പ്രൈമറി വിദ്യാഭ്യാസ കാലത്താണ്.ഏതോ യാത്ര കഴിഞ്ഞു മടങ്ങിവന്ന ഉപ്പയുടെ കയ്യിൽ എനിക്ക് വേണ്ടി ഒരു കൊച്ചു കഥ പുസ്തകം ഉണ്ടായിരുന്നു. "പറയി പെറ്റ പന്തിരുകുലം" എന്ന ഈ പുസ്തകതിലൂടെയായിരുന്നു കഥകളുടെ ലോകത്തേക്ക് വായനയുടെ പരിണാമം.അതുവരെ കഥകൾ ഉമ്മയുടെയും ഉമ്മുമ്മ യുടെയും മടിയിൽ കിടന്നു കേൾക്കാനുള്ളത് ആയിരുന്നു.ഈ പുസ്തകം കിട്ടിയതോടെ അവയ്ക്ക് കേൾവിയുടെ മടിയിൽ നിന്നും പെറുക്കി കൂട്ടിയ അക്ഷരങ്ങളുടെ ലോകത്തേക്കുള്ള സഞ്ചാര പഥം തുറക്കുകയായിരുന്നു..
വായനകൾ പിന്നീട് നോവലുകളുടെയും സഞ്ചാരസാഹിത്യങ്ങളുടെയും ലോകത്തേക്ക് കടന്നപ്പോഴും മനസ്സിന്റെ കോണിൽ പന്തിരുകുലം നിറഞ്ഞുനിന്നിരുന്നു .നാറാണത്ത് ഭ്രാന്തൻ മധുസൂദനൻ നായരുടെ ശബ്ദത്തിൽ കേൾക്കുമ്പൊഴും മനസ്സ് കഥയുറങ്ങുന്ന ആ മണ്ണിനെ തേടുകയായിരുന്നു.തൊട്ടടുത്ത ജില്ലയിൽ ആയിട്ടുപോലും അങ്ങോട്ടുള്ള യാത്ര നീണ്ടുപോയി.
വായനകൾ പിന്നീട് നോവലുകളുടെയും സഞ്ചാരസാഹിത്യങ്ങളുടെയും ലോകത്തേക്ക് കടന്നപ്പോഴും മനസ്സിന്റെ കോണിൽ പന്തിരുകുലം നിറഞ്ഞുനിന്നിരുന്നു .നാറാണത്ത് ഭ്രാന്തൻ മധുസൂദനൻ നായരുടെ ശബ്ദത്തിൽ കേൾക്കുമ്പൊഴും മനസ്സ് കഥയുറങ്ങുന്ന ആ മണ്ണിനെ തേടുകയായിരുന്നു.തൊട്ടടുത്ത ജില്ലയിൽ ആയിട്ടുപോലും അങ്ങോട്ടുള്ള യാത്ര നീണ്ടുപോയി.
ഈ അടുത്താണ് ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ പന്തിരുകുലങ്ങൾ ലക്ഷ്യമിട്ട് നീങ്ങിയത്.യാത്ര തുടങ്ങിയതെ വൈകി ..ആദ്യ ലക്ഷ്യമായ നാറാണത്ത് ഭ്രാന്തന്റെ,രയിനല്ലൂർ മലയുടെ അടിവാരം എത്തിയപ്പോൾ
വെയില ഉച്ചിയിൽ എത്തിയിരുന്നു .
വെയില ഉച്ചിയിൽ എത്തിയിരുന്നു .
രായിനല്ലൂർ മല ...
"ചീർത്ത കൂനൻ കിനാക്കൾ തൻ കുന്നിലേക്കീ...
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു..."
പാലക്കാട് ജില്ലയിലെ കൊപ്പം പഞ്ചായത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണീ മല.അടിവാരത്തിൽ നിന്നേ കാണാം ഈ പ്രതിമയുടെ വിദൂര ദൃശ്യം.ഏകദേശം ഒരു മണിക്കൂറോളം പടികൾ കയറാനുണ്ട്..
