copy. റഹനാസ് മണ്ണൻ
യുവാവേ ..., നീ ഒരു തെറ്റാണ്
------------------------------------------------
പഴയങ്ങാടി പോലീസ് സ്റ്റേഷന്റെ വരാന്തയിൽ അങ്ങനെ ആ നിൽപ്പ് തുടങ്ങിയിട്ട് എത്രനേരം ആയിക്കാണും എന്നെനിക്കറിയില്ല ....
ഒരു പത്തു മിനുട്ട് ... അല്ലെങ്കിൽ ഇരുപത് ... ചിലപ്പോൾ അരമണിക്കൂർ ...
പക്ഷെ മണിക്കൂറുകളുടെ ദൈർഘ്യം ഈ നിമിഷങ്ങൾക്ക് ...
വാച്ചിലെ നിമിഷ സൂചികൾക്ക് വേഗം നഷ്ടമായത് പോലെ തോന്നി .....
ഇടയ്ക്കൊരു കോണ്സ്റ്റബിൾ കൈയ്യിൽ ചില പേപ്പറുകളുമായി എസ് . ഐ സാറിന്റെ മുറിയിലേക്ക് കയറിപ്പോയി ... അയാൾ തിരിച്ചുവരുമ്പോൾ എന്നെ അകത്തേക്ക് വിളിപ്പിക്കുമായിരിക്കും ... സ്റ്റേഷന്റെ ജനവാതിലിനിടയിലൂടെ ഞാൻ പുറത്തേക്ക് നോക്കി നിന്നു ... സ്റ്റേഷൻ കോംബൗണ്ടിന്റെ മതിലിനോട് ചേർന്ന് തുരുമ്പിച്ചു തുടങ്ങിയ രണ്ടു മൂന്നു ലോറികൾ ... അനധികൃത മണൽ കടത്തിന് പിടിച്ചു കൊണ്ടു വന്നിട്ടതായിരിക്കണം....
അകത്തേക്ക് കയറിപ്പോയ കോണ്സ്റ്റബിളിനെ കാണാനില്ല . കാൽ കഴച്ചുതുടങ്ങിയിരിക്കുന്നു .. വരാന്തയിൽ ഇട്ടിരുന്ന ബെഞ്ചിൽ ഞാൻ പതിയെ ചെന്നിരുന്നു.......
അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് പാസ്പോർട്ട് എൻക്വയറിക്ക് വേണ്ടി മാത്രമാണ് ഞാനീ സ്റ്റേഷന്റെ പടവുകൾ ഇതിനു മുൻപ് കയറേണ്ടി വന്നിട്ടുള്ളു ... പക്ഷെ ഇപ്പോൾ സ്വന്തം അനിയനു വേണ്ടി ....
എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവും അത് തന്നെയാണ് .. എങ്ങനെയാണ് എന്റെ അനിയനു ഇങ്ങനെയൊക്കെ മാറാൻ ആയതെന്ന് . എല്ലായ്പ്പോഴും അവനെനിക്ക് ഒരു കുട്ടിയായിരുന്നു .. സ്കൂൾ വിട്ടു വന്നു കഴിഞ്ഞാൽ ക്ലാസ്സിൽ നടന്ന കാര്യങ്ങൾ വിസ്തരിച്ച് എന്നോട് പറയുന്ന എന്റെ പ്രിയപ്പെട്ട അനിയൻ .. ആദ്യമായി വിദേശത്തേക്ക് പോവുന്ന ദിവസം അവന്റെ കരച്ചിൽ ഇപ്പോയും മനസ്സിൽ ഉണ്ട് ..എത്ര പാവം ആയിരുന്നു അവൻ ... അവൻ എങ്ങനെ ആണവോ ആറു കേസുകളിൽ പ്രതിയായി മാറിയത് .. അതും പ്രതിപട്ടികയിലെ ആദ്യ പത്തു പേരുകൾക്കുള്ളിൽ അവന്റെ പേരും ....
