എന്റെ ഭുവനേശ്വർ യാത്ര
ദേശീയ യൂത്ത് ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അന്ജാമത്തെ ആൾ ഞാനായിരുന്നു. സംസ്ഥാന ഗെയിംസിൽ അന്ജാമത് വന്നപ്പോൾ തന്നെ ഇതിനു വേണ്ടിയുള്ള പ്രയത്നങ്ങൾ ആരംഭിച്ചിരുന്നു.. എന്റെ വലിയൊരു ലക്‌ഷ്യം ആണ് സാധിക്കാൻ പോകുന്നത് . വീട്ടിലെ സപ്പോർട്ടും എനിക്ക് വലിയ അനുഗ്രഹമായിരുന്നു...
തിരഞ്ഞെടുക്കപ്പെട്ട ബാക്കി നാലുപേരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായതു കൊണ്ട് യാത്ര എറണാകുളത്ത് നിന്നായിരുന്നു. എസ്കൊർട്ടിങ്ങ് ടീച്ചേഴ്സ് ഉൾപെടെ ഞങ്ങൾ 8 പേർ .
ഒറിസ്സയിലെ ഭുവനേശ്വറിൽ വെച്ചായിരുന്നു അപ്രാവശ്യത്തെ മത്സരം. ആദ്യമായിട്ടാണ് ദേശീയ തലത്തിൽ മത്സരിക്കാൻ പോകുന്നത് . അന്നൊക്കെ ഉറക്കത്തിലെ സ്വപ്നം , ചെക്ക് മേറ്റ് പറഞ്ഞു എതിരാളിയുടെ രാജാവിനെ വെട്ടുന്നതായിരുന്നു ...
നീണ്ട ട്രെയിൻ യാത്രയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അരിശം വരും. ഏറണാകുളം സൗത്തിൽ നിന്നായിരുന്നു ഞങ്ങളുടെ ട്രെയിൻ . റെയിൽവേ സ്റ്റേഷൻ തിരക്കേറിയതായിരുന്നു . ഓരോ ട്രാക്കിലും ട്രെയിൻ വന്നു പൊയി കൊണ്ടിരിക്കുന്നു . അസഹനീയമായ അനൗൻസ്മെന്റ് , യാത്രക്കാരുടെ ബഹളം. മൽസരത്തിന്റെ ടെൻഷൻ കൊണ്ടാവാം ആകെ കൂടെ ഒരു എന്തരാലിറ്റി .
അൽപസമയത്തിനകം ഞങ്ങൾക്ക് പോകാൻ ഉള്ള ട്രെയിൻ എത്തി . ഒരു വിധം കയറി ഞങ്ങൾ ബാഗ് വെച്ച് ഇരിപ്പുറപ്പിച്ചു. മുന്നിൽ ഇരിക്കുന്നത് അടുത്ത കാലത്ത് കല്യാണം കഴിഞ്ഞ ദമ്പതികൾ ആയിരുന്നു , ട്രെയിനിലെ ബഹളങ്ങൾ ഒന്നും അവരെ ബാധിക്കുന്നേയില്ല. ഇടയ്ക്ക് ഒരാൾ ചായയുമായി വന്നപ്പോൾ ഞങ്ങൾ വാങ്ങി കുടിച്ചു.
ട്രെയിൻ നീങ്ങുകയാണ് , കാഴ്ചകൾ വളരെ വേഗത്തിൽ പിന്നോട്ട് പായുന്നു, ഇടയ്‌ക്ക് ഗേറ്റ് അടച്ച റോഡിനു കുറുകെ പോകുമ്പോൾ നിര നിരയായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ഇരിക്കുന്നവരുടെ കൗതുകത്തോട് കൂടെയുള്ള നോട്ടം കാണാം. എത്രയോ തവണ ഈ കാഴ്ച്ചകൾ കണ്ടിരിക്കുന്നു... ഞങ്ങൾ ബോർഡ് എടുത്ത് കളിക്കാൻ തുടങ്ങി , മടുത്തപ്പോൾ പരിശീലനം അവസാനിപ്പിച്ച് ചെസ്സ് ബോർഡ് മടക്കി ബാഗിൽ വെച്ച് ഞങ്ങൾ പതിയെ ഉറങ്ങാൻ കണ്ണടച്ചു . എപ്പോഴോ ഉറങ്ങി.
