പേജുകള്‍‌

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

വിശപ്പിൻറ വിളിയും സൽകാരത്തിൻറരുചിയും

വിശപ്പിൻറ വിളിയും
സൽകാരത്തിൻറരുചിയും
###################
അവിജാരിയമായി
വീട്ടിലേക്ക് വിരുന്ന് വന്ന അദിഥിയെ കണ്ടപ്പോൾ ദബതികൾ  ആദ്യമൊന്ന് അബരന്നു. 
വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ തികയാത്ത അവസ്ഥയിൽ ഒരതിഥി കൂടെ വരുബോൾ ഉണ്ടാകുന്ന മാനസികാവസഥ അതായിരുന്നു അവരുടെ അബരപ്പിന് കാരണം. 
എന്നല്ലാതെ അതിഥിയെ
കണ്ടതിലുള്ള വെറുപ്പ് കൊണ്ടല്ല. 
               അബരപ്പ് മുഖത്ത് പ്രകടപ്പിക്കാതെ  രണ്ടു പേരും കൂടി അതിഥിയെ സ്വീകച്ചിരുത്തി. വീട്ടിലെ കാര്യങ്ങളും നാട്ടിലെ കാര്യങ്ങളും സംസാരിച്ഛ് 
കൊണ്ടിരിന്നു. 
                    അതിനിടയിൽ ഭാര്യ അടുക്കളയി നിന്നും സ്വകാരൃമായി ചോദിച്ചു
അല്ല ഭക്ഷണത്തിന് എന്താചെയ്യാ.   നീ സമാധാനമായിരിക്ക് അതിനൊക്കൊ വഴിയുണ്ട്
സമയം ആവുബോൾ  ഉള്ളത് വിളബി മേശപ്പുറത്ത് വെക്കുക. 
ശേഷം ഞാനായി കൊളളാം. പറഞ്ഞത് പോലെ സമയമായപ്പോൾ
ഭാര്യ ഭക്ഷണം വിളബി മേശപ്പുറത്ത് വെച്ചു. 
ഒരാൾക്  കഴിക്കാനുളള ഭക്ഷണം മാത്രമേ ആ വീട്ടിൽ ഉള്ളൂ. അത് ഭാര്യയുംഭർത്താവും പങ്ക്  വെച്ച് കഴിക്കാൻ വെച്ചതുമാണ്.  അതാണ് ഇപ്പോൾ കൊണ്ട് വെച്ചിട്ടുളളത്.  അതിഥിയും അയാളും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഇന്നത്തെ പോലെ ആധുനിക ലൈറ്റ് സംവിധാനം ഇല്ലാതിരുന്ന ആകാലത്ത് മണ്ണണ വിളക്കിൻറ വെളിച്ചത്തിലാണ് ഭക്ഷണം കഴിക്കുന്നത്.  ഭർത്താവ് ഇനി എന്തു ചെയ്യുന്നു എന്നറിയാൻ ഭാര്യ ജനലഴി യിലൂടെ പുറത്തേക് നോക്കിയിരുന്നു.
അതിഥി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അയാള റിയാതെ വിളക്ക് തട്ടി മറിച്ചു. തീ അണഞ്ഞു. പിന്നെ ഭക്ഷണം കഴിക്കുന്നതായി അഭിനയിച്ചു. സത്യത്തിൽ അയാൾ  ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല.
അല്ല കഴിക്കാൻ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ഏറെ ശരി. 
ഇതൊന്നും അറിയാതെ അതിഥി ഭക്ഷണം കഴിച്ച്
ഉറങ്ങാൻ കിടന്നു. ശേഷം 
ഭർത്താവ് ഭാര്യയോട്
കാര്യങ്ങൾ വിശദമായി പറഞ്ഞു. എല്ലാം കേട്ട് ഭാര്യയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി
ഒഴുകികൊണ്ടിരിന്നു. 
പിനെ അവരും ഉറങ്ങാൻ
കിടന്നു. പക്ഷേ വിശപ്പിൻറ        കാഠിന്യം കൊണ്ടു                അവർക്ക് ഉറക്കം വന്നില്ല. 
എങ്കിലും അവർക്ക് സന്തോഷമേ ഉളളൂ. അതിഥിയെ സൽകരികച്ച
തിലുള്ള പൂർണ സന്തോഷം.            
                            ശുഭം
             മുസ്തഫ  മാളിക്കുന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