ഒരിടത്ത് നല്ലവനായ ഒരു പാവപ്പെട്ട കർഷകൻ ഉണ്ടായിരുന്നു . അയാൾ തന്റെ വിളവെടുപ്പിനു ശേഷം ധാന്യങ്ങൾ സൂക്ഷിച്ചു വെക്കും. എന്നിട്ട് അത് കൊണ്ട് അപ്പം ഉണ്ടാക്കി വഴിയിലെ യാചകർക്കു നൽകും അതായിരുന്നു . അദേഹത്തിന്റെ ദിനചര്യ .
അതിനു ശേഷം സ്നേഹത്തോടെ അവരുടെ ദുഃഖങ്ങൾ പങ്കിടും . ദുഃഖങ്ങൾ ക്ഷമയോടെ കേൾക്കുമ്പോൾ അവരുടെ കണ്ണിൽ വിരിയുന്ന സന്തോഷം അതായിരുന്നു അയാളെ അതിന് പ്രേരിപ്പിച്ചത്.
അദേഹം സ്ഥിരമായി ഭക്ഷണം നൽകുന്ന ഒരു വ്രദ്ധയുണ്ടായിരുന്നു. നിർഭാഗ്യവശാൽ അന്ന് അവർക്ക് നൽകാൻ അയാളുടെ കൈവശം ഒന്നും അവശേഷിച്ചിരുന്നില്ല .അത് കൊണ്ട് തന്നെ അദ്ദേഹം റോഡിന്റെ മറുവശത്ത് കൂടെ തല കുമ്പിട്ടു വീട്ടിലേക്ക് മടങ്ങി .
ആ സമയം അദ്ദേഹത്തെ തിരിച്ചറിഞ്ഞ .വ്രദ്ധ തന്റെ വാർധക്യത്തെപ്പോലും മറന്നു റോഡിനു മറുപുറത്ത് ഓടിയെത്തി അയാളുടെ കൈ കവർന്നു കൊണ്ട് ചോദിച്ചു
" എന്ത് കൊണ്ടാണ് അങ്ങ് എന്നെ അവഗണിച്ചു പോവുന്നത് . ഞാൻ എന്തെങ്കിലും അവിവേകം പ്രവർത്തിച്ചുവോ ".
അദ്ദേഹം തലകുമ്പിട്ടു കൊണ്ട് തന്നെ പറഞ്ഞു " എന്റെ കയ്യിൽ ഒന്നുമില്ല അമ്മയ്ക് തരുവാൻ എന്റെ ധാന്യങ്ങൾ തീർന്നു പോയിരിക്കുന്നു .. ആ കുറ്റബോധം കൊണ്ടാണ് ഞാൻ അങ്ങിനെ പ്രവർത്തിച്ചത് "
ആ അമ്മ അയാളുടെ മുഖം പിടിച്ചു ഉയർത്തികൊണ്ട് പറഞ്ഞു " നീ നൽകുന്ന ഭക്ഷണത്തെക്കാൾ എത്രയോ വിലപ്പെട്ടതായിരുന്നു നിന്റെ സ്നേഹപൂർവമായ വാക്കുകൾ, ക്ഷമയോടെയും ശ്രദ്ധയോടെയും ഞങ്ങളുടെ ദുഃഖങ്ങൾ കേൾക്കാൻ കാണിച്ച സന്മനസ് അതായിരുന്നു ഞങ്ങൾക്ക് പ്രിയപ്പെട്ടത് "
വയറു നിറക്കാനുള്ളത് ഒരു നേരം ആർക്കും നല്കാൻ ആവും മകനേ .. പക്ഷെ മനസ് നിറയക്കാൻ നിന്നെപ്പോലുള്ള നല്ല മനസുകൾക്കെ കഴിയൂ " അവർ കണ്ണീരോടെ പറഞ്ഞു
പ്രിയമുള്ളവരേ ഇന്ന് നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് സത്യത്തിൽ ഇതല്ലേ ...?
മറ്റൊരുവന്റെ ദുഃഖം അവന്റെ കണ്ണിൽ നോക്കി സ്നേഹത്തോടെ കേട്ട്. ഒരു ആസ്വാശവാക്ക് അല്ലെങ്കിൽ ഒരു തലോടൽ നല്കാൻ നമ്മുക്ക് എന്ത് കൊണ്ട് കഴിയുന്നില്ല .
ഒരു പക്ഷെ നമുക്ക് ഒന്നും ചെയ്യാനോ അവരെ സഹായിക്കാനോ ആ നിമിഷം കഴിഞ്ഞെന്നു വരില്ല . എങ്കിലും അവരുടെ വാക്കുകൾ നമ്മൾ അങ്ങേയറ്റം ശ്രദ്ധിക്കുന്നുണ്ടെന്നും, അവരെ പരിഗണിക്കുന്നെണ്ടെന്നും അവർക്ക് ബോദ്യമായാൽ അത് മതി അവരുടെ ദുഖത്തിൻ മുറിവുകൾ ഉണങ്ങി തുടങ്ങുവാൻ .
പരിഗണനയും, സ്വാന്തനവും ആഗ്രഹിക്കാത്ത മനസുകൾ ഇല്ല . നിർഭാഗ്യവശാൽ അതാണ് ഇന്ന് ലഭിക്കാതെ പോവുന്നതും .
മറ്റുള്ളവരുടെ വേദനകളെ അവഗണിക്കാതിരിക്കുക നമ്മുടെ ജീവിതത്തിലെ കുറച്ചു സമയം അവർക്കായും നൽകുക.
കാരണം നമ്മുടെ അരുകിലും വിളക്കിൻ ചുവട്ടിലെ ഇരുൾ പോലെ ദുഃഖം പതിയിരിപ്പുണ്ട് ..... മറക്കരുത്
മാനോജ് കുമാർ കാപ്പാട് - കുവൈറ്റ്
http://www.facebook.com/bhoomiyilevirunnukaran
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