കാലിൽ അസഹനീയമായ വേദന , ഞാൻ പെട്ടെന്ന് കണ്ണു തുറന്നു . മുന്നിലെ കാഴ്ച കണ്ടു ഒന്നമ്പരന്നു. സുന്ദരിയായ പെണ്‍കുട്ടി ഇളം നീല നിറത്തിലുള്ള ചുരിദാർ , വട്ട മുഖം , ആകെ കൂടെ ഒരു മാലാഖയെ പോലെ . ഒരു നിമിഷം ഞാൻ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു. സോറി , സോറി , ആ മാലാഖ എന്നെ നോക്കിയാണ് പറയുന്നത് . അപ്പോഴാണ് ഞാൻ അറിഞ്ഞത് എന്റെ ചോരയൊലിക്കുന്ന വിരൽ നോക്കിയാണ് അവൾ സോറി പറഞ്ഞത് എന്ന് .
ഓക്കേ ഓക്കേ നോ പ്രോബ്ലം , വേദന കടിച്ചമർത്തി പതിയെ ഞാൻ പറഞ്ഞു . ട്രെയിനിലേക്ക് വേഗത്തിൽ ഓടികയറിയപ്പോൾ അവൾ എന്റെ കാലുകൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഞാൻ ബാഗിൽ നിന്നും കർചീഫ് എടുത്ത് കാലിലെ രക്തം തുടച്ചു.. അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ് , മുഖത്ത് വല്ലാത്ത ദയനീയത.
ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ ഞാൻ ഓർത്തു...ചോര കണ്ടാ തുടക്കം. മത്സരത്തിൽ ഒരു സമ്മാനം ഉറപ്പ് .
ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ ഞാൻ ഓർത്തു...ചോര കണ്ടാ തുടക്കം. മത്സരത്തിൽ ഒരു സമ്മാനം ഉറപ്പ് .
ഒനക്ക് കായം എപ്പടി ഇരുക്ക് ?? നല്ല വലിയിരിക്കാ ?? പടച്ചോനെ തമിഴത്തി ആണോ ?? പറവായില്ലേ ഞാൻ മറുപടി കൊടുത്തു.
എങ്കെ പോറെ ?
ഭുവനേശ്വർ , അങ്കെ ഒരു മത്സരം ഉണ്ട്. നീ എവിടെ പോറെൻ ?
പെട്ടെന്ന് എന്റെ ഫോണ്‍ ബെല്ലടിച്ചു. എന്റെ പ്രാണേശ്വരൻ ഫൈസൽ , അവനാണ് എന്റെ വല്യ സപ്പോർട്ടർ. ഞാൻ ഫൈസിയുമായി സൊള്ളാൻ തുടങ്ങി. ഇടയ്‌ക്കൊക്കെ ഞാൻ അവളെ നോക്കിയപ്പോഴോക്കെ അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
എങ്കെ പോറെ ?
ഭുവനേശ്വർ , അങ്കെ ഒരു മത്സരം ഉണ്ട്. നീ എവിടെ പോറെൻ ?
പെട്ടെന്ന് എന്റെ ഫോണ്‍ ബെല്ലടിച്ചു. എന്റെ പ്രാണേശ്വരൻ ഫൈസൽ , അവനാണ് എന്റെ വല്യ സപ്പോർട്ടർ. ഞാൻ ഫൈസിയുമായി സൊള്ളാൻ തുടങ്ങി. ഇടയ്‌ക്കൊക്കെ ഞാൻ അവളെ നോക്കിയപ്പോഴോക്കെ അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
സമയം പാതി രാത്രി ആയി , ഏതോ ഒഴിഞ്ഞ സ്ഥലത്തിലൂടെയാണ് തീവണ്ടി ഓടി കൊണ്ടിരിക്കുന്നത് . തണുത്ത കാറ്റ് ജനാലയിലൂടെ ഉള്ളിലേക്ക് വീശുന്നുണ്ട്. ഞാൻ ഫോണ്‍ വിളി അവസാനിപ്പിച്ച് ചുറ്റും നോക്കി , എല്ലാരും നല്ല ഉറക്കത്തില്ലാണ്. എന്റെ മുന്നിലെ ആ പേരറിയാത്ത സുന്ദരിയെ മാത്രം കണ്ടില്ല , ഞാൻ ഒന്നമ്പരന്നു.
