പേജുകള്‍‌

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

കരിഞ്ജീരകം ഗുണങ്ങൾ

🌺കരിഞ്ജീരകവും , പ്രവാചക (സ) വൈദ്യവും🌺
🌹🌹🌹🌹🌹🌹🌹🌹🌹🌹
👇👇👇👇👇👇👇👇👇👇
💐അബൂഹുറൈറ (റ) യില് നിന്നും നിവേദനം ചെയ്ത ഒരു ഹദീസില് കാണാം. പ്രവാചകൻ(സ) പറഞ്ഞു: കരിഞ്ചീരകം നിങ്ങള് നിര്ബന്ധമാക്കുക. അതില് മരണമൊഴികെ എല്ലാ രോഗങ്ങള്ക്കുമുള്ള ശമനമുണ്ട് (തുര്മുദി).

അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളുമടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്ഫേറ്റ്, അയേണ് (ഇരുമ്പ്), ഫോസ്ഫറസ്, കാര്ബണ് ഹേഡ്രേറ്റ് തുടങ്ങിയവ അതില് അടങ്ങിയിരിക്കുന്നു. അതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ, വൈറസിനെയും മറ്റു സൂക്ഷ്മാണുക്കളെയും നഷിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങള്, കാന്സറിനെ പ്രതിരോധിക്കുന്ന കരോട്ടിന്, ശക്തവും ഉന്മേഷ ദായകവുമായ ജനിതക ഹോര്മോണുകള്, മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡ്യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്സൈമുകള്, അമ്ലപ്രതിരോധങ്ങള് തുടങ്ങിയവയും അതില് അടങ്ങിയിരിക്കുന്നു (മുഅ്ജിസാത്തുശ്ശിഫാഅ്: 14).

🌺അനവധി രോഗങ്ങള്ക്കുള്ള മരുന്നാണ് കരിഞ്ചീരകം🌺

ഉഷ്ണവീര്യമുള്ളതാണെന്നതുകൊണ്ടുതന്നെ ശൈത്യരോഗങ്ങളെ അത് ഇല്ലാതാക്കുന്നു. നീരും മറ്റും കാരണമായുണ്ടാകുന്ന നെഞ്ചു വേദനക്കും അത് ശമനമാണ്.കരിഞ്ചീരകവുമായി ബന്ധപ്പെട്ട പ്രവാചക നിര്ദ്ദേശങ്ങള് അടിസ്ഥാനപ്പെടുത്തി സ്വഹാബികള് ചികിത്സ നടത്തുകയും ഫലം കാണുകയും ചെയ്തിരുന്നു. ഖതാദ (റ) പറയുന്നു:

💎'ഓരോ ദിവസവും ഇരുപത്തിയൊന്ന് കരിഞ്ചീരകമെടുത്ത് ശീലക്കഷ്ണത്തില് പൊതിര്ത്തുക. ശേഷം, എല്ലാ ദിവസവും അതുപയോഗിച്ച് നസ്യം ചെയ്യുക (മൂക്കിലുറ്റിക്കുക). വലത്തെ മൂക്കില് രണ്ടു തുള്ളിയും ഇടത്തെ മൂക്കില് ഒരു തുള്ളിയും ഉറ്റിക്കുക. രണ്ടാം ദിവസം ഇടത്തേതില് രണ്ട് തുള്ളിയും വലത്തെതില് ഒരു തുള്ളിയും ഉറ്റിക്കുക. മൂന്നാം ദിവസം വലത്തെതില് രണ്ടു തുള്ളിയും ഇടത്തെതില് ഒരു തുള്ളിയും ഉറ്റിക്കുക (തുര്മുദി). ഇത് ഏറെ പല രോഗങ്ങള്ക്കും ശമനമാണ്.

ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാര് കരിഞ്ചീരകം അനവധി രോഗങ്ങള്ക്ക് മരുന്ന് നിര്ദ്ദേശിച്ചിരുന്നതായി നമുക്ക് കാണാന് കഴിയും. അവയെടുത്തു പരിശോധിച്ചാല് പ്രവാചക പ്രസ്താവങ്ങളുടെ പ്രസക്തി മനസ്സിലാക്കാവുന്നതാണ്. അബൂ ഫിദാഅ് മുഹമ്മദ് ഇസ്സത്ത് മുഹമ്മദ് ആരിഫ് എഴുതിയ മുഅ്ജിസാത്തുശ്ശിഫാഅ് എന്ന ഗ്രന്ഥത്തില് ഇതിന് അനവധി ഉദാഹരണങ്ങള് നല്കപ്പെട്ടിട്ടുണ്ട്.

🌺മുടികൊഴിച്ചില്🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകപ്പൊടി കാട്ടുആശാളിയുടെ നീരില് ഒരു ടീസ്പൂണ് സുര്ക്കയും ഒരു കപ്പ് സൈതൂണ് എണ്ണയും കൂട്ടിക്കുഴക്കുക. ദിവസേന വൈകുന്നേരങ്ങളില് തലയില് തേച്ച ശേഷം ചുടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. മുടി കൊഴിച്ചിലിന് ശമനമുണ്ടാകും.

🌺തലവേദന🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
അല്പം കരിഞ്ചീരകപ്പൊടിയും അതിന്റെ പകുതി ഗ്രാമ്പൂവിന്റെയും ചോലട (ഒരു തരം ചെറിയ പെരിഞ്ചീരകം) യുടെയും നന്നായി പൊടിച്ച പൊടികള് സമമായി കൂട്ടിച്ചേര്ത്ത് തലവേദനയുണ്ടാകുമ്പോള് ഒരു ടീസ്പൂണ് വെണ്ണയെടുക്കാത്ത പാലില് സേവിക്കുക. കൂടാതെ കരിഞ്ചീരക എണ്ണ തലവദനയുള്ളയിടത്ത് തേച്ച് ഉഴിയുക.

🌺ഉറക്കമില്ലായ്മ🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
ഒരു സ്പൂണ് കരിഞ്ചീരകം തേന്കൊണ്ട് മധുരിപ്പിച്ച ഒരു കപ്പ് ചുടുപാലില് ചാലിച്ച് കുടിക്കുക.

🌺പേനും ഈരും🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കരിഞ്ചീരകം നന്നായി പൊടിച്ച് സുര്ക്ക ചേര്ത്താല് കുഴമ്പായി വരും. മുടി കളഞ്ഞ് പുരട്ടുകയോ കളയാതെ മുടിയുടെ അടിഭാഗത്ത് പുരട്ടുകയോ ചെയ്ത് പതിനഞ്ചു മിനുട്ട് വെയില് കായുക. അഞ്ചു മണിക്കൂറിനു ശേഷമേ കുളിക്കാവൂ. ഇപ്രകാരം ഒരാഴ്ച തുടരുക.

🌺തലചുറ്റലും ചെവിവേദനയും🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകമെണ്ണ പാനീയമായി ഉപയോഗിക്കുന്നതോടൊപ്പം ഒരു തുള്ളി ചെവിയില് പുരട്ടുന്നത് ചെവിയെ ശുദ്ധീകരിക്കാനും വൃത്തിയാക്കാനും ഉതകുന്നതാണ്. അതോടൊപ്പം ചെന്നിയിലും തലയുടെ പിന്ഭാഗത്തും എണ്ണ തേക്കുക. തലകറക്കം മാറും.

🌺ചുണങ്ങും കഷണ്ടിയും🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
ഒരു സ്പൂണ് നന്നായി പൊടിച്ച കരിഞ്ചീരകവും ഒരു കപ്പ് നേര്പ്പിച്ച സൂര്ക്കയും ഒരു ടീസ്പൂണ് വെളുത്തുള്ളി നീരും കൂട്ടിച്ചേര്ത്ത് ലേപനമാക്കി രോഗബാധിത സ്ഥലത്തുള്ള കുറഞ്ഞ മുടികള് കളഞ്ഞ് ചെറുതായി ചുരണ്ടി പുരട്ടുക. വാവിലെ മുതല് വൈകുന്നേരം വരെ അതേ രൂപത്തില് നിര്ത്തുക. ശേഷം, കരിഞ്ചീരക എണ്ണ ഉപയോഗിക്കുക. ഇത് ഒരാഴ്ച ആവര്ത്തിക്കുക.

🌺പുഴുക്കടി🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
പുഴുക്കടിയുള്ള ഭാഗത്ത് ദിവസേന മൂന്നു പ്രാവശ്യം കരിഞ്ചീരകം എണ്ണ പുരട്ടുക.

🌺പല്ലു രോഗങ്ങള്, തൊണ്ടവേദന🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കരിഞ്ചീരകം പൊടിക്കാതെ ഒരു ടീസ്പൂണ് ദിനേന വെറും വയറ്റില് കുടിക്കുകയും കരിഞ്ചീരക കഷായം കൊണ്ട് വായ കൊപ്ലിക്കുകയും ചെയ്യുന്നത് വായ, തൊണ്ട രോഗങ്ങള്ക്ക് അങ്ങേയറ്റം ഫലപ്രദമാണ്. അതോടൊപ്പം തൊണ്ടയില് കരിഞ്ചീരകമെണ്ണ പുരട്ടുകയും മോണയില് മധുരം തേക്കുകയും ചെയ്യുക.

🌺എല്ലാവിധ ചര്മ രോഗങ്ങള്ക്കും🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകമെണ്ണയും പനിനീരെണ്ണയും സമമായിച്ചേര്ത്ത് അവയുടെ ഇരട്ടി നാടന് ഗോതമ്പ് പൊടി എണ്ണയില് നന്നായി കുഴക്കുക. ഇത് പുരട്ടുന്നതിനു മുമ്പായി നേര്പിച്ച സുര്ക്കയില് നനച്ച പഞ്ഞികൊണ്ട് രോഗബാധിത സ്ഥലം തുടച്ച് വെയില് കൊള്ളിക്കുക. ഇന്ദ്രിയോത്തേജികളായ മത്സ്യം, മുട്ട, മാങ്ങ തുടങ്ങിയവയില് നിന്ന് പഥ്യം പാലിച്ചുകൊണ്ട് ദിനേന പുരട്ടുക.

🌺പാലുണ്ണി, അരിമ്പാറ🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കരിഞ്ചീരകപ്പൊടി കട്ടി സുര്ക്കയില് ചാലിച്ച് രാവിലെയും വൈകുന്നേരവും രോമവസ്ത്രമോ നാരുവസ്ത്രമോ കൊണ്ട് ഉപയോഗിച്ച് ഉരസുക.

🌺മുഖ കാന്തിക്ക് 🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകപ്പൊടി സൈത്തൂണ് എണ്ണയില് ചാലിച്ച് മുഖത്ത് പുരട്ടി പകല് ഏതെങ്കിലും സമയത്ത് വെയില് കൊള്ളുക.

🌺മുറിവുകള് മാറുന്നതിന്🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
പയറും ചുവന്നുള്ളിയും പുഴുങ്ങിയ മുട്ടയും ചേര്ത്തുണ്ടാക്കിയ സൂപ്പില് ഒരു കരണ്ടി കരിഞ്ചീരകപ്പൊടി ചേര്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും അത് ഉപയോഗിച്ച് കെട്ടുക. ബാന്റേജ് ഇടുകയും മുറിവിന്റെ പരിസര ഭാഗങ്ങള് കരിഞ്ചീരകമെണ്ണ പുരട്ടുകയും ചെയ്യുക. ബാന്റേജഴിയ്യ ശേഷം ദിനേന ചൂടുള്ള കരിഞ്ചീരകമെണ്ണ തേക്കുക.

🌺വാതരോഗം🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകമെണ്ണ തിളപ്പിച്ച് വാതബാധയേറ്റ ഭാഗം എല്ലുരക്കുന്നതുപോലെ ശക്തമായി ഉരക്കുക. ഉറങ്ങുന്നതിനു മുമ്പ് അല്പം തേല് കൊണ്ട് മധുരിപ്പിച്ച് നന്നായി തിളപ്പിച്ച ശേഷം എണ്ണ കുടിക്കുക.

🌺രക്തസമ്മര്ദ്ധം ഉയര്ത്താന്🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
ചൂടുപാനീയങ്ങള് കുടിക്കുമ്പോഴെല്ലാം അതില് കരിഞ്ചീരകമെണ്ണ ഉറ്റിക്കുക. ഈ എണ്ണ ആഴ്ചയിലൊരിക്കല് ദേഹമാസകലം പുരട്ടി വെയില് കൊള്ളുന്നത് സര്വ്വ വിധ ആരോഗ്യ പുഷ്ടിക്കും ഏറെ ഉചിതമാണ്.

🌺വൃക്കാവീക്കം🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
സൈത്തൂന് എണ്ണയില് കരിഞ്ചീരകപ്പൊടിയുടെ വറുകുഴമ്പ് കുഴച്ചുണ്ടാക്കി വൃക്ക വേദനിക്കുന്ന ഭാഗത്ത് പുരട്ടുക. അതോടൊപ്പം ദിനേന ഒരാഴ്ചയോളം ഒരു ടീസ്പൂണ് കരിഞ്ചീരകം വെറും വയറ്റില് കയിക്കുക.

🌺മലബന്ധം🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
ഒരു കപ്പ് കരിഞ്ചീരകം പൊടിച്ച് ഒരു കപ്പ് തേനില് കുഴക്കുക. മൂന്നു വെളുത്തുള്ളി അതിനോടു ചേര്ക്കുക. അതിന്റെ മൂന്നിലൊരു ഭാഗം ദിനേന സേവിക്കുക. അതിനു ശേഷം ഒരു ചെറുനാരങ്ങ തൊലിയോടെ ഭക്ഷിക്കുന്നത് വളരെ ഉചിതമായിരിക്കും. കാരണം അത് വയറിനെ ശുദ്ധമാക്കുകയും രോഗാണുക്കളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു.

🌺മൂത്രതടസ്സം🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
ഉറങ്ങുന്നതിനു മുമ്പായി ദിവസേന ഗുഹ്യരോമസ്ഥാനത്ത് കരിഞ്ചീരകമെണ്ണ തേക്കുകയും ശേഷം ഒരു കപ്പ് കരിഞ്ചീരകമെണ്ണ തേനിനാല് മധുരിപ്പിച്ച് കുടിക്കുകയും ചെയ്യുക.

🌺അറിയാതെ മൂത്രം പോവല്🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കോഴിമുട്ട തോട് വറുത്ത് പൊടിച്ച് കരിഞ്ചീരകവുമായി ചേര്ത്ത് ഒരു ടീസ്പൂണ് ഒരു കപ്പ് പാലിനോടൊപ്പം ഒരാഴ്ച കഴിക്കുക.

🌺കരള്വീക്കം🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
ഒരു ടീസ്പൂണ് കരിഞ്ചീരകപ്പൊടി കാല് ടീസ്പൂണ് കറ്റു വായ നീരോടുകൂടെ തേനില് കുഴച്ച് ദിനേന വെറും വയറ്റില് രണ്ടു മാസം കഴിക്കുക.

🌺പിത്താശയ രോഗം, മുഖം ചുവക്കല്🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കാല് ടീസ്പൂണ് ചീരപ്പൊടിയോടൊപ്പം ഒരു ടീസ്പൂണ് കരിഞ്ചീരകവും ഒരു കപ്പ് തേനും കലര്ത്തി ജാം രൂപത്തിലാക്കി രാവിലെയും വൈകുന്നേരവും കഴിക്കുക. മുഖം ചുകപ്പു വര്ണമാകും. പിത്താശയ രോഗത്തിന്റെ മുഴുവന് സങ്കോചങ്ങളും ഇല്ലാതാകുന്നതുവരെ ദിനേന ആവര്ത്തിക്കുക.

🌺പ്ലീഹ രോഗം🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
തിളപ്പിച്ച സൈത്തൂണ് എണ്ണയില് കുഴച്ച കരിഞ്ചീരകം വറുത്ത് വൈകുന്നേര സമയം വാരിയെല്ലുകള്ക്കു താഴെ തേക്കുക. അതോടൊപ്പം ഉലുവ കഷായം തേനില് മധുരിപ്പിച്ചത് ഒരു കപ്പ് കുടിക്കുക. രണ്ടാഴ്ച സേവിക്കുന്നതിലൂടെ രോഗശമനം സാധ്യമാകുന്നതാണ്.

🌺രക്ത ചംക്രമണം🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
രക്ത ചംക്രമണം, ഹൃദയ സുരക്ഷ ഇവ രണ്ടിനുമായി ഭക്ഷണമായും പാനീയമായും കരിഞ്ചീരകത്തിന്റെ ഉപയോഗം വര്ദ്ധിപ്പിക്കുക.

🌺വയറിളക്കം🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കാട്ടാശാളിയുടെ നീര് ഒരു കരണ്ടി കരിഞ്ചീരകപ്പൊടിയുമായി ചേര്ത്ത് ഒരു കപ്പ് വീതം മൂന്നു തവണ കഴിക്കുക. അടുത്ത ദിവസം ശമനം കിട്ടും. സുഖപ്പെട്ടാല് മരുന്ന് ഉപയോഗിക്കാതിരിക്കുക.

🌺ഛര്ദ്ദി🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കരിഞ്ചീരകവും ഗ്രാമ്പൂവും നന്നായി തിളപ്പിച്ച് മധുരിപ്പിക്കാതെ മൂന്നു തവണ ദിനേന കുടിക്കുക. അധികവും മൂന്നാമതായി ഉപയോഗിക്കേണ്ടി വരില്ല.

🌺കണ്ണിന്റെ അസുഖങ്ങൾ🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകമണ്ണ ഉറങ്ങുന്നതിനു മുമ്പായി ചെന്നി ഭാഗത്തും കണ് പോളകളിലും പുരട്ടുകയും ഏതെങ്കിലും ചുടുപാനീയത്തിലോ മുള്ളങ്കി നീരിലോ എണ്ണത്തുള്ളികള് ഉറ്റിച്ച് കുടിക്കുകയും ചെയ്യുക.

🌺ബില്ഹാരിസിയ🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
രക്തത്തില് കടന്നുകൂടുന്ന അണുക്കള് മൂലമുണ്ടാകുന്ന ഒരു തരം രോഗമാണിത്. രാവിലെയും വൈകുന്നേരവും ഒരു ടീസ്പൂണ് കരിഞ്ചീരകം കഴിക്കുക. പത്തിരിക്കഷ്ണമോ പാല്ക്കട്ടിയോ സഹായകമായി കഴിക്കാവുന്നതാണ്. ഉറങ്ങുന്നതിനു മുമ്പായി വലതു വശത്ത് കരിഞ്ചീരകമെണ്ണ പുരട്ടുക. ഇപ്രകാരം മൂന്നു മാസക്കാലം തുടരുക.

🌺ഗ്യാസ്🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകപ്പൊടി വെറും വയറ്റില് കഴിക്കുക. അതിനു പിന്നാലെ കരിമ്പിന് ചാറ് അലിയിച്ച ചൂടുവെള്ളം മൂന്നു ടീസ്പൂണ് കുടിക്കുക. ഒരാഴ്ചയോളം ദിവസേന തുടരുക.

🌺ആസ്തമ🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
ദിവസേന പ്രഭാതത്തിലും പ്രദോഷത്തിലും കരിഞ്ചീരകമെണ്ണയുടെ ആവി പിടിക്കുകയും അതിനു മുമ്പാടി ഒരു ടീസ്പൂണ് കരിഞ്ചീരകം അതേപടി തിന്നുകയും ചെയ്യുക. അതോടൊപ്പം ഉറങ്ങുന്നതിനു മുമ്പായി കരിഞ്ചീരകമെണ്ണ നെഞ്ചിലും തൊണ്ടയിലും പുരട്ടുക.

