പേജുകള്‍‌

2014, ജൂലൈ 7, തിങ്കളാഴ്‌ച

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ കള്ളനെ കുടുക്കി.


ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ കള്ളനെ കുടുക്കി. യുവതിയുടെ തലയ്ക്ക് അടിച്ച് ഐപോഡും പഴ്സുമായി മുങ്ങിയ അമേരിക്കക്കാരന്‍ റിലി അലിന്‍ മലിന്‍സ് എന്ന കള്ളനാണ് സ്വന്തം പ്രൊഫൈലിലെ ഫോട്ടോകള്‍ പാരയായത്.

സംഗതി ഇങ്ങനെയാണ്: വാഷിങ്ടണിലെ ബ്രെമര്‍ടണ്‍ ഫെറി ടെര്‍മിനലില്‍ ഇരിക്കുന്നതിനിടെ ഒരു യുവതി കവര്‍ച്ച ചെയ്യപ്പെടുന്നു. തലയ്ക്ക് പിറകില്‍ നിന്ന് അടിച്ച് യുവതിയുടെ ഐ പോഡും പഴ്സും അടിച്ചു മാറ്റി കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു പോവുന്ന പോക്കില്‍ ആളെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കള്ളന്റെ കഴുത്തില്‍ പച്ച കുത്തിയ ത്രികോണാകൃതിയിലുള്ള വിചിത്രമായ ടാറ്റൂ യുവതിയുടെ കണ്ണില്‍ പെട്ടു.



പണവും ഐ പോഡും പോയെങ്കിലും കള്ളനെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. നിരാശയായി ഇരിക്കുമ്പോഴാണ് യുവതിക്ക് ഫേസ്ബുക്കില്‍ ഒരു ഫ്രന്റ് റിക്വസ്റ്റ് വന്നത്. അയച്ച ആളുടെ പ്രൊഫൈലിലെ ഫോട്ടോ ആല്‍ബം പരിശോധിച്ചപ്പോള്‍ യുവതി ഞെട്ടി. കഴുത്തില്‍ പച്ച കുത്തിയ ടാറ്റുവൂമായി മുന്നിലതാ കള്ളന്‍!

പിന്നെയൊന്നും ആലോചിച്ചില്ല, തെളിവുകളോടെ യുവതി പൊലീസിനെ സമീപിച്ചു. 28കാരനായ കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഇന്നലെ കിറ്റ്സാപ് ജില്ലാ കോടതി കവര്‍ച്ചാ കുറ്റം ചുമത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