പേജുകള്‍‌

2016, മാർച്ച് 31, വ്യാഴാഴ്‌ച

കണക്കു കൂട്ടലുകളില്ലാത്ത ജീവിതം..

കണക്കു കൂട്ടലുകളില്ലാത്ത എൻ ജീവിതത്തിൽ എന്തു നേടിയാലും 
ഞാൻ ഭാഗ്യമായ് കരുതുന്നു..

കിട്ടാത്തതിൽ ഞാൻ ആശങ്കപ്പെടാറില്ല കാരണം ഞാൻ അതാശിക്കാറില്ല എന്നതാണു സത്യം..
നിസാർ വടക്കേതിൽ

2016, മാർച്ച് 28, തിങ്കളാഴ്‌ച

പ്രവാസം

കഴിഞ്ഞ കാലവും..
ആ ഇളം പുഞ്ജിരിയും..
തേങ്ങലും കുഞ്ഞി കവിളിൽ തരുന്ന മുത്തവും..
കുഞ്ഞി കൈ കൊണ്ടു തരുന്ന തലോടലും..
എല്ലാം നഷ്ടമാകുമെന്നറിഞ്ഞിട്ടും വീണ്ടും തുടരുന്നു പ്രവാസം...

തോൽവി

തോൽക്കരുത് പണത്തിനു മുന്നിലും..
അധികാരത്തിനു മുന്നിലും..
ഭീഷണിക്കു മുന്നിലും..
എന്നാൽ..
സ്നേഹത്തിനു മുന്നിൽ തോറ്റ് കൊടുത്തേ മതിയാകൂ..

നിസാർ വടക്കേതിൽ

നിൻ കൂട്ടുകാർ

വന്ന വഴികൾ നിൻ കൂട്ടുകാർ മറന്നെങ്കിൽ..
കുറ്റം നീ അവരിൽ ചാർത്തും മുംബ് നീ ഒന്നോർത്തോ..
എന്തിനവർ മറന്നു..?
അതു നിൻ പോരായ്മയോ അതൊ നിൻ കൂട്ടുകാരുടെ പോരായ്മയോ..?
ഒരു വിരൽ ചൂണ്ടുംബ്ബോൾ ഒന്നോർക്കുക ബാകി വിരലുകൾ..

www.nisarvtr.blogspot.com

പങ്കുവെക്കാം ഓർമ്മകൾ

പങ്കുവെക്കാം അവളെനിക്കിന്ന് ഓർമ്മകൾ മാത്രം..
നിഴൽ പോലും സ്വന്തമല്ലാത്ത ഈ ഭൂമിയിൽ 
അവളാർക്കോ സ്വന്തം..
നമ്മൾ വെറും വിരുന്നുകാർ മാത്രം.. 
ഭൂമിയിലെ വിരുന്നുകാർ മാത്രം...

നിസാർ വടക്കേതിൽ

മുന്നേറാനുളള വഴി


മാതാപിതാക്കൾ


2016, മാർച്ച് 27, ഞായറാഴ്‌ച

വീട്ടിലെ മാലാഖ ഭാര്യ..

ആദ്യമേ  പറയട്ടെ  ആരോ  എഴുതിയത്.. വായിച്ചു  ഇഷ്ടപ്പെട്ടപ്പോള്‍  ഇവിടെ  കൊടുക്കണമെന്ന്  തോന്നി..
എഴുതിയ  ആള്‍ക്ക്  കടപ്പാട്  