രാത്രി അവൻ വൈകി വരുന്നതിനെപ്പറ്റി ഉമ്മ വിളിക്കുമ്പോഴെല്ലാം പറഞ്ഞതായിരുന്നു . പക്ഷെ ഞാൻ അത് അത്ര കാര്യമാക്കിയില്ല ...
ഒടുവിൽ ഒരു രാത്രി വീട് ഏതോ അജ്ഞാതർ ചേർന്ന് ആക്രമിച്ചു എന്ന വാർത്ത കേൾക്കേണ്ടി വന്നു അവന്റെ വളർച്ചയുടെ ആഴവും അവൻ തിരഞ്ഞെടുത്ത വഴിയിലെ അപകടങ്ങളെയും കുറിച് എനിക്കും ഉമ്മയ്ക്കും ബോധ്യമാവാൻ .. അന്ന് തുടങ്ങി , അവനും ഒരു വിസ തരപ്പെടുത്താൻ ഉള്ള ഓട്ടം . ഒടുവിൽ എല്ലാം ശരിയാക്കി നാട്ടിലെത്തിയപ്പോൾ പോലീസിന്റെ ക്ലിയറെൻസ് സർറ്റിഫികറ്റ് വേണം അവനെ ഒന്ന് നാട് കടത്താൻ ... ഒന്ന് രക്ഷിക്കാൻ ...
പഞ്ചായത്ത് മെമ്പർ മുതൽ , എം എൽ എ യെവരെ ചെന്ന് കണ്ടു .. കീശയിലെ പണത്തിന്റെ തൂക്കത്തിനോപ്പം അളന്നു വാങ്ങിയ ശുപാർശ കത്തുമായി ഒടുവിൽ ഈ സ്റ്റേഷന്റെ വരാന്തയിൽ .. ഇവിടെയും ഒരുവേള ഞാൻ എന്റെ അനിയന്റെ ഭാവിക്ക് വേണ്ടി വില പേശേണ്ടി വരും ...
ശരീരത്തിൽ എന്തോ തട്ടുന്നത് അറിഞ്ഞപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത് . നേരത്തെ കണ്ട അതെ കോണ്സ്റ്റബിൾ . അയാൾ ലാത്തികൊണ്ട് എന്നെ തട്ടി വിളിച്ചതാവും ... " അകത്തേക്ക് ചെല്ലാൻ പറഞ്ഞു " - ഒരൽപം ഗൗരവത്തോടെ അത് പറഞ്ഞ് അയാൾ നടന്നകന്നു ..
തെല്ലു തടിയുള്ള ഒരു മധ്യവയസ്ക്കനാണ് എസ് ഐ .. മേശയ്ക്കു മുന്നിലിട്ട കസേര അദ്ദേഹം എനിക്കു ചൂണ്ടി കാണിച്ചു തന്നു .. ശബ്ധമുണ്ടാക്കാതെ കസേര പിറകിലേക്ക് വലിച്ച് വിനയത്തോടെ ഞാൻ അതിൽ ഇരുന്നു .. കയ്യിലുണ്ടായിരുന്ന ശുപാർശ കത്ത് ഞാൻ അദ്ദേഹത്തിന് നേരെ നീട്ടി .. അദ്ദേഹം അത് വാങ്ങി സൂക്ഷ്മതയോടെ വായിച്ചു തുടങ്ങി . പുറകിലെ ചുമരിൽ മഹാത്മാവിന്റെ വർണ്ണചിത്രം .. മനസ്സിനൽപ്പം ആശ്വാസം തോന്നി ..
" see , mr ... എന്താണ് പേര് .. " അദ്ദേഹം പെട്ടെന്ന് ചോദിച്ചു ..
" റഹനാസ് " ഞാൻ പേര് പറഞ്ഞു .