പെട്ടെന്ന് ട്രെയിനിനു വേഗത കുറഞ്ഞു വന്നു. ട്രെയിനിന്റെ നീട്ടിയുള്ള ചൂളം വിളി മുഴങ്ങുന്നു , ഏതോ സ്റ്റേഷൻ എത്താറായി എന്നു തോന്നുന്നു . എതിരെയുണ്ടായിരുന്ന ദമ്പതികൾ ഉറക്കമുണർന്നു എന്തൊക്കെയോ ചറ പറാന്നു സംസാരിക്കുന്നു. ട്രെയിൻ പതിയെ സ്റ്റേഷൻ വിട്ടു , ഞാൻ പതിയെ ബാത്‌രൂമിലേക്ക് നടന്നു.
റ്റോയ്‌ലറ്റിന് അടുത്തുള്ള വാതിൽ തുറന്നു ആ സുന്ദരി അവിടെ നിക്കുന്നു , എന്തോ ഗാഡമായി ആലോചിക്കുന്നു . നീ ഇങ്കെ എന്നാ സൈരെ ? അവൾ ഒന്ന് ഞെട്ടി.
'നീ മലയാളത്തിലെ സോല്ല് 'എനക്ക് പുരിയും. ഞാൻ ഒന്ന് ചിരിച്ചു. ട്രെയിൻ ഏതോ പാലത്തിൽ കയറി. കാതിനെ ആലോസരപെടുത്തുന്ന ഒച്ച...
'നീ മലയാളത്തിലെ സോല്ല് 'എനക്ക് പുരിയും. ഞാൻ ഒന്ന് ചിരിച്ചു. ട്രെയിൻ ഏതോ പാലത്തിൽ കയറി. കാതിനെ ആലോസരപെടുത്തുന്ന ഒച്ച...
ഫോണിലെ യാര് ? കാതലനാ ?? ഞാൻ ഒന്ന് ചമ്മി ,അതെ എന്ന് തലയാട്ടി. ഞാൻ ഒങ്കിട്ടെ ഒന്ന് സോല്ലട്ടുമ ? തപ്പാ നിനയ്‌ക്കാതെ കാതൽ എല്ലാം മുട്ടാൾ തനം നമ്പാതെ , ഞാൻ അവളെ
തുറിച്ചു നോക്കി.
തുറിച്ചു നോക്കി.
അവൾ സംസാരിക്കാൻ തുടങ്ങി.
എന്റെ പേര് ലതിക . സേലം ബസ് സ്റ്റാന്റ് പക്കത്തിലെ എൻ വീട് . അപ്പാവും അമ്മയും പിന്നെ ഒരു തങ്കച്ചിയും . നിമ്മതിയാന വാഴ്കെ. പ്ലസ് ടു മുടിഞ്ഞതും പക്കത്തിലെ ഒരു തുണി മില്ലിലെ വേലൈക്ക് പോയി. മാസം 2000 രൂപ കെടയ്‌ക്കും. അപ്പാവുക്ക് ഒടംബുക്ക് സുഗമില്ലെ അതിനാലെ താ വേലൈക്ക് പോനത്.
എന്റെ പേര് ലതിക . സേലം ബസ് സ്റ്റാന്റ് പക്കത്തിലെ എൻ വീട് . അപ്പാവും അമ്മയും പിന്നെ ഒരു തങ്കച്ചിയും . നിമ്മതിയാന വാഴ്കെ. പ്ലസ് ടു മുടിഞ്ഞതും പക്കത്തിലെ ഒരു തുണി മില്ലിലെ വേലൈക്ക് പോയി. മാസം 2000 രൂപ കെടയ്‌ക്കും. അപ്പാവുക്ക് ഒടംബുക്ക് സുഗമില്ലെ അതിനാലെ താ വേലൈക്ക് പോനത്.
മൊതൽ മൊതലാ ഞാൻ അവരെ പാത്തത് അങ്കെ വേച്ചു താ , പേര് സുമേഷ് നിന്നെ പോലെ താ മലയാളി , അളകായിരുന്താ ആദ്യ പാർവയിലെ കാതൽ വന്താച്ച്...
അവർ റൊമ്പ നല്ലവരു , ആനാ വീട്ടിലെ ഒത്തിക്കമാട്ടാരു , അതാ യാരുക്കും തെരിയാതെ ഒരു നാൾ അവൻ കൂടെ ഓടി പോയത്...അതുക്കപ്പുറം എൻ ലൈഫെ മാറി പോച്...എന്നെ യെമാതീട്ടാ , അവനെ മട്ടും എൻ കയ്യിലെ കെടച്ച നാ....