ഭ്രാന്തമായ ആവേശത്തോടെ തുടങ്ങി വിയർപ്പിൽ കുളിച്ചു കിതപ്പിനോടുക്കം അകലെ കാണാൻ തുടങ്ങി മനുഷ്യ സമൂഹത്തിനു നേരെ പിടിച്ച പാറക്കല്ലുമായി നാറാണത്ത് ഭ്രാന്തൻ....പറയി പെറ്റ പന്തിരു കുലത്തിലെ കണ്ണി .സമൂഹ മനസാക്ഷിയെ തന്റെ പ്രവചനാതീതമായ സ്വഭാവം കൊണ്ട് ഭ്രാന്തനായി അതിൽ സ്വത്വം കണ്ടെത്തിയ ...കുടിവെള്ളം പോലും കയ്യില കരുതിയിരുന്നില്ല .മുകളിൽക്ഷേത്രം വക പൈപ്പുകൾ ഉണ്ടെങ്കിലും വെള്ളം ഉണ്ടായിരുന്നില്ല.എങ്കിലും കഥകളിൽ വായിച്ച മണ്ണിൽ കാലുകുത്തിയ സന്തോഷം ദാഹതിനിടയിലും ഉയര്ന്നു നിന്നിരുന്നു
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു..."
പാലക്കാട് ജില്ലയിലെ കൊപ്പം പഞ്ചായത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണീ മല.അടിവാരത്തിൽ നിന്നേ കാണാം ഈ പ്രതിമയുടെ വിദൂര ദൃശ്യം.ഏകദേശം ഒരു മണിക്കൂറോളം പടികൾ കയറാനുണ്ട്..
ഭ്രാന്തമായ ആവേശത്തോടെ തുടങ്ങി വിയർപ്പിൽ കുളിച്ചു കിതപ്പിനോടുക്കം അകലെ കാണാൻ തുടങ്ങി മനുഷ്യ സമൂഹത്തിനു നേരെ പിടിച്ച പാറക്കല്ലുമായി നാറാണത്ത് ഭ്രാന്തൻ....പറയി പെറ്റ പന്തിരു കുലത്തിലെ കണ്ണി .സമൂഹ മനസാക്ഷിയെ തന്റെ പ്രവചനാതീതമായ സ്വഭാവം കൊണ്ട് ഭ്രാന്തനായി അതിൽ സ്വത്വം കണ്ടെത്തിയ ...കുടിവെള്ളം പോലും കയ്യില കരുതിയിരുന്നില്ല .മുകളിൽക്ഷേത്രം വക പൈപ്പുകൾ ഉണ്ടെങ്കിലും വെള്ളം ഉണ്ടായിരുന്നില്ല.എങ്കിലും കഥകളിൽ വായിച്ച മണ്ണിൽ കാലുകുത്തിയ സന്തോഷം ദാഹതിനിടയിലും ഉയര്ന്നു നിന്നിരുന്നു
ഉച്ച ഭക്ഷണത്തിന് ശേഷം അടുത്ത ലക്‌ഷ്യം പന്തിരുകുലത്തിലെ ഒന്നാമനെ തേടിയായിരുന്നു.
തൃത്താല ..അഗ്നിഹോത്രി നിളയിൽ നിന്നും കളിമണ്ണു കൊണ്ട് പ്രതിഷ്ഠ ഉണ്ടാക്കി എന്നും താലതിലുള്ളത് എന്നാ അർത്ഥത്തിൽ സ്ഥലനാമം തൃത്താല ആയി എന്നൊക്കെ എവിടെയോ വായിച്ചിരുന്നു
യാഗങ്ങളുടെ ഭൂമിയിൽ...
നിളയുടെ തീരത്തുള്ള യജ്ഞെശ്വര ക്ഷേത്രം ..അഗ്നിഹോത്രിയുടെ യാഗങ്ങൾ നടന്ന സ്ഥലം ഇതാണെന്ന് കരുതപ്പെടുന്നു ..
യാഗാഗ്നി ജ്വലനതിനായി വിധിക്കപ്പെട്ടിരുന്ന അരയാൽ മുത്തശി
ഇപ്പോഴും നൂറ്റാണ്ടുകളുടെ കഥകളുമായി ഈ നിളാതീരത്ത്
എന്തിനെയോ കാത്തിരിക്കുന്നു..
പാലക്കാടു ജില്ലയിൽ തൃത്താല ഗ്രാമത്തിൽ എടപ്പാൾ പൊന്നാനി റോഡിൽ ബ്രിഡ്ജ് നു സമീപമാണ് ഈ യാഗ ഭൂമി..
നിളയുടെ തീരത്തുള്ള യജ്ഞെശ്വര ക്ഷേത്രം ..അഗ്നിഹോത്രിയുടെ യാഗങ്ങൾ നടന്ന സ്ഥലം ഇതാണെന്ന് കരുതപ്പെടുന്നു ..