പതിവില്ലാത്ത സ്നേഹം കണ്ടാ ഭാര്യമാർ പറയും.... എന്തോ കാര്യം സാധിക്കാനാണീ സ്നേഹ കൂടുതലെന്ന് ...
ഇതൊക്കെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനുള്ള കഴിവ് ഭാര്യമാർക്കൽപ്പം കൂടുതലാന്ന് തന്നെ പറയാം...!!
ഇന്നലെ ഞാനും ഇത്തിരി സ്നേഹം കൂട്ടി കാണിച്ചു അവളോട് ..
ഉടനവൾ ചോദിച്ചു .. വളയോ മാലയോ... രണ്ടായാലും നടക്കില്ല..
പറഞ്ഞത് നേരാ ഞാൻ ഉദ്ദേശിച്ചത് അത് തന്നെ.... ഞാൻ പറഞ്ഞു
ഇത്തിരി കുടുക്കിലാണ് മോളെ നീ ആ വള ഇങ്ങു ഊരി താ ഒന്നു പണയം വയ്ക്കാനാണ്.....!!
ഉടനവൾ പറഞ്ഞു
അയ്യെടാ ആ പൂതി മനസ്സിൽ വെച്ചാ മതീ നടക്കില്ല.... ഊരി തന്നതൊന്നും ഇതുവരെ ഇങ്ങോട്ട് എത്തിയിട്ടില്ലെന്ന്
പിന്നെ തുടങ്ങിയില്ലേ കൊണ്ട് പോയതിൻ കണക്ക് പറച്ചിൽ കേട്ടപാടെ തല കറങ്ങുന്നത് പോലെ തോന്നി..
ശരിയാണ് കൊണ്ട് ബാങ്കിൽ വെച്ചതല്ലാതെ ഒന്നും എടുത്തു കൊടുക്കാൻ പറ്റിയില്ല.. അതവൾക്കും അറിയാം എന്നാലും ഇടക്കിടെ ഇതിങ്ങനെ പറഞ്ഞാ ഞാൻ എടുത്തു കൊടുത്താലോ എന്ന അതി ബുദ്ധി.
ഏതായാലും അതും നടന്നില്ല ഇതും നടക്കില്ല..!!
കാര്യ സാധ്യത്തിനു വേണ്ടി കാണിക്കുന്ന സ്നേഹത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടയിൽ അവൾ പറഞ്ഞു...
ഇന്നലെ നിങ്ങളുടെ പോക്കറ്റിൽ നിന്നും ഞാൻ 50രൂപ എടുത്തു... ഏ എന്തിന് നിനക്കിപ്പോ എന്തിനാണ് പൈസ...എന്ന് ഞാൻ ചോദിച്ചു..... . ഉടനവൾ പറഞ്ഞു.. എനിക്കല്ല ഉണ്ടിക പെട്ടിയിൽ ഇടാൻ... അത്ഭുതം ഊറി ചോദിച്ചു ഞാൻ.. ആ ഉണ്ടിക പെട്ടിയിൽ ഇപ്പ എത്ര രൂപ ആയിക്കാണും... ഉടനവൾ... അറിഞ്ഞിട്ടെന്തിനാ അതും കൂടി പുട്ടടിക്കാനല്ലേ... അതവിടെ തന്നെ ഇരിന്നോട്ടേ.. വല്ല അത്യാവശ്യം വരും നേരം നോക്കാം..!!
അങ്ങനെ രാവിലെ ജോലിക്ക് പോകാൻ നേരത്ത് അവൾ പറഞ്ഞു... നിങ്ങളെ ഫോണിൽ ഒരു ഭവതി വിളിച്ചിരുന്നു.. ആരാന്ന് നീ ചോദിച്ചില്ലേ..എന്ന് ഞാൻ ചോദിച്ചു....
ഇല്ലാ അതിനു മുമ്പ് കട്ടാക്കി.എന്നവൾ. പിന്നൊരു ചോദ്യവും ആരാ ഈ ഭവതി എനിക്കിന്നറിയണം...