അവർ റൊമ്പ നല്ലവരു , ആനാ വീട്ടിലെ ഒത്തിക്കമാട്ടാരു , അതാ യാരുക്കും തെരിയാതെ ഒരു നാൾ അവൻ കൂടെ ഓടി പോയത്...അതുക്കപ്പുറം എൻ ലൈഫെ മാറി പോച്...എന്നെ യെമാതീട്ടാ , അവനെ മട്ടും എൻ കയ്യിലെ കെടച്ച നാ....
പെട്ടെന്ന് അവൾ മുഖം പൊത്തി ഒരു കുഞ്ഞിനെ പോലെ പൊട്ടി കരഞ്ഞു . ഒരു നിമിഷം ഞാൻ അമ്പരന്നു. എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. കരയണ്ട കുട്ടീ , ഞാൻ അവളെ ആശ്വസിപ്പിച്ചു
ഞാൻ എത്ര മാത്രം അവനെ സ്നേഹിച്ചിരുന്നു എന്ന് അറിയാമോ , വീട്ടുകാരെയൊക്കെ വിട്ടു ഞാൻ അവന്റെ കൂടെ പോകാനുള്ള കാരണം അവനോടുള്ള സ്നേഹമായിരുന്നു, വിശ്വാസം ആയിരുന്നു.
അന്നു രാത്രി മൈസൂരിൽ ഒരു ലോഡ്‌ജിലാണ് താമസിച്ചത് , അന്ന് അവൻ തന്ന ചായ കുടിച്ചത് മാത്രമേ എനിക്ക് ഓർമയുള്ളൂ... പിറ്റേന്ന് വൈകിട്ട് ബോധം വീണപ്പോൾ എന്നെ ഒരു മുറിയിൽ പൂട്ടി
ഇട്ടിരിക്കുകയായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല , ജനാലയിലൂടെ കുറെ പെണ്‍കുട്ടികളുടെ ശബ്ദം കേട്ടു ഇടയ്‌ക്കു പാട്ടും.
ഞാൻ എത്ര മാത്രം അവനെ സ്നേഹിച്ചിരുന്നു എന്ന് അറിയാമോ , വീട്ടുകാരെയൊക്കെ വിട്ടു ഞാൻ അവന്റെ കൂടെ പോകാനുള്ള കാരണം അവനോടുള്ള സ്നേഹമായിരുന്നു, വിശ്വാസം ആയിരുന്നു.
അന്നു രാത്രി മൈസൂരിൽ ഒരു ലോഡ്‌ജിലാണ് താമസിച്ചത് , അന്ന് അവൻ തന്ന ചായ കുടിച്ചത് മാത്രമേ എനിക്ക് ഓർമയുള്ളൂ... പിറ്റേന്ന് വൈകിട്ട് ബോധം വീണപ്പോൾ എന്നെ ഒരു മുറിയിൽ പൂട്ടി
ഇട്ടിരിക്കുകയായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല , ജനാലയിലൂടെ കുറെ പെണ്‍കുട്ടികളുടെ ശബ്ദം കേട്ടു ഇടയ്‌ക്കു പാട്ടും.
കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു ഒരു സ്ത്രീ വന്നു , അണിഞ്ഞൊരിങ്ങിയ വില കൂടിയ സാരി ധരിച്ച ഒരു മധ്യ വയസ്ക. ഞാൻ സുമേഷിനെ തിരക്കി , പക്ഷെ അവരുടെ ഭാഷ തെലുങ്ക് ആയതിനാൽ എനിക്ക് ഒന്നും മനസിലായില്ല. ആഹാരം തന്ന ശേഷം ആ സ്ത്രീ പുറത്തേക്ക് പോയി . വാതിൽ വീണ്ടും അടയ്‌ക്കപെട്ടു . മനസ്സു നിറയെ ഭയമായിരുന്നു. സംഭവിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോൾ വീണ്ടും വാതിൽ തുറക്കപെട്ടു. ഒരു കറുത്ത് തടിച്ച ആൾ . ഞാൻ ഭയന്ന് നിലവിളിച്ചു , അയാൾ എന്റെ വായ് അമർത്തി പിടിച്ചു , എന്നെ കടന്നു പിടിച്ചു , ഒരുപാട് എതിർത്തു ഞാൻ പക്ഷെ....
കുറച്ച് സമയം കഴിഞ്ഞപ്പോൾ വീണ്ടും വാതിൽ തുറക്കപെട്ടു. ഒരു കറുത്ത് തടിച്ച ആൾ . ഞാൻ ഭയന്ന് നിലവിളിച്ചു , അയാൾ എന്റെ വായ് അമർത്തി പിടിച്ചു , എന്നെ കടന്നു പിടിച്ചു , ഒരുപാട് എതിർത്തു ഞാൻ പക്ഷെ....
