Saeed,
ഓർക്കുന്നുവോ നമ്മുടെ ആ കാലം..
ഞാൻ നിന്നോടൊപ്പം കളിക്കാനും ഉമ്മമ്മാന്റെ സ്നേഹത്തിനുമായ് മണ്ണാർക്കാട് വന്നിരുന്ന ആ കാലം..
ഒരു ദിവസം ലീവ് കിട്ടിയാൽ ഓടി എത്താൻ എനിക് അന്നു ഏറ്റവും ഇഷ്ട്ടം അങ്ങോട്ടായിരുന്നു..
കാരണം നിനക്ക് തന്നെ അറിയാലൊ..
അന്നു നാം കുന്തിപ്പുഴയിൽ കുളിക്കാൻ പോയിരുന്ന കാലം..
സൈക്കിൾ വാടകക്ക് എടുത്ത് നമ്മൾ കറങ്ങിയിരുന്നു അന്നു..
5 രൂപയായിരുന്നു അന്ന മണിക്കൂറിനു..
അന്നു ആദ്യം പോകുക കുന്തിപ്പുഴയിൽ ആയിരുന്നു..
നീന്താൻ അറിയാത്ത നമ്മൾ അതികം ആഴമില്ലാത്ത ആ തണുത്ത വെള്ളത്തിൽ ഒരുപാട് നേരംഅങ്ങെനെ കളിക്കുമായിരുന്നു..
കയ്യിൽ ചില്ലറ വല്ലതും ഉണ്ടെൽ പുഴയുടെ അരികിൽ ഉള്ള ഒരു തട്ടുകട ഓർക്കുന്നോ നീ..?
അതിൽ നിന്നും വല്ലതും വാങ്ങി കഴിചു പിന്നെം വെള്ളത്തിലെക്ക് തന്നെ..
എന്തു രസമായിരുന്നെടാ ആ കാലം..
മനസ്സ് എന്തു ശാന്തമായിരുന്നു..
അന്നത്തെ പുഴ വെള്ളം പോലെ.. തെളിഞ്ഞ മനസ്സായിരുന്നു അന്നു നമുക്കും. എല്ലാവർക്കും..
പിന്നീട് നമ്മൾ നിന്റെ ഇഷ്ട വിനോദമായ കാസറ്റ് വാങ്ങാൻ പോകുമായിരുന്നു..
എത്ര തിരഞ്ഞാലും കിട്ടില്ല നിനക്ക്..
ഇനി വാങ്ങിയാലൊ എന്റെങ്കിലും പറഞ്ഞു നീ അതു മാറ്റാൻ പോകും..
ഓർക്കുന്നുണ്ടൊ റോഡ് സൈഡിൽ കറുത്ത ഒരു കച്ചോടക്കാരൻ..?
എത്ര വെറുപ്പിചു നീ അയാളെ അന്നു..
പിന്നീട് അങ്ങാടിയിലൂടെ വെറുതെ അങ്ങെനെ നടകുമായിരുന്നു..
ഇടക്കൊക്ക കുടു ബെക്കറിയിൽ പോയി എന്തെലും കഴിക്കും..
അന്നു എല്ലാം സെലെക്റ്റ് ചെയ്യ നീയാ. നിന്റെ ചൊയിസ് ആയിരുന്നു എല്ലാം ബെക്കറിയിൽ..
എല്ലാം കഴിഞ്ഞു തട്ടുകടയിൽ നിന്നും ബോട്ടിയും ദോഷയും..
പിന്നെ കോഴിമുട്ട.. എല്ലാം തിന്നു പോരുംബോൾ നീ കയ്യിൽ കൂട്ടും നമ്മൾ ഇതു വീട്ടിൽ ഉണ്ടാക്കുക ആണെൽ ഇത്രെയെ ആകൂ എന്നൊക്കെ..
നീ ഓർക്കുന്നോ നമ്മുടെ ഉമ്മമ്മ നമുക്ക് ഒരു കൊഴിയെ വാങ്ങി തന്നപ്പോൾ ഞങ്ങൾപൊരിചോളാം എന്നുപറഞ്ഞു പൊരിച്ചത്..?
തീ കൂടുതൽ വെച്ച് അന്നു പുറം കരിഞ്ഞു പക്ഷെ ഉള്ളിൽ രക്തം ഉണ്ടായിരുന്നു അപ്പൊളും..
