പേജുകള്‍‌

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

കബറുകൾ.... നിഷന്ത്‌ നിഷുവിന്റെ എഴുത്ത്‌

ഓഫീസിൽ നിന്നും മടങ്ങിയെത്തുമ്പോൾ അദ്ദേഹം അസ്വസ്ഥനായിരുന്നു.

പതിവുള്ള ചായയുമായി എത്തിയപ്പോൾ കിടക്കുകയായിരുന്നു .

ചായ കുടിക്കുന്നില്ലേ ..

അവിടെ വച്ചേക്ക്

എന്തുപറ്റി ..തലവേദന വല്ലതും ?

ഇല്ല .

ഹൃസ്വമായ മറുപടികൾ സംസാരം നീട്ടാൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.വർഷങ്ങൾ ഒരുപാടായില്ലേ കാണാൻ തുടങ്ങിയിട്ട് . ഓഫീസിലെ ഏതെങ്കിലും ആയിരിക്കും .ഒന്നും തന്നോട് പറയുന്ന ശീലം പണ്ടേ ഇല്ലല്ലോ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ വിമല ചിന്തിച്ചു 

------ ----

മൈലാഞ്ചി ചെടികളാണ് മുഴുവനും .അതിനിടയിലൂടെ ചെറിയ വഴികൾ കാണുന്നു .മുകളിലേക്കാണ് ..വല്ല പാമ്പുകളും ഉണ്ടാകുമോ ?

വഴികൾ ഇടുങ്ങി വരുന്നു .പറങ്കിമാവ് പൂക്കാൻ തുടങ്ങിയിരിക്കുന്നു.

അന്തേവാസികൾ എല്ലാം നിശബ്ദരാണ് .തീവണ്ടിയുടെ ചൂളം വിളി അകലെ കേൾകുന്നു.താഴെ അകലങ്ങളിൽ പാതകൾ കാണാം.സമാന്തരമായി റോഡും പിന്നെ വയലുകളും .

ചാറ്റൽ മഴ തുടങ്ങി .മഴയേറ്റു മൈലഞ്ചികൾ ചുവക്കുന്നു.അവ മഴയിൽ കലരുകയാണ് .ചൂളം വിളി തൊട്ടു പിന്നിൽ നിന്നും .

എന്റെ ചുവടുകൾക്കു താഴെ പാതകൾ ..പിന്നിൽ നിന്നും ട്രെയിനിന്റെ കാതടപ്പിക്കും ചൂളം വിളി ....

ഞെട്ടിയുണർന്നപ്പോൾ ഫോണുമായി തന്നെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന വിമലയാണ് മുന്നില് .

എത്ര നേരമായി ബെല്ലടിക്കുന്നു 

ആരാണ്..

രാജീവ് ആണെന്ന് തോന്നുന്നു 

എടുക്കേണ്ട ..ഫോണ് സൈലന്റ് ആക്കിയേര്

എന്തുപറ്റി നിങ്ങൾക്ക്..? നല്ല ചൂടുണ്ടല്ലോ.ഗുളിക എടുക്കണോ 

വേണ്ട ..അപ്പു വന്നില്ലേ 

ഇല്ല .ഏതോ മീറ്റിംഗ് ഉണ്ട് .വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു 

വിമല തല താഴ്ത്തി മറുപടി പറഞ്ഞു 

അയാൾ വെറുതെ മൂളി 

വാസുവേട്ടാ..അവൻ .. അവൾ അർധൊക്തിയിൽ നിർത്തി

എന്താ ...പറഞ്ഞത് മുഴുവനാക്കൂ ..

അല്ല ..അവനു സ്വതന്ത്രമായി ഒന്നും ചെയ്യാൻ നമ്മള് സമ്മതിക്കുന്നില്ല എന്നാണ് അവന്റെ പരാതി.കൂട്ടിലടച്ച തത്തയാവാൻ അവനെ കിട്ടില്ലത്രെ 

അവളുടെ സ്വരം പതറിയിരുന്നു 

വാസുദേവൻ ഒന്നും പറഞ്ഞില്ല 

ഇരുളാൻ തുടങ്ങിയിരിക്കുന്നു .സ്വപ്നങ്ങൾ അപഹരിച്ച മറ്റൊരു സായന്തനം കൂടി .ചാരുകസേരയിൽ അമരുമ്പോൾ ചിന്തകൾ സ്വപ്നത്തെ കുറിച്ചായിരുന്നു ..റെയിൽ പാളങ്ങൾ പള്ളിക്കാടുകളിലൂടെ അകലേക്ക് പോയിക്കൊണ്ടിരിക്കുന്നു .കണ്ണെത്ത ദൂരത്തോളം മൈലഞ്ചിക്കാടുകൾ ,ഉയരങ്ങളിലേക്കുള്ള യാത്ര ..

തോളത്തെ സ്പർശമാണ് തിരികെയെത്തിച്ചത് 

എന്താ പറ്റീത് നിങ്ങള്ക്ക് ..

നീ ഇവിടെ ഇരിക്ക് കുറച്ചു നേരം 

കുറച്ചു പണി കൂടി ഉണ്ട് .. അവൾ തൊട്ടടുത് അരമതിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു 

ഓഫീസിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ,അവര് വിളിച്ചിട്ട് വാസുവേട്ടൻ ഫോണ് എടുക്കുന്നുമില്ല 

ഏയ് ..അവൻ വെറുതെ വിളിക്കുന്നതാവും ..ഇന്നെന്തോ സംസാരിക്കാൻ ഒരു താല്പര്യവും തോന്നുന്നില്ല അപ്പുവിനെ കുറിച്ച് ഓർത്താണോ ?

ഞാനിന്നും കണ്ടു ... അയാൾ പൊടുന്നനെ പറഞ്ഞു 

അവളൊന്നു ഞെട്ടി ...എന്ത് ?

....വഴിയരികിലെ ഖബറിടങ്ങൾ ...

കുറച്ചു ദിവസം മുമ്പാണ് ഇതുപോലെ അദ്ദേഹം പറഞ്ഞിരുന്നത് .അവള്ക്കാകെ പേടി തോന്നി .

എന്താ ഈ പറയണത് ..നിങ്ങള് വരുന്ന വഴിയിൽ എവിടെയാ സ്മശാനം.ഇതിപോ രണ്ടുമൂന്നു തവണ ആയല്ലോ പറയുന്നു .. അയാൾ മറുപടിയൊന്നും പറഞ്ഞില്ല 

ഓഫീസിൽ നിന്നും സ്ഥിരം വരാറുള്ള വഴിയാണ് .ബൈപാസ് റോഡിൽ ഒരു കലുങ്കിനരികിലാണ് കണ്ടത് .ഒരു മണ്കൂന .അതിൽ നിന്നും ഒരു കരച്ചിൽ കേൾക്കുന്നുണ്ടോ?ബസ് നീങ്ങിയപ്പോൾ കരച്ചിലിന്റെ ശബ്ദം കൂടി വരുന്നതായി തോന്നി .അവിടെ വണ്ടി നിർത്തുവാൻ പറഞ്ഞപ്പോൾ കണ്ടക്ടർ ചോദ്യഭാവത്തിൽ നോക്കി .

