ഇഴകൾ.
പ്രവാസത്തിന്റ്റെ കൂട്ടിൽ നിന്നും വീടിന്റ്റെ ഉമ്മറപ്പടിയിലെ സ്വാതന്തൃത്തിലേക്കുള്ള ഒരു രക്ഷപ്പെടലിന്റ്റെ ആശ്വാസത്തിൽ ചാരു പടിയിൽ ഇരുന്ന് പഴയ ഓർമ്മകളേയും ചില മുഖങ്ങളേയും ഓർത്തെടുത്ത് ഒരു ചെറു മഴയിലേക്ക് മനസ്സിനെ കെട്ടഴിച്ച് വിട്ടു ആകാശത്തിലേക്ക്....
നാട്ടിലെ പല കഥകളും കുശുമ്പും കുന്നായ്മകളുമായി ഉമ്മയിലെ കഥാകാരിയിൽ നിന്നും കേൾക്കുനതിന്നതിനിടയിലാണ് അവളെപ്പറ്റിയുള്ള ചിന്ത എന്നിലേക്ക് വന്നത്..
എന്തോ അതറിഞ്ഞ പോലെ ഉമ്മയുംപറഞ്ഞു അവളെ ഒന്ന് പോയി കാണണമെന്ന്.
അവളെക്കുറിച്ച് പറയുമ്പോൾ പതിവില്ലാതെ ഉമ്മ ഒന്ന് തേങ്ങിയോ.
അല്ലേലും കണ്ണിലെ കടലിനെ തിരയിളക്കം വിദഗ്ദമായ്ഒളിപ്പിക്കാൻ ഉമ്മയെക്കാൾ മറ്റാർക്കും കഴിയില്ലല്ലോ....
ഉമ്മ ഒരുപാട് ആഗ്രഹിച്ചതുമാണ് അവളെ മകളാക്കാൻ,തെറ്റിദ്ധരിക്കണ്ട ഉമ്മാന്റ്റെ മകന്റ്റെ ഭാര്യ മകൾ തന്നാണ്...
ഓൾക്ക് തീരെ സുഖമില്ല നമുക്കൊന്ന് പോയി കാണാമെന്ന ഉമ്മയുടെ സ്നേഹത്താലുള്ള ചോദ്യത്തെ നിഷേധിക്കാൻ എനിക്കും കഴിഞ്ഞില്ല...
അതോ ഒന്നവളെ കാണണമെന്ന,മോഹമോ..
അതോ ഒന്നവളെ കാണണമെന്ന,മോഹമോ..
ഒരിക്കൽ,ഉമ്മയുടെ ആഗ്രഹങ്ങൾ നിഷേധിച്ചതിനാൽആണല്ലോ മറ്റൊരു വീട്ടിലെ മരുമകളായതും, ഇന്ന് അവളുടെ വീട്ടിലെ മതിലുകൾക്കുള്ളിലെ കാൽപ്പെരുമാറ്റം കുറഞ്ഞ മുറിക്കുള്ളിലായതും..
ചിന്തകളുടെ പിന്നിലേക്കുള്ള യാത്രകളെ ആരാണ് ഓർമ്മയെന്ന് പേരിട്ടത്,!!
ചിന്തകളുടെ പിന്നിലേക്കുള്ള യാത്രകളെ ആരാണ് ഓർമ്മയെന്ന് പേരിട്ടത്,!!
ഓ ഞാൻ മറ്റെങ്ങോ പോയല്ലേ,,
ഏയ് പോയതല്ല,,
ഏയ് പോയതല്ല,,
ചില ഓർമ്മകളെ കുടിയിരുത്താൻ മനസ്സിനെ പാകപ്പെടുത്തിയതാണ്,,
കുറച്ചേറെ വർഷങ്ങൾക്ക് പിന്നോട്ടുള്ള യാത്രയിലേക്ക്...
ഉമ്മയുടെ ഒരു യാത്രയിലൊന്നിൽ ബസ്സിൽ വെച്ച് കണ്ട ഒരു മൊഞ്ജത്തിയിലേക്ക്....
ഉമ്മ പറയുന്നത് പോലാണേൽ ഓളൊരു ഹൂറിയാണ്...
മയ്യെഴുതിയെങ്കിലും കനിവിന്റ്റെ തിളക്കമുള്ള കണ്ണുകളും,വെളുത്ത് മെലിഞ്ഞതെങ്കിലും നീണ്ട വിരലുകളിലെ മെെലാഞ്ചി മൊഞ്ചും,
ചിരി വിരിയുന്ന നുണക്കുഴി കവിളുകളുമെല്ലാമുള്ള അവളെ ഹൂറി എന്ന് ഉമ്മ പറഞ്ഞത് അതിനല്ല...
