പേജുകള്‍‌

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

യാത്രാ കുറിപ്പ്‌...

ജീവിതത്തില്  ഒരുപാടു  യാത്രകള്  പോയിട്ടുണ്ട് കുടുംബത്തോടൊപ്പവും  സുഹ്രത്തുക്കളോടൊപ്പവും.

എന്നാല്  ഒരു  യാത്ര  എന്ന് കേട്ടാല്  അന്നും  ഇന്നും  എന്നും  എന്റെയുള്ളില് എന്റെ പ്രണയിനിയുമായി പോയ   യാത്ര മാത്രമേ ഉള്ളു...

ജീവിതകാലം മുഴുവന് ഒരു നോവായ്  എന്റെയുള്ളില്  ഇന്നും അവളും ആ യാത്രയും...

ദീപാവലിക്ക്  കൂട്ടുകരെല്ലാം നാട്ടില് പോയപ്പോള് അവള് മാത്രം പോയില്ല 
എന്നും എന്നെ കാണാന് വേണ്ടി മാത്രം ഹോസ്റ്റലില് തന്നെ അവള് നിന്നു...
ഒന്ന് നിർബന്ദിച്ചപ്പോൾ അവള് സമ്മതിച്ചു 
ഒരു യാത്ര  പോകാമെന്നു .എന്നോടുള്ള  സ്നേഹം  കൊണ്ടോ  വിശ്വാസം  കൊണ്ടോ അവള് വരാമെന്ന് സമ്മതിച്ചപോള് എനിൽ അവളോടുള്ള  സ്നേഹം ഇരട്ടിച്ചു...

എവിടെക്കാണ്  പോകുന്നെതെന്ന് പോലും ചോദിക്കാതെ അവളെന്റെ കൂടെ വരണമെങ്കിൽ  അവളുടെ  മനസ്സില് എനിക്കുള്ള സ്ഥാനവും എന്നോടുള്ള വിശ്വാസവും ഊഹിക്കാവുന്നതെ  ഉള്ളു...

യാത്രയെ കുറിച്ച് ചിന്തിച്ചു  കിടക്കുമ്പോള് മൊബൈലില് വന്ന അവളുടെ  മെസ്സേജ് ഞാന് എടുത്തു നോക്കി , ' I trust You '

ആ ഒരു വാചകത്തിൽ ഒരുപാട് അർത്ഥങ്ങള് ഉള്ളതുപോലെ എനിക്ക് തോന്നി.
രാവിലെതന്നെ ഞാന് ഹോസ്റ്റലിന്റെ മുന്നിലെത്തി കാറിലാണെ ന്നറിഞ്ഞപ്പോള് അവളുടെ  മുഖത്തുവന്ന ഭാവ വ്യത്യാസങ്ങള് എന്റെ നെഞ്ചില് കൊണ്ടു...

കാര് യാത്രയില് അവളുടെ  കൈകളില് ഞാന് പതിയെ തലോടി, ചില്ലിലൂടെ പുറം കാഴ്ചകള് കണ്ടിരുന്ന അവള് പെട്ടെന്നു കൈ വലിച്ചു.നമ്മള് എങ്ങോട്ടാ  പോകുന്നെ എന്ന് പലവട്ടം ചോദിച്ചു എങ്കിലും റോഡുവക്കിലെ 
ആരോ മാർക്കുകള് അവള് ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

ഇടയ്ക്കിടെ അവളെ തലോടിയും കൈകളില് ചുംബിച്ചും കൈ തോളത്തിട്ടു എന്നിലെക്കടുപ്പിച്ചും  പ്രണയ സാന്ദ്രമായ യാത്ര തുടർന്നു  കൊണ്ടേയിരുന്നു. യാത്ര ക്ഷീണം കൊണ്ടാവാം തോളില് തല ചായ്ച്ചു കിടന്നപ്പോള് അവള് പെട്ടെന്ന് ഉറങ്ങിയത്.അപ്പോളും എന്റെ ശ്രദ്ധ അവളുടെ  അടഞ്ഞ കണ്ണുകളിലായിരുന്നു .പതിയെ കാര് നിറുത്തി ഞാന് മൃദുവായി അവളുടെ ചുണ്ടില് ചുംബിച്ചപ്പോൾ ലോകം കീഴടക്കിയവനെപോലെ ആയിരുന്നു ഞാന് . 

