മുഖം നഷ്ടപ്പെട്ടവൾ
എന്റ പേര് ദീപ്‌തി എനിക്കേറെ ഇഷ്ടമിപ്പോൾ രാവുകളെ ആണ്.എൻ മുഖം കാണാനാവാത്ത രാവുകളെ എന്നാൽ പകലുകൾ ഇപ്പോളെനിക്ക് പൊരുതാനുള്ളതാണ്.
എന്നെപ്പോലെ ഒരു നിമിഷത്തെ പടുപാതകം മൂലം പാതിവെന്തുപോയ പെൺശരീരങ്ങൾക്കു വേണ്ടി പൊരുതാനുള്ളത്. ഞാനിന്നൊരു അദ്ധ്യാപികയാണ് ഏറെക്കാലത്തെ എന്റ ഏകാന്തവാസത്തിനു ശേഷം എനിക്ക് ഉണ്ടായ ഉയിർത്തെഴുന്നേൽപ്പാണത്.
ഏറെ പോരാടി നേടിയ എന്റ ജോലി എന്റ സ്വപ്നം ആദ്യം കുട്ടികൾ ഭയന്നിരുന്നു എൻ മുഖത്തെ സഹപ്രവർത്തകർ അടുത്തിരുന്നില്ല. ചുരിദാർ തലപ്പു കൊണ്ടു മുഖം മൂടി ഞാൻ ക്ലാസുകൾ നടത്തി.
എന്നാൽ ഇന്നവർ എന്നെ സ്നേഹിക്കുന്നു അടുത്തിടപഴകുന്നു.
എങ്കിലും ഈ മുഖം പലപ്പോഴും
എന്നെ തന്നെ ഭയപ്പെടുത്തുന്നു ഞാൻ തന്നെയോ ഇത് .എന്റ കോളേജിലെ
ഏറ്റം സൗന്ദര്യമുള്ളവൾ ഞാനായിരുന്നു. എനിക്കൊളിഞ്ഞും തെളിഞ്ഞുംവന്ന പ്രണയാഭ്യർത്ഥനകൾക്കു കണക്കില്ല.
പക്ഷേ അവയെയെല്ലാം ഞാനൊരു ചെറുപുഞ്ചിരിയോടെ തള്ളി പകരം
എന്റ സ്വപ്നത്തെ ഒരദ്ധ്യാപികയാകേണം എന്ന എന്റ മോഹത്തെ പ്രണയിച്ചു. അവിടേക്കാണവൻ കടന്നു വന്നത്.
ആനന്ദ് പോകുന്നയിടങ്ങളിലും കോളേജിലും എല്ലാം അവനെന്റ പുറകേ നടന്ന് അവന്റ ഭ്രാന്തമായ പ്രേമം പറഞ്ഞു. ഒടുവിലത് ശല്യമായപ്പോൾ അവന്റ മുഖത്തടിക്കേണ്ടി വന്നു.
പക്ഷേ അതിനവൻ ചെയ്ത പ്രതികാരം എന്റ ജീവിതം തന്നെ തകർത്തു കളഞ്ഞു. അന്നെന്റ അവസാന പരീക്ഷാദിനം എന്റ പ്രിയപ്പെട്ട കോളേജ് കാലത്തോടുള്ള കൂട്ടുകാരികളാടുള്ള വേർപിരിയൽ ദിനം. അവിടേയ്ക്കവൻ കടന്നു വന്നു ആടിയാടി കണ്ണെല്ലാം ചുവന്ന് പഴയ പ്രണയാഭ്യർത്ഥനയുമായ് സംസാരത്തിനൊടുവിൽ നിന്നെ ഞാനാർക്കും വിട്ടുകൊടുക്കില്ലെടീ എന്ന അലർച്ചയോടൊപ്പം എന്തോ അവനെന്റ മുഖത്തേക്കൊഴിച്ചു.
ഒരു തീഗോളത്തിൽ പെട്ടതു പോലെയായിരുന്നു ഞാൻ മുഖവും ശരീരവും ഉരുകുന്നതു പോലെ.