മയ്യെഴുതിയെങ്കിലും കനിവിന്റ്റെ തിളക്കമുള്ള കണ്ണുകളും,വെളുത്ത് മെലിഞ്ഞതെങ്കിലും നീണ്ട വിരലുകളിലെ മെെലാഞ്ചി മൊഞ്ചും,
ചിരി വിരിയുന്ന നുണക്കുഴി കവിളുകളുമെല്ലാമുള്ള അവളെ ഹൂറി എന്ന് ഉമ്മ പറഞ്ഞത് അതിനല്ല...
ബസ്സിൽ നിന്നും വീഴാൻ പോയ ഉമ്മയെ ചേർത്ത് പിടിച്ച് താനിക്കൊപ്പം ചേർത്ണിരിത്തി ഇങ്ങള് ന്റ്റെ ഉമ്മാനെപ്പോലാണെന്ന പറഞ്ഞ് കെെ ചേർത്ത് പിടിച്ചതിനാലോ..
അതോ പെൺ കുട്ടികളില്ലാത്ത ഉമ്മയുടെ വാത്സല്യമോ അറിയില് എനിക്കിന്നും,ചോദിച്ചിട്ടുമില്ല ഉമ്മയോട്....
അതോ പെൺ കുട്ടികളില്ലാത്ത ഉമ്മയുടെ വാത്സല്യമോ അറിയില് എനിക്കിന്നും,ചോദിച്ചിട്ടുമില്ല ഉമ്മയോട്....
ബെെക്കിന്റ്റെ പിന്നിലിരിക്കുന്ന ഉമ്മയുടെ നിശബ്ദതിയിലെന്തോ പേടിപ്പെടുത്തുന്ന ചില കാഴ്ചകളിലേക്കാണ് യാത്ര എന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ.
മോനേ ഈ കീമോ തെറാപ്പീന്ന് പറഞാൽ വല്യ വേദനയുള്ള ഒപ്പറേഷനാണോ എന്ന ഉമ്മടെ ചോദ്യം എന്റ്റെ ചിന്തകളുടെ സഞ്ചാരത്തെ പിടിച്ച് നിർത്തി..
എങ്കിലും മറ്റൊരു ചിന്തയിലേക്കത് മനസ്സിനെ കൊണ്ടെത്തിച്ചു...
ദാ ആ കാണുനതാണെന്ന് വീടെന്ന ഉമ്മയുടെ ചിലമ്പിച്ച ശബ്ദത്തിന് ഒന്നും പറയാതെ ബെെക്കിന്റ്റെ മുരൾച്ച ഒരു നിമിഷം നിൽക്കാതിരുന്നെങ്കിലെന്ന് കരുതി ഞാൻ..
ചിലപ്പോൾ അതിലേക്കാറെ ഉച്ചത്തിൽ മിടിക്കുന്ന എൻ ഹൃദയത്തിന്റ്റെ ശബ്ദം ആരും കേൾക്കാതിരിക്കാൻ!!!
ചിലപ്പോൾ അതിലേക്കാറെ ഉച്ചത്തിൽ മിടിക്കുന്ന എൻ ഹൃദയത്തിന്റ്റെ ശബ്ദം ആരും കേൾക്കാതിരിക്കാൻ!!!
പേരറിയാത്ത പല,ചെടികളതിരിട്ട മുറ്റത്തേക്ക് കയറുന്നതിനിടയിലേക്ക് മരുന്നിന്റ്റെ മനം മടുപ്പിക്കുന്ന ഒരു കാറ്റ് കെെ പിടിച്ചോ അറിയാത്ത പോലെ അതോ എന്റ്റെ തോന്നലോ...
മുടി ഇഴകളില്ലാത്ത ഒരു കുഞ്ഞ് ചീർപ്പ്
ചുമരിലെകണ്ണാടിക്കരികിൽ നിന്നും മാടി വിളിച്ചോ..
ചുമരിലെകണ്ണാടിക്കരികിൽ നിന്നും മാടി വിളിച്ചോ..
മനോഹരമായ് അടുക്കി വെച്ച ഒരു ഡയറിയുടെ പുറം ചട്ടയിലെ ചിത്രങ്ങൾ പോലെ അടുക്കിവെച്ച പൂച്ചെട്ടികളിലേക്ക് കണ്ണ് പതിഞ്ഞു്..
താളുകൾ,മറിച്ചാൽ കണ്ണീർ വീണ് നനഞ്ഞ സ്വപ്നങ്ങളെക്കുറിച്ചെഴുതിയ അക്ഷരങ്ങൾക്ക് ഒരു മറയാണല്ലോ പുറം ചട്ടകൾ!!