എല്ലാം കഴിഞ്ഞു അയാൾ പോയി , വീണ്ടും എനിക്ക് മുന്നിൽ വാതിൽ അടയ്‌ക്കപെട്ടു. ശരീരം മുഴുവൻ മുറിവുകളാണ് , ഒന്നു പൊട്ടി കരയാൻ പോലും ഞാൻ അശക്ത ആയിരുന്നു.
പിന്നീട് എന്റെ മുന്നിൽ വാതിൽ പല തവണ തുറക്കപെട്ടു , ഒന്നിനു പകരം മറ്റൊരാൾ എല്ലാരുടെയും ലക്‌ഷ്യം എന്റെ ശരീരം മാത്രമായിരുന്നു . ഞാൻ ആ സത്യം മനസ്സിലാക്കി , ജീവന് തുല്യം സ്നേഹിച്ച സുമേഷ് എന്നെ ചതിക്കുകയായിരുന്നു... അവൻ ചതിച്ച ആദ്യത്തെ പെണ്ണല്ല ഞാൻ , എനിക്ക് മുന്നേ നിരവധി പേർ അവനാൽ എവിടെ എത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ ശെരിക്കും തകർന്നു പോയി.
പിന്നീട് എന്റെ മുന്നിൽ വാതിൽ പല തവണ തുറക്കപെട്ടു , ഒന്നിനു പകരം മറ്റൊരാൾ എല്ലാരുടെയും ലക്‌ഷ്യം എന്റെ ശരീരം മാത്രമായിരുന്നു . ഞാൻ ആ സത്യം മനസ്സിലാക്കി , ജീവന് തുല്യം സ്നേഹിച്ച സുമേഷ് എന്നെ ചതിക്കുകയായിരുന്നു... അവൻ ചതിച്ച ആദ്യത്തെ പെണ്ണല്ല ഞാൻ , എനിക്ക് മുന്നേ നിരവധി പേർ അവനാൽ എവിടെ എത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ ശെരിക്കും തകർന്നു പോയി.
പിന്നീട് അവനോടുള്ള പക മാത്രമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്....പലർക്കു മുന്നിലും വഴങ്ങുമ്പോഴും മനസ്സിൽ അവനോടുള്ള പക ആളി കത്തുകയായിരുന്നു .
പതിനൊന്നു മാസം ആ ഇരുണ്ട മുറിയിൽ ഒരു ജീവച്ഛവമായി ഞാൻ കഴിഞ്ഞു.ഒരിക്കൽ തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു പാർട്ടിക്ക് വേണ്ടി ഞാൻ മയ്സൂർ സരോവർ ഹോട്ടലിൽ പോയി . അവരുടെ കലാ പരിപാടികൾക്ക് ശേഷം ഞാൻ അവരോട് എന്റെ ദയനീയവസ്ഥ വിവരിച്ചു. എങ്ങനെയെങ്കിലും എന്നെ അവിടെ നിന്നും രക്ഷിക്കണ മെന്നു ഞാൻ യാചിച്ചു, എന്റെ കണ്ണീർ കണ്ടോ എന്തോ അവരുടെ മനസ്സലിഞ്ഞു . അന്നു രാത്രി ആ തടങ്കലിൽ നിന്നു ഞാൻ രക്ഷപെട്ടു.
പിന്നീട് കഴിഞ്ഞ രണ്ടു മാസമായി ഞാൻ അവനെ തേടി അലയുകയാണ് . ഇപ്പോൾ അവൻ ഭുവനേശ്വറിനടുത്ത് ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞു , അവനെ തേടിയാണ് ഞാൻ പോകുന്നത് . അവന്റെ അന്ത്യം എന്റെ കൈകൾ കൊണ്ടായിരിക്കും....ഇനി ഒരു പെണ്ണും അവൻ കാരണം നശിക്കാൻ പാടില്ല.
പിന്നീട് കഴിഞ്ഞ രണ്ടു മാസമായി ഞാൻ അവനെ തേടി അലയുകയാണ് . ഇപ്പോൾ അവൻ ഭുവനേശ്വറിനടുത്ത് ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞു , അവനെ തേടിയാണ് ഞാൻ പോകുന്നത് . അവന്റെ അന്ത്യം എന്റെ കൈകൾ കൊണ്ടായിരിക്കും....ഇനി ഒരു പെണ്ണും അവൻ കാരണം നശിക്കാൻ പാടില്ല.
