പേജുകള്‍‌

2015, ഡിസംബർ 3, വ്യാഴാഴ്‌ച

പ്രസവം....

പ്രസവ സമയത്തു ഞാനൊപ്പം ഉണ്ടാവണം എന്നുള്ളതു അവളേറെ ആഗ്രഹിച്ച കാര്യമായിരുന്നു.
നടക്കാത്ത കാര്യൊക്കെ പറഞ്ഞ് നീ വെറുതെ വാശി പിടിക്കല്ലേ എന്നൊക്കെ പറഞ്ഞു ഞാനൊഴിയാൻ നോക്കിയെങ്കിലും ഒടുവിൽ സമ്മതിക്കേണ്ടി വന്നു.
അങ്ങിനെ പ്രസവത്തിനു ഡോക്ടർമാർ നിശ്ചയിച്ച തീയതിക്കു ഒരാഴ്ച മുന്നെ തന്നെ ഞാൻ നാട്ടിലെത്തി.
അതുവരെ മൂകമായിരുന്ന അവളുടെ ഭാവത്തിനു എന്റെ സാന്നിധ്യത്തോടെ ഒരുപാടു മാറ്റമുണ്ടായത് പോലെ തോന്നിയെനിക്ക്.
ഉണ്ടാവാൻ പോവുന്നതു പെണ് കുഞ്ഞ് ആവുമെന്നു ഉറപ്പിച്ചു അവൾ കുഞ്ഞിനു വേണ്ടി തുന്നി വച്ച കുപ്പായങ്ങൽ എനിക്കു കാട്ടിത്തരുമ്പോ ആ മുഖത്തുണ്ടായ തിളക്കത്തിന് മുമ്പിൽ നിലാവു പോലും നാണിച്ചു പോയേനെ.
എപ്പൊഴും നിർത്താതെ സംസാരിക്കുമായിരുന്ന അവളുടെ സംസാരത്തിലുണ്ടായ ഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്തി.
കൊച്ചു പെൻ കുട്ടിയിൽ നിന്നവൾ അമ്മയെന്ന മഹാ സത്യത്തിലേക്ക് നടന്നടുക്കുന്നത് ഞാൻ നോക്കി കാണുകയായിരുന്നു.
നടക്കുമ്പോഴും ഇരിക്കുംപോഴുമെന്ന് വേണ്ട ഉറകകത്തിൽ വരെ അവൾ കാണിക്കുന്ന ശ്രദ്ധയും പരിചരണവും നാളെ എന്നോടൊപ്പം ചേർത്ത് പിടിക്കാനുള്ള എന്റെ അല്ല ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയാണു എന്നോർത്തപ്പോ എനിക്കും ഒരുപോള കണ്ണടക്കാൻ സാധിച്ചില്ല.
ബെഡ്രൂം ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കണ്ണടച്ച് മയങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കിയിരുന്നപ്പോ അറിയാതെ കണ്ണുകൾ നിറഞ്ഞു.
മാലാഖയുടെ മുഖമാണ് അമ്മമാർക്കെന്നു കുട്ടിക്കാലത്ത് ക്ളാസ് ടീച്ചർ പറഞ്ഞതു എത്ര സത്യമാണെന്ന് തോന്നിപ്പോയെനിക്ക്.
അവളോടെനിക്കുള്ള സ്നേഹമെന്ന വികാരത്തിനപ്പുറം അറിയാത്തൊരു ബഹുമാനം ഉടലെടുക്കുകയായിരുന്നു എന്റെയുള്ളിൽ .
പ്രസവ ദിവസത്തിന്റെ തലേന്നു തന്നെ അവൾ വല്ലാത്തോരവസ്ഥയിലായിരുന്നു ..
അറിയാത്തൊരു ഭീതി അവളുടെ മുഖത്തുന്ടെന്നു എനിക്കു തോന്നി .
ആശ്വസിപ്പിക്കാൻ ശ്രമികകുന്ന എന്നെ നോക്കി അവൾ ചിരിച്ചെന്നു വരുത്തി.
ഒരു പകഷെ ലോകത്തെല്ലായിടത്തും ഒരു പെണ്ണ് എറ്റവുമധികം മാനസിക സംഘർഷങ്ങൽ അനുഭവിക്കുന്ന സമയം ഇതാവണം.
അപ്പൊഴാവും ഒരാശ്വാസത്തിനായി പ്രിയപ്പെട്ടവരുടെ സാന്നിധ്യം കൊതിക്കുന്നുമുണ്ടാവുക.
ലേബർ റൂമിലേക്ക് കൊണ്ടു പോവുന്നതിനു മുന്നെ അവളെന്റെ കൈത്തലം മുറുകെപ്പിടിച്ചു .
അപ്പോളാ കണ്ണു നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.
പിന്നീടങ്ങോട് ആശങ്കയുടെ നിമിഷങ്ങളായിരുന്നു .മനസ്സുരുകി ദൈവത്തോട് പ്രാർഥിച്ചു .ആപത്തൊന്നും സംഭവിക്കാതിരിക്കാൻ.
ദൈവാനുഗ്രഹം കൊണ്ടു ഒരാപത്തും കൂടാതെ അവൾ സുഖമായി പ്രസവിച്ചു.
ഒരാൻ കുഞിനെ...
നേഴ്സ് പുറത്തേക്ക് വന്നു കുഞിനെ എന്റെ കയ്യിലേക്കു വെച്ചു തന്നപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തൊഷമായിരുന്നു എന്റെയുള്ളിൽ .
ഇതുപൊലെ തന്നെ സന്തോഷിചിട്ടുണ്ടാവില്ലേ എന്റെ പപ്പയും.ഇതുപോലാവില്ലേ എല്ലാ അച്ഛന്മാരും .മക്കളുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലും പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആത്മ സംഘർഷം അനുഭവിക്കുന്നുണ്ടാവും.
ആരുമറിയാതെ ഉള്ളിലോതുക്കുന്നുമുണ്ടാവും.
അതൊക്കെ അറിയാൻ ഞാനും ഒരച്ചനാവേണ്ടി വന്നു.
സുഖപ്രസവം ആയതൊണ്ട് അവളെയും കുഞ്ഞിനേയും അന്നു തന്നെ റൂമിലേക്കു മാറ്റി .
അവൾ പഴയതിലും സുന്ദരിയായത് പോലെ തോന്നിയെനിക്കു.
തൊട്ടടുത്തു കിടത്തിയ കുഞിനെ നോക്കാൻ അവൾ കണ്ണു കൊണ്ടാംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
ഒപ്പമിരിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ബന്ധുക്കൽ സന്ദർശകരുടെ രൂപത്തിൽ വന്നു സുഖകരമായ തടസ്സമുണ്ടാക്കി കൊണ്ടിരുന്നു.
അവളെ ശുശ്രൂഷിക്കാൻ വേണ്ടി വന്ന ആമിനത്തയുടെ കത്തിയുടെ മൂർച്ച അനുഭവിച്ചരിഞ്ഞതും ആ ദിവസങ്ങളിൽ അയിരുന്നു.ആ കഥ പിന്നീടു പറയാം .
വൈകുന്നേരം മുതൽക്ക് തന്നെ അവൾക്ക് ചെറിയൊരു വയറു വേദന തുടങ്ങി.എന്റെ പരിഭ്രമം കണ്ടിട്ടാവണം സാരമില്ല ഇതൊക്കെ ഉണ്ടാവുമെന്ന് പറഞ്ഞവൽ എന്നെ ആശ്വസിപ്പിച്ചു.
പകഷെ രാത്രിയാവുംപോഴേക്കും വേദന സഹിക്കാൻ വയ്യാതെ അവൾ കരഞ്ഞു പുളയാൻ തുടങ്ങി.
ഡ്യൂട്ടി നേര്സിനോട് ചെന്നു കാര്യം പറഞ്ഞപ്പൊ അവൾ വേദന അറിയാതിരിക്കാനുള്ള ഇൻജെക്ഷൻ കൊടുത്തു .
അതിന്റെ ആശ്വാസം കൊണ്ടാവണം അവൾ പതിയെ മയക്കത്തിലേക്കു വീണു.
കാണാൻ വന്നവരോടും അതും പോരാഞ്ഞു എന്നോടും കത്തിയടിച്ച ക്ഷീണം കൊണ്ടാവണം ആമിനത്തയും നേരത്തെ ഉറക്കം പിടിച്ചു.
ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞു കാണണം.അവളുടെ കരച്ചിൽ കേട്ടായിരുന്നു ഞാൻ ഞെട്ടിയുണർന്നത് .
എല്ലാവരും ഉറങ്ങിയെന്നു കണ്ടപ്പൊ വയറു വേദന പിന്നെയും വന്നതാണ്.ഞാനവളുടെ അരികെ ചെന്നു പതിയെ വയറു തടവിക്കൊടുത്തു.
സാരമില്ലന്നു പറഞ്ഞു മുഖത്തേക്ക് ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികളെ കൈകൊണ്ടു തുടച്ചു മാറ്റി ഉറങ്ങിക്കോളൂ എന്നാംഗ്യം കാണിച്ചു.ആദ്യമൊക്കെ പുഞ്ചിരിചോണ്ട് എന്നെ നോക്കിയതല്ലാതെ അവളുരങ്ങാൻ കൂട്ടാക്കിയില്ല.പിന്നീടു പതിയെ പതിയെ അവൾ മയക്കത്തിലേക്ക് വീണു.
ഒരു മരുന്നിനും നൽകാനാവാത്ത സ്നേഹ സാന്ത്വനത്തിന്റെ ആത്മ നിര്വൃതിയോടെ.  
--------------------
കൂടുതൽ മികച്ച പോസ്റ്റുകൾക്കായി ലൈക്ക് ചെയ്യൂ 
കടപ്പാട് : ഇതെഴുതിയ ആ നല്ല മനുഷ്യനോടു...

2015, ഡിസംബർ 2, ബുധനാഴ്‌ച

നിന്നിലേക്കെത്താൻ...

എന്റെ കയ്യിലെഴുതാൻ നീ കൊതിച്ചു കാത്തു നിന്നെങ്കിലും..
നിനക്കെഴുതാൻ കഴിഞ്ഞത് നമ്മൾ ഒരുമിച്ചു നടന്ന ആ കടൽ തീരത്ത്...

അതാണു പെണ്ണെ പ്രവാസം..

നിന്റെ കാത്തിരിപ്പിനു വിരാമമായ്..
നിന്നിലേക്കെത്താൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം..

"ഇനിപ്പോ കുറച്ചു കാലം നിന്നെ സഹിക്കണം😂😂😂😂

2015, നവംബർ 24, ചൊവ്വാഴ്ച

ഉമ്മ

പെരുന്നാളല്ലേ ...മുനീർ
ഫോണൊന്നു കറക്കി കുടുംബത്തിലേക്ക് ..
ഭാര്യ മുനീറ തന്നെയാ ആദ്യം
എടുത്തത് .ഈദ് മുബാറക് മോളേ ...
ഹൈർ മുബാറക് ഇക്കാ ..
യെന്ത്ണ്ട് വിശേഷം
...പെരുന്നാളൊക്കെ ..ഹോ അടിച്ചു
പൊളിക്ണ് ...ബിരിയാണി
യൊക്കെ ?
ഹോ . ചിക്കൻ ബിരിയാണിയാ വെച്ചത്
..അപ്പൊ ചെറിയോന് വാശി ..അവനു
മട്ടൻ ബിരിയാണി വേണോന്നു ..അങ്ങിനെ
അതും വെച്ചു ..മക്കൾ
വിശമികരുതല്ലല്ലോ ..
ഹും ..മുനീർ മൂളി ...
പിന്നെ ? ട്രസ്സൊക്കെ ?
രണ്ട് പേർക്കും കൂടി 5000 ആയി .
എന്റെ ചൂരിദാരിനു 3500 ആയി ...
ഷോപ്പിങ്ങിനു പോയപ്പോൾ ഫുഡൊക്കെ
1500 ഉം ആയി ..അങ്ങിനെ 10 കലങ്ങി
ഇക്കാ ..
മുനീർ .അതിനും ഒന്ന് മൂളി ..
പിന്നെ ..? ഉച്ച കഴിഞ്ഞു
ഞങ്ങളൊന്നു പാർകിലും
ബീചിലൊക്കെ യായി ഒന്ന്
കറങ്ങാൻ പോണ്ട പ്ലാനാണ് ഇക്കാ ...
ഹും ..മുനീർ അതിനും ഒന്ന് മൂളി
പിന്നെ ?
വേറെ കാര്യായ്ട്ട് ഒന്നുല്ല ..ഇക്കാ ..
ഫോണ് ഇത്താത്തക്ക് കൊട്കാ ട്ടോ ...
ഹും മുനീർ അതിനും മൂളി ..
ഹാ മുനീറെ ഞങ്ങളൊക്കെ
തിരക്കിലാ ..
ശബ്നാന്റെ പുതിയാപ്ലന്റെ പോരെന്ന്
ബിര്ന്ന് വരൂന്ന് അറീച്ച്ക്ക്നു ..ബിരിയാണി
രണ്ടുതരം .മുട്ടമാല .മുട്ട സര്ക്ക ..പാലട
പിരിയഡ ..നൂൽ പുട്ട് ..പൊറോട്ട
.ബീഫ് കറി ..ബീഫ് ഫ്രൈ ..
മത്സ്യ കറി ..ഫ്രൈ ...വെജിറ്റബിൾ ...
മൊത്തം തിരകാ മുനീറെ ...
ഇത്താ ഇത്രയൊക്കെ വേണോ ? ഓവർ
അല്ലേ ...
ഹേ ..വല്ല കുറച്ചിലും വന്നാൽ അളിയനായ
ഗല്ഫിലുള്ള മുനീറെ നക്കല്ലേ
അതിന്റെ നാണകേട് .....
ഹും ..അതിനും മൂളി മുനീർ ..
പിന്നെ ?
കാര്യായ്ട്ട് ഒന്നുല്ല മുനീറെ
..പെരുന്നാൾ അടിച്ചു പോളികാൻ തന്നെ
തീരുമാ നിച്ചു ..
പിന്നെ ?
ഹാ ..മുനീറെ ...പാൽ പൊടി
തീര്ന്ന്ക്ക്നു ..ആര്ടെം കൈയ്യിൽ
മറകാതെ രണ്ടു ടിണ് നിഡോ കൊടുക്കണേ
....
ഹും ..മുനീർ അതിനും മൂളി ..
പിന്നെ ?
ശരി മുനീറെ ..ഉമ്മചിന്റെ കൈയ്യിൽ
ഫോണ് കൊടുകാം ...
ഹലോ ഉമ്മാ ..ഈദ് മുബാറക് ..സുഖാണോ ?
ഉമ്മ ..മോനേ ഇന്നലെ നിനക്ക്
പെരുന്നാളല്ലേ ? എന്റെ പൊന്ന്
മോൻ എന്താ ഉണ്ടാകി കഴിച്ചേ ????????
മുനീറിന്റെ കണ്ടമിറടി ....
അവൻ വാക്കുകൾ മുഴുവിപികാൻ കഴിയാതെ
ഉമ്മയോട് സലാം പറഞ്ഞു ...
കട്ടിലിൽ കമിഴ്ന്നു കിടന്നു തലയണയെ
കെട്ടിപിടിച്ചു അവൻ തേങ്ങി .....
ഇത് കണ്ട സലീം അവന്റെ ചുമലിൽ
തട്ടി ചോദിച്ചു ....എന്ത് പറ്റി ?
എന്റെ കൂടപ്പിറപ്പുകളോട് പലതും
ചോദിച്ചപ്പോൾ ആരും എന്നോട് ചോദിച്ചില്ല
..നീ എന്ത് കഴിച്ചു എന്ന് ?
പക്ഷേ ..എന്റെ ...ഉമ്മ ..ആ ഉമ്മാക്ക് ഒന്നേ
അറിയാനുള്ളൂ ..എന്റെ വിശപ്പിനെ കുറിചു
മാത്രം ..എന്റെ ഉമ്മയ്ക്ക് പകരം
....വീണ്ടും മുനീറിന്റെ കണ്ട
മിടറി ..ഞാൻ കൊതിച്ചത് ആ ഒരു
ചോദ്യ മായിരുന്നു
..വാക്കുകൾ പറയാൻ കിട്ടാതെ ......
കടപ്പാട് ,,

2015, നവംബർ 23, തിങ്കളാഴ്‌ച

സ്വപ്നങ്ങൾ

ഇന്നെൻ സ്വപ്നങ്ങൾ മധുമുള്ളതാക്കിയത് നീയായിരുന്നു..
നിന്റെയോർമ്മകളായിരുന്നു..
ഞാൻ കണ്ടു..
മണൽ പരപ്പിലൂടെ കൈ കൊർത്ത് തോളൊരുമ്മി നടന്നതും...
എന്റെ മാറിൽ ചാഞ്ഞതും...
ആ മൂക്കിൻ തുംബത്ത് കടിച്ചതും..
ഇടക്കപ്പോഴോ നിൻ അധരം അയ്യെടാ മതി വായിച്ചതു ഞാൻ അപ്പോളേക്കും ഉണർന്നു 🚶🏼🚶🏼🚶🏼🚶🏼