" ഇത് ഈ നാടിൻറെ മാത്രം രാഷ്ട്രീയം ആണ് . സാധാരണ രണ്ടു മത വിഭാഗങ്ങൾ തമ്മിലാണ് എല്ലായിടത്തും ആക്രമണങ്ങൾ നടക്കാറ് . പക്ഷെ ഈ നാട്ടിൽ നേരെ തിരിച്ചും . ഒരേ മതവിഭാഗത്തിൽ പെടുന്നവർ തന്നെ പരസ്പരം വെട്ടിയും കുത്തിയും ... ബലിയാടക്കപ്പെടുന്നതോ ഒരു കൂട്ടം യുവാക്കളും, അതിൽ ഒരാൾ നിങ്ങളുടെ അനിയൻ ... " - സ്വൽപ്പനേരം അയാൾ മിണ്ടാതിരുന്നു ... ഞാനും ....
" ഈ ലെറ്റർ ഇല്ലെങ്കിലും ഞാൻ ഈ സർട്ടിഫികേറ്റ് തരുമായിരുന്നു . ഒരാൾ രക്ഷപ്പെടുന്ന കാര്യമല്ലേ..... ഫ് ഐ ർ മാറ്റലൊന്നും അത്ര വലിയ കാര്യമല്ല ഇപ്പോൾ .. അനിയനോട് പറയുക ഇനി ഇത്തരം മത തീവ്രവാദ സംഘടനകളിലൊന്നും ചെന്ന് ചാടരുത് യെന്ന് . ആക്രമണം പ്രതിരോധം അല്ലെന്ന് "
മേശമുകളിൽ ഉണ്ടായിരുന്ന പേന എടുത്ത് , ഞാൻ കൊടുത്ത ലെറ്റർനൊപ്പം ഉണ്ടായിരുന്ന സർട്ടിഫികേറ്റിൽ അദ്ദേഹം ഒപ്പ് വച്ച് സീൽ ചെയ്തു ... നന്ദിയോടെ ഞാൻ അദ്ധേഹത്തെ നോക്കി ...
അദ്ദേഹം എനിക്കു നേരെ നീട്ടിയ പേപ്പർ വാങ്ങുമ്പോൾ എന്റെ കൈ വല്ലാതെ വിറക്കുന്നത് പോലെ തോന്നി ...
അദ്ധേഹത്തോട് നന്ദി പറഞ്ഞു പുറത്തിറങ്ങുമ്പോൾ ട്രാവൽസിലെക്കുള്ള വഴിയാണ് മനസ്സിൽ ആദ്യം തെളിഞ്ഞത് . എത്രയും വേഗം അവനു വേണ്ടി ടിക്കെറ്റ് എടുക്കണം ..
കാറിനു നേരെ നടക്കുമ്പോൾ ജീന്സിന്റെ പോക്കെറ്റിൽ മൊബൈൽ റിംഗ് ചെയ്തു .. ഡിസ്പ്ലേയിൽ ഞാനും അവനും ഉമ്മയും ഒരുമിച്ചു നിൽക്കുന്ന ചിത്രം . റാഹിഫിന്റെ നമ്പർ ..
" മന്നാ , നീ പെട്ടെന്ന് അശോക ഹൊസ്പിറ്റൽ വരെ വാ ... " - റാഹിഫിന്റെ വിറയ്ക്കുന്ന ശബ്ദം .
" എന്താടാ , എന്ത് പറ്റി "
" നിന്റെ അനിയനെ ആരൊക്കെയോ ചേർന്ന് ബീച്ചറോഡിൽ വച്ചു വെട്ടി .. ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്.. നീ പെട്ടെന്ന് "
ചവിട്ടി നിന്നിരുന്ന ഭൂമി ഒന്നായ് കറങ്ങി .... ഹൃദയത്തിൽ ഒരു വടിവാൾ വെട്ടേറ്റ പോലെ ...
നനഞ്ഞ കണ്ണും ഒഴിഞ്ഞ മനസ്സുമായി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പറക്കുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥന ഒരാഗ്രഹം ... " അനിയാ , നീ വളരേണ്ടിയിരുന്നില്ലെടാ ........ "
( കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുത്തിയും ആക്രമണ രാഷ്ട്രീയത്തിന്റെ പിറകെ നടക്കുന്ന യുവത്വത്തിനു സമർപ്പിക്കുന്നു ഞാൻ ഈ കഥ )
@
റഹനാസ് മണ്ണൻ
യുവാവേ ..., നീ ഒരു തെറ്റാണ്
------------------------------------------------
പഴയങ്ങാടി പോലീസ് സ്റ്റേഷന്റെ വരാന്തയിൽ അങ്ങനെ ആ നിൽപ്പ് തുടങ്ങിയിട്ട് എത്രനേരം ആയിക്കാണും എന്നെനിക്കറിയില്ല ....