മണ്കൂന ഒരു ഖബറിന്റെ ആകൃതിയിൽ ആയിരുന്നു .ഇതിനുള്ളിൽ ആരാവും ?ഇവിടെ ഇങ്ങനൊരു ഖബർ..? വണ്ടിയിൽ നിന്നും ആളുകള് നോക്കുന്നത് കണ്ടപ്പോൾ സമീപത്തുള്ള കലുങ്കിൽ ഇരുന്നു .കലുങ്കിനു താഴെ ഒരു നീർച്ചാൽ ഒഴുകുന്നുണ്ടായിരുന്നു.ഇരുവശവും വെളുത്ത റിബണ് കൊണ്ട് മുടി മെനഞ്ഞ ഒരു പെണ്കുട്ടി യുടെ മുഖം നീർചാലിന്റെ ഓളങ്ങളിൽ കാണുന്നു .തിരിഞ്ഞു നോക്കുമ്പോൾ ആരെയും കണ്ടില്ല .തിരിഞ്ഞു നടക്കുമ്പോൾ പാദസരത്തിന്റെ കിലുക്കവും ..

ഇതെല്ലാം വിമലയോട് പറഞ്ഞാൽ.. ഒന്നുകിൽ അവൾ പേടിക്കും. അല്ലെങ്കിൽ തനിക്കു ഭ്രാന്തെന്ന് കരുതും ..

വേണ്ട ...ഒന്നും ആരോടും പറയാനുള്ളതല്ല.ഇതൊരു പക്ഷെ എന്റെ മാത്രം കാഴ്ചകൾ ആകാം ..വഴിയരികിൽ എന്റെ കണ്ണുകൾക്കായി ഒരു പെണ്കുട്ടിയുടെ ...!!

ഒരിടത്ത് നല്ലവനായ ഒരു പാവപ്പെട്ട കർഷകൻ ഉണ്ടായിരുന്നു . അയാൾ തന്റെ വിളവെടുപ്പിനു ശേഷം ധാന്യങ്ങൾ സൂക്ഷിച്ചു വെക്കും. എന്നിട്ട് അത് കൊണ്ട് അപ്പം ഉണ്ടാക്കി വഴിയിലെ യാചകർക്കു നൽകും അതായിരുന്നു . അദേഹത്തിന്റെ ദിനചര്യ .

ഒരിടത്ത് നല്ലവനായ ഒരു പാവപ്പെട്ട കർഷകൻ ഉണ്ടായിരുന്നു . അയാൾ തന്റെ വിളവെടുപ്പിനു ശേഷം ധാന്യങ്ങൾ സൂക്ഷിച്ചു വെക്കും. എന്നിട്ട് അത് കൊണ്ട് അപ്പം ഉണ്ടാക്കി വഴിയിലെ യാചകർക്കു നൽകും അതായിരുന്നു .  അദേഹത്തിന്റെ ദിനചര്യ . 

 അതിനു ശേഷം  സ്നേഹത്തോടെ അവരുടെ ദുഃഖങ്ങൾ പങ്കിടും .  ദുഃഖങ്ങൾ ക്ഷമയോടെ കേൾക്കുമ്പോൾ   അവരുടെ കണ്ണിൽ വിരിയുന്ന സന്തോഷം അതായിരുന്നു അയാളെ അതിന് പ്രേരിപ്പിച്ചത്. 

 അദേഹം സ്ഥിരമായി ഭക്ഷണം നൽകുന്ന ഒരു  വ്രദ്ധയുണ്ടായിരുന്നു. നിർഭാഗ്യവശാൽ അന്ന് അവർക്ക് നൽകാൻ അയാളുടെ കൈവശം ഒന്നും അവശേഷിച്ചിരുന്നില്ല  .അത് കൊണ്ട് തന്നെ അദ്ദേഹം റോഡിന്റെ മറുവശത്ത് കൂടെ തല കുമ്പിട്ടു വീട്ടിലേക്ക് മടങ്ങി .

ആ സമയം അദ്ദേഹത്തെ തിരിച്ചറിഞ്ഞ  .വ്രദ്ധ തന്റെ വാർധക്യത്തെപ്പോലും മറന്നു റോഡിനു മറുപുറത്ത് ഓടിയെത്തി അയാളുടെ കൈ കവർന്നു കൊണ്ട് ചോദിച്ചു

 " എന്ത് കൊണ്ടാണ് അങ്ങ് എന്നെ അവഗണിച്ചു പോവുന്നത് . ഞാൻ എന്തെങ്കിലും അവിവേകം പ്രവർത്തിച്ചുവോ ".

അദ്ദേഹം തലകുമ്പിട്ടു കൊണ്ട് തന്നെ പറഞ്ഞു " എന്റെ കയ്യിൽ ഒന്നുമില്ല അമ്മയ്ക് തരുവാൻ എന്റെ ധാന്യങ്ങൾ തീർന്നു പോയിരിക്കുന്നു .. ആ കുറ്റബോധം കൊണ്ടാണ് ഞാൻ അങ്ങിനെ പ്രവർത്തിച്ചത് "

ആ അമ്മ അയാളുടെ മുഖം പിടിച്ചു ഉയർത്തികൊണ്ട് പറഞ്ഞു " നീ നൽകുന്ന ഭക്ഷണത്തെക്കാൾ എത്രയോ വിലപ്പെട്ടതായിരുന്നു നിന്റെ സ്നേഹപൂർവമായ വാക്കുകൾ, ക്ഷമയോടെയും ശ്രദ്ധയോടെയും ഞങ്ങളുടെ ദുഃഖങ്ങൾ കേൾക്കാൻ കാണിച്ച സന്മനസ് അതായിരുന്നു ഞങ്ങൾക്ക് പ്രിയപ്പെട്ടത് "

വയറു നിറക്കാനുള്ളത് ഒരു നേരം ആർക്കും നല്കാൻ ആവും മകനേ .. പക്ഷെ മനസ് നിറയക്കാൻ നിന്നെപ്പോലുള്ള നല്ല മനസുകൾക്കെ കഴിയൂ  " അവർ കണ്ണീരോടെ പറഞ്ഞു 

പ്രിയമുള്ളവരേ ഇന്ന് നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് സത്യത്തിൽ ഇതല്ലേ ...?

 മറ്റൊരുവന്റെ ദുഃഖം അവന്റെ കണ്ണിൽ നോക്കി സ്നേഹത്തോടെ കേട്ട്. ഒരു ആസ്വാശവാക്ക് അല്ലെങ്കിൽ ഒരു തലോടൽ നല്കാൻ നമ്മുക്ക് എന്ത് കൊണ്ട് കഴിയുന്നില്ല . 

ഒരു പക്ഷെ നമുക്ക് ഒന്നും ചെയ്യാനോ അവരെ സഹായിക്കാനോ ആ നിമിഷം കഴിഞ്ഞെന്നു വരില്ല . എങ്കിലും അവരുടെ വാക്കുകൾ നമ്മൾ അങ്ങേയറ്റം ശ്രദ്ധിക്കുന്നുണ്ടെന്നും, അവരെ പരിഗണിക്കുന്നെണ്ടെന്നും അവർക്ക് ബോദ്യമായാൽ അത് മതി അവരുടെ ദുഖത്തിൻ മുറിവുകൾ ഉണങ്ങി തുടങ്ങുവാൻ .

പരിഗണനയും, സ്വാന്തനവും ആഗ്രഹിക്കാത്ത മനസുകൾ ഇല്ല . നിർഭാഗ്യവശാൽ  അതാണ് ഇന്ന് ലഭിക്കാതെ പോവുന്നതും . 

 മറ്റുള്ളവരുടെ വേദനകളെ അവഗണിക്കാതിരിക്കുക നമ്മുടെ ജീവിതത്തിലെ കുറച്ചു സമയം അവർക്കായും നൽകുക.