ഞാൻ പറഞ്ഞു.. ആ എനിക്കെങ്ങനെ അറിയാനാടി... വല്ലവരും നമ്പർ തെറ്റി വിളിച്ചതാവും... അങ്ങനെ അതിനെ ചൊല്ലി ഒന്നും രണ്ടും പറഞ്ഞ് ഉടക്കി.. അവളുടെ കരച്ചിലും തുടങ്ങീ ഇതിടക്ക് കാണാറുള്ളത് കൊണ്ട് ശീലമായി മനസ്സിനു...എന്നാലും ഓരോന്നും പറഞ്ഞ് അവളെ വേദനിപ്പിക്കേണ്ടെന്ന് പല വട്ടം തോന്നിയിട്ടുണ്ട് അതൊന്നും പലപ്പോഴും ഓർക്കാറില്ല എന്ന് മാത്രം......!!
ഈ ഉടക്കു കാരണം രാവിലത്തെ മൂഡും പോയി ഇന്നിനി ജോലിക്കു പോയാൽ ഒരു ഉഷാറും കാണില്ല.
അങ്ങനെ
നേരെ ബസ്റ്റോപ്പിലേക്ക് നടന്നു
കുറച്ചു നേരം കഴിഞ്ഞപ്പോ മൊബൈലിലേക്ക് ഒരു കോൾ വന്നു ഞാൻ എടുത്തു നോക്കി...
അവളാണ് ... ഒന്നു രണ്ടു വട്ടം ബിസിയാക്കി... പിന്നെ എടുത്തു ഞാൻ ഇത്തിരി ഗൌരവത്തോടെ ചോദിച്ചു.. ഉം എന്താ....
ഉടനവൾ പറഞ്ഞു വരും നേരം മീൻ വാങ്ങി വരണം... പിന്നെ വള ബാഗിൽ വെച്ചിട്ടുണ്ട്...
ഇതും പറഞ്ഞവൾ ഫോണും കട്ടാക്കി...
ഞാൻ ബാഗ് തുറന്നു നോക്കി ശരിയാണ് വള അവൾ ബാഗിൽ വച്ചിരിക്കുന്നു...
വൈകിട്ട് അവൾക്ക് ഏറെ ഇഷ്ടവും ഉള്ള മീനായ മത്തിയുമായ് വീട്ടിലെത്തി...
മീൻ വാങ്ങി വെക്കും നേരം അവളോട് ചോദിച്ചു.....
അല്ല നീ അല്ലേ ഇന്നലെ പറഞ്ഞത് വള തരൂലെന്ന് പിന്നെ എങ്ങനെ മനസ്സുമാറി...
ഉടനവൾ പറഞ്ഞു...
എനിക്കു താങ്ങായി നിങ്ങൾ മാത്രമേ ഉള്ളൂ....
ആ നിങ്ങൾ തളരുമ്പോൾ ഞാൻ കൂടി അറിയുന്നുണ്ട്...
എനിക്കു സ്നേഹിക്കാൻ നിങ്ങളെയുള്ളൂ.... തിരിച്ച് എന്നും സ്നേഹിച്ചില്ല എങ്കിലും അതൊന്നിടക്ക് ഓർത്താമതി....
ആ വാക്കുകൾ ഒരായിരം വട്ടമെൻ മനസ്സിനെ കീറി മുറിച്ചു ....
ശരിയാണ് വീട്ടിലും ഒരു മാലാഖയുണ്ട്... നാം കണ്ടില്ലെന്ന് നടിച്ച് ഒഴിയും നേരം മനസ്സ് പിടക്കുന്ന മാലാഖമാർ...
വാക്കുകൾ കൊണ്ടും അല്ലാതെയും കുത്തിനോവിച്ചിട്ടും താലി ചരടിൽ മാത്രം സ്വപ്നം കണ്ട് കഴിഞ്ഞു കൂടുന്ന മാലാഖമാർ...
അവർക്കായ് സ്നേഹപൂര്‍വ്വം
ഈ കഥ ഇവിടെ ഇരിക്കട്ടെ...

