"ഇക്കായെ ഞാനെത്ര സ്നേഹിക്കുന്നുവെന്നറിയൊ.., ഭൂമിക്ക് സൂര്യനെന്ന പോലെയാണ് എനിക്ക് എൻറെ നാച്ചു..! "
"സന്തോഷം മോളെ, പക്ഷെ സൂര്യനെക്കാൾ എനിക്ക് ഇഷ്ടം ചന്ദ്രനെയാണ്, എന്റെ ജീവിതത്തിൽ അതു നീയാണ്..! "
"സൂര്യനല്ലെ ഊർജ്ജത്തിൻറെ ഉറവിടം നാച്ചു, അതുകൊണ്ട് സൂര്യനല്ലെ കൂടുതൽ മഹത്വം..? "
"അതെ ഘടനാപരമായി സൂര്യനു തന്നെയാണ് ദൈവം ശക്തി നൽകിയിരിക്കുന്നത്, പക്ഷെ നോക്കൂ, തൻറെ കഴിവില്ലായ്മയിൽ യാതൊരു പരാതിയുമില്ലാതെ, സൂര്യനിൽ നിന്ന് കടമെടുത്ത് ഭൂമിയിൽ പ്രണയനിലാവു പെയ്യിക്കുന്നു ചന്ദ്രൻ..! "
"നാച്ചൂ....! "
"................... "
അവിടെ കണ്ട പ്രണാർദ്രഭാവം പെട്ടെന്ന് മങ്ങി തുടങ്ങി, രംഗബോധമില്ലാത്ത കോമാളിയെ പോലെ, യാഥാർത്ഥ്യബോധത്തിൻറെ തീക്കനലുളള അവരുടെ മുഖങ്ങളിലെരിയാൻ തുടങ്ങിയിരിക്കുന്നു..!
ദീർഘമൗനം ആദ്യം വെടിഞ്ഞത് നൗഷാദായിരുന്നു,
സങ്കടവും നിരാശയും കലർന്നതായിരുന്നു ആ സ്വരം..,
സങ്കടവും നിരാശയും കലർന്നതായിരുന്നു ആ സ്വരം..,
"സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും നമ്മുടെ ജീവിതത്തിൽ "വിവാഹങ്ങളുടെ "രൂപത്തിൽ അരങ്ങേറിയത് മറക്കാമൊ മുത്തെ...? "
"ഇക്കാ...! "എന്നൊരു തേങ്ങലോടെ അവൾ അവൻറ മാറിലേക്കു വീണു, ഉളളിൽ
പ്രണയം മാത്രം നിറഞ്ഞ നിൽക്കുന്ന എനിക്ക് ആ കാഴ്ച്ച കണ്ടു നിൽക്കാനായില്ല.., ഞാൻ പുറം തിരിഞ്ഞു നടന്നു.
പ്രണയം മാത്രം നിറഞ്ഞ നിൽക്കുന്ന എനിക്ക് ആ കാഴ്ച്ച കണ്ടു നിൽക്കാനായില്ല.., ഞാൻ പുറം തിരിഞ്ഞു നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