 കാരണം നമ്മുടെ അരുകിലും വിളക്കിൻ ചുവട്ടിലെ ഇരുൾ പോലെ ദുഃഖം പതിയിരിപ്പുണ്ട് ..... മറക്കരുത് 

മാനോജ് കുമാർ കാപ്പാട് - കുവൈറ്റ്

http://www.facebook.com/bhoomiyilevirunnukaran

2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ആരോടും ഇതുവരെ തോന്നാത്ത ഒരിഷ്ട്ടം... നിന്നോട്‌ തോന്നിപോയി... അറിഞ്ഞോ അറിയാതെയോ നിന്റെ കൊച്ചു മനസ്സിനെ വേദനിപ്പിചിടുണ്ടെങ്കിൽ മാപ്പ്...‌ ആഗ്രഹിച്ചാൽ അംഗികാരം ലഭിക്കുന്ന ഒന്നാണോ ഞാൻ ആഗ്രഹിച്ചതെന്ന് എനികറിയില്ല എങ്കിലും എനിക്ക് ഒന്നറിയാം... ഞാൻ മറ്റാരെകളും നിന്നെ സ്നേഹികുന്നുവെന്നു... ഇഷ്ട്ടപെടുന്നുവേന്നു..

ആരോടും ഇതുവരെ തോന്നാത്ത
ഒരിഷ്ട്ടം... നിന്നോട് തോന്നിപോയി...
അറിഞ്ഞോ അറിയാതെയോ നിന്റെ
കൊച്ചു മനസ്സിനെ വേദനിപ്പിചിടുണ്ടെങ്കിൽ മാപ്പ്... ആഗ്രഹിച്ചാൽ അംഗികാരം ലഭിക്കുന്ന ഒന്നാണോ ഞാൻ ആഗ്രഹിച്ചതെന്ന് എനികറിയില്ല എങ്കിലും എനിക്ക് ഒന്നറിയാം... ഞാൻ  മറ്റാരെകളും നിന്നെ
സ്നേഹികുന്നുവെന്നു... ഇഷ്ട്ടപെടുന്നുവേന്നു..

``ഒരാളുടെ ജീവിത സുഖം കെടുത്തി നീ ഭൂമിയില്‍പണിയുന്ന സുഖം... സത്യത്തില്‍, സുഖം നഷ്ടപെട്ടവര്‍ തരുന്ന പിച്ചയാണന്ന് ഓര്‍ക്കുക.''

സ്ത്രീ....

പതിവിലേറെ ജോലിയുണ്ടായിരുന്നു ഇന്ന്.വീട്ടിലെത്തിയ ഉടനെ അവളോട് ഫുഡ് റെഡിയാക്കാന് പറഞ്ഞു ഡ്രസ്സ് ചേഞ്ച് ചെയ്തു ഞാന് ബാത്ത്റൂമിലോട്ടു കയറി.കുളികഴിഞ്ഞു ഒന്ന് ഫ്രഷ് ആയപ്പോ ശരിക്കും നല്ല ആശ്വാസം തോന്നി,ടിവി ഓണ് ചെയ്തു നേരെ സോഫയിലേക്ക് ചാഞ്ഞു.കിച്ചനില് നിന്ന് സവാള അറിയുന്ന ശബ്ദം കേള്ക്കാമായിരുന്നു.
'ഇത്രേം നേരം നീ എന്തെടുക്കാരുന്നെടീ'
'ഞാനെന്തേലും പറഞ്ഞാ അധികമായിപ്പോവും,ഉറങ്ങി എണീറ്റ മുതല് മോന് ഒരേ കരച്ചിലാ,മുലപ്പാല് പോലും തൊടുന്നില്ല,എവിടേലും കിടത്തി വല്ല ജോലിയും ചെയ്യാന്ന് വെച്ചാ കരച്ചില് നിര്ത്തീട്ട് വേണ്ടേ,ഇത്രേം നേരം എടുത്തു നടക്കുവാരുന്നു,കരഞ്ഞു തളര്ന്നാവണം ഇപ്പോഴാ ഉറങ്ങിയത്.
അത്രേം കേട്ടപ്പോ ചോദിക്കെണ്ടായിരുന്നു എന്ന് തോന്നിയെനിക്ക്,നാളെ ലീവെടുത്ത് മോനെ ഡോക്ടറെ കാണിക്കണം എന്ന് മനസ്സിലോര്ത്തു ഞാന് ചാനല് മാറ്റി. 
ഭക്ഷണം വിളമ്പുന്നതിനിടയിലാ മോന് വീണ്ടുമുണര്ന്നു കരഞ്ഞു തുടങ്ങിയത്.
'നിങ്ങള് കഴിച്ചു തുടങ്ങിക്കോളൂ,ഞാന് അവനെ ഉറക്കീട്ടു വരാം'എന്നും പറഞ്ഞവള് കിടപ്പു മുറിയിലോട്ടു പോയി.
കുറേനേരം കഴിഞ്ഞും അവളെ കാണാഞ്ഞു ഭക്ഷണം മതിയാക്കി ഞാനെഴുന്നേറ്റു കയ്യും മുഖവും കഴുകി നേരെ ബെഡ്റൂമിലേക്ക് നടന്നു.മോനെ ഉറക്കുന്നതിനിടയില് അവളും ഉറങ്ങിപ്പോയിരുന്നു,ക്ഷീണം കൊണ്ടാവാം.'എഴുന്നേറ്റു പോയി ഭക്ഷണം കഴിച്ചു വന്നു കിടക്കെടീ'എന്നും പറഞ്ഞു തോളില് തട്ടി അവളെ വിളിച്ചെഴുന്നെല്പിച്ചു.മോന്റെ നെറ്റിയില് പതിയെ തൊട്ടു നോക്കി,നേരിയ ചൂടുണ്ട്.
'നല്ല ക്ഷീണമുണ്ടെന്നല്ലേ പറഞ്ഞെ,നിങ്ങള് കിടന്നോളൂ'
എന്നും പറഞ്ഞു ലൈറ്റ് ഓഫ് ചെയ്തു പതിയെ വാതിലും ചാരി അവള് പുറത്തോട്ടു പോയി.മറുപടി ഒരു മൂളലില് ഒതുക്കി ഞാന് പതിയെ കണ്ണുകളടച്ചു കിടന്നു.
കുഞ്ഞിന്റെ കരച്ചില് കേട്ടാണ് ഞാന് ഉറക്കത്തില് നിന്നും ഞെട്ടിയുണര്ന്നത്,കണ്ണുതുറന്നു നോക്കുമ്പോ അവള് കുഞ്ഞിനേയും തോളില് കിടത്തി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്,അവളെ നോക്കി ഇരിക്കുന്ന എന്നെ കണ്ടാവണം, നിങ്ങള് കിടന്നോളൂ,ഇത് ഞാന് നോക്കിക്കോളാം എന്നുള്ള രീതിയില് കൈകൊണ്ടു ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു അവള്.
................................................................
സ്ത്രീ എന്തുകൊണ്ട് ബഹുമാനിക്കപ്പെടുന്നു എന്നറിയാന് ഒരുപാടു ചിന്തിക്കുകയൊന്നും വേണ്ട,സ്വന്തം അമ്മയുടെ ,ഭാര്യയുടെ കണ്ണുകളിലേക്കു നോക്കിയാല് മതിയാവും ആ മഹത്വം തിരിച്ചറിയാന്.
സ്ത്രീകള്ക്ക് വേണ്ടിയല്ല ശബ്ദമുയര്ത്തേണ്ടത്,സ്ത്രീകള്ക്കൊപ്പം നിന്ന് അവരെ ഉപഭോഗ വസ്തുവാക്കി മാറ്റുന്ന വില്പനച്ചരക്കാക്കി മാറ്റുന്ന സാമൂഹ്യ വ്യവസ്ഥകള്ക്കെതിരെയാണ്.
സ്ത്രീയെ ബഹുമാനിക്കുന്ന ആദരിക്കപ്പെടുന്ന സമൂഹത്തില് മാത്രമേ അന്തസ്സോടെ അഭിമാനത്തോടെ തലയുയര്ത്താന് പുരുഷനും സാധ്യമാവൂ!