🌺അള്സര്🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
പത്തു തുള്ളി കരിഞ്ചീരകമെണ്ണയും ഉണക്കിയ റുമ്മാന് പഴത്തൊലി പൊടിച്ചതും ഒരു കപ്പ് തേനില് ചാലിച്ച് വെറും വയറ്റില് കഴിക്കുക. അതിനു പിന്നാലെ മധുരിപ്പിക്കാത്ത ഒരു കപ്പ് പാല് കുടിക്കുക.

🌺കാന്സര്🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കരിഞ്ചീരകമെണ്ണ ദിനേന മൂന്നു പ്രവാശ്യം പുരട്ടുകയും കരിഞ്ചീരകം പൊടിച്ചത് ഒരു കപ്പ് ശീമമുള്ളങ്കി നീരില് കഴിക്കുകയും ചെയ്യുക. ഇപ്രകാരം മൂന്നു മാസം തുടരുക.

🌺ഭക്ഷണത്തിന് ആഗ്രഹമുണ്ടാവാന്🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
ഭക്ഷണം കഴിക്കുന്നതിന്റെ മിനുട്ടുകള്ക്കു മുമ്പ് ഒരു ടീസ്പൂണ് കരിഞ്ചീരകം പൊടിച്ചത് കഴിക്കുക. അതിനു ശേഷം അല്പം സുര്ക്കത്തുള്ളികള് ഉറ്റിച്ച ഒരു കപ്പ് തണുത്ത വെള്ളം കുടിക്കുക. ഫലം പ്രകടമായേക്കും. ഭക്ഷണത്തോടുള്ള ആര്ത്തി വന്നുഭവിക്കുന്നത് സൂക്ഷിക്കേണ്ടതാണ്.

🌺മടിയും ബലഹീനതയും🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
പത്തുതുള്ളി കരിഞ്ചീരകമെണ്ണ മധുര നാരങ്ങാനീരുമായി കലര്ത്തിയത് പത്തു ദിവസം ദിനേന വെറും വയറ്റില് കഴിക്കുക. എന്നാല് ഉന്മേഷവും വിശാലമനസ്സും ഉണ്ടായേക്കും. അതോടൊപ്പം സുബഹിക്കു ശേഷം ഉറക്കം വര്ജിക്കുകയും ഇശാഇനു ശേഷം ഉറക്കം പതിവാക്കുകയും അല്ലാഹുവിന് ദിക്റ് വര്ദ്ധിപ്പിക്കുകയും ചെയ്യുക. ഭൗതികോന്മേഷത്തിനും പെട്ടന്ന് മന:പാഠമാകുന്നതിനും വിലാത്തി പൊതീന തിളപ്പിച്ച് തേനില് മധുരിപ്പിച്ച ശേഷം ഏഴു തുള്ളി കരിഞ്ചീരകമെണ്ണ ഉറ്റിച്ച് ചൂടോടെ ഉദ്ദേശിച്ച സമയത്ത് കുടിക്കുക. ചായയുടെയും കാപ്പിയുടെയും പകരം ഇത് പതിവാക്കിയാല് അനിതര സാധാരണമായ ബുദ്ധിശക്തിയും ജ്വലിക്കുന്ന ഗ്രഹണ ശേഷിയും പ്രകടമാകാന് വൈകില്ല.
🌹🌹🌹🌹🌹🌹🌹🌹🌹🌹
👆👆👆👆👆👆👆👆👆👆
☆☆☆☆☆☆☆☆☆☆☆☆☆☆
 ഇസ്ലാം സമാധാനത്തിന്റ മതം !
നല്ല നല്ല വാർത്തകളും ഹദീസുകളും ഇസ്ലാമികപരമായ പോസ്റ്റുകളും നിങ്ങളെ തേടിയെത്താൻ,.
വാട്സ്അപ്പ് ഗ്രൂപ്പ്:

പുനർവിചിന്തനം

പുനർവിചിന്തനം
...............................

പത്തരയ്ക്ക് പാഞ്ഞു വരുന്ന ട്രയിനിന്റ വരവും കാത്ത് റയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ ട്രാക്കിൽ മലർന്നു കിടക്കുമ്പോൾ. അയാളുടെ മനസ്സിൽ മരണവും തന്നെ ചതിച്ചവളോടുള്ള പകയുമല്ലാതെ ഒന്നുമില്ലായിരുന്നു.

പ്രണയത്താൽ വഞ്ചിക്കപെട്ടവനാണ് ഞാൻ....

ഈ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം...

അവളോടൊപ്പം നടന്ന പ്രണയം പങ്കുവെച്ച മധുര നാളുകളും സ്വപ്നം കണ്ട മനോഹര ഭാവിയും നഷ്ടമായിരിക്കുന്നു.
അല്ലെങ്കിലും പെൺകുട്ടികൾ അങ്ങനെയായിരിക്കും...

അവർക്ക് മനസ്സുമാറ്റാനെളുപ്പമാണ്.

തകരുന്ന ആണിന്റ ഹൃദയം ആരു കാണാൻ.

 ഇന്നവൾ മറ്റൊരാളിന്റ വധുവാകുന്നു. അവൾ സുമംഗലിയാകുന്ന മുഹൂർത്തത്തിനു മുമ്പേ എനിക്ക് യാത്രയാകണം.
അങ്ങനെ എന്റ മരണത്തിന്റ കുറ്റബോധം ജീവിതാവസാനം വരയവളെ വേട്ടയാടി കൊണ്ടിരിക്കണം.

സമയമാകുന്നില്ലേ ?

ഹാ അല്പം കൂടിയുണ്ട്....

എന്റ ശരീരത്തെ ചതച്ചെനിക്ക് മോഷം നൽകാനുള്ള മരണത്തിന്റ വിളിയെവിടെയെങ്കിലും കേൾക്കുന്നുണ്ടോ ?

എന്തോ സയമടുത്തു വരുംതോറുമെനിക്ക് ഭയം വർദ്ധിക്കുന്നോ ?

നൊന്ത് പെറ്റ് മുലപ്പാലും താരാട്ടും നെഞ്ചിലെ ചൂടും നൽകി വളർത്തിയെന്റ അച്ഛനമ്മമാരേക്കാൾ വലുതായിരുന്നോ എനിക്കവളോടുള്ള സ്നേഹം. എന്റ അച്ഛന്മാരുടെ സ്നേഹപൂർവ്വമുള്ള ശാസനയുടെ കരം തട്ടി മാറ്റി ഞാൻ മരണത്തിലേക്ക് നടന്നടുക്കുമ്പോൾ മരിക്കുന്നത് അവരുടെ സ്വപ്നങ്ങൾ കൂടിയല്ലേ ?
അയാൾ അയാളുടെ ഹൃദയം പോലെ ചൂടായ മനസ്സിൽ തറഞ്ഞ പ്രണയ മുള്ളുകൾ പോലെ മെറ്റൽ കഷ്ണങ്ങൾ നിറഞ്ഞ പാളത്തിലേക്ക് ചെവിയോർത്തു. ഒരു ചെറിയ കമ്പനം കാതിൽ പടരുന്നു. ചുടുരക്തം മണത്ത് ചൂളം വിളിച്ച് പാഞ്ഞു വരുന്നെന്റ മരണം.

വയ്യ മരിക്കാൻ ജീവിച്ച് കാട്ടണമെനിക്ക്...

അവളുടെ മുമ്പിൽ നെഞ്ചു നിവർന്ന് ജീവിച്ച് കാട്ടണമെനിക്ക്...

അയാൾ എഴുനേറ്റ് പാളത്തിനടുത്തുള്ള റയിൽവേ സ്റ്റേഷനിലേക്ക് നടന്നു.അവിടെ നിന്ന് എനിക്കാശ്വാസം പകരുന്ന 
അമ്മ മടിതട്ടിലേക്കു യാത്ര പോകാനൊരു ടിക്കറ്റെടുക്കണം.

              ശലഭം ബാബു  - നിരണംകാരൻ
                           Thomson Babu?

ഭൂമി വിലാപം

ഭൂമി വിലാപം
.............................

വേനലിൽ വറ്റിവരണ്ടൊരാം...
ഭൂമിയിന്നൽപ്പം...
ദാഹജലം തിരയുന്നു....
എൻ ഞരമ്പാം ......
പുഴയിലിന്നു രക്തമില്ല...
കറുത്തൊഴുകുമാം....
അശുദ്ധ രക്തവും...
ചലവും നിറഞ്ഞവ നാറുന്നു..
ആരോ വലിച്ചെറിഞ്ഞൊരാം ..
ചവറിന്നെൻ മേനിയെ....
പൊതിയുന്നു....
ശ്വസനം പോലും..... 
നിലച്ചോരെൻ...
ദേഹമിന്നൽപ്പം.....
പ്രാണവായുവിനായ് കേഴുന്നു...
വേരിറങ്ങിയെന്നെ...
ഇക്കിളിപ്പെടുത്തിയിരുന്നൊരാം...
വൻമരത്തിൻ വേരുകളിന്നു...
ഉണങ്ങി വരണ്ടൊരു...
കുറ്റി മാത്രം...
കേഴുന്നിതാ ഞാനിന്നെൻ...
ദാഹം ശമിപ്പിക്കുമാ..
ജലത്തിനായി...
ഇതു ഭൂമി തൻ വിലാപം....

             ശലഭം ബാബു - നിരണംകാരൻ
                        Thomson Babu

ഇലക്ഷൻ

ഇലക്ഷൻ
..................

വർണ്ണ പതാകകൾ...
നിറഞ്ഞൊരാം...
പാതയോരത്തിന്നാം...
ഘോര ഘോരം...
ശബ്ദ ഘോഷമുയരുന്നു...
നാളെയാ  പൗരനെ ...
മറന്നൊരാം...
സ്വപുഷ്ടി വരുത്തേണ്ടുന്നൊരാ...
നേതാക്കൾ.......
ഭാവി വാഗ്ദാനങ്ങൾ...
ചൊരിയുന്നൊരീ....
കാഴ്ച കാണുക....
അഞ്ചു സംവത്സരത്തിലൊരിക്കലായ്...
വിധി പറയേണ്ടുന്നൊരാ...
ദിനത്തിനായ്......
മക്ഷി കുപ്പികൾ....
നിറയുന്നു....
കണ്ടു മറന്നൊരാം...
വെളുക്കെ ചിരിക്കുമാ...
മുഖങ്ങളും...
ശുദ്ര വസ്ത്രവും..
വീണ്ടുമാ പൗരന്റ...
വീട്ടു വാതിൽക്കൽ...
മുട്ടുന്നു.....
തരികൊരവസരം....
കൂടെനിക്കു നീ...
പരിഹരിച്ചീടാം നിൻ...
ശ്വാശ്യത പ്രശ്നങ്ങൾ....

          പോളിങ്ങ്
        ........................

മരണത്തെ മാത്രം..
കാത്തു കിടക്കുമാ...
വൃദ്ധയെ നാലാൾ....
ചുമന്നോടുന്ന കാഴ്ച..
കാണുക.......
അതിലൊരുവൻ...
തൻ മാതാവും...
കണ്ണു മിഴിച്ചാ കാഴ്ച...
കണ്ടു പറയുന്നു...
ഒരു തരി.....
വറ്റിനായ് പോലും..
പണം തരാത്തോൻ...
സ്നേഹത്താലുള്ളൊരെൻ...
മാതൃ സ്പർശനം...
പോലും തടുത്തോൻ...
വോട്ടു പിടിക്കാനായ്...
കാട്ടുന്നൊരാ കാഴ്ച...
കാണുക മക്കളേ.......

            ശലഭം ബാബു - നിരണംകാരൻ
                         Thomson Babu

മുംബൈയിലെ മഴയത്ത്‌

മുംബൈയിലെ മഴയത്ത്
...............................................

നോക്കി നിൽക്കേ പെരുമഴയോടൊപ്പം പെയ്തു പൊങ്ങിയ വെള്ളപൊക്കത്തിലേക്ക് കാലെടുത്ത് വെച്ച് പ്രസാദ് എല്ലാവരെയും പോലെ നീന്തി തുടങ്ങി.
വാസിനാക്കയിലെ ഓഫീസിലിരിക്കുമ്പോളേ ചിന്തിച്ചിരുന്നു ഇന്ന് നല്ല മഴ പെയ്യുമെന്ന്. ട്രയിനിലെ തിക്കിതിരക്കും മഴയിലൊട്ടിയ ശരീരങ്ങളുടെ ഗന്ധം പിടിച്ചുള്ള ചേർന്നു നിൽപ്പും കഴിഞ്ഞ് താനെയെത്തിയപ്പോഴേക്കും മഴ അതിന്റ വിശ്വരൂപം കാട്ടിതുടങ്ങിയിരുന്നു.
ഇത് മുബൈയാണ് തിരക്കിന്റ അഴുക്കിന്റ മഹാനഗരം.
ഇവിടേയ്ക്കെന്റെ ജീവിതം പറിച്ചുനടപ്പെട്ടിടിതെത്ര കാലം.
നാടിന്റ പച്ചപ്പിൽ നിന്ന് അമ്മയുടെ കാച്ചെണ്ണയുടെ മണത്തിൽത്തിൽ നിന്ന് ഒരു പറിച്ചുനടൽ.
വേരുപിടിക്കാൻ കുറേ സമയമെടുത്തു.ഇന്ന് പറിച്ചെറിഞ്ഞ് പോകാനുമാകുന്നില്ല.
മുറിക്കുള്ളിൽ തന്നെയുള്ള കുളിയും പാചകവും ഒരു വാതിലിനപ്പുറം കാണുന്ന അഴുക്കുചാലിന്റ ദുർഗന്ധവും. 
ശൗചം ചെയ്യാൻ പോലുമുള്ള കാത്തു കിടപ്പും.
വേശ്യയും കുലപാതകിയും ജോലിക്കാരനും എല്ലാം ഒന്നിച്ച് പാർക്കുന്ന ഈ ചാളിലെ ജീവിതമെനിക്ക് ശീലമായിക്കുന്നു.

ഇവിടെ എന്റയും അനേകരുടെയും ജീവിതമിതു പോലെ.

ഈ മഹാനഗരത്തിൽ ഒഴുകി നടക്കുന്നു.

                                ശലഭം -  നിരണംകാരൻ
                                     Thomson Babu

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

വിശപ്പിൻറ വിളിയും സൽകാരത്തിൻറരുചിയും

വിശപ്പിൻറ വിളിയും
സൽകാരത്തിൻറരുചിയും
###################
അവിജാരിയമായി
വീട്ടിലേക്ക് വിരുന്ന് വന്ന അദിഥിയെ കണ്ടപ്പോൾ ദബതികൾ  ആദ്യമൊന്ന് അബരന്നു. 
വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ തികയാത്ത അവസ്ഥയിൽ ഒരതിഥി കൂടെ വരുബോൾ ഉണ്ടാകുന്ന മാനസികാവസഥ അതായിരുന്നു അവരുടെ അബരപ്പിന് കാരണം. 
എന്നല്ലാതെ അതിഥിയെ
കണ്ടതിലുള്ള വെറുപ്പ് കൊണ്ടല്ല. 
               അബരപ്പ് മുഖത്ത് പ്രകടപ്പിക്കാതെ  രണ്ടു പേരും കൂടി അതിഥിയെ സ്വീകച്ചിരുത്തി. വീട്ടിലെ കാര്യങ്ങളും നാട്ടിലെ കാര്യങ്ങളും സംസാരിച്ഛ് 
കൊണ്ടിരിന്നു. 
                    അതിനിടയിൽ ഭാര്യ അടുക്കളയി നിന്നും സ്വകാരൃമായി ചോദിച്ചു
അല്ല ഭക്ഷണത്തിന് എന്താചെയ്യാ.   നീ സമാധാനമായിരിക്ക് അതിനൊക്കൊ വഴിയുണ്ട്
സമയം ആവുബോൾ  ഉള്ളത് വിളബി മേശപ്പുറത്ത് വെക്കുക. 
ശേഷം ഞാനായി കൊളളാം. പറഞ്ഞത് പോലെ സമയമായപ്പോൾ
ഭാര്യ ഭക്ഷണം വിളബി മേശപ്പുറത്ത് വെച്ചു. 
ഒരാൾക്  കഴിക്കാനുളള ഭക്ഷണം മാത്രമേ ആ വീട്ടിൽ ഉള്ളൂ. അത് ഭാര്യയുംഭർത്താവും പങ്ക്  വെച്ച് കഴിക്കാൻ വെച്ചതുമാണ്.  അതാണ് ഇപ്പോൾ കൊണ്ട് വെച്ചിട്ടുളളത്.  അതിഥിയും അയാളും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഇന്നത്തെ പോലെ ആധുനിക ലൈറ്റ് സംവിധാനം ഇല്ലാതിരുന്ന ആകാലത്ത് മണ്ണണ വിളക്കിൻറ വെളിച്ചത്തിലാണ് ഭക്ഷണം കഴിക്കുന്നത്.  ഭർത്താവ് ഇനി എന്തു ചെയ്യുന്നു എന്നറിയാൻ ഭാര്യ ജനലഴി യിലൂടെ പുറത്തേക് നോക്കിയിരുന്നു.
അതിഥി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അയാള റിയാതെ വിളക്ക് തട്ടി മറിച്ചു. തീ അണഞ്ഞു. പിന്നെ ഭക്ഷണം കഴിക്കുന്നതായി അഭിനയിച്ചു. സത്യത്തിൽ അയാൾ  ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല.
അല്ല കഴിക്കാൻ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ഏറെ ശരി. 
ഇതൊന്നും അറിയാതെ അതിഥി ഭക്ഷണം കഴിച്ച്
ഉറങ്ങാൻ കിടന്നു. ശേഷം 
ഭർത്താവ് ഭാര്യയോട്
കാര്യങ്ങൾ വിശദമായി പറഞ്ഞു. എല്ലാം കേട്ട് ഭാര്യയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി
ഒഴുകികൊണ്ടിരിന്നു. 
പിനെ അവരും ഉറങ്ങാൻ
കിടന്നു. പക്ഷേ വിശപ്പിൻറ        കാഠിന്യം കൊണ്ടു                അവർക്ക് ഉറക്കം വന്നില്ല. 
എങ്കിലും അവർക്ക് സന്തോഷമേ ഉളളൂ. അതിഥിയെ സൽകരികച്ച
തിലുള്ള പൂർണ സന്തോഷം.            
                            ശുഭം
             മുസ്തഫ  മാളിക്കുന്ന്.

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

സ്നേഹ ചുംബനം

രാവിലെ തന്നെ അവൾ തിടുക്കത്തിലാ, " നിങ്ങള് ഇങ്ങനെ പത്രവും വായിച്ചിരുന്നോ ..!!! ഞാൻ ഇന്നലേ പറഞ്ഞതലേ അവൻ പെട്ടി പൊളിക്കുന്നതിന് മുൻപ് അവിടെ എത്തണം എന്ന്.
 ഇല്ലെങ്കിൽ അവൻ ഗൾഫീന്നു കൊണ്ട് വന്നതെല്ലാം നാത്തൂൻ കട്ടിലനടിയിൽ താഴ്ത്തും . അവളെ വിചാരം അവൻ കൊണ്ട് വരുന്നത് അവള്ക്കും മക്കൾക്കും മാത്രമാണെന്നാ .. എന്റെ സഹോദരൻ ആയതിനു ശേഷാ അവളുടെ ഭർത്താവായത് ...ഹല്ല പിന്നെ "

അവൾ അരിശം മുഴുവൻ മോള്ളുടെ മുടി പിന്നി കെട്ടുന്നതിന്റെ ശക്തി കൂട്ടി തീർത്തു " അമ്മേ എനിക്കു മുടി വേദനിക്കുന്നു ..." മോൾ അവളുടെ കൈ തട്ടി മാറ്റി എന്റെ അടുത്തേക്ക് ഓടി വന്നു. ഞാൻ അവളുടെ നെറുകയിൽ ഉമ്മവച്ചു മുടി മാടി കെട്ടികൊടുത്തു. അവൾ എന്നിക്ക് ഒരു ഉമ്മയും തന്നു പുറത്തേക്കോടി .