ഒരു പത്തു മിനുട്ട് ... അല്ലെങ്കിൽ ഇരുപത് ... ചിലപ്പോൾ അരമണിക്കൂർ ...
പക്ഷെ മണിക്കൂറുകളുടെ ദൈർഘ്യം ഈ നിമിഷങ്ങൾക്ക് ...
വാച്ചിലെ നിമിഷ സൂചികൾക്ക് വേഗം നഷ്ടമായത് പോലെ തോന്നി .....
ഇടയ്ക്കൊരു കോണ്സ്റ്റബിൾ കൈയ്യിൽ ചില പേപ്പറുകളുമായി എസ് . ഐ സാറിന്റെ മുറിയിലേക്ക് കയറിപ്പോയി ... അയാൾ തിരിച്ചുവരുമ്പോൾ എന്നെ അകത്തേക്ക് വിളിപ്പിക്കുമായിരിക്കും ... സ്റ്റേഷന്റെ ജനവാതിലിനിടയിലൂടെ ഞാൻ പുറത്തേക്ക് നോക്കി നിന്നു ... സ്റ്റേഷൻ കോംബൗണ്ടിന്റെ മതിലിനോട് ചേർന്ന് തുരുമ്പിച്ചു തുടങ്ങിയ രണ്ടു മൂന്നു ലോറികൾ ... അനധികൃത മണൽ കടത്തിന് പിടിച്ചു കൊണ്ടു വന്നിട്ടതായിരിക്കണം....
അകത്തേക്ക് കയറിപ്പോയ കോണ്സ്റ്റബിളിനെ കാണാനില്ല . കാൽ കഴച്ചുതുടങ്ങിയിരിക്കുന്നു .. വരാന്തയിൽ ഇട്ടിരുന്ന ബെഞ്ചിൽ ഞാൻ പതിയെ ചെന്നിരുന്നു.......
അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് പാസ്പോർട്ട് എൻക്വയറിക്ക് വേണ്ടി മാത്രമാണ് ഞാനീ സ്റ്റേഷന്റെ പടവുകൾ ഇതിനു മുൻപ് കയറേണ്ടി വന്നിട്ടുള്ളു ... പക്ഷെ ഇപ്പോൾ സ്വന്തം അനിയനു വേണ്ടി ....
എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവും അത് തന്നെയാണ് .. എങ്ങനെയാണ് എന്റെ അനിയനു ഇങ്ങനെയൊക്കെ മാറാൻ ആയതെന്ന് . എല്ലായ്പ്പോഴും അവനെനിക്ക് ഒരു കുട്ടിയായിരുന്നു .. സ്കൂൾ വിട്ടു വന്നു കഴിഞ്ഞാൽ ക്ലാസ്സിൽ നടന്ന കാര്യങ്ങൾ വിസ്തരിച്ച് എന്നോട് പറയുന്ന എന്റെ പ്രിയപ്പെട്ട അനിയൻ .. ആദ്യമായി വിദേശത്തേക്ക് പോവുന്ന ദിവസം അവന്റെ കരച്ചിൽ ഇപ്പോയും മനസ്സിൽ ഉണ്ട് ..എത്ര പാവം ആയിരുന്നു അവൻ ... അവൻ എങ്ങനെ ആണവോ ആറു കേസുകളിൽ പ്രതിയായി മാറിയത് .. അതും പ്രതിപട്ടികയിലെ ആദ്യ പത്തു പേരുകൾക്കുള്ളിൽ അവന്റെ പേരും ....