``നമ്മേ ഓർത്ത് കരയുന്ന മുഖത്തിനേക്കാൾ നാം ഇഷ്ടപെടേൺടത് -നമ്മേ ഓർത്ത് വിശമിക്കുന്ന മനസ്സുകളേയാണ്.''

യാത്രാ വിവരണം നിഷാന്ത് നിശു...

പ്രൈമറി വിദ്യാഭ്യാസ കാലത്താണ്.ഏതോ യാത്ര കഴിഞ്ഞു മടങ്ങിവന്ന ഉപ്പയുടെ കയ്യിൽ എനിക്ക് വേണ്ടി ഒരു കൊച്ചു കഥ പുസ്തകം ഉണ്ടായിരുന്നു. "പറയി പെറ്റ പന്തിരുകുലം" എന്ന ഈ പുസ്തകതിലൂടെയായിരുന്നു കഥകളുടെ ലോകത്തേക്ക് വായനയുടെ പരിണാമം.അതുവരെ കഥകൾ ഉമ്മയുടെയും ഉമ്മുമ്മ യുടെയും മടിയിൽ കിടന്നു കേൾക്കാനുള്ളത് ആയിരുന്നു.ഈ പുസ്തകം കിട്ടിയതോടെ അവയ്ക്ക് കേൾവിയുടെ മടിയിൽ നിന്നും പെറുക്കി കൂട്ടിയ അക്ഷരങ്ങളുടെ ലോകത്തേക്കുള്ള സഞ്ചാര പഥം തുറക്കുകയായിരുന്നു..
വായനകൾ പിന്നീട് നോവലുകളുടെയും സഞ്ചാരസാഹിത്യങ്ങളുടെയും ലോകത്തേക്ക് കടന്നപ്പോഴും മനസ്സിന്റെ കോണിൽ പന്തിരുകുലം നിറഞ്ഞുനിന്നിരുന്നു .നാറാണത്ത്‌ ഭ്രാന്തൻ മധുസൂദനൻ നായരുടെ ശബ്ദത്തിൽ കേൾക്കുമ്പൊഴും മനസ്സ് കഥയുറങ്ങുന്ന ആ മണ്ണിനെ തേടുകയായിരുന്നു.തൊട്ടടുത്ത ജില്ലയിൽ ആയിട്ടുപോലും അങ്ങോട്ടുള്ള യാത്ര നീണ്ടുപോയി.
ഈ അടുത്താണ് ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ പന്തിരുകുലങ്ങൾ ലക്ഷ്യമിട്ട് നീങ്ങിയത്.യാത്ര തുടങ്ങിയതെ വൈകി ..ആദ്യ ലക്ഷ്യമായ നാറാണത്ത്‌ ഭ്രാന്തന്റെ,രയിനല്ലൂർ മലയുടെ അടിവാരം എത്തിയപ്പോൾ
വെയില ഉച്ചിയിൽ എത്തിയിരുന്നു .
രായിനല്ലൂർ മല ...
"ചീർത്ത കൂനൻ കിനാക്കൾ തൻ കുന്നിലേക്കീ...
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു..."
പാലക്കാട്‌ ജില്ലയിലെ കൊപ്പം പഞ്ചായത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണീ മല.അടിവാരത്തിൽ നിന്നേ കാണാം ഈ പ്രതിമയുടെ വിദൂര ദൃശ്യം.ഏകദേശം ഒരു മണിക്കൂറോളം പടികൾ കയറാനുണ്ട്..
ഭ്രാന്തമായ ആവേശത്തോടെ തുടങ്ങി വിയർപ്പിൽ കുളിച്ചു കിതപ്പിനോടുക്കം അകലെ കാണാൻ തുടങ്ങി മനുഷ്യ സമൂഹത്തിനു നേരെ പിടിച്ച പാറക്കല്ലുമായി നാറാണത്ത്‌ ഭ്രാന്തൻ....പറയി പെറ്റ പന്തിരു കുലത്തിലെ കണ്ണി .സമൂഹ മനസാക്ഷിയെ തന്റെ പ്രവചനാതീതമായ സ്വഭാവം കൊണ്ട് ഭ്രാന്തനായി അതിൽ സ്വത്വം കണ്ടെത്തിയ ...കുടിവെള്ളം പോലും കയ്യില കരുതിയിരുന്നില്ല .മുകളിൽക്ഷേത്രം വക പൈപ്പുകൾ ഉണ്ടെങ്കിലും വെള്ളം ഉണ്ടായിരുന്നില്ല.എങ്കിലും കഥകളിൽ വായിച്ച മണ്ണിൽ കാലുകുത്തിയ സന്തോഷം ദാഹതിനിടയിലും ഉയര്ന്നു നിന്നിരുന്നു
ഉച്ച ഭക്ഷണത്തിന് ശേഷം അടുത്ത ലക്‌ഷ്യം പന്തിരുകുലത്തിലെ ഒന്നാമനെ തേടിയായിരുന്നു.
തൃത്താല ..അഗ്നിഹോത്രി നിളയിൽ നിന്നും കളിമണ്ണു കൊണ്ട് പ്രതിഷ്ഠ ഉണ്ടാക്കി എന്നും താലതിലുള്ളത് എന്നാ അർത്ഥത്തിൽ സ്ഥലനാമം തൃത്താല ആയി എന്നൊക്കെ എവിടെയോ വായിച്ചിരുന്നു
യാഗങ്ങളുടെ ഭൂമിയിൽ...
നിളയുടെ തീരത്തുള്ള യജ്ഞെശ്വര ക്ഷേത്രം ..അഗ്നിഹോത്രിയുടെ യാഗങ്ങൾ നടന്ന സ്ഥലം ഇതാണെന്ന് കരുതപ്പെടുന്നു ..
യാഗാഗ്നി ജ്വലനതിനായി വിധിക്കപ്പെട്ടിരുന്ന അരയാൽ മുത്തശി
ഇപ്പോഴും നൂറ്റാണ്ടുകളുടെ കഥകളുമായി ഈ നിളാതീരത്ത്
എന്തിനെയോ കാത്തിരിക്കുന്നു..
പാലക്കാടു ജില്ലയിൽ തൃത്താല ഗ്രാമത്തിൽ എടപ്പാൾ പൊന്നാനി റോഡിൽ ബ്രിഡ്ജ് നു സമീപമാണ് ഈ യാഗ ഭൂമി..
അഗ്നി ഹോത്രി ഇല്ലമായ വേമഞ്ചേരി മന ഈ ക്ഷേത്രത്തിൽ നിന്നും ഒരു വിളിപ്പാടകലെ ഇപ്പോഴും നിലകൊള്ളുന്നു .മന ഇപ്പോൾ ക്ഷേത്രമായി പരിപാലിച്ചു വരുന്നു.അവരുടെ പിന്മുറക്കാർ ത്തിനു തൊട്ടടുത്ത പത്തായ പുര എന്ന് വിളിക്കുന്ന മാളികയിലാണ് ഇപ്പോൾ താമസം .ഇപ്പോൾ ആരും അവിടെ താമസമില്ല എന്നാണ് അറിയാൻ കഴിഞ്ഞത് .എങ്കിലും പൂജ കർമങ്ങൾ മനക്കുള്ളിൽ നടക്കുന്നുണ്ടായിരുന്നു .മനസ്സിലപ്പോൾ മധുസൂദനൻ നായർ സാറിന്റെ
"ചാത്തമൂട്ടാനൊത്ത് ചേരു മാറുന്ടെങ്ങൾ ചേട്ടന്റെ ഇല്ല പറമ്പിൽ ...." ഈ വരികളായിരുന്നു.
കാടു പിടിച്ചു കിടക്കുന്ന ഇല്ലപ്പറമ്പും കുളവും കാവുമെല്ലാം എന്തോ നഷ്ടമാവുന്ന പ്രതീതി ആണ് മനസ്സില് ഉളവാക്കിയത് .പന്ത്രണ്ടു കുലങ്ങൾ ഒത്തു കൂടിയിരുന്ന ഇവിടം ഈയടുത് വരെ താഴ്ന ജാതിക്കാർക്ക് പ്രവേശനം നിഷേധിചിരുന്നതായി എവിടെയോ വായിച്ചിരുന്നു..ആയിരത്തി അറുനൂറോളം വര്ഷത്തെ പഴക്കമാണ് ഈ മനക്കും യജ്ഞെ ശ്വര ക്ഷേത്രത്തിനും പറയപ്പെടുന്നത്..
അതായത് ക്രിസ്താബ്ധം 300 നും 400 നും ഇടയിലാണ് അഗ്നിഹോത്രി കാലഘട്ടമായി കാണുന്നത്
ഐതിഹ്യങ്ങളെ ചരിത്രത്തോട് ബന്ധിപ്പിക്കുമ്പോൾ കാലഘട്ട നിർണയങ്ങളും യുക്തി സഹജമായ ചോദ്യങ്ങളും കടന്നു വരുന്നത് സ്വോഭാവികം മാത്രമാണ് .ഇവിടെ വരരുചിയുടെ കാലഘട്ടമായി പ്രതിപാദിക്കുന്നത് AD മൂന്നാം നൂറ്റാണ്ടാണ്‌ .വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായി കണക്കപ്പെടുന്നു.കലി വർഷം 3444 ആണ് അഗ്നിഹോത്രി യുടെ ജനന സമയമായി കണക്കാക്കപ്പെടുന്നത് .അതായത് AD 342.അദ്ദേഹത്തിന് 34 വയസ്സുള്ളപ്പോൾ 100 യാഗങ്ങൾ പൂർത്തീകരിച്ചു എന്നും പറയപ്പെടുന്നു.
അഗ്നി ഹോത്രി ഇല്ലമായ വേമഞ്ചേരി മന ഈയടുത്താണ് പഠനത്തിനു വിധേയമായത് .തിരുവനന്തപുരം രാജിവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി യിലെ ഡോക്ടർ സനൽ ജോർജ് നടത്തിയ കാർബണ്‍ ഡേറ്റിങ്ങ് പരിശോധനയിൽ ആയിരത്തി നാനൂറോളം വർഷം പഴക്കം ഈ മനയ്ക്ക് ഉള്ളതായി കാണപ്പെട്ടു . കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മണ ഗൃഹം.ഈ പരിശോധന പ്രകാരം ഏതാണ്ട് ഒരേ അളവ് തന്നെയാണ് അഗിഹോത്രി യുടെ കാലത്തിനും ഇല്ലത്തിന്റെ കഴുക്കോലിനും.
എങ്കിലും ഇവയെ പാടെ നിഷേധിക്കുന്ന ചില യുക്തി സഹജമായ ചിന്താ ധാരകളും ഉയര്ന്നു വരുന്നുണ്ട് .അത്രയും കാലഘട്ടത്തിനു മുന്നേയുള്ള ചെങ്കല്ല് പാകിയ ,ഓടിട്ട , ഈ ഇല്ലത്തെ കുറിച്ച് ചോദ്യങ്ങൾ വരുന്നത് സാധാരണം മാത്രമാണ് .
എങ്കിലും ചരിത്രത്തിന്റെയും ഐതിഹ്യതിന്റെയും ഊടുവഴികളിലൂടെയുള്ള യാത്ര രസകരമായിരുന്നു.കഥകളിൽ വായിച്ച കഥാപാത്രങ്ങളുടെ മണ്ണിനെ നേരിട്ട് കാണുന്നത് ,വായനക്കാരന്റെ വേറിട്ടൊരു വായനാനുഭവമാണ് .കേരളത്തിന്റെ ഈ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടെണ്ടത് നാളെയുടെ ആവശ്യമാണ്.
മുത്തശ്ശി കഥകളില്ലാത്ത ,ഐതിഹ്യ മാലകളില്ലാത്ത ,വരും തലമുറ ഏതെങ്കിലും ഒരു ബ്രൌസിംഗ് ന്റെ ഇടയിൽ ഈ കഥാ തന്തു തേടി യാത്ര തിരിക്കുമ്പോൾ അവർക്ക് അറിയാനെങ്കിലും ..കേരളത്തിന്റെ പറയിയും
പന്തിരു കുലവും ഇനിയും ഇവിടെ വേണം.
"ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം...
നേര് നേരുന്ന താന്താന്റെ സ്വപ്നം"...
NISHANTH NISHU