2015, നവംബർ 22, ഞായറാഴ്‌ച

Delivery time

പ്രസവ സമയത്തു ഞാനൊപ്പം ഉണ്ടാവണം എന്നുള്ളതു അവളേറെ ആഗ്രഹിച്ച കാര്യമായിരുന്നു.
നടക്കാത്ത കാര്യൊക്കെ പറഞ്ഞ് നീ വെറുതെ വാശി പിടിക്കല്ലേ എന്നൊക്കെ പറഞ്ഞു ഞാനൊഴിയാൻ നോക്കിയെങ്കിലും ഒടുവിൽ സമ്മതിക്കേണ്ടി വന്നു.
അങ്ങിനെ പ്രസവത്തിനു ഡോക്ടർമാർ നിശ്ചയിച്ച തീയതിക്കു ഒരാഴ്ച മുന്നെ തന്നെ ഞാൻ നാട്ടിലെത്തി.
അതുവരെ മൂകമായിരുന്ന അവളുടെ ഭാവത്തിനു എന്റെ സാന്നിധ്യത്തോടെ ഒരുപാടു മാറ്റമുണ്ടായത് പോലെ തോന്നിയെനിക്ക്.
ഉണ്ടാവാൻ പോവുന്നതു പെണ് കുഞ്ഞ് ആവുമെന്നു ഉറപ്പിച്ചു അവൾ കുഞ്ഞിനു വേണ്ടി തുന്നി വച്ച കുപ്പായങ്ങൽ എനിക്കു കാട്ടിത്തരുമ്പോ ആ മുഖത്തുണ്ടായ തിളക്കത്തിന് മുമ്പിൽ നിലാവു പോലും നാണിച്ചു പോയേനെ.
എപ്പൊഴും നിർത്താതെ സംസാരിക്കുമായിരുന്ന അവളുടെ സംസാരത്തിലുണ്ടായ ഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്തി.
കൊച്ചു പെൻ കുട്ടിയിൽ നിന്നവൾ അമ്മയെന്ന മഹാ സത്യത്തിലേക്ക് നടന്നടുക്കുന്നത് ഞാൻ നോക്കി കാണുകയായിരുന്നു.
നടക്കുമ്പോഴും ഇരിക്കുംപോഴുമെന്ന് വേണ്ട ഉറകകത്തിൽ വരെ അവൾ കാണിക്കുന്ന ശ്രദ്ധയും പരിചരണവും നാളെ എന്നോടൊപ്പം ചേർത്ത് പിടിക്കാനുള്ള എന്റെ അല്ല ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയാണു എന്നോർത്തപ്പോ എനിക്കും ഒരുപോള കണ്ണടക്കാൻ സാധിച്ചില്ല.
ബെഡ്രൂം ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കണ്ണടച്ച് മയങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കിയിരുന്നപ്പോ അറിയാതെ കണ്ണുകൾ നിറഞ്ഞു.
മാലാഖയുടെ മുഖമാണ് അമ്മമാർക്കെന്നു കുട്ടിക്കാലത്ത് ക്ളാസ് ടീച്ചർ പറഞ്ഞതു എത്ര സത്യമാണെന്ന് തോന്നിപ്പോയെനിക്ക്.
അവളോടെനിക്കുള്ള സ്നേഹമെന്ന വികാരത്തിനപ്പുറം അറിയാത്തൊരു ബഹുമാനം ഉടലെടുക്കുകയായിരുന്നു എന്റെയുള്ളിൽ .
പ്രസവ ദിവസത്തിന്റെ തലേന്നു തന്നെ അവൾ വല്ലാത്തോരവസ്ഥയിലായിരുന്നു ..
അറിയാത്തൊരു ഭീതി അവളുടെ മുഖത്തുന്ടെന്നു എനിക്കു തോന്നി .
ആശ്വസിപ്പിക്കാൻ ശ്രമികകുന്ന എന്നെ നോക്കി അവൾ ചിരിച്ചെന്നു വരുത്തി.
ഒരു പകഷെ ലോകത്തെല്ലായിടത്തും ഒരു പെണ്ണ് എറ്റവുമധികം മാനസിക സംഘർഷങ്ങൽ അനുഭവിക്കുന്ന സമയം ഇതാവണം.
അപ്പൊഴാവും ഒരാശ്വാസത്തിനായി പ്രിയപ്പെട്ടവരുടെ സാന്നിധ്യം കൊതിക്കുന്നുമുണ്ടാവുക.
ലേബർ റൂമിലേക്ക് കൊണ്ടു പോവുന്നതിനു മുന്നെ അവളെന്റെ കൈത്തലം മുറുകെപ്പിടിച്ചു .
അപ്പോളാ കണ്ണു നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.
പിന്നീടങ്ങോട് ആശങ്കയുടെ നിമിഷങ്ങളായിരുന്നു .മനസ്സുരുകി ദൈവത്തോട് പ്രാർഥിച്ചു .ആപത്തൊന്നും സംഭവിക്കാതിരിക്കാൻ.
ദൈവാനുഗ്രഹം കൊണ്ടു ഒരാപത്തും കൂടാതെ അവൾ സുഖമായി പ്രസവിച്ചു.
ഒരാൻ കുഞിനെ...
നേഴ്സ് പുറത്തേക്ക് വന്നു കുഞിനെ എന്റെ കയ്യിലേക്കു വെച്ചു തന്നപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തൊഷമായിരുന്നു എന്റെയുള്ളിൽ .
ഇതുപൊലെ തന്നെ സന്തോഷിചിട്ടുണ്ടാവില്ലേ എന്റെ പപ്പയും.ഇതുപോലാവില്ലേ എല്ലാ അച്ഛന്മാരും .മക്കളുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലും പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആത്മ സംഘർഷം അനുഭവിക്കുന്നുണ്ടാവും.
ആരുമറിയാതെ ഉള്ളിലോതുക്കുന്നുമുണ്ടാവും.
അതൊക്കെ അറിയാൻ ഞാനും ഒരച്ചനാവേണ്ടി വന്നു.
സുഖപ്രസവം ആയതൊണ്ട് അവളെയും കുഞ്ഞിനേയും അന്നു തന്നെ റൂമിലേക്കു മാറ്റി .
അവൾ പഴയതിലും സുന്ദരിയായത് പോലെ തോന്നിയെനിക്കു.
തൊട്ടടുത്തു കിടത്തിയ കുഞിനെ നോക്കാൻ അവൾ കണ്ണു കൊണ്ടാംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
ഒപ്പമിരിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ബന്ധുക്കൽ സന്ദർശകരുടെ രൂപത്തിൽ വന്നു സുഖകരമായ തടസ്സമുണ്ടാക്കി കൊണ്ടിരുന്നു.
അവളെ ശുശ്രൂഷിക്കാൻ വേണ്ടി വന്ന ആമിനത്തയുടെ കത്തിയുടെ മൂർച്ച അനുഭവിച്ചരിഞ്ഞതും ആ ദിവസങ്ങളിൽ അയിരുന്നു.ആ കഥ പിന്നീടു പറയാം .
വൈകുന്നേരം മുതൽക്ക് തന്നെ അവൾക്ക് ചെറിയൊരു വയറു വേദന തുടങ്ങി.എന്റെ പരിഭ്രമം കണ്ടിട്ടാവണം സാരമില്ല ഇതൊക്കെ ഉണ്ടാവുമെന്ന് പറഞ്ഞവൽ എന്നെ ആശ്വസിപ്പിച്ചു.
പകഷെ രാത്രിയാവുംപോഴേക്കും വേദന സഹിക്കാൻ വയ്യാതെ അവൾ കരഞ്ഞു പുളയാൻ തുടങ്ങി.
ഡ്യൂട്ടി നേര്സിനോട് ചെന്നു കാര്യം പറഞ്ഞപ്പൊ അവൾ വേദന അറിയാതിരിക്കാനുള്ള ഇൻജെക്ഷൻ കൊടുത്തു .
അതിന്റെ ആശ്വാസം കൊണ്ടാവണം അവൾ പതിയെ മയക്കത്തിലേക്കു വീണു.
കാണാൻ വന്നവരോടും അതും പോരാഞ്ഞു എന്നോടും കത്തിയടിച്ച ക്ഷീണം കൊണ്ടാവണം ആമിനത്തയും നേരത്തെ ഉറക്കം പിടിച്ചു.
ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞു കാണണം.അവളുടെ കരച്ചിൽ കേട്ടായിരുന്നു ഞാൻ ഞെട്ടിയുണർന്നത് .
എല്ലാവരും ഉറങ്ങിയെന്നു കണ്ടപ്പൊ വയറു വേദന പിന്നെയും വന്നതാണ്.ഞാനവളുടെ അരികെ ചെന്നു പതിയെ വയറു തടവിക്കൊടുത്തു.
സാരമില്ലന്നു പറഞ്ഞു മുഖത്തേക്ക് ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികളെ കൈകൊണ്ടു തുടച്ചു മാറ്റി ഉറങ്ങിക്കോളൂ എന്നാംഗ്യം കാണിച്ചു.ആദ്യമൊക്കെ പുഞ്ചിരിചോണ്ട് എന്നെ നോക്കിയതല്ലാതെ അവളുരങ്ങാൻ കൂട്ടാക്കിയില്ല.പിന്നീടു പതിയെ പതിയെ അവൾ മയക്കത്തിലേക്ക് വീണു.
ഒരു മരുന്നിനും നൽകാനാവാത്ത സ്നേഹ സാന്ത്വനത്തിന്റെ ആത്മ നിര്വൃതിയോടെ.  
-------------------
കടപ്പാട്

2015, നവംബർ 19, വ്യാഴാഴ്‌ച

വിവാഹം കഴിക്കുംപോൾ നീ ഓർക്കുക.......

വിവാഹം കഴിക്കുംപോൾ നീ ഓർക്കുക.......
അവൾ വരുന്നത്!!!!!!!!
അവളെ ജീവനക്കാൾ സ്നേഹിച്ച അച്ഛനെ വിട്ട്.....
രാജകുമാരിയെ പോലെ എല്ലാ ആവശ്വവും സാധിപ്പിക്കുന്ന അമ്മയെ വിട്ട് .....
കളിച്ച് ചിരിച്ച് നടന്ന കൂടപ്പിറപ്പുകളെ വിട്ട്.........
"അവരെയെല്ലാം വിട്ട്
വെറുമൊരു ചായ മാത്രം തന്ന പരിജയമുള്ള നിന്റെ കൂടെ വരുന്നത്!!!!!!"
അവളുടെ സ്ത്രി ജൻമത്തിനു പൂർണ്ണത ഉണ്ടാവാനാ.....
നല്ലൊരു ഭാര്വ യായി അമ്മയായി അങ്ങനെ അങ്ങനെ..............
സ്നേഹിക്കുക സഖിയെ മരിക്കുന്നത് വരെ!!!!!!!!!!


-dainichchaayan-

Dear Friend,

Dear Friend,

I am Mr. Zakir Hossain a banker in Ouagadougou, Burkina Faso .I discovered the sum of seven million, two hundred thousand dollars (usd7.2) belonging to a deceased customer of this bank the fund has been lying in a suspense account without anybody coming to put claim over the money since the account late owner from Lebanese who was involved in the December 28th 2008 Benin car crash.

It is therefore, upon this discovery that i decided to take this ultimatum and make this business proposal to you as the fund will be release to you as the next of kin or relation to the deceased for safety and subsequent disbursement since nobody is coming for it and i don't want this money to go into the bank treasury as unclaimed bill the banking rules here stipulates that if such money remained unclaimed after seven years, the money will be transferred into the bank treasury as unclaimed fund. The request of foreigner as next of kin in this business is occasioned by the fact that the deceased customer was a foreigner and a Burkina be cannot stand as next of kin to a foreigner.

Therefore, I am soliciting for your assistance to come forward as the next of kin. I have agreed that 40% of this money will be for you as the beneficiary respect of the provision of your account and service rendered, 60% will be for me. Then immediately the money transferred to your account from this bank, I will proceed to your country for the sharing of the fund. If you think you are capable and will be committed to making this deal successes send me an email as soon as possible to confirm your interest.

Yours faithful,
Mr Zakir Hossain

2015, നവംബർ 17, ചൊവ്വാഴ്ച

നിനക്കായ്‌..

ആദ്യമേ പറയട്ടെ ഇതൊരു കുട്ടപ്പെടുത്തലല്ലാ...
നിന്‍റെ മനസ്സിനെ നൊമ്പരപ്പെടുത്താനും അല്ല.. ഓരോര്മാപ്പെടുത്തല്‍ അല്ലെല്‍ എന്‍റെ മനസ്സിന്‍റെ വേദന അറിയിക്കാന്‍ മാത്രം..
    നീ പറയുന്ന എന്റെ വാക്ക് കൊണ്ട് നിന്റെ മനസ്സിനേറ്റ മുറിവുകള്‍ അത് നീ  പറയുമ്പോളും നീ ഓര്‍ക്കുന്നില്ല നിന്റെ പ്രവര്‍ത്തി കൊണ്ട് എന്റെ മനസ്സിനേറ്റ മുറിവുകള്‍.. ഞാന്‍ പറഞ്ഞു ഒരാളെ സ്നേഹിക്കുമ്പോള്‍ അയാളെ പ്രവര്ത്തികൊണ്ടോ വാക്കുകള്‍ കൊണ്ടോ അയാളുടെ മനസ്സിനെ അളക്കരുതെന്നു,,ഒരു പക്ഷെ നീ വിചാരിച്ചു കാണും അതെന്റെ ഭാഗത്തുള്ള തെറ്റിനെ ന്യായീകരിക്കാന്‍ വേണ്ടി പറയുന്നതാണെന്ന്,,എന്നാല്‍ നീ മനസ്സിലാക്കണം പ്രവര്‍ത്തി കൊണ്ട് അളക്കരുതെന്നു പറഞ്ഞത് നിന്റെ തെറ്റിനെ ഞാന്‍ ന്യായീകരിച്ചതാനെന്നു...
ഒരു കാര്യത്തിനും ഞാന്‍  എന്റെ ഭാഗം മാത്രം നോക്കാറില്ല.. ഞാന്‍ എന്ത് പരയുകയനെങ്കിലും അതില്‍ നിനക്കുള്ള  അല്ലേല്‍ നിന്റെ പങ്കു ഉണ്ടെന്നു നീ  മനസ്സിലാകാതെ പോകുന്നു..
ആ പറഞ്ഞ വക്കില്‍ വാക്കുകള്‍ കൊണ്ട് എന്നത് എനിക്കും പ്രവര്‍ത്തികള്‍ കൊണ്ട് എന്നത് നിനക്കും ഉള്ള ഒരു മെസ്സേജ് ആണെന്ന് നീ മനസ്സിലാകാതെ പോയ്‌... അതും നിന്‍റെ തെറ്റായി ഞാന്‍ കാണില്ല.. കാരണം ഞാന്‍ ചിന്തിക്കുന്നത് നീ ചിന്തിക്കണം ഞാന്‍ മനസ്സില്‍ വിചാരിക്കുന്നത് നീ മനസ്സില്‍ വിചാരിക്കണം എന്നത് അംഗീകരിക്കാന്‍ പറ്റാത്ത ഒന്ന് തന്നെയാണ്..അത് നീ ആണേലും ഞാന്‍ ആണേലും..
പിന്നെ നിന്നെ തനിച്ച്ചാകി പോയ്‌ എന്ന് നീ വിചാരിക്കേണ്ട..കാരണം.. ഞാന്‍ നിന്നില്‍ അടുത്തത് ജീവിതകാലം മുഴുവനും  നിന്നോട് സംസാരിച്ചു നിന്നെ കൂടെ കൂട്ടാന്‍ അല്ല.. ജീവിതകാലം മുഴുവനും അല്ലേല്‍ എനിക്ക് കഴിയുന്നത്ര കാലം എന്‍റെ സംരക്ഷണത്തില്‍ നിന്നെ നിറുത്താന്‍ ആണെന്ന് നീ ഓര്‍ക്കുക..
അതെ അത് നീ  എന്നില്‍ നിന്നകന്നാലും എന്നെ വെറുതെ വിടെന്നു നീ എന്നോട് അപേക്ഷിച്ചാലും എന്റെ സംരക്ഷണ വലയം നിന്നില്‍ ഉണ്ടാകും..അത് നിന്നില്‍ എന്നല്ല ഞാന്‍ സ്നേഹിക്കുന്ന ഞാന്‍ മനസ്സിലാക്കിയ എല്ലാരിലും എനിക്കെതിക്കാന്‍ കഴിയാറും  ഉണ്ടെന്നാണ്  എന്റെ വിശ്വാസം.. അതെന്തു വില കൊടുത്തും ഞാന്‍ സംരക്ഷിക്കും..
രണ്ടു ദിവസം മുമ്പുണ്ടായ ഒരു കാര്യത്തിലും ഞാന്‍ ചെയ്തത് അത് തന്നെയാണ്.. നിന്നെ ഒരാള്‍ അഭാമാനിച്ചപ്പോള്‍ എതിര്‍ കക്ഷി എന്റെ ചങ്കും മറൊരു കക്ഷി എന്റെ ജീവനും ആയിരുന്നു,,,അത് കൊണ്ട് തന്നെയാണ് ഞാന്‍ രണ്ടുപേര്‍ക്കും ഒരുപോലെ എന്റെ സംരക്ഷണം എത്തിക്കുന്ന രീതിയില്‍ തീരുമാനമെടുത്തത്...
തെറ്റുകള്‍ മനുഷ്യ സഹചം...
പിന്നെ  നിന്നില്‍ നിന്നും ഞാന്‍ അകന്നു നില്‍ക്കുന്നത് എനിക്കിഷ്ട്ടമുണ്ടയിട്ടോ അല്ലേല്‍ എനിക്ക് നിന്നോടുള്ള സ്നേഹക്കുറവു കൊണ്ടോ അല്ല.. മറിച്ചു ഇതെല്ലം കൂടുതലയതുകൊണ്ടാ..
ഇനിയും അടുത്താല്‍ എന്റെ വക്കില്‍ നിന്നും വീണ്ടും നിന്റെ മനസ്സിനെ ഞാന്‍ വേദനിപ്പിക്കും.. അത് കേട്ടു വേദനിക്കുന്നത് കാണാന്‍  എനിക്ക് കഴിയില്ല.. കാരണം അതെന്‍റെ ഒരു പോരായ്മ തന്നെയാണ്..മനുഷ്യര്‍ക്ക് ദൈവം ഓരോരോ ന്യുനതകള്‍ കൊടുക്കും എല്ലാം തികഞ്ഞവരായ് ആരും തന്നെ ഉണ്ടാകില്ല..എന്നാല്‍ എനിക്ക് തന്ന ഒരു ന്യുനതയാകം ഇത്.. എത്ര ശ്രമിച്ചാലും മാറ്റാന്‍ കഴിയാത്ത ഒരു സ്വഭാവം
    ജീവിതത്തില്‍ ഈ  സ്വഭാവം കാരണം ഒരുപാട് നഷ്ട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് ഒരുപാട് ലാഭങ്ങളും.. എന്നാലും ശ്രമിക്കാറുണ്ട്  കഴിയാറില്ല,, അതറിഞ്ഞു സ്നേഹിക്കുന്നവര്‍ ഈ ലോകത്ത് ഉണ്ടായത് കൊണ്ട് ഞാന്‍  ഇന്നും ഏകനായ് കഴിയേണ്ടി വരുന്നില്ല..
    ഒരുപക്ഷെ നമ്മള്‍ നില്‍ക്കുന്ന ഈ കൂട്ടായ്മയില്‍ നിന്ന് തന്നെ ഞാന്‍ വൈകാതെ പോയേക്കാം..കാരണം അതില്‍ പലതും മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.. സ്വാര്ത്തത കൂടെപ്പിരപ്പയത് കൊണ്ടാകാം.. അല്ല സ്നേഹിക്കുന്നവര്‍ക്കെല്ലാം ഉണ്ടല്ലോ ഈ പറഞാത്  അതെന്നില്‍ മാത്രം ഉള്ള ഒന്നല്ലലോ...
നിന്‍റെ ന്യുനതകള്‍  അറിഞ്ഞു കൊണ്ട് തന്നെയാ ഞാന്‍ സ്നേഹിച്ചതും കൂടെ കൂട്ടിയതും ഒരുപാട് ഞാന്‍ മാറ്റിയെടുത്തു സ്നേഹത്തോടെയും ശാസിച്ചും... തെറ്റുകള്‍ ചെയ്യുമ്പോള്‍ ഞാന്‍ നിന്നെ ശാസിക്കാറുണ്ട് സ്നേഹത്തോടെ പറയാറുണ്ട്.. എന്നാല്‍ ഒരിക്കലും ഞാന്‍ ഒറ്റപ്പെടുത്താറില്ല.. അതുകൊണ്ട് തന്നെ നീ പെട്ടെന്ന് മാറിയതും..
മാറ്റാന്‍ കഴിഞ്ഞതും..
എല്ലാം നല്ലതിനായിരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്...
നിനക്കായ്‌... 







2015, നവംബർ 16, തിങ്കളാഴ്‌ച

നീ പറയാന്‍ മറന്നു വെച്ചേച്ച വാക്കുകള്‍..

നീ പറയാന്‍  മറന്നു  വെച്ചേച്ച  വാക്കുകള്‍...
നീ  പാടാന്‍  ബാക്കി വെച്ച  വരികള്‍...
നീ  കണ്ട പൂവണിയാത്ത സ്വപ്നങ്ങള്‍..

അതില്‍ നിന്നും തുടങ്ങുന്നു ഇനി ഞാന്‍...
നീ  ഇല്ലാതെ...
ഏകനായ്... നിന്‍റെ ഓര്‍മകളിലൂടെ....

സ്നേഹം... കുറവുകള്‍ പരിഗണിച്ചു കൊണ്ട് തന്നെ സ്നേഹിക്കുക...

സ്നേഹം... കുറവുകള്‍ പരിഗണിച്ചു  കൊണ്ട്  തന്നെ  സ്നേഹിക്കുക...

എത്രത്തോളം  ഞാന്‍  നിന്നെ  സ്നേഹിച്ചു  എന്ന് എന്റെ  വാക്കില്‍   നിന്നോ പ്രവര്‍ത്തിയില്‍  നിന്നോ എനുക്കു നിന്നെ മനസ്സിലാക്കിത്തരാന്‍  കഴിഞ്ഞില്ല..
അതാണെനിക്ക്  പറ്റിയ തെറ്റ്...
എന്റെ  ഹ്രദയം നിനക്കായ്‌ തുടിച്ചപ്പോലും നീ  നോക്കിയത് എന്‍ ഹ്രദയത്തിലേക്ക് ആയിരുന്നില്ല...
എന്നെങ്കിലും നീ എന്റെ ഹ്രദയ ത്തിലേക്ക്  നോക്കിയിരുന്നേല്‍ എന്റെ വാക്കോ  പ്രവര്‍ത്തിയോ നോക്കി നീ  എന്നെ  തനിച്ചാക്കി  പോകില്ലായിരുന്നു....
നീ  പറഞ്ഞ  കാലം ഇപ്പോള്‍  തെളിയിച്ചു.. 

ജീവിതത്തില്‍ ഒരാളെയും പ്രവര്‍ത്തി കൊണ്ടോ  വാക്ക്  കൊണ്ടോ  അളക്കാതിരിക്കുക.... 
ഒരുപക്ഷെ... അയാളുടെ ദൌര്ഭല്യമാകാം  അത്,,,
ഒരാളുടെ  കുറവുകള്‍ കണ്ടു  സ്നേഹിക്കുന്നതല്ലേ  സ്നേഹം...