കാര് ചുരം കയറാന് തുടങ്ങിയപ്പോള് അവള് ഉണർന്നു.  
ചെറിയ റോഡിലൂടെയുള്ള ഓട്ടം , ഹെയര് പിന് വളവുകള് , മറ്റു വാഹനങ്ങളെ ഓവര് ടേക്ക് ചെയ്തപ്പോളൊക്കെ അവളെന്നെ അമർത്തിപ്പിടിച്ചു...
അപ്പോളൊക്കെ അവളുടെ കൈ ഉയർത്തി ഞാന് അവളുടെ കയ്യില് ഉമ്മ വെച്ചു .
വിശപ്പോ ദാഹമോ  അനുഭവപ്പെട്ടില്ല. ഒടുവില് മാനന്തവാടി KTDC യുടെ ടൂറിസ്റ്റ് ഹോമില് എത്തിയപ്പോള് വൈകുന്നേരമായി...

നേരെത്തെ ബുക്ക് ചെയ്തിരുന്ന റൂമിന്റെ താക്കോല് റിസപ്ഷനില് നിന്നും വാങ്ങിയപ്പോള് അവളുടെ  മുഖത്തെ ചോദ്യചിഹ്നം ഞാന് ഊഹിച്ചു...

അടുക്കി വൃത്തിയാക്കിയ മുറി , എന്റെ മനസ്സില് ചിന്തകള് കാട് കയറി...
അവളുടെ  മുഖത്ത് നോക്കാന് ഞാന് മടിച്ചു...
കുളിച്ചു ആഹാരം കഴിച്ചതിനു ശേഷം ഞങ്ങള് അവരുടെ വണ്ടിയില് തന്നെ പുറത്ത് പോയി...

അവളുടെ ചുരിദാറിന്റെ ഷാള് കാറ്റത്ത് എന്റെ ദേഹത്തും മുഖത്തും ഒക്കെ തട്ടിയപ്പോള് നിവിന് പോളിയുടെ ആ വാക്കുകളാണ് എനിക്കോർമ്മ  വന്നത്..
ന്റെ സാറേ.... 

എന്റെ 
ശരീരത്തിലൂടെ കടന്നു പോയ തരംഗം  അവർണനീയം...

റോഡ് വിട്ടു കാര് ചെമ്മണ്  പാതയിലൂടെ യാത്ര തുടർന്നു ,
തേയില കാടുകളും കുന്നുകളും ഒരു ചെറിയ വെള്ളച്ചാട്ടവും കടന്നു  വാഹനം കാട്ടിനകത്തേക്ക് പ്രവേശിച്ചു.

ഒടുവില് ആ യാത്ര അവസാനിച്ചത്.."കനവ് "എന്ന ആദിവാസി വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു  (ആദിവാസി മൂപ്പന്റെ കീഴില് പ്രവർത്തിക്കുന്ന വിദ്യാലയം ഒരാള് തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന രീതി) എന്നും രാത്രി അവിടെ ആദിവാസി  നൃത്തവും ഉണ്ട്
 അവൾക്ക് B.Ed നു ചെയ്യേണ്ട പ്രൊജക്ടും കനവ് സന്ദർശനം ആയിരുന്നു .
 ഫോണില് സംസാരിക്കുമ്പോള് പലപ്പോഴും  അവള് പറയാറുണ്ടായിരുന്നു കനവിനെ കുറിച്ച്..
ഒരുപാട് അന്യേഷിക്കേണ്ടി വന്നു കണ്ടെത്താന്.