ചിലര്‍ ഭൂമിയില്‍ ജീവിക്കും ഒരായുസ്സ് ' ഐശ്വാര്യത്തോടെ സന്തോഷത്തോടെ

ചിലര് ഭൂമിയില് ജീവിക്കും ഒരായുസ്സ് '
ഐശ്വാര്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ .
പ്രതാപം കൊടുമുടിയില് എത്തിനില്ക്കുംബോഴും അതിനെല്ലാം ഹേതുവായവന് ഒറ്റക്ക് അലയുന്നുണ്ടാവും അകലങളില്,ബന്തങളുടെ ഉയര്ച്ചകണ്ടവന് സന്തോഷിക്കുമെങ്കിലും അവന് പ്രതീക്ഷ അര്പ്പിച്ചവര് മറന്നുതുടങീട്ടുണ്ടാവും.
കാലങള് ഓര്മ പുതുക്കി നല്കുംബോള് 'കണ്ണീരായിരിക്കും കൂട്ടിന്.! ആ സമയത്തവര് ചിന്തിക്കും,
ഞാന് എന്തിന് ജനിച്ചു,?ആര്ക്ക് വേണ്ടി ജീവിച്ചു.?!
``മനുഷ്യന് ശരീരവും സംബ്ബത്തും കൂടുംബ്ബോള് -മനുഷ്യത്വം അവിടെ കുറയും ''
ഈ സത്യമവന് മനസ്സിലാക്കുബോള് ,
കരച്ചിലിെന്റ ശബ്ദം കേള്ക്കാനുളള കഴിവ് കൂട്ട് കുടുംബ ബന്തങള്ക്ക് നഷ്ടമായിപോയിട്ടുണ്ടാവും.!

ഹൃദയ ദിനാശംസകൾ...