-നിസാര്‍  വടക്കേതില്‍-

പ്രവാസത്തിന്റ്റെ കൂട്ടിൽ നിന്നും

ഇഴകൾ.
പ്രവാസത്തിന്റ്റെ കൂട്ടിൽ നിന്നും വീടിന്റ്റെ ഉമ്മറപ്പടിയിലെ സ്വാതന്തൃത്തിലേക്കുള്ള ഒരു രക്ഷപ്പെടലിന്റ്റെ ആശ്വാസത്തിൽ ചാരു പടിയിൽ ഇരുന്ന് പഴയ ഓർമ്മകളേയും ചില മുഖങ്ങളേയും ഓർത്തെടുത്ത് ഒരു ചെറു മഴയിലേക്ക് മനസ്സിനെ കെട്ടഴിച്ച് വിട്ടു ആകാശത്തിലേക്ക്....
നാട്ടിലെ പല കഥകളും കുശുമ്പും കുന്നായ്മകളുമായി ഉമ്മയിലെ കഥാകാരിയിൽ നിന്നും കേൾക്കുനതിന്നതിനിടയിലാണ് അവളെപ്പറ്റിയുള്ള ചിന്ത എന്നിലേക്ക് വന്നത്..
എന്തോ അതറിഞ്ഞ പോലെ ഉമ്മയുംപറഞ്ഞു അവളെ ഒന്ന് പോയി കാണണമെന്ന്.
അവളെക്കുറിച്ച് പറയുമ്പോൾ പതിവില്ലാതെ ഉമ്മ ഒന്ന് തേങ്ങിയോ.
അല്ലേലും കണ്ണിലെ കടലിനെ തിരയിളക്കം വിദഗ്ദമായ്ഒളിപ്പിക്കാൻ ഉമ്മയെക്കാൾ മറ്റാർക്കും കഴിയില്ലല്ലോ....
ഉമ്മ ഒരുപാട് ആഗ്രഹിച്ചതുമാണ് അവളെ മകളാക്കാൻ,തെറ്റിദ്ധരിക്കണ്ട ഉമ്മാന്റ്റെ മകന്റ്റെ ഭാര്യ മകൾ തന്നാണ്...
ഓൾക്ക് തീരെ സുഖമില്ല നമുക്കൊന്ന് പോയി കാണാമെന്ന ഉമ്മയുടെ സ്നേഹത്താലുള്ള ചോദ്യത്തെ നിഷേധിക്കാൻ എനിക്കും കഴിഞ്ഞില്ല...
അതോ ഒന്നവളെ കാണണമെന്ന,മോഹമോ..
ഒരിക്കൽ,ഉമ്മയുടെ ആഗ്രഹങ്ങൾ നിഷേധിച്ചതിനാൽആണല്ലോ മറ്റൊരു വീട്ടിലെ മരുമകളായതും, ഇന്ന് അവളുടെ വീട്ടിലെ മതിലുകൾക്കുള്ളിലെ കാൽപ്പെരുമാറ്റം കുറഞ്ഞ മുറിക്കുള്ളിലായതും..
ചിന്തകളുടെ പിന്നിലേക്കുള്ള യാത്രകളെ ആരാണ് ഓർമ്മയെന്ന് പേരിട്ടത്,!!
ഓ ഞാൻ മറ്റെങ്ങോ പോയല്ലേ,,
ഏയ് പോയതല്ല,,
ചില ഓർമ്മകളെ കുടിയിരുത്താൻ മനസ്സിനെ പാകപ്പെടുത്തിയതാണ്,,
കുറച്ചേറെ വർഷങ്ങൾക്ക് പിന്നോട്ടുള്ള യാത്രയിലേക്ക്...
ഉമ്മയുടെ ഒരു യാത്രയിലൊന്നിൽ ബസ്സിൽ വെച്ച് കണ്ട ഒരു മൊഞ്ജത്തിയിലേക്ക്....
ഉമ്മ പറയുന്നത് പോലാണേൽ ഓളൊരു ഹൂറിയാണ്...
മയ്യെഴുതിയെങ്കിലും കനിവിന്റ്റെ തിളക്കമുള്ള കണ്ണുകളും,വെളുത്ത് മെലിഞ്ഞതെങ്കിലും നീണ്ട വിരലുകളിലെ മെെലാഞ്ചി മൊഞ്ചും,
ചിരി വിരിയുന്ന നുണക്കുഴി കവിളുകളുമെല്ലാമുള്ള അവളെ ഹൂറി എന്ന് ഉമ്മ പറഞ്ഞത് അതിനല്ല...
ബസ്സിൽ നിന്നും വീഴാൻ പോയ ഉമ്മയെ ചേർത്ത് പിടിച്ച് താനിക്കൊപ്പം ചേർത്ണിരിത്തി ഇങ്ങള് ന്റ്റെ ഉമ്മാനെപ്പോലാണെന്ന പറഞ്ഞ് കെെ ചേർത്ത് പിടിച്ചതിനാലോ..
അതോ പെൺ കുട്ടികളില്ലാത്ത ഉമ്മയുടെ വാത്സല്യമോ അറിയില് എനിക്കിന്നും,ചോദിച്ചിട്ടുമില്ല ഉമ്മയോട്....
ബെെക്കിന്റ്റെ പിന്നിലിരിക്കുന്ന ഉമ്മയുടെ നിശബ്ദതിയിലെന്തോ പേടിപ്പെടുത്തുന്ന ചില കാഴ്ചകളിലേക്കാണ് യാത്ര എന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ.
മോനേ ഈ കീമോ തെറാപ്പീന്ന് പറഞാൽ വല്യ വേദനയുള്ള ഒപ്പറേഷനാണോ എന്ന ഉമ്മടെ ചോദ്യം എന്റ്റെ ചിന്തകളുടെ സഞ്ചാരത്തെ പിടിച്ച് നിർത്തി..
എങ്കിലും മറ്റൊരു ചിന്തയിലേക്കത് മനസ്സിനെ കൊണ്ടെത്തിച്ചു...
ദാ ആ കാണുനതാണെന്ന് വീടെന്ന ഉമ്മയുടെ ചിലമ്പിച്ച ശബ്ദത്തിന് ഒന്നും പറയാതെ ബെെക്കിന്റ്റെ മുരൾച്ച ഒരു നിമിഷം നിൽക്കാതിരുന്നെങ്കിലെന്ന് കരുതി ഞാൻ..
ചിലപ്പോൾ അതിലേക്കാറെ ഉച്ചത്തിൽ മിടിക്കുന്ന എൻ ഹൃദയത്തിന്റ്റെ ശബ്ദം ആരും കേൾക്കാതിരിക്കാൻ!!!
പേരറിയാത്ത പല,ചെടികളതിരിട്ട മുറ്റത്തേക്ക് കയറുന്നതിനിടയിലേക്ക് മരുന്നിന്റ്റെ മനം മടുപ്പിക്കുന്ന ഒരു കാറ്റ് കെെ പിടിച്ചോ അറിയാത്ത പോലെ അതോ എന്റ്റെ തോന്നലോ...
മുടി ഇഴകളില്ലാത്ത ഒരു കുഞ്ഞ് ചീർപ്പ്
ചുമരിലെകണ്ണാടിക്കരികിൽ നിന്നും മാടി വിളിച്ചോ..
മനോഹരമായ് അടുക്കി വെച്ച ഒരു ഡയറിയുടെ പുറം ചട്ടയിലെ ചിത്രങ്ങൾ പോലെ അടുക്കിവെച്ച പൂച്ചെട്ടികളിലേക്ക് കണ്ണ് പതിഞ്ഞു്..
താളുകൾ,മറിച്ചാൽ കണ്ണീർ വീണ് നനഞ്ഞ സ്വപ്നങ്ങളെക്കുറിച്ചെഴുതിയ അക്ഷരങ്ങൾക്ക് ഒരു മറയാണല്ലോ പുറം ചട്ടകൾ!!
അകത്തേക്ക് വന്നോളു ഓള്കിടക്കാണെന്ന അവശളുടെ ഉമ്മയുടെ വാക്കിന്റ്റെ മറപറ്റി അകത്തേക്ക് കടന്ന എന്റ്റെ കണ്ണുകൾ പിന്നോട്ട് വലിഞ്ഞു ഒരു ഞെട്ടലാൽ...
ജീവനുണ്ടെന്ന അടയാളമായ് ബാക്കി വെച്ച ഇമ വെട്ടലുകൾക്ക് പോലും വേദനയുടെ ശക്തിയാൽ ആരോ പിടിച്ച് വലിച്ചെന്ന വണ്ണം ഇറുക്കി അടച്ച മിഴികളും...
ഊർന്നു വീണ മുടി ഇഴകൾക്കൊപ്പം തായെ വീണ് ചിതറിയത് അവളുടെ സ്വപ്നങ്ങളുമായിരുന്നോ....
ഒരോ തവണയും നൽകുന്ന കീമോയിൽ ജീവന്റ്റെ തുടിപ്പ് ബാക്കിയാവുമെന്ന പ്രതീക്ഷയാൽ വേദനകളെ പലപ്പോഴുമൾ പ്രതീക്ഷകളാക്കിയോ..
അതോ ശീലമായ വേദനകളിൽ അവളിൽ ഒരു തരം ലഹരിയോ..
ഏയ് വേദനകൾക്ക് ലഹരി ഉണ്ടാവില്ല
അല്ലല്ലോ ഒരിക്കലും.
മരുന്നിന്റ്റേയും ഇഞ്ചക്ഷന്റ്റേയും കഠിനമായ വേദനയാലും പരിണിത ഫലങ്ങളാലും വികൃതമായ മുഖത്ത് അപ്പോഴും ഒരു ചെറു ചിരി വിരിഞ്ഞു..
അടുത്തിരുന്ന ഉമ്മയുടെ കെെ ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും വിറയാർന്ന് വഴുതിപ്പോഴ അവളുടെ കെെ ഉമ്മയോട് ചേർത്ത് വെച്ചു ഞാൻ....
ഒരിക്കൽ ഉമ്മ കൊതിച്ചതും അതായിരുന്നല്ലോ എന്നോർത്ത്..
കീമോ ചെയ്തിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ അതിന്റ്റേയാ ഈ ക്ഷീണവും വിറയലും ഒക്കെ..
തനിക്കൊന്നുമില്ലെന്ന അവൾ പറയാതെ പറഞ്ഞത് പോലെ.
അതോ വേദനയില്ലാത്ത ഒരു ജീവിതം പ്രതീക്ഷിക്കുന്ന അവളുടെ മനസ്സോ അറിയില് എനിക്ക്....
കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെ നാളുകളായ്അലട്ടുന്ന വേദനയുടെ പരിഹാരം ചിലപ്പോൾ കീമോയിലൂടെ ആണെന്ന് ഡോക്ടർമാർ പറഞ്ഞത് ഓർത്ത് കണ്ണാടിക്ക് മുൻപിലെൻ മുഖം നോക്കി കുറച്ചു നേരം നിന്നു.
അകത്ത് നിന്നും വേദനയുടെ ഒരു തേങ്ങൾ അടക്കിപ്പിടിക്കാനാവാതെ
കരച്ചിലായ് മാറിയത് അറിയാതെ
ഉമ്മയ്ക്ക് ഒപ്പം ഞാനും പുറത്തേക്കിറങ്ങി..
ഉമ്മയുടെ കെെകൾ ,മുറുകെ പിടിച്ചു ജീവിതത്തിന്റ്റേയും മരണത്തിന്റ്റേയും നേർത്ത നൂലിഴകളൾ മാറി തെന്നി വീഴാതിരിക്കാൻ.....

-രിഹാന്‍  റാഷിദ്‌ -

2015, നവംബർ 12, വ്യാഴാഴ്‌ച

ആണും പെണ്ണും കെട്ടവൻ

ആണും പെണ്ണും കെട്ടവൻ
എന്തിന് പെണ്ണ് കെട്ടണം?
21 ദിവസത്തെ ലീവിൽ മൂന്ന്
വെള്ളിയാഴ്ച ആ മൂന്നു
വെള്ളിയാഴ്ചയിലും പള്ളി മുറ്റത്ത്
കണ്ടു....
സ്വന്തം പെണ്മക്കളെ
കെട്ടിക്കാനായി സ്ത്രീ ധനം
കൊടുക്കാൻ പിച്ച തെണ്ടുന്ന
ഉമ്മമാരെ...
അതിൽ പ്രായം ചെന്ന
ഉമ്മയോട് കാര്യം തിരക്കി,എത്രെ
കൊടുക്കണം ഉമ്മ?
മൂന്ന് ലക്ഷമാണ്
മോനെ അവർ ചോദിച്ചത്...
ആ ഉമ്മയുടെ
മകളുടെ മകളെ കെട്ടിക്കാൻ
വേണ്ടിയായിരുന്നു ആ യാചന..
കുറഞ്ഞത് രണ്ട് ലക്ഷം
ആളുകളുടെ മുന്നിലെങ്കിലും
ബാപ്പയില്ലാത്ത ആ
കുട്ടിക്ക് വേണ്ടി ആ പാവം വല്യുമ്മയും
ഉമ്മയും കൈ നീട്ടിയിട്ടുണ്ടാകും...
മറുപക്ഷത്ത് കാശുള്ള കൂട്ടർ
അഞ്ചാറു തരം
ഭക്ഷണമുണ്ടാക്കി ഫൈവ്സ്റ്റാർ ഹോട്ടലിലെ
പോലെ നാട്ടുകാർക്ക് വെച്ചു
വിളമ്പുമ്പോളാണെന്നോർക്കണം
അവരുടെ ഇടയിൽ തന്നെയുള്ള
ഒരുമ്മ ബക്കറ്റും പിടിച്ച് പള്ളി മുറ്റത്ത്
നിന്ന് സ്ത്രീധന തുക കൊടുക്കാൻ
തെണ്ടുന്നത്...
മറ്റൊരു കൂട്ടർ
ക്ഷണിച്ചവരെ വരവേൽക്കാൻ കല്യാണ
വാതിലിൽ നാണമില്ലാത്ത
നാരികളെ അണിയിചൊരുക്കി
പണമിട്ട് പൊടി പൊടിക്കുമ്പോൾ
ഒരൊത്തീമിനെ
കെട്ടിക്കാൻ പാവങ്ങൾ യാചിക്കുന്നു..
ആ യാചിച്ചത് വാങ്ങി തിന്നാൻ വേറൊരു
കൂട്ടർ ഒരു ലജ്ജയുമില്ലാതെ.....
ഇവരെ പോലുള്ളവർ വിതയ്ക്കുന്നത്
എന്നെങ്കിലും കൊയ്യും
തീർച്ച,!
എന്റെ സമുദായമേ ആരുണ്ടാക്കി ഈ
നിയമങ്ങൾ?
ആർക്കു വേണ്ടി ഈ
സമ്പ്രദായം?
എന്റെ സഹോദരാ
നമുക്കൊരിക്കലും ഇങ്ങനെ
ആവാതിരിക്കാം......!


siya muhammed

ഭാര്യ ...ഭര്‍ത്താവിന്‍റെ ഹ്രദയ പകുതി... അ

ഭാര്യ ...ഭര്‍ത്താവിന്‍റെ ഹ്രദയ പകുതി... അങ്ങനെ ആവണം ഒരു നല്ല ഭാര്യ... അങ്ങനെ ആണോ നിങ്ങളുടെ ഭാര്യ... ഇന്ന് ഞാന്‍ ഭാര്യയെ എങ്ങനെ അനുസരിക്കും എന്ന് നാട്ടുകാരെ മുഴുവന്‍ കാണിക്കാനുള്ള തിടുക്കത്തിലാണ് ആധുനിക ഭര്‍ത്താക്കന്മാര്‍.....
ഒരു നല്ല ഭര്‍ത്താവ് ആകേണ്ടത് ടെലിവിഷന് മുന്‍പിലല്ല... മറിച്ച് വീട്ടിലാണ്...
വീട്ടില്‍ കീരിയും പാമ്പും പോലെ അടികൂടുകയും ചെയ്യുന്ന ഇവരാണ് ഈ റിയാലിറ്റി ഷോകളില്‍ ഈ കോമാളിത്തരം അഭിനയിക്കുന്നത്...
.
.
.
ഒരു നല്ല ഭാര്യ എന്നാല്‍ അല്ലെങ്കില്‍ ഒരു നല്ല ഭര്‍ത്താവ് എന്നാല്‍ പരസ്പരം രഹസ്യങ്ങള്‍ കൈമാറുകയും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നവരാണ്...
.
.
. ഇത് പറയുമ്പോള്‍ ഞാന്‍ എന്‍റെ സ്വന്തം ഭാര്യയെ ഓര്‍ത്തു പോകുകയാണ്....ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല...നിങ്ങള്‍ക്ക് അത് പരിഹാസമായിരിക്കാം...പക്ഷെ എനിക്കതിനു കഴിയില്ല ....കാരണം അവളാണ് എന്‍റെ എല്ലാം...ജീവിതത്തിന്‍റെ ഇരുളടഞ്ഞ ഇടവഴിയില്‍ കൈപിടിച്ച് നടത്തിയവള്‍....
എന്നെന്നും സ്നേഹം കോരി തന്നവള്‍.....
പക്ഷെ ഈ പ്രവാസം അവള്‍ക്കു ഒന്നും തിരിച്ചു കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല...
പ്രവാസ ഫോണ്‍ വിളിക്കിടയില്‍ ഇടയ്ക്കിടയ്ക്ക് എന്ന് വരും എന്ന ചോദ്യങ്ങില്‍ക്കിടയില്‍ ഞാന്‍ ഒരിക്കെ ചോദിച്ചു,,," അല്ലാ. നിനക്ക് എന്താ അവിടെ പ്രശ്നം ,,,,നിനക്കവിടെ ഉപ്പയുണ്ട്,ഉമ്മയുണ്ട്,കളിപ്പിക്കാന്‍ മോനുമുണ്ട്...ഞാനോ..എനികിവിടെ ആരാ..ഉള്ളെ..
അപ്പൊ നിനക്കല്ലേ എന്നെക്കാള്‍ സുഖം".....
ആ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു മറുപടി....
ആ കരച്ചിലില്‍ കൂടി എല്ലാം അറിയുകയായിരുന്നു ഞാന്‍...
എല്ലാം...
എന്താണ് ജീവിതമെന്ന്...
ആരുണ്ടായിട്ടെന്താ...
കെട്ടിയ ഭര്‍ത്താവില്ലാതെ...
എന്ന അവളുടെ മറുപടിക്ക് മുന്‍പില്‍ ഒന്നും പറയാനുണ്ടായിരുന്നില്ല...
ഇവിടെ ചില പ്രവാസികള്‍ ഭാര്യ ഒന്ന് മിസ്‌കാള്‍ അടിക്കുംപോയെക്കും "ശല്യം വിളിക്കുന്നുണ്ട്.."....
എന്ന് പറയുന്ന ഭര്‍ത്താക്കന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്...
പക്ഷെ അവര്‍ ഓര്‍ക്കുന്നുണ്ടോ അവരുടെ വേദന...
ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരെ കുറിച്ചല്ല ഞാന്‍ ഇവിടെ പറയുന്നത്...
ഞാന്‍ നിറുത്തുകയാ....
ഭാര്യയെ ഓര്‍ത്തപ്പോള്‍ എന്തൊക്കെയോ എഴുതി ...
എന്തൊക്കെയോ പൊട്ടത്തരങ്ങള്‍ .....
ചിലപ്പോ നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് വരാം....
പക്ഷെ ഭാര്യമാരെ ദ്രോഹിക്കുന്ന ഭര്‍ത്താക്കന്മാരെങ്കിൽ അറിയുക...
അവര്‍ക്കും വേദനിക്കുന്ന ഒരു മനസുണ്ടെന്ന്....
പുരുഷനേക്കാള്‍ ബുദ്ദി കുറച്ചേ സ്ത്രീക്കുള്ളൂ എന്ന് വിചാരിച്ച് അവരെ അടിമകള്‍ ആക്കരുത്.....
mirshad alhilal

ദുഃശ്ശകുനം

ദുഃശ്ശകുനം
കൗമാരത്തിലെ കിനാക്കളുടെ നാളുകളിലൊന്നിൽ തന്റ്റെ ശരീരത്തന്റ്റെ മാറ്റം ഉൾക്കൊള്ളൊത്ത മനസ്സിനെ തിരിച്ചറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചുറ്റിലുമുള്ളവരുടെ പരിഹാസങ്ങളിലൂടെയാണ് അവനും തിരിച്ചറിഞ്ഞത് .
കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും ദുഃശ്ശകുനമെന്ന ശാപ വാക്കുകളും തനിക്ക് ചുറ്റിലും തീർത്ത മതിൽക്കെട്ടുകൾക്കിടയിൽ നിന്നും രക്ഷപ്പെടാനുള്ള അവന്റ്റെ ആഗ്രഹങ്ങൾക്കിടയിലുള്ള ദിവസങ്ങളൊന്നിൽ ഗ്രാമത്തിന് പുറത്തേക്കുള്ള യാത്രയിൽ തന്നെ ശ്രദ്ധിക്കുന്ന ഒരാളിലേക്ക് അവന്റ്റെ കണ്ണുകൾ പതിഞ്ഞു..
ഇരുട്ടിൽ തനിച്ചായ തന്നെ ചേർത്തണച്ച നിലാവിനെപ്പോലെ അയാളിലൊരു രക്ഷകനെ.
കണ്ണുകൾ കൊണ്ടുള്ള അയാളുടെ വിളിക്കുത്തരം നൽകാനെന്ന പോൽ യാന്ത്രികമായവനും അയാൾക്കരികിലേക്ക് ചേർന്നു..
ചേർത്തു നിർത്തി ആരാണെന്നും എവിടെ നിന്നുമാണെന്നുമുള്ള അയാളുടെ ചോദ്യങ്ങൾക്കുത്തരമായ് തന്റ്റെ ജീവിത കഥയുടെ താളുകൾ,തുറന്നിട്ടു ..
എനിക്കൊപ്പം പോരുന്നോ എന്നാൈയാളുടെ ചോദ്യങ്ങൾക്കിടയിലയാളുടെ ചുവന്ന കണ്ണുകളുഴിഞ്ഞിരുന്നു അവനറിയാതെ അവന്റ്റെ ശരീരത്തെ...
ഉറക്കിന്റ്റെ ആഴങ്ങളിലേക്ക് പതിയെ ഉർന്നിറങ്ങയ നേരത്ത്..വസ്ത്രത്തെ മാറ്റി ദേഹത്തെ സ്വതന്ത്യമാക്കി എങ്ങും പടരുന്നു ഒരു തണുത്തതെങ്കിലും ഒരു നേർത്ത ചെറു ചൂട്.
നെറ്റിയിൽ തലോടി തഴേക്ക് പതിയെ അരിച്ചിറങ്ങുന്നു..നെഞ്ചിൽ നിന്നും താഴേക്ക് ഇറങ്ങി രഹസ്യ ഭാഗങ്ങളിലെ സ്പർശനങ്ങളിലൂടെ ഏതോ
സ്വപ്ന ലോകത്തേക്ക് എത്തിപ്പെട്ട പോല അവനും..
ദേഹത്തക്ക് വന്ന് ചേർന്ന കനം താങ്ങാനാവാതെ കുതറി എണീക്കാനുള്ള സ്വപ്നത്തിലെ ശ്രമങ്ങളിലാണ്അവനത് തിരിച്ചറിഞ്ഞത്..
തന്റ്റെ രക്ഷകനറ്റെ വിയർപ്പിന്റ്റേയും കരുത്തിന്റ്റേയും നേർക്കാഴ്ചകൾ ആ ഇരുട്ടിലും,,
പിന്നീടിതൊരു തുടർച്ചയായ് മാറി ഒരു പെണ്ണിനെ എന്ന പോൽ തന്നെ ഭോഗിക്കുന്ന അയാളുടെ ക്രൂരതകളുടെ വേദനകൾ പോലും ...
മാസങ്ങളോളം മനസ്സിനും ശരീരത്തിനുമേറ്റ മുറിവുണങ്ങാതെ അയാൾക്കൊപ്പം മറ്റു പലരുടേയും ക്രൂരതകൾ അനുഭവിച്ചറിഞ്ഞ അവനിന്ന് .
ചുണ്ടിലും കണ്ണുകളിലും ചായം തേച്ച് നഗരത്തിലെ വെളിച്ചത്തിൽ നിന്നും തന്നെ തേടി വരുന്നവരേയും കൂട്ടി റെയിൽ പാതയുടെ ഓരങ്ങളിലെ മങ്ങിയെതെന്ന് പോലും പറയാൻ പറ്റാത്ത വെളിച്ചത്തിനടിയിൽ മുട്ടുകുത്തി ഇരിക്കുന്നു............
യാതനയുടെ യാത്രകളിലെന്നോ കൂടെക്കൂട്ടിയ ലഹരിയുടെ ഉന്മാദവസ്ഥയിൽ .
ദേഹത്തെ മുഴുവൻ കാർന്നു തിന്നുന്ന അസുഖത്താൽ നഗരത്തിന്റ്റെ അഴുക്കു ചാലിനു മുകളിൽ മഴയുടെ നേർത്ത തുള്ളികൾ,പോലും വേദനിപ്പിക്കുന്ന മുറിവുകളിൽ ചോരയും ചലവും കുടിക്കാൻതിരക്ക് കൂട്ടുന്നു ഈച്ചകൾ.
ഒരിക്കൽതന്നെ കാത്തിരുന്ന ചിലരൊക്കെയും അറപ്പാൽ,മുഖം തിരിച്ച് നടക്കുന്നേരം അവനും ചിരിച്ചു നിന്നിലേക്കും ഞാനീ അസുഖത്തിൻ വിത്തുകൾ പാകിയിട്ടുണ്ടെന്ന് പറഞ്ഞ്..
വിധിയെന്ന ചതുരംഗ പലകയിലെ കറുപ്പും വെളുപ്പും കള്ളിപ്പോൽ മനസ്സും ശരീരവും പരസ്പരം പോരടിക്കുന്നു അവനിലിന്നും !!!!!