അവൾക്ക് വേണ്ടി ഇതിനപ്പുറവും ചെയ്യാന് ഞാന് തയ്യാറായിരുന്നു.
അവിടെയാണ് എത്തി നില്ക്കുന്നതെന്നെറിഞ്ഞപ്പോള് ഒരു കുഞ്ഞിനെപ്പോലെ അവളെന്റെ നെഞ്ചില് തല ചേർത്തു . അരയിലൂടെ അമർത്തിപ്പിടിച്ച് പതിയെ മുഖം ഉയർത്തി എന്റെ നെറ്റിയില് ഉമ്മ വെച്ചു...

അന്ന് രാത്രി അവിടെ നിന്നിട്ട് പിറ്റേന്നു അവളുടെ പ്രൊജക്റ്റിന് ആവശ്യമായ വിവര ശേഖരണം  നടത്തണം എന്ന് ഞാന് മനസ്സിലാക്കിയിരുന്നു. 
കനവിലെ ആദിവാസി മൂപ്പനെ കണ്ടു സംസാരിച്ചു കൌണ്ടറില് കാശ് അടച്ചു...
മുളകൊണ്ടു തയ്യാറാക്കിയ ഒരു കുടില് ഞങ്ങൾക്ക് കിട്ടി...
അന്ന് രാത്രി മുളയിലെ ചെറിയ കട്ടിലുകളില് മുഖത്തോടെ മുഖം നോക്കി കിടന്നപ്പോളും അവൾക്ക്  കൊടുത്ത വാക്കും അവൾക്ക്   എന്നിലുള്ള വിശ്വാസവും തകർക്കാൻ  ഞാൻ തയ്യാറല്ലായിരുന്നു...

പിറ്റേന്ന്  കനവിലെ പ്രവർത്തനങ്ങൾ  നോക്കി മനസ്സിലാക്കുകയും നോട്ടു കുറിക്കുകയും ആദിവാസി കുടിലുകളില് കയറി ഇറങ്ങുമ്പോഴും  ഡിജിറ്റല് ക്യാമറയുമായി ആ കാട്ടിനുള്ളില് ഒരു നിഴലുപോലെ ഞാന് അവളുടെ ഒപ്പം നടന്നു.

അവരുടെ കഞ്ഞിയും പുഴുക്കും പ്ലാവില കൊണ്ട് അവള് കോരിക്കുടിക്കുന്ന ഫോട്ടോ ആയിരുന്നു  കുറച്ചുനാള് മുന്നേ വരെ എന്റെ മൊബൈലിന്റെ വാൾ പേപ്പേർ.
അന്ന് വൈകുന്നേരം ആദിവാസി നൃത്തം കൂടെ കഴിഞ്ഞപ്പോഴേക്കും തിരിച്ചു പോകേണ്ട കാര് വന്നു...

അവരോട് യാത്ര പറഞ്ഞു കാറില് കയറിയപ്പോള് രണ്ടു പേരുടെയും ചിന്ത ഒന്നായിരുന്നു... 
നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവര്..
അന്ന് രാത്രി റൂമില് വെച്ച്  അവളെന്നോട് ചോദിച്ചു 
 , ഈ  സ്നേഹത്തിനു പകരം എന്താണ് നിനക്ക് ഞാന് തരേണ്ടത്...
എനിക്ക് നിന്നെ തരുമോ എന്നാണ്  നാവിൻ  തുമ്പത്ത് വന്നതെങ്കിലും നിന്റെ  സ്നേഹം മാത്രം മതി പെണ്ണെ എന്ന് പറഞ്ഞു ഞാന് അവളെ മാറോട് ചേർത്തു...

ഇങ്ങനെത്തന്നെ ലോകം അവസാനി ച്ചിരുന്നെങ്കില്...