അകത്തേക്ക് വന്നോളു ഓള്കിടക്കാണെന്ന അവശളുടെ ഉമ്മയുടെ വാക്കിന്റ്റെ മറപറ്റി അകത്തേക്ക് കടന്ന എന്റ്റെ കണ്ണുകൾ പിന്നോട്ട് വലിഞ്ഞു ഒരു ഞെട്ടലാൽ...
ജീവനുണ്ടെന്ന അടയാളമായ് ബാക്കി വെച്ച ഇമ വെട്ടലുകൾക്ക് പോലും വേദനയുടെ ശക്തിയാൽ ആരോ പിടിച്ച് വലിച്ചെന്ന വണ്ണം ഇറുക്കി അടച്ച മിഴികളും...
ഊർന്നു വീണ മുടി ഇഴകൾക്കൊപ്പം തായെ വീണ് ചിതറിയത് അവളുടെ സ്വപ്നങ്ങളുമായിരുന്നോ....
ഒരോ തവണയും നൽകുന്ന കീമോയിൽ ജീവന്റ്റെ തുടിപ്പ് ബാക്കിയാവുമെന്ന പ്രതീക്ഷയാൽ വേദനകളെ പലപ്പോഴുമൾ പ്രതീക്ഷകളാക്കിയോ..
അതോ ശീലമായ വേദനകളിൽ അവളിൽ ഒരു തരം ലഹരിയോ..
അതോ ശീലമായ വേദനകളിൽ അവളിൽ ഒരു തരം ലഹരിയോ..
ഏയ് വേദനകൾക്ക് ലഹരി ഉണ്ടാവില്ല
അല്ലല്ലോ ഒരിക്കലും.
അല്ലല്ലോ ഒരിക്കലും.
മരുന്നിന്റ്റേയും ഇഞ്ചക്ഷന്റ്റേയും കഠിനമായ വേദനയാലും പരിണിത ഫലങ്ങളാലും വികൃതമായ മുഖത്ത് അപ്പോഴും ഒരു ചെറു ചിരി വിരിഞ്ഞു..
അടുത്തിരുന്ന ഉമ്മയുടെ കെെ ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും വിറയാർന്ന് വഴുതിപ്പോഴ അവളുടെ കെെ ഉമ്മയോട് ചേർത്ത് വെച്ചു ഞാൻ....
ഒരിക്കൽ ഉമ്മ കൊതിച്ചതും അതായിരുന്നല്ലോ എന്നോർത്ത്..
കീമോ ചെയ്തിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ അതിന്റ്റേയാ ഈ ക്ഷീണവും വിറയലും ഒക്കെ..
തനിക്കൊന്നുമില്ലെന്ന അവൾ പറയാതെ പറഞ്ഞത് പോലെ.
അതോ വേദനയില്ലാത്ത ഒരു ജീവിതം പ്രതീക്ഷിക്കുന്ന അവളുടെ മനസ്സോ അറിയില് എനിക്ക്....
അതോ വേദനയില്ലാത്ത ഒരു ജീവിതം പ്രതീക്ഷിക്കുന്ന അവളുടെ മനസ്സോ അറിയില് എനിക്ക്....
കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെ നാളുകളായ്അലട്ടുന്ന വേദനയുടെ പരിഹാരം ചിലപ്പോൾ കീമോയിലൂടെ ആണെന്ന് ഡോക്ടർമാർ പറഞ്ഞത് ഓർത്ത് കണ്ണാടിക്ക് മുൻപിലെൻ മുഖം നോക്കി കുറച്ചു നേരം നിന്നു.
അകത്ത് നിന്നും വേദനയുടെ ഒരു തേങ്ങൾ അടക്കിപ്പിടിക്കാനാവാതെ
കരച്ചിലായ് മാറിയത് അറിയാതെ
ഉമ്മയ്ക്ക് ഒപ്പം ഞാനും പുറത്തേക്കിറങ്ങി..
കരച്ചിലായ് മാറിയത് അറിയാതെ
ഉമ്മയ്ക്ക് ഒപ്പം ഞാനും പുറത്തേക്കിറങ്ങി..
ഉമ്മയുടെ കെെകൾ ,മുറുകെ പിടിച്ചു ജീവിതത്തിന്റ്റേയും മരണത്തിന്റ്റേയും നേർത്ത നൂലിഴകളൾ മാറി തെന്നി വീഴാതിരിക്കാൻ.....
-രിഹാന്‍ റാഷിദ് -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