ആ ഓട്ടത്തിനിടയക്ക് അനിയത്തി റൂമിലേക്ക് കടന്നു വന്നതും. . മകൾ അവളെ കൂട്ടി മുട്ടി വീണു . " നോക്കി കണ്ടും വേണ്ടേ റൂമിലേക്ക് വരാൻ ... ഇപ്പോ തന്നെ അവള് തലയടിച്ചു വീഴില്ലായിരുന്നോ ..? " അവൾ അനിയത്തിക്കു നേരെ ചോദ്യമെറിഞ്ഞു .

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നതിനു മുന്പ് ഞാൻ അവളെ കൈ കാട്ടി വിളിച്ചു കൊണ്ട് ചോദിച്ചു " മോള് എന്തേ വന്നത് ..?" 

" ഇന്നാണ് പരീക്ഷ ഫീസ് അടക്കേണ്ട അവസാന ദിവസം .." അവൾ മടിച്ചു മടിച്ചു പറഞ്ഞു .

" ആണോ നീ എന്തേ മുന്നേ പറയാഞ്ഞേ ... "
" അത്.. അത്... ചേട്ടന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ ..... "

" ചേട്ടന്റെ ബുദ്ധിമുട്ട് മോള് നോക്കേണ്ട ... അതിനു മാത്രം മോള് വലുതായിട്ടില്ല .." ഞാൻ അവളുടെ ചെവി പിടിച്ചു പതുക്കെ നുള്ളി കൊണ്ട് പറഞ്ഞു . എന്നിട്ട് പേഴ്സിൽ നിന്നും അവൾക്കു വേണ്ട തുക എടുത്തു നൽകി .അവളുടെ തലയിൽ സ്നേഹത്തോടെ തട്ട് കൊടുത്തു അവളും തിരിച്ചു തട്ടി നിറഞ്ഞ മനസുമായി പുറത്തേക്ക് പോയി .

" നിങ്ങൾ ഉള്ളത് മുഴുവൻ അനിയത്തിമാർക്ക് വീതിക്കാൻ നിന്നാൽ ഞാനും മോളും പെരുവഴിയിൽ ആവുമേ!!! " അവൾ പൊട്ടു തിരയുന്നതിനിടയിൽ പറഞ്ഞു . 

ഞാൻ ഒരു പൊട്ടെടുത്തു അവളുടെ നെറ്റിയിൽ വെച്ച് കൊണ്ട് അവളെ ചേർത്ത് നിർത്തികൊണ്ട് പറഞ്ഞു " നിന്റെ ചേട്ടൻ മാത്രമല്ല ...ഞാനും ഒരു ജേഷ്ടൻ ആയതിനു ശേഷമാ ഭർത്താവായത്. നിനക്ക് അവകാശപ്പെട്ടത് പോലെ അല്ലേ അവൾക്കും .. പിന്നെ അങ്ങിനെ പെരുവഴിയിൽ നീയും മോളും ഇറങ്ങേണ്ടി വന്നാൽ ഈ കൈകോർത്തു ഞാൻ ഉണ്ടാവും അന്നും നിന്ന്റെ കൂടെ ... ഞാൻ ഇന്ന് വരെ നേടിയതിൽ ഒരിക്കലും നഷ്ട്ടപ്പെടാൻ ആഗ്രഹിക്കാത്ത സ്വത്ത് എന്താണെന്ന് നിനക്കറിയാമോ ..?

" ഇല്ല ..:" ആകാംക്ഷയോടെ അവൾ പറഞ്ഞു .

" അത് നീയാണ് ... ഞാൻ ഒരിക്കലും നഷ്ട്ടപ്പെടാൻ ആഗ്രഹിക്കാത്ത സ്വത്ത് " ഞാൻ അവളെ നെഞ്ചോട് ചേർത്തു. അവൾ അല്പ്പം നേരം ആ നിൽപ്പ് ആസ്വദിച്ചതിനു ശേഷം പതുക്കെ വിമുഖതയോടെ പറഞ്ഞു " വിട്ടേ ... ഞാൻ ഡ്രസ്സ് മാറട്ടെ .. "

" എന്തേ....? അപ്പൊ നീ പോവുന്നില്ലേ ..?"

" ഇല്ല ... ഇതിലും വല്യ സ്വത്തൊന്നും എനിക്ക് അവിടെ നിന്നും ലഭിക്കാനില്ല . അവിടെ നിന്ന് എന്നല്ല എവിടെ നിന്നും ലഭിക്കാനില്ല " അവൾ മതിവരാത്ത പോൽ വീണ്ടും എന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു .

" ഉം.. .. അതാ എനിക്കും പറയാൻ ഉള്ളത് സ്നേഹത്തെക്കാൾ വലിയ സ്വത്തില്ല .." ഞാൻ ചിരിച്ചു കൊണ്ട് അവളുടെ നെറുകയിൽ ഒരു സ്നേഹചുംബനം നൽകികൊണ്ട് പറഞ്ഞു .

മനോജ് കുമാർ കാപ്പാട്

2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

കറിക്ക്‌ നല്ല എരിവുണ്ടുട്ടോ പ്രിയേ...

അന്നു രാത്രി എട്ടു മണിയോട് അടുക്കുമ്പോഴാണു അയാൾ വീട്ടിലേക്ക് കയറിവരുന്നത്....
എന്താ ഇക്കാ .. LATE ആവുമെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞൂടെ....?
എന്തിനാ MOBILE എന്നു പറയുന്ന സാധനം കൊണ്ട് നടക്കുന്നത്. വിളിച്ചാലും എടുക്കില്ല...
ഇവിടെ ഒരുത്തി ഒറ്റക്കാണെന്നുള്ള കാര്യം മറന്നു പോയോ..?
അവൾ പരിഭവിച്ചു അയാൾ ഒന്നും മിണ്ടിയില്ല.....
SHOES അഴിച്ചുവക്കുന്നതിനിടയിൽ അവളെ അലക്ഷ്യമായി അയാൾ ഒന്നു നോക്കി....
എണ്ണയും തോർത്തും എടുത്ത് തരുന്നതിനിടയിൽ അവൾ അയാളോട് പറഞ്ഞു..
ഇക്ക പെട്ടന്ന് പോയി FRESH ആയിട്ട് വാ..
ചപ്പാത്തീം മുട്ടക്കറീം ഉണ്ടാക്കിവെച്ചിട്ടുണ്ട് എനിക്ക് വിശക്കുന്നൂ..
ശരിയാണ് അവളിപ്പോൾ ഏഴു മാസം PREGNENT ആണ് നന്നായി ഭക്ഷണം കഴിക്കേണ്ട സമയം....
അവളെ ഒന്നു വിളിച്ചു പറയാമായിരുന്നു. നെഞ്ചിനകത്ത് വല്ലാത്ത ഒരു നീറ്റൽ അനുഭവപ്പെട്ടു...
ഒന്നും മിണ്ടാതെ അയാൾ പെട്ടന്ന് റെഡിയായി വന്നു..
ഭക്ഷണം വിളമ്പിത്തരുമ്പോൾ അവൾ എന്നോട് ചോദിച്ചു എന്തു പറ്റി എന്റെ HUSന്...?
കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു
. വല്ലാത്ത MOOD OFF ആണല്ലോ..
പതുക്കെ അയാൾ അവളെ അടുത്ത കസേരയിൽ ഇരുത്തി എന്നിട്ട് പറഞ്ഞു
നീ ഇവിടെ ഇരിക്ക്....
അവൾ അയാൾക്ക് വിളമ്പിക്കൊടുത്ത പ്ലേറ്റിൽ നിന്നു ഒരു കഷണം ചപ്പാത്തി മുട്ടക്കറിയിൽ മുക്കി അവളുടെ വായിൽ വച്ചു കൊടുത്തു...
അവൾ അയാളെ ഒന്നു നോക്കി...രണ്ടാമ
ത്തെ കഷ്ണം വായിൽ വെച്ചു കൊടുത്തപ്പോൾ അവൾ അയാളുടെ വിരലിൽ ചെറുതായി ഒന്ന് കടിച്ചു....
ഇക്കാക്ക് എന്താ പറ്റീത്... അവൾ സ്നേഹാർദ്രമായ മിഴികളോടെ അയാളോട് വീണ്ടും ചോദിച്ചു.....
ഇന്ന് എന്റെ ബീവിയുടെ പിറന്നാളാ.. നിനക്കോർമ്മയുണ്ടൊ..?
അവളുടെ ഉള്ളിൽ ഒരു വിങ്ങൽ ഉയരുന്നതായി എനിക്ക് തോന്നി... ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു അവൾക്ക്....
പക്ഷേ അതിനൊത്ത് ഉയരാൻ എനിക്കു കഴിഞ്ഞില്ലല്ലോ...
നിനക്കറിയാലോ.. ഞാൻ എന്റെ മൊഞ്ചത്തിക്ക് ഒന്നും വാങ്ങീട്ട് ഇല്ല മാസാവസാനം ആയില്ലേ.. എന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നെടീ.. നീ എന്നോട് ക്ഷമിക്കണം.....
അടുത്ത മാസം SALARY കിട്ടിയിട്ട് നിനക്ക് എന്താച്ചാ വാങ്ങിച്ച് ത്തരാം...
അയാൾ അവളുടെ മുഖത്ത് നോക്കാതെയാണ് ഇത്രയും പറഞ്ഞൊപ്പിച്ചത് ..അയാളോട് തൊണ്ട ഇടറുന്നുണ്ടായിരുന്നു. അവൾ ഒന്നും മിണ്ടിയില്ല....
അയാൾ അവളോട് ചോദിച്ചു നിനക്ക് എന്നോട് ദേഷ്യമുണ്ടോ...
ഒന്നും പറയാതെ അവൾ കസേരയിൽ നിന്നെഴുന്നേറ്റു.. പതുക്കെ അയാളുടെ മുഖം അവളുടെ രണ്ടു കരങ്ങകൊൾ കൊണ്ട് താങ്ങി .. അയാളുടെ കണ്ണുകളിലേക്ക് അവൾ ആഴ്ന്നിറങ്ങി....
ആ നിമിഷം അവൾ അയാളുടെ മുഖം ഒരു നൂറു ചുടു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു...
അവരുടെ കവിളുകൾ കണ്ണുനീരിൽ നനഞ്ഞു..പറയാൻ വാക്കുകൾ കിട്ടാതെ പരസ്പരം ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ അവർ നിന്നു....
അല്പ നേരത്തെ മൗനത്തിനു ശേഷം ചെറു പുഞ്ചിരിയോടെ അയാൾ അവളോട് പറഞ്ഞു...
........മുട്ടക്കറിക്ക് നല്ല എരിവാട്ടൊ........
മറുപടി ആയി അവൾ പറഞ്ഞു അതിന് ഇക്ക ഒന്നും കഴിച്ചില്ലല്ലോ...
അയാൾ പറഞ്ഞു... കഴിച്ചില്ല പക്ഷേ... എന്റെ മുഖം നീറുന്നു....
അവളുടെ കവിളുകൾ നാണം കൊണ്ട് ചുവക്കുന്നത് അയാൾക്ക് കാണാമായിരുന്നു.....

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

അവകാശം പറയണ്ടാ

ഓര്‍മ്മപെടുത്തലുകള്‍ ആയിരുന്നോ അവ ഒക്കെയും..നിനക്ക് വേണ്ടി പ്രാര്‍ത്ഥനകളോടെ നിന്നത്..കൊഴിഞ്ഞ് വീണ താമര ഇതളുകളോട് നിനക്ക് അസൂ യ ആണെന്ന് പറഞ്ഞത്..ഒരു പിടി മുല്ല പൂ വ് എന്റെ മുടികളില്‍ ചൂ ടാന്‍ കൊണ്ട് വന്നത്....തരാന്‍ മടിച്ച ആ പൂ ക്കള്‍ ഇപ്പോളും നന്റെ മേശയ്ക്കുള്ളില്‍ ഒളിച്ചിരിപ്പിലെ മാനം കാണാതെ സൂ ക്ഷിക്കാന്‍ ഞാന്‍ തന്ന മയില്‍ പീലി പോലെ... കണ്ടപ്പോ ചൂണ്ടിയതാ വെറുതെ ആരും അവകാശം പറയണ്ടാ

നീ ഇന്ന് പോകുകയല്ലേ നമ്മുടെ അവസാനത്തെ കാണലല്ലേ

ഞാൻ നേരേ എനെ്റ വീട്ടിലേക്ക് കയറി
അപ്പോഴാണ് ഉമ്മ പറഞ്ഞത് എനെ്റ കൂട്ടൂകാരൻ വന്ന വിവരം
പത്താംക്ലാസ് കഴിഞ്ഞപ്പോൾ ബാംഗ്ലൂരിൽ പോയതാണവൻ അവൻ ജോലി ചെയ്യുന്നസ്ഥലത്ത് എനിക്കും ഒരു ജോലി ശരിയാക്കീട്ടുണ്ട് എന്നറിയിക്കാനും പോകാൻ താൽപ്യമുണ്ടോ എന്നറിയാനും വന്നതാ അവൻ ആറുമാസം കൂടുംബോൾ വരാറുണ്ട് കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ എനിക്കൊരു ജോലി ശരിയാക്കാൻ ഞാൻ പറഞ്ഞിരുന്നു അവൻ രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പോകും ഒന്നോ രണ്ടോ ആഴ്ചയെ അവൻ നിൽകാറുള്ളൂ

കുറച്ച് കഴിഞ്ഞപ്പോഴുണ്ട് അവൾ ഒരു പാത്രം നിറയെ പായസവുമായി വരുന്നു
അത് ഉമ്മാനെ്റ കൈയിൽ ഏല്പിച്ചിട്ടു പറയൂന്നത് കേട്ടു ''ഞാൻ പത്താം ക്ലാസിൽ പാസായതിനെ്റ സന്തോഷമാ'' അതും പറഞവൾ പോകാനൊരുങ്ങിപ്പോൾ എന്നോട് പറഞ്ഞു ''നിനക്ക് അങ്ങ് വെച്ചിട്ടുണ്ട് അങ്ങോട്ട് വാ ''എന്നും പറഞ്ഞവൾ പോയി
പിറകെ ഞാനുംചെന്നു അവളുടെ ഉമ്മ ഒരു കപ്പിൽ പായസം എനിക്കും തന്നു കുടിച്ച് കൊണ്ടിരിക്കെ അവരോട് എനിക്ക് ജോലി ശരിയായ കാര്യമെല്ലാം പറഞ്ഞു അതവൾ കേൾക്കാനും കൂടിയായിരുന്നു അവളെ ഒളിക്കണ്ണാലെ ഞാൻ നോക്കിയപ്പോൾ അംബരപ്പോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു
അന്ന് വൈകീട്ട് തനിയെ കിട്ടിയപ്പോൾ അവൾക്കതായിരുന്നു അറിയേണ്ടത് ഞാൻ പറഞ്ഞു ഒരാഴ്ചകൊണ്ട് പോകും സന്കടമായിരുന്നു അവളുടെ മുഖത്ത് എനിക്കുമുണ്ട് പക്ഷേ പുറത്ത് കാണിച്ചില്ല എന്നു മാത്രം
പിന്നീടുള്ള ഒരാഴ്ച ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒാരോ നിമിഷവും വളരെ വിലപ്പെട്ടതായിരുന്നൂ
കിട്ടുന്നസമയങ്ങളിലെല്ലാം ഞങ്ങൾ പരസ്പലം മനസ്സുകൾ പന്ക് വെച്ചു
അവസാനം ആ ദിനമെത്തി അന്ന് ഉച്ചക്കവൾ വന്നു എനിക്കു ഒരു കവർ ഏല്പിച്ചു പോകുംബോൾ ''നീ ഇന്ന് പോകുകയല്ലേ നമ്മുടെ അവസാനത്തെ കാണലല്ലേ പോകുംബോൾ ഞാൻ വരില്ല'' എന്നും പറഞ്ഞ് മേശപുറത്ത് വെച്ചിരുന്ന എനെ്റ ഒരു ഫോട്ടോയും എടുത്തു അവൾ പോയി
അവൾ തന്ന കവറിൽ ഒരു എഴുത്തും അവളുടെ ഒരു ഫോട്ടോയുമായിരുന്നു അതിലെ അവസാനത്തെ രണ്ടു വരികൾ ''നീ എത്ര ദൂരെയാണെന്കിലും എനെ്റരികിലുണ്ടാവും എനിക്കൊരു ജീവിതമുണ്ടെന്കിൽ അത് നിനെ്റ കൂടെയായിരിക്കും എന്തൊക്കെ സഹിക്കേണ്ടി വന്നാലും'',,,,,,,,,,,,
ഫൈസല്‍  സലഫ് 

“ഏയ്.. നാലുമണിയായി..”,,,

നെഞ്ചിനെ ചുറ്റിയിരുന്ന കൈകള്
മെല്ലെ എടുത്തുമാറ്റാന്
ശ്രമിച്ചപ്പോള് ശക്തിയോടെ മുറുകി.
അപ്പോള് ആ മുഖം എന്റെ മേല്
ചേര്ന്നമര്ന്നു. നെഞ്ചില് പടരുന്ന ചൂടുള്ള
നനവ്..
“ഏയ്.. നാലുമണിയായി..”,,,

എന്തായിരിക്കും ചെയ്യൂക

!!!!`! അവളൊരിക്കല്‍ ജോലിക്ക് പോവാനായി ബസ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു അപ്പോഴാണ് ഒരുനേരത്തെ അന്നത്തിന് വേണ്ടി ഒട്ടിയ വയറും കീറസഞ്ചിയുമായി ഒരുകുട്ടി അവളുടെ മുന്നില്‍ വന്നത് , എന്തെന്കിലും അവന് കൊടുക്കണം എന്നുണ്ട് എന്നാല്‍ അവിടെ ഉണ്ടായിരുന്ന ആളുകളുടെ അടക്കം പറച്ചിലില്‍ അവളാ പുണ്ണ്യം കര്‍മ്മം ചെയ്യാന്‍ മടിച്ചു [പട്ടിണിയും പരിവെട്ടവുമായി കഴിയുന്നവരെ സഹായിക്കുക എന്നതിനെ പുണ്യകര്‍മ്മം എന്നല്ലാതെ വേറെന്താണ് വിളിക്കേണ്ടത്]
!നാട്ടില്‍ !!!!!ഒരുജോലിക്കും പോവാതെ ബസ്റ്റോപ്പില്‍ വരുന്നവരുടെ കണക്കെടുക്കുന്ന ഒരു വര്‍ഗ്ഗമുണ്ടല്ലൊ അന്യന്‍റെ മാംസങ്ങള്‍ വേവിക്കുകപോലും ചെയ്യാതെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവര്‍ ,യധാര്‍ത്ഥ നരഭോചികള്‍ തന്നെയാണവര്‍ അവര്‍ക്കൊരു കാര്യവും ഉണ്ടാവില്ല 'അത്തരത്തിലുള്ള ഒരുവന്‍റെ നാവില്‍ നിന്നും വന്നവാക്കാണ് അവളെ പിന്‍തിരിപ്പിച്ചത് ........
''നല്ല ബിസിനസ്സാ ഇപ്പോള്‍ ഇവന്‍മാരാ കോടീശ്വരന്‍മാര് മോഷണവും ഉണ്ടാവും''
''ഒരിക്കല്‍ കൊടുത്താല്‍ പെട്ടു'' ആ വാക്കുകള്‍ കേട്ട് അവന്‍ നിസ്സഹകനായി നിന്നു അവള്‍ക്ക് എന്തെന്കിലും കൊടുക്കണം എന്ന് കരുതിയപ്പോഴാണ് ബസ്സ് മുന്നില്‍ വന്ന് നിര്‍ത്തിയത് അവള്‍ ബസ്സില്‍ കയറി സീറ്റിലിരുന്നു അപ്പോഴും നിറകണ്ണുകളോടെ ആ തെരുവ്ബാല്യം പിന്‍തുടര്‍ന്നു , ഇന്നിതാ അവനെ വീണ്ടും കണ്ട് മുട്ടിയിരിക്കുന്നു !!!!!!!!!!!!അല്ല അവനെന്നെ തേടിവന്നതല്ല നിമിത്തം മൂലം എത്തിപെട്ടതാണ് അവന് വേണ്ടി എന്തെന്കിലും ചെയ്യണം!!!!!!!
എന്താണ് ചെയ്യുക ?????
എന്തായിരിക്കും ചെയ്യൂക

