും അളിയനും മരുന്ന് വാങ്ങാന്‍
പോയി ..
എന്തൊക്കെയോ കുറെ മരുന്നും ഗ്ലൌസും
സിറിഞ്ചും തന്നു ...
അതിലെ സൂചി കണ്ടു ഞാന്‍ ഞെട്ടി ..
നല്ല നീളം ഉള്ള സൂചി ...
അളിയനോട് ചോദിച്ചു എന്തിനാ അളിയാ
ഇത്രയും വലിയ സൂചി ...
അളിയന്‍ പറഞ്ഞു ഡാ അത് അനസ്തേഷ്യ
മരുന്ന് കയറ്റാന്‍ വേണ്ടി ആണ് ..
ഞാന്‍ ഒന്നും മിണ്ടിയില്ല ..
.
വാര്‍ഡില്‍ നേഷ്സ് വന്നു പറഞ്ഞു
ഇനി ഭക്ഷണം ഒന്നും കൊടുക്കരുത് ..
വെള്ളം പോലും കൊടുക്കരുത് രാവിലെ
എഴുന്നെല്‍പ്പിക്കണം ...
ഡ്രസ്സ്‌ ചെയിക്കാന്‍ കൊണ്ട് പോകാന്‍ ഉള്ളതാ ...
ഉച്ചക്ക് ആണ് ഓപ്പറേഷന്‍ ...
ഞാന്‍ ചെന്ന് അമ്മച്ചിയോട്‌ ചോദിച്ചു
എന്തിനാ അമ്മച്ചി ഇത്രയും വലിയ സൂചി
അമ്മച്ചി പറഞ്ഞു ഡാ അത് മയങ്ങാന്‍ ഉള്ള
മരുന്ന് നട്ടെല്ലില്‍ ഇ സൂചി വച്ച് കയറ്റും ..
ഞാന്‍ പേടിച്ചു പോയി ...
എന്റെ പെങ്ങള്‍ അവളുടെ നട്ടെല്ലില്‍ ഇത്രയും
വലിയ സൂചി കയറ്റും എന്നോ
ഞാന്‍ ചോദിച്ചു എന്തിനാ അമ്മച്ചി അങ്ങനെ
പാവം അല്ലെ അവള്‍ ...
അപ്പൊ അമ്മച്ചി പറഞ്ഞു ഡാ അവളുടെ വയറു
കീറി ആണ് കുഞ്ഞാവയെ എടുക്കുന്നെ
അപ്പൊ അവള്‍ക്കു വേദനിക്കാതെ ഇരിക്കാന്‍
വേണ്ടി ആണ് ആ മരുന്ന് നട്ടെല്ലില്‍ കയറ്റുന്നതും ..
.
ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് പേടിയായി ..
എന്റെ പെങ്ങള്‍ അവളുടെ വയറു കീറി ..
ഹോ ഓര്‍ക്കുപ്പോള്‍ തന്നെ പേടി ആവുന്നു ..
എന്റെ അന്നത്തെ ഉറക്കം പോയി
.
പിറ്റേ ദിവസം കാലത്ത് പെങ്ങളെ ഡ്രസ്സ്‌ ഇടിക്കാന്‍
കൊണ്ട് പോയിട്ട് അവളെ കാണാന്‍ പറ്റിയില്ല ...
ഒരു പന്ത്രണ്ടു മണി കഴിഞ്ഞപ്പോ വീല്‍ചെയറില്‍
അവളെയും കൊണ്ട് ഒരു വാര്‍ഡന്‍ ചേച്ചി
തള്ളികൊണ്ട് പോകുന്നു ...
അവളുടെ കൈയില്‍ ഒരു ഗ്ലുകോസ് കുപ്പി ...
അമ്മച്ചിയും അളിയനെയും നോക്കി ..
അവസാനം എന്നെയും ..
അവള്‍ എന്നെ ദയനീയമായി ഒരു നോട്ടം
നോക്കി ..
.
പണ്ട് നോട്ടം കൊണ്ട് പോലും അവളെ ഉപദ്രവിക്കാന്‍ പോലും ആര്‍ക്കും ഞാന്‍ അവസരം കൊടുത്തിട്ടില്ല ..
ഞാനും അവളും തല്ലു പിടിക്കും പക്ഷെ വേറെ
ആരും എന്റെ പെങ്ങളെ നോക്കുന്നത് പോലും
എനിക്ക് ഇഷ്ട്ടം അല്ല ..
ആ അങ്ങനെ ഉള്ള എന്റെ പെങ്ങളെ വയറു കീറാന്‍
കൊണ്ട് പോകുന്നു ..
അവള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്ത
ഒരു ഏട്ടന്‍ ആയി ഞാന്‍ ...
എന്റെ കണ്ണില്‍ രണ്ടിറ്റു കണ്ണുനീര്‍ വീണൂ ...
.
അവിടെ ഓപ്പറേഷന്‍ നടക്കുപ്പോ
എനിക്ക് ഞെഞ്ചു പിടയുന്ന വേദന ആണ് ...
ഓപ്പറേഷന്‍ കഴിഞ്ഞു ..
പെണ്‍കുട്ടി ..
ആദ്യം വാര്‍ഡന്‍ കുട്ടിയെ ആണ് പുറത്തു
കൊണ്ട് വന്നത് ..
അമ്മച്ചി കുട്ടിയുടെ പുറകെ പോയി ...
.
ഞാനും അളിയനും ഓപ്പറേഷന്‍ തിയറ്ററിനു
വാതുല്‍ക്കല്‍ നില്‍ക്കുന്നു ..
രണ്ടു മണികൂര്‍ കഴിഞ്ഞു
രണ്ടു പേരോട് അകത്തേക്ക് കയറാന്‍ പറഞ്ഞു ..
അമ്മച്ചി കുട്ടിയുടെ അടുത്ത് ആയതു കാരണം
ഞാനും അളിയനും അകത്തു കയറി ...
.
അകത്തു തണുപ്പ് മാത്രം ...
കുറച്ചു അകത്തേക്ക് പോയപ്പോള്‍ ഒരു കട്ടിലില്‍
പെങ്ങള്‍ കിടക്കുന്നു ...
അവള്‍ പാതി മയക്കത്തില്‍ ആണ് ..
നേഷ്സ് വന്നു അവളോട്‌ ചോദിച്ചു
ഇതു ആരാണ് എന്ന് പറയാമോ ..
പെങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റുന്നില്ല ...
വീണ്ടും നേഷ്സ് അളിയനെ ചൂണ്ടി കാട്ടി ചോദിച്ചു..
ഇതാരാ ?
അവള് പറഞ്ഞു എന്റെ ഭര്‍ത്താവ് ..
നേഷ്സ് : അടുത്ത് നില്‍ക്കുന്നത് ആരാ
പെങ്ങള്‍ : എന്റെ ചേട്ടന്‍ ...
അപ്പോഴും അവള്‍ക്കു വേദന ഉണ്ട് ..
അവളുടെ ചുണ്ട് വരണ്ട് ഇരിക്കുന്നു ..
അവള്‍ ദയനീയ ഭാവത്തില്‍ ഇത്തിരി
വെള്ളം കിട്ടുവോ എന്ന്
നേഷ്സിനോട് ചോദിച്ചു തരില്ല എന്ന്
കടുപ്പിച്ചു അവര്‍ പറഞ്ഞു ..
.
എനിക്ക് ദേഷ്യം വന്നു നേഷ്സിനോട് ചോദിച്ചു
ഇത്തിരി വെള്ളം കൊടുത്താല്‍ എന്താ ...
അവള് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചത
ദാഹിക്കുലെ
അവര് പറഞ്ഞു വയറില്‍ സ്റ്റിച് ഇട്ടിട്ടുണ്ട്
ഇപ്പോ വെള്ളം കൊടുക്കാന്‍ പാടില്ല ..
സ്റ്റിച്ച് വലിയും എന്ന് ..
ക്ഷീണം തോന്നാതെ ഇരിക്കാന്‍ ഗ്ലുകോസ്
ഇട്ടിട്ടുണ്ട് ..
എന്നിട്ട് ഒരു പ്ലാസ്റ്റിക്കവര്‍ തന്നൂ ...
ഞാന്‍ നോക്കുപ്പോ
കാലത്ത് പെങ്ങള്‍ക്ക് ഉടുക്കാന്‍ കൊടുത്ത
മുണ്ട് ഷേര്‍ട്ടും ആണ് ..
അതില്‍ നിറയെ ചോര ...
എന്റെ പെങ്ങളുടെ ചോര ...
എന്റെ നെഞ്ചു കലങ്ങി പോയി ആ കാഴ്ച
കണ്ടിട്ട് ....
അത് കാണുപ്പോള്‍ കൂടപ്പിറപ്പിന്
ഒരു വേദന ഉണ്ടാകും അത് പറഞ്ഞു
മനസിലാക്കാന്‍ പാടാ ....
നേഷ്സ് ഞങ്ങളോട് പുറത്തു
ഇറങ്ങാന്‍ പറഞ്ഞു ..
ഞങ്ങള്‍ പുറത്തു ഇറങ്ങി ...
.
പെങ്ങളെ വാര്‍ഡില്‍ കൊണ്ട് വന്നു ..
അവള്‍ക്കു നല്ല വേദന ഉണ്ട് ....
അനസ്തേഷ്യ മരുന്നുന്ടെ വീര്യം കുറയും
തോറും വേദന കൂടും ....
കുട്ടിയെ മഞ്ഞപ്പ് മാറാന്‍ കുട്ടികളുടെ വാര്‍ഡില്‍
കിടത്തിയിരിക്കുന്നു ...
ഇടക്ക് മുല കൊടുക്കാന്‍ കുട്ടിയെ അവളുടെ
അടുത്തേക്ക് കൊണ്ട് വന്നൂ ...
കുട്ടിയെ അവള്‍ കണ്ടൂ ...
അവള്‍ക്കു അനങ്ങാന്‍ പറ്റുന്നില്ല ...
കുട്ടിയെ കണ്ടപ്പോ മുതല്‍ അവളുടെ സന്തോഷം
ഒരു പുഞ്ചിരിയില്‍ കണ്ടൂ ..
അളിയനെ നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു ...
കണ്ടോ ഇങ്ങള്‍ക്ക്‌ ഇഷ്ട്ടപ്പെട്ട ആഗ്രഹിച്ച
പെണ്‍കുട്ടി ...
ഇതായിരിക്കാം അവള്‍ കണ്ണ് കൊണ്ട് അളിയനോട്
പറഞ്ഞത് ...
മുല കൊടുക്കുപ്പോള്‍ അവള്‍ക്കു ഓപ്പറേഷന്‍
ചെയിത വേദന അറിയുന്നില്ല ..
കുട്ടിയുടെ ഇഷ്ട്ടതിനു അനുസരിച്ച് ഇത്തിരി
ഒക്കെ ചരിഞ്ഞു കൊടുക്കുന്നു അവള്‍ ...
.
എനിക്ക് തോന്നി ഇപ്പോഴാണ് അവള്‍ ശരിക്കും
സ്ത്രീ ആയത് .. അമ്മ ആയത് ..
ഒരു ജീവന്‍ നല്‍ക്കാന്‍ സ്വന്തം ജീവനു
വില പറയുന്നവള്‍ ...
ഇതു നേരത്തെ അറിയാവുന്നത് കൊണ്ടാക്കാം
ആ സമയത്ത് അമ്മച്ചി പെങ്ങള്‍ക്ക് എന്നേക്കാള്‍ പരിഗണന നല്‍ക്കിയത്‌ ....
അത്രയൊക്കെ വേദന സഹിക്കാന്‍ പുരുഷന്
ആകുമോ 