എന്തു സ്നേഹമായിരുന്നു ഉമ്മമ്മാക്ക്..
ആ സ്നേഹം നമുൿവേറേ എവിടുന്നെങ്കിലും കിട്ടിയിട്ടുണ്ടൊ..? നീ നിന്റെ നെഞ്ജിൽ കൈ വെച്ചു പറഞ്ഞെ..
സ്നേഹം നമുക്ക് കിട്ടിയിട്ടുണ്ട്..
ഉമ്മ ഉപ്പ അങ്ങെനെ എല്ലാം..
പക്ഷെ അങ്ങെനെ ഒരു സ്നേഹം അതിനി ഇല്ലാ..
ആ അദ്യായം തീർന്നെടാ..
എത്ര രാത്രി വൈകി വന്നാലും എവിടെ തെണ്ടാൻ പോയതായിരുന്നെടാ എന്നൊരു ചോദ്യമുണ്ടായിരുന്നു.. അതിന്നും കാതിൽ കേൾക്കും ടാ ഉമ്മമ്മാനെ ആലോചിക്കുംബ്ബോഎൽ..
നമ്മെ സന്തോഷിപ്പിക്കാൻ എത്ര ക്യാഷ് എന്തെല്ലാം വാങ്ങാൻ.. കയ്യിൽ ഒന്നുമില്ലെലും നമ്മുടെ സന്തോഷം അതായിരുന്നു വലുത്..
കളികാൻ കാർ വാങ്ങാൻ പോറാട്ട.. പിന്നെ കേക്ക് അങ്ങെനെ എന്തെല്ലാം..
ഓർക്കുന്നോ നീ ആഴ്ചയിൽ ഒരിക്കൽ അങ്ങാടിയിൽ പോകും സാദനം വാങ്ങാൻ നമ്മെയും കൂട്ടി..
അന്നു നമുക്ക് പെരുന്നാളാ..
ഉമ്മു നിന്നെ തല്ലുംബ്ബോളൂം ഉമ്മമ്മ ആയിരുന്നു രക്ഷിക്കുക..
ഓർക്കുംബ്ബോൾ ഇപ്പോളും മനസ്സിൽ ഒരു നീറ്റലാണെടാ..
എന്നാലും നമ്മൾ ഭാഗ്യവാന്മാരാടാ.. ആ സ്നേഹം കിട്ടിയില്ലെ നമുക്ക്.. ആ വാൽസല്യം ആ കരുതൽ എല്ലാം നമുക്ക് കിട്ടിയില്ലെ..
നമ്മുടെ കുടുംബത്തിൽ എത്ര പേർക്ക് കിട്ടി അതു..?
ഒരു പക്ഷെ കൂടുതൽ നമുക്കായിരിക്കും കിട്ടിയിരിക്കുക അല്ലെ..?
ഇപ്പോളും കാതിൽ മുഴങ്ങും ഓർക്കുംബ്ബോൾ ആ വിളി..
കുഞ്ഞൂട്ട്യെ.. സയദെ.. എന്നുള്ള ആ വിളി..
പത്തായപ്പുര അന്നു നമുക്ക് ക്വീൻസ് ബസ്സും കാറും എല്ലാം ആയിരുന്നു..
ഞാൻ ആയിരുന്നല്ലോ എപ്പോളും ഡ്രൈവർ..
രാത്രി അവർ കാണാതെ സീരിയൽ കാണാൻ ചേട്ടന്റെ അടുത്തേക്ക് ഓടും..
എന്നിട്ട് നമ്മെ വിളിക്കാൻ ദേഷ്യപ്പെട്ടു കൊണ്ട് ഉമ്മയോ ഉമ്മുവോ വരും. എന്നാൽ വന്നാലോ അവരും നിൽക്കും അവിടെ നീ ആലൊജിച്ചു നോക്കിയെ ശെരിക്കും ഷയ്ത്താൻ പെട്ടി തന്നെ അല്ലെ ഉമ്മമ്മ പറയുന്ന പോലെ..
അവിടെ വന്നാൽ എന്നും നമുക്ക് പെരുന്നാളാ..
കുഞ്ഞാമ്മയും റാഷിയും ആരിഫും അങ്ങെനെ എല്ലാവരും കൂടുന്ന ആ കാലം..