യക്ഷി(മല്ലു).....കവിത

യക്ഷി(മല്ലു).....കവിത
പാതിരാവിലെങ്ങോ
പതിഞ്ഞൊരു പദസ്വനത്തിൻ
മണം പിടിച്ചോരയിടും 
കറുത്ത ശ്വനനും ,
ഇരുളിലിഴഞ്ഞു നീങ്ങിടും
നിഴലിനെ കാണ്‍കെ;
തലങ്ങും വിലങ്ങും
കരഞ്ഞോടും കരിമ്പൂച്ചയും,
അരുതാത്ത ശബ്ദത്തിനല-
യടികേട്ടിടും ഭയവിഹ്വലതയിൽ
പേ പറഞ്ഞു പറന്നുയരും
നരച്ചീറിൻ കരിങ്കൂട്ടങ്ങളും,
കെട്ടഴിഞ്ഞോടും ഭ്രാന്തിയെ പോൽ
പതം പറഞ്ഞു വീശിയെത്തി-
നാലുദിക്കോടി വീഴും കാറ്റും,
പാതാളം തുറന്നൊഴുകിയെത്തും
വെളുത്തു മിന്നും പുകപടലങ്ങളും
കാർമേഘ മറവിൽ മയങ്ങി
നിൽക്കും പൂർണ്ണ ചന്ദ്രനും ,
ആലുമത്തിയും പാലമരവും
കൂടെ പൊട്ടിപ്പൊളിഞ്ഞൊരു-
മാറാല മൂടിടും പഴയൊരു നാലുകെട്ടും,
നിലമുട്ടെയിഴയുന്നയിടതൂർന്നു
കറുത്തിരുണ്ട കാർക്കൂന്തലും ,
ഉടൽ ഭംഗിയാകെ തെളിഞ്ഞു കാണും,
നിലത്തിഴയും ശുഭ്ര വസ്ത്രധാരി-
യേയും,കണ്ടുവെങ്കിൽ !
കൂടെ, പശ്ചാത്തല സംഗീതത്തിനക-
മ്പടിയോടെ,തേങ്ങലു മട്ടഹാസങ്ങളും
ചേർന്നിമ്പമാർന്ന ഗാനവും കേട്ടുവെങ്കിൽ,,,,,,,,,
അരുതാരും ഭയന്നീടരുതു
ഇതൊരു നാടാൻ പ്രേതമാണ്‌
നമ്മുടെ മലയാളി യക്ഷിയാണ് !
ജൂട്സണ്‍ ................................ജെ.സണ്‍

ഒരുപാട് മോഹങ്ങള്‍ ഒരുപാട് സ്വപ്നങ്ങള്‍

ഒരുപാട് മോഹങ്ങള്‍ ഒരുപാട് സ്വപ്നങ്ങള്‍
എന്നുമെന്നും ഓര്‍ത്തിരിക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍
ഓര്‍മകളെ സ്വപ്നം കണ്ട് . മോഹങ്ങളെ മനസ്സില്‍ താലോലിച്ച് ...
നീ ഇന്നും എനിക്കൊരു ഓര്‍മ മാത്രമായ് ...
നിന്‍റെ രൂപമെതെന്നോ ? നിന്‍റെ ഭാവം ഏതൊന്നോ ? എനിക്കറിയില്ല ...
ഒരു നേര്‍ത്ത സ്വരമായ് നീ എന്നോടൊപ്പം ചേര്‍ന്നു ....
എപ്പഴോക്കെയോ എന്തിനൊക്കെയോ വേണ്ടി പിണങ്ങി ...
അതിനെക്കാള്‍ ഏറെ ഇണങ്ങി ....
ആ സ്വരം എനിക്കേറെ പ്രിയപ്പെട്ടതായ് ...
അറിയാതെ ഞാന്‍ എന്‍റെ മനസ്സില്‍ നിനക്കൊരു രൂപം നല്‍കി ....
പിന്നെടെപ്പഴോ തിരിച്ചറിഞ്ഞു ഞാന്‍ ...
എനിക്ക് നിന്നോട് പ്രണയമാണെന്ന് ....
പറയുവാന്‍ ഏറെ കൊതിച്ചെങ്കിലും ...
പറയും മുന്‍പേ നീ എന്നില്‍ നിന്നകന്നു പോയ്‌ ....
എന്‍റെ കണ്ണുകള്‍ നിറഞ്ഞോ ഴുകിയെങ്കിലും ....
ആ കണ്ണുനീരിന്റെ അര്‍ഥം പോലും നീ തിരിച്ചറിഞ്ഞില്ല 