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം.....!
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടു മുട്ടാം എന്ന വാക്കു മാത്രം......!
അപ്പൊ കൂട്ടുകാരെ മറക്കരുത്. രണ്ടു ദിവസമായി ഇവിടെ കാര്യമായിട്ട് എത്തിപ്പെടാൻ സാധിക്കുന്നില്ല. അതുപോലെ കുറച്ചു ദിവസത്തേക്ക് ഒന്ന് മാറി നില്ക്കപ്പെടെണ്ടി വരുന്നു .
കാണാം .. മറക്കരുത് .
എന്റെ വാക്കുകളിൽ ആര്ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ മാപ്പ്. താല്ക്കാലികം മാത്രം

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

കരിഞ്ജീരകം ഗുണങ്ങൾ

🌺കരിഞ്ജീരകവും , പ്രവാചക (സ) വൈദ്യവും🌺
🌹🌹🌹🌹🌹🌹🌹🌹🌹🌹
👇👇👇👇👇👇👇👇👇👇
💐അബൂഹുറൈറ (റ) യില് നിന്നും നിവേദനം ചെയ്ത ഒരു ഹദീസില് കാണാം. പ്രവാചകൻ(സ) പറഞ്ഞു: കരിഞ്ചീരകം നിങ്ങള് നിര്ബന്ധമാക്കുക. അതില് മരണമൊഴികെ എല്ലാ രോഗങ്ങള്ക്കുമുള്ള ശമനമുണ്ട് (തുര്മുദി).

അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളുമടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്ഫേറ്റ്, അയേണ് (ഇരുമ്പ്), ഫോസ്ഫറസ്, കാര്ബണ് ഹേഡ്രേറ്റ് തുടങ്ങിയവ അതില് അടങ്ങിയിരിക്കുന്നു. അതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ, വൈറസിനെയും മറ്റു സൂക്ഷ്മാണുക്കളെയും നഷിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങള്, കാന്സറിനെ പ്രതിരോധിക്കുന്ന കരോട്ടിന്, ശക്തവും ഉന്മേഷ ദായകവുമായ ജനിതക ഹോര്മോണുകള്, മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡ്യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്സൈമുകള്, അമ്ലപ്രതിരോധങ്ങള് തുടങ്ങിയവയും അതില് അടങ്ങിയിരിക്കുന്നു (മുഅ്ജിസാത്തുശ്ശിഫാഅ്: 14).

🌺അനവധി രോഗങ്ങള്ക്കുള്ള മരുന്നാണ് കരിഞ്ചീരകം🌺

ഉഷ്ണവീര്യമുള്ളതാണെന്നതുകൊണ്ടുതന്നെ ശൈത്യരോഗങ്ങളെ അത് ഇല്ലാതാക്കുന്നു. നീരും മറ്റും കാരണമായുണ്ടാകുന്ന നെഞ്ചു വേദനക്കും അത് ശമനമാണ്.കരിഞ്ചീരകവുമായി ബന്ധപ്പെട്ട പ്രവാചക നിര്ദ്ദേശങ്ങള് അടിസ്ഥാനപ്പെടുത്തി സ്വഹാബികള് ചികിത്സ നടത്തുകയും ഫലം കാണുകയും ചെയ്തിരുന്നു. ഖതാദ (റ) പറയുന്നു:

💎'ഓരോ ദിവസവും ഇരുപത്തിയൊന്ന് കരിഞ്ചീരകമെടുത്ത് ശീലക്കഷ്ണത്തില് പൊതിര്ത്തുക. ശേഷം, എല്ലാ ദിവസവും അതുപയോഗിച്ച് നസ്യം ചെയ്യുക (മൂക്കിലുറ്റിക്കുക). വലത്തെ മൂക്കില് രണ്ടു തുള്ളിയും ഇടത്തെ മൂക്കില് ഒരു തുള്ളിയും ഉറ്റിക്കുക. രണ്ടാം ദിവസം ഇടത്തേതില് രണ്ട് തുള്ളിയും വലത്തെതില് ഒരു തുള്ളിയും ഉറ്റിക്കുക. മൂന്നാം ദിവസം വലത്തെതില് രണ്ടു തുള്ളിയും ഇടത്തെതില് ഒരു തുള്ളിയും ഉറ്റിക്കുക (തുര്മുദി). ഇത് ഏറെ പല രോഗങ്ങള്ക്കും ശമനമാണ്.

ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാര് കരിഞ്ചീരകം അനവധി രോഗങ്ങള്ക്ക് മരുന്ന് നിര്ദ്ദേശിച്ചിരുന്നതായി നമുക്ക് കാണാന് കഴിയും. അവയെടുത്തു പരിശോധിച്ചാല് പ്രവാചക പ്രസ്താവങ്ങളുടെ പ്രസക്തി മനസ്സിലാക്കാവുന്നതാണ്. അബൂ ഫിദാഅ് മുഹമ്മദ് ഇസ്സത്ത് മുഹമ്മദ് ആരിഫ് എഴുതിയ മുഅ്ജിസാത്തുശ്ശിഫാഅ് എന്ന ഗ്രന്ഥത്തില് ഇതിന് അനവധി ഉദാഹരണങ്ങള് നല്കപ്പെട്ടിട്ടുണ്ട്.

🌺മുടികൊഴിച്ചില്🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകപ്പൊടി കാട്ടുആശാളിയുടെ നീരില് ഒരു ടീസ്പൂണ് സുര്ക്കയും ഒരു കപ്പ് സൈതൂണ് എണ്ണയും കൂട്ടിക്കുഴക്കുക. ദിവസേന വൈകുന്നേരങ്ങളില് തലയില് തേച്ച ശേഷം ചുടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. മുടി കൊഴിച്ചിലിന് ശമനമുണ്ടാകും.

🌺തലവേദന🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
അല്പം കരിഞ്ചീരകപ്പൊടിയും അതിന്റെ പകുതി ഗ്രാമ്പൂവിന്റെയും ചോലട (ഒരു തരം ചെറിയ പെരിഞ്ചീരകം) യുടെയും നന്നായി പൊടിച്ച പൊടികള് സമമായി കൂട്ടിച്ചേര്ത്ത് തലവേദനയുണ്ടാകുമ്പോള് ഒരു ടീസ്പൂണ് വെണ്ണയെടുക്കാത്ത പാലില് സേവിക്കുക. കൂടാതെ കരിഞ്ചീരക എണ്ണ തലവദനയുള്ളയിടത്ത് തേച്ച് ഉഴിയുക.

🌺ഉറക്കമില്ലായ്മ🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
ഒരു സ്പൂണ് കരിഞ്ചീരകം തേന്കൊണ്ട് മധുരിപ്പിച്ച ഒരു കപ്പ് ചുടുപാലില് ചാലിച്ച് കുടിക്കുക.

🌺പേനും ഈരും🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കരിഞ്ചീരകം നന്നായി പൊടിച്ച് സുര്ക്ക ചേര്ത്താല് കുഴമ്പായി വരും. മുടി കളഞ്ഞ് പുരട്ടുകയോ കളയാതെ മുടിയുടെ അടിഭാഗത്ത് പുരട്ടുകയോ ചെയ്ത് പതിനഞ്ചു മിനുട്ട് വെയില് കായുക. അഞ്ചു മണിക്കൂറിനു ശേഷമേ കുളിക്കാവൂ. ഇപ്രകാരം ഒരാഴ്ച തുടരുക.

🌺തലചുറ്റലും ചെവിവേദനയും🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകമെണ്ണ പാനീയമായി ഉപയോഗിക്കുന്നതോടൊപ്പം ഒരു തുള്ളി ചെവിയില് പുരട്ടുന്നത് ചെവിയെ ശുദ്ധീകരിക്കാനും വൃത്തിയാക്കാനും ഉതകുന്നതാണ്. അതോടൊപ്പം ചെന്നിയിലും തലയുടെ പിന്ഭാഗത്തും എണ്ണ തേക്കുക. തലകറക്കം മാറും.

🌺ചുണങ്ങും കഷണ്ടിയും🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
ഒരു സ്പൂണ് നന്നായി പൊടിച്ച കരിഞ്ചീരകവും ഒരു കപ്പ് നേര്പ്പിച്ച സൂര്ക്കയും ഒരു ടീസ്പൂണ് വെളുത്തുള്ളി നീരും കൂട്ടിച്ചേര്ത്ത് ലേപനമാക്കി രോഗബാധിത സ്ഥലത്തുള്ള കുറഞ്ഞ മുടികള് കളഞ്ഞ് ചെറുതായി ചുരണ്ടി പുരട്ടുക. വാവിലെ മുതല് വൈകുന്നേരം വരെ അതേ രൂപത്തില് നിര്ത്തുക. ശേഷം, കരിഞ്ചീരക എണ്ണ ഉപയോഗിക്കുക. ഇത് ഒരാഴ്ച ആവര്ത്തിക്കുക.

🌺പുഴുക്കടി🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
പുഴുക്കടിയുള്ള ഭാഗത്ത് ദിവസേന മൂന്നു പ്രാവശ്യം കരിഞ്ചീരകം എണ്ണ പുരട്ടുക.

🌺പല്ലു രോഗങ്ങള്, തൊണ്ടവേദന🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കരിഞ്ചീരകം പൊടിക്കാതെ ഒരു ടീസ്പൂണ് ദിനേന വെറും വയറ്റില് കുടിക്കുകയും കരിഞ്ചീരക കഷായം കൊണ്ട് വായ കൊപ്ലിക്കുകയും ചെയ്യുന്നത് വായ, തൊണ്ട രോഗങ്ങള്ക്ക് അങ്ങേയറ്റം ഫലപ്രദമാണ്. അതോടൊപ്പം തൊണ്ടയില് കരിഞ്ചീരകമെണ്ണ പുരട്ടുകയും മോണയില് മധുരം തേക്കുകയും ചെയ്യുക.

🌺എല്ലാവിധ ചര്മ രോഗങ്ങള്ക്കും🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകമെണ്ണയും പനിനീരെണ്ണയും സമമായിച്ചേര്ത്ത് അവയുടെ ഇരട്ടി നാടന് ഗോതമ്പ് പൊടി എണ്ണയില് നന്നായി കുഴക്കുക. ഇത് പുരട്ടുന്നതിനു മുമ്പായി നേര്പിച്ച സുര്ക്കയില് നനച്ച പഞ്ഞികൊണ്ട് രോഗബാധിത സ്ഥലം തുടച്ച് വെയില് കൊള്ളിക്കുക. ഇന്ദ്രിയോത്തേജികളായ മത്സ്യം, മുട്ട, മാങ്ങ തുടങ്ങിയവയില് നിന്ന് പഥ്യം പാലിച്ചുകൊണ്ട് ദിനേന പുരട്ടുക.

🌺പാലുണ്ണി, അരിമ്പാറ🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കരിഞ്ചീരകപ്പൊടി കട്ടി സുര്ക്കയില് ചാലിച്ച് രാവിലെയും വൈകുന്നേരവും രോമവസ്ത്രമോ നാരുവസ്ത്രമോ കൊണ്ട് ഉപയോഗിച്ച് ഉരസുക.

🌺മുഖ കാന്തിക്ക് 🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകപ്പൊടി സൈത്തൂണ് എണ്ണയില് ചാലിച്ച് മുഖത്ത് പുരട്ടി പകല് ഏതെങ്കിലും സമയത്ത് വെയില് കൊള്ളുക.

🌺മുറിവുകള് മാറുന്നതിന്🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
പയറും ചുവന്നുള്ളിയും പുഴുങ്ങിയ മുട്ടയും ചേര്ത്തുണ്ടാക്കിയ സൂപ്പില് ഒരു കരണ്ടി കരിഞ്ചീരകപ്പൊടി ചേര്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും അത് ഉപയോഗിച്ച് കെട്ടുക. ബാന്റേജ് ഇടുകയും മുറിവിന്റെ പരിസര ഭാഗങ്ങള് കരിഞ്ചീരകമെണ്ണ പുരട്ടുകയും ചെയ്യുക. ബാന്റേജഴിയ്യ ശേഷം ദിനേന ചൂടുള്ള കരിഞ്ചീരകമെണ്ണ തേക്കുക.

🌺വാതരോഗം🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകമെണ്ണ തിളപ്പിച്ച് വാതബാധയേറ്റ ഭാഗം എല്ലുരക്കുന്നതുപോലെ ശക്തമായി ഉരക്കുക. ഉറങ്ങുന്നതിനു മുമ്പ് അല്പം തേല് കൊണ്ട് മധുരിപ്പിച്ച് നന്നായി തിളപ്പിച്ച ശേഷം എണ്ണ കുടിക്കുക.

🌺രക്തസമ്മര്ദ്ധം ഉയര്ത്താന്🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
ചൂടുപാനീയങ്ങള് കുടിക്കുമ്പോഴെല്ലാം അതില് കരിഞ്ചീരകമെണ്ണ ഉറ്റിക്കുക. ഈ എണ്ണ ആഴ്ചയിലൊരിക്കല് ദേഹമാസകലം പുരട്ടി വെയില് കൊള്ളുന്നത് സര്വ്വ വിധ ആരോഗ്യ പുഷ്ടിക്കും ഏറെ ഉചിതമാണ്.

🌺വൃക്കാവീക്കം🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
സൈത്തൂന് എണ്ണയില് കരിഞ്ചീരകപ്പൊടിയുടെ വറുകുഴമ്പ് കുഴച്ചുണ്ടാക്കി വൃക്ക വേദനിക്കുന്ന ഭാഗത്ത് പുരട്ടുക. അതോടൊപ്പം ദിനേന ഒരാഴ്ചയോളം ഒരു ടീസ്പൂണ് കരിഞ്ചീരകം വെറും വയറ്റില് കയിക്കുക.

🌺മലബന്ധം🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
ഒരു കപ്പ് കരിഞ്ചീരകം പൊടിച്ച് ഒരു കപ്പ് തേനില് കുഴക്കുക. മൂന്നു വെളുത്തുള്ളി അതിനോടു ചേര്ക്കുക. അതിന്റെ മൂന്നിലൊരു ഭാഗം ദിനേന സേവിക്കുക. അതിനു ശേഷം ഒരു ചെറുനാരങ്ങ തൊലിയോടെ ഭക്ഷിക്കുന്നത് വളരെ ഉചിതമായിരിക്കും. കാരണം അത് വയറിനെ ശുദ്ധമാക്കുകയും രോഗാണുക്കളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു.

🌺മൂത്രതടസ്സം🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
ഉറങ്ങുന്നതിനു മുമ്പായി ദിവസേന ഗുഹ്യരോമസ്ഥാനത്ത് കരിഞ്ചീരകമെണ്ണ തേക്കുകയും ശേഷം ഒരു കപ്പ് കരിഞ്ചീരകമെണ്ണ തേനിനാല് മധുരിപ്പിച്ച് കുടിക്കുകയും ചെയ്യുക.

🌺അറിയാതെ മൂത്രം പോവല്🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കോഴിമുട്ട തോട് വറുത്ത് പൊടിച്ച് കരിഞ്ചീരകവുമായി ചേര്ത്ത് ഒരു ടീസ്പൂണ് ഒരു കപ്പ് പാലിനോടൊപ്പം ഒരാഴ്ച കഴിക്കുക.

🌺കരള്വീക്കം🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
ഒരു ടീസ്പൂണ് കരിഞ്ചീരകപ്പൊടി കാല് ടീസ്പൂണ് കറ്റു വായ നീരോടുകൂടെ തേനില് കുഴച്ച് ദിനേന വെറും വയറ്റില് രണ്ടു മാസം കഴിക്കുക.

🌺പിത്താശയ രോഗം, മുഖം ചുവക്കല്🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കാല് ടീസ്പൂണ് ചീരപ്പൊടിയോടൊപ്പം ഒരു ടീസ്പൂണ് കരിഞ്ചീരകവും ഒരു കപ്പ് തേനും കലര്ത്തി ജാം രൂപത്തിലാക്കി രാവിലെയും വൈകുന്നേരവും കഴിക്കുക. മുഖം ചുകപ്പു വര്ണമാകും. പിത്താശയ രോഗത്തിന്റെ മുഴുവന് സങ്കോചങ്ങളും ഇല്ലാതാകുന്നതുവരെ ദിനേന ആവര്ത്തിക്കുക.

🌺പ്ലീഹ രോഗം🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
തിളപ്പിച്ച സൈത്തൂണ് എണ്ണയില് കുഴച്ച കരിഞ്ചീരകം വറുത്ത് വൈകുന്നേര സമയം വാരിയെല്ലുകള്ക്കു താഴെ തേക്കുക. അതോടൊപ്പം ഉലുവ കഷായം തേനില് മധുരിപ്പിച്ചത് ഒരു കപ്പ് കുടിക്കുക. രണ്ടാഴ്ച സേവിക്കുന്നതിലൂടെ രോഗശമനം സാധ്യമാകുന്നതാണ്.

🌺രക്ത ചംക്രമണം🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
രക്ത ചംക്രമണം, ഹൃദയ സുരക്ഷ ഇവ രണ്ടിനുമായി ഭക്ഷണമായും പാനീയമായും കരിഞ്ചീരകത്തിന്റെ ഉപയോഗം വര്ദ്ധിപ്പിക്കുക.

🌺വയറിളക്കം🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കാട്ടാശാളിയുടെ നീര് ഒരു കരണ്ടി കരിഞ്ചീരകപ്പൊടിയുമായി ചേര്ത്ത് ഒരു കപ്പ് വീതം മൂന്നു തവണ കഴിക്കുക. അടുത്ത ദിവസം ശമനം കിട്ടും. സുഖപ്പെട്ടാല് മരുന്ന് ഉപയോഗിക്കാതിരിക്കുക.

🌺ഛര്ദ്ദി🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കരിഞ്ചീരകവും ഗ്രാമ്പൂവും നന്നായി തിളപ്പിച്ച് മധുരിപ്പിക്കാതെ മൂന്നു തവണ ദിനേന കുടിക്കുക. അധികവും മൂന്നാമതായി ഉപയോഗിക്കേണ്ടി വരില്ല.

🌺കണ്ണിന്റെ അസുഖങ്ങൾ🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകമണ്ണ ഉറങ്ങുന്നതിനു മുമ്പായി ചെന്നി ഭാഗത്തും കണ് പോളകളിലും പുരട്ടുകയും ഏതെങ്കിലും ചുടുപാനീയത്തിലോ മുള്ളങ്കി നീരിലോ എണ്ണത്തുള്ളികള് ഉറ്റിച്ച് കുടിക്കുകയും ചെയ്യുക.