രാത്രി അവൻ വൈകി വരുന്നതിനെപ്പറ്റി ഉമ്മ വിളിക്കുമ്പോഴെല്ലാം പറഞ്ഞതായിരുന്നു . പക്ഷെ ഞാൻ അത് അത്ര കാര്യമാക്കിയില്ല ...
ഒടുവിൽ ഒരു രാത്രി വീട് ഏതോ അജ്ഞാതർ ചേർന്ന് ആക്രമിച്ചു എന്ന വാർത്ത കേൾക്കേണ്ടി വന്നു അവന്റെ വളർച്ചയുടെ ആഴവും അവൻ തിരഞ്ഞെടുത്ത വഴിയിലെ അപകടങ്ങളെയും കുറിച് എനിക്കും ഉമ്മയ്ക്കും ബോധ്യമാവാൻ .. അന്ന് തുടങ്ങി , അവനും ഒരു വിസ തരപ്പെടുത്താൻ ഉള്ള ഓട്ടം . ഒടുവിൽ എല്ലാം ശരിയാക്കി നാട്ടിലെത്തിയപ്പോൾ പോലീസിന്റെ ക്ലിയറെൻസ് സർറ്റിഫികറ്റ് വേണം അവനെ ഒന്ന് നാട് കടത്താൻ ... ഒന്ന് രക്ഷിക്കാൻ ...
പഞ്ചായത്ത് മെമ്പർ മുതൽ , എം എൽ എ യെവരെ ചെന്ന് കണ്ടു .. കീശയിലെ പണത്തിന്റെ തൂക്കത്തിനോപ്പം അളന്നു വാങ്ങിയ ശുപാർശ കത്തുമായി ഒടുവിൽ ഈ സ്റ്റേഷന്റെ വരാന്തയിൽ .. ഇവിടെയും ഒരുവേള ഞാൻ എന്റെ അനിയന്റെ ഭാവിക്ക് വേണ്ടി വില പേശേണ്ടി വരും ...
ശരീരത്തിൽ എന്തോ തട്ടുന്നത് അറിഞ്ഞപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത് . നേരത്തെ കണ്ട അതെ കോണ്സ്റ്റബിൾ . അയാൾ ലാത്തികൊണ്ട് എന്നെ തട്ടി വിളിച്ചതാവും ... " അകത്തേക്ക് ചെല്ലാൻ പറഞ്ഞു " - ഒരൽപം ഗൗരവത്തോടെ അത് പറഞ്ഞ് അയാൾ നടന്നകന്നു ..
തെല്ലു തടിയുള്ള ഒരു മധ്യവയസ്ക്കനാണ് എസ് ഐ .. മേശയ്ക്കു മുന്നിലിട്ട കസേര അദ്ദേഹം എനിക്കു ചൂണ്ടി കാണിച്ചു തന്നു .. ശബ്ധമുണ്ടാക്കാതെ കസേര പിറകിലേക്ക് വലിച്ച് വിനയത്തോടെ ഞാൻ അതിൽ ഇരുന്നു .. കയ്യിലുണ്ടായിരുന്ന ശുപാർശ കത്ത് ഞാൻ അദ്ദേഹത്തിന് നേരെ നീട്ടി .. അദ്ദേഹം അത് വാങ്ങി സൂക്ഷ്മതയോടെ വായിച്ചു തുടങ്ങി . പുറകിലെ ചുമരിൽ മഹാത്മാവിന്റെ വർണ്ണചിത്രം .. മനസ്സിനൽപ്പം ആശ്വാസം തോന്നി ..
" see , mr ... എന്താണ് പേര് .. " അദ്ദേഹം പെട്ടെന്ന് ചോദിച്ചു ..
" റഹനാസ് " ഞാൻ പേര് പറഞ്ഞു .