അമ്മു  അമല

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

എന്റെ ലക്ഷി അമ്മ

എന്റെ ലക്ഷി അമ്മ 

ബൂലോഗം ബ്ലോഗിൽ 
2010 ൽ പ്രസിദ്ധീകരിച്ചത് 

വായിക്കുമല്ലോ 

ചില ഓര്മ്മകള് അങ്ങനെയാണ് ഒരിക്കലും മായില്ല അത് മരണം വരെ കൂടെ ഉണ്ടാകും അങ്ങനെ ഉള്ള ഒരു ഓര്മ്മ ഞാന് നിങ്ങളുമായി പങ്കു വെക്കട്ടെ
ഉമ്മയുടെയും ഉപ്പയുടെയും ജീവിത തിരക്കിനിടയില് എനിക്ക് ലാളനയോ സ്നേഹമോ കൂടുതല് നല്കാന് അവര്ക്ക് സാധിച്ചിരുന്നില്ല അതില് എനിക്ക് പരിഭവമോ പരാതിയോ ഇല്ല കാരണം എന്റെ വീടിനു ചുറ്റും ഉള്ള വീടുകളിലെ അമ്മമാര് തന്നെയാണ്, അവരാണ് എന്നെ കൂടുതല് സ്നേഹിച്ചതും വളര്ത്തിയതും, ചെറു പ്രായത്തില് അവരുടെ അടുക്കളയില് കയറി എടുത്തു കഴിച്ചതുമാണ് എന്റെ ശരീരം, അത് കൊണ്ട് തന്നെ ഈ ശരീരം അവര്ക്ക് വേണ്ടി വല്ലപ്പോഴും ഉപയോഗിക്കാറും ഉണ്ട് അതില് ഞാന് സന്തോഷവാന് ആണ് എന്നതിലപ്പുറം എനിക്ക് വേറെ ഒരു സന്തോഷവും ഇല്ല, ഈ അമ്മമാര്കിടയില് എനിക്ക് ഏറെ പ്രിയപ്പെട്ട ഒരമ്മ ആയിരുന്നു എന്റെ ലക്ഷ്മി അമ്മ
ലക്ഷ്മി അമ്മ ,,,,എന്റെ വീടിനു തൊട്ട് മുപുള്ള റോഡ് സൈഡില് ഒരു അരയേക്കര് സ്ഥലത്ത് വീട് വച്ച് താമസിക്കുന്ന ഒരു പാവം ഭ്രാന്തി, അവര് ഒരിക്കലും ഒരു ഭ്രാന്തി ആയിരുന്നില്ല എന്നിട്ടും എല്ലാവരും ലക്ഷ്മിയെ അങ്ങനെ വിളിച്ചു നാല് മക്കള് രണ്ട് ആണും രണ്ട് പെണ്ണും ഭര്ത്താവ് കടത്തില് പെട്ട് സ്വയം ജീവന് ഒടുക്കുമ്പോള് ലക്ഷ്മി അമ്മക്ക് വയസു നാല്പതില് താഴെ അന്ന് ഞാന് ഒരു എട്ടും പൊട്ടു തിരിയാത്ത ഒരു കുട്ടി
ഞാന് വളര്ന്നു എന്നോടൊപ്പം ലക്ഷ്മി അമ്മയുടെ വയസ്സും വളര്ന്നു മൂത്തത് ഒരു മകന് അവനു അടി പിടിയും തമ്മില് തല്ലും കേസും കൂടിയപ്പോള് നാട്ടുകാര് അവനെ തെമ്മാടി എന്ന് നാമകരണം ചെയ്തു വീട്ടില് എന്നും ബഹളം പെങ്ങന്മാരെ എടുത്തിട്ട് ഇടിക്കും വീട്ടിലെ സാധന സമഗ്രഗികള് തല്ലി തകര്ക്കുക അവന്റെ ഒരു ഹോബി പിന്നെ രണ്ടു പെങ്ങന്മാര് രണ്ടു ഒന്നിന് ഒന്ന് മെച്ചം വായാടികള് വീട്ടില് ഇരുത്തം കൊള്ളാത്ത ജന്മങ്ങള്
ലക്ഷ്മി അമ്മയ്ക്ക് എന്ന് ആശ്രയം ഞങ്ങളുടെ വീട് ആയിരുന്നു എന്നും രാത്രി വീട്ടില് വരും ഉമ്മയുമായി ദീര്ഘനേരം സംസാരിക്കും അവരുടെ താളം പിഴച്ചു പോയ ജീവിതം ഒരു ഏറ്റു പറച്ചില് പോലെ പിന്നെ ഒരു കരച്ചില് ആയിരിക്കും കരഞ്ഞു കരഞ്ഞു തളര്ന്ന ദിനങ്ങള് എത്രയോ കടന്നു പോയിട്ടുണ്ട് എന്നിലൂടെ വയറു നിറച്ച ആഹാരം കൊടുത്ത ശേഷം മാത്രമാണ് എന്നോട് ഉമ്മയുടെ കല്പന ഉണ്ടാകുക ,നാച്ചി ലക്ഷ്മി അമ്മയെ വീട്ടില് കൊണ്ടാക്കി വാ ..ആ അമ്മയുടെ കൈയും പിടിച്ചു കൊണ്ട് ഞാന് നടക്കും റോഡിനപ്പുറം ഉള്ള അവരുടെ ആ ഭവനത്തിലേക്ക് ,എന്റെ മനസില് അന്നും ഇന്നും ആ ഓര്മ്മകള് ഒരു വിങ്ങല് ആയി ഇന്നും തുടരുന്നത് എന്നത് ഒരു നന്ഗ്ന സത്യം മാത്രം
ദിനങ്ങള് കൊഴിഞ്ഞു കൊണ്ടേ ഇരുന്നു ,,നാഴിക ചക്രങ്ങള്ക്ക് തീ പിടിച്ച പോലെ കറങ്ങാന് തുടങ്ങി മൂത്ത മകന് ഇരിക്കുമ്പോള് രണ്ടാമത്തെ മകളുടെ കല്യാണം കഴിഞ്ഞു അവള്ക്കു ഇഷ്ടപെട്ട ഒരുത്തന്റെ കൂടെ ഒരു ഒളിച്ചോട്ടം എന്ന് പറയാം ..ആ അമ്മ തളര്ന്നില്ല ,അവരെ വിളിച്ചു കൊണ്ട് വന്നു കല്യാണം കഴിപ്പിച്ചു കൊടുത്തു അരയേക്കര് കാല് ആയി മാറി
വീണ്ടും ജീവിതപാതയിലേക്ക് ,മൂത്തമകന് കള്ള് കുടിക്കാനും കഞ്ചാവ് വലിക്കാനും പറമ്പിലെ തേങ്ങയും കശുവണ്ടിയും തുണയായപ്പോള്
ഇളയ രണ്ട് വയര് നിറക്കാന് ആ അമ്മ പിന്നെയും കഷ്ടപെടെണ്ടി വന്നു ഒരു ഉന്ത് വണ്ടി വലിച്ചു കൊണ്ടുപോകുമ്പോള് പുറകില് നിന്നും ഒരു തള്ള് തളളാന് മക്കള് കൈ മറച്ചു പിടിച്ചു
ഒരു നാള് ഒരു ആംബുലന്സ് മുറ്റം അടുപ്പിച്ചുള്ള റോഡില് വന്നു നിന്നപ്പോള് ആ അമ്മയും മുറ്റത്ത് വന്നു നോക്കി ആരാ എന്ന പോലെ
വണ്ടിയില് നിന്നും ആ ചേതനയറ്റ ശരീരം വലിച്ചു പുറത്തു എടുക്കുമ്പോള് ആ അമ്മ അറിഞ്ഞിരുന്നില്ല അത് സ്വന്തം നൊന്ത് പെറ്റ തന്റെ ചോര ആകുമെന്ന് ,,,കൂക്കിയും ബഹളവും അട്ടഹാസവും കൂട്ട കരച്ചിലും എന്റെ വീടിന്റെ ഉമ്മറത്ത് നിന്നും കേള്ക്കുമ്പോള് ഞാന് സ്വയം വിശ്വസിക്കാന് ശ്രമിക്കുകയായിരുന്നു ഇന്ന് ആ വെള്ള തുണിയില് പൊതിഞ്ഞു കൊണ്ട് വന്നത് എന്റെ കളികൂട്ടുകാരനെ ആയിരുന്നു എന്ന സത്യം ലക്ഷ്മി അമ്മയ്ക്ക് ഒരു ചോര കൂടി നഷ്ടപെട്ടിരിക്കുന്നു ടൌണില് എന്തോ സാധനം വാങ്ങാന് പോയ എന്റെ കളികൂട്ടുകാരന് മുകളില് മരണം ഒരു മിന്നല് രൂപത്തില് വന്നു എന്നാണ് അറിയാന് കഴിഞ്ഞത് ഇളയകുട്ടി ആണ് മരിച്ചത് ആ മൂത്ത സന്ധാനം ആണ് പോയതെങ്കില് ഒരു കുഴപ്പവും ഇല്ല എന്ന് എന്റെ മനസ്സില് തോന്നി …അത്രയ്ക്ക് തോന്ന്യാസി ആണ് മൂത്തവന്
ലക്ഷ്മി അമ്മയ്ക്ക് ഇപ്പോള് ആ പഴയ പ്രസരിപ്പ് ഇല്ല കണ്ണുകള് കുഴിഞ്ഞു കൊണ്ടിരിക്കുന്നു ശരീരം വലിയാതെ ആയിരിക്കുന്നു മരുന്നും മന്ത്രവുമായി ദിനരാത്രങ്ങള് കഴിഞു കൂടുന്നു ഇതിനിടയില് രണ്ടാമത്തെ പെണ്ണിനും ഒരു ആലോചന വന്നിരിക്കുന്നു പെണ്ണ് കുറച്ചു അഴക് ഉള്ളത് കൊണ്ട് മറ്റുള്ളവരുടെ കഴിവും കഴിവ്കേടും ശ്രദ്ധിക്കാന് വരന് ആകാന് പോകുന്ന ചെക്കന് ശ്രദ്ധിച്ചില്ല
പക്ഷെ അവരുടെ കണ്ണ് ആ പറമ്പില് ആയിരുന്നു ഇരുപത്തി അഞ്ചു സെന്റ് സ്ഥലത്തില് നല്ല വിളവ് ഉള്ളത് കൊണ്ട് തന്നെ ആയിരിക്കണം എന്ന് എനിക്ക് ഇന്നും തോന്നുന്നത് .അങ്ങനെ ആ കല്യാണവും അല്ലല് ഇല്ലാതെ നടന്നു എന്റെ ഉപ്പയും നാട്ടുകാരും കൂടി അത് നടത്തി കൊടുത്തു സന്തോഷം മനസിന് അല്ലാതെ എന്ത്
ദിനരാത്രങ്ങള് വീണ്ടും കൊഴിയുകയാണ് എന്നും നഷ്ടങ്ങള് മാത്രം സഹിച്ച ആ അമ്മയും ജീവിക്കുന്നു എപ്പോഴും സങ്കടകടല് ആയ ആ അമ്മയുടെ മനസിന് ഇത്തിരിയെങ്കിലും ആശ്വാസം എന്ന നിലയില് ഒരു സന്തോഷം പൊട്ടി മുളച്ചു മൂത്ത മകള് പ്രസവിച്ചിരിക്കുന്നു ,പെണ്കുട്ടി ആണ് ആ കുട്ടിയേയും കൊണ്ട് ലക്ഷ്മി അമ്മ വീട്ടില് വരും കളിതമാശക്ക് ഞാനും ഒപ്പം കൂടും അപ്പോഴുള്ള ആ അമ്മയുടെ മനസ്സിലെ സന്തോഷത്തിനു ഞാനും ഒരു കാരണമാണല്ലോ എന്ന് ഓര്ത്ത് ഈ വരി എഴുതുമ്പോഴും ഒരു പിടി കണ്ണുനീര് തുള്ളി പൊടിഞ്ഞിരിക്കുന്നു (ഒന്ന് തുടക്കട്ടെ )
ഒരു വൈകുന്നേരം ആറുമണി ആയിക്കാണും ആ വീട്ടില് വലിയ ഒച്ചപ്പാട് എന്താണ് എന്ന് അറിയാന് ഞാനും ഉമ്മയും ഓടി അവിടെ എത്തിയപ്പോഴേക്കും വലിയ ഗുലുമാല് തന്നെ കള്ള് കുടിച്ചു വന്ന മൂത്ത സന്തതി അവന്റെ ഇളയവളുടെ ഭര്ത്താവിനെ എന്തോ ഒന്നും രണ്ടും പറഞ്ഞു വഴക്കായി, വഴക്ക് മൂത്തപ്പോള് തല്ലായി തല്ലിനിടയില് മൂത്ത പെങ്ങള് അവന്റെ തലമണ്ടക്ക് വിറകു കൊള്ളി കൊണ്ട് ഒന്ന് കൊടുത്തത്രേ .തലപൊട്ടി ചോരയൊലിപ്പിച്ചു നില്ക്കുന്ന മൂത്തവനെ ഞാനും എന്റെ മറ്റൊരു കൂട്ടുകാരനും കൂടി ആശുപത്രിയില് കൊണ്ട് പോയി
തല തുന്നി കെട്ടി പുറത്ത് ഇറങ്ങിയപ്പോള് തന്നെ അവന് വേറൊരു ഓട്ടോയില് മദ്യത്തിനു വേണ്ടി ബാറിലേക്ക് പോയി ഞങ്ങള് രണ്ട് പേരും തിരിച്ചു വീട്ടിലേക്കും.
പിന്നെയും ആ അമ്മയ്ക്ക് പരീക്ഷണങ്ങള് തന്നെ ആയിരുന്നു ഒരുക്കി വച്ചത്
രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള് വീണ്ടും ഒരു വെള്ള വണ്ടി വീടിനു മുമ്പില് എല്ലാം പഴയപോലെ മൂത്തവനും പരലോകത്തേക്കു പോയിരിക്കുന്നു ബ്രാണ്ടിയില് വിഷം ചേര്ത്ത് കഴിച്ചായിരുന്നു മരണമത്രേ ,പക്ഷെ അവനു വേണ്ടി നിലവിളിക്കാന് ആരും ഉണ്ടായില്ല ആ അമ്മ അല്ലാതെ അന്ന് അവന്റെ ശരീരത്തിന് മുന്പില് ആ അമ്മയുടെ നിര്ജീവമായ അവസ്ഥയെ ഞാന് എങ്ങനെയാണു നിങ്ങള്ക്ക് പറഞ്ഞു  തരേണ്ടത്
മാസങ്ങള് കഴിഞ്ഞപ്പോള് പെണ്മക്കള് വന്നു വീട്ടില് അവരവരുടെ ഭാഗം അവര്ക്ക് വീതം വച്ച് നല്കാന് വേണ്ടി അവര് ഒക്കത്ത് ഓരോ കുഞ്ഞുങ്ങളുമായി (തികച്ചും ന്യായമായത് )വീതം നടന്നു അപ്പോഴും ഒരു ചോദ്യം ബാക്കി ആ അമ്മ എവിടെ കിടക്കും ?എന്ത് കഴിക്കും?മക്കള് രണ്ടും രണ്ട് തരത്തില് ആയതു കൊണ്ടും ഒന്നിന് മറ്റൊന്നിനേക്കാള് വാശി ഉള്ളത് കൊണ്ടും ആ അമ്മയ്ക്ക് കിടക്കാന് ഒരിടം ഇല്ലാതെ പോയി .ഒടുവില് മക്കളുടെ ഭാഗത്തുള്ള വാദം അമ്മയെ ഏതെങ്കിലും അനാഥാലയത്തില് ആക്കാം എന്നായിരുന്നു ഇടയ്ക്കു ഇടയ്ക്കു ഞങ്ങള് പോയി നോക്കുമല്ലോ ,,ഒരു മകളുടെ വാക്ക് ,എന്നെ വല്ലാതെ തളര്ത്തി കളഞ്ഞു,
പറ്റില്ല പറ്റില്ല എന്ന് എന്റെ ഉപ്പ ആ മക്കളോട് പറഞ്ഞപ്പോള് മക്കളുടെ നിറം മാറുന്നത് എനിക്ക് കാണാന് സാധിച്ചു ഉപ്പയുടെ വാദം ഇങ്ങനെ ആയിരുന്നു തല്ക്കാലം അമ്മ നിങ്ങളില് ഒരാളുടെ വീട്ടില് നില്ക്കട്ടെ രണ്ട് മൂന്നു മാസം കഴിഞ്ഞിട്ട് ചെറിയ മകളുടെ അടുത്തും നില്ക്കട്ടെ അങ്ങനെ അങ്ങനെ മാറി മാറി അമ്മയെ നിങ്ങള് നോക്ക് ..അത് ആ മക്കള്ക്ക് സമ്മതം ആണ് എന്ന് എനിക്ക് തോന്നി പക്ഷെ അവരുടെ ഭര്ത്താക്കന്മാര് ഒരു തടസമായി മാറി ,,ചര്ച്ച അവിടെ നിന്നു .മക്കള് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു ആ വീതം നടന്ന വീട്ടില് ലക്ഷ്മി അമ്മ തനിച്ചായി
വീട്ടില് ഇത് തന്നെ സംസാരം ഇതിനിടയില് ഉപ്പ ഉമ്മയോടായി ആ സ്ഥലം നമുക്ക് വാങ്ങിയാലോ തല്കാലം ലക്ഷ്മി അമ്മക്ക് തലചായ്ക്കാന് വേറെ ഒരിടം നോക്കണ്ടല്ലോ ആ ഉപ്പയുടെ മനസു അന്നാണ് ഞാന് അറിഞ്ഞത് ,എന്റെ ഉപ്പയെ ഒരുപാട് ഉമ്മകള് കൊണ്ട് ഞാന് മൂടിയിരുന്നു ആ രാത്രി ,
പിറ്റേന്ന് തന്നെ കാര്യം മക്കളോട് അവതരിപ്പിച്ചു മക്കള് നോക്കാം എന്നും പറഞ്ഞു പോയി അന്ന് മുതല് ഞാന് ആണ് ലക്ഷ്മി അമ്മയ്ക്ക് കൂട്ട് കിടക്കാന് പോകാര്. വീട്ടില് നിന്നും ഉമ്മ തരുന്ന ചോറും കറിയും ഒരു ടിപ്പിയില് ആക്കി പുതപ്പും എടുത്തു കൊണ്ട് ഞാന് ലക്ഷ്മി അമ്മയുടെ വീട് ലക്ഷ്യമാക്കി നീങ്ങും എല്ലാ രാത്രിയും
ആഴ്ചകള് കഴിഞ്ഞപ്പോള് ഞാന് ആ അമ്മയുടെ ശരിക്കും മകന് ആയി മാറി എന്ന് തോന്നി പോയി ,ഒരു ദിവസം അമ്മയെ കാണാന് മൂത്ത മകള് എത്തിയപ്പോള് വീട്ടില് വന്നു .അവരുടെ സ്ഥലകാര്യങ്ങള് സംസാരിക്കാന് ആയിരുന്നു ഇളയ മകള് സമ്മതിച്ചില്ല മൂത്ത മകളുടെ ഓഹരിയാണ് വില്ക്കുന്നത് വീടും പുരയിടവും കൂടി ഇര്പതി അഞ്ചു സെന്റ് സ്ഥലം എന്റെ ഉപ്പ സെന്റിന് ആറായിരം രൂപ വച്ച് കൊടുത്തു പിന്നെയും രണ്ട് ദിവസം കഴിഞ്ഞപ്പോള് പണവും വാങ്ങി ആധാരവും രേഖയും തയാര് ആക്കി ഉപ്പയെ ഏല്പ്പിച്ചു എന്റെ ഉപ്പ അതില് അഞ്ചു സെന്റ് സ്ഥലം വീടുള്ളത് (ലക്ഷ്മി അമ്മയുടെ പേരില് എഴുതി കൊടുത്തു )എന്റെ മനസും നിറഞ്ഞു ഉപ്പയ്ക്കും ഉമ്മയ്ക്കും )കാരണം അത്രയ്ക്ക് ഒരു ബന്ധം ആയിരുന്നു ഞങ്ങളും ലക്ഷ്മി അമ്മയുമായി )ആ അമ്മയ്ക്കും സന്തോഷം ,
ഞാന് ലക്ഷ്മി അമ്മയുടെ വീട്ടിലെ സ്ഥിരം താമസകാരന് ആയി മാറി തീറ്റിയും കുടിയും വീട്ടില് നിന്നും ഉറക്കം ലക്ഷ്മി അമ്മയുടെ വീട്ടിലും ഒരു കാവല്കാരനെ പോലെ റേഷന് കടയില് പോയി അരി വാങ്ങി കൊടുക്കലും കടയില് പോയി സാധങ്ങള് വാങ്ങി കൊടുക്കലും എല്ലാം ഞാന് എനിക്ക് അതില് ഒരു വിഷമമോ ദേഷ്യമോ തോന്നിയിട്ടില്ല ഒരിക്കലും ,
കലണ്ടറിലെ മാസങ്ങള് മറിഞ്ഞു കൊണ്ടേ ഇരുന്നു ലക്ഷ്മി അമ്മയ്ക്ക് ഇന്ന് പ്രായം അമ്പതു കഴിഞ്ഞിരിക്കും എന്റെ ഒരു ഊഹം ആണ്
കേട്ടോ
ഒരു ഞായര് ആണ് എന്ന് തോന്നുന്നു ഞാന് അമ്മയുടെ വീട്ടില് പോയി ഒരു പത്തു മണി സമയം ആയികാണും വീടിന്റെ അടുത്ത് എത്തിയപ്പോള് വീട് അടച്ചിട്ടിരിക്കുന്നു ഞാന് ഒരു വിളി വിളിച്ചു ലക്ഷ്മി അമ്മെ ,,പിന്നെ ഞാന് ഉമ്മയോടായി റോഡിന്റെ സൈഡില് നിന്നും കുറച്ചു മാറി ഉമ്മയോട് വിളിച്ചു ചോദിച്ചു ഉമ്മാ ..ഉമ്മാ അമ്മേനെ ഇവിടെ കാണാന് ഇല്ലല്ലോ അവിടെ ഉണ്ടോ ,,ഇങ്ങോട്ട് വന്നിട്ടില്ല എന്നായിരുന്നു ഉമ്മയുടെ മറുപടി .ഞാന് വീടിനു ചുറ്റും നടന്നു അടുക്കള ഭാഗം എത്തിയപ്പോള് ഞാന് ഒന്ന് നിന്നു ചെരിപ്പ് അവിടെ കാണുന്നു എവിടെ പോകാന് ഞാന് പറമ്പിലേക്ക് നോക്കി ഉച്ചത്തില് വിളിച്ചു ലക്ഷ്മി അമ്മെ ഇത് എവിടെയാ പോയി കിടക്കുന്നത്
എന്നിട്ടും ആ പരിസരം മുഴുവന് അരിച്ചു പെറുക്കി കണ്ടില്ല ….ചുറ്റി കറങ്ങി ഞാന് വീടിന്റെ സൈഡില് മരത്തിന്റെ ജനാല ഒന്ന് തുറന്നെതെ ഉള്ളൂ ,,,എന്റെ തല പെരുത്ത് പോയി ..ഒരു മുഴം കയറില് തൂങ്ങിയാടുന്ന ലക്ഷ്മി അമ്മയെ ആണ് ഞാന് കണ്ടത് എന്റെ നിലവിളി ആ ഗ്രാമം മുഴുവന് കേട്ട് .ഉപ്പ ഓടി വന്നു അയല്ക്കാരെല്ലാരും ഓടി വന്നു ,,ആരൊക്കെയോ കൂടി വാതില് ചവിട്ടി പൊളിച്ചു അകത്തു കയറി,,അപോഴെക്കും എന്റെ ബോധം പോയി …
അകത്തെ മുറിയിലെ കരച്ചില് കേട്ട് കൊണ്ടാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത് അപ്പോള് ഞാന് കാണുന്ന കാഴ്ച മുറിയില് ഞാന് ഏറ്റവും സ്നേഹിച്ച എന്റെ ലക്ഷ്മി അമ്മയെ ഒരു വെള്ള തുണിയില് പൊതിഞ്ഞു കൊണ്ട് കിടത്തിയിരിക്കുന്നു ഒരു ഓലപായയില് ഒന്ന് ശക്തമായി നിലവിളിക്കാന് പോലും ആകാതെ ഞാന് കുറച്ചു മാറി നിന്നു എല്ലാം മനസ്സില് ഒളിപ്പിച്ചു കൊണ്ട്
മയ്യത് കാണാന് ആളുകള് ഓരോന്നായി വന്നും പോയും ഇരിക്കുന്നു അകത്തു നിന്നും  മക്കളുടെ നിലവിളി (ജീവിച്ചിരിക്കുമ്പോള് ഒരിറ്റു സ്നേഹം കൊടുക്കാത്ത ശവങ്ങള് ആണ് ഇപ്പോള് നിലവിളിക്കുന്നത് ,ഫൂ )ആളുകളുടെ വരവ് കുറഞ്ഞിരിക്കുന്നു മയ്യത്ത് എടുക്കണം ദഹിപ്പിക്കണം ഇതൊക്കെയാണ് അടുത്ത പരിപാടി …ഇളയ മകളുടെ ഭര്ത്താവ് എന്റെ അടുത്ത് നിന്നു കൊണ്ട് പറഞ്ഞു നാച്ചി വണ്ടി എടുത്തു വാ കുറച്ചു ചിരട്ടയും ചേരിയും നീ കല്ലൂരില് പോയി എടുക്കണം പിന്നെ കുറച്ചു രാമച്ചവും ഒരു ചന്ദന മുട്ടിയും അങ്ങനെ അങ്ങനെ കുറച്ചു സാധനങ്ങള് ആദ്യം ഞാന് ഒന്ന് മടിച്ചു പിന്നെ എന്റെ മനസ് പറഞ്ഞു പോകണം എന്റെ ലക്ഷ്മി അമ്മയ്ക്ക് ചെയ്യാന് പറ്റുന്ന അവസാന സഹായം അത് ചെയ്തേ മതിയാകൂ
ജീപ്പ് എടുത്തു കൊണ്ട് ഞാന് കല്ലൂരെക്ക് ഓടിച്ചു പോയി ഡ്രൈവ് ചെയ്യുമ്പോഴും ആ മുഖം മനസ്സില് ഒരുപാട് ഓര്മ്മകള് തന്നു
പനിയായി കിടന്നപ്പോള് എനിക്ക് ആശുപത്രിയില് ഒരൂ അമ്മയുടെ സ്ഥാനത് നിന്ന് കൊണ്ട് ചെയ്ത സഹായം ..കഞ്ഞി സ്പൂണില് ആക്കി വായിലേക്ക് നല്കുകയും വറ്റുകള് സാരി തലപ്പ് കൊണ്ട് തുടച്ചതും, ചെറുപ്രായത്തില് എന്റെ ശരീരത്തില് നിറയെ ചൊറി വന്നപ്പോള് മരുന്ന് പുരട്ടി നല്കിയതും എങ്ങനെ ഒരുപാട് ഓര്മ്മകള് ഒരു കിലോമീറ്റര് ഡ്രൈവ് ചെയ്തപ്പോഴേക്കും എന്റെ മനസില് ഒരു തിരമാല കണക്കെ അടിച്ചു കയറി കണ്ണുനീര് കൊണ്ട് എന്റെ മുഖം അകെ നിറഞ്ഞിരുന്നു ആ സമയം ..
ചേരിയും ചിരട്ടയും കൊണ്ട് തിരിച്ചു വന്നു ഇറക്കി വക്കുന്നതിനു മുന്പ് ,അനിയത്തിയുടെ ഭര്ത്താവുമായി സംസാരിച്ചു.എവിടെയാ അടക്കം ചെയ്യുന്നത് ? എന്തെങ്കിലും തീരുമാനിച്ചോ?ആ തീരുമാനിച്ചു അടുക്കള വശം കുറച്ചു മാറി അദ്ദേഹം വാക്കുകള് മുഴപ്പിച്ചില്ല..
ഉപ്പ എന്ത് പറഞ്ഞു? വീണ്ടും ചോദിച്ചു .”അങ്ങനെ തന്നെ ചെയ്യാന് പറഞ്ഞു ”
ലക്ഷ്മി അമ്മയ്ക്കുള്ള കിടപ്പറ ഉരുങ്ങി കൊണ്ടിരിക്കുന്നു ജീവിതത്തില് നേരിട്ട സഹിഷ്ണുതയും യാതനയും കൂടെ ആ ശരീരവും ഈ ഭൂമിയില് നിദ്രപൂകും ആത്മാവോ ?അലയുമോ അതോ ശാന്തി എന്നൊരു സാധനം കിട്ടുമോ മനസ്സ് വീണ്ടും ഉലഞ്ഞു കൊണ്ടേയിരുന്നു ജീവിതത്തില് അങ്ങനെ ആയിരുന്നല്ലോ ശാന്തി അത് ഒരു കിട്ടാകനിയായിരുന്നല്ലോ ,
മണ്ണ് ഒരുങ്ങി ഇരിക്കുന്നു മയ്യത് എടുക്കുമ്പോള് ഏതാണ്ട് ഏഴു മണി എട്ടു മണി ആയിക്കാണും അവസാന യാത്രക്കുള്ള ഒരുക്കം നടത്തുമ്പോള് ആ വീട്ടില് കൂട്ട കരച്ചില് വീണ്ടും ഉയര്ന്നു,ചിത ഒരുങ്ങി ഇനി ഞാനും കൂടെ മറ്റുള്ളവരും കൂടി മയ്യത് എടുത്തു കൊണ്ട് വന്നു ചിതയില് വച്ചു മനസില് നിറയെ സങ്കട കടല് ഒഴുകി കൊണ്ടേ ഇരുന്നു തീ ആളി കത്തുകയാണ് പുക പടലങ്ങള് മുകളിലേക്ക് മറഞ്ഞു കൊണ്ടിരുന്നു.ആളുകള് അവിടെ നിന്നും ഒഴിഞ്ഞു കൊണ്ട് ഇരിക്കുന്നു,വീട് ശോക മൂകമായിരിക്കുന്നു അവിടെയും ഇവിടെയുമായി ഒന്ന് രണ്ട ആളുകള് സംസാരിക്കുന്നു മക്കള് അകത്താണ് ഇളയ മകളുടെ ഭര്ത്താവും ഞാനും റോഡിനു മുന്പില് ഉള്ള ബസ് സ്റ്റോപ്പില് ഇരുന്നു കൂടുതല് ഒന്നും സംസാരിച്ചില്ല സംസാരിക്കാന് തോന്നിയില്ല എന്നതാണ് സത്യം .സമയം ഇഴഞ്ഞു കൊണ്ടേ ഇരുന്നു ഇതിനിടയില് ഉപ്പ വിളിക്കാന് വന്നു എന്താ ഇവിടെ വന്നു കിടക്കൂ ..ഞാന് വരാം എന്ന് പറഞ്ഞു കൊണ്ട് ഉപ്പയെ തിരിച്ചയച്ചു സമയം നീങ്ങി കൊണ്ടിരുന്നു ഒരു രണ്ട് മണി ആയിക്കാണും ,ഞാന് മകളുടെ ഭര്താവിനോടായി നമുക്ക് ഒന്ന് പോയി നോക്കിയാലോ അവിടെ വരെ .എവിടെ വരെ .അല്ല ലക്ഷ്മി അമ്മയെ അടക്കിയില്ലേ അവിടെ വരെ
വേണ്ട ചിത കത്തി തീര്ന്നു കാണും മറുപടി ആ വാക്കില് ഒതുങ്ങി ,വാ ഒന്ന് നോക്കിയിട്ടുവരാം വെറുതെ ,അത് അദ്ദേഹം അന്ഗീകരിക്കുകയും ചെയ്തു , ഞങ്ങള് രണ്ടു പേരും കൂടി ബസ് സ്റ്റോപ്പില് നിന്നും എഴുന്നേറ്റു മെല്ലെ അവിടേക്ക് സാവധാനം നടന്നു
ദൂരെ നിന്നും കാണാം കത്തിയ ചിതയുടെ കനല്കൂടുകള് എന്തോ അവിടെയെത്താന്  വല്ലാത്ത ഒരു ആര്ത്തി തോന്നി എനിക്ക് നടത്തത്തിനു വേഗതകൂടുകയും ചെയ്തു കത്തിയ ശരീരത്തിന്റെ ഇറച്ചികള് വെന്ത ഒരു മണം എന്റെ നാസിക വലിച്ചെടുത്തു , അടുത്ത് വരുന്ന കനലുകള്
ഞാന് ആ ചിതയുടെ അടുത്തെത്തി ഒരു നിശ്വാസം എന്നില് നിന്നും അടര്ന്നു വീണു വലിയ ഒരു വേദനയുടെ അന്ത്യം അതാണ് ആദ്യം എനിക്ക് മനസിലേക്ക് വന്നത് ആ ചിതയില് നിന്നും ഒരു തേങ്ങല് കേള്ക്കുന്നപോലെ ഒരു തോന്നലും ,ഞങ്ങള് രണ്ടുപേരും കൂടി ചിതക്ക് ചുറ്റും ഒന്ന് നടന്നു .അപ്പോഴാണ് ഞാന് ആ രംഗം കാണുന്നത്
തലയുടെ ഒരു ഭാഗത്ത് കൂടി നെയ് പോലുള്ള ഒരു ദ്രാവകം തലയോട്ടി കാണാം കത്തിയ തലയുടെ അര ശരിക്ക് കത്തിയില്ല ,,പടച്ചോനെ എന്തായിത് ഇങ്ങനെ സംഭവിക്കാന് പാടില്ലല്ലോ ..ഞാന് ഇത്തിരി വെപ്രാളത്തോടെ മകളുടെ ഭര്ത്താവിനോട് കാര്യം പറഞ്ഞു അദ്ദേഹവും നോക്കിയിട്ട് പറഞ്ഞു എടാ നാച്ചി തലഭാഗം കത്തിയില്ല ഇനി എന്ത് ചെയ്യും ഇത് ഇവടെ ഇങ്ങനെ ഇട്ട് പോയാല് വല്ല കുറുക്കനോ പട്ടിയോ കടിച്ചു കൊണ്ട് പോകും എന്താ ചെയ്ക അദേഹത്തിന്റെ ആ വാക്കുകളില് വല്ലാത്ത ഒരു വിളര്ച്ച തോന്നി ,ഞാന് ചുറ്റുപാടും നോക്കിയിട്ട് പറഞ്ഞു ഒരു കാര്യം ചെയ് നിങ്ങള് ആ കാണുന്ന ശ്രീധരന് ചേട്ടന്റെ കടയില് നിന്നും കുറച്ചു വിറകു എടുതുവാ ,ദൂരെ കാണുന്ന ആ ചായകട ചൂണ്ടി ഞാന് പറഞ്ഞു ,ശരി ഞാന് വേഗം എടുത്തിട്ട് വരാം നീ ഇവിടെ നില്ല് അങനെ ഞാന് ആ ചിതക്ക് കാവലായി.ചിതകുഴിയുടെ പുറത്തു തള്ളി കിടന്ന തലഭാഗം ഞാന് അടുത്തുള്ള ഒരു കപ്പ കൊള്ളിയുടെ സഹായത്തോടെ മെല്ലെ കുഴിയിലേക്ക് തന്നെ ഒതുക്കി വച്ച് കനലുകള് എല്ലാം താഴെ കിടന്നിരുന്ന മുറത്തില് രണ്ടു ചിരട്ട കഷ്ണത്തില് വാരി തലഭാഗത്ത് കൊണ്ടിട്ടു അപ്പുറവും ഇപ്പുറവും കിടന്നിരുന്ന ചേരിയും ചിരട്ടയും തലഭാഗത്ത് ഒരു ചിത പോലെയാക്കി ഭാക്കി ഭാഗമെല്ലാം വെണീര് ആയിരിക്കുന്നു,ചിലപ്പോള് ഈശ്വരനിശ്ചയം ആയിരിക്കും ഇങ്ങനെ ഒരു ചിത ഒരുക്കാന് അത് കത്തിക്കാന് ഉള്ള ഭാഗ്യം തന്നത് ,ഒരു മകന്റെ സ്ഥാനമായിരുന്നില്ലേ എനിക്ക് ആ അമ്മയുടെ മനസ്സില്.ഞാന് കൈകള് കൂപ്പി ആ ദേഹത്തോട് പറഞ്ഞു തെറ്റാണെങ്കില് ക്ഷമിക്കുക ഒരിക്കലും ആത്മാവ് വേദനിക്കില്ല എന്ന് അറിയാം എന്നാലും ഇങ്ങനെ ചെയ്യാന് പാടുണ്ടോ എന്ന് അറിയില്ല .ക്ഷമിക്കുക ഈ മകനോട് ക്ഷമിക്കുക ..കണ്ണില് നിന്നും ഒരു കണീര്പ്പുഴ തന്നെ ഒഴുകി ,ആ മനസ് എനിക്ക് അറിയാം എന്നേ ശപിക്കരുത്
പിന്നെ ഞാന് കുറച്ചു കമ്പും മറ്റും കൂടി കൂട്ടി രണ്ടാമതും ഞാന് ആ ചിതക്ക് തീ കൊളുത്തി തൊട്ടടുത് കിടന്ന ഒരു ഉണക്ക പാളയെടുത്തു ആഞ്ഞു വീശി തീ പടര്ന്നു അഗ്നി നാളമായി പിരിഞ്ഞു ചൂട് കൂടി ഞാന് മാറി നിന്നു അപ്പോഴേക്കും മകളുടെ ഭര്ത്താവ് വിറകും കൊണ്ട് എത്തിയിരുന്നു ഞാന് പറഞ്ഞു അവിടെയും ഇവിടെയും കൂടി കിടന്ന ചിരട്ടയും കമ്പും കൊണ്ട് ഞാന് കൊടുത്തു തീ അദ്ദേഹം തന്നെ കൊണ്ട് വന്ന വിറകുകള് അഗ്നിയുടെ മുകളില് വച്ച് കൊടുത്തു തീ ഒന്ന് കൂടി ശക്തമായി ,ചിത കത്തി തീരുന്ന വരെ ഞങ്ങള് അവിടെ തന്നെ നിന്നു കത്തിയമര്ന്ന ചാരകൂടില് നിന്നും പുകച്ചുരുളുകള് മുകളിലേക്ക് വായുവില് അമര്ന്നപ്പോള് ദൂരെ ഒരു കോഴിയുടെ കൂവല് കേള്ക്കാമായിരുന്നു. അപ്പോള് എന്റെ മനസ് എന്റെ ലക്ഷിയമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുകയായിരുന്നു

