പേജുകള്‍‌

2015, നവംബർ 12, വ്യാഴാഴ്‌ച

ദുഃശ്ശകുനം

ദുഃശ്ശകുനം
കൗമാരത്തിലെ കിനാക്കളുടെ നാളുകളിലൊന്നിൽ തന്റ്റെ ശരീരത്തന്റ്റെ മാറ്റം ഉൾക്കൊള്ളൊത്ത മനസ്സിനെ തിരിച്ചറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചുറ്റിലുമുള്ളവരുടെ പരിഹാസങ്ങളിലൂടെയാണ് അവനും തിരിച്ചറിഞ്ഞത് .
കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും ദുഃശ്ശകുനമെന്ന ശാപ വാക്കുകളും തനിക്ക് ചുറ്റിലും തീർത്ത മതിൽക്കെട്ടുകൾക്കിടയിൽ നിന്നും രക്ഷപ്പെടാനുള്ള അവന്റ്റെ ആഗ്രഹങ്ങൾക്കിടയിലുള്ള ദിവസങ്ങളൊന്നിൽ ഗ്രാമത്തിന് പുറത്തേക്കുള്ള യാത്രയിൽ തന്നെ ശ്രദ്ധിക്കുന്ന ഒരാളിലേക്ക് അവന്റ്റെ കണ്ണുകൾ പതിഞ്ഞു..
ഇരുട്ടിൽ തനിച്ചായ തന്നെ ചേർത്തണച്ച നിലാവിനെപ്പോലെ അയാളിലൊരു രക്ഷകനെ.
കണ്ണുകൾ കൊണ്ടുള്ള അയാളുടെ വിളിക്കുത്തരം നൽകാനെന്ന പോൽ യാന്ത്രികമായവനും അയാൾക്കരികിലേക്ക് ചേർന്നു..
ചേർത്തു നിർത്തി ആരാണെന്നും എവിടെ നിന്നുമാണെന്നുമുള്ള അയാളുടെ ചോദ്യങ്ങൾക്കുത്തരമായ് തന്റ്റെ ജീവിത കഥയുടെ താളുകൾ,തുറന്നിട്ടു ..
എനിക്കൊപ്പം പോരുന്നോ എന്നാൈയാളുടെ ചോദ്യങ്ങൾക്കിടയിലയാളുടെ ചുവന്ന കണ്ണുകളുഴിഞ്ഞിരുന്നു അവനറിയാതെ അവന്റ്റെ ശരീരത്തെ...
ഉറക്കിന്റ്റെ ആഴങ്ങളിലേക്ക് പതിയെ ഉർന്നിറങ്ങയ നേരത്ത്..വസ്ത്രത്തെ മാറ്റി ദേഹത്തെ സ്വതന്ത്യമാക്കി എങ്ങും പടരുന്നു ഒരു തണുത്തതെങ്കിലും ഒരു നേർത്ത ചെറു ചൂട്.
നെറ്റിയിൽ തലോടി തഴേക്ക് പതിയെ അരിച്ചിറങ്ങുന്നു..നെഞ്ചിൽ നിന്നും താഴേക്ക് ഇറങ്ങി രഹസ്യ ഭാഗങ്ങളിലെ സ്പർശനങ്ങളിലൂടെ ഏതോ
സ്വപ്ന ലോകത്തേക്ക് എത്തിപ്പെട്ട പോല അവനും..
ദേഹത്തക്ക് വന്ന് ചേർന്ന കനം താങ്ങാനാവാതെ കുതറി എണീക്കാനുള്ള സ്വപ്നത്തിലെ ശ്രമങ്ങളിലാണ്അവനത് തിരിച്ചറിഞ്ഞത്..
തന്റ്റെ രക്ഷകനറ്റെ വിയർപ്പിന്റ്റേയും കരുത്തിന്റ്റേയും നേർക്കാഴ്ചകൾ ആ ഇരുട്ടിലും,,
പിന്നീടിതൊരു തുടർച്ചയായ് മാറി ഒരു പെണ്ണിനെ എന്ന പോൽ തന്നെ ഭോഗിക്കുന്ന അയാളുടെ ക്രൂരതകളുടെ വേദനകൾ പോലും ...
മാസങ്ങളോളം മനസ്സിനും ശരീരത്തിനുമേറ്റ മുറിവുണങ്ങാതെ അയാൾക്കൊപ്പം മറ്റു പലരുടേയും ക്രൂരതകൾ അനുഭവിച്ചറിഞ്ഞ അവനിന്ന് .
ചുണ്ടിലും കണ്ണുകളിലും ചായം തേച്ച് നഗരത്തിലെ വെളിച്ചത്തിൽ നിന്നും തന്നെ തേടി വരുന്നവരേയും കൂട്ടി റെയിൽ പാതയുടെ ഓരങ്ങളിലെ മങ്ങിയെതെന്ന് പോലും പറയാൻ പറ്റാത്ത വെളിച്ചത്തിനടിയിൽ മുട്ടുകുത്തി ഇരിക്കുന്നു............
യാതനയുടെ യാത്രകളിലെന്നോ കൂടെക്കൂട്ടിയ ലഹരിയുടെ ഉന്മാദവസ്ഥയിൽ .
ദേഹത്തെ മുഴുവൻ കാർന്നു തിന്നുന്ന അസുഖത്താൽ നഗരത്തിന്റ്റെ അഴുക്കു ചാലിനു മുകളിൽ മഴയുടെ നേർത്ത തുള്ളികൾ,പോലും വേദനിപ്പിക്കുന്ന മുറിവുകളിൽ ചോരയും ചലവും കുടിക്കാൻതിരക്ക് കൂട്ടുന്നു ഈച്ചകൾ.
ഒരിക്കൽതന്നെ കാത്തിരുന്ന ചിലരൊക്കെയും അറപ്പാൽ,മുഖം തിരിച്ച് നടക്കുന്നേരം അവനും ചിരിച്ചു നിന്നിലേക്കും ഞാനീ അസുഖത്തിൻ വിത്തുകൾ പാകിയിട്ടുണ്ടെന്ന് പറഞ്ഞ്..
വിധിയെന്ന ചതുരംഗ പലകയിലെ കറുപ്പും വെളുപ്പും കള്ളിപ്പോൽ മനസ്സും ശരീരവും പരസ്പരം പോരടിക്കുന്നു അവനിലിന്നും !!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