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

katappaad. shree hari

ഒരു സംശയം ചോദിച്ചോട്ടെ .. ഡിങ്കൻ ആണല്ലോ ലോകം സൃഷ്ടിച്ചത് .. ബാല മംഗളം തുടങ്ങിയത് 1980 ൽ ആണ് എന്ന് വിക്കി പറയുന്നു .. അപ്പോൾ അതിനു മുൻപ് ലോകം ആരാ സൃഷ്ടിച്ചത്

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ഉച്ചമയങ്ങി തുടങ്ങീരിക്കുണു എല്ലാരും മയക്കത്തിലാ..നിയ്ക്ക്‌ ഈയിടെയായി
ഉറക്കല്യാ...മോന്തിയായാലും ണീച്ചിരിക്യാ..
വയ്യായ്ക പിടികൂടിയിരിക്കുണു..കാലെത്രയായി വെളീലിറങ്ങീട്ട്..ഒരു അന്തിക്ക് 
മീനൂട്ടീടെ  മൂത്രത്തില്
ചവിട്ടി വീഴാ‌യിരുന്നു....നിയ്ക്കറിയ്യാ  അതെന്‍റെ  കൊഴപ്പാ  ശ്രദ്ധിച്ചില്യ...കുട്ട്യല്ലേ
അതിനറിയ്യോ..നട്വടിഞ്ഞ്  കിടപ്പിലായിട്ട്  വര്‍ഷെത്രക്കഴിഞ്ഞു..ചികിത്സേടെ ഫലം, ണീറ്റു നടക്കാനായി...പക്ഷേ  ന്‍റെ  യശോദേം ഉണ്ണീം 
വെളീലിറങ്ങാന്‍ സമ്മതിക്കില്യാ..
നിയ്ക്കിനി എന്തേലും പറ്റ്യാ നോക്കാന്‍

വയ്യാത്രേ....ന്‍റെ മകളാ യശോദ അവളുടെ ഒറ്റമോനാ ഉണ്ണി..നല്ല കുട്ട്യോളാ.....ന്നോട് സ്നേഹല്യാഞ്ഞിട്ടല്ല ചികിത്സക്ക് പണൊരുപാട് ചെലവായ്യെ...ന്‍റെ ഉണ്ണിക്കാച്ചാ കൃഷിപ്പണ്യാ..അതീന്ന്  കിട്ടീട്ട് വേണ്ടേ...പഠിക്കാന്‍ വിട്ടപ്പം ഓടിപ്പോന്നു....ഇന്നത്തെ കാലല്ലാല്ലോ അത്...ആഹ്..!!  ന്‍റെ കാലോം
തീരാറായി...തീരുണതിനു മുമ്പ് നിയ്ക്കീ  നാടോന്നു കാണണം...ഒരു മോഹം.....നടക്കട്ടെ  ശ്ശി
ദൂരം...എത്രകാലായീ ഇങ്ങനെ.....ന്താത്‌ ഇലയനക്കൊന്നൂല്യാല്ലോ...കാറ്റ് വഴി മറന്ന്വോ ആവോ.... ഇത്തീം  ആഞ്ഞിലും മുരിക്ക്വോക്കെ എത്രെണ്ടായിരുന്നതായീ തൊടീല് ഒന്നൂല്യാ ഇപ്പോ...ഉണ്ണി അതൊക്കെ മുറിച്ച്  കപ്പ
നട്ടിരിക്കുണു.....വയറെന്ന്യാ വലുത്...നടന്നിട്ടിശ്ശ്യായി ഇല്ലിപ്പടി ചാട്യപ്പോ കാലില്
മുള്ളുക്കൊണ്ടോ...നീറുണു..ചോരവന്നൂല്ലോ..കമ്മ്യൂണിസ്റ്റ്പ്പണ്ടാവും തൊടീല്... എന്താത് നോക്കീട്ടും കാണുന്നില്യാലോ.....
ഉം !  സാരല്ല്യാ....എല്ലാം പോയീ.....കാലോം..

താഴേവരമ്പിലെത്തീപ്പോ  ദാ ! പൂക്കാതെ
തളിര്‍ത്തുനിക്കുണു  ന്‍റെ  സിന്ദൂരം ,നെന്നെക്കണ്ടപ്പോ നിയ്ക്ക് ചിരിവരുണൂ....."നെനക്കിത്തവണേം കുളി തെറ്റീല്യാല്ലേ!...,ഉണ്ണികള്‍ക്കായ് കൊതിച്ചതല്ലേ നീയ്യ്..."കാലം തെറ്റ്യാലും മാവ് പൂക്കില്യാച്ചാല്
എന്താ ചെയ്യാ...! കലികാലം തന്നെ...
മേലേത്തൊടീല് മണ്ടപോയ തെങ്ങ്വോളെത്രയാ !
വായാടിയോള്‍ക്ക് സന്തോഷം കൂടുണ്ടാക്കാലോ
നിയ്ക്കോ രണ്ടുനേരോം കഞ്ഞി കുടിക്കേണ്ട

ഗത്യേട്... തോട്ടുവക്കത്തെത്തിയില്ല്യ
കൈതക്കാടൊക്കെ വെട്ടി
വെടിപ്പാക്കിയിരിക്കുണ്വല്ലോ...മറയില്ലാതെ ഈ
പെണ്ണുങ്ങളൊക്കെ എങ്ങിനെയാണാവോ കുളിക്കണേ.. ന്തായീ കിടക്ക്ണ് ! പഴയ കുപ്പിം പ്ലാസ്റ്റിക്കും  പാട്ടേമൊക്ക്യല്ലേ....ഇതാപ്പോ