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

മുഖം നഷ്ടപ്പെട്ടവൾ

മുഖം നഷ്ടപ്പെട്ടവൾ
എന്റ പേര് ദീപ്‌തി എനിക്കേറെ ഇഷ്ടമിപ്പോൾ രാവുകളെ ആണ്.എൻ മുഖം കാണാനാവാത്ത രാവുകളെ എന്നാൽ പകലുകൾ ഇപ്പോളെനിക്ക് പൊരുതാനുള്ളതാണ്.
എന്നെപ്പോലെ ഒരു നിമിഷത്തെ പടുപാതകം മൂലം പാതിവെന്തുപോയ പെൺശരീരങ്ങൾക്കു വേണ്ടി പൊരുതാനുള്ളത്. ഞാനിന്നൊരു അദ്ധ്യാപികയാണ് ഏറെക്കാലത്തെ എന്റ ഏകാന്തവാസത്തിനു ശേഷം എനിക്ക് ഉണ്ടായ ഉയിർത്തെഴുന്നേൽപ്പാണത്.
ഏറെ പോരാടി നേടിയ എന്റ ജോലി എന്റ സ്വപ്നം ആദ്യം കുട്ടികൾ ഭയന്നിരുന്നു എൻ മുഖത്തെ സഹപ്രവർത്തകർ അടുത്തിരുന്നില്ല. ചുരിദാർ തലപ്പു കൊണ്ടു മുഖം മൂടി ഞാൻ ക്ലാസുകൾ നടത്തി.
എന്നാൽ ഇന്നവർ എന്നെ സ്നേഹിക്കുന്നു അടുത്തിടപഴകുന്നു.
എങ്കിലും ഈ മുഖം പലപ്പോഴും
എന്നെ തന്നെ ഭയപ്പെടുത്തുന്നു ഞാൻ തന്നെയോ ഇത് .എന്റ കോളേജിലെ
ഏറ്റം സൗന്ദര്യമുള്ളവൾ ഞാനായിരുന്നു. എനിക്കൊളിഞ്ഞും തെളിഞ്ഞുംവന്ന പ്രണയാഭ്യർത്ഥനകൾക്കു കണക്കില്ല.
പക്ഷേ അവയെയെല്ലാം ഞാനൊരു ചെറുപുഞ്ചിരിയോടെ തള്ളി പകരം
എന്റ സ്വപ്നത്തെ ഒരദ്ധ്യാപികയാകേണം എന്ന എന്റ മോഹത്തെ പ്രണയിച്ചു. അവിടേക്കാണവൻ കടന്നു വന്നത്.
ആനന്ദ് പോകുന്നയിടങ്ങളിലും കോളേജിലും എല്ലാം അവനെന്റ പുറകേ നടന്ന് അവന്റ ഭ്രാന്തമായ പ്രേമം പറഞ്ഞു. ഒടുവിലത് ശല്യമായപ്പോൾ അവന്റ മുഖത്തടിക്കേണ്ടി വന്നു.
പക്ഷേ അതിനവൻ ചെയ്ത പ്രതികാരം എന്റ ജീവിതം തന്നെ തകർത്തു കളഞ്ഞു. അന്നെന്റ അവസാന പരീക്ഷാദിനം എന്റ പ്രിയപ്പെട്ട കോളേജ് കാലത്തോടുള്ള കൂട്ടുകാരികളാടുള്ള വേർപിരിയൽ ദിനം. അവിടേയ്ക്കവൻ കടന്നു വന്നു ആടിയാടി കണ്ണെല്ലാം ചുവന്ന് പഴയ പ്രണയാഭ്യർത്ഥനയുമായ് സംസാരത്തിനൊടുവിൽ നിന്നെ ഞാനാർക്കും വിട്ടുകൊടുക്കില്ലെടീ എന്ന അലർച്ചയോടൊപ്പം എന്തോ അവനെന്റ മുഖത്തേക്കൊഴിച്ചു.
ഒരു തീഗോളത്തിൽ പെട്ടതു പോലെയായിരുന്നു ഞാൻ മുഖവും ശരീരവും ഉരുകുന്നതു പോലെ.
പിന്നെ കണ്ണുതുറക്കുന്നതു ആശുപത്രി കിടക്കയിലാണ് നിറയെ പഞ്ഞി കെട്ടുകൾ കൂട്ടികെട്ടിയ എന്റ മുഖം.
പിന്നെ ചികിത്സയുടെ നാളുകൾ .
അനേകം ഓപ്പറേഷനുകൾ ഇന്ന് ഞാനിങ്ങനെ. അവനാകെ കിട്ടിയത് അഞ്ച് കൊല്ലം കഠിന തടവു മാത്രം കൊന്നില്ലല്ലോ കൊല്ലാതെ കൊന്നു.
ചികിത്സയുടെ നാളുകളിൽ ഒരു ഡോക്ടറുടെ വാക്കാണെന്നെ ഉണർത്തിയത് കണ്ണുകൾക്ക് ഒന്നും പറ്റാതിരുന്നത് ഇനിയും ജീവിച്ചു കാട്ടാനാണ്ദീപ്തി എന്ന ആ വാക്കുകൾ.സമൂഹം എത്ര മുഖം തിരിച്ചാലും സഹതാപത്തോടെ നോക്കിയാലും ഞാൻ പോരാടും ഇനിയാർക്കും ഈ അവസ്ഥ വരാതിരിക്കാൻ .
ആരുടെയും സ്വപ്നങ്ങൾ തകരാതിരിക്കാൻ എന്നെപ്പോലെ തകർന്നവരെ ആശ്വസിപ്പിക്കാൻ .
ഇന്നെന്റ പേരെല്ലാവർക്കും അറിയാം....
ആസിഡാക്രമണത്തെ നേരിട്ട് അതിനെതിരെ ശബ്ദമുയത്തിയ ധീരയെന്ന പേരിൽ .
ഹാപ്പി ബർത്ത് ഡേ ദീപ്തി ടീച്ചർ ഒരു കുഞ്ഞു ശബ്ദം എന്റ ഓർമയെ ഉണർത്തി അവൾ നീട്ടിയ മധുരം ഞാൻ നുണഞ്ഞു.
ഹാപ്പി ബർത്ത്ഡേ ദീപ്തി ടീച്ചർ എന്ന ശബ്ദം ആ ക്ലാസ്സ് മുറി മുഴുവൻ മുഴങ്ങി.അതേ എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല വെറും മുഖം ഒഴികെ അതേ മുഖം മാത്രം
( ശലഭംT.Babu )

ഉമ്മ എന്ത് ചെയ്യുന്നു

ക്ലാസില്‍ ടീച്ചറുടെ ചോദ്യം ' ഉമ്മ എന്ത് ചെയ്യുന്നു ' " ഒന്നും ചെയ്യുന്നില്ല, ഹൗസ് വൈഫാണ് " പറഞ്ഞവനില്ലാത്ത കുറ്റബോധം വായിൽ നിന്നു വന്ന വാക്കിനുണ്ടെന്നറിയാം 👟കാലില്‍ കിടക്കുന്ന ഷൂ തുടച്ചതും, 👚ഇട്ട തുണി അലക്കി തേച്ചതും, 🍛രാവിലെ കഴിച്ച ദോശ ചുട്ടതും, 💼ബാഗിനുളളിലെ ചോറുപാത്രം നിറച്ചതും ഇതു തന്നെ നിത്യവും തുടരുന്നതും 💗" ഒന്നും ചെയ്യാനില്ലാത്ത അതേ ഉമ്മ തന്നെയാണ് " ആരും ചിന്തിക്കുന്നില്ലല്ലോ...... 👆കഴിഞ്ഞ ദിവസം വായിച്ച ഈ മെസേജ് ഒരുപാട് ചിന്തയിലേക്ക് കൊണ്ട്പോയി. 👔മക്കളായ നമ്മൾ ജോലിക്ക് പോകാറുണ്ട്.💰ഉയർന്ന ശബളവും വാങ്ങുന്നവരായിരിക്കും. നാം ചെയ്യുന്ന ജോലി സമയം പകലിലെ ഏതാനും മണിക്കൂറുകൾ മാത്രം . കൂടാതെ ആഴ്ച്ചയിലും പ്രത്യേക ദിവസങ്ങളിലും ലീവുകൾ ലഭിക്കും. എന്നാൽ നമ്മുടെ ഉമ്മയെ കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കരഞ്ഞ് കൊണ്ട് ഭൂമിയിൽ പിറന്നത് മുതൽ....അല്ല ഉമ്മയുടെ ഗർഭപാത്രത്തിൽ വളർന്ന് വലുതാകുന്നത് മുതൽ ഉമ്മയുടെ ജോലി തുടങ്ങുകയാണ്.....ഇന്ന് വരെ അതവസാനിച്ചിട്ടുമില്ല. 🚦 നിശ്ചയിക്കപ്പെട്ട മണിക്കൂറുകളോ ദിവസങ്ങളോ അല്ല ജോലി സമയം ....ജീവിതം മുഴുവനും........ പ്രത്യേക ദിവസങ്ങളിൽ നാം ലീവെടുക്കുന്പോഴും നമ്മളാരും ഉമ്മാക്ക് ലീവ് കൊടുക്കാറില്ല.. ആ ജോലിക്ക് ഉമ്മ നമ്മളിൽ നിന്നും ശബളവും വാങ്ങാറില്ല. 🇵🇪അങ്ങനെയുള്ള ഉമ്മ ചെറിയ തുകയോ മറ്റൊ ആവശ്യപ്പെടുന്പോൾ കഴിയില്ലാ എന്ന് പറഞ്ഞ് കൈ മലർത്തുന്പോൾ നാം ചിന്തിക്കുക: ആ ഉമ്മ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്ന്...  ആ ഉമ്മാക്ക് അസുഖം വരുന്പോൾ അരികിലിരുന്ന് സ്നേഹത്തോടെ തലോടി ഉമ്മവെക്കാ൯ നമ്മുക്ക് സമയം കണ്ടെത്തിക്കൂടെ 💛വീട്ടിലേക്ക് കയറി വരുന്നതും പ്രതീക്ഷിച്ചിരിക്കുന്ന ഉമ്മയോട് സ്നേഹത്തിൽ സലാം പറഞ്ഞ് വിശേഷങ്ങൾ തിരക്കിയാൽ അവർക്ക് എത്ര സന്തോഷമായിരിക്കും... നമ്മുടെ ഉമ്മാക്ക് വേണ്ടി അൽപമെങ്കിലും സമയം കണ്ടെത്തുക..

യാത്രകളും മധുരമായ ഓര്‍മ്മകളും .....

ജീവിതം കെട്ടഴിഞ്ഞ തോണിയെപ്പോലെ കര കാണാതലയുമ്പോൾ പഴയ ഓര്‍മ്മകളിൽ നിന്നും പൊടി തട്ടിയെടുക്കാൻ പ്രയാസമില്ലായിരുന്നു ക്ലാവു പിടിക്കാത്ത യാത്രകളും മധുരമായ ഓര്‍മ്മകളും .....
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോളായിരുന്നു ഹൈ സ്കൂളില്‍ നിന്നുള്ള വിനോദ യാത്ര .അന്ന് വൈകുന്നേരം ക്ലാസ് വിടുന്നതിനു തൊട്ടു മുമ്പാണ് ടീച്ചർ പറഞത് ,അടുത്ത ആഴ്ച സ്കൂളിൽ നിന്നും മൈസൂരിലേയ്ക്ക് യാത്ര പോവുന്നു, താൽപര്യമുള്ളവർ 1300 രൂപയും രക്ഷിതാവിന്‍റെ സമ്മത പത്രവും മേടിച്ചു വരണമെന്ന് ..ഒത്തിരി കഷ്ടപെട്ടു സമ്മത പത്രം മേടിക്കാൻ ..പിന്നെ അധികം താമസിയാതെ അച്ഛന്‍റെ എടി എമ്മിൽ (പോക്കറ്റ് ) നിന്നും ചിലവിനുള്ളതും സംഘടിപ്പിച്ചു...
ഇനിയുള്ളത് പോകാനുള്ള 1300 വേണം ..ചേട്ടനും, അച്ഛനും പങ്കിട്ടു തന്നു എന്‍റെ കണ്ണീരിനു മുന്നിൽ ആ 1300രുപ.
ഇനി രണ്ടു ദിവസം കാത്തു നിൽക്കാനൊന്നും വയ്യ എത്രയും വേഗം മൈസൂരിലെത്തിയാൽ മതിയെന്നായി ..ഒടുവിൽ ആ ദിവസം വന്നെത്തി , കുളിച്ചു പുതിയ വസ്ത്രവും ചേട്ടൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന സ്പ്രേയുമെല്ലാം പൂശി സ്കൂളിന്‍റെ വരാന്തയിലെത്തുമ്പോള്‍ എല്ലാവരും ബസ്സിൽ കയറാൻ തുടങ്ങിയിരിക്കുന്നു .ഒരു വിധം എല്ലാവരെയും തള്ളി മാറ്റി സൈഡ് ഗ്ളാസിനോടു ചേർന്നുള്ള സീറ്റു തന്നെ ഒപ്പിച്ചെടുത്തു ..
കരവിരുതിന്ടെ കലാ സൃഷ്ടിയായി നിലകൊള്ളുന്ന വയനാട് ചുരവും കയറിയുള്ള യാത്രയിൽ മനസ്സിനു കുളിർമയുള്ള പലതും കാണാനിടയായി .ഏറെ സമയത്തെ യാത്രയ്ക്കു ശേഷം മൈസൂരിലെത്തി .വൃന്ധാവനത്തിലൂടെയുള്ള യാത്രയിൽ ഞാനിപ്പോൾ എത്തി നിൽക്കുന്നത് സ്വർഗ്ഗത്തിലാണോ എന്നു തന്നെ തോന്നി പോയി ...
ഒരു ദിവസം കഴിയാറാവുന്നു .രണ്ടു ദിവസത്തെ ട്രിപ്പാണ് ..സമയത്തെ പിടിച്ചു നിർത്താനാവുന്നില്ലല്ലോ എന്നതായിരുന്നു മനപ്രയാസമായി തോന്നിയത് ഹോട്ടലിലെ ഭക്ഷണം അമ്മയുടെ കൈപുണ്യത്തിനു മുന്നിൽ മുട്ടു മടക്കി നിൽക്കുന്നത് പോലെ തോന്നി .ഭക്ഷണവും കഴിച്ചു ആ രാത്രി പാട്ടും ചെറു മത്സരങ്ങളുമായി കഴിഞ്ഞു പോയി .പിറ്റേന്നു രാവിലെ മൈസൂർ കോട്ട കാണാനുള്ള തിരക്കിലായിരുന്നു .
ഹോട്ടലിനു പുറത്തെ മഞ്ഞുമൂടിയ പ്രഭാതത്തിനിടയിൽ ഒട്ടിയ വയറുമായി എന്നെ നോക്കി ചിരിക്കുന്ന ഒരു പെൺകുട്ടിയെ കാണാനിടയായി .എന്തോ അവളോട് സംസാരിക്കാനായി അടുത്തെയ്ക്ക് വിളിച്ചു .സംസാരിച്ചു തുടങ്ങിയപ്പളാണ് രണ്ടു ഭാഷകൾ തമ്മിലുള്ള യുദ്ധം ആരംഭിച്ചത് ,കർണ്ണാടക ഭാഷയിലുള്ള അവളുടെ സംസാരം എനിക്കു മനസ്സിലാവഞ്ഞിട്ടോ എന്ടെ ശ്രേഷ്ഠ മലയാളം അവൾക്കറിയാഞ്ഞിട്ടോ ഞങ്ങളുടെ ഇടയിൽ നേരിട്ടു കാണാത്ത മതിലു പണിതീർത്തു കഴിഞ്ഞിരിക്കുന്നു ..
പക്ഷേ അവളുടെ ദയനീയത ഒരു നേരത്തെ വിശപ്പിനാണ് എന്ന തിരിച്ചറിവുണ്ടായി ..ചേച്ചിക്കു സമ്മാനം മേടിക്കാൻ അച്ചന്‍റെ പോക്കറ്റിൽ നിന്നെടുത്ത പൈസ ആ കൊച്ചിനു മുന്നിലേയ്ക്കു വെച്ചു നീട്ടി ..പൈസയും മേടിച്ചു ആ ഹോട്ടലിലെ ചില്ലു കൂട്ടിലെ പലാഹരങ്ങളിലേയ്ക്കു കൈ ചൂണ്ടി അതിനു കിട്ടുന്നതെല്ലാം മേടിച്ചു നിറയുന്ന കണ്ണുകളാലേ കൈ വീശി എന്‍റെ മുന്നിൽ നിന്നും അവൾ മാഞ്ഞു പോയിരുന്നു ..
മൈസൂർ കോട്ടയുടെ ഉള്ളിൽ എന്‍റെ മനസ്സ് അവളെ കുറിച്ചു മാത്രമായിരുന്നു .ഒരു നേരത്തെ ഭക്ഷണത്തിന് മറ്റൊരാളുടെ അനുകമ്പ പ്രതീക്ഷിച്ചു നിൽക്കേണ്ട അവസ്ഥ ,ദൈവം എനിക്കു തന്ന പുണ്ണ്യം എത്രയെന്ന് ഓര്‍ത്തു പോയി ...ബസ്സ് യാത്രയുടെ അവസാന നിമിഷത്തിലേയ്ക്കു തിരിക്കുമ്പോൾ ഒരു പാലത്തിനടിയിലെ കീറിയ താർപ്പായക്കിടയിൽ ഞാൻ വീണ്ടും അവളെ കണ്ടു ..കുഞ്ഞനിയന്‍റെ വായിലേക്ക് പലഹാര കഷണങ്ങൾ മുറിച്ചു കൊടുക്കുന്ന അവളെ ...
ഈ യാത്ര എനിക്കു തന്ന സുഖം മൈസൂർ കോട്ടയോ വൃന്ധാവനമോ വയനാടൻ ചുരത്തിലെ കാഴ്ചകളോ അല്ല ......
കുഞ്ഞനിയന്‍റെ വിശപ്പു മാറ്റി കൊടുക്കുമ്പോൾ അവളുടെ മുഖത്തുള്ള പുഞ്ചിരി മാത്രമായിരുന്നു ........
ഇനിയുമൊരു യാത്രക്കിടയിൽ അവളെ വീണ്ടും കണ്ടു മുട്ടട്ടെയെന്ന പ്രാർത്ഥനയോടെ .......