🌺ബില്ഹാരിസിയ🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
രക്തത്തില് കടന്നുകൂടുന്ന അണുക്കള് മൂലമുണ്ടാകുന്ന ഒരു തരം രോഗമാണിത്. രാവിലെയും വൈകുന്നേരവും ഒരു ടീസ്പൂണ് കരിഞ്ചീരകം കഴിക്കുക. പത്തിരിക്കഷ്ണമോ പാല്ക്കട്ടിയോ സഹായകമായി കഴിക്കാവുന്നതാണ്. ഉറങ്ങുന്നതിനു മുമ്പായി വലതു വശത്ത് കരിഞ്ചീരകമെണ്ണ പുരട്ടുക. ഇപ്രകാരം മൂന്നു മാസക്കാലം തുടരുക.

🌺ഗ്യാസ്🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
കരിഞ്ചീരകപ്പൊടി വെറും വയറ്റില് കഴിക്കുക. അതിനു പിന്നാലെ കരിമ്പിന് ചാറ് അലിയിച്ച ചൂടുവെള്ളം മൂന്നു ടീസ്പൂണ് കുടിക്കുക. ഒരാഴ്ചയോളം ദിവസേന തുടരുക.

🌺ആസ്തമ🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
ദിവസേന പ്രഭാതത്തിലും പ്രദോഷത്തിലും കരിഞ്ചീരകമെണ്ണയുടെ ആവി പിടിക്കുകയും അതിനു മുമ്പാടി ഒരു ടീസ്പൂണ് കരിഞ്ചീരകം അതേപടി തിന്നുകയും ചെയ്യുക. അതോടൊപ്പം ഉറങ്ങുന്നതിനു മുമ്പായി കരിഞ്ചീരകമെണ്ണ നെഞ്ചിലും തൊണ്ടയിലും പുരട്ടുക.

🌺അള്സര്🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
പത്തു തുള്ളി കരിഞ്ചീരകമെണ്ണയും ഉണക്കിയ റുമ്മാന് പഴത്തൊലി പൊടിച്ചതും ഒരു കപ്പ് തേനില് ചാലിച്ച് വെറും വയറ്റില് കഴിക്കുക. അതിനു പിന്നാലെ മധുരിപ്പിക്കാത്ത ഒരു കപ്പ് പാല് കുടിക്കുക.

🌺കാന്സര്🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
കരിഞ്ചീരകമെണ്ണ ദിനേന മൂന്നു പ്രവാശ്യം പുരട്ടുകയും കരിഞ്ചീരകം പൊടിച്ചത് ഒരു കപ്പ് ശീമമുള്ളങ്കി നീരില് കഴിക്കുകയും ചെയ്യുക. ഇപ്രകാരം മൂന്നു മാസം തുടരുക.

🌺ഭക്ഷണത്തിന് ആഗ്രഹമുണ്ടാവാന്🌺
🔻🔺🔻🔺🔻🔺🔻🔺🔻🔺
ഭക്ഷണം കഴിക്കുന്നതിന്റെ മിനുട്ടുകള്ക്കു മുമ്പ് ഒരു ടീസ്പൂണ് കരിഞ്ചീരകം പൊടിച്ചത് കഴിക്കുക. അതിനു ശേഷം അല്പം സുര്ക്കത്തുള്ളികള് ഉറ്റിച്ച ഒരു കപ്പ് തണുത്ത വെള്ളം കുടിക്കുക. ഫലം പ്രകടമായേക്കും. ഭക്ഷണത്തോടുള്ള ആര്ത്തി വന്നുഭവിക്കുന്നത് സൂക്ഷിക്കേണ്ടതാണ്.

🌺മടിയും ബലഹീനതയും🌺
🔺🔻🔺🔻🔺🔻🔺🔻🔺🔻
പത്തുതുള്ളി കരിഞ്ചീരകമെണ്ണ മധുര നാരങ്ങാനീരുമായി കലര്ത്തിയത് പത്തു ദിവസം ദിനേന വെറും വയറ്റില് കഴിക്കുക. എന്നാല് ഉന്മേഷവും വിശാലമനസ്സും ഉണ്ടായേക്കും. അതോടൊപ്പം സുബഹിക്കു ശേഷം ഉറക്കം വര്ജിക്കുകയും ഇശാഇനു ശേഷം ഉറക്കം പതിവാക്കുകയും അല്ലാഹുവിന് ദിക്റ് വര്ദ്ധിപ്പിക്കുകയും ചെയ്യുക. ഭൗതികോന്മേഷത്തിനും പെട്ടന്ന് മന:പാഠമാകുന്നതിനും വിലാത്തി പൊതീന തിളപ്പിച്ച് തേനില് മധുരിപ്പിച്ച ശേഷം ഏഴു തുള്ളി കരിഞ്ചീരകമെണ്ണ ഉറ്റിച്ച് ചൂടോടെ ഉദ്ദേശിച്ച സമയത്ത് കുടിക്കുക. ചായയുടെയും കാപ്പിയുടെയും പകരം ഇത് പതിവാക്കിയാല് അനിതര സാധാരണമായ ബുദ്ധിശക്തിയും ജ്വലിക്കുന്ന ഗ്രഹണ ശേഷിയും പ്രകടമാകാന് വൈകില്ല.
🌹🌹🌹🌹🌹🌹🌹🌹🌹🌹
👆👆👆👆👆👆👆👆👆👆
☆☆☆☆☆☆☆☆☆☆☆☆☆☆
 ഇസ്ലാം സമാധാനത്തിന്റ മതം !
നല്ല നല്ല വാർത്തകളും ഹദീസുകളും ഇസ്ലാമികപരമായ പോസ്റ്റുകളും നിങ്ങളെ തേടിയെത്താൻ,.
വാട്സ്അപ്പ് ഗ്രൂപ്പ്:

പുനർവിചിന്തനം

പുനർവിചിന്തനം
...............................

പത്തരയ്ക്ക് പാഞ്ഞു വരുന്ന ട്രയിനിന്റ വരവും കാത്ത് റയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ ട്രാക്കിൽ മലർന്നു കിടക്കുമ്പോൾ. അയാളുടെ മനസ്സിൽ മരണവും തന്നെ ചതിച്ചവളോടുള്ള പകയുമല്ലാതെ ഒന്നുമില്ലായിരുന്നു.

പ്രണയത്താൽ വഞ്ചിക്കപെട്ടവനാണ് ഞാൻ....

ഈ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം...

അവളോടൊപ്പം നടന്ന പ്രണയം പങ്കുവെച്ച മധുര നാളുകളും സ്വപ്നം കണ്ട മനോഹര ഭാവിയും നഷ്ടമായിരിക്കുന്നു.
അല്ലെങ്കിലും പെൺകുട്ടികൾ അങ്ങനെയായിരിക്കും...

അവർക്ക് മനസ്സുമാറ്റാനെളുപ്പമാണ്.

തകരുന്ന ആണിന്റ ഹൃദയം ആരു കാണാൻ.

 ഇന്നവൾ മറ്റൊരാളിന്റ വധുവാകുന്നു. അവൾ സുമംഗലിയാകുന്ന മുഹൂർത്തത്തിനു മുമ്പേ എനിക്ക് യാത്രയാകണം.
അങ്ങനെ എന്റ മരണത്തിന്റ കുറ്റബോധം ജീവിതാവസാനം വരയവളെ വേട്ടയാടി കൊണ്ടിരിക്കണം.

സമയമാകുന്നില്ലേ ?

ഹാ അല്പം കൂടിയുണ്ട്....

എന്റ ശരീരത്തെ ചതച്ചെനിക്ക് മോഷം നൽകാനുള്ള മരണത്തിന്റ വിളിയെവിടെയെങ്കിലും കേൾക്കുന്നുണ്ടോ ?

എന്തോ സയമടുത്തു വരുംതോറുമെനിക്ക് ഭയം വർദ്ധിക്കുന്നോ ?

നൊന്ത് പെറ്റ് മുലപ്പാലും താരാട്ടും നെഞ്ചിലെ ചൂടും നൽകി വളർത്തിയെന്റ അച്ഛനമ്മമാരേക്കാൾ വലുതായിരുന്നോ എനിക്കവളോടുള്ള സ്നേഹം. എന്റ അച്ഛന്മാരുടെ സ്നേഹപൂർവ്വമുള്ള ശാസനയുടെ കരം തട്ടി മാറ്റി ഞാൻ മരണത്തിലേക്ക് നടന്നടുക്കുമ്പോൾ മരിക്കുന്നത് അവരുടെ സ്വപ്നങ്ങൾ കൂടിയല്ലേ ?
അയാൾ അയാളുടെ ഹൃദയം പോലെ ചൂടായ മനസ്സിൽ തറഞ്ഞ പ്രണയ മുള്ളുകൾ പോലെ മെറ്റൽ കഷ്ണങ്ങൾ നിറഞ്ഞ പാളത്തിലേക്ക് ചെവിയോർത്തു. ഒരു ചെറിയ കമ്പനം കാതിൽ പടരുന്നു. ചുടുരക്തം മണത്ത് ചൂളം വിളിച്ച് പാഞ്ഞു വരുന്നെന്റ മരണം.

വയ്യ മരിക്കാൻ ജീവിച്ച് കാട്ടണമെനിക്ക്...

അവളുടെ മുമ്പിൽ നെഞ്ചു നിവർന്ന് ജീവിച്ച് കാട്ടണമെനിക്ക്...

അയാൾ എഴുനേറ്റ് പാളത്തിനടുത്തുള്ള റയിൽവേ സ്റ്റേഷനിലേക്ക് നടന്നു.അവിടെ നിന്ന് എനിക്കാശ്വാസം പകരുന്ന 
അമ്മ മടിതട്ടിലേക്കു യാത്ര പോകാനൊരു ടിക്കറ്റെടുക്കണം.

              ശലഭം ബാബു  - നിരണംകാരൻ
                           Thomson Babu?

ഭൂമി വിലാപം

ഭൂമി വിലാപം
.............................

വേനലിൽ വറ്റിവരണ്ടൊരാം...
ഭൂമിയിന്നൽപ്പം...
ദാഹജലം തിരയുന്നു....
എൻ ഞരമ്പാം ......
പുഴയിലിന്നു രക്തമില്ല...
കറുത്തൊഴുകുമാം....
അശുദ്ധ രക്തവും...
ചലവും നിറഞ്ഞവ നാറുന്നു..
ആരോ വലിച്ചെറിഞ്ഞൊരാം ..
ചവറിന്നെൻ മേനിയെ....
പൊതിയുന്നു....
ശ്വസനം പോലും..... 
നിലച്ചോരെൻ...
ദേഹമിന്നൽപ്പം.....
പ്രാണവായുവിനായ് കേഴുന്നു...
വേരിറങ്ങിയെന്നെ...
ഇക്കിളിപ്പെടുത്തിയിരുന്നൊരാം...
വൻമരത്തിൻ വേരുകളിന്നു...
ഉണങ്ങി വരണ്ടൊരു...
കുറ്റി മാത്രം...
കേഴുന്നിതാ ഞാനിന്നെൻ...
ദാഹം ശമിപ്പിക്കുമാ..
ജലത്തിനായി...
ഇതു ഭൂമി തൻ വിലാപം....

             ശലഭം ബാബു - നിരണംകാരൻ
                        Thomson Babu

ഇലക്ഷൻ

ഇലക്ഷൻ
..................

വർണ്ണ പതാകകൾ...
നിറഞ്ഞൊരാം...
പാതയോരത്തിന്നാം...
ഘോര ഘോരം...
ശബ്ദ ഘോഷമുയരുന്നു...
നാളെയാ  പൗരനെ ...
മറന്നൊരാം...
സ്വപുഷ്ടി വരുത്തേണ്ടുന്നൊരാ...
നേതാക്കൾ.......
ഭാവി വാഗ്ദാനങ്ങൾ...
ചൊരിയുന്നൊരീ....
കാഴ്ച കാണുക....
അഞ്ചു സംവത്സരത്തിലൊരിക്കലായ്...
വിധി പറയേണ്ടുന്നൊരാ...
ദിനത്തിനായ്......
മക്ഷി കുപ്പികൾ....
നിറയുന്നു....
കണ്ടു മറന്നൊരാം...
വെളുക്കെ ചിരിക്കുമാ...
മുഖങ്ങളും...
ശുദ്ര വസ്ത്രവും..
വീണ്ടുമാ പൗരന്റ...
വീട്ടു വാതിൽക്കൽ...
മുട്ടുന്നു.....
തരികൊരവസരം....
കൂടെനിക്കു നീ...
പരിഹരിച്ചീടാം നിൻ...
ശ്വാശ്യത പ്രശ്നങ്ങൾ....

          പോളിങ്ങ്
        ........................

മരണത്തെ മാത്രം..
കാത്തു കിടക്കുമാ...
വൃദ്ധയെ നാലാൾ....
ചുമന്നോടുന്ന കാഴ്ച..
കാണുക.......
അതിലൊരുവൻ...
തൻ മാതാവും...
കണ്ണു മിഴിച്ചാ കാഴ്ച...
കണ്ടു പറയുന്നു...
ഒരു തരി.....
വറ്റിനായ് പോലും..
പണം തരാത്തോൻ...
സ്നേഹത്താലുള്ളൊരെൻ...
മാതൃ സ്പർശനം...
പോലും തടുത്തോൻ...
വോട്ടു പിടിക്കാനായ്...
കാട്ടുന്നൊരാ കാഴ്ച...
കാണുക മക്കളേ.......

            ശലഭം ബാബു - നിരണംകാരൻ
                         Thomson Babu

മുംബൈയിലെ മഴയത്ത്‌

മുംബൈയിലെ മഴയത്ത്
...............................................

നോക്കി നിൽക്കേ പെരുമഴയോടൊപ്പം പെയ്തു പൊങ്ങിയ വെള്ളപൊക്കത്തിലേക്ക് കാലെടുത്ത് വെച്ച് പ്രസാദ് എല്ലാവരെയും പോലെ നീന്തി തുടങ്ങി.
വാസിനാക്കയിലെ ഓഫീസിലിരിക്കുമ്പോളേ ചിന്തിച്ചിരുന്നു ഇന്ന് നല്ല മഴ പെയ്യുമെന്ന്. ട്രയിനിലെ തിക്കിതിരക്കും മഴയിലൊട്ടിയ ശരീരങ്ങളുടെ ഗന്ധം പിടിച്ചുള്ള ചേർന്നു നിൽപ്പും കഴിഞ്ഞ് താനെയെത്തിയപ്പോഴേക്കും മഴ അതിന്റ വിശ്വരൂപം കാട്ടിതുടങ്ങിയിരുന്നു.
ഇത് മുബൈയാണ് തിരക്കിന്റ അഴുക്കിന്റ മഹാനഗരം.
ഇവിടേയ്ക്കെന്റെ ജീവിതം പറിച്ചുനടപ്പെട്ടിടിതെത്ര കാലം.
നാടിന്റ പച്ചപ്പിൽ നിന്ന് അമ്മയുടെ കാച്ചെണ്ണയുടെ മണത്തിൽത്തിൽ നിന്ന് ഒരു പറിച്ചുനടൽ.
വേരുപിടിക്കാൻ കുറേ സമയമെടുത്തു.ഇന്ന് പറിച്ചെറിഞ്ഞ് പോകാനുമാകുന്നില്ല.
മുറിക്കുള്ളിൽ തന്നെയുള്ള കുളിയും പാചകവും ഒരു വാതിലിനപ്പുറം കാണുന്ന അഴുക്കുചാലിന്റ ദുർഗന്ധവും. 
ശൗചം ചെയ്യാൻ പോലുമുള്ള കാത്തു കിടപ്പും.
വേശ്യയും കുലപാതകിയും ജോലിക്കാരനും എല്ലാം ഒന്നിച്ച് പാർക്കുന്ന ഈ ചാളിലെ ജീവിതമെനിക്ക് ശീലമായിക്കുന്നു.

ഇവിടെ എന്റയും അനേകരുടെയും ജീവിതമിതു പോലെ.

ഈ മഹാനഗരത്തിൽ ഒഴുകി നടക്കുന്നു.

                                ശലഭം -  നിരണംകാരൻ
                                     Thomson Babu

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

വിശപ്പിൻറ വിളിയും സൽകാരത്തിൻറരുചിയും

വിശപ്പിൻറ വിളിയും
സൽകാരത്തിൻറരുചിയും
###################
അവിജാരിയമായി
വീട്ടിലേക്ക് വിരുന്ന് വന്ന അദിഥിയെ കണ്ടപ്പോൾ ദബതികൾ  ആദ്യമൊന്ന് അബരന്നു. 
വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ തികയാത്ത അവസ്ഥയിൽ ഒരതിഥി കൂടെ വരുബോൾ ഉണ്ടാകുന്ന മാനസികാവസഥ അതായിരുന്നു അവരുടെ അബരപ്പിന് കാരണം. 
എന്നല്ലാതെ അതിഥിയെ
കണ്ടതിലുള്ള വെറുപ്പ് കൊണ്ടല്ല. 
               അബരപ്പ് മുഖത്ത് പ്രകടപ്പിക്കാതെ  രണ്ടു പേരും കൂടി അതിഥിയെ സ്വീകച്ചിരുത്തി. വീട്ടിലെ കാര്യങ്ങളും നാട്ടിലെ കാര്യങ്ങളും സംസാരിച്ഛ് 
കൊണ്ടിരിന്നു. 
                    അതിനിടയിൽ ഭാര്യ അടുക്കളയി നിന്നും സ്വകാരൃമായി ചോദിച്ചു
അല്ല ഭക്ഷണത്തിന് എന്താചെയ്യാ.   നീ സമാധാനമായിരിക്ക് അതിനൊക്കൊ വഴിയുണ്ട്
സമയം ആവുബോൾ  ഉള്ളത് വിളബി മേശപ്പുറത്ത് വെക്കുക. 
ശേഷം ഞാനായി കൊളളാം. പറഞ്ഞത് പോലെ സമയമായപ്പോൾ
ഭാര്യ ഭക്ഷണം വിളബി മേശപ്പുറത്ത് വെച്ചു. 
ഒരാൾക്  കഴിക്കാനുളള ഭക്ഷണം മാത്രമേ ആ വീട്ടിൽ ഉള്ളൂ. അത് ഭാര്യയുംഭർത്താവും പങ്ക്  വെച്ച് കഴിക്കാൻ വെച്ചതുമാണ്.  അതാണ് ഇപ്പോൾ കൊണ്ട് വെച്ചിട്ടുളളത്.  അതിഥിയും അയാളും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഇന്നത്തെ പോലെ ആധുനിക ലൈറ്റ് സംവിധാനം ഇല്ലാതിരുന്ന ആകാലത്ത് മണ്ണണ വിളക്കിൻറ വെളിച്ചത്തിലാണ് ഭക്ഷണം കഴിക്കുന്നത്.  ഭർത്താവ് ഇനി എന്തു ചെയ്യുന്നു എന്നറിയാൻ ഭാര്യ ജനലഴി യിലൂടെ പുറത്തേക് നോക്കിയിരുന്നു.
അതിഥി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അയാള റിയാതെ വിളക്ക് തട്ടി മറിച്ചു. തീ അണഞ്ഞു. പിന്നെ ഭക്ഷണം കഴിക്കുന്നതായി അഭിനയിച്ചു. സത്യത്തിൽ അയാൾ  ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല.
അല്ല കഴിക്കാൻ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ഏറെ ശരി. 
ഇതൊന്നും അറിയാതെ അതിഥി ഭക്ഷണം കഴിച്ച്
ഉറങ്ങാൻ കിടന്നു. ശേഷം 
ഭർത്താവ് ഭാര്യയോട്
കാര്യങ്ങൾ വിശദമായി പറഞ്ഞു. എല്ലാം കേട്ട് ഭാര്യയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി
ഒഴുകികൊണ്ടിരിന്നു. 
പിനെ അവരും ഉറങ്ങാൻ
കിടന്നു. പക്ഷേ വിശപ്പിൻറ        കാഠിന്യം കൊണ്ടു                അവർക്ക് ഉറക്കം വന്നില്ല. 
എങ്കിലും അവർക്ക് സന്തോഷമേ ഉളളൂ. അതിഥിയെ സൽകരികച്ച
തിലുള്ള പൂർണ സന്തോഷം.            
                            ശുഭം
             മുസ്തഫ  മാളിക്കുന്ന്.

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

സ്നേഹ ചുംബനം

രാവിലെ തന്നെ അവൾ തിടുക്കത്തിലാ, " നിങ്ങള് ഇങ്ങനെ പത്രവും വായിച്ചിരുന്നോ ..!!! ഞാൻ ഇന്നലേ പറഞ്ഞതലേ അവൻ പെട്ടി പൊളിക്കുന്നതിന് മുൻപ് അവിടെ എത്തണം എന്ന്.
 ഇല്ലെങ്കിൽ അവൻ ഗൾഫീന്നു കൊണ്ട് വന്നതെല്ലാം നാത്തൂൻ കട്ടിലനടിയിൽ താഴ്ത്തും . അവളെ വിചാരം അവൻ കൊണ്ട് വരുന്നത് അവള്ക്കും മക്കൾക്കും മാത്രമാണെന്നാ .. എന്റെ സഹോദരൻ ആയതിനു ശേഷാ അവളുടെ ഭർത്താവായത് ...ഹല്ല പിന്നെ "

അവൾ അരിശം മുഴുവൻ മോള്ളുടെ മുടി പിന്നി കെട്ടുന്നതിന്റെ ശക്തി കൂട്ടി തീർത്തു " അമ്മേ എനിക്കു മുടി വേദനിക്കുന്നു ..." മോൾ അവളുടെ കൈ തട്ടി മാറ്റി എന്റെ അടുത്തേക്ക് ഓടി വന്നു. ഞാൻ അവളുടെ നെറുകയിൽ ഉമ്മവച്ചു മുടി മാടി കെട്ടികൊടുത്തു. അവൾ എന്നിക്ക് ഒരു ഉമ്മയും തന്നു പുറത്തേക്കോടി .