കഥ അല്ലിത് ജീവിതം

കഥയായാലും കവിതയായാലും... ചില വരികള്‍ ഉടലെടുക്കുന്നത് ജീവിതത്തില് നിന്ന് മാത്രം...
കഥയും കവിതയും ജീവിതമാല്ലെങ്കില്‍ പോലും...


സൗന്ദര്യം

സൗന്ദര്യം ഉള്ളവരോട് കുറച്ചു നിമിഷത്തേക് സ്നേഹംതോന്നാം എന്നാല്‍ സ്വഭാവം അറിഞ്ഞാല്‍ ആ അകല്‍ച്ച ഒരുപാട് കാലത്തെക്കായിരിക്കും...
അതുകൊണ്ട് തിരഞ്ഞെടുക്കുമ്പോള്‍ പ്രാധാന്യം ഭംഗിക്ക് കൊടുക്കാതിരിക്കുക....

- നിസാര്‍ വടക്കേതില്‍ -

2016, മാർച്ച് 20, ഞായറാഴ്‌ച

ഓർക്കാൻ നമ്മുടെ ആ കുട്ടിക്കാലം..

Saeed,
ഓർക്കുന്നുവോ നമ്മുടെ ആ കാലം..
ഞാൻ നിന്നോടൊപ്പം കളിക്കാനും ഉമ്മമ്മാന്റെ സ്നേഹത്തിനുമായ് മണ്ണാർക്കാട് വന്നിരുന്ന ആ കാലം..
ഒരു ദിവസം ലീവ് കിട്ടിയാൽ ഓടി എത്താൻ എനിക് അന്നു ഏറ്റവും ഇഷ്ട്ടം അങ്ങോട്ടായിരുന്നു..
കാരണം നിനക്ക് തന്നെ അറിയാലൊ..
അന്നു നാം കുന്തിപ്പുഴയിൽ കുളിക്കാൻ പോയിരുന്ന കാലം..
സൈക്കിൾ വാടകക്ക് എടുത്ത് നമ്മൾ കറങ്ങിയിരുന്നു അന്നു..
5 രൂപയായിരുന്നു അന്ന മണിക്കൂറിനു..
അന്നു ആദ്യം പോകുക കുന്തിപ്പുഴയിൽ ആയിരുന്നു..
നീന്താൻ അറിയാത്ത നമ്മൾ അതികം ആഴമില്ലാത്ത ആ തണുത്ത വെള്ളത്തിൽ ഒരുപാട് നേരംഅങ്ങെനെ കളിക്കുമായിരുന്നു..
കയ്യിൽ ചില്ലറ വല്ലതും ഉണ്ടെൽ പുഴയുടെ അരികിൽ ഉള്ള ഒരു തട്ടുകട ഓർക്കുന്നോ നീ..?
അതിൽ നിന്നും വല്ലതും വാങ്ങി കഴിചു പിന്നെം വെള്ളത്തിലെക്ക് തന്നെ..
എന്തു രസമായിരുന്നെടാ ആ കാലം..
മനസ്സ് എന്തു ശാന്തമായിരുന്നു..
അന്നത്തെ പുഴ വെള്ളം പോലെ.. തെളിഞ്ഞ മനസ്സായിരുന്നു അന്നു നമുക്കും. എല്ലാവർക്കും..
പിന്നീട് നമ്മൾ നിന്റെ ഇഷ്ട വിനോദമായ കാസറ്റ് വാങ്ങാൻ പോകുമായിരുന്നു..
എത്ര തിരഞ്ഞാലും കിട്ടില്ല നിനക്ക്..
ഇനി വാങ്ങിയാലൊ എന്റെങ്കിലും പറഞ്ഞു നീ അതു മാറ്റാൻ പോകും..
ഓർക്കുന്നുണ്ടൊ റോഡ് സൈഡിൽ കറുത്ത ഒരു കച്ചോടക്കാരൻ..?
എത്ര വെറുപ്പിചു നീ അയാളെ അന്നു..
പിന്നീട് അങ്ങാടിയിലൂടെ വെറുതെ അങ്ങെനെ നടകുമായിരുന്നു..
ഇടക്കൊക്ക കുടു ബെക്കറിയിൽ പോയി എന്തെലും കഴിക്കും..
അന്നു എല്ലാം സെലെക്റ്റ് ചെയ്യ നീയാ. നിന്റെ ചൊയിസ് ആയിരുന്നു എല്ലാം ബെക്കറിയിൽ..
എല്ലാം കഴിഞ്ഞു തട്ടുകടയിൽ നിന്നും ബോട്ടിയും ദോഷയും..