അസ്സലായത് കാല്‍നനയ്ക്കാന്‍ വന്നാ ഇതാ സ്ഥിതി !!
ഇത്യേ വെള്ളെത്ര ഒഴുകിപ്പോയതാ...സങ്കടം തന്നെ...
വഴിയേറെ നടന്നില്യാല്ലോ കാലുനോവുണു..
ന്താ ! വെയിലിനു ചൂട്...?
ഇത്തിരി തണലു നോക്കീട്ട് കാണുണില്യാ..
ഇവിടെങ്ങും ഒരു പുല്‍ക്കൊടി പോലൂല്യാ..
ദാഹിച്ചു തൊണ്ടവരണ്ടൂല്ലോ, പഞ്ചായത്തു 
വക കിണറാത് തൊട്ടിയിട്ടൊന്നു നോക്ക്യാലോ..
ങാ ! കിട്ടീല്ലോ ഒരു തൊട്ടി നീര്..
ങേഹേ ! ഇതീപ്പൊ മണലല്യെ...?
ആഹ് ! ഇനീപ്പോ വീടുണ്ടാക്കാലോ ഫ്ലാറ്റ്‌

പണിയാലോ....നന്നായി...
ആരോ പറഞ്ഞൂല്ലോ മണലു കിട്ടാനില്യാന്ന്...ഇപ്പോ അതിന്‍റെ ക്ഷാമോം തീര്‍ന്നു..തൊടിയായ തൊടിയൊക്കെ കോണ്‍ക്രീറ്റ് ആയിരിക്ക്യാ..ഉണ്ണി പറഞ്ഞതു നേരുതന്ന്യാ അമ്മമ്മ കണ്ട നാടല്ലാത്...
നിയ്ക്കറിയാം ഇതിപ്പെന്‍റെ നാടല്യാന്ന്‍...
കൃഷ്ണാ!! നാടോടുമ്പോ നടുവേ ഓട്വാ....
ആരാ ന്നെപ്പോ മുത്തശ്ശീന്ന്‍ വിളിക്കണ്..
മീനൂട്ടിയല്ലേ ! എന്താ കുട്ട്യേ ഇങ്ങനെ ഒച്ച വെക്ക്യാ പെങ്കുട്ട്യോള്....?
" മുത്തശ്ശി എന്തായീ കാട്ട്യേ..?
അച്ഛ ! അവിടെ നെലോളിക്ക്യാ..,
അച്ഛമ്മേം വഴക്കുപറഞ്ഞു..,
ആരുംകാണാതെ വടീം കുത്തിപ്പിടിച്ച്
നാടുകാണാനിറങ്ങിയിരിക്യാ..."
" നിയ്ക്ക്‌ അത്രയ്ക്ക് വയസ്സായിട്ടില്യാന്ന്  നെന്‍റെ അച്ഛയോട് പോയി പറയ്യ്..പിന്നെ നാടുകാണാന്‍ ഇത്ന്‍റെ നാടാണോ കുട്ട്യേ..? "
മാറീരിക്ക്ണു...എല്ലാം...മാറീരിക്ക്ണു....
ശിവ...ശിവ...!!  
ചക്രവാളസീമയ്ക്കപ്പുറം പ്രശാന്തമായ സന്ധ്യയ്ക്ക് ഓര്‍മ്മകളുടെ
ചിതല്‍തിന്ന മൂടുപടങ്ങളില്ല...വേദനയോടെ പറന്നുപോയ എന്‍റെ പറവയ്ക്ക് ആരോ നിഴല്‍ച്ചിറകുകള്‍ തുന്നിച്ചേര്‍ത്തിരുന്നു..ഇളംകാറ്റിന്റെ നനുത്ത തൂവലുകള്‍ മിഴികളെ പൊതിഞ്ഞപ്പോള്‍ വരണ്ട കവിള്‍ത്തടങ്ങളെ 
നനച്ച് രണ്ടരുവികള്‍ പിറന്നു.... മേഘക്കീറുകള്‍ക്കിടയില്‍പ്പെട്ട് പിടയുന്ന 
നക്ഷത്രക്കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ഹൃദയത്തില്‍ മൌനമായൊരു നൊമ്പരം വിങ്ങി...

" വിമല്‍.. നമുക്കീ മഴ നനയണം..."

" എന്താ വര്‍ഷാ നിനക്കു വട്ടായോ...മഴയെവിടെ...? "

" നോക്കൂ വിമല്‍ മഴയോടൊപ്പം ഈ മരുക്കളും പെയ്യുന്നുണ്ട്....

ദേ.. ! നീണ്ട ശിഖരങ്ങള്‍ നീട്ടിയാ വെള്ളമേഘങ്ങളില്‍ തൊട്ട് അവ കിന്നാരം പറയുന്നുണ്ട് ................ "

" മതി വര്‍ഷാ നിന്‍റെ വിഭ്രാന്തികള്‍.... " 

" വിമല്‍.. നീയെന്നെ പ്രണയിക്കുന്നുണ്ടോ...? "

" നിന്‍റെ മിഴികള്‍ കോര്‍ത്ത് അധരത്തില്‍ നുകര്‍ന്ന് ഞാനെന്‍റെ പ്രണയം പങ്കുവെക്കാം....അതുമതിയോ...? "

" വിമല്‍... നിന്നില്‍ ഒരു മഴ പെയ്യുന്നുണ്ട്.... എനിക്കൊപ്പം നീയും............... "

കടലലകള്‍ കാറ്റിനൊപ്പം ഇളകിമറിഞ്ഞു....ഓര്‍മ്മകള്‍ കൂടുതല്‍ തെളിച്ചത്തോടെ എന്നിലൂടെ പറന്നു നടന്നു........ 

" സന്ധ്യയുടെ ചുവപ്പില്‍ , വിമല്‍ നിന്‍റെ കണ്ണുകളില്‍ അഗ്നി ജ്വലിക്കുന്നുണ്ട്..."

" എനിക്കിപ്പോള്‍ പിതൃത്വം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ട് വര്‍ഷാ... "

" വിമല്‍ എനിക്കു പരിഭവമില്ല...  നിന്റെയീ നിഴല്‍ച്ചിറകുകള്‍ ഞാനവയ്ക്കു നല്‍കട്ടെ.... ? "

"  വര്‍ഷാ..... നീ പറയുന്നത്.....?  "

" അതെ വിമല്‍....!! അസ്തമയസൂര്യന്‍ എന്നോടു പറഞ്ഞതും അതായിരുന്നു......"

ദക്ഷിണയൂറോപ്പിലെ സ്കാന്ടിനെവിയന്‍ രാജ്യങ്ങളില്‍ ഒട്ടനവധി ദ്വീപുകള്‍ ചേര്‍ന്ന മനോഹരമായ രാജ്യമാണ് ഡെന്മാര്‍ക്ക്‌...
ഡെന്മാര്‍ക്ക് ദ്വീപസമൂഹങ്ങളില്‍പ്പെട്ട ഫിന്‍ഐലന്‍ഡിലെ സാമാന്യവലുപ്പമുള്ള ഒരു 
പട്ടണമാണ് ഒടെന്‍സ് , സമൃദ്ധമായ ഗോതമ്പുപാടങ്ങളും മള്‍ബറി കാടുകളും ആപ്പിള്‍,സ്ട്രോബെറി 
തോട്ടങ്ങളുമുള്‍പ്പെട്ട ഒടെന്‍സ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട ഒരു പട്ടണമായിരുന്നു..............