ആ ഓട്ടത്തിനിടയക്ക് അനിയത്തി റൂമിലേക്ക് കടന്നു വന്നതും. . മകൾ അവളെ കൂട്ടി മുട്ടി വീണു . " നോക്കി കണ്ടും വേണ്ടേ റൂമിലേക്ക് വരാൻ ... ഇപ്പോ തന്നെ അവള് തലയടിച്ചു വീഴില്ലായിരുന്നോ ..? " അവൾ അനിയത്തിക്കു നേരെ ചോദ്യമെറിഞ്ഞു .

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നതിനു മുന്പ് ഞാൻ അവളെ കൈ കാട്ടി വിളിച്ചു കൊണ്ട് ചോദിച്ചു " മോള് എന്തേ വന്നത് ..?" 

" ഇന്നാണ് പരീക്ഷ ഫീസ് അടക്കേണ്ട അവസാന ദിവസം .." അവൾ മടിച്ചു മടിച്ചു പറഞ്ഞു .

" ആണോ നീ എന്തേ മുന്നേ പറയാഞ്ഞേ ... "
" അത്.. അത്... ചേട്ടന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ ..... "

" ചേട്ടന്റെ ബുദ്ധിമുട്ട് മോള് നോക്കേണ്ട ... അതിനു മാത്രം മോള് വലുതായിട്ടില്ല .." ഞാൻ അവളുടെ ചെവി പിടിച്ചു പതുക്കെ നുള്ളി കൊണ്ട് പറഞ്ഞു . എന്നിട്ട് പേഴ്സിൽ നിന്നും അവൾക്കു വേണ്ട തുക എടുത്തു നൽകി .അവളുടെ തലയിൽ സ്നേഹത്തോടെ തട്ട് കൊടുത്തു അവളും തിരിച്ചു തട്ടി നിറഞ്ഞ മനസുമായി പുറത്തേക്ക് പോയി .

" നിങ്ങൾ ഉള്ളത് മുഴുവൻ അനിയത്തിമാർക്ക് വീതിക്കാൻ നിന്നാൽ ഞാനും മോളും പെരുവഴിയിൽ ആവുമേ!!! " അവൾ പൊട്ടു തിരയുന്നതിനിടയിൽ പറഞ്ഞു . 

ഞാൻ ഒരു പൊട്ടെടുത്തു അവളുടെ നെറ്റിയിൽ വെച്ച് കൊണ്ട് അവളെ ചേർത്ത് നിർത്തികൊണ്ട് പറഞ്ഞു " നിന്റെ ചേട്ടൻ മാത്രമല്ല ...ഞാനും ഒരു ജേഷ്ടൻ ആയതിനു ശേഷമാ ഭർത്താവായത്. നിനക്ക് അവകാശപ്പെട്ടത് പോലെ അല്ലേ അവൾക്കും .. പിന്നെ അങ്ങിനെ പെരുവഴിയിൽ നീയും മോളും ഇറങ്ങേണ്ടി വന്നാൽ ഈ കൈകോർത്തു ഞാൻ ഉണ്ടാവും അന്നും നിന്ന്റെ കൂടെ ... ഞാൻ ഇന്ന് വരെ നേടിയതിൽ ഒരിക്കലും നഷ്ട്ടപ്പെടാൻ ആഗ്രഹിക്കാത്ത സ്വത്ത് എന്താണെന്ന് നിനക്കറിയാമോ ..?

" ഇല്ല ..:" ആകാംക്ഷയോടെ അവൾ പറഞ്ഞു .

" അത് നീയാണ് ... ഞാൻ ഒരിക്കലും നഷ്ട്ടപ്പെടാൻ ആഗ്രഹിക്കാത്ത സ്വത്ത് " ഞാൻ അവളെ നെഞ്ചോട് ചേർത്തു. അവൾ അല്പ്പം നേരം ആ നിൽപ്പ് ആസ്വദിച്ചതിനു ശേഷം പതുക്കെ വിമുഖതയോടെ പറഞ്ഞു " വിട്ടേ ... ഞാൻ ഡ്രസ്സ് മാറട്ടെ .. "

" എന്തേ....? അപ്പൊ നീ പോവുന്നില്ലേ ..?"

" ഇല്ല ... ഇതിലും വല്യ സ്വത്തൊന്നും എനിക്ക് അവിടെ നിന്നും ലഭിക്കാനില്ല . അവിടെ നിന്ന് എന്നല്ല എവിടെ നിന്നും ലഭിക്കാനില്ല " അവൾ മതിവരാത്ത പോൽ വീണ്ടും എന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു .

" ഉം.. .. അതാ എനിക്കും പറയാൻ ഉള്ളത് സ്നേഹത്തെക്കാൾ വലിയ സ്വത്തില്ല .." ഞാൻ ചിരിച്ചു കൊണ്ട് അവളുടെ നെറുകയിൽ ഒരു സ്നേഹചുംബനം നൽകികൊണ്ട് പറഞ്ഞു .

മനോജ് കുമാർ കാപ്പാട്

2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

കറിക്ക്‌ നല്ല എരിവുണ്ടുട്ടോ പ്രിയേ...

അന്നു രാത്രി എട്ടു മണിയോട് അടുക്കുമ്പോഴാണു അയാൾ വീട്ടിലേക്ക് കയറിവരുന്നത്....
എന്താ ഇക്കാ .. LATE ആവുമെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞൂടെ....?
എന്തിനാ MOBILE എന്നു പറയുന്ന സാധനം കൊണ്ട് നടക്കുന്നത്. വിളിച്ചാലും എടുക്കില്ല...
ഇവിടെ ഒരുത്തി ഒറ്റക്കാണെന്നുള്ള കാര്യം മറന്നു പോയോ..?
അവൾ പരിഭവിച്ചു അയാൾ ഒന്നും മിണ്ടിയില്ല.....
SHOES അഴിച്ചുവക്കുന്നതിനിടയിൽ അവളെ അലക്ഷ്യമായി അയാൾ ഒന്നു നോക്കി....
എണ്ണയും തോർത്തും എടുത്ത് തരുന്നതിനിടയിൽ അവൾ അയാളോട് പറഞ്ഞു..
ഇക്ക പെട്ടന്ന് പോയി FRESH ആയിട്ട് വാ..
ചപ്പാത്തീം മുട്ടക്കറീം ഉണ്ടാക്കിവെച്ചിട്ടുണ്ട് എനിക്ക് വിശക്കുന്നൂ..
ശരിയാണ് അവളിപ്പോൾ ഏഴു മാസം PREGNENT ആണ് നന്നായി ഭക്ഷണം കഴിക്കേണ്ട സമയം....
അവളെ ഒന്നു വിളിച്ചു പറയാമായിരുന്നു. നെഞ്ചിനകത്ത് വല്ലാത്ത ഒരു നീറ്റൽ അനുഭവപ്പെട്ടു...
ഒന്നും മിണ്ടാതെ അയാൾ പെട്ടന്ന് റെഡിയായി വന്നു..
ഭക്ഷണം വിളമ്പിത്തരുമ്പോൾ അവൾ എന്നോട് ചോദിച്ചു എന്തു പറ്റി എന്റെ HUSന്...?
കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു
. വല്ലാത്ത MOOD OFF ആണല്ലോ..
പതുക്കെ അയാൾ അവളെ അടുത്ത കസേരയിൽ ഇരുത്തി എന്നിട്ട് പറഞ്ഞു
നീ ഇവിടെ ഇരിക്ക്....
അവൾ അയാൾക്ക് വിളമ്പിക്കൊടുത്ത പ്ലേറ്റിൽ നിന്നു ഒരു കഷണം ചപ്പാത്തി മുട്ടക്കറിയിൽ മുക്കി അവളുടെ വായിൽ വച്ചു കൊടുത്തു...
അവൾ അയാളെ ഒന്നു നോക്കി...രണ്ടാമ
ത്തെ കഷ്ണം വായിൽ വെച്ചു കൊടുത്തപ്പോൾ അവൾ അയാളുടെ വിരലിൽ ചെറുതായി ഒന്ന് കടിച്ചു....
ഇക്കാക്ക് എന്താ പറ്റീത്... അവൾ സ്നേഹാർദ്രമായ മിഴികളോടെ അയാളോട് വീണ്ടും ചോദിച്ചു.....
ഇന്ന് എന്റെ ബീവിയുടെ പിറന്നാളാ.. നിനക്കോർമ്മയുണ്ടൊ..?
അവളുടെ ഉള്ളിൽ ഒരു വിങ്ങൽ ഉയരുന്നതായി എനിക്ക് തോന്നി... ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു അവൾക്ക്....
പക്ഷേ അതിനൊത്ത് ഉയരാൻ എനിക്കു കഴിഞ്ഞില്ലല്ലോ...
നിനക്കറിയാലോ.. ഞാൻ എന്റെ മൊഞ്ചത്തിക്ക് ഒന്നും വാങ്ങീട്ട് ഇല്ല മാസാവസാനം ആയില്ലേ.. എന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നെടീ.. നീ എന്നോട് ക്ഷമിക്കണം.....
അടുത്ത മാസം SALARY കിട്ടിയിട്ട് നിനക്ക് എന്താച്ചാ വാങ്ങിച്ച് ത്തരാം...
അയാൾ അവളുടെ മുഖത്ത് നോക്കാതെയാണ് ഇത്രയും പറഞ്ഞൊപ്പിച്ചത് ..അയാളോട് തൊണ്ട ഇടറുന്നുണ്ടായിരുന്നു. അവൾ ഒന്നും മിണ്ടിയില്ല....
അയാൾ അവളോട് ചോദിച്ചു നിനക്ക് എന്നോട് ദേഷ്യമുണ്ടോ...
ഒന്നും പറയാതെ അവൾ കസേരയിൽ നിന്നെഴുന്നേറ്റു.. പതുക്കെ അയാളുടെ മുഖം അവളുടെ രണ്ടു കരങ്ങകൊൾ കൊണ്ട് താങ്ങി .. അയാളുടെ കണ്ണുകളിലേക്ക് അവൾ ആഴ്ന്നിറങ്ങി....
ആ നിമിഷം അവൾ അയാളുടെ മുഖം ഒരു നൂറു ചുടു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു...
അവരുടെ കവിളുകൾ കണ്ണുനീരിൽ നനഞ്ഞു..പറയാൻ വാക്കുകൾ കിട്ടാതെ പരസ്പരം ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ അവർ നിന്നു....
അല്പ നേരത്തെ മൗനത്തിനു ശേഷം ചെറു പുഞ്ചിരിയോടെ അയാൾ അവളോട് പറഞ്ഞു...
........മുട്ടക്കറിക്ക് നല്ല എരിവാട്ടൊ........
മറുപടി ആയി അവൾ പറഞ്ഞു അതിന് ഇക്ക ഒന്നും കഴിച്ചില്ലല്ലോ...
അയാൾ പറഞ്ഞു... കഴിച്ചില്ല പക്ഷേ... എന്റെ മുഖം നീറുന്നു....
അവളുടെ കവിളുകൾ നാണം കൊണ്ട് ചുവക്കുന്നത് അയാൾക്ക് കാണാമായിരുന്നു.....

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

അവകാശം പറയണ്ടാ

ഓര്‍മ്മപെടുത്തലുകള്‍ ആയിരുന്നോ അവ ഒക്കെയും..നിനക്ക് വേണ്ടി പ്രാര്‍ത്ഥനകളോടെ നിന്നത്..കൊഴിഞ്ഞ് വീണ താമര ഇതളുകളോട് നിനക്ക് അസൂ യ ആണെന്ന് പറഞ്ഞത്..ഒരു പിടി മുല്ല പൂ വ് എന്റെ മുടികളില്‍ ചൂ ടാന്‍ കൊണ്ട് വന്നത്....തരാന്‍ മടിച്ച ആ പൂ ക്കള്‍ ഇപ്പോളും നന്റെ മേശയ്ക്കുള്ളില്‍ ഒളിച്ചിരിപ്പിലെ മാനം കാണാതെ സൂ ക്ഷിക്കാന്‍ ഞാന്‍ തന്ന മയില്‍ പീലി പോലെ... കണ്ടപ്പോ ചൂണ്ടിയതാ വെറുതെ ആരും അവകാശം പറയണ്ടാ

നീ ഇന്ന് പോകുകയല്ലേ നമ്മുടെ അവസാനത്തെ കാണലല്ലേ

ഞാൻ നേരേ എനെ്റ വീട്ടിലേക്ക് കയറി
അപ്പോഴാണ് ഉമ്മ പറഞ്ഞത് എനെ്റ കൂട്ടൂകാരൻ വന്ന വിവരം
പത്താംക്ലാസ് കഴിഞ്ഞപ്പോൾ ബാംഗ്ലൂരിൽ പോയതാണവൻ അവൻ ജോലി ചെയ്യുന്നസ്ഥലത്ത് എനിക്കും ഒരു ജോലി ശരിയാക്കീട്ടുണ്ട് എന്നറിയിക്കാനും പോകാൻ താൽപ്യമുണ്ടോ എന്നറിയാനും വന്നതാ അവൻ ആറുമാസം കൂടുംബോൾ വരാറുണ്ട് കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ എനിക്കൊരു ജോലി ശരിയാക്കാൻ ഞാൻ പറഞ്ഞിരുന്നു അവൻ രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പോകും ഒന്നോ രണ്ടോ ആഴ്ചയെ അവൻ നിൽകാറുള്ളൂ

കുറച്ച് കഴിഞ്ഞപ്പോഴുണ്ട് അവൾ ഒരു പാത്രം നിറയെ പായസവുമായി വരുന്നു
അത് ഉമ്മാനെ്റ കൈയിൽ ഏല്പിച്ചിട്ടു പറയൂന്നത് കേട്ടു ''ഞാൻ പത്താം ക്ലാസിൽ പാസായതിനെ്റ സന്തോഷമാ'' അതും പറഞവൾ പോകാനൊരുങ്ങിപ്പോൾ എന്നോട് പറഞ്ഞു ''നിനക്ക് അങ്ങ് വെച്ചിട്ടുണ്ട് അങ്ങോട്ട് വാ ''എന്നും പറഞ്ഞവൾ പോയി
പിറകെ ഞാനുംചെന്നു അവളുടെ ഉമ്മ ഒരു കപ്പിൽ പായസം എനിക്കും തന്നു കുടിച്ച് കൊണ്ടിരിക്കെ അവരോട് എനിക്ക് ജോലി ശരിയായ കാര്യമെല്ലാം പറഞ്ഞു അതവൾ കേൾക്കാനും കൂടിയായിരുന്നു അവളെ ഒളിക്കണ്ണാലെ ഞാൻ നോക്കിയപ്പോൾ അംബരപ്പോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു
അന്ന് വൈകീട്ട് തനിയെ കിട്ടിയപ്പോൾ അവൾക്കതായിരുന്നു അറിയേണ്ടത് ഞാൻ പറഞ്ഞു ഒരാഴ്ചകൊണ്ട് പോകും സന്കടമായിരുന്നു അവളുടെ മുഖത്ത് എനിക്കുമുണ്ട് പക്ഷേ പുറത്ത് കാണിച്ചില്ല എന്നു മാത്രം
പിന്നീടുള്ള ഒരാഴ്ച ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒാരോ നിമിഷവും വളരെ വിലപ്പെട്ടതായിരുന്നൂ
കിട്ടുന്നസമയങ്ങളിലെല്ലാം ഞങ്ങൾ പരസ്പലം മനസ്സുകൾ പന്ക് വെച്ചു
അവസാനം ആ ദിനമെത്തി അന്ന് ഉച്ചക്കവൾ വന്നു എനിക്കു ഒരു കവർ ഏല്പിച്ചു പോകുംബോൾ ''നീ ഇന്ന് പോകുകയല്ലേ നമ്മുടെ അവസാനത്തെ കാണലല്ലേ പോകുംബോൾ ഞാൻ വരില്ല'' എന്നും പറഞ്ഞ് മേശപുറത്ത് വെച്ചിരുന്ന എനെ്റ ഒരു ഫോട്ടോയും എടുത്തു അവൾ പോയി
അവൾ തന്ന കവറിൽ ഒരു എഴുത്തും അവളുടെ ഒരു ഫോട്ടോയുമായിരുന്നു അതിലെ അവസാനത്തെ രണ്ടു വരികൾ ''നീ എത്ര ദൂരെയാണെന്കിലും എനെ്റരികിലുണ്ടാവും എനിക്കൊരു ജീവിതമുണ്ടെന്കിൽ അത് നിനെ്റ കൂടെയായിരിക്കും എന്തൊക്കെ സഹിക്കേണ്ടി വന്നാലും'',,,,,,,,,,,,
ഫൈസല്‍  സലഫ് 

“ഏയ്.. നാലുമണിയായി..”,,,

നെഞ്ചിനെ ചുറ്റിയിരുന്ന കൈകള്
മെല്ലെ എടുത്തുമാറ്റാന്
ശ്രമിച്ചപ്പോള് ശക്തിയോടെ മുറുകി.
അപ്പോള് ആ മുഖം എന്റെ മേല്
ചേര്ന്നമര്ന്നു. നെഞ്ചില് പടരുന്ന ചൂടുള്ള
നനവ്..
“ഏയ്.. നാലുമണിയായി..”,,,

എന്തായിരിക്കും ചെയ്യൂക

!!!!`! അവളൊരിക്കല്‍ ജോലിക്ക് പോവാനായി ബസ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു അപ്പോഴാണ് ഒരുനേരത്തെ അന്നത്തിന് വേണ്ടി ഒട്ടിയ വയറും കീറസഞ്ചിയുമായി ഒരുകുട്ടി അവളുടെ മുന്നില്‍ വന്നത് , എന്തെന്കിലും അവന് കൊടുക്കണം എന്നുണ്ട് എന്നാല്‍ അവിടെ ഉണ്ടായിരുന്ന ആളുകളുടെ അടക്കം പറച്ചിലില്‍ അവളാ പുണ്ണ്യം കര്‍മ്മം ചെയ്യാന്‍ മടിച്ചു [പട്ടിണിയും പരിവെട്ടവുമായി കഴിയുന്നവരെ സഹായിക്കുക എന്നതിനെ പുണ്യകര്‍മ്മം എന്നല്ലാതെ വേറെന്താണ് വിളിക്കേണ്ടത്]
!നാട്ടില്‍ !!!!!ഒരുജോലിക്കും പോവാതെ ബസ്റ്റോപ്പില്‍ വരുന്നവരുടെ കണക്കെടുക്കുന്ന ഒരു വര്‍ഗ്ഗമുണ്ടല്ലൊ അന്യന്‍റെ മാംസങ്ങള്‍ വേവിക്കുകപോലും ചെയ്യാതെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവര്‍ ,യധാര്‍ത്ഥ നരഭോചികള്‍ തന്നെയാണവര്‍ അവര്‍ക്കൊരു കാര്യവും ഉണ്ടാവില്ല 'അത്തരത്തിലുള്ള ഒരുവന്‍റെ നാവില്‍ നിന്നും വന്നവാക്കാണ് അവളെ പിന്‍തിരിപ്പിച്ചത് ........
''നല്ല ബിസിനസ്സാ ഇപ്പോള്‍ ഇവന്‍മാരാ കോടീശ്വരന്‍മാര് മോഷണവും ഉണ്ടാവും''
''ഒരിക്കല്‍ കൊടുത്താല്‍ പെട്ടു'' ആ വാക്കുകള്‍ കേട്ട് അവന്‍ നിസ്സഹകനായി നിന്നു അവള്‍ക്ക് എന്തെന്കിലും കൊടുക്കണം എന്ന് കരുതിയപ്പോഴാണ് ബസ്സ് മുന്നില്‍ വന്ന് നിര്‍ത്തിയത് അവള്‍ ബസ്സില്‍ കയറി സീറ്റിലിരുന്നു അപ്പോഴും നിറകണ്ണുകളോടെ ആ തെരുവ്ബാല്യം പിന്‍തുടര്‍ന്നു , ഇന്നിതാ അവനെ വീണ്ടും കണ്ട് മുട്ടിയിരിക്കുന്നു !!!!!!!!!!!!അല്ല അവനെന്നെ തേടിവന്നതല്ല നിമിത്തം മൂലം എത്തിപെട്ടതാണ് അവന് വേണ്ടി എന്തെന്കിലും ചെയ്യണം!!!!!!!
എന്താണ് ചെയ്യുക ?????
എന്തായിരിക്കും ചെയ്യൂക