പിന്നെ കോഴിമുട്ട.. എല്ലാം തിന്നു പോരുംബോൾ നീ കയ്യിൽ കൂട്ടും നമ്മൾ ഇതു വീട്ടിൽ ഉണ്ടാക്കുക ആണെൽ ഇത്രെയെ ആകൂ എന്നൊക്കെ..
നീ ഓർക്കുന്നോ നമ്മുടെ ഉമ്മമ്മ നമുക്ക് ഒരു കൊഴിയെ വാങ്ങി തന്നപ്പോൾ ഞങ്ങൾപൊരിചോളാം എന്നുപറഞ്ഞു പൊരിച്ചത്..?
തീ കൂടുതൽ വെച്ച് അന്നു പുറം കരിഞ്ഞു പക്ഷെ ഉള്ളിൽ രക്തം ഉണ്ടായിരുന്നു അപ്പൊളും..
എന്തു സ്നേഹമായിരുന്നു ഉമ്മമ്മാക്ക്..
ആ സ്നേഹം നമുൿവേറേ എവിടുന്നെങ്കിലും കിട്ടിയിട്ടുണ്ടൊ..? നീ നിന്റെ നെഞ്ജിൽ കൈ വെച്ചു പറഞ്ഞെ..
സ്നേഹം നമുക്ക് കിട്ടിയിട്ടുണ്ട്..
ഉമ്മ ഉപ്പ അങ്ങെനെ എല്ലാം..
പക്ഷെ അങ്ങെനെ ഒരു സ്നേഹം അതിനി ഇല്ലാ..
ആ അദ്യായം തീർന്നെടാ..
എത്ര രാത്രി വൈകി വന്നാലും എവിടെ തെണ്ടാൻ പോയതായിരുന്നെടാ എന്നൊരു ചോദ്യമുണ്ടായിരുന്നു.. അതിന്നും കാതിൽ കേൾക്കും ടാ ഉമ്മമ്മാനെ ആലോചിക്കുംബ്ബോഎൽ..
നമ്മെ സന്തോഷിപ്പിക്കാൻ എത്ര ക്യാഷ് എന്തെല്ലാം വാങ്ങാൻ.. കയ്യിൽ ഒന്നുമില്ലെലും നമ്മുടെ സന്തോഷം അതായിരുന്നു വലുത്..
കളികാൻ കാർ വാങ്ങാൻ പോറാട്ട.. പിന്നെ കേക്ക് അങ്ങെനെ എന്തെല്ലാം..
ഓർക്കുന്നോ നീ ആഴ്ചയിൽ ഒരിക്കൽ അങ്ങാടിയിൽ പോകും സാദനം വാങ്ങാൻ നമ്മെയും കൂട്ടി..
അന്നു നമുക്ക് പെരുന്നാളാ..
ഉമ്മു നിന്നെ തല്ലുംബ്ബോളൂം ഉമ്മമ്മ ആയിരുന്നു രക്ഷിക്കുക..
ഓർക്കുംബ്ബോൾ ഇപ്പോളും മനസ്സിൽ ഒരു നീറ്റലാണെടാ..
എന്നാലും നമ്മൾ ഭാഗ്യവാന്മാരാടാ.. ആ സ്നേഹം കിട്ടിയില്ലെ നമുക്ക്.. ആ വാൽസല്യം ആ കരുതൽ എല്ലാം നമുക്ക് കിട്ടിയില്ലെ..
നമ്മുടെ കുടുംബത്തിൽ എത്ര പേർക്ക് കിട്ടി അതു..?
ഒരു പക്ഷെ കൂടുതൽ നമുക്കായിരിക്കും കിട്ടിയിരിക്കുക അല്ലെ..?
ഇപ്പോളും കാതിൽ മുഴങ്ങും ഓർക്കുംബ്ബോൾ ആ വിളി..
കുഞ്ഞൂട്ട്യെ.. സയദെ.. എന്നുള്ള ആ വിളി..
പത്തായപ്പുര അന്നു നമുക്ക് ക്വീൻസ് ബസ്സും കാറും എല്ലാം ആയിരുന്നു..
ഞാൻ ആയിരുന്നല്ലോ എപ്പോളും ഡ്രൈവർ..
രാത്രി അവർ കാണാതെ സീരിയൽ കാണാൻ ചേട്ടന്റെ അടുത്തേക്ക് ഓടും..
എന്നിട്ട് നമ്മെ വിളിക്കാൻ ദേഷ്യപ്പെട്ടു കൊണ്ട് ഉമ്മയോ ഉമ്മുവോ വരും. എന്നാൽ വന്നാലോ അവരും നിൽക്കും അവിടെ നീ ആലൊജിച്ചു നോക്കിയെ ശെരിക്കും ഷയ്ത്താൻ പെട്ടി തന്നെ അല്ലെ ഉമ്മമ്മ പറയുന്ന പോലെ..
അവിടെ വന്നാൽ എന്നും നമുക്ക് പെരുന്നാളാ..