                                      ഡിസംബറിലെ ഒരു ക്രിസ്മസ് സായാഹ്നം , ശൈത്യം പൊഴിയുന്ന കുന്നിന്‍ചെരുവുകളും  സൈപ്രസ്മരക്കാടുകളുമുള്ള ഒടെന്‍സിലെ ഒരു സുന്ദരഗ്രാമം.... മഞ്ഞുവീഴ്ച പതിവിലും കഠിനമായതിനാല്‍ 
ഗ്രാമവാസികള്‍ പുറത്തിറങ്ങാന്‍ പോലും മടിച്ചു... നെരിപ്പോടിനു ചുറ്റുമിരുന്ന് കുശലംപറഞ്ഞും തിന്നും 
കുടിച്ചും അവര്‍ സമയം തള്ളിനീക്കി....കരോള്‍ഗാനങ്ങള്‍ മഞ്ഞുപോലെ അലിഞ്ഞില്ലാതായി.....ആര്‍ക്കും 
അതിലൊന്നും താല്പര്യമുണ്ടായിരുന്നില്ല , പുറത്തിറങ്ങാന്‍ കഴിയാത്ത വിധം തുടരെതുടരെയുള്ള മഞ്ഞുവീഴ്ച 
അവരുടെ മനംമടുപ്പിച്ചു... എങ്കിലും വിഭവസമൃദ്ധമായ ആഹാരം പാകം ചെയ്യുന്നതില്‍ അവര്‍ വ്യാപൃതരായി...
തീപ്പട്ടികൂടുകള്‍ പോലുള്ള വീടുകളില്‍ നിന്ന് വറുത്ത ഇറച്ചിയുടെയും മധുരവീഞ്ഞിന്‍റെയും കൊതിപ്പിക്കുന്ന 
ഗന്ധം പരന്നൊഴുകി.....തെളിഞ്ഞ നിലാവും നക്ഷത്രങ്ങളും ഇല്ലാതിരുന്ന ആ രാത്രിയെ വരവേല്‍ക്കാന്‍ ഭൂമിയിലെ 
നക്ഷത്രകൂടുകള്‍ അണിനിരന്നു....പലവര്‍ണ്ണങ്ങളിലുമുള്ള നക്ഷത്രവിളക്കുകള്‍ ആ ഗ്രാമത്തെ പ്രശോഭിതമാക്കി.....
ഗ്രാമപാതയ്ക്ക് എതിര്‍വശത്ത്‌ കുറച്ചുദൂരം പിന്നിടുമ്പോള്‍ മരവേലിയോട് കൂടിയ ഒരു ഒറ്റപ്പെട്ട വീടുണ്ട്..........
മനോഹരമായ സ്വാഭാവികപുല്‍ത്തകിടിക്ക് മുകളിലായി മരപാളികള്‍ ചേര്‍ത്തു നിര്‍മ്മിച്ച ഒരു കൊച്ചുവീട്... 
മേല്‍ക്കുരയുടെ പകുതിയോളം മഞ്ഞുമൂടിയിരുന്നു...വീടിനോട് ചേര്‍ന്നുനിന്നിരുന്ന വില്ലോമരത്തിന്‍റെ ചില്ലകള്‍ 
മഞ്ഞുപാളികളുടെ കനത്തഭാരംമൂലം മേല്‍ക്കുരയിലേക്ക് പാതിചാഞ്ഞിട്ടുണ്ട്...
ഈ കൊച്ചുവീട്ടിന്‍റെ ഏകാന്തതളങ്ങളില്‍ വീട്ടുകാരായ ആബേലും എമിലിയും കയ്പ്പുള്ളഓര്‍മ്മകളുടെ 
കനത്തഭാരവും പേറി രണ്ടാത്മാക്കളായി ജീവിക്കുന്നു............

            
                         ഏകാന്തതയുടെ അഞ്ചുവര്‍ഷങ്ങള്‍ ഓടിയൊളിക്കാന്‍ കഴിയാത്തവിധം മുന്‍പില്‍ നില്‍ക്കുന്നു, ആബേലിന്‍റെ ഹൃദയം തേങ്ങി...... തന്‍റെയും എമിലിയുടെയും വിവാഹം കഴിഞ്ഞിട്ട് എട്ടുവര്‍ഷത്തോളം ആയിരിക്കുന്നു... ആദ്യവര്‍ഷങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കടന്നുപോയി..
പക്ഷെ ഒരു കുഞ്ഞിന്‍റെ കുറവ് കാലം കഴിയുംതോറും അവരെ ശക്തമായി അലട്ടിക്കൊണ്ടിരുന്നു......
ജീവിതത്തിനോട് നിരാശബാധിച്ച രണ്ടു പേക്കോലങ്ങള്‍,അവരെക്കുറിച്ച് അവര്‍തന്നെ വിശേഷിപ്പിക്കുന്നത് 
ഇങ്ങിനെയാണ്..അതിശൈത്യമുള്ളയീ ക്രിസ്മസ് രാത്രിയില്‍ ചുരുണ്ടുകൂടി നെരിപ്പോടിനു മുന്‍പില്‍ 
കിടക്കുമ്പോള്‍ അയാള്‍ ഒരിക്കലും ഓര്‍ത്തിരുന്നില്ല തനിക്കും എമിലിക്കും ഇതുപോലൊരു ഭാഗ്യമുണ്ടാവുമെന്ന്.....
        

ദ്രവിച്ചുതുടങ്ങിയ മരവാതില്‍ ശക്തമായ ഇടിയേറ്റ് കുലുങ്ങി........

" നോക്കൂ ആബേല്‍ !! ആരോ നമ്മുടെ വാതിലില്‍ ശക്തിയായി ഇടിക്കുന്നു...എണീക്കൂ ..
കൊടുംശൈത്യത്തില്‍ ആരോ ബുദ്ധിമുട്ടുന്നുണ്ട്....."

കണ്ണുകള്‍ തിരുമ്മി എമിലിയെ നോക്കുമ്പോള്‍ ആബേലിനും തോന്നി പുറത്തു ആരോ സഹായത്തിനു വേണ്ടി കേഴുന്നതുപോലെ........ എഴുന്നേറ്റുച്ചെന്ന് മരവാതിലിന്‍റെ കൊളുത്തുനീക്കുമ്പോള്‍ 
ആബേലിന് തെല്ലും ഭയംതോന്നിയില്ല... ശൈത്യം അത്രയ്ക്ക് കഠിനമാണ് വഴിപോക്കരില്‍ ചിലര്‍ മരണത്തെ 
മുഖാമുഖം കാണും.... തണുത്തുറഞ്ഞ രക്തധമനികളെ ചൂടുപിടിപ്പിക്കാന്‍ നെരിപ്പോട് തിരയും........
ഇന്നും അതുപോലെ ആരോ സഹായത്തിനായി തങ്ങളുടെ മുന്‍പില്‍ എത്തിയിരിക്കുന്നു....

വാതിലിന്‍റെ ഒരു പാളിതുറന്ന് ആബേല്‍ തലപുറത്തേയ്ക്കിട്ടു നോക്കി.....

" ഹേയ് എമിലീ !! പുറത്താരുമില്ലല്ലോ........"
" ഒന്നുകൂടിനോക്കൂ പിന്നെയാരാണ് വാതിലില്‍ ശക്തമായി മുട്ടിയത്‌.......? "

ആബേലിന്‍റെ കണ്ണുകള്‍ പുറത്തെ ഇരുട്ടിലേക്കും വെള്ളാരംകല്ലുകള്‍ പതിച്ച മുറ്റത്തേയ്ക്കും നീണ്ടു....
നക്ഷത്രവിളക്കിന്‍റെ ചുവന്നവെളിച്ചത്തില്‍ വില്ലോമരത്തിന്‍റെ ചുവട്ടിലായി ഒരു രോമപുതപ്പ് 
ചുരുട്ടിവെച്ചിരിക്കുന്നത് ആബേല്‍ ശ്രദ്ധിച്ചു....അയാളതിലേക്ക് സൂക്ഷിച്ചുനോക്കി പതുക്കെ പറഞ്ഞു.....

" എമിലി !! ഇതുകണ്ടോ ഒരു രോമപുതപ്പ് ,അതിനുള്ളില്‍ എന്തോ അനങ്ങുന്നുണ്ട്..വെളിച്ചം അടുത്തേക്ക്‌ 
കൊണ്ടുവരൂ...." മെഴുകുതിരിക്കുറ്റിയുടെ തെളിഞ്ഞപ്രകാശത്തില്‍ അവരാക്കാഴ്ച കണ്ടുനടുങ്ങി...
രോമപുതപ്പിനുള്ളില്‍ മാസംപോലുംതികയാത്ത ഒരു കൊച്ചുകുഞ്ഞു കൈകാലുകള്‍ ശ്രമകരമായി ചലിപ്പിക്കുന്നു...

" ആബേല്‍ !! ഇതൊരു പെണ്‍കുഞ്ഞാണ്‌..കൊച്ചുസുന്ദരി...ഇവളെ ഇവിടെ കൊണ്ടുവന്നു കിടത്തിയിട്ട് 
അധികനേരമായിട്ടില്ല , നോക്കൂ തണുപ്പ് തട്ടിയപ്പോള്‍ അവളുടെ മുഖം ചുളിയുന്നു..."

കൊച്ചുസുന്ദരിയെ വാരിയെടുത്ത് മാറോടുചേര്‍ത്തപ്പോള്‍ അവളുടെ കുഞ്ഞുവിരലുകള്‍ എമിലിയുടെ മാറില്‍ 
പരതി,ചുവന്നുതുടുത്ത ചുണ്ടുകള്‍ നുണച്ചു നീലകണ്ണുകള്‍ കൂര്‍പ്പിച്ച് അവള്‍ എമിലിയെ ഉറ്റുനോക്കി..............
വര്‍ഷങ്ങളായി ഉറങ്ങിക്കിടന്ന എമിലിയുടെ മാതൃത്വം ഉണര്‍ന്നു.........

" ആബേല്‍ !! നമുക്ക് കര്‍ത്താവ്‌ നല്‍കിയ സമ്മാനമാണിവള്‍, നമുക്കിവളെ വളര്‍ത്താം......"