അന്ന് രാത്രി ആ മുറിയിലെ നിശബ്ദത ഇന്നും ഞാന് ഓർക്കുന്നു..

ഒരു നിമിഷത്തെ ചിന്ത മതി എനിക്കവളെ എന്റെതാക്കുവാന്... പക്ഷെ എന്റെ മനസ്സിനെ ഞാന് അടക്കിപ്പിടിച്ചു...കേവലം ഒരു വികാരത്തെക്കാൾ വലുതായിരുന്നു അവൾക്കെന്നോടുള്ള വിശ്വാസം...

പിറ്റേന്ന് പൂക്കോട് തടാകത്തില് ഇറങ്ങി ഇക്കോ ടൂറിസം സന്ദർശിച്ചു... അക്യേറിയത്തിലെ മീനുകള് നീന്തി തുടിക്കുന്നത് കൈ കോർത്ത് ഞങ്ങള് കണ്ടു...
പേടിയോടെ ആണെങ്കിലും എന്നോടൊപ്പം എന്റെ പെണ്ണ്  ബോട്ടിംഗ് നടത്തി...ഇടയ്ക്കിടെ വെള്ളം ഞാന് അവളുടെ  മുഖത്തേക്ക്  തെറിപ്പിച്ചു..
പിങ്ക് ചുരിദാറില് അവള് എന്നത്തെക്കാളും സുന്ദരിയായിരുന്നു.
ആ യാത്രയില് ഞാന് അവൾക്ക് ഒരു ചെറിയ ആഭരണ പ്പെട്ടി സമ്മാനിച്ചു..
തിരിച്ചുള്ള യാത്രയില് ഭാവിയെ കുറിച്ചും ജോലിയെ കുറിച്ചും എല്ലാം സംസാരിച്ചു...

ഹോസ്റെലിന്റെ മുന്നില് കാര് നിർത്തിയപ്പോള് പെട്ടെന്നു മനസ്സ് മൂകമായി...
ഒരു പിരിയലിന്റെ വക്കില്..
അവളെ ഞാന് എന്നിലേക്ക്
ചേർത്ത്........

ഒടുവില് ബാഗും എടുത്ത് അവള് ഹോസ്റ്റല് ഗേറ്റ് കടന്നപ്പോള് എന്നെ ഒന്ന് തിരിഞ്ഞു നോക്കി
ഹോസ്റ്റലില് നിന്നും ഇറങ്ങി കൂടെ വരുമ്പോള് ഉണ്ടായിരുന്ന എല്ലാ വിശുദ്ധിയോടും കൂടെ അവളെ തിരികെ എത്തിച്ചതിന്റെ ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു...
അവളുടെ കഴുത്തിലെയും ചുണ്ട ത്തെയും പാടുകള് ഒഴിച്ചാല് അവള് എങ്ങെനെ എന്റെ കൂടെ ഇറങ്ങി വന്നു അത് പോലെ ഞാന് അവളെ തിരിച്ചു കൊണ്ട് വിട്ടു...

ഒറ്റക്കിരിക്കുമ്പോള് ഓർമയില് ആദ്യം വരുന്നതും അവളും , പിന്നെ ആ യാത്രയും , 
ഒരിക്കലും തിരിച്ചു കിട്ടാത്ത നോവുള്ള ഓർമ്മകള്...

പ്രോജെക്ടിൽ  ഒന്നാം സ്ഥാനവും B.Ed നു  ഡിസ്റ്റിങ്ഷനും വാങ്ങി പാസ്സായി ഇന്നവള് ഒരു സ്കൂളില് , ഞാനോ മൈലുകൾക്കിപ്പുറം...

ഇന്ന് അവള് എനിക്കും, ഞാൻ അവള്ക്കും ആരുമല്ല...പക്ഷേ  ഓർമ്മകള് കൂട്ടിനുണ്ട് രണ്ടു പേർക്കും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