യാഗാഗ്നി ജ്വലനതിനായി വിധിക്കപ്പെട്ടിരുന്ന അരയാൽ മുത്തശി
ഇപ്പോഴും നൂറ്റാണ്ടുകളുടെ കഥകളുമായി ഈ നിളാതീരത്ത്
എന്തിനെയോ കാത്തിരിക്കുന്നു..
പാലക്കാടു ജില്ലയിൽ തൃത്താല ഗ്രാമത്തിൽ എടപ്പാൾ പൊന്നാനി റോഡിൽ ബ്രിഡ്ജ് നു സമീപമാണ് ഈ യാഗ ഭൂമി..
അഗ്നി ഹോത്രി ഇല്ലമായ വേമഞ്ചേരി മന ഈ ക്ഷേത്രത്തിൽ നിന്നും ഒരു വിളിപ്പാടകലെ ഇപ്പോഴും നിലകൊള്ളുന്നു .മന ഇപ്പോൾ ക്ഷേത്രമായി പരിപാലിച്ചു വരുന്നു.അവരുടെ പിന്മുറക്കാർ ത്തിനു തൊട്ടടുത്ത പത്തായ പുര എന്ന് വിളിക്കുന്ന മാളികയിലാണ് ഇപ്പോൾ താമസം .ഇപ്പോൾ ആരും അവിടെ താമസമില്ല എന്നാണ് അറിയാൻ കഴിഞ്ഞത് .എങ്കിലും പൂജ കർമങ്ങൾ മനക്കുള്ളിൽ നടക്കുന്നുണ്ടായിരുന്നു .മനസ്സിലപ്പോൾ മധുസൂദനൻ നായർ സാറിന്റെ
"ചാത്തമൂട്ടാനൊത്ത് ചേരു മാറുന്ടെങ്ങൾ ചേട്ടന്റെ ഇല്ല പറമ്പിൽ ...." ഈ വരികളായിരുന്നു.
കാടു പിടിച്ചു കിടക്കുന്ന ഇല്ലപ്പറമ്പും കുളവും കാവുമെല്ലാം എന്തോ നഷ്ടമാവുന്ന പ്രതീതി ആണ് മനസ്സില് ഉളവാക്കിയത് .പന്ത്രണ്ടു കുലങ്ങൾ ഒത്തു കൂടിയിരുന്ന ഇവിടം ഈയടുത് വരെ താഴ്ന ജാതിക്കാർക്ക് പ്രവേശനം നിഷേധിചിരുന്നതായി എവിടെയോ വായിച്ചിരുന്നു..ആയിരത്തി അറുനൂറോളം വര്ഷത്തെ പഴക്കമാണ് ഈ മനക്കും യജ്ഞെ ശ്വര ക്ഷേത്രത്തിനും പറയപ്പെടുന്നത്..
അതായത് ക്രിസ്താബ്ധം 300 നും 400 നും ഇടയിലാണ് അഗ്നിഹോത്രി കാലഘട്ടമായി കാണുന്നത്
കാടു പിടിച്ചു കിടക്കുന്ന ഇല്ലപ്പറമ്പും കുളവും കാവുമെല്ലാം എന്തോ നഷ്ടമാവുന്ന പ്രതീതി ആണ് മനസ്സില് ഉളവാക്കിയത് .പന്ത്രണ്ടു കുലങ്ങൾ ഒത്തു കൂടിയിരുന്ന ഇവിടം ഈയടുത് വരെ താഴ്ന ജാതിക്കാർക്ക് പ്രവേശനം നിഷേധിചിരുന്നതായി എവിടെയോ വായിച്ചിരുന്നു..ആയിരത്തി അറുനൂറോളം വര്ഷത്തെ പഴക്കമാണ് ഈ മനക്കും യജ്ഞെ ശ്വര ക്ഷേത്രത്തിനും പറയപ്പെടുന്നത്..
അതായത് ക്രിസ്താബ്ധം 300 നും 400 നും ഇടയിലാണ് അഗ്നിഹോത്രി കാലഘട്ടമായി കാണുന്നത്
ഐതിഹ്യങ്ങളെ ചരിത്രത്തോട് ബന്ധിപ്പിക്കുമ്പോൾ കാലഘട്ട നിർണയങ്ങളും യുക്തി സഹജമായ ചോദ്യങ്ങളും കടന്നു വരുന്നത് സ്വോഭാവികം മാത്രമാണ് .ഇവിടെ വരരുചിയുടെ കാലഘട്ടമായി പ്രതിപാദിക്കുന്നത് AD മൂന്നാം നൂറ്റാണ്ടാണ് .വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായി കണക്കപ്പെടുന്നു.കലി വർഷം 3444 ആണ് അഗ്നിഹോത്രി യുടെ ജനന സമയമായി കണക്കാക്കപ്പെടുന്നത് .അതായത് AD 342.അദ്ദേഹത്തിന് 34 വയസ്സുള്ളപ്പോൾ 100 യാഗങ്ങൾ പൂർത്തീകരിച്ചു എന്നും പറയപ്പെടുന്നു.