ഭയത്താല്‍ ആബേലിന്റെ ശരീരം വിറച്ചു , അന്നത്തെ നിയമങ്ങള്‍ കര്‍ശനമായിരുന്നു പ്രഭുക്കന്മാരുടെ 
ഭരണത്തിന്‍ കീഴിലായിരുന്നു ഒരോ പ്രവിശ്യകളും.. സ്വേച്ഛാധിപതികളായ പ്രഭുക്കന്മാര്‍ തന്നിഷ്ടത്തിന് നിയമങ്ങള്‍ 
ഉണ്ടാക്കുകയും അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും  ചെയ്തിരുന്നു... ചെറിയകുറ്റങ്ങള്‍ക്ക് പോലും 
വലിയ ശിക്ഷകള്‍ നടപ്പാക്കിയിരുന്നു... 

" ആബേല്‍ !!...."  എമിലിയുടെ ശബ്ദം അയാളുടെ ചിന്തകളെ നിഷ്പ്രഭമാക്കി... വാക്കുകള്‍ക്കു വേണ്ടി പരതിയ
 ആബേല്‍ എമിലിയെ ഉറ്റുനോക്കി...അയാളുടെ വാക്കുകള്‍ ചിലമ്പിച്ചു...

"നോക്കൂ ! നമ്മള്‍ വളരെ കഷ്ടിച്ചാണ് കഴിഞ്ഞുകൂടുന്നത്.അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നു,
അതിനിടയില്‍ ഈ കുഞ്ഞിന്‍റെ കാര്യം നമുക്കധികഭാരമാവും,ഒരു കാര്യംചെയ്യാം നമുക്കിവളെ ക്ലെമെന്റച്ഛനെ 
ഏല്പിക്കാം.....പോരാത്തതിന് പ്രവിശ്യാനിയമം ഈ കുഞ്ഞിനെ വളര്‍ത്താന്‍ നമ്മെ അനുവദിക്കില്ല "

" ആബേല്‍ പറഞ്ഞത് വാസ്തവമാണ് പക്ഷെ നമുക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അതിനെ സംരക്ഷിക്കാന്‍  
ബാധ്യതപ്പെട്ടവരാകില്ലേ നമ്മള്‍ , അന്നും ഇതുപോലെ ഒഴിഞ്ഞുമാറാന്‍ കഴിയുമോ....? നിയമപ്രശ്നങ്ങള്‍ നമുക്ക്
ക്ലെമെന്റച്ഛനുമായി സംസാരിക്കാം..അദ്ദേഹം തീരുമാനിക്കട്ടെ..."  

ആബേലിന് ഉത്തരമില്ലാതായി...
എമിലിയുടെ മടിയില്‍ക്കിടന്നു കൈകാലിട്ടടിക്കുന്ന കൊച്ചുസുന്ദരിയെ നോക്കിയിരിക്കുമ്പോള്‍ 
ആബേലിന്‍റെ ഹൃദയം തരളമായി......
കുന്നിന്‍ചെരുവിലൂടെ വളഞ്ഞുപുളഞ്ഞോഴുകുന്ന ഒറ്റയടിപാത..പാതയ്ക്കിരുവശവും പൈന്‍മരങ്ങള്‍ ഇടതിങ്ങി 
നില്‍ക്കുന്നുണ്ട്....കുന്നിന്മുകളിലായി തലയുയര്‍ത്തി നില്‍ക്കുന്ന സെന്റ്മേരീസ് കത്തീഡ്രല്‍ ,ലോഹനിര്‍മ്മിതമായ കുരിശുരൂപം മൂടല്‍മഞ്ഞിനാല്‍ അവ്യക്തമാണ്...

കുഞ്ഞിനേയും അടക്കിപിടിച്ച് മുകളിലേക്ക് നടക്കുമ്പോള്‍ 
എമിലി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.....മനസ്സ്‌ പ്രക്ഷുബ്ധമാണ് , തങ്ങളുടെ ഇടവകയിലെ  പള്ളിവികാരിയായ ക്ലെമെന്റ് ലിയോയുടെ വാക്കുകളിലാണ് തന്‍റെയും ആബേലിന്‍റെയും ഇനിയുള്ള ജീവിതം....
അര്‍ത്ഥമില്ലാതായ തങ്ങളുടെ ജീവിതത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് ഈ കുരുന്നിന്റെ വരവ്...വളര്‍ത്താനുള്ള അനുമതി ലഭ്യമായില്ലെങ്കില്‍ വീണ്ടും തങ്ങളുടെ ജീവിതം ഏകാന്തതയുടെ പടുകുഴിയിലേക്ക് 
പതിയ്ക്കും.......

ആബേല്‍ കപ്പ്യാര്പണി തുടങ്ങിയിട്ട് നീണ്ട പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.... പിതാവായ വിക്ടര്‍ മാര്‍ക്കസിന്റെ മരണത്തോടെ ആബേല്‍ മാര്‍ക്കസിനെ പള്ളിവികാരി നേരിട്ട് നിയമിക്കുകയായിരുന്നു...
കുടുംബത്തിന്‍റെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടാണ് അദ്ദേഹത്തെക്കൊണ്ട് കരുണാര്‍ദ്രമായ ഇങ്ങിനെയൊരു നിലപാട് എടുപ്പിച്ചത്..... പേരുപോലെതന്നെ കരുണയുള്ളവനും അതേസമയം കര്‍ക്കശക്കാരനുമായിരുന്നു ക്ലെമെന്റ് ലിയോ അച്ഛന്‍.......

ഓരോന്നും ചിന്തിച്ച് പള്ളിമുറ്റത്തെത്തിയത് എമിലി അറിഞ്ഞില്ല.... കുര്‍ബാന കഴിഞ്ഞ് ആളുകള്‍ 
പിരിഞ്ഞു പോയിരുന്നു....ആബേലിന്‍റെ നിര്‍ദേശപ്രകാരമാണ് അവള്‍ വൈകിയെത്തിയത്....കുഞ്ഞിനെ 
കാണുമ്പോള്‍ പലര്‍ക്കും പലസംശയങ്ങളും ഉണ്ടാവും അവയ്ക്കൊക്കെ മറുപടി കൊടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു പ്രഹേളികയായി ആബേലിന് തോന്നിയിരുന്നു........

എമിലിയുടെ നില്‍പ്പ് കണ്ടുകൊണ്ടാണ് ആബേല്‍ പള്ളിമേടയില്‍ നിന്നും പുറത്തേയ്ക്ക് എത്തിയത് ......
ആബേലിനൊപ്പം ക്ലെമെന്റച്ചന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ അച്ഛനെന്തെങ്കിലും സൂചന നല്‍കിയിട്ടുണ്ടോ എന്ന് രഹസ്യമായി അന്വേഷിക്കാതിരുന്നില്ല..... ആബേല്‍ വെറുതെ മൂളുകമാത്രം ചെയ്തു....
എമിലിയുടെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.....

മുറിയിലേക്ക് പ്രവേശിച്ചതും ക്ലെമെന്റച്ഛന്‍റെ സൂക്ഷ്മമായ നോട്ടം എമിലിയിലേക്കും കൈകളില്‍ അടക്കിപ്പിടിച്ച 
കുഞ്ഞുതുണിക്കെട്ടിലേക്കും പാറിവീണു........

" ദാ ! കുഞ്ഞിനെ ഇവിടെകൊണ്ടുവന്നു കിടത്തു..." മൂലയ്ക്ക് ചേര്‍ത്തുവെച്ച മേശയിലേക്ക് വിരല്‍ചൂണ്ടി അദ്ദേഹം ആജ്ഞാപിച്ചു.........

എമിലി ഭവ്യതയോടെ പാതിരിയുടെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് 
മേശയ്ക്കരികിലേക്ക് ഒതുങ്ങിനിന്നു......

ക്ലെമെന്റച്ഛന്‍ പുതപ്പുമാറ്റി ആ കുഞ്ഞുസുന്ദരിയുടെ മുഖത്തേക്ക് ഉറ്റുനോക്കി........ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ 
ഒരു വേലിയേറ്റമുണ്ടായി.., ആ വികാരവിചാരങ്ങളെ അറിഞ്ഞപോലെ അവള്‍ മനോഹരമായി പുഞ്ചിരിച്ചു.... അദ്ദേഹത്തിന്‍റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി........ ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ക്ലെമെന്റച്ഛന്‍ പതിയെ മുരടനക്കി.....

എമിലിക്കും ആബേലിനും അഭിമുഖമായി നിന്നുകൊണ്ട് ക്ലെമെന്റ്ലിയോ പാതിരി ഉച്ചത്തില്‍ ചോദിച്ചു...