" ഇത് ഈ നാടിൻറെ മാത്രം രാഷ്ട്രീയം ആണ് . സാധാരണ രണ്ടു മത വിഭാഗങ്ങൾ തമ്മിലാണ് എല്ലായിടത്തും ആക്രമണങ്ങൾ നടക്കാറ് . പക്ഷെ ഈ നാട്ടിൽ നേരെ തിരിച്ചും . ഒരേ മതവിഭാഗത്തിൽ പെടുന്നവർ തന്നെ പരസ്പരം വെട്ടിയും കുത്തിയും ... ബലിയാടക്കപ്പെടുന്നതോ ഒരു കൂട്ടം യുവാക്കളും, അതിൽ ഒരാൾ നിങ്ങളുടെ അനിയൻ ... " - സ്വൽപ്പനേരം അയാൾ മിണ്ടാതിരുന്നു ... ഞാനും ....
" ഈ ലെറ്റർ ഇല്ലെങ്കിലും ഞാൻ ഈ സർട്ടിഫികേറ്റ് തരുമായിരുന്നു . ഒരാൾ രക്ഷപ്പെടുന്ന കാര്യമല്ലേ..... ഫ് ഐ ർ മാറ്റലൊന്നും അത്ര വലിയ കാര്യമല്ല ഇപ്പോൾ .. അനിയനോട് പറയുക ഇനി ഇത്തരം മത തീവ്രവാദ സംഘടനകളിലൊന്നും ചെന്ന് ചാടരുത് യെന്ന് . ആക്രമണം പ്രതിരോധം അല്ലെന്ന് "
മേശമുകളിൽ ഉണ്ടായിരുന്ന പേന എടുത്ത് , ഞാൻ കൊടുത്ത ലെറ്റർനൊപ്പം ഉണ്ടായിരുന്ന സർട്ടിഫികേറ്റിൽ അദ്ദേഹം ഒപ്പ് വച്ച് സീൽ ചെയ്തു ... നന്ദിയോടെ ഞാൻ അദ്ധേഹത്തെ നോക്കി ...
അദ്ദേഹം എനിക്കു നേരെ നീട്ടിയ പേപ്പർ വാങ്ങുമ്പോൾ എന്റെ കൈ വല്ലാതെ വിറക്കുന്നത് പോലെ തോന്നി ...
അദ്ധേഹത്തോട് നന്ദി പറഞ്ഞു പുറത്തിറങ്ങുമ്പോൾ ട്രാവൽസിലെക്കുള്ള വഴിയാണ് മനസ്സിൽ ആദ്യം തെളിഞ്ഞത് . എത്രയും വേഗം അവനു വേണ്ടി ടിക്കെറ്റ് എടുക്കണം ..
കാറിനു നേരെ നടക്കുമ്പോൾ ജീന്സിന്റെ പോക്കെറ്റിൽ മൊബൈൽ റിംഗ് ചെയ്തു .. ഡിസ്പ്ലേയിൽ ഞാനും അവനും ഉമ്മയും ഒരുമിച്ചു നിൽക്കുന്ന ചിത്രം . റാഹിഫിന്റെ നമ്പർ ..
" മന്നാ , നീ പെട്ടെന്ന് അശോക ഹൊസ്പിറ്റൽ വരെ വാ ... " - റാഹിഫിന്റെ വിറയ്ക്കുന്ന ശബ്ദം .
" എന്താടാ , എന്ത് പറ്റി "
" നിന്റെ അനിയനെ ആരൊക്കെയോ ചേർന്ന് ബീച്ചറോഡിൽ വച്ചു വെട്ടി .. ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്.. നീ പെട്ടെന്ന് "
ചവിട്ടി നിന്നിരുന്ന ഭൂമി ഒന്നായ് കറങ്ങി .... ഹൃദയത്തിൽ ഒരു വടിവാൾ വെട്ടേറ്റ പോലെ ...
നനഞ്ഞ കണ്ണും ഒഴിഞ്ഞ മനസ്സുമായി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പറക്കുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥന ഒരാഗ്രഹം ... " അനിയാ , നീ വളരേണ്ടിയിരുന്നില്ലെടാ ........ "
( കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുത്തിയും ആക്രമണ രാഷ്ട്രീയത്തിന്റെ പിറകെ നടക്കുന്ന യുവത്വത്തിനു സമർപ്പിക്കുന്നു ഞാൻ ഈ കഥ )
@
റഹനാസ് മണ്ണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