I'm അന്ന് നീ പോയത് എന്റെ ഹൃദയവും കൊണ്ടായിരുന്നു....പിന്നീട് പലവട്ടം ഹൃദയമില്ലാത്തവനെ എന്ന് നീ വിളിച്ചപോഴൊക്കെ എന്റെ ഹൃദയം നിന്റെ കൈകളിൽ സുരക്ഷിതമായിരുന്നു...

ഇന്നും ഹൃദയമില്ലാത്തവനായി ഞാൻ ജീവിക്കുന്നു , എനിക്ക് വേണ്ടി നിന്റെ ഹൃദയം മിടിക്കുന്നുണ്ടല്ലോ...

ഹൃദയ ദിനാശംസകൾ...

കടപ്പാട്. ദോസ്ത്

നല്ലൊരു മെസ്സെജ്‌

നല്ലൊരു മെസ്സെജ്...

 ആ വനത്തില് ഒരു കാക്ക വളരെ സന്തോഷത്തോടെ,   സംതൃപ്തജീവിതം നയിച്ചിരുന്നു. 
എന്നാല് ഒരു നാള് കാക്ക, ഒരു അരയന്നത്തെ കാണാനിടയായി.... 
''ഈ അരയന്നം തൂവെളളയും ഞാന് കരിക്കട്ട പോലെ കറുത്തതുമാണല്ലോ...'' കാക്ക ചിന്തിച്ചു.... ''തീര്ച്ചയായും, ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും..'' 

തന്റെ മനസില് തോന്നിയത് അവന് അരയന്നത്തിനോട് വെളിപ്പെടുത്തി. 

''ഓ...തീര്ച്ചയായും.'' അരയന്നം പറഞ്ഞു, ''ഞാന് തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന  പക്ഷി, രണ്ടു വര്ണങ്ങളുളള ഒരു തത്തയെ നേരില് കാണുന്നത് വരെ.'' 

''ഇപ്പോള് ഞാന് മനസിലാക്കുന്നത്, സൃഷ്ടിക്കപ്പെട്ടിട്ടുളളതില് വെച്ച് ഏററവും സന്തോഷവാനായ പക്ഷി, രണ്ടു വര്ണങ്ങളുളള ആ തത്ത തന്നെയായിരിക്കും.'' 

കാക്ക അപ്പോള്തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള് പറഞ്ഞു. 

തത്ത, വളരെ വിഷമത്തോടെ, ഇങ്ങനെ വിശദീകരിച്ചു, 
''ഒരു മയിലിനെ കണ്ടുമുട്ടുന്നതുവരെയും ഞാന് വളരെ സന്തോഷവാനായാണ് ജീവിച്ചത്''. 
''എനിക്ക് രണ്ട് നിറങ്ങളെ ഉളളൂ. പക്ഷെ മയിലിന് ധാരാളം വര്ണങ്ങളുണ്ട്.''  

പിന്നീട് കാക്ക മയിലിനെ കാണുന്നതിനായി ഒരു മൃഗശാലയിലെത്തി. 

 അപ്പോള് അവിടെ മയിലിനെ കാണാനായി നൂറുകണക്കിന് ആള്ക്കാര് സന്തോഷത്തോടെ
കൂടി നില്ക്കുന്നതു കണ്ടു. 

ആള്ക്കാരെല്ലാം പോയികഴിഞ്ഞ് കാക്ക മയിലിനെ സമീപിച്ചു. 

 ''പ്രിയ സുഹൃത്തെ, താങ്കള് വളരെ സുന്ദരനാണ്''. 

'' ദിനവും താങ്കളെ കാണാനായി ആയിരക്കണക്കിന് ജനങ്ങള് വരുന്നു''. 

''ഈ ആള്ക്കാര് തന്നെ എന്നെ കണ്ടാല് ആട്ടിപ്പായിക്കും.'' 

'' താങ്കളാണ്,താങ്കള് മാത്രമാണ്, 
ഈ ഗ്രഹത്തിലെ ഏററവും സന്തോഷവാനായ പക്ഷിയെന്ന് ഞാന് കരുതുന്നു.'' 

മയില് പറഞ്ഞു, 
''ഈ ഗ്രഹത്തിലെ ഏററവും സുന്ദരനും സന്തോഷവാനുമായ പക്ഷി ഞാന് തന്നെയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.''
 '' പക്ഷെ എന്റെ സൗന്ദര്യം മൂലം ഞാന് ഈ മൃഗശാലയില് തടവില്പ്പെട്ടിരിക്കുന്നു.'' 

''മാത്രമല്ല, ഞാന് ഇവിടം മുഴുവന് വളരെ ശ്രദ്ധയോടെ പരിശോധിച്ചു.'' 

''അതില് നിന്ന് ഒരു യാഥാര്ത്ഥ്യം എനിക്ക് മനസിലായി''.  
''അതെന്തെന്നാല്, ഇവിടെ ഒരു കൂട്ടിലും അടച്ചിട്ടിട്ടില്ലാത്ത പക്ഷി കാക്ക മാത്രമാണ്.'' 

''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാന് ചിന്തിക്കുകയായിരുന്നു,   കാക്കയായി ജനിച്ചിരുന്നെങ്കില്, ഹോ.... സന്തോഷത്തോടെ, എല്ലായിടങ്ങളിലും എനിക്ക്, പറന്നു രസിച്ചു  നടക്കാമായിരുന്നല്ലോ'' 

ഇതാണ് നമ്മുടെയും യഥാര്ത്ഥ പ്രശ്നം. 
നാം തന്നെ, നമ്മളെ മററുളളവരുമായി  അനാവശ്യമായി താരതമ്യം ചെയ്യും. എന്നിട്ട് ദുഖിക്കും. 

 സ്രഷ്ടാവ് നമുക്ക് ഓരോരുത്തര്ക്കും തന്നിരിക്കുന്നത് എന്താണെന്നും അതിന്റെ മൂല്യം എത്രത്തോളമാണെന്നും നാം തിരിച്ചറിയുന്നില്ല. 

 ഈ അറിവില്ലായ്മ നമ്മെ ദുഖത്തിന്റെ പടുകുഴിയില് കൊണ്ടെത്തിക്കും. 

ദൈവം തന്ന അനുഗ്രഹങ്ങളും അവയുടെ മൂല്യവും തിരിച്ചറിയുക. 

നമ്മുടെ  സന്തോഷത്തെ ഇല്ലായ്മ ചെയ്യുന്ന, ഈ തരംതാണ,  താരതമ്യപ്പെടുത്തല് ഉപേക്ഷിക്കൂ. 

അവനവനെ തന്നെ സ്വയം തിരിച്ചറിയൂ.. 

 സന്തോഷകരമായി ജീവിക്കാനുള്ള ലളിതമായ മാര്ഗം മനസിലാക്കൂ...

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

എൻ അധരത്തിൽ നിന്നും വരുന്ന മൊഴികൾ നിനക്കിപ്പോൾ പാഴ്‌വാക്കാണെങ്കിൽ... നിൻ അധരത്തിൽ നിന്നും വരുന്ന ചുടു ചുംബനം എനിക്കെന്നും അമൃതു തന്നെയാണു പ്രിയേ....

എൻ അധരത്തിൽ നിന്നും വരുന്ന മൊഴികൾ നിനക്കിപ്പോൾ പാഴ്വാക്കാണെങ്കിൽ...

നിൻ അധരത്തിൽ നിന്നും വരുന്ന ചുടു ചുംബനം എനിക്കെന്നും അമൃതു തന്നെയാണു പ്രിയേ....