യക്ഷി(മല്ലു).....കവിത

യക്ഷി(മല്ലു).....കവിത
പാതിരാവിലെങ്ങോ
പതിഞ്ഞൊരു പദസ്വനത്തിൻ
മണം പിടിച്ചോരയിടും 
കറുത്ത ശ്വനനും ,
ഇരുളിലിഴഞ്ഞു നീങ്ങിടും
നിഴലിനെ കാണ്‍കെ;
തലങ്ങും വിലങ്ങും
കരഞ്ഞോടും കരിമ്പൂച്ചയും,
അരുതാത്ത ശബ്ദത്തിനല-
യടികേട്ടിടും ഭയവിഹ്വലതയിൽ
പേ പറഞ്ഞു പറന്നുയരും
നരച്ചീറിൻ കരിങ്കൂട്ടങ്ങളും,
കെട്ടഴിഞ്ഞോടും ഭ്രാന്തിയെ പോൽ
പതം പറഞ്ഞു വീശിയെത്തി-
നാലുദിക്കോടി വീഴും കാറ്റും,
പാതാളം തുറന്നൊഴുകിയെത്തും
വെളുത്തു മിന്നും പുകപടലങ്ങളും
കാർമേഘ മറവിൽ മയങ്ങി
നിൽക്കും പൂർണ്ണ ചന്ദ്രനും ,
ആലുമത്തിയും പാലമരവും
കൂടെ പൊട്ടിപ്പൊളിഞ്ഞൊരു-
മാറാല മൂടിടും പഴയൊരു നാലുകെട്ടും,
നിലമുട്ടെയിഴയുന്നയിടതൂർന്നു
കറുത്തിരുണ്ട കാർക്കൂന്തലും ,
ഉടൽ ഭംഗിയാകെ തെളിഞ്ഞു കാണും,
നിലത്തിഴയും ശുഭ്ര വസ്ത്രധാരി-
യേയും,കണ്ടുവെങ്കിൽ !
കൂടെ, പശ്ചാത്തല സംഗീതത്തിനക-
മ്പടിയോടെ,തേങ്ങലു മട്ടഹാസങ്ങളും
ചേർന്നിമ്പമാർന്ന ഗാനവും കേട്ടുവെങ്കിൽ,,,,,,,,,
അരുതാരും ഭയന്നീടരുതു
ഇതൊരു നാടാൻ പ്രേതമാണ്‌
നമ്മുടെ മലയാളി യക്ഷിയാണ് !
ജൂട്സണ്‍ ................................ജെ.സണ്‍

ഒരുപാട് മോഹങ്ങള്‍ ഒരുപാട് സ്വപ്നങ്ങള്‍

ഒരുപാട് മോഹങ്ങള്‍ ഒരുപാട് സ്വപ്നങ്ങള്‍
എന്നുമെന്നും ഓര്‍ത്തിരിക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍
ഓര്‍മകളെ സ്വപ്നം കണ്ട് . മോഹങ്ങളെ മനസ്സില്‍ താലോലിച്ച് ...
നീ ഇന്നും എനിക്കൊരു ഓര്‍മ മാത്രമായ് ...
നിന്‍റെ രൂപമെതെന്നോ ? നിന്‍റെ ഭാവം ഏതൊന്നോ ? എനിക്കറിയില്ല ...
ഒരു നേര്‍ത്ത സ്വരമായ് നീ എന്നോടൊപ്പം ചേര്‍ന്നു ....
എപ്പഴോക്കെയോ എന്തിനൊക്കെയോ വേണ്ടി പിണങ്ങി ...
അതിനെക്കാള്‍ ഏറെ ഇണങ്ങി ....
ആ സ്വരം എനിക്കേറെ പ്രിയപ്പെട്ടതായ് ...
അറിയാതെ ഞാന്‍ എന്‍റെ മനസ്സില്‍ നിനക്കൊരു രൂപം നല്‍കി ....
പിന്നെടെപ്പഴോ തിരിച്ചറിഞ്ഞു ഞാന്‍ ...
എനിക്ക് നിന്നോട് പ്രണയമാണെന്ന് ....
പറയുവാന്‍ ഏറെ കൊതിച്ചെങ്കിലും ...
പറയും മുന്‍പേ നീ എന്നില്‍ നിന്നകന്നു പോയ്‌ ....
എന്‍റെ കണ്ണുകള്‍ നിറഞ്ഞോ ഴുകിയെങ്കിലും ....
ആ കണ്ണുനീരിന്റെ അര്‍ഥം പോലും നീ തിരിച്ചറിഞ്ഞില്ല 