----------- നിഖിത -----------

മരണം

മരണം എല്ലാത്തിനും ഒരു പ്രതിവിധി ആയിരുന്നെങ്കിൽ ഞാൻ എന്നോ മരണത്തിനു കീഴടങ്ങിയേനേ..
പ്രണയം പോലെ മദുരമുളളതായിരുന്നു മരണമെങ്കിൽ എന്നോ ഞാൻ മരണത്തിനു കീഴടങ്ങിയേനേ..
കുടുംബം എന്നതു അർത്തമില്ലാത്ത വാക്കായിരുന്നെങ്കിൽ മരണത്തെ ഒരു പുൻച്ചിരിയൊടെ ഞാൻ സ്വീകരിച്ചേനെ..
വിഷ്വാസം വാക്കുകളിൽ മാത്രം ആയിരുന്നെങ്കിൽ മരണം ഞാൻ സ്വയം വരിച്ചേനേ...
ദൈവമെന്നതു സത്യം അല്ലായിരുന്നെങ്കിൽ എന്നോ ഞാൻ മരണഹാരം അണിഞ്ഞേനെ..
ഒരുനാൽ മരണത്തെ മുഖാ മുഖം കാണും അതു എന്നാണു എന്നറിയില്ല എന്നാൽ ഇന്നു അതു സത്യം അല്ലാതാവാൻ ഞാനും ആഗ്രഹിക്കുന്നു ...
ജനനം ഞാൻ അറിഞ്ഞുകൊണ്ടല്ല അതുപോലെ എന്റെ മരണവും അങ്ങിനെയായ്‌ മാറട്ടെ.. !
കെ.പി അഫ്‌ജെസ്‌

ഏത് വഴിക്കാണ് പണി വരുന്നതെന്ന് പറയാന്‍ പറ്റില്ല.. ....

തണുപ്പുള്ള ഒരു തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പെട്ട ഒരു കാര്‍ ഒരു പുരുഷനും മറ്റേ കാര്‍ ഒരു സ്ത്രീയുമായിരുന്നു ഓടിച്ചിരുന്നത് . അപകടത്തില്‍ ഇരു കാറുകളും ഭാഗികമായി തകര്‍ന്നിരുന്നു. അത്ഭുതമെന്നു പറയാമല്ലോ കാര്‍ ഓടിച്ചിരുന്ന രണ്ടുപേര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല.
ഇരുവരും കാറില്‍ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും പുരുഷന്‍ സ്ത്രീയെ ശകാരിക്കാന്‍ തുടങ്ങി.
"അല്ലേലും സ്ത്രീകള്‍ ഇങ്ങനെ തന്നെയാ ഒരു ശ്രദ്ധയുമില്ലാതെയാവാഹനം ഓടിക്കുന്നത്, നിങ്ങള്‍ സ്ത്രീകളാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാക്കുന്നത്"
അയാളുടെ ശബ്ദം കൂടി കൂടി വന്നു. എന്നാല്‍ ആ സ്ത്രീ വളരെ മാന്യമായി അയാളോട് പറഞ്ഞു.
"സുഹൃത്തെ ഭാഗ്യത്തിന് നമുക്ക്‌ രണ്ടാള്‍ക്കും ഒന്നും പറ്റിയില്ലല്ലോ..? ഒരു പക്ഷെ നമ്മളെ രണ്ടാളെയും എക്കാലവും നല്ല സുഹൃത്തുക്കളാക്കാന്‍ ദൈവം ഒരുക്കിയതായിരിക്കും ഈ അപകടം, അതിനു നമുക്ക്‌ ദൈവത്തോട് നന്ദി പറയാം"
തെറ്റ്‌ പൂര്‍ണ്ണമായും സ്ത്രീയുടെ ഭാഗത്തായിരുന്നിട്ടും ആ പാവം അവളുടെ വാചകത്തില്‍ വീണുപോയി. ആ സ്ത്രീ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഒരു വൈന്‍ കുപ്പി കൈയ്യിലെടുത്തിട്ടു പറഞ്ഞു.
"നോക്കൂ സുഹൃത്തെ ദൈവത്തിന്‍റെ ഓരോ കളികളെ, നമുക്ക്‌ രണ്ടാള്‍ക്കും ആഘോഷിക്കാനായി ദൈവം ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ ഈ വൈന്‍ കുപ്പി പൊട്ടാതെ കാത്തു രക്ഷിച്ചത് കണ്ടില്ലേ...? ഇന്നാ പകുതി കുടിച്ചിട്ട് എനിക്ക് തരൂ "
പണ്ട് ഹവ്വാ ആദത്തിനെ പഴം തീറ്റിച്ച കഥ അറിയാത്ത ആ പാവം ഒറ്റ വലിക്ക് കുപ്പിയുടെ പകുതി കാലിയാക്കി ബാക്കി ആ സ്തീക്കു നീട്ടിക്കൊണ്ട് പറഞ്ഞു.
"സുഹൃത്തെ നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാ......... സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എല്ലാം മറക്കാനായി ഇതാ കഴിക്കൂ ഇതിന്‍റെ പകുതി, ഇതോടെ എല്ലാ പ്രശനങ്ങളും തീര്‍ന്നല്ലോ."
അത് കേട്ട് ചിരിച്ചുകൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞു
"പ്രശനം തീര്‍ന്നെന്നോ വെള്ളമടിച്ച് കാറോടിച്ച് എന്റെ കാറില്‍ കൊണ്ടോയി ഇടിപ്പിച്ചതും പോരാ ഞെളിഞ്ഞു നിന്ന് ഡൈലോഗ് അടിക്കുന്നോ...? ഞാന്‍ പോലീസിനെ വിളിച്ചിട്ടുണ്ട് അവര് വരട്ടെ അവര് തീരുമാനമുണ്ടാക്കിക്കൊള്ളും"
ഗുണപാഠം :-
സ്ത്രീകളുമായി ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിച്ചു മാത്രമേ ഇടപെടാവൂ......
ഏത് വഴിക്കാണ് പണി വരുന്നതെന്ന് പറയാന്‍ പറ്റില്ല.. ....

നന്മയെ മാത്രം കാണുക ..

നമുക്കെല്ലാവർക്കും കുറ്റങ്ങൾ ഉണ്ടാവാം . പക്ഷേ നമുക്ക് നമ്മുടേതായ പാതയുണ്ട് . ആ പാത പിന്തുടർന്നാൽ നമുക്ക് ലക്ഷ്യം കണ്ടെത്താം .
നമ്മുടെ പോരായ്മകളെ നമ്മൾ നമ്മുടെ ശക്തിയായി മാറ്റുക .. ഒന്നും ഒരിക്കലും ഉപയോഗശൂന്യമല്ല .
നമുക്ക് സകാരത്മകമായ ഒരു കാഴ്ച്ചപ്പാടുണ്ടാകണം .
എങ്കിൽ നമ്മൾ ഓരോരുത്തർക്കും സ്ഥിതികൾ നല്ല രീതിയിൽ മാറ്റുവാൻ സാദിക്കും . കുറ്റമുള്ളതിലും നന്മ കാണുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുക .
നന്മയെ മാത്രം കാണുക ..

ടിഷ്യൂ പേപ്പർ

ടിഷ്യൂ പേപ്പർ
........................:
പുതിയ വീടിന്റ പണി പൂർത്തിയായ ശേഷമാന്നയാൾ അന്മയെ പിന്നാമ്പുറത്തെ
ചായ്പ്പിലേക്ക് മാറ്റി പ്രധിഷ്ടിച്ചത്.
അന്മ കിടന്ന കിടപ്പാ !
ഒന്നും ഓർമയില്ല.
മലമൂത്ര വിസർജ്ജനമെല്ലാം കിടക്കയിൽ തന്നെ.വീടു പാലുകാച്ചലിനു വന്നവർ തന്നെ മൂക്കുപൊത്തുന്നതു കണ്ടു.
വലിയ കുറച്ചിലായ് പോയി !
ഈ അവസ്ഥയിലെന്തു ചെയ്യും?
അവളാണ് പറഞ്ഞത് ചായ്പ്പിലേക്ക് മാറ്റാൻ
അവിടാകുമ്പോൾ ആരും അറിയില്ലത്രേ.
അല്ലെങ്കിൽ തന്നെ ഞാൻ മാത്രമാണോ അന്മയെ നോക്കേണ്ടേ?
വേറെയും ഉണ്ടല്ലോ മക്കൾ !
എല്ലാവരും സ്വത്തിന്റ വീതം വാങ്ങിയിട്ടുണ്ട് കുടുംബം എനിക്കാണെന്നും പറഞ്ഞന്മയെ ഞാൻ മാത്രം നോക്കിയാൽ മതിയോ!
നീ മറന്നു പോയിരിക്കുന്നു !
വസൂരി കുമിളകൾ മൂടി നീ കിടപ്പിലായ
ബാല്യകാലത്തെ അവസ്ഥ അന്നാ ചായ്പ്പിനേക്കാൾ ചെറുതായിരുന്നു
നിന്റ വീട്. അവിടെ നാറ്റം വമിക്കുന്ന നിന്നെയും മാറോടടക്കി പട്ടിണിയോടും പരിവട്ടത്തോടും മല്ലടിച്ച് ആ അമ്മ.
അവർ രാപ്പകലില്ലാതെ കണ്ണിമയ്ക്കാതെ നോക്കിയതിന്റ ഫലമല്ലേ നീയ് !
അവർ നാറുന്നെന്നും പറഞ്ഞ് നിന്നെ ഉപേക്ഷിച്ചില്ല !
ചേർത്തു പിടിച്ചിരുന്നു ജീവൻ നൽകി!
ഇന്നവർ ഒറ്റയ്ക്കാ ചായ്പ്പിൽ നാറ്റം വമിച്ച്....
കാലം മാപ്പു നൽക്കുമോ നിനക്ക് ?
ശലഭം T.Babu (നിരണംകാരൻ )

നടക്കാനും ഒരു സുഖമുണ്ടെന്നു.. ..

രക്കിനിടയില് കൂടി നടന്നു പോകുമ്പോള്
പെട്ടെന്ന് കൂടെ ഉണ്ടായിരുന്നവര് കൈവിട്ടു
പോയപ്പോള് ഒര്പാട്ട് വിഷമിച്ചു
അവരെ തേടി മുന്നോട്ട് നടന്നു
ആരെയും കണ്ടില്ല
പിന്നെയും നടന്നപ്പോള് തോന്നി ഒറ്റയ്ക്ക്
നടക്കാനും ഒരു സുഖമുണ്ടെന്നു.. ..
കാരണം ആരെയും നഷ്ടപെടെണ്ടി വരില്ലല്ലോ.....
#..........

naseef

ആത്മാർത്ഥമായ സുഹ്യത്തുക്കൾ...

ആത്മാർത്ഥമായ സുഹ്യത്തുക്കൾ...
ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ ഭംഗി നിർണയിക്കുന്നത് നമ്മുടെ സുഹൃത്തുക്കളാണ്.
മനസിന്റെ എല്ലാ അസ്വസ്ഥതകളിൽ നിന്നും രക്ഷപ്പെടുത്താൻ ആത്മാർത്ഥമായ ബോധമുള്ള സുഹൃത്തിനു കഴിയും. ജീവിതത്തിൽ പലരും മാറിപ്പോയാലും, എതിരു പറഞ്ഞാലും കൂടെ അവരുണ്ടാവും. കരുത്തായി,
താങ്ങായി,
തണലായി,
ആശ്വാസമായി,
സമാധാനമായി,
പണത്തിനു മുകളിൽ പറക്കാൻ പലപ്പോഴും സുഹൃത്തിനാവും.
നാം വഴി തെറ്റുമ്പോൾ വഴി കാണിക്കാനും, നീതിയിൽ നിന്ന് തെന്നുമ്പോൾ നേരെ നിറുത്താനും,
നമ്മുടെ കാഴ്ചകൾ മങ്ങുമ്പോൾ നമുക്ക് വേണ്ടി കാണാനും,
നാവു ക്ഷീണിക്കുമ്പോൾ അക്ഷരങ്ങൾക്ക് ശക്തി പകരാനും കഴിയുന്ന സുഹൃത്തുക്കളെ നാം തെരഞ്ഞെടുക്കുക. അത്തരം സുഹൃത്തുക്കളെ മറ്റൊന്നിനും വേണ്ടി വിഷമിപ്പിക്കതിരിക്കുക.
കാശ് കൊടുത്താൽ അവരെ കിട്ടില്ല, പരസ്യം ചെയ്താലും.
ആത്മാർഥമായി തുറന്നു വെച്ച ഹൃദയമുള്ളിടത്തെക്ക് അവർ കയറി വരും.
എല്ലാ കൂട്ടുകാർക്കും നന്മയും സന്തോഷങ്ങളും നേരുന്നു.
നാഥൻ നമ്മുടെ സുഹ്യത്തുക്കൾക്കിടയിലുള്ള സ്നേഹവും കാരുണ്യവും വർധിപ്പിച്ച് നൽകുമാറാകട്ടെ...
######‪#‎നാജിയ‬ നാച്ചു######