" പറയൂ !! എന്താണ് നിങ്ങളുടെ ആഗ്രഹം.........? "

ആബേലും എമിലിയും ഒരുമയോടെ ശബ്ദിച്ചു...
" ഞങ്ങള്‍ വളര്‍ത്തിക്കോളാം പിതാവേ..!! "

" ശരി ! എങ്കില്‍ അങ്ങിനെയാവട്ടെ... !! പക്ഷെ ഒരു വ്യവസ്ഥയുണ്ട്... നാളെ ഇവള്‍ക്ക് അവകാശികള്‍ ഉണ്ടാവാം...
അവര്‍ വന്ന് തിരികെ ആവശ്യപ്പെട്ടാല്‍ യാതൊരു ഉപേക്ഷയും കൂടാതെ നിങ്ങളിവളെ തിരികെ നല്‍കണം.. അതിനു
നിങ്ങള്‍ക്ക് സമ്മതമാണോ അതാണ്‌ നമുക്കറിയേണ്ടത്..............? "

ആബേലും എമിലിയും മുഖത്തോടുമുഖം നോക്കി...എന്തു വ്യവസ്ഥകളും അവര്‍ക്ക് സ്വീകാര്യമായിരുന്നു കാരണം 
ഒറ്റദിവസംകൊണ്ട്തന്നെ അവള്‍ അവരുടെ ഹൃദയങ്ങള്‍ കയ്യടക്കിയിരുന്നു..........

" സമ്മതം !! " ആബേലും എമിലിയും ഇപ്രാവശ്യവും ഒന്നിച്ചു.............
ഈ ഒത്തൊരുമയില്‍ ക്ലെമെന്റച്ഛന് അത്ഭുതം തോന്നാതിരുന്നില്ല എങ്കിലും അതദ്ദേഹം പ്രകടിപ്പിച്ചില്ല........

" എങ്കില്‍ മാമോദിസയ്ക്കുള്ള തിയ്യതി കുറിച്ച് എന്നെ സമീപിക്കൂ......ശേഷം തീരുമാനിക്കാം വേണ്ടാതെന്താണെന്ന്...........ഇപ്പോള്‍ പൊയ്ക്കോളൂ......!! "

എമിലിയുടെയും ആബേലിന്‍റെയും സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല......... അവര്‍ ക്ലെമെന്റച്ഛനോട് 
തികഞ്ഞ നന്ദി അറിയിച്ചു........ കുഞ്ഞിനേയും കൊണ്ട് തിരിഞ്ഞുനടക്കുമ്പോള്‍ ക്ലെമെന്റച്ഛന്‍ വീണ്ടുമൊരു കാര്യം കൂടി അവരോട് ഉണര്‍ത്തിച്ചു........  അവരത് കാതുകള്‍ കൊണ്ടല്ല ഹൃദയം ചേര്‍ത്താണ് കേട്ടത്.....

" ആബേല്‍ ! ഇവള്‍ക്ക് ഇസബെല്ല എന്ന് നാമധേയം ചെയ്യൂ.........ദൈവസേവാര്‍ത്ഥം സമര്‍പ്പിക്കപ്പെട്ട 
കുഞ്ഞാണിവള്‍.. ഇവള്‍ക്ക് അച്ഛനും അമ്മയുമാകുക..! വേണ്ടത് ചെയ്യുക... നിങ്ങള്‍ക്ക് നല്ലത് വരും...."

ക്ലെമെന്റ്ലിയോ പാതിരിയുടെ അനുഗ്രഹം ചൊരിഞ്ഞ വാക്കുകളില്‍ ആബേലും എമിലിയും സ്വര്‍ഗ്ഗതുല്യമായ ഒരാനന്ദം അനുഭവിച്ചറിഞ്ഞു........
_____________________________________________________________
അടുക്കളയ്ക്കപ്പുറത്തെ ഗ്രില്ലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോള്‍ മലയ്ക്ക് മുകളില്‍ നിന്നും അരിച്ചിറങ്ങുന്ന പാലരുവികള്‍ ദൃശ്യമായി... പാടിത്തളര്‍ന്ന ഗായകനെപ്പോലെ മഴ ചിരിച്ചു... 

നട്ടുച്ചനേരത്തെ ചാറ്റല്‍മഴയും അരണ്ടവെളിച്ചവും നനുത്തകാറ്റുമെല്ലാം എഴുതാനുള്ള എന്‍റെ ആന്തരികതൃഷ്ണയെ ഉണര്‍ത്തി.... ജാലകത്തിനടുത്തേയ്ക്ക് ലാപ്പുമായി ചേര്‍ന്നിരിക്കുമ്പോള്‍ എന്‍റെ തലച്ചോറിലെവിടെയോ ഒരു നുണയെ ന്യായീകരിക്കാനുള്ള കാരണങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു... ഇപ്പോഴുള്ള ഈ എഴുതാനുള്ളോരു പ്രചോദനം അതെനിക്ക് സ്വയം ബോധിപ്പിക്കണമായിരുന്നു.... അല്‍പംമുന്‍പ്‌ വായിച്ച മാധവിക്കുട്ടിയുടെ  " നരിച്ചീറുകള്‍ പറക്കുമ്പോള്‍ "  എന്ന ചെറുകഥാസമാഹാരമല്ല.....പിന്നെന്ത്...?

രണ്ടു ദിവസത്തെ ഹാങ്ങ്‌ഓവര്‍ .. തികട്ടിവരുന്ന ചില സംഭവങ്ങള്‍.. ഇല്ലെന്ന് ആയിരംവട്ടം മനസ്സില്‍ പറഞ്ഞാലും അതേതൊരു സാധാരണപെണ്ണിനെപ്പോലെയും എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു....
അവന്‍റെ മുന്‍പില്‍ ഞാനൊരു എഴുത്തുകാരിയാണ്... പുരോഗമനവാദി... ന്യൂജനറേഷന്‍ പ്രതിനിധി..  എങ്കിലും എല്ലാറ്റിനുമുപരി ഞാനൊരു പെണ്ണല്ലേ...! എനിക്കും വികാരപരമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യമില്ലേ...!!  ഇതവന്‍റെ തുറന്നുപറച്ചിലോ കുറ്റസമ്മതമോ ഒന്നുമല്ല.... സ്വന്തം ആണത്തം ബ്രാന്‍ഡ്‌ട് ആണെന്ന് അറിയിക്കാനുള്ള ഏതൊരു പുരുഷന്‍റെയും ത്വര.... 

 " അന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞേ ഞാനവളുടെ ശരീരത്തെ സ്വതന്ത്രമാക്കിയുള്ളൂ...." , നിന്‍റെയീ വാക്കുകള്‍ എന്‍റെ ഹൃദയത്തെ, പ്രജ്ഞയെ തകര്‍ത്തുകളഞ്ഞു.... എനിക്കറിയാം സോജന്‍.. നീയീ രണ്ടുമണിക്കൂറും നിഷ്ക്രിയനായിരുന്നില്ലെന്ന്.. അവളുടെ വിയര്‍പ്പിന്‍റെ മധുരം നുണയുകയായിരുന്നെന്ന്‍.. അവളുടെ ഓരോ അംഗങ്ങളിലും  നിന്‍റെ വിരലുകള്‍ നൃത്തം ചെയ്യുകയായിരുന്നെന്ന്....  

ആ നിമിഷങ്ങള്‍ നിനക്കൊരുപക്ഷെ മറക്കാന്‍ കഴിഞ്ഞേക്കുമായിരിക്കും പക്ഷെ നിന്നെമാത്രം സ്നേഹിക്കുന്ന എനിക്കോ.... ? നീയും ഞാനുമൊത്തുള്ള സ്വകാര്യനിമിഷങ്ങളില്‍ ഒരിക്കലെങ്കിലും ഒരു തന്മയീഭാവത്തോടെ അവള്‍ കടന്നുവരില്ലെന്ന് ഉറപ്പുപറയാന്‍ നിനക്കാവുമോ.....!!!

കാലഹരണപ്പെട്ട പ്രണയത്തിന് ഒരിക്കലും വിലയിടാറില്ല അതെപ്പോഴും അവന്‍റെയോ അവളുടെയോ വീരചരിത്രത്തിന്‍റെ സ്മാരകങ്ങളാവും.... ഒരുവിധത്തില്‍ നിന്‍റെ പൂര്‍വ്വപ്രണയവും അങ്ങിനെയാണ്....

വീണ്ടും ഒരു മഴക്കോള് പോലെ... ഇരുണ്ടുതുടങ്ങിയ ആകാശം എന്‍റെ മനസ്സുപോലെ....  ആര്‍ത്തലച്ചുപെയ്യാതെ അതുവെറുതെ വിതുമ്പിനിന്നു....  