മുറ്റത്തുള്ള നാവിൾ മരത്തിന്മെൽ പൊത്തിപ്പിടിചു കയറി നാവിൾ അറുക്കുന്നതും അതിൽ ഊഞ്ഞാൽ കെട്ടി ആടിയിരുന്നതു എല്ലാം ഒരു കാലം.. ഇനി തിരിചു കിട്ടാത്ത കാലം..
നിനക്കൊരു സൈക്കിൾ ഉണ്ടായിരുന്നു പക്ഷെ അതു റോഡിലെക്ക് കൊണ്ടു പോകുക ആയിരുന്നു ഏറ്റവും വലിയ കഷ്ടം കാരണം റോഡ് ഇല്ലല്ലൊ സ്റ്റെപ്പ് ആയിരുന്നില്ലെ..
എന്നാൽ അവിടം ഇപ്പോൾ റോഡായി..
നീ അന്നും ഒരു ഭ്രാന്തനായിരുന്നു കളിയുടെ കാര്യത്തിൽ..
നമുക്കൊരു ബേറ്റ് ഉണ്ടായിരുന്നു. പന്തു അടിചാൽ പോകാൻ നമ്മൾ അതിൽ റബ്ബർ അടിചു വെച്ചിരുന്നു അല്ലെ..?
പന്തു കളിയിലും അന്നു നീ ആയിരുന്നു മുന്നിൽ
എനിക്ക് താൽപര്യമില്ലെൽ പോലും ഞാൻ നിന്റെ കൂടെ നിന്നു തരും.. കാരണം അതു കഴിഞ്ഞു വേണം നമുക്ക് കറങ്ങാൻ പോകാൻ..
ഓർക്കുന്നോ ഒരു പെരുന്നാൾക്ക് നമ്മൾ രണ്ടു പേർ മാത്രം ഫാന്റസി പാർക്കിൽ പോയി..
ഒരു റൈഡിൽ കയറി നിനക്ക് തലചുറ്റലും അങ്ങെനെ എന്തൊക്കെ..
അന്നു ആപ്പാപ്പ നമ്മെ എങ്ങോട്ടോക്കെ കൊണ്ടുപോകും.
ഉമ്മമ്മാന്റെ ബാകി ആയിരുന്നു ആപ്പാപ്പ അല്ലെ..?
ഒരു ദിവസം പാടത്തു നിന്നും കൊറ്റിയെ കിട്ടി ഓർക്കുന്നോ അതു..? ആഹ് പാടത്തിന്റെ കാര്യം പറഞ്ഞപ്പോളാ ഓർത്തെ പശു നെല്ലും വാഴയും നഷിപ്പിക്കാൻ വരുംബോൾ നമ്മൾ വടിയും എടുത്തോണ്ട് ഓടും...
ഗേറ്റ് പൊക്കി കൊണ്ടു പോയി വിറ്റതും കംബി വിറ്റതും എല്ലാം ...
ആകെയുള്ള വരുമാനം നമുക്ക് ആ പഴയ മാർക്കറ്റ് ആയിരുന്നു..
ചേട്ടന്റെ വീട്ടിൽ പോയി ക്യാഷ് എടുത്തു ലവ് ബെർട്സിനെ വാങ്ങി തല്ലു കൊണ്ടതും.. അവസാനം സാജൻ വന്നു പൊക്കിയതും.. ആഹ് അങ്ങെനെ ഓർക്കാം എന്തൊക്കെ..
ഉമ്മമ്മാന്റ്വ് ക്യാഷ് ബസ്സിൽ പോയിട്ട് തിരഞ്ഞു നടന്നു അവസാനം കിട്ടിയതും അതിന്റെ സന്തോഷത്തിൽ നമുക്കന്നു ഐസ്ക്രീം വാങ്ങിത്തന്നതും ഇന്നെലെ കഴിഞ്ഞപൊലെ..
ആഹ് ഇനി തിരിചു കിട്ടില്ല ആ കാലം..
ആർക്കും..
ഇനി വരുന്ന തലമുറക്ക് കിട്ടുമോ അങെനെ ഒരു കാലം ഓർക്കാൻ..?
ഓർമ്മകൾ അയവിറക്കുകയാണെൽ ഇനിയും ഉണ്ടെഴുതാൻ ഒരുപാടി..
അതൊന്നും വരികളിലൂടെ വർണ്ണിച്ചാൽ മതിയാകുകയും ഇല്ലാ.
അതോണ്ട് ഇവിടെ നിറുത്തുന്നു..
എന്നു..
നിസാർ മുഹമ്മദ് വടക്കേതിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