കുഞ്ഞാമ്മയും റാഷിയും ആരിഫും അങ്ങെനെ എല്ലാവരും കൂടുന്ന ആ കാലം..
മുറ്റത്തുള്ള നാവിൾ മരത്തിന്മെൽ പൊത്തിപ്പിടിചു കയറി നാവിൾ അറുക്കുന്നതും അതിൽ ഊഞ്ഞാൽ കെട്ടി ആടിയിരുന്നതു എല്ലാം ഒരു കാലം.. ഇനി തിരിചു കിട്ടാത്ത കാലം..
നിനക്കൊരു സൈക്കിൾ ഉണ്ടായിരുന്നു പക്ഷെ അതു റോഡിലെക്ക് കൊണ്ടു പോകുക ആയിരുന്നു ഏറ്റവും വലിയ കഷ്ടം കാരണം റോഡ് ഇല്ലല്ലൊ സ്റ്റെപ്പ് ആയിരുന്നില്ലെ..
എന്നാൽ അവിടം ഇപ്പോൾ റോഡായി..
നീ അന്നും ഒരു ഭ്രാന്തനായിരുന്നു കളിയുടെ കാര്യത്തിൽ..
നമുക്കൊരു ബേറ്റ് ഉണ്ടായിരുന്നു. പന്തു അടിചാൽ പോകാൻ നമ്മൾ അതിൽ റബ്ബർ അടിചു വെച്ചിരുന്നു അല്ലെ..?
പന്തു കളിയിലും അന്നു നീ ആയിരുന്നു മുന്നിൽ
എനിക്ക് താൽപര്യമില്ലെൽ പോലും ഞാൻ നിന്റെ കൂടെ നിന്നു തരും.. കാരണം അതു കഴിഞ്ഞു വേണം നമുക്ക് കറങ്ങാൻ പോകാൻ..
ഓർക്കുന്നോ ഒരു പെരുന്നാൾക്ക് നമ്മൾ രണ്ടു പേർ മാത്രം ഫാന്റസി പാർക്കിൽ പോയി..
ഒരു റൈഡിൽ കയറി നിനക്ക് തലചുറ്റലും അങ്ങെനെ എന്തൊക്കെ..
അന്നു ആപ്പാപ്പ നമ്മെ എങ്ങോട്ടോക്കെ കൊണ്ടുപോകും.
ഉമ്മമ്മാന്റെ ബാകി ആയിരുന്നു ആപ്പാപ്പ  അല്ലെ..?
ഒരു ദിവസം പാടത്തു നിന്നും കൊറ്റിയെ കിട്ടി ഓർക്കുന്നോ അതു..? ആഹ് പാടത്തിന്റെ കാര്യം പറഞ്ഞപ്പോളാ ഓർത്തെ പശു നെല്ലും വാഴയും നഷിപ്പിക്കാൻ വരുംബോൾ നമ്മൾ വടിയും എടുത്തോണ്ട് ഓടും...
ഗേറ്റ് പൊക്കി കൊണ്ടു പോയി വിറ്റതും കംബി വിറ്റതും എല്ലാം ...
ആകെയുള്ള വരുമാനം നമുക്ക് ആ പഴയ മാർക്കറ്റ് ആയിരുന്നു..
ചേട്ടന്റെ വീട്ടിൽ പോയി ക്യാഷ് എടുത്തു ലവ് ബെർട്സിനെ വാങ്ങി തല്ലു കൊണ്ടതും.. അവസാനം സാജൻ വന്നു പൊക്കിയതും.. ആഹ് അങ്ങെനെ ഓർക്കാം എന്തൊക്കെ..
ഉമ്മമ്മാന്റ്വ് ക്യാഷ് ബസ്സിൽ പോയിട്ട് തിരഞ്ഞു നടന്നു അവസാനം കിട്ടിയതും അതിന്റെ സന്തോഷത്തിൽ നമുക്കന്നു ഐസ്ക്രീം വാങ്ങിത്തന്നതും ഇന്നെലെ കഴിഞ്ഞപൊലെ..
ആഹ് ഇനി തിരിചു കിട്ടില്ല ആ കാലം..
ആർക്കും..
ഇനി വരുന്ന തലമുറക്ക് കിട്ടുമോ അങെനെ ഒരു കാലം ഓർക്കാൻ..?
ഓർമ്മകൾ അയവിറക്കുകയാണെൽ ഇനിയും ഉണ്ടെഴുതാൻ ഒരുപാടി..
അതൊന്നും വരികളിലൂടെ വർണ്ണിച്ചാൽ മതിയാകുകയും ഇല്ലാ.
അതോണ്ട് ഇവിടെ നിറുത്തുന്നു..
എന്നു..
നിസാർ മുഹമ്മദ് വടക്കേതിൽ