എന്റെ ഭുവനേശ്വർ യാത്ര

എന്റെ ഭുവനേശ്വർ യാത്ര
ദേശീയ യൂത്ത് ചെസ്സ്‌ മത്സരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അന്ജാമത്തെ ആൾ ഞാനായിരുന്നു. സംസ്ഥാന ഗെയിംസിൽ അന്ജാമത് വന്നപ്പോൾ തന്നെ ഇതിനു വേണ്ടിയുള്ള പ്രയത്നങ്ങൾ ആരംഭിച്ചിരുന്നു.. എന്റെ വലിയൊരു ലക്‌ഷ്യം ആണ് സാധിക്കാൻ പോകുന്നത് . വീട്ടിലെ സപ്പോർട്ടും എനിക്ക് വലിയ അനുഗ്രഹമായിരുന്നു...
തിരഞ്ഞെടുക്കപ്പെട്ട ബാക്കി നാലുപേരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായതു കൊണ്ട് യാത്ര എറണാകുളത്ത് നിന്നായിരുന്നു. എസ്കൊർട്ടിങ്ങ് ടീച്ചേഴ്സ് ഉൾപെടെ ഞങ്ങൾ 8 പേർ .
ഒറിസ്സയിലെ ഭുവനേശ്വറിൽ വെച്ചായിരുന്നു അപ്രാവശ്യത്തെ മത്സരം. ആദ്യമായിട്ടാണ് ദേശീയ തലത്തിൽ മത്സരിക്കാൻ പോകുന്നത് . അന്നൊക്കെ ഉറക്കത്തിലെ സ്വപ്നം , ചെക്ക്‌ മേറ്റ്‌ പറഞ്ഞു എതിരാളിയുടെ രാജാവിനെ വെട്ടുന്നതായിരുന്നു ...
നീണ്ട ട്രെയിൻ യാത്രയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അരിശം വരും. ഏറണാകുളം സൗത്തിൽ നിന്നായിരുന്നു ഞങ്ങളുടെ ട്രെയിൻ . റെയിൽവേ സ്റ്റേഷൻ തിരക്കേറിയതായിരുന്നു . ഓരോ ട്രാക്കിലും ട്രെയിൻ വന്നു പൊയി കൊണ്ടിരിക്കുന്നു . അസഹനീയമായ അനൗൻസ്മെന്റ് , യാത്രക്കാരുടെ ബഹളം. മൽസരത്തിന്റെ ടെൻഷൻ കൊണ്ടാവാം ആകെ കൂടെ ഒരു എന്തരാലിറ്റി .
അൽപസമയത്തിനകം ഞങ്ങൾക്ക് പോകാൻ ഉള്ള ട്രെയിൻ എത്തി . ഒരു വിധം കയറി ഞങ്ങൾ ബാഗ് വെച്ച് ഇരിപ്പുറപ്പിച്ചു. മുന്നിൽ ഇരിക്കുന്നത് അടുത്ത കാലത്ത് കല്യാണം കഴിഞ്ഞ ദമ്പതികൾ ആയിരുന്നു , ട്രെയിനിലെ ബഹളങ്ങൾ ഒന്നും അവരെ ബാധിക്കുന്നേയില്ല. ഇടയ്ക്ക് ഒരാൾ ചായയുമായി വന്നപ്പോൾ ഞങ്ങൾ വാങ്ങി കുടിച്ചു.
ട്രെയിൻ നീങ്ങുകയാണ് , കാഴ്ചകൾ വളരെ വേഗത്തിൽ പിന്നോട്ട് പായുന്നു, ഇടയ്‌ക്ക് ഗേറ്റ് അടച്ച റോഡിനു കുറുകെ പോകുമ്പോൾ നിര നിരയായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ഇരിക്കുന്നവരുടെ കൗതുകത്തോട് കൂടെയുള്ള നോട്ടം കാണാം. എത്രയോ തവണ ഈ കാഴ്ച്ചകൾ കണ്ടിരിക്കുന്നു... ഞങ്ങൾ ബോർഡ്‌ എടുത്ത് കളിക്കാൻ തുടങ്ങി , മടുത്തപ്പോൾ പരിശീലനം അവസാനിപ്പിച്ച് ചെസ്സ്‌ ബോർഡ്‌ മടക്കി ബാഗിൽ വെച്ച് ഞങ്ങൾ പതിയെ ഉറങ്ങാൻ കണ്ണടച്ചു . എപ്പോഴോ ഉറങ്ങി.
കാലിൽ അസഹനീയമായ വേദന , ഞാൻ പെട്ടെന്ന് കണ്ണു തുറന്നു . മുന്നിലെ കാഴ്ച കണ്ടു ഒന്നമ്പരന്നു. സുന്ദരിയായ പെണ്‍കുട്ടി ഇളം നീല നിറത്തിലുള്ള ചുരിദാർ , വട്ട മുഖം , ആകെ കൂടെ ഒരു മാലാഖയെ പോലെ . ഒരു നിമിഷം ഞാൻ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു. സോറി , സോറി , ആ മാലാഖ എന്നെ നോക്കിയാണ് പറയുന്നത് . അപ്പോഴാണ്‌ ഞാൻ അറിഞ്ഞത് എന്റെ ചോരയൊലിക്കുന്ന വിരൽ നോക്കിയാണ് അവൾ സോറി പറഞ്ഞത് എന്ന് .
ഓക്കേ ഓക്കേ നോ പ്രോബ്ലം , വേദന കടിച്ചമർത്തി പതിയെ ഞാൻ പറഞ്ഞു . ട്രെയിനിലേക്ക് വേഗത്തിൽ ഓടികയറിയപ്പോൾ അവൾ എന്റെ കാലുകൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഞാൻ ബാഗിൽ നിന്നും കർചീഫ് എടുത്ത് കാലിലെ രക്തം തുടച്ചു.. അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ് , മുഖത്ത് വല്ലാത്ത ദയനീയത.
ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ ഞാൻ ഓർത്തു...ചോര കണ്ടാ തുടക്കം. മത്സരത്തിൽ ഒരു സമ്മാനം ഉറപ്പ് .
ഒനക്ക് കായം എപ്പടി ഇരുക്ക്‌ ?? നല്ല വലിയിരിക്കാ ?? പടച്ചോനെ തമിഴത്തി ആണോ ?? പറവായില്ലേ ഞാൻ മറുപടി കൊടുത്തു.
എങ്കെ പോറെ ?
ഭുവനേശ്വർ , അങ്കെ ഒരു മത്സരം ഉണ്ട്. നീ എവിടെ പോറെൻ ?
പെട്ടെന്ന് എന്റെ ഫോണ്‍ ബെല്ലടിച്ചു. എന്റെ പ്രാണേശ്വരൻ ഫൈസൽ , അവനാണ് എന്റെ വല്യ സപ്പോർട്ടർ. ഞാൻ ഫൈസിയുമായി സൊള്ളാൻ തുടങ്ങി. ഇടയ്‌ക്കൊക്കെ ഞാൻ അവളെ നോക്കിയപ്പോഴോക്കെ അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
സമയം പാതി രാത്രി ആയി , ഏതോ ഒഴിഞ്ഞ സ്ഥലത്തിലൂടെയാണ് തീവണ്ടി ഓടി കൊണ്ടിരിക്കുന്നത് . തണുത്ത കാറ്റ് ജനാലയിലൂടെ ഉള്ളിലേക്ക് വീശുന്നുണ്ട്. ഞാൻ ഫോണ്‍ വിളി അവസാനിപ്പിച്ച് ചുറ്റും ‌ നോക്കി , എല്ലാരും നല്ല ഉറക്കത്തില്ലാണ്. എന്റെ മുന്നിലെ ആ പേരറിയാത്ത സുന്ദരിയെ മാത്രം കണ്ടില്ല , ഞാൻ ഒന്നമ്പരന്നു.
പെട്ടെന്ന് ട്രെയിനിനു വേഗത കുറഞ്ഞു വന്നു. ട്രെയിനിന്റെ നീട്ടിയുള്ള ചൂളം വിളി മുഴങ്ങുന്നു , ഏതോ സ്റ്റേഷൻ എത്താറായി എന്നു തോന്നുന്നു . എതിരെയുണ്ടായിരുന്ന ദമ്പതികൾ ഉറക്കമുണർന്നു എന്തൊക്കെയോ ചറ പറാന്നു സംസാരിക്കുന്നു. ട്രെയിൻ പതിയെ സ്റ്റേഷൻ വിട്ടു , ഞാൻ പതിയെ ബാത്‌രൂമിലേക്ക് നടന്നു.
റ്റോയ്‌ലറ്റിന് അടുത്തുള്ള വാതിൽ തുറന്നു ആ സുന്ദരി അവിടെ നിക്കുന്നു , എന്തോ ഗാഡമായി ആലോചിക്കുന്നു . നീ ഇങ്കെ എന്നാ സൈരെ ? അവൾ ഒന്ന് ഞെട്ടി.
'നീ മലയാളത്തിലെ സോല്ല് 'എനക്ക് പുരിയും. ഞാൻ ഒന്ന് ചിരിച്ചു. ട്രെയിൻ ഏതോ പാലത്തിൽ കയറി. കാതിനെ ആലോസരപെടുത്തുന്ന ഒച്ച...
ഫോണിലെ യാര് ? കാതലനാ ?? ഞാൻ ഒന്ന് ചമ്മി ,അതെ എന്ന് തലയാട്ടി. ഞാൻ ഒങ്കിട്ടെ ഒന്ന് സോല്ലട്ടുമ ? തപ്പാ നിനയ്‌ക്കാതെ കാതൽ എല്ലാം മുട്ടാൾ തനം നമ്പാതെ , ഞാൻ അവളെ
തുറിച്ചു നോക്കി.
അവൾ സംസാരിക്കാൻ തുടങ്ങി.
എന്റെ പേര് ലതിക . സേലം ബസ്‌ സ്റ്റാന്റ് പക്കത്തിലെ എൻ വീട് . അപ്പാവും അമ്മയും പിന്നെ ഒരു തങ്കച്ചിയും . നിമ്മതിയാന വാഴ്കെ. പ്ലസ്‌ ടു മുടിഞ്ഞതും പക്കത്തിലെ ഒരു തുണി മില്ലിലെ വേലൈക്ക് പോയി. മാസം 2000 രൂപ കെടയ്‌ക്കും. അപ്പാവുക്ക് ഒടംബുക്ക് സുഗമില്ലെ അതിനാലെ താ വേലൈക്ക് പോനത്.
മൊതൽ മൊതലാ ഞാൻ അവരെ പാത്തത് അങ്കെ വേച്ചു താ , പേര് സുമേഷ് നിന്നെ പോലെ താ മലയാളി , അളകായിരുന്താ ആദ്യ പാർവയിലെ കാതൽ വന്താച്ച്...
അവർ റൊമ്പ നല്ലവരു , ആനാ വീട്ടിലെ ഒത്തിക്കമാട്ടാരു , അതാ യാരുക്കും തെരിയാതെ ഒരു നാൾ അവൻ കൂടെ ഓടി പോയത്...അതുക്കപ്പുറം എൻ ലൈഫെ മാറി പോച്...എന്നെ യെമാതീട്ടാ , അവനെ മട്ടും എൻ കയ്യിലെ കെടച്ച നാ....
പെട്ടെന്ന് അവൾ മുഖം പൊത്തി ഒരു കുഞ്ഞിനെ പോലെ പൊട്ടി കരഞ്ഞു . ഒരു നിമിഷം ഞാൻ അമ്പരന്നു. എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. കരയണ്ട കുട്ടീ , ഞാൻ അവളെ ആശ്വസിപ്പിച്ചു
ഞാൻ എത്ര മാത്രം അവനെ സ്നേഹിച്ചിരുന്നു എന്ന് അറിയാമോ , വീട്ടുകാരെയൊക്കെ വിട്ടു ഞാൻ അവന്റെ കൂടെ പോകാനുള്ള കാരണം അവനോടുള്ള സ്നേഹമായിരുന്നു, വിശ്വാസം ആയിരുന്നു.
അന്നു രാത്രി മൈസൂരിൽ ഒരു ലോഡ്‌ജിലാണ് താമസിച്ചത് , അന്ന് അവൻ തന്ന ചായ കുടിച്ചത് മാത്രമേ എനിക്ക് ഓർമയുള്ളൂ... പിറ്റേന്ന് വൈകിട്ട് ബോധം വീണപ്പോൾ എന്നെ ഒരു മുറിയിൽ പൂട്ടി
ഇട്ടിരിക്കുകയായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല , ജനാലയിലൂടെ കുറെ പെണ്‍കുട്ടികളുടെ ശബ്ദം കേട്ടു ഇടയ്‌ക്കു പാട്ടും.
കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു ഒരു സ്ത്രീ വന്നു , അണിഞ്ഞൊരിങ്ങിയ വില കൂടിയ സാരി ധരിച്ച ഒരു മധ്യ വയസ്ക. ഞാൻ സുമേഷിനെ തിരക്കി , പക്ഷെ അവരുടെ ഭാഷ തെലുങ്ക് ആയതിനാൽ എനിക്ക് ഒന്നും മനസിലായില്ല. ആഹാരം തന്ന ശേഷം ആ സ്ത്രീ പുറത്തേക്ക് പോയി . വാതിൽ വീണ്ടും അടയ്‌ക്കപെട്ടു . മനസ്സു നിറയെ ഭയമായിരുന്നു. സംഭവിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോൾ വീണ്ടും വാതിൽ തുറക്കപെട്ടു. ഒരു കറുത്ത് തടിച്ച ആൾ . ഞാൻ ഭയന്ന് നിലവിളിച്ചു , അയാൾ എന്റെ വായ്‌ അമർത്തി പിടിച്ചു , എന്നെ കടന്നു പിടിച്ചു , ഒരുപാട് എതിർത്തു ഞാൻ പക്ഷെ....
എല്ലാം കഴിഞ്ഞു അയാൾ പോയി , വീണ്ടും എനിക്ക് മുന്നിൽ വാതിൽ അടയ്‌ക്കപെട്ടു. ശരീരം മുഴുവൻ മുറിവുകളാണ് , ഒന്നു പൊട്ടി കരയാൻ പോലും ഞാൻ അശക്ത ആയിരുന്നു.
പിന്നീട് എന്റെ മുന്നിൽ വാതിൽ പല തവണ തുറക്കപെട്ടു , ഒന്നിനു പകരം മറ്റൊരാൾ എല്ലാരുടെയും ലക്‌ഷ്യം എന്റെ ശരീരം മാത്രമായിരുന്നു . ഞാൻ ആ സത്യം മനസ്സിലാക്കി , ജീവന് തുല്യം സ്നേഹിച്ച സുമേഷ് എന്നെ ചതിക്കുകയായിരുന്നു... അവൻ ചതിച്ച ആദ്യത്തെ പെണ്ണല്ല ഞാൻ , എനിക്ക് മുന്നേ നിരവധി പേർ അവനാൽ എവിടെ എത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ ശെരിക്കും തകർന്നു പോയി.
പിന്നീട് അവനോടുള്ള പക മാത്രമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്....പലർക്കു മുന്നിലും വഴങ്ങുമ്പോഴും മനസ്സിൽ അവനോടുള്ള പക ആളി കത്തുകയായിരുന്നു .
പതിനൊന്നു മാസം ആ ഇരുണ്ട മുറിയിൽ ഒരു ജീവച്ഛവമായി ഞാൻ കഴിഞ്ഞു.ഒരിക്കൽ തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു പാർട്ടിക്ക് വേണ്ടി ഞാൻ മയ്സൂർ സരോവർ ഹോട്ടലിൽ പോയി . അവരുടെ കലാ പരിപാടികൾക്ക് ശേഷം ഞാൻ അവരോട് എന്റെ ദയനീയവസ്ഥ വിവരിച്ചു. എങ്ങനെയെങ്കിലും എന്നെ അവിടെ നിന്നും രക്ഷിക്കണ മെന്നു ഞാൻ യാചിച്ചു, എന്റെ കണ്ണീർ കണ്ടോ എന്തോ അവരുടെ മനസ്സലിഞ്ഞു . അന്നു രാത്രി ആ തടങ്കലിൽ നിന്നു ഞാൻ രക്ഷപെട്ടു.
പിന്നീട് കഴിഞ്ഞ രണ്ടു മാസമായി ഞാൻ അവനെ തേടി അലയുകയാണ് . ഇപ്പോൾ അവൻ ഭുവനേശ്വറിനടുത്ത് ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞു , അവനെ തേടിയാണ് ഞാൻ പോകുന്നത് . അവന്റെ അന്ത്യം എന്റെ കൈകൾ കൊണ്ടായിരിക്കും....ഇനി ഒരു പെണ്ണും അവൻ കാരണം നശിക്കാൻ പാടില്ല.
" അപ്പനെയും അമ്മയെയും ഇട്ടു ഇന്നലെ കാണുന്ന ഒരുത്തന്റെ കൂടെ പോകുന്ന എല്ലാ പെണ്‍കുട്ടികൾക്കും ഒരു പാഠമാണ് എന്റെ ജീവിതം. "
ഞാൻ അവളെ അത്ഭുതത്തോടെ നോക്കുകയായിരുന്നു , ഇത്രയധികം വേദന ആ മനസ്സിൽ ഉണ്ടെന്നു അറിയാൻ കഴിഞ്ഞില്ല. ഭുവനേശ്വറിനു മുന്നേയുള്ള സ്റ്റോപ്പ്‌ എത്തി , അവൾ ബാഗെടുത്ത് പുറത്തേക്ക് നടന്നു. ട്രെയിനിൽ നിന്ന് ഇറങ്ങാൻ നേരം അവൾ തിരിഞ്ഞു നിന്ന് " കാതലനെ പൂർണ്ണമായും വിശ്വസിക്കരുത് , എന്റെ അവസ്ഥ കണ്ടല്ലോ..." നിന്നെ കണ്ടപ്പോൾ എല്ലാം പറയണമെന്ന് തോന്നി .ഇനി നമ്മൾ കണ്ടെന്നു വരില്ല . അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
പിന്നീട് അവൾ ബാഗുമെടുത്ത് ആൾക്കൂട്ടത്തിൽ മറഞ്ഞു...മനസ്സിനു എവിടെയോ ഒരു നീറ്റൽ , രണ്ടിറ്റു കണ്ണീർ എന്റെ കണ്ണിലും ബാക്കിയാക്കി അവൾ യാത്ര ആയി. ഞാൻ അപ്പോൾ ഫൈസിയെ കുറിച്ചോർത്തു , ഇല്ല അവനൊരിക്കലും സുമേഷ് ആവാൻ കഴിയില്ല.
ചിന്തകളിൽ എല്ലാം ലതിക മാത്രമായിരുന്നു . എല്ലാ മത്സരത്തിലും ദയനീയമായി തോറ്റു , എന്നെക്കാൾ റേറ്റിംഗ് കുറഞ്ഞവരോടായിരുന്നു തോൽവികൾ അധികവും. ചെസ്സ്‌ ബോർഡിന് മുന്നിൽ ഇരിക്കുമ്പോൾ മനസ്സ് മുഴുവൻ ആ പാവം പെണ്ണായിരുന്നു , ഇപ്പോൾ എന്തായിട്ടുണ്ടാവും ??
സുമേഷിനെ കൊന്നിട്ടുണ്ടാവുമോ...അതോ വീണ്ടും ആ മുറിക്കുള്ളിൽ അടയ്‌ക്കപ്പെട്ടോ ഒന്നും അറിയില്ല....
കരുക്കൾ എവിടെയൊക്കെയോ എങ്ങനെയൊക്കെയോ നീക്കി , മനസ്സ് അസ്സ്വസ്ഥം ആയിരുന്നു , ചെക്ക്‌ മേറ്റ്‌ കേൾക്കുമ്പോഴാണ് തോറ്റു എന്നറിയുന്നത് തന്നെ... എന്റെ ലക്‌ഷ്യം എനിക്ക് മുന്നിൽ തകർന്നു വീണു , ആരുടേയും മുഖത്ത് നോക്കാൻ പോലും സാധിക്കാത്ത അവസ്ഥ.
തിരികെയുള്ള യാത്രയിലും ഞാൻ ഉറങ്ങാതെയിരുന്നു , ചിന്തകൾ എന്നെ വേട്ടയാടി. ലതികയ്‌ക്ക് പകരം ആ സ്ഥാനത്ത്‌ ഞാൻ എന്നെ സങ്കല്പ്പിച്ചു നോക്കി , എങ്കിൽ ചിലപ്പോൾ ആ മുറിയിലെ ഫാനിൽ തീർന്നേനെ എന്റെ ജീവിതം.
ഇന്നും എന്റെ എല്ലാ ട്രെയിൻ യാത്രകളിലും ഞാൻ തിരയാറുണ്ട് ലതിക എന്ന ആ മാലാഖയെ...

ശൂന്യത ..

എന്താന്നറിയില്ല.. ആകെ ഒരു ശൂന്യത .. 
എത്ര ആത്മാർത്ഥതയില്ലാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത് ..!
നമ്മളെ ഭരിക്കുന്നവർ.. നമ്മള്‍ വിശ്വസിക്കുന്ന സമുദായത്തിന്റെ ചുക്കാൻ പിടിക്കുന്നവർ.. പലരും നമ്മളെ വഞ്ചിക്കുന്നു എന്നറിഞ്ഞിട്ടും നമ്മളില്‍ പലരും വീണ്ടും അവര്‍ക്ക് വേണ്ടി തന്നെ വാദിക്കുന്നത് കാണുമ്പോള്‍ സഹതാപമാണ്.. നിന്നോടും എന്നോടു തന്നെയും...
ഒന്നും എഴുതാന്‍ പോലും കഴിയാത്ത വിധം ഞാൻ തടവിലാക്കപ്പെട്ടിരിക്കുന്നു.
അറ്റം കൂർത്ത ചിന്തകളില്‍ ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു..
ഓരോ ചെറിയ ചലനത്തിലും എനിക്ക് മുറിവേൽക്കുന്നു.
വൃദ്ധന്റെ നിലവിളിയെ തടുക്കാൻ ബാലികയുടെ രോദനം പരിചയാക്കപ്പെടുന്നു.
മുതലക്കണ്ണീർ ഒഴുക്കുന്നവർ തന്നെ വലിച്ചെറിയുന്ന എല്ലിൻ കഷ്ണം.. തെരുവില്‍ കടിപിടി..
വേട്ടനായ്ക്കൾ വേട്ടക്കിറങ്ങുന്നു.
അയ്ഷൂ.. നൈസാം.. എനിക്ക് പേടിയാകുന്നു..
ഞാനിപ്പോഴും നിങ്ങളുടെ സുഹൃത്തല്ലേ?
അന്ന് മത്സരിച്ച് പെറുക്കിയെടുത്ത കുന്നിക്കുരു തർക്കമില്ലാതെ പങ്കിട്ടതെങ്ങനെയെന്നോർത്ത് അത്ഭുതപ്പെടുന്നു ഞാൻ ..
അതിനിയും എണ്ണിനോക്കി ചെറുതും വലുതും അളക്കണമെന്നുള്ളവർ വരിക.. ആദ്യത്തെ വെട്ട് എന്റെ ഹൃദയം തടുക്കട്ടെ.. അതിനുള്ളിലാണല്ലോ കുന്നിക്കുരുക്കളെ ഞാനൊളിപ്പിച്ചത്..
_നന്ദ