രണ്ടുദിവസമായി എന്‍റെ മൌനത്തിന്‍റെ കാരണങ്ങള്‍ അവന്‍ തിരയുന്നു..... എന്തുപറയും എന്ന അങ്കലാപ്പ്... എന്‍റെ സ്ത്രീത്വം അതിലുപരി ഈ ബുജി പ്രതിച്ഛായ..... അബലയും ചപലയുമാണ്‌ ഞാനെന്ന് അവനുതോന്നരുതല്ലോ...  

പുറത്ത് അവന്‍റെ സ്കോടയുടെ നിലയ്ക്കാതെയുള്ള ഹോണ്‍, ചിന്തകള്‍ക്ക് വിരാമമിട്ട് ഞാന്‍ ഗെയ്റ്റിനടുത്തേയ്ക്ക് ഓടി....  
മഴക്കാറുമൂടിയ മുഖവുമായി ഞാന്‍ ചായക്കപ്പു നീട്ടുമ്പോള്‍ അവനെന്‍റെ തുറന്നുവെച്ച ലാപ്പിലൂടെ എന്നെത്തന്നെ ഉറ്റുനോക്കുകയായിരുന്നു....  പെയ്തൊഴിഞ്ഞ മാനം പോലെ അവന്‍ വെളുക്കെചിരിച്ചു.... 

" എന്താമോളെ..... !! "  

എന്നെചേര്‍ത്തുപിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചപ്പോള്‍.. അവന്‍റെ ചൂടുനിശ്വാസങ്ങള്‍ എന്‍റെ കവിള്‍ത്തടത്തില്‍ പാറിനടന്നപ്പോള്‍.. എന്‍റെ സീമന്തരേഖയില്‍ ചാര്‍ത്തിയ കുങ്കുമം അവന്‍റെ ചുണ്ടുകളെ ചുവപ്പിച്ചപ്പോഴെല്ലാം ഞാന്‍ പെയ്യുകയായിരുന്നു.... !!

അതേസമയം അതേതാളത്തോടെ ശക്തമായി അവന്‍റെ ഹൃദയത്തില്‍ ഒരായിരം പെരുമ്പറകള്‍ മുഴങ്ങിക്കൊണ്ടിരുന്നു..... സത്യത്തിന്‍റെ നിര്‍വചനം അവന്‍റെ ഹൃദയത്തിലേക്ക് പുതിയവെര്‍ഷനില്‍ അപ്ഡേറ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നു..... 

അറിഞ്ഞിട്ടും അറിയാതെ അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി ഞാന്‍ പുഞ്ചിരിച്ചു.... പിന്നെ പതിയെ മന്ത്രിച്ചു... " നിന്‍റെ സത്യങ്ങളെക്കാള്‍ എനിയ്ക്കുപ്രിയം നിന്‍റെ  നുണകളോടാണ്....!! "

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

ഐഫോണ്‍ സിക്സൊ;; റീബോക്ക് ഷൂസൊ;; വാങ്ങാൻ വേണ്ടി അല്ല ഈ കുഞ്ഞു മോൻ പൊരി വെയിലത്ത് ഞാവൽ പഴവും കയ്യിലേന്തി ഓരോ യാത്രകരെയും പ്രതീക്ഷയോടെ കാത്തു നില്കുന്നത്;; കുടിലിലെ സ്വന്തം കൂടപിറപിനും അവനും ഒരു നേരം അരവയർ ഉണ്ണാൻ വേണ്ടി മാത്രമാണ് ഇങ്ങനെ എത്ര കുരുന്നു ബാല്യങ്ങളെ നമ്മൾ ഓരോ യാത്രകിടയിലും കണ്ടു മുട്ടുന്നു എപ്പോയെന്ന്കിലും നിങ്ങള്ക് ആ കുരുന്നിനോട് അവന്റെ വില്പന വസ്തു വാങ്ങി പണത്തോടപ്പം ഒരു ചെറു പുഞ്ചിരി നല്കാൻ തോന്നിയിട്ടുണ്ടോ ?
ഓരോ തവണ ഇത്തരം കുഞ്ഞുങ്ങളെ കണുംപോയും എന്റെ കണ്ണിൽ വെള്ളം നിറയും അത് ഇവരെ ഓര്ത്ത് മാത്രമല്ല ;ഇവരെ പോലുള്ളവർക് വേണ്ടി എനികൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലൊ എന്ന എന്റെ നിസ്സഹായത കൂടി ഓർത്താണ്;
ഈ ലോകത്തെ എല്ലാ മത വിശ്വാസികളുടെയും ദൈവങ്ങളെ നീ കാണുന്നില്ലേ ഇത്തരം ബാല്യങ്ങൾ ഇതുപോലെ പൊരി വെയിലത്ത് കിടന്നു തന്റെ മുരടിച്ച ബാല്യം ഇങ്ങനെ കരഞ്ഞു തീര്കുന്നത് ;;
പ്രിയപ്പെട്ട ചങ്ങാതിമാരെ ഫോട്ടോ കണ്ടിട്ട് വിഷമം തോന്നുകയല്ല വേണ്ടത് ഇനിയും നിങ്ങൾ ഇതുപോലെ ഇത്തരം കുട്ടികളെ കാണുമ്പൊൾ അവരോടു സ്നേഹത്തോടെ സംസാരികുക പറ്റുമെങ്കിൽ നിങ്ങളെ കൊണ്ട് കഴിയുന്നത്‌ കൊടുത്തു സഹായികുക ; അതാണ് നമ്മൾ ചെയ്യേണ്ടത്;;
ഈ പോസ്റ്റു കൊണ്ട് ഞാൻ ഉദ്ധേഷികുന്നതും അത് മാത്രമാണ്;
സ്നേഹ പൂര്വ്വം നിങ്ങളുടെ സ്വന്തം ഫൈസൽ തലശ്ശേരി
— with Sabu Kallara.
വളരെ കഷ്ട്ടപെട്ട ആദ്മി's photo.