വരും തലമുറക്ക് വേണ്ടി...

കരുതി വെക്കാം നമുക്കീ ചിത്രമെങ്കിലും.. വരും തലമുറക്ക് കാണിക്കാന്‍ ഇങ്ങേനെയൊക്കെ ഉണ്ടായിരുന്നു എന്ന് പറയാന്‍....




നിസാര്‍  വടക്കേതില്‍ 

2016, മാർച്ച് 19, ശനിയാഴ്‌ച

ദൈവം എനിക്കായ് നല്‍കിയ കൂട്ടുകാര്‍

എവിടെ പോയാലും ഹ്രദയം കൊണ്ടടുത്ത് നില്‍ക്കുന്ന കുറച്ചു കൂട്ടുകാര്‍ എനിക്കും ഉണ്ട്.. എന്നില്‍ നിന്നും ഒന്നും ആഗ്രഹിക്കാത്ത..
അതാണ്‌ ഇന്നെന്‍ ആകെയുള്ള സബാദ്യം..
എന്തുണ്ടെലും അരികിലെത്താന്‍ കഴിയില്ലെലും ഒരു വാക്കിലൂടെ എന്നെ സമാധാനിപ്പിക്കുന്ന കാര്യങ്ങള്‍ ചോദിച്ചറിയുന്ന ഒരു പറ്റം നല്ല മനസ്സില്‍ ഉടമകള്‍...
ദൈവം എനിക്കായ് നല്‍കിയ അനുഗ്രഹം...

നിസാര്‍  വടക്കേതില്‍

2016, മാർച്ച് 18, വെള്ളിയാഴ്‌ച

രാത്രി മഴ

രാത്രി മഴ പെയ്തപ്പോള്‍ ഞാന്‍ തപ്പി നോക്കി എന്‍ അരികില്‍ എന്‍ നല്ല പാതിയെ...
എന്‍ കൈതണ്ടം തലയിണയാക്കി കവിളില്‍ ചേര്‍ത്ത് പിടിച്ചുറങ്ങുന്ന അവളെ എന്‍ മാറോട് ചേര്‍ക്കാന്‍...
എന്നാല്‍ ...
ഞാന്‍ അറിയുന്നു ഇന്ന് ഞാന്‍ പ്രവാസി ആണെന്ന്...

- നിസാര്‍ വടക്കേതില്‍-

സ്നേഹമുള്ള കൂട്ടുകാര്‍

നല്ലൊരു സൌഹ്രദം ഇല്ലെന്നു നമുക്ക് തോന്നുന്നു എങ്കില്‍ നാം ഒന്നോര്‍ക്കുക.. നാം മാറാന്‍...
സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അകന്നു നില്‍ക്കും നിന്നെ അറിയാത്ത കൂട്ടുകാര്‍..
നിന്റെ അടുക്കല്‍ ഒന്നുമില്ലെന്ന് അറിയുമ്പോള്‍ അകലും നിന്നില്‍ നിന്നും പലതും ആഗ്രഹിക്കുന്ന കൂട്ടുകാര്‍...
അധികാരമില്ലെന്ന് അറിയുമ്പോള്‍ അകലും അധികാരമോഹികളായ നിന്‍ കൂട്ടുകാര്‍...
എന്നാല്‍ നിന്നെ മനസ്സിലാക്കിയ നിന്‍ സ്നേഹം മനസ്സിലാക്കിയ നിന്നെ സ്നേഹിക്കുന്ന കുറച്ചു നല്ല ഹ്രദയങ്ങള്‍ എപ്പോളും ഉണ്ടാകും..
ഒരു പക്ഷെ അവര്‍ നിനോട് അടുത്തെന്ന് വരില്ലാ കാരണം നിന്നില്‍ നിന്നും അവര്‍ ഒന്നും ആഗ്രഹിക്കുന്നില്ല..
അത് കാണാതെ പോകുന്നതാണ് നമുക്കെല്ലാം പറ്റുന്ന തെറ്റുകള്‍...

