മുംബൈയിലെ മഴയത്ത്
...............................................
നോക്കി നിൽക്കേ പെരുമഴയോടൊപ്പം പെയ്തു പൊങ്ങിയ വെള്ളപൊക്കത്തിലേക്ക് കാലെടുത്ത് വെച്ച് പ്രസാദ് എല്ലാവരെയും പോലെ നീന്തി തുടങ്ങി.
വാസിനാക്കയിലെ ഓഫീസിലിരിക്കുമ്പോളേ ചിന്തിച്ചിരുന്നു ഇന്ന് നല്ല മഴ പെയ്യുമെന്ന്. ട്രയിനിലെ തിക്കിതിരക്കും മഴയിലൊട്ടിയ ശരീരങ്ങളുടെ ഗന്ധം പിടിച്ചുള്ള ചേർന്നു നിൽപ്പും കഴിഞ്ഞ് താനെയെത്തിയപ്പോഴേക്കും മഴ അതിന്റ വിശ്വരൂപം കാട്ടിതുടങ്ങിയിരുന്നു.
ഇത് മുബൈയാണ് തിരക്കിന്റ അഴുക്കിന്റ മഹാനഗരം.
ഇവിടേയ്ക്കെന്റെ ജീവിതം പറിച്ചുനടപ്പെട്ടിടിതെത്ര കാലം.
നാടിന്റ പച്ചപ്പിൽ നിന്ന് അമ്മയുടെ കാച്ചെണ്ണയുടെ മണത്തിൽത്തിൽ നിന്ന് ഒരു പറിച്ചുനടൽ.
വേരുപിടിക്കാൻ കുറേ സമയമെടുത്തു.ഇന്ന് പറിച്ചെറിഞ്ഞ് പോകാനുമാകുന്നില്ല.
മുറിക്കുള്ളിൽ തന്നെയുള്ള കുളിയും പാചകവും ഒരു വാതിലിനപ്പുറം കാണുന്ന അഴുക്കുചാലിന്റ ദുർഗന്ധവും.
ശൗചം ചെയ്യാൻ പോലുമുള്ള കാത്തു കിടപ്പും.
വേശ്യയും കുലപാതകിയും ജോലിക്കാരനും എല്ലാം ഒന്നിച്ച് പാർക്കുന്ന ഈ ചാളിലെ ജീവിതമെനിക്ക് ശീലമായിക്കുന്നു.
ഇവിടെ എന്റയും അനേകരുടെയും ജീവിതമിതു പോലെ.
ഈ മഹാനഗരത്തിൽ ഒഴുകി നടക്കുന്നു.
ശലഭം - നിരണംകാരൻ
Thomson Babu
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