അഗ്നി ഹോത്രി ഇല്ലമായ വേമഞ്ചേരി മന ഈയടുത്താണ് പഠനത്തിനു വിധേയമായത് .തിരുവനന്തപുരം രാജിവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി യിലെ ഡോക്ടർ സനൽ ജോർജ് നടത്തിയ കാർബണ്‍ ഡേറ്റിങ്ങ് പരിശോധനയിൽ ആയിരത്തി നാനൂറോളം വർഷം പഴക്കം ഈ മനയ്ക്ക് ഉള്ളതായി കാണപ്പെട്ടു . കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മണ ഗൃഹം.ഈ പരിശോധന പ്രകാരം ഏതാണ്ട് ഒരേ അളവ് തന്നെയാണ് അഗിഹോത്രി യുടെ കാലത്തിനും ഇല്ലത്തിന്റെ കഴുക്കോലിനും.
എങ്കിലും ഇവയെ പാടെ നിഷേധിക്കുന്ന ചില യുക്തി സഹജമായ ചിന്താ ധാരകളും ഉയര്ന്നു വരുന്നുണ്ട് .അത്രയും കാലഘട്ടത്തിനു മുന്നേയുള്ള ചെങ്കല്ല് പാകിയ ,ഓടിട്ട , ഈ ഇല്ലത്തെ കുറിച്ച് ചോദ്യങ്ങൾ വരുന്നത് സാധാരണം മാത്രമാണ് .
എങ്കിലും ചരിത്രത്തിന്റെയും ഐതിഹ്യതിന്റെയും ഊടുവഴികളിലൂടെയുള്ള യാത്ര രസകരമായിരുന്നു.കഥകളിൽ വായിച്ച കഥാപാത്രങ്ങളുടെ മണ്ണിനെ നേരിട്ട് കാണുന്നത് ,വായനക്കാരന്റെ വേറിട്ടൊരു വായനാനുഭവമാണ് .കേരളത്തിന്റെ ഈ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടെണ്ടത് നാളെയുടെ ആവശ്യമാണ്.
മുത്തശ്ശി കഥകളില്ലാത്ത ,ഐതിഹ്യ മാലകളില്ലാത്ത ,വരും തലമുറ ഏതെങ്കിലും ഒരു ബ്രൌസിംഗ് ന്റെ ഇടയിൽ ഈ കഥാ തന്തു തേടി യാത്ര തിരിക്കുമ്പോൾ അവർക്ക് അറിയാനെങ്കിലും ..കേരളത്തിന്റെ പറയിയും
പന്തിരു കുലവും ഇനിയും ഇവിടെ വേണം.
എങ്കിലും ചരിത്രത്തിന്റെയും ഐതിഹ്യതിന്റെയും ഊടുവഴികളിലൂടെയുള്ള യാത്ര രസകരമായിരുന്നു.കഥകളിൽ വായിച്ച കഥാപാത്രങ്ങളുടെ മണ്ണിനെ നേരിട്ട് കാണുന്നത് ,വായനക്കാരന്റെ വേറിട്ടൊരു വായനാനുഭവമാണ് .കേരളത്തിന്റെ ഈ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടെണ്ടത് നാളെയുടെ ആവശ്യമാണ്.
മുത്തശ്ശി കഥകളില്ലാത്ത ,ഐതിഹ്യ മാലകളില്ലാത്ത ,വരും തലമുറ ഏതെങ്കിലും ഒരു ബ്രൌസിംഗ് ന്റെ ഇടയിൽ ഈ കഥാ തന്തു തേടി യാത്ര തിരിക്കുമ്പോൾ അവർക്ക് അറിയാനെങ്കിലും ..കേരളത്തിന്റെ പറയിയും
പന്തിരു കുലവും ഇനിയും ഇവിടെ വേണം.
"ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം...
നേര് നേരുന്ന താന്താന്റെ സ്വപ്നം"...
നേര് നേരുന്ന താന്താന്റെ സ്വപ്നം"...
NISHANTH NISHU
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