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

കൂട്ടിനിരുന്നില്ലെലും പെണ്ണേ... ആ കിളി നാദമെങ്കിലും എന്നിൽ എത്തിച്ചു കൂടെ..? നെഞ്ജിൽ തല ചേർത്തില്ലെലും പെണ്ണെ... എൻ നാദമെങ്കിലും നിൻ ചെവിയിൽ ചേർത്തു വെച്ചു കൂടെ...? -നിസാർ വടക്കേതിൽ-

കൂട്ടിനിരുന്നില്ലെലും പെണ്ണേ...
ആ കിളി നാദമെങ്കിലും എന്നിൽ എത്തിച്ചു കൂടെ..?
നെഞ്ജിൽ തല ചേർത്തില്ലെലും പെണ്ണെ...
എൻ നാദമെങ്കിലും നിൻ ചെവിയിൽ ചേർത്തു വെച്ചു കൂടെ...?
-നിസാർ വടക്കേതിൽ-

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

......        വരില്ലേ...?
കാത്തിരിക്കുന്നു....
നിനക്കായ്...

ഇടക്കിടെ തപ്പി നോക്കി നീ ഇല്ലാ...
എന്റെ മേൽ നിൻ കാലുകൾ ഇല്ലാ..
നെഞ്ജിൽ നിൻ കൈകളും ഇല്ലാ...
കാച്ചിയ എണ്ണയുടെ ഗന്ദവും ഇല്ലാ..
പാറി കിടക്കുന്ന കേശങ്ങളും...

ഇന്നെന്റെ പുതപ്പ് വലിക്കുന്നില്ല..
എന്റെ കൈ തലയിണയും ആകുന്നില്ലാ..

കാത്തിരിക്കുന്നു നിനക്കായ്...

-നിസാർ വടക്കേതിൽ-

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

എന്റെ പ്രാണൻ ആയ  നീ എനിക്ക് നിന്റെ ജീവൻ തരട്ടെ  എന്ന് ചോദിച്ചപ്പോൾ നീ നല്കുന്ന ജീവനുമായി  ജീവിതത്തെ വന്ചിക്കേണ്ടി വരില്ലേ എന്നോർത്താണ് എന്റെ കണ്ണുകൾ  നിറഞ്ഞത്. 

            അത് ചോദിച്ചപ്പോൾ നിന്റെ കണ്ണിൽ തെളിഞ്ഞത് എന്നോടുള്ള സ്നേഹമോ സഹതാപമോ ???
സ്കൂളിലേയ്‌ക്ക് പോകുന്ന വഴിക്കും ,
തിരിച്ചു വരുമ്പോഴും , നിന്നെ കാണാല്ലോ എന്നൊരു കാത്തിരിപ്പ് ഉണ്ടായിരുന്നു ...
നിന്നെ കാണുമ്പോൾ ഉള്ള ആ നെഞ്ചിടിപ്പ്‌ ഇന്നും ഞാൻ ഓർക്കുന്നുന്നു...
വർഷങ്ങൾക്കിപ്പുറം ആ കാത്തിരിപ്പ്
ഞാൻ തുടർന്ന് കൊണ്ടേയിരിക്കുന്നു..
വാട്സ് അപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും ...
പക്ഷെ ഇന്ന് നെഞ്ചിടിക്കുന്നത് നിന്നെ ഓണ്‍ലൈനിൽ കാണാതെ വരുമ്പോഴാണ്...
സ്കൂളിലേയ്‌ക്ക് പോകുന്ന വഴിക്കും ,
തിരിച്ചു വരുമ്പോഴും , നിന്നെ കാണാല്ലോ എന്നൊരു കാത്തിരിപ്പ് ഉണ്ടായിരുന്നു ...
നിന്നെ കാണുമ്പോൾ ഉള്ള ആ നെഞ്ചിടിപ്പ്‌ ഇന്നും ഞാൻ ഓർക്കുന്നുന്നു...
വർഷങ്ങൾക്കിപ്പുറം ആ കാത്തിരിപ്പ്
ഞാൻ തുടർന്ന് കൊണ്ടേയിരിക്കുന്നു..
വാട്സ് അപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും ...
പക്ഷെ ഇന്ന് നെഞ്ചിടിക്കുന്നത് നിന്നെ ഓണ്‍ലൈനിൽ കാണാതെ വരുമ്പോഴാണ്...

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

അത് കൊണ്ടാണോ എല്ലാവരും പുതുമ തേടി പോകുന്നത്...???

എന്റെ വായടിത്തവും കൊച്ചു കൊച്ചു വികൃതിയും ഇഷ്ട്ടമാനെന്നു പറഞ്ഞു നീ എന്നെ സ്നേഹിച്ചു....
എന്നാല്‍ ഇന്ന്‍...
അതെല്ലാം നിനക്ക് ശല്യമായി തോന്നുന്നത് എന്റെ തെറ്റാണോ???
അതോ നമ്മുട ബന്ധം പഴകിയിട്ടോ..?
പഴകുന്തോറും വീര്യം കൂടുന്നത് വീഞ്ഞിനു മാത്രമോ സഖീ..?
അത് കൊണ്ടാണോ എല്ലാവരും പുതുമ തേടി പോകുന്നത്...???
ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളും നിനക്ക് പുച്ച്ചമായി തോന്നാം ഇന്ന്...

2015, സെപ്റ്റംബർ 12, ശനിയാഴ്‌ച

ഹൈനി എഴുത്തുകളെ കുറിച്ചു...

അങ്ങെനെ ഒരു എഴുത്ത് ഇന്നെ വരെ ഞാൻ കെട്ടിട്ടില്ലാ...
ഡിക്ഷ്ണറിയിൽ പോലും നോക്കിയിട്ട് അങ്ങെനെ ഒരു വാക്ക് കിട്ടുന്നില്ല..
ഇനി നിങ്ങക്കു ആർക്കെലും കിട്ടുവാണേൽ എനിക്കിം പറഞ്ഞു തരണേ..... 🙈🙈🙈

തനിച്ചിരിക്കുമ്പോള്‍... ഓര്‍മകളിലേക്ക് ആദ്യം എത്തുന്നത് അവസാനം വന്ന അവള്‍...

തനിച്ചിരിക്കുമ്പോള്‍... ഓര്‍മകളിലേക്ക് ആദ്യം എത്തുന്നത് അവസാനം വന്ന അവള്‍...

ചിറകൊടിഞ്ഞു കിടക്കുന്ന ചിത്ര ശലഭമേ...

ചിറകൊടിഞ്ഞു കിടക്കുന്ന ചിത്ര ശലഭമേ...
വാതിലിൽ തട്ടു കേട്ടപ്പോൾ നീ തുറന്നതു ആ പാതിയാണെങ്കിൽ..
അടഞ്ഞതു ഈ പാതിയാണു....
നീ ഈ തരുന്ന സ്നേഹത്തിനു
പകരം തരാൻ നീ ചോദിച്ച എൻ ആത്മാവ്‌ മാത്രം....
കൺ പോളകൾ വിളിക്കുന്നു....
ഞാൻ പോട്ടെ....

umma..

ഉമ്മ ചോദിച്ചു അവള്‍ ടെ അടുക്കല്‍ പോയ അയാള്‍ ക്ക് അവസാനം ഉമ്മയെ വ്യദ്ധ സദനത്തില്‍ ആകേണ്ടി വന്നു...
വാല്‍ കഷ്ണം... വഴിയിലൂടെ പോകുന്ന അവളുമാരെയൊക്കെ വീട്ടില്‍ കയറ്റിയാല്‍ ഇങ്ങെനെ ഇരിക്കും... ദെ ഇങ്ങെനെ...