പിന്നെ കണ്ണുതുറക്കുന്നതു ആശുപത്രി കിടക്കയിലാണ് നിറയെ പഞ്ഞി കെട്ടുകൾ കൂട്ടികെട്ടിയ എന്റ മുഖം.
പിന്നെ ചികിത്സയുടെ നാളുകൾ .
അനേകം ഓപ്പറേഷനുകൾ ഇന്ന് ഞാനിങ്ങനെ. അവനാകെ കിട്ടിയത് അഞ്ച് കൊല്ലം കഠിന തടവു മാത്രം കൊന്നില്ലല്ലോ കൊല്ലാതെ കൊന്നു.
ചികിത്സയുടെ നാളുകളിൽ ഒരു ഡോക്ടറുടെ വാക്കാണെന്നെ ഉണർത്തിയത് കണ്ണുകൾക്ക് ഒന്നും പറ്റാതിരുന്നത് ഇനിയും ജീവിച്ചു കാട്ടാനാണ്ദീപ്തി എന്ന ആ വാക്കുകൾ.സമൂഹം എത്ര മുഖം തിരിച്ചാലും സഹതാപത്തോടെ നോക്കിയാലും ഞാൻ പോരാടും ഇനിയാർക്കും ഈ അവസ്ഥ വരാതിരിക്കാൻ .
ആരുടെയും സ്വപ്നങ്ങൾ തകരാതിരിക്കാൻ എന്നെപ്പോലെ തകർന്നവരെ ആശ്വസിപ്പിക്കാൻ .
ഇന്നെന്റ പേരെല്ലാവർക്കും അറിയാം....
എന്നെപ്പോലെ ഒരു നിമിഷത്തെ പടുപാതകം മൂലം പാതിവെന്തുപോയ പെൺശരീരങ്ങൾക്കു വേണ്ടി പൊരുതാനുള്ളത്. ഞാനിന്നൊരു അദ്ധ്യാപികയാണ് ഏറെക്കാലത്തെ എന്റ ഏകാന്തവാസത്തിനു ശേഷം എനിക്ക് ഉണ്ടായ ഉയിർത്തെഴുന്നേൽപ്പാണത്.
ഏറെ പോരാടി നേടിയ എന്റ ജോലി എന്റ സ്വപ്നം ആദ്യം കുട്ടികൾ ഭയന്നിരുന്നു എൻ മുഖത്തെ സഹപ്രവർത്തകർ അടുത്തിരുന്നില്ല. ചുരിദാർ തലപ്പു കൊണ്ടു മുഖം മൂടി ഞാൻ ക്ലാസുകൾ നടത്തി.
എന്നാൽ ഇന്നവർ എന്നെ സ്നേഹിക്കുന്നു അടുത്തിടപഴകുന്നു.
എങ്കിലും ഈ മുഖം പലപ്പോഴും
എന്നെ തന്നെ ഭയപ്പെടുത്തുന്നു ഞാൻ തന്നെയോ ഇത് .എന്റ കോളേജിലെ
ഏറ്റം സൗന്ദര്യമുള്ളവൾ ഞാനായിരുന്നു. എനിക്കൊളിഞ്ഞും തെളിഞ്ഞുംവന്ന പ്രണയാഭ്യർത്ഥനകൾക്കു കണക്കില്ല.
പക്ഷേ അവയെയെല്ലാം ഞാനൊരു ചെറുപുഞ്ചിരിയോടെ തള്ളി പകരം
എന്റ സ്വപ്നത്തെ ഒരദ്ധ്യാപികയാകേണം എന്ന എന്റ മോഹത്തെ പ്രണയിച്ചു. അവിടേക്കാണവൻ കടന്നു വന്നത്.
ആനന്ദ് പോകുന്നയിടങ്ങളിലും കോളേജിലും എല്ലാം അവനെന്റ പുറകേ നടന്ന് അവന്റ ഭ്രാന്തമായ പ്രേമം പറഞ്ഞു. ഒടുവിലത് ശല്യമായപ്പോൾ അവന്റ മുഖത്തടിക്കേണ്ടി വന്നു.
