പുനർവിചിന്തനം
...............................
പത്തരയ്ക്ക് പാഞ്ഞു വരുന്ന ട്രയിനിന്റ വരവും കാത്ത് റയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ ട്രാക്കിൽ മലർന്നു കിടക്കുമ്പോൾ. അയാളുടെ മനസ്സിൽ മരണവും തന്നെ ചതിച്ചവളോടുള്ള പകയുമല്ലാതെ ഒന്നുമില്ലായിരുന്നു.
പ്രണയത്താൽ വഞ്ചിക്കപെട്ടവനാണ് ഞാൻ....
ഈ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം...
അവളോടൊപ്പം നടന്ന പ്രണയം പങ്കുവെച്ച മധുര നാളുകളും സ്വപ്നം കണ്ട മനോഹര ഭാവിയും നഷ്ടമായിരിക്കുന്നു.
അല്ലെങ്കിലും പെൺകുട്ടികൾ അങ്ങനെയായിരിക്കും...
അവർക്ക് മനസ്സുമാറ്റാനെളുപ്പമാണ്.
തകരുന്ന ആണിന്റ ഹൃദയം ആരു കാണാൻ.
ഇന്നവൾ മറ്റൊരാളിന്റ വധുവാകുന്നു. അവൾ സുമംഗലിയാകുന്ന മുഹൂർത്തത്തിനു മുമ്പേ എനിക്ക് യാത്രയാകണം.
അങ്ങനെ എന്റ മരണത്തിന്റ കുറ്റബോധം ജീവിതാവസാനം വരയവളെ വേട്ടയാടി കൊണ്ടിരിക്കണം.
സമയമാകുന്നില്ലേ ?
ഹാ അല്പം കൂടിയുണ്ട്....
എന്റ ശരീരത്തെ ചതച്ചെനിക്ക് മോഷം നൽകാനുള്ള മരണത്തിന്റ വിളിയെവിടെയെങ്കിലും കേൾക്കുന്നുണ്ടോ ?
എന്തോ സയമടുത്തു വരുംതോറുമെനിക്ക് ഭയം വർദ്ധിക്കുന്നോ ?
നൊന്ത് പെറ്റ് മുലപ്പാലും താരാട്ടും നെഞ്ചിലെ ചൂടും നൽകി വളർത്തിയെന്റ അച്ഛനമ്മമാരേക്കാൾ വലുതായിരുന്നോ എനിക്കവളോടുള്ള സ്നേഹം. എന്റ അച്ഛന്മാരുടെ സ്നേഹപൂർവ്വമുള്ള ശാസനയുടെ കരം തട്ടി മാറ്റി ഞാൻ മരണത്തിലേക്ക് നടന്നടുക്കുമ്പോൾ മരിക്കുന്നത് അവരുടെ സ്വപ്നങ്ങൾ കൂടിയല്ലേ ?
അയാൾ അയാളുടെ ഹൃദയം പോലെ ചൂടായ മനസ്സിൽ തറഞ്ഞ പ്രണയ മുള്ളുകൾ പോലെ മെറ്റൽ കഷ്ണങ്ങൾ നിറഞ്ഞ പാളത്തിലേക്ക് ചെവിയോർത്തു. ഒരു ചെറിയ കമ്പനം കാതിൽ പടരുന്നു. ചുടുരക്തം മണത്ത് ചൂളം വിളിച്ച് പാഞ്ഞു വരുന്നെന്റ മരണം.
വയ്യ മരിക്കാൻ ജീവിച്ച് കാട്ടണമെനിക്ക്...
അവളുടെ മുമ്പിൽ നെഞ്ചു നിവർന്ന് ജീവിച്ച് കാട്ടണമെനിക്ക്...
അയാൾ എഴുനേറ്റ് പാളത്തിനടുത്തുള്ള റയിൽവേ സ്റ്റേഷനിലേക്ക് നടന്നു.അവിടെ നിന്ന് എനിക്കാശ്വാസം പകരുന്ന
അമ്മ മടിതട്ടിലേക്കു യാത്ര പോകാനൊരു ടിക്കറ്റെടുക്കണം.
ശലഭം ബാബു - നിരണംകാരൻ
Thomson Babu?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