അമ്മു  അമല

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

എന്റെ ലക്ഷി അമ്മ

എന്റെ ലക്ഷി അമ്മ 

ബൂലോഗം ബ്ലോഗിൽ 
2010 ൽ പ്രസിദ്ധീകരിച്ചത് 

വായിക്കുമല്ലോ 

ചില ഓര്മ്മകള് അങ്ങനെയാണ് ഒരിക്കലും മായില്ല അത് മരണം വരെ കൂടെ ഉണ്ടാകും അങ്ങനെ ഉള്ള ഒരു ഓര്മ്മ ഞാന് നിങ്ങളുമായി പങ്കു വെക്കട്ടെ
ഉമ്മയുടെയും ഉപ്പയുടെയും ജീവിത തിരക്കിനിടയില് എനിക്ക് ലാളനയോ സ്നേഹമോ കൂടുതല് നല്കാന് അവര്ക്ക് സാധിച്ചിരുന്നില്ല അതില് എനിക്ക് പരിഭവമോ പരാതിയോ ഇല്ല കാരണം എന്റെ വീടിനു ചുറ്റും ഉള്ള വീടുകളിലെ അമ്മമാര് തന്നെയാണ്, അവരാണ് എന്നെ കൂടുതല് സ്നേഹിച്ചതും വളര്ത്തിയതും, ചെറു പ്രായത്തില് അവരുടെ അടുക്കളയില് കയറി എടുത്തു കഴിച്ചതുമാണ് എന്റെ ശരീരം, അത് കൊണ്ട് തന്നെ ഈ ശരീരം അവര്ക്ക് വേണ്ടി വല്ലപ്പോഴും ഉപയോഗിക്കാറും ഉണ്ട് അതില് ഞാന് സന്തോഷവാന് ആണ് എന്നതിലപ്പുറം എനിക്ക് വേറെ ഒരു സന്തോഷവും ഇല്ല, ഈ അമ്മമാര്കിടയില് എനിക്ക് ഏറെ പ്രിയപ്പെട്ട ഒരമ്മ ആയിരുന്നു എന്റെ ലക്ഷ്മി അമ്മ
ലക്ഷ്മി അമ്മ ,,,,എന്റെ വീടിനു തൊട്ട് മുപുള്ള റോഡ് സൈഡില് ഒരു അരയേക്കര് സ്ഥലത്ത് വീട് വച്ച് താമസിക്കുന്ന ഒരു പാവം ഭ്രാന്തി, അവര് ഒരിക്കലും ഒരു ഭ്രാന്തി ആയിരുന്നില്ല എന്നിട്ടും എല്ലാവരും ലക്ഷ്മിയെ അങ്ങനെ വിളിച്ചു നാല് മക്കള് രണ്ട് ആണും രണ്ട് പെണ്ണും ഭര്ത്താവ് കടത്തില് പെട്ട് സ്വയം ജീവന് ഒടുക്കുമ്പോള് ലക്ഷ്മി അമ്മക്ക് വയസു നാല്പതില് താഴെ അന്ന് ഞാന് ഒരു എട്ടും പൊട്ടു തിരിയാത്ത ഒരു കുട്ടി
ഞാന് വളര്ന്നു എന്നോടൊപ്പം ലക്ഷ്മി അമ്മയുടെ വയസ്സും വളര്ന്നു മൂത്തത് ഒരു മകന് അവനു അടി പിടിയും തമ്മില് തല്ലും കേസും കൂടിയപ്പോള് നാട്ടുകാര് അവനെ തെമ്മാടി എന്ന് നാമകരണം ചെയ്തു വീട്ടില് എന്നും ബഹളം പെങ്ങന്മാരെ എടുത്തിട്ട് ഇടിക്കും വീട്ടിലെ സാധന സമഗ്രഗികള് തല്ലി തകര്ക്കുക അവന്റെ ഒരു ഹോബി പിന്നെ രണ്ടു പെങ്ങന്മാര് രണ്ടു ഒന്നിന് ഒന്ന് മെച്ചം വായാടികള് വീട്ടില് ഇരുത്തം കൊള്ളാത്ത ജന്മങ്ങള്
ലക്ഷ്മി അമ്മയ്ക്ക് എന്ന് ആശ്രയം ഞങ്ങളുടെ വീട് ആയിരുന്നു എന്നും രാത്രി വീട്ടില് വരും ഉമ്മയുമായി ദീര്ഘനേരം സംസാരിക്കും അവരുടെ താളം പിഴച്ചു പോയ ജീവിതം ഒരു ഏറ്റു പറച്ചില് പോലെ പിന്നെ ഒരു കരച്ചില് ആയിരിക്കും കരഞ്ഞു കരഞ്ഞു തളര്ന്ന ദിനങ്ങള് എത്രയോ കടന്നു പോയിട്ടുണ്ട് എന്നിലൂടെ വയറു നിറച്ച ആഹാരം കൊടുത്ത ശേഷം മാത്രമാണ് എന്നോട് ഉമ്മയുടെ കല്പന ഉണ്ടാകുക ,നാച്ചി ലക്ഷ്മി അമ്മയെ വീട്ടില് കൊണ്ടാക്കി വാ ..ആ അമ്മയുടെ കൈയും പിടിച്ചു കൊണ്ട് ഞാന് നടക്കും റോഡിനപ്പുറം ഉള്ള അവരുടെ ആ ഭവനത്തിലേക്ക് ,എന്റെ മനസില് അന്നും ഇന്നും ആ ഓര്മ്മകള് ഒരു വിങ്ങല് ആയി ഇന്നും തുടരുന്നത് എന്നത് ഒരു നന്ഗ്ന സത്യം മാത്രം
ദിനങ്ങള് കൊഴിഞ്ഞു കൊണ്ടേ ഇരുന്നു ,,നാഴിക ചക്രങ്ങള്ക്ക് തീ പിടിച്ച പോലെ കറങ്ങാന് തുടങ്ങി മൂത്ത മകന് ഇരിക്കുമ്പോള് രണ്ടാമത്തെ മകളുടെ കല്യാണം കഴിഞ്ഞു അവള്ക്കു ഇഷ്ടപെട്ട ഒരുത്തന്റെ കൂടെ ഒരു ഒളിച്ചോട്ടം എന്ന് പറയാം ..ആ അമ്മ തളര്ന്നില്ല ,അവരെ വിളിച്ചു കൊണ്ട് വന്നു കല്യാണം കഴിപ്പിച്ചു കൊടുത്തു അരയേക്കര് കാല് ആയി മാറി
വീണ്ടും ജീവിതപാതയിലേക്ക് ,മൂത്തമകന് കള്ള് കുടിക്കാനും കഞ്ചാവ് വലിക്കാനും പറമ്പിലെ തേങ്ങയും കശുവണ്ടിയും തുണയായപ്പോള്
ഇളയ രണ്ട് വയര് നിറക്കാന് ആ അമ്മ പിന്നെയും കഷ്ടപെടെണ്ടി വന്നു ഒരു ഉന്ത് വണ്ടി വലിച്ചു കൊണ്ടുപോകുമ്പോള് പുറകില് നിന്നും ഒരു തള്ള് തളളാന് മക്കള് കൈ മറച്ചു പിടിച്ചു
ഒരു നാള് ഒരു ആംബുലന്സ് മുറ്റം അടുപ്പിച്ചുള്ള റോഡില് വന്നു നിന്നപ്പോള് ആ അമ്മയും മുറ്റത്ത് വന്നു നോക്കി ആരാ എന്ന പോലെ
വണ്ടിയില് നിന്നും ആ ചേതനയറ്റ ശരീരം വലിച്ചു പുറത്തു എടുക്കുമ്പോള് ആ അമ്മ അറിഞ്ഞിരുന്നില്ല അത് സ്വന്തം നൊന്ത് പെറ്റ തന്റെ ചോര ആകുമെന്ന് ,,,കൂക്കിയും ബഹളവും അട്ടഹാസവും കൂട്ട കരച്ചിലും എന്റെ വീടിന്റെ ഉമ്മറത്ത് നിന്നും കേള്ക്കുമ്പോള് ഞാന് സ്വയം വിശ്വസിക്കാന് ശ്രമിക്കുകയായിരുന്നു ഇന്ന് ആ വെള്ള തുണിയില് പൊതിഞ്ഞു കൊണ്ട് വന്നത് എന്റെ കളികൂട്ടുകാരനെ ആയിരുന്നു എന്ന സത്യം ലക്ഷ്മി അമ്മയ്ക്ക് ഒരു ചോര കൂടി നഷ്ടപെട്ടിരിക്കുന്നു ടൌണില് എന്തോ സാധനം വാങ്ങാന് പോയ എന്റെ കളികൂട്ടുകാരന് മുകളില് മരണം ഒരു മിന്നല് രൂപത്തില് വന്നു എന്നാണ് അറിയാന് കഴിഞ്ഞത് ഇളയകുട്ടി ആണ് മരിച്ചത് ആ മൂത്ത സന്ധാനം ആണ് പോയതെങ്കില് ഒരു കുഴപ്പവും ഇല്ല എന്ന് എന്റെ മനസ്സില് തോന്നി …അത്രയ്ക്ക് തോന്ന്യാസി ആണ് മൂത്തവന്
ലക്ഷ്മി അമ്മയ്ക്ക് ഇപ്പോള് ആ പഴയ പ്രസരിപ്പ് ഇല്ല കണ്ണുകള് കുഴിഞ്ഞു കൊണ്ടിരിക്കുന്നു ശരീരം വലിയാതെ ആയിരിക്കുന്നു മരുന്നും മന്ത്രവുമായി ദിനരാത്രങ്ങള് കഴിഞു കൂടുന്നു ഇതിനിടയില് രണ്ടാമത്തെ പെണ്ണിനും ഒരു ആലോചന വന്നിരിക്കുന്നു പെണ്ണ് കുറച്ചു അഴക് ഉള്ളത് കൊണ്ട് മറ്റുള്ളവരുടെ കഴിവും കഴിവ്കേടും ശ്രദ്ധിക്കാന് വരന് ആകാന് പോകുന്ന ചെക്കന് ശ്രദ്ധിച്ചില്ല
പക്ഷെ അവരുടെ കണ്ണ് ആ പറമ്പില് ആയിരുന്നു ഇരുപത്തി അഞ്ചു സെന്റ് സ്ഥലത്തില് നല്ല വിളവ് ഉള്ളത് കൊണ്ട് തന്നെ ആയിരിക്കണം എന്ന് എനിക്ക് ഇന്നും തോന്നുന്നത് .അങ്ങനെ ആ കല്യാണവും അല്ലല് ഇല്ലാതെ നടന്നു എന്റെ ഉപ്പയും നാട്ടുകാരും കൂടി അത് നടത്തി കൊടുത്തു സന്തോഷം മനസിന് അല്ലാതെ എന്ത്
ദിനരാത്രങ്ങള് വീണ്ടും കൊഴിയുകയാണ് എന്നും നഷ്ടങ്ങള് മാത്രം സഹിച്ച ആ അമ്മയും ജീവിക്കുന്നു എപ്പോഴും സങ്കടകടല് ആയ ആ അമ്മയുടെ മനസിന് ഇത്തിരിയെങ്കിലും ആശ്വാസം എന്ന നിലയില് ഒരു സന്തോഷം പൊട്ടി മുളച്ചു മൂത്ത മകള് പ്രസവിച്ചിരിക്കുന്നു ,പെണ്കുട്ടി ആണ് ആ കുട്ടിയേയും കൊണ്ട് ലക്ഷ്മി അമ്മ വീട്ടില് വരും കളിതമാശക്ക് ഞാനും ഒപ്പം കൂടും അപ്പോഴുള്ള ആ അമ്മയുടെ മനസ്സിലെ സന്തോഷത്തിനു ഞാനും ഒരു കാരണമാണല്ലോ എന്ന് ഓര്ത്ത് ഈ വരി എഴുതുമ്പോഴും ഒരു പിടി കണ്ണുനീര് തുള്ളി പൊടിഞ്ഞിരിക്കുന്നു (ഒന്ന് തുടക്കട്ടെ )
ഒരു വൈകുന്നേരം ആറുമണി ആയിക്കാണും ആ വീട്ടില് വലിയ ഒച്ചപ്പാട് എന്താണ് എന്ന് അറിയാന് ഞാനും ഉമ്മയും ഓടി അവിടെ എത്തിയപ്പോഴേക്കും വലിയ ഗുലുമാല് തന്നെ കള്ള് കുടിച്ചു വന്ന മൂത്ത സന്തതി അവന്റെ ഇളയവളുടെ ഭര്ത്താവിനെ എന്തോ ഒന്നും രണ്ടും പറഞ്ഞു വഴക്കായി, വഴക്ക് മൂത്തപ്പോള് തല്ലായി തല്ലിനിടയില് മൂത്ത പെങ്ങള് അവന്റെ തലമണ്ടക്ക് വിറകു കൊള്ളി കൊണ്ട് ഒന്ന് കൊടുത്തത്രേ .തലപൊട്ടി ചോരയൊലിപ്പിച്ചു നില്ക്കുന്ന മൂത്തവനെ ഞാനും എന്റെ മറ്റൊരു കൂട്ടുകാരനും കൂടി ആശുപത്രിയില് കൊണ്ട് പോയി
തല തുന്നി കെട്ടി പുറത്ത് ഇറങ്ങിയപ്പോള് തന്നെ അവന് വേറൊരു ഓട്ടോയില് മദ്യത്തിനു വേണ്ടി ബാറിലേക്ക് പോയി ഞങ്ങള് രണ്ട് പേരും തിരിച്ചു വീട്ടിലേക്കും.
പിന്നെയും ആ അമ്മയ്ക്ക് പരീക്ഷണങ്ങള് തന്നെ ആയിരുന്നു ഒരുക്കി വച്ചത്
രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള് വീണ്ടും ഒരു വെള്ള വണ്ടി വീടിനു മുമ്പില് എല്ലാം പഴയപോലെ മൂത്തവനും പരലോകത്തേക്കു പോയിരിക്കുന്നു ബ്രാണ്ടിയില് വിഷം ചേര്ത്ത് കഴിച്ചായിരുന്നു മരണമത്രേ ,പക്ഷെ അവനു വേണ്ടി നിലവിളിക്കാന് ആരും ഉണ്ടായില്ല ആ അമ്മ അല്ലാതെ അന്ന് അവന്റെ ശരീരത്തിന് മുന്പില് ആ അമ്മയുടെ നിര്ജീവമായ അവസ്ഥയെ ഞാന് എങ്ങനെയാണു നിങ്ങള്ക്ക് പറഞ്ഞു  തരേണ്ടത്
മാസങ്ങള് കഴിഞ്ഞപ്പോള് പെണ്മക്കള് വന്നു വീട്ടില് അവരവരുടെ ഭാഗം അവര്ക്ക് വീതം വച്ച് നല്കാന് വേണ്ടി അവര് ഒക്കത്ത് ഓരോ കുഞ്ഞുങ്ങളുമായി (തികച്ചും ന്യായമായത് )വീതം നടന്നു അപ്പോഴും ഒരു ചോദ്യം ബാക്കി ആ അമ്മ എവിടെ കിടക്കും ?എന്ത് കഴിക്കും?മക്കള് രണ്ടും രണ്ട് തരത്തില് ആയതു കൊണ്ടും ഒന്നിന് മറ്റൊന്നിനേക്കാള് വാശി ഉള്ളത് കൊണ്ടും ആ അമ്മയ്ക്ക് കിടക്കാന് ഒരിടം ഇല്ലാതെ പോയി .ഒടുവില് മക്കളുടെ ഭാഗത്തുള്ള വാദം അമ്മയെ ഏതെങ്കിലും അനാഥാലയത്തില് ആക്കാം എന്നായിരുന്നു ഇടയ്ക്കു ഇടയ്ക്കു ഞങ്ങള് പോയി നോക്കുമല്ലോ ,,ഒരു മകളുടെ വാക്ക് ,എന്നെ വല്ലാതെ തളര്ത്തി കളഞ്ഞു,
പറ്റില്ല പറ്റില്ല എന്ന് എന്റെ ഉപ്പ ആ മക്കളോട് പറഞ്ഞപ്പോള് മക്കളുടെ നിറം മാറുന്നത് എനിക്ക് കാണാന് സാധിച്ചു ഉപ്പയുടെ വാദം ഇങ്ങനെ ആയിരുന്നു തല്ക്കാലം അമ്മ നിങ്ങളില് ഒരാളുടെ വീട്ടില് നില്ക്കട്ടെ രണ്ട് മൂന്നു മാസം കഴിഞ്ഞിട്ട് ചെറിയ മകളുടെ അടുത്തും നില്ക്കട്ടെ അങ്ങനെ അങ്ങനെ മാറി മാറി അമ്മയെ നിങ്ങള് നോക്ക് ..അത് ആ മക്കള്ക്ക് സമ്മതം ആണ് എന്ന് എനിക്ക് തോന്നി പക്ഷെ അവരുടെ ഭര്ത്താക്കന്മാര് ഒരു തടസമായി മാറി ,,ചര്ച്ച അവിടെ നിന്നു .മക്കള് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു ആ വീതം നടന്ന വീട്ടില് ലക്ഷ്മി അമ്മ തനിച്ചായി
വീട്ടില് ഇത് തന്നെ സംസാരം ഇതിനിടയില് ഉപ്പ ഉമ്മയോടായി ആ സ്ഥലം നമുക്ക് വാങ്ങിയാലോ തല്കാലം ലക്ഷ്മി അമ്മക്ക് തലചായ്ക്കാന് വേറെ ഒരിടം നോക്കണ്ടല്ലോ ആ ഉപ്പയുടെ മനസു അന്നാണ് ഞാന് അറിഞ്ഞത് ,എന്റെ ഉപ്പയെ ഒരുപാട് ഉമ്മകള് കൊണ്ട് ഞാന് മൂടിയിരുന്നു ആ രാത്രി ,
പിറ്റേന്ന് തന്നെ കാര്യം മക്കളോട് അവതരിപ്പിച്ചു മക്കള് നോക്കാം എന്നും പറഞ്ഞു പോയി അന്ന് മുതല് ഞാന് ആണ് ലക്ഷ്മി അമ്മയ്ക്ക് കൂട്ട് കിടക്കാന് പോകാര്. വീട്ടില് നിന്നും ഉമ്മ തരുന്ന ചോറും കറിയും ഒരു ടിപ്പിയില് ആക്കി പുതപ്പും എടുത്തു കൊണ്ട് ഞാന് ലക്ഷ്മി അമ്മയുടെ വീട് ലക്ഷ്യമാക്കി നീങ്ങും എല്ലാ രാത്രിയും
ആഴ്ചകള് കഴിഞ്ഞപ്പോള് ഞാന് ആ അമ്മയുടെ ശരിക്കും മകന് ആയി മാറി എന്ന് തോന്നി പോയി ,ഒരു ദിവസം അമ്മയെ കാണാന് മൂത്ത മകള് എത്തിയപ്പോള് വീട്ടില് വന്നു .അവരുടെ സ്ഥലകാര്യങ്ങള് സംസാരിക്കാന് ആയിരുന്നു ഇളയ മകള് സമ്മതിച്ചില്ല മൂത്ത മകളുടെ ഓഹരിയാണ് വില്ക്കുന്നത് വീടും പുരയിടവും കൂടി ഇര്പതി അഞ്ചു സെന്റ് സ്ഥലം എന്റെ ഉപ്പ സെന്റിന് ആറായിരം രൂപ വച്ച് കൊടുത്തു പിന്നെയും രണ്ട് ദിവസം കഴിഞ്ഞപ്പോള് പണവും വാങ്ങി ആധാരവും രേഖയും തയാര് ആക്കി ഉപ്പയെ ഏല്പ്പിച്ചു എന്റെ ഉപ്പ അതില് അഞ്ചു സെന്റ് സ്ഥലം വീടുള്ളത് (ലക്ഷ്മി അമ്മയുടെ പേരില് എഴുതി കൊടുത്തു )എന്റെ മനസും നിറഞ്ഞു ഉപ്പയ്ക്കും ഉമ്മയ്ക്കും )കാരണം അത്രയ്ക്ക് ഒരു ബന്ധം ആയിരുന്നു ഞങ്ങളും ലക്ഷ്മി അമ്മയുമായി )ആ അമ്മയ്ക്കും സന്തോഷം ,
ഞാന് ലക്ഷ്മി അമ്മയുടെ വീട്ടിലെ സ്ഥിരം താമസകാരന് ആയി മാറി തീറ്റിയും കുടിയും വീട്ടില് നിന്നും ഉറക്കം ലക്ഷ്മി അമ്മയുടെ വീട്ടിലും ഒരു കാവല്കാരനെ പോലെ റേഷന് കടയില് പോയി അരി വാങ്ങി കൊടുക്കലും കടയില് പോയി സാധങ്ങള് വാങ്ങി കൊടുക്കലും എല്ലാം ഞാന് എനിക്ക് അതില് ഒരു വിഷമമോ ദേഷ്യമോ തോന്നിയിട്ടില്ല ഒരിക്കലും ,
കലണ്ടറിലെ മാസങ്ങള് മറിഞ്ഞു കൊണ്ടേ ഇരുന്നു ലക്ഷ്മി അമ്മയ്ക്ക് ഇന്ന് പ്രായം അമ്പതു കഴിഞ്ഞിരിക്കും എന്റെ ഒരു ഊഹം ആണ്
കേട്ടോ
ഒരു ഞായര് ആണ് എന്ന് തോന്നുന്നു ഞാന് അമ്മയുടെ വീട്ടില് പോയി ഒരു പത്തു മണി സമയം ആയികാണും വീടിന്റെ അടുത്ത് എത്തിയപ്പോള് വീട് അടച്ചിട്ടിരിക്കുന്നു ഞാന് ഒരു വിളി വിളിച്ചു ലക്ഷ്മി അമ്മെ ,,പിന്നെ ഞാന് ഉമ്മയോടായി റോഡിന്റെ സൈഡില് നിന്നും കുറച്ചു മാറി ഉമ്മയോട് വിളിച്ചു ചോദിച്ചു ഉമ്മാ ..ഉമ്മാ അമ്മേനെ ഇവിടെ കാണാന് ഇല്ലല്ലോ അവിടെ ഉണ്ടോ ,,ഇങ്ങോട്ട് വന്നിട്ടില്ല എന്നായിരുന്നു ഉമ്മയുടെ മറുപടി .ഞാന് വീടിനു ചുറ്റും നടന്നു അടുക്കള ഭാഗം എത്തിയപ്പോള് ഞാന് ഒന്ന് നിന്നു ചെരിപ്പ് അവിടെ കാണുന്നു എവിടെ പോകാന് ഞാന് പറമ്പിലേക്ക് നോക്കി ഉച്ചത്തില് വിളിച്ചു ലക്ഷ്മി അമ്മെ ഇത് എവിടെയാ പോയി കിടക്കുന്നത്
എന്നിട്ടും ആ പരിസരം മുഴുവന് അരിച്ചു പെറുക്കി കണ്ടില്ല ….ചുറ്റി കറങ്ങി ഞാന് വീടിന്റെ സൈഡില് മരത്തിന്റെ ജനാല ഒന്ന് തുറന്നെതെ ഉള്ളൂ ,,,എന്റെ തല പെരുത്ത് പോയി ..ഒരു മുഴം കയറില് തൂങ്ങിയാടുന്ന ലക്ഷ്മി അമ്മയെ ആണ് ഞാന് കണ്ടത് എന്റെ നിലവിളി ആ ഗ്രാമം മുഴുവന് കേട്ട് .ഉപ്പ ഓടി വന്നു അയല്ക്കാരെല്ലാരും ഓടി വന്നു ,,ആരൊക്കെയോ കൂടി വാതില് ചവിട്ടി പൊളിച്ചു അകത്തു കയറി,,അപോഴെക്കും എന്റെ ബോധം പോയി …
അകത്തെ മുറിയിലെ കരച്ചില് കേട്ട് കൊണ്ടാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത് അപ്പോള് ഞാന് കാണുന്ന കാഴ്ച മുറിയില് ഞാന് ഏറ്റവും സ്നേഹിച്ച എന്റെ ലക്ഷ്മി അമ്മയെ ഒരു വെള്ള തുണിയില് പൊതിഞ്ഞു കൊണ്ട് കിടത്തിയിരിക്കുന്നു ഒരു ഓലപായയില് ഒന്ന് ശക്തമായി നിലവിളിക്കാന് പോലും ആകാതെ ഞാന് കുറച്ചു മാറി നിന്നു എല്ലാം മനസ്സില് ഒളിപ്പിച്ചു കൊണ്ട്
മയ്യത് കാണാന് ആളുകള് ഓരോന്നായി വന്നും പോയും ഇരിക്കുന്നു അകത്തു നിന്നും  മക്കളുടെ നിലവിളി (ജീവിച്ചിരിക്കുമ്പോള് ഒരിറ്റു സ്നേഹം കൊടുക്കാത്ത ശവങ്ങള് ആണ് ഇപ്പോള് നിലവിളിക്കുന്നത് ,ഫൂ )ആളുകളുടെ വരവ് കുറഞ്ഞിരിക്കുന്നു മയ്യത്ത് എടുക്കണം ദഹിപ്പിക്കണം ഇതൊക്കെയാണ് അടുത്ത പരിപാടി …ഇളയ മകളുടെ ഭര്ത്താവ് എന്റെ അടുത്ത് നിന്നു കൊണ്ട് പറഞ്ഞു നാച്ചി വണ്ടി എടുത്തു വാ കുറച്ചു ചിരട്ടയും ചേരിയും നീ കല്ലൂരില് പോയി എടുക്കണം പിന്നെ കുറച്ചു രാമച്ചവും ഒരു ചന്ദന മുട്ടിയും അങ്ങനെ അങ്ങനെ കുറച്ചു സാധനങ്ങള് ആദ്യം ഞാന് ഒന്ന് മടിച്ചു പിന്നെ എന്റെ മനസ് പറഞ്ഞു പോകണം എന്റെ ലക്ഷ്മി അമ്മയ്ക്ക് ചെയ്യാന് പറ്റുന്ന അവസാന സഹായം അത് ചെയ്തേ മതിയാകൂ
ജീപ്പ് എടുത്തു കൊണ്ട് ഞാന് കല്ലൂരെക്ക് ഓടിച്ചു പോയി ഡ്രൈവ് ചെയ്യുമ്പോഴും ആ മുഖം മനസ്സില് ഒരുപാട് ഓര്മ്മകള് തന്നു
പനിയായി കിടന്നപ്പോള് എനിക്ക് ആശുപത്രിയില് ഒരൂ അമ്മയുടെ സ്ഥാനത് നിന്ന് കൊണ്ട് ചെയ്ത സഹായം ..കഞ്ഞി സ്പൂണില് ആക്കി വായിലേക്ക് നല്കുകയും വറ്റുകള് സാരി തലപ്പ് കൊണ്ട് തുടച്ചതും, ചെറുപ്രായത്തില് എന്റെ ശരീരത്തില് നിറയെ ചൊറി വന്നപ്പോള് മരുന്ന് പുരട്ടി നല്കിയതും എങ്ങനെ ഒരുപാട് ഓര്മ്മകള് ഒരു കിലോമീറ്റര് ഡ്രൈവ് ചെയ്തപ്പോഴേക്കും എന്റെ മനസില് ഒരു തിരമാല കണക്കെ അടിച്ചു കയറി കണ്ണുനീര് കൊണ്ട് എന്റെ മുഖം അകെ നിറഞ്ഞിരുന്നു ആ സമയം ..
ചേരിയും ചിരട്ടയും കൊണ്ട് തിരിച്ചു വന്നു ഇറക്കി വക്കുന്നതിനു മുന്പ് ,അനിയത്തിയുടെ ഭര്ത്താവുമായി സംസാരിച്ചു.എവിടെയാ അടക്കം ചെയ്യുന്നത് ? എന്തെങ്കിലും തീരുമാനിച്ചോ?ആ തീരുമാനിച്ചു അടുക്കള വശം കുറച്ചു മാറി അദ്ദേഹം വാക്കുകള് മുഴപ്പിച്ചില്ല..
ഉപ്പ എന്ത് പറഞ്ഞു? വീണ്ടും ചോദിച്ചു .”അങ്ങനെ തന്നെ ചെയ്യാന് പറഞ്ഞു ”
ലക്ഷ്മി അമ്മയ്ക്കുള്ള കിടപ്പറ ഉരുങ്ങി കൊണ്ടിരിക്കുന്നു ജീവിതത്തില് നേരിട്ട സഹിഷ്ണുതയും യാതനയും കൂടെ ആ ശരീരവും ഈ ഭൂമിയില് നിദ്രപൂകും ആത്മാവോ ?അലയുമോ അതോ ശാന്തി എന്നൊരു സാധനം കിട്ടുമോ മനസ്സ് വീണ്ടും ഉലഞ്ഞു കൊണ്ടേയിരുന്നു ജീവിതത്തില് അങ്ങനെ ആയിരുന്നല്ലോ ശാന്തി അത് ഒരു കിട്ടാകനിയായിരുന്നല്ലോ ,
മണ്ണ് ഒരുങ്ങി ഇരിക്കുന്നു മയ്യത് എടുക്കുമ്പോള് ഏതാണ്ട് ഏഴു മണി എട്ടു മണി ആയിക്കാണും അവസാന യാത്രക്കുള്ള ഒരുക്കം നടത്തുമ്പോള് ആ വീട്ടില് കൂട്ട കരച്ചില് വീണ്ടും ഉയര്ന്നു,ചിത ഒരുങ്ങി ഇനി ഞാനും കൂടെ മറ്റുള്ളവരും കൂടി മയ്യത് എടുത്തു കൊണ്ട് വന്നു ചിതയില് വച്ചു മനസില് നിറയെ സങ്കട കടല് ഒഴുകി കൊണ്ടേ ഇരുന്നു തീ ആളി കത്തുകയാണ് പുക പടലങ്ങള് മുകളിലേക്ക് മറഞ്ഞു കൊണ്ടിരുന്നു.ആളുകള് അവിടെ നിന്നും ഒഴിഞ്ഞു കൊണ്ട് ഇരിക്കുന്നു,വീട് ശോക മൂകമായിരിക്കുന്നു അവിടെയും ഇവിടെയുമായി ഒന്ന് രണ്ട ആളുകള് സംസാരിക്കുന്നു മക്കള് അകത്താണ് ഇളയ മകളുടെ ഭര്ത്താവും ഞാനും റോഡിനു മുന്പില് ഉള്ള ബസ് സ്റ്റോപ്പില് ഇരുന്നു കൂടുതല് ഒന്നും സംസാരിച്ചില്ല സംസാരിക്കാന് തോന്നിയില്ല എന്നതാണ് സത്യം .സമയം ഇഴഞ്ഞു കൊണ്ടേ ഇരുന്നു ഇതിനിടയില് ഉപ്പ വിളിക്കാന് വന്നു എന്താ ഇവിടെ വന്നു കിടക്കൂ ..ഞാന് വരാം എന്ന് പറഞ്ഞു കൊണ്ട് ഉപ്പയെ തിരിച്ചയച്ചു സമയം നീങ്ങി കൊണ്ടിരുന്നു ഒരു രണ്ട് മണി ആയിക്കാണും ,ഞാന് മകളുടെ ഭര്താവിനോടായി നമുക്ക് ഒന്ന് പോയി നോക്കിയാലോ അവിടെ വരെ .എവിടെ വരെ .അല്ല ലക്ഷ്മി അമ്മയെ അടക്കിയില്ലേ അവിടെ വരെ
വേണ്ട ചിത കത്തി തീര്ന്നു കാണും മറുപടി ആ വാക്കില് ഒതുങ്ങി ,വാ ഒന്ന് നോക്കിയിട്ടുവരാം വെറുതെ ,അത് അദ്ദേഹം അന്ഗീകരിക്കുകയും ചെയ്തു , ഞങ്ങള് രണ്ടു പേരും കൂടി ബസ് സ്റ്റോപ്പില് നിന്നും എഴുന്നേറ്റു മെല്ലെ അവിടേക്ക് സാവധാനം നടന്നു
ദൂരെ നിന്നും കാണാം കത്തിയ ചിതയുടെ കനല്കൂടുകള് എന്തോ അവിടെയെത്താന്  വല്ലാത്ത ഒരു ആര്ത്തി തോന്നി എനിക്ക് നടത്തത്തിനു വേഗതകൂടുകയും ചെയ്തു കത്തിയ ശരീരത്തിന്റെ ഇറച്ചികള് വെന്ത ഒരു മണം എന്റെ നാസിക വലിച്ചെടുത്തു , അടുത്ത് വരുന്ന കനലുകള്
ഞാന് ആ ചിതയുടെ അടുത്തെത്തി ഒരു നിശ്വാസം എന്നില് നിന്നും അടര്ന്നു വീണു വലിയ ഒരു വേദനയുടെ അന്ത്യം അതാണ് ആദ്യം എനിക്ക് മനസിലേക്ക് വന്നത് ആ ചിതയില് നിന്നും ഒരു തേങ്ങല് കേള്ക്കുന്നപോലെ ഒരു തോന്നലും ,ഞങ്ങള് രണ്ടുപേരും കൂടി ചിതക്ക് ചുറ്റും ഒന്ന് നടന്നു .അപ്പോഴാണ് ഞാന് ആ രംഗം കാണുന്നത്
തലയുടെ ഒരു ഭാഗത്ത് കൂടി നെയ് പോലുള്ള ഒരു ദ്രാവകം തലയോട്ടി കാണാം കത്തിയ തലയുടെ അര ശരിക്ക് കത്തിയില്ല ,,പടച്ചോനെ എന്തായിത് ഇങ്ങനെ സംഭവിക്കാന് പാടില്ലല്ലോ ..ഞാന് ഇത്തിരി വെപ്രാളത്തോടെ മകളുടെ ഭര്ത്താവിനോട് കാര്യം പറഞ്ഞു അദ്ദേഹവും നോക്കിയിട്ട് പറഞ്ഞു എടാ നാച്ചി തലഭാഗം കത്തിയില്ല ഇനി എന്ത് ചെയ്യും ഇത് ഇവടെ ഇങ്ങനെ ഇട്ട് പോയാല് വല്ല കുറുക്കനോ പട്ടിയോ കടിച്ചു കൊണ്ട് പോകും എന്താ ചെയ്ക അദേഹത്തിന്റെ ആ വാക്കുകളില് വല്ലാത്ത ഒരു വിളര്ച്ച തോന്നി ,ഞാന് ചുറ്റുപാടും നോക്കിയിട്ട് പറഞ്ഞു ഒരു കാര്യം ചെയ് നിങ്ങള് ആ കാണുന്ന ശ്രീധരന് ചേട്ടന്റെ കടയില് നിന്നും കുറച്ചു വിറകു എടുതുവാ ,ദൂരെ കാണുന്ന ആ ചായകട ചൂണ്ടി ഞാന് പറഞ്ഞു ,ശരി ഞാന് വേഗം എടുത്തിട്ട് വരാം നീ ഇവിടെ നില്ല് അങനെ ഞാന് ആ ചിതക്ക് കാവലായി.ചിതകുഴിയുടെ പുറത്തു തള്ളി കിടന്ന തലഭാഗം ഞാന് അടുത്തുള്ള ഒരു കപ്പ കൊള്ളിയുടെ സഹായത്തോടെ മെല്ലെ കുഴിയിലേക്ക് തന്നെ ഒതുക്കി വച്ച് കനലുകള് എല്ലാം താഴെ കിടന്നിരുന്ന മുറത്തില് രണ്ടു ചിരട്ട കഷ്ണത്തില് വാരി തലഭാഗത്ത് കൊണ്ടിട്ടു അപ്പുറവും ഇപ്പുറവും കിടന്നിരുന്ന ചേരിയും ചിരട്ടയും തലഭാഗത്ത് ഒരു ചിത പോലെയാക്കി ഭാക്കി ഭാഗമെല്ലാം വെണീര് ആയിരിക്കുന്നു,ചിലപ്പോള് ഈശ്വരനിശ്ചയം ആയിരിക്കും ഇങ്ങനെ ഒരു ചിത ഒരുക്കാന് അത് കത്തിക്കാന് ഉള്ള ഭാഗ്യം തന്നത് ,ഒരു മകന്റെ സ്ഥാനമായിരുന്നില്ലേ എനിക്ക് ആ അമ്മയുടെ മനസ്സില്.ഞാന് കൈകള് കൂപ്പി ആ ദേഹത്തോട് പറഞ്ഞു തെറ്റാണെങ്കില് ക്ഷമിക്കുക ഒരിക്കലും ആത്മാവ് വേദനിക്കില്ല എന്ന് അറിയാം എന്നാലും ഇങ്ങനെ ചെയ്യാന് പാടുണ്ടോ എന്ന് അറിയില്ല .ക്ഷമിക്കുക ഈ മകനോട് ക്ഷമിക്കുക ..കണ്ണില് നിന്നും ഒരു കണീര്പ്പുഴ തന്നെ ഒഴുകി ,ആ മനസ് എനിക്ക് അറിയാം എന്നേ ശപിക്കരുത്
പിന്നെ ഞാന് കുറച്ചു കമ്പും മറ്റും കൂടി കൂട്ടി രണ്ടാമതും ഞാന് ആ ചിതക്ക് തീ കൊളുത്തി തൊട്ടടുത് കിടന്ന ഒരു ഉണക്ക പാളയെടുത്തു ആഞ്ഞു വീശി തീ പടര്ന്നു അഗ്നി നാളമായി പിരിഞ്ഞു ചൂട് കൂടി ഞാന് മാറി നിന്നു അപ്പോഴേക്കും മകളുടെ ഭര്ത്താവ് വിറകും കൊണ്ട് എത്തിയിരുന്നു ഞാന് പറഞ്ഞു അവിടെയും ഇവിടെയും കൂടി കിടന്ന ചിരട്ടയും കമ്പും കൊണ്ട് ഞാന് കൊടുത്തു തീ അദ്ദേഹം തന്നെ കൊണ്ട് വന്ന വിറകുകള് അഗ്നിയുടെ മുകളില് വച്ച് കൊടുത്തു തീ ഒന്ന് കൂടി ശക്തമായി ,ചിത കത്തി തീരുന്ന വരെ ഞങ്ങള് അവിടെ തന്നെ നിന്നു കത്തിയമര്ന്ന ചാരകൂടില് നിന്നും പുകച്ചുരുളുകള് മുകളിലേക്ക് വായുവില് അമര്ന്നപ്പോള് ദൂരെ ഒരു കോഴിയുടെ കൂവല് കേള്ക്കാമായിരുന്നു. അപ്പോള് എന്റെ മനസ് എന്റെ ലക്ഷിയമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുകയായിരുന്നു