" അപ്പനെയും അമ്മയെയും ഇട്ടു ഇന്നലെ കാണുന്ന ഒരുത്തന്റെ കൂടെ പോകുന്ന എല്ലാ പെണ്‍കുട്ടികൾക്കും ഒരു പാഠമാണ് എന്റെ ജീവിതം. "
ഞാൻ അവളെ അത്ഭുതത്തോടെ നോക്കുകയായിരുന്നു , ഇത്രയധികം വേദന ആ മനസ്സിൽ ഉണ്ടെന്നു അറിയാൻ കഴിഞ്ഞില്ല. ഭുവനേശ്വറിനു മുന്നേയുള്ള സ്റ്റോപ്പ് എത്തി , അവൾ ബാഗെടുത്ത് പുറത്തേക്ക് നടന്നു. ട്രെയിനിൽ നിന്ന് ഇറങ്ങാൻ നേരം അവൾ തിരിഞ്ഞു നിന്ന് " കാതലനെ പൂർണ്ണമായും വിശ്വസിക്കരുത് , എന്റെ അവസ്ഥ കണ്ടല്ലോ..." നിന്നെ കണ്ടപ്പോൾ എല്ലാം പറയണമെന്ന് തോന്നി .ഇനി നമ്മൾ കണ്ടെന്നു വരില്ല . അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
പിന്നീട് അവൾ ബാഗുമെടുത്ത് ആൾക്കൂട്ടത്തിൽ മറഞ്ഞു...മനസ്സിനു എവിടെയോ ഒരു നീറ്റൽ , രണ്ടിറ്റു കണ്ണീർ എന്റെ കണ്ണിലും ബാക്കിയാക്കി അവൾ യാത്ര ആയി. ഞാൻ അപ്പോൾ ഫൈസിയെ കുറിച്ചോർത്തു , ഇല്ല അവനൊരിക്കലും സുമേഷ് ആവാൻ കഴിയില്ല.
ചിന്തകളിൽ എല്ലാം ലതിക മാത്രമായിരുന്നു . എല്ലാ മത്സരത്തിലും ദയനീയമായി തോറ്റു , എന്നെക്കാൾ റേറ്റിംഗ് കുറഞ്ഞവരോടായിരുന്നു തോൽവികൾ അധികവും. ചെസ്സ് ബോർഡിന് മുന്നിൽ ഇരിക്കുമ്പോൾ മനസ്സ് മുഴുവൻ ആ പാവം പെണ്ണായിരുന്നു , ഇപ്പോൾ എന്തായിട്ടുണ്ടാവും ??
സുമേഷിനെ കൊന്നിട്ടുണ്ടാവുമോ...അതോ വീണ്ടും ആ മുറിക്കുള്ളിൽ അടയ്‌ക്കപ്പെട്ടോ ഒന്നും അറിയില്ല....
സുമേഷിനെ കൊന്നിട്ടുണ്ടാവുമോ...അതോ വീണ്ടും ആ മുറിക്കുള്ളിൽ അടയ്‌ക്കപ്പെട്ടോ ഒന്നും അറിയില്ല....
കരുക്കൾ എവിടെയൊക്കെയോ എങ്ങനെയൊക്കെയോ നീക്കി , മനസ്സ് അസ്സ്വസ്ഥം ആയിരുന്നു , ചെക്ക് മേറ്റ് കേൾക്കുമ്പോഴാണ് തോറ്റു എന്നറിയുന്നത് തന്നെ... എന്റെ ലക്‌ഷ്യം എനിക്ക് മുന്നിൽ തകർന്നു വീണു , ആരുടേയും മുഖത്ത് നോക്കാൻ പോലും സാധിക്കാത്ത അവസ്ഥ.
തിരികെയുള്ള യാത്രയിലും ഞാൻ ഉറങ്ങാതെയിരുന്നു , ചിന്തകൾ എന്നെ വേട്ടയാടി. ലതികയ്‌ക്ക് പകരം ആ സ്ഥാനത്ത് ഞാൻ എന്നെ സങ്കല്പ്പിച്ചു നോക്കി , എങ്കിൽ ചിലപ്പോൾ ആ മുറിയിലെ ഫാനിൽ തീർന്നേനെ എന്റെ ജീവിതം.
ഇന്നും എന്റെ എല്ലാ ട്രെയിൻ യാത്രകളിലും ഞാൻ തിരയാറുണ്ട് ലതിക എന്ന ആ മാലാഖയെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