പാതി

ആ പാതി എന്റെ ജീവിതവും ഈ പാതി ഇന്നെന്റെ ജീവനും...

            ജീവന്റെ പാതി പിരിയുമ്പോൾ , അതൊരു നിമിഷത്തേക്ക് കൂടിയാണെങ്കിൽ പോലും പിടയുന്നതെന്റെ ഉള്ളാണ് പൊന്നെ...!!!

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

എന്നാല്‍ അവള്‍ക്കു മാത്രം.....

എന്നില്‍ നിന്നും അകന്നു പോയ അവളെ തേടിയിറങ്ങിയ ഞാന്‍...
അവളെ മാത്രം കണ്ടില്ല....
സൂര്യന്‍ ദേശ്യപ്പെട്ടിട്ടാണോ അതോ പകലിനെ വെടിയാന്‍ ഉള്ള സങ്കടം കാരണമോ എന്തോ ആകാശം ചുവന്നു നില്‍ക്കുന്നു...
പക്ഷികള്‍ പോലും കൂടണയാന്‍ തിരക്കിട്ട്‌ പറക്കുന്നു...
എന്നാല്‍ അവള്‍ക്കു മാത്രം.....

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

പ്രേമം...

"നമ്മൾ സൗദിക്കാരു പ്രേമം 
കണ്ടിട്ടില്ല , അതോണ്ട് മലരിനെ അറിയാനും പാടില്ല "

വാട്സപ്പ്‌...

" വാട്സ് അപ്പിൽ ലാസ്റ്റ് സീൻ കാട്ടുന്നതിന്റെ കൂടെ ലാസ്റ്റ് സീൻ ആരുടെ കൂടെ എന്നു കൂടെ കാട്ടിയി രുന്നെങ്കിൽ അതൊരു വൻ ദുരന്തമായി മാറിയേനെ "

കടപ്പാട്. ഹസി 

ഇക്കായെ ഞാനെത്ര സ്നേഹിക്കുന്നുവെന്നറിയൊ..,

"ഇക്കായെ ഞാനെത്ര സ്നേഹിക്കുന്നുവെന്നറിയൊ.., ഭൂമിക്ക് സൂര്യനെന്ന പോലെയാണ് എനിക്ക് എൻറെ നാച്ചു..! "
"സന്തോഷം മോളെ, പക്ഷെ സൂര്യനെക്കാൾ എനിക്ക് ഇഷ്ടം ചന്ദ്രനെയാണ്, എന്റെ ജീവിതത്തിൽ അതു നീയാണ്..! "
"സൂര്യനല്ലെ ഊർജ്ജത്തിൻറെ ഉറവിടം നാച്ചു, അതുകൊണ്ട് സൂര്യനല്ലെ കൂടുതൽ മഹത്വം..? "
"അതെ ഘടനാപരമായി സൂര്യനു തന്നെയാണ് ദൈവം ശക്തി നൽകിയിരിക്കുന്നത്, പക്ഷെ നോക്കൂ, തൻറെ കഴിവില്ലായ്മയിൽ യാതൊരു പരാതിയുമില്ലാതെ, സൂര്യനിൽ നിന്ന് കടമെടുത്ത് ഭൂമിയിൽ പ്രണയനിലാവു പെയ്യിക്കുന്നു ചന്ദ്രൻ..! "
"നാച്ചൂ....! "
"................... "
അവിടെ കണ്ട പ്രണാർദ്രഭാവം പെട്ടെന്ന് മങ്ങി തുടങ്ങി, രംഗബോധമില്ലാത്ത കോമാളിയെ പോലെ, യാഥാർത്ഥ്യബോധത്തിൻറെ തീക്കനലുളള അവരുടെ മുഖങ്ങളിലെരിയാൻ തുടങ്ങിയിരിക്കുന്നു..!
ദീർഘമൗനം ആദ്യം വെടിഞ്ഞത് നൗഷാദായിരുന്നു,
സങ്കടവും നിരാശയും കലർന്നതായിരുന്നു ആ സ്വരം..,
"സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും നമ്മുടെ ജീവിതത്തിൽ "വിവാഹങ്ങളുടെ "രൂപത്തിൽ അരങ്ങേറിയത് മറക്കാമൊ മുത്തെ...? "
"ഇക്കാ...! "എന്നൊരു തേങ്ങലോടെ അവൾ അവൻറ മാറിലേക്കു വീണു, ഉളളിൽ
പ്രണയം മാത്രം നിറഞ്ഞ നിൽക്കുന്ന എനിക്ക് ആ കാഴ്ച്ച കണ്ടു നിൽക്കാനായില്ല.., ഞാൻ പുറം തിരിഞ്ഞു നടന്നു.

2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

Kualifikasi EURO 2016 Inggris vs Swiss 09 September 2015

Prediksi Inggris vs Swiss

Prediksi Skor Inggris vs Swiss 9 September 2015 Prediksi Skor Bola Inggris vs Swiss 9 September 2015 – Jadwal Pertandingan Inggris vs Swiss 9 September 2015, dan kali ini Boabet selaku AGEN JUDI ONLINE mengajak anda bermain taruhan bola pada pertandingan kali ini.

Pada Pertandingan Kualifikasi Kejuaraan Eropa kali ini Boabet kembali akan menginformasikan Seputar Prediksi Inggris vs Swiss, yang di kabarkan akan di gelar Rabu, 9 September 2015, Pukul 01:45 WIB dan di siarkan secara live oleh RCTI yang akan di berlangsungkan di Wembley Stadium, London.

Sebagai bahan pertimbangan Anda siapakah yang akan memenangkan laga pertandingan kali ini? Dibawah ini Boabet sudah mempersiapkan data-data statistik kedua tim dari head to head pertandingan, hasil pertandingan terakhir, formasi dan susunan pemain, jadwal pertandingan, prediksi bola dan juga prediksi pasaran bola pertandingan oleh AGEN BOLA TERPERCAYA Boabet khusus untuk Anda pertimbangkan :

Head To Head Inggris vs Swiss  :
09/09/14 Swiss 0 – 2 Inggris
04/06/11 Inggris 2 – 2 Swiss
08/09/10 Swiss 1 – 3 Inggris
07/02/08 Inggris 2 – 1 Swiss
17/06/04 Inggris 3 – 0 Swiss

Lima Pertandingan Terakhir Inggris :
14/06/15 Slovenia 2 – 3 Inggris
07/06/15 Republik Irlandia 0 – 0 Inggris
01/04/15 Italia 1 – 1 Inggris
28/03/15 Inggris 4 – 0 Lithuania
19/11/14 Skotlandia 1 – 3 Inggris

Lima Pertandingan Terakhir Swiss :
15/06/15 Lithuania 1 – 2 Swiss
11/06/15 Swiss 3 – 0 Liechtenstein
31/03/15 Swiss 1 – 1 Amerika Serikat
28/03/15 Swiss 3 0 Estonia
19/11/14 Polandia 2 – 2 Swiss

Susunan Pemain Kedua TIM :
Inggris : Hart , Clyne , Cahill , Jones , Baines , Carrick , Henderson , Delph , Sterling , Rooney , Welbeck.
Swiss : Thalman , Remund , Maritz , Kiwic , Schwarz , Moser , Burki , Walti , Crnogorcevic , Dickenmann , Bachmamn.

http://asiabet7.com/prediksi-inggris-vs-swiss-09-september-2015/