- നിസാര്‍ വടക്കേതില്‍ -

നീ നല്‍കിയ മധുരമായ ഓര്‍മ്മകള്‍


നിന്‍ സ്വരം ഇന്നെനിക്ക് കാതുകളില്‍ എത്തിക്കാന്‍ മൊബൈല്‍ വേണം...
നിന്‍ മുഖം എന്‍ കണ്ണുകളില്‍ എത്തുക്കാനും വേണം...
കണ്ണടച് നിന്‍ മുഖവും നിന്‍ സ്വരവും ഓര്‍ക്കാന്‍ നീ എനിക്ക് നല്‍കിയ പഴയ മധുരിക്കും ഓര്‍മ്മകള്‍ മാത്രം മതി...

- നിസാര്‍  വടക്കേതില്‍-

നിന്നെ ഞാന്‍ അറിഞ്ഞപ്പോഴേക്കും

ഹല്‍വ കുട്ടീ...
നിന്നെ ഞാന്‍ അറിഞ്ഞപ്പോഴേക്കും..
എന്നെ നീ അറിഞ്ഞപ്പോഴേക്കും...
അകലേണ്ടി വന്നു നമുക്ക്...
പ്രവാസമെന്ന ലോകത്തേക്ക്...
വീണ്ടും കാത്തിരുന്നു നാം... 
പ്രനയസാന്ദ്രമാം ആ ദിവസത്തെക്കായ്...
വീണ്ടും വീണ്ടും നാം കാത്തിരിക്കുന്നു....

-നിസാര്‍  വടക്കേതില്‍-

2016, മാർച്ച് 17, വ്യാഴാഴ്‌ച

ഇനി എന്ന് പഠിക്കും മനുഷ്യാ...

ഇനിയും എന്താ ചിന്തിക്കാത്തത് നാം...
ഇനിയും എത്ര പഠിക്കണം നാം..
ദൈവം കാണിച്ചു തന്നു വരള്‍ച്ചയിലൂടെയും മറ്റും...
എന്നിട്ടും പഠിച്ചില്ല...
വീണ്ടും വീണ്ടും നശിപ്പിച്ചു കാടുകളും മേടുകളും...
പുഴകള്‍ വറ്റി വരണ്ടിട്ടും വീണ്ടും നികത്തി പാടങ്ങള്‍...
ഇനിയും എങ്ങോട്ട് നാം ...?
ഒരുനാള്‍ നാം തിരിച്ചറിയും കാലഹരണപ്പെട്ടു പോകുന്ന മൂല്യങ്ങളെ...
ഓര്‍ത്തു പോകുന്നു എവിടെയോ വായിച്ചത്.. ഇനിയൊരു യുദ്ധം ഉണ്ടാകുകയാണേല്‍ വെള്ളത്ത്തിനാകും എന്ന വരികള്‍....

- നിസാര്‍ വടക്കേതില്‍ -

ഓര്‍ക്കുക എന്നും...

നമ്മെ മറക്കാതിരിക്കാന്‍ നാം നമ്മുടെ പ്രവര്‍ത്തിയില്‍ നിന്നും മാത്രകയാക്കി കൊടുക്കുക..
എന്നാല്‍ എവിടെയും നാം ഓര്‍ത്തിരിക്കും...

-നിസാര്‍ വടക്കേതില്‍-

പ്രവാസം...

കാലം നമ്മെ അടുപ്പിച്ചു..
എന്നാല്‍ ആ കാലം തന്നെ നമ്മെ അകത്തി..
നാം അടുക്കാന്‍ കൊതിചു..
കാലം നമ്മെ വേര്‍പ്പെടുത്തി...
നിന്‍ പുഞ്ചിരിയും നിന്‍ ഒര്മകലുമായ് ഞാന്‍ ഇവിടെ കഴിയുമ്പോള്‍...
കാലത്തിനു നമ്മെ വേര്‍പ്പെടുത്താനെ കഴിയു,,, നിന്‍റെ ഓര്‍മകളെ എന്നില്‍ നിന്നും വേര്‍പ്പെടുത്താന്‍ കഴിയില്ലാ....

നിന്‍ അരികില്‍ എത്തും ഞാന്‍ ഒരുനാള്‍ എന്‍റെ ഹല്വ്വക്കുട്ടിക