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഹൃദയത്തില്‍ നിന്ന് വന്നത്.....
ഹൃദയം കൊണ്ടെഴുതിയത്....
"അന്യപുരുഷന്മാരോട് കൃത്യമായ് അകലം പാലിക്കണം,
പുരുഷന്മാരുടെ മുന്‍പില്‍ ഇരിക്കരുത്,
വാക്കുകളില്‍ മിതത്വം പാലിക്കണം,
പെണ്‍കുട്ടികള്‍ മലര്‍ന്നുകിടന്നുറങ്ങരുത്,
ചെരിഞ്ഞേ കിടക്കാവൂ.."
എന്നെല്ലാം വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും
പറഞ്ഞുപഠിപ്പിച്ച യാഥാസ്ഥികരായ ഓര്‍ത്തോഡോക്സ്
ദമ്പതികളുടെ രണ്ട്പെണ്മക്കളില്‍ മുതിര്‍ന്നവളായിരുന്നു ഞാന്‍.
പതിമൂന്നാമത്തെ വയസ്സില്‍ എന്നോടയാള് ഇഷ്ടം പറഞ്ഞു,
ഒരുവര്‍ഷം പരസ്പരം സ്നേഹിച്ചു,
ഒടുവിലൊരു ദിവസം ചേര്‍ത്തുപിടിച്ചെന്നെ
ഗാഡമായ് ചുംബിച്ചു.
ഈ ഒരു ചുംബനത്തോടെ 'കളങ്കപ്പെട്ടു' എന്നുകരുതിയ ഞാന്‍
ഇനി എന്‍റെ ജീവിതപങ്കാളി അയാള്‍ തന്നെമതിയെന്ന്
തീരുമാനമെടുക്കുകയായിരുന്നു.
പള്ളിയുടെയും, പട്ടക്കാരുടെയും
ആശീര്‍വാദങ്ങളോടെ ഞാനയാളുടെ മണവാട്ടിയായി.
ദാമ്പത്യത്തിന്‍റെ മധുരമൂറുന്ന ദിനങ്ങള്‍
അധികനാള്‍ നീണ്ടുനിന്നില്ല.,
ഭംഗിയില്ല,നിറമില്ല,അനിയത്തിയുടെയത്രയും പ്രസരിപ്പില്ല
എന്നൊക്കെയുള്ള എന്‍റെ ന്യൂനതകള്‍ അയാളുടെ വായില്‍നിന്നും മദ്യത്തിന്‍റെ രൂക്ഷഗന്ധത്തോടൊപ്പം
പലരാത്രികളിലും പുറത്തുവന്നുകൊണ്ടിരുന്നു.
പുകയൂതി കനല്‍പെരുപ്പിച്ച സിഗരറ്റുകുറ്റികൊണ്ട്
മൃദുവായ ശരീരഭാഗങ്ങളില്‍ അയാള്‍ പൊള്ളിച്ചു
ആനന്ദം കണ്ടുതുടങ്ങിയ നാളുകളില്‍ ഞാന്‍ ശബ്ദം
വെളിയില്‍കേള്‍ക്കാതെ വായ്‌പൊത്തിപ്പിടിച്ചുകൊണ്ട്
എങ്ങലടിച്ച്കരഞ്ഞിരുന്നു,
വന്യമായ വികാരത്തോടെ ചുംബനങ്ങള്‍ നല്‍കിയിരുന്ന
എന്‍റെ മുഖത്തേയ്ക്ക് ചിലപ്പോഴെല്ലാം അയാള്‍ കാര്‍ക്കിച്ചുതുപ്പിയിരുന്നു.
കണ്ണുനീരിന്‍റെ ഉപ്പും, അവഗണനയുടെ കയ്പ്പും പേറിയ
പീഡനപര്‍വങ്ങള്‍ക്കിടയില്‍ അയാളെനിക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങളെ സമ്മാനിച്ചു.
രണ്ടാമത്തെ കുഞ്ഞിന്‍റെ പിതൃത്വത്തെചൊല്ലി കലഹം
രൂക്ഷമായി. വളര്‍ത്തിവലുതാക്കിയ അച്ഛനുമമ്മയും,
കൂടെപിറന്ന സഹോദരിയുംകൂടി എന്നെ അവിശ്വസിച്ചത്
ഗര്‍ഭിണിയായ നാളുകളില്‍ താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
പ്രസവിച്ച കുഞ്ഞിന്‍റെ മുഖത്തിന് അയാളുടെ അസാമാന്യമായ
സാദൃശ്യം സമ്മാനിച്ച് ഈശ്വരന്‍ എന്‍റെ കൂട്ടിനെത്തിയപ്പോള്‍
അമ്മയും അനിയത്തിയും കണ്ണുനീര്‍കൊണ്ട് എന്‍റെ കാല്‍പാദങ്ങള്‍ കഴുകി, അച്ഛന്‍ വാത്സല്യത്തോടെ
ചേര്‍ത്തുപിടിച്ചു.
അപ്പോഴേയ്ക്കും കുടുംബകോടതിയില്‍നിന്നും വിവാഹമോചനസര്‍ട്ടിഫിക്കറ്റും നേടി അയാള്‍ മറ്റൊരു
യുവതിയോടൊപ്പം ജീവിതം തുടങ്ങിയിരുന്നു."
"വേണേല്‍ എഴുതിക്കോ അക്കാകുക്കാ..
എനിക്ക് പറയാനേ അറിയൂ എഴുതാന്‍ അറിയില്ല.
ന്‍റെ മൊബൈലില്‍ മംഗ്ലീഷേയുള്ളൂ.... "
കുലുങ്ങിയുള്ള ചിരികള്‍ക്കൊപ്പം,
അവളുടെ തൊണ്ടയിടറിയിരുന്നില്ലേ..
അതുപറയുമ്പോളെന്ന്‍ എനിക്ക് തോന്നി.
അമ്പരന്ന് അവള്‍പറയുന്നതെല്ലാം മൂളിക്കേട്ടുകൊണ്ടിരുന്ന
എന്‍റെ മനോവ്യാപാരം അളന്നുതിട്ടപ്പെടുത്തിയെന്നപോലെ
അവള്‍ വീണ്ടും പറഞ്ഞുതുടങ്ങി.
ഇപ്പോഴെനിക്ക്‌ ഇവിടെ ഗള്‍ഫില്‍ ജോലിയുണ്ട്.
മെച്ചപ്പെട്ട ശമ്പളമുണ്ട്,
കിടക്കാന്‍ ശീതീകരിച്ച മുറിയുണ്ട്,
പുറംലോകത്തെക്കുറിച്ചറിയുവാന്‍ മൊബൈലില്‍
വൈഫൈയുണ്ട്. ഇവിടെ വിരലിലെണ്ണാവുന്ന നിങ്ങളെപ്പോലെയുള്ള സുഹൃത്തുക്കള്‍ ഉണ്ട്
അനിയത്തിയെ വിവാഹംകഴിച്ചയച്ചു.
എനിക്കും ,കുടുംബത്തിനും മെച്ചപ്പെട്ട ആഹാരമുണ്ട്.
കഴിഞ്ഞതവണ വെക്കേഷന് നാട്ടില്‍പ്പോയപ്പോളോരു
കാക്കാത്തി കൈനോക്കി എന്നോട് പറഞ്ഞത് എന്താന്നറിയ്വോ?..
"രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവന്‍ തിരിച്ചുവരും,
നിന്നെ വീണ്ടും വിവാഹം കഴിക്കും"
ഞാനിപ്പോ അയാളുമായി ദിവസവും രാത്രിയില്‍ ചാറ്റ്
ചെയ്യാറുണ്ട്, ഇതേ ഫെയ്ക് ഐ-ഡി യില്‍.
അയാള്‍ക്കറിയില്ല ഞാന്‍ ആരാണെന്ന്.
അയാളുടെ ആഗ്രഹങ്ങള്‍ എല്ലാം എനിക്കറിയാം.
പുതിയഭാര്യ അരികത്തുകിടന്നുറങ്ങുമ്പോള്‍
അയാള്‍ ഇപ്പോള്‍ എന്‍റെ സ്നേഹമൂറുന്ന വാക്കുകളും,
കാമംകലര്‍ന്ന നിശ്വാസങ്ങള്‍ക്കുമായി ഉറക്കമിളച്ച്
കാത്തിരിക്കുകയാണ്.
എനിക്കറിയാം, അയാളോടൊപ്പമുള്ള ജീവിതം
ഒരിക്കലും ആഹ്ലാദപ്രദമാകില്ലെന്ന്.
പക്ഷേ എന്താന്നറിയ്വോ?..
മദ്യപിച്ചുരാത്രിവന്നാല്‍ പിറ്റേദിവസം അയാള്‍ക്ക്‌
ഭയങ്കര തലവേദനയാണ്, അപ്പോള്‍ ഞാന്‍ വിക്സ്
പുരട്ടിത്തിരുമ്മികൊടുക്കണം.
ഇതെല്ലാം പുതിയ ഭാര്യ ചെയ്തുകൊടുത്താല്‍ അയാള്‍ക്ക്‌
ഇഷ്ടപ്പെടില്ല, എനിക്കറിയാം.
അയാള്‍ ശര്‍ദ്ധിച്ചത് എത്രയോ തവണ ഞാന്‍ ഈ കൈക്കുമ്പിളില്‍
കോരിയെടുത്ത് വൃത്തിയാക്കിയിരുന്നു.
ഇതെല്ലാം പുതിയ ആ ഭാര്യ ചെയ്യുന്നുണ്ടാവുമോ?..
അയാള്‍ ഇപ്പോള്‍ ഒരു പാട് സങ്കടപ്പെടുന്നുണ്ടാവില്ലേ?..
ഉണ്ട് എനിക്കറിയാം,
ആ ഹൃദയത്തിന്‍റെ വേദനകള്‍ ഇപ്പോള്‍ എനിക്കറിയാം.
അയാളുടെ രണ്ടുമക്കളുടെ അമ്മയാണെന്നറിയാതെ
അയാളിപ്പോളെന്നെ ജീവനുതുല്യം സ്നേഹിക്കുകയാണ്.
എനിക്കുവേണം അയാളെ..
മദ്യപിച്ചു മദോന്മത്തനായി ഓരോ രാത്രികളിലും
പടികടന്ന് വരണം.
ഇനിയും കനലെരിയുന്ന സിഗരറ്റ് കൊണ്ട് അയാളെന്‍റെ
മേനിയില്‍ പൊള്ളിക്കണം.
മുഖത്തേയ്ക്ക് തുപ്പണം.
ശര്‍ദ്ധിച്ചത് കൈക്കുമ്പിളില്‍ കോരിയെടുത്ത്
എനിക്ക് മുറി വൃത്തിയാക്കണം
.
ഞാന്‍ മുന്‍പേ പറഞ്ഞില്ലേ?..
മദ്യപിച്ചുരാത്രിവന്നാല്‍ പിറ്റേദിവസം അയാള്‍ക്ക്‌
ഭയങ്കര തലവേദനയാണ്, അപ്പോള്‍ എനിക്ക് വിക്സ്
പുരട്ടിത്തിരുമ്മികൊടുക്കണം."
ഇതും പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു.
_____________________________________________________
ഇന്നലെയൊരു ഫേയ്ക് ഐ ഡി അക്കാ കുക്കയോട് പറഞ്ഞ കഥ.
ക്ഷമിക്കണം, കഥയല്ല. ജീവിതം..!!
കടപ്പാട് :
അക്കാ കുക്ക