പക്ഷേ അതിനവൻ ചെയ്ത പ്രതികാരം എന്റ ജീവിതം തന്നെ തകർത്തു കളഞ്ഞു. അന്നെന്റ അവസാന പരീക്ഷാദിനം എന്റ പ്രിയപ്പെട്ട കോളേജ് കാലത്തോടുള്ള കൂട്ടുകാരികളാടുള്ള വേർപിരിയൽ ദിനം. അവിടേയ്ക്കവൻ കടന്നു വന്നു ആടിയാടി കണ്ണെല്ലാം ചുവന്ന് പഴയ പ്രണയാഭ്യർത്ഥനയുമായ് സംസാരത്തിനൊടുവിൽ നിന്നെ ഞാനാർക്കും വിട്ടുകൊടുക്കില്ലെടീ എന്ന അലർച്ചയോടൊപ്പം എന്തോ അവനെന്റ മുഖത്തേക്കൊഴിച്ചു.
ഒരു തീഗോളത്തിൽ പെട്ടതു പോലെയായിരുന്നു ഞാൻ മുഖവും ശരീരവും ഉരുകുന്നതു പോലെ.
പിന്നെ കണ്ണുതുറക്കുന്നതു ആശുപത്രി കിടക്കയിലാണ് നിറയെ പഞ്ഞി കെട്ടുകൾ കൂട്ടികെട്ടിയ എന്റ മുഖം.
പിന്നെ ചികിത്സയുടെ നാളുകൾ .
അനേകം ഓപ്പറേഷനുകൾ ഇന്ന് ഞാനിങ്ങനെ. അവനാകെ കിട്ടിയത് അഞ്ച് കൊല്ലം കഠിന തടവു മാത്രം കൊന്നില്ലല്ലോ കൊല്ലാതെ കൊന്നു.
ചികിത്സയുടെ നാളുകളിൽ ഒരു ഡോക്ടറുടെ വാക്കാണെന്നെ ഉണർത്തിയത് കണ്ണുകൾക്ക് ഒന്നും പറ്റാതിരുന്നത് ഇനിയും ജീവിച്ചു കാട്ടാനാണ്ദീപ്തി എന്ന ആ വാക്കുകൾ.സമൂഹം എത്ര മുഖം തിരിച്ചാലും സഹതാപത്തോടെ നോക്കിയാലും ഞാൻ പോരാടും ഇനിയാർക്കും ഈ അവസ്ഥ വരാതിരിക്കാൻ .
ആരുടെയും സ്വപ്നങ്ങൾ തകരാതിരിക്കാൻ എന്നെപ്പോലെ തകർന്നവരെ ആശ്വസിപ്പിക്കാൻ .
ഇന്നെന്റ പേരെല്ലാവർക്കും അറിയാം....
ആസിഡാക്രമണത്തെ നേരിട്ട് അതിനെതിരെ ശബ്ദമുയത്തിയ ധീരയെന്ന പേരിൽ .
ഹാപ്പി ബർത്ത് ഡേ ദീപ്തി ടീച്ചർ ഒരു കുഞ്ഞു ശബ്ദം എന്റ ഓർമയെ ഉണർത്തി അവൾ നീട്ടിയ മധുരം ഞാൻ നുണഞ്ഞു.
ഹാപ്പി ബർത്ത്ഡേ ദീപ്തി ടീച്ചർ എന്ന ശബ്ദം ആ ക്ലാസ്സ് മുറി മുഴുവൻ മുഴങ്ങി.അതേ എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല വെറും മുഖം ഒഴികെ അതേ മുഖം മാത്രം
( ശലഭംT.Babu )
ഹാപ്പി ബർത്ത് ഡേ ദീപ്തി ടീച്ചർ ഒരു കുഞ്ഞു ശബ്ദം എന്റ ഓർമയെ ഉണർത്തി അവൾ നീട്ടിയ മധുരം ഞാൻ നുണഞ്ഞു.
ഹാപ്പി ബർത്ത്ഡേ ദീപ്തി ടീച്ചർ എന്ന ശബ്ദം ആ ക്ലാസ്സ് മുറി മുഴുവൻ മുഴങ്ങി.അതേ എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല വെറും മുഖം ഒഴികെ അതേ മുഖം മാത്രം
( ശലഭംT.Babu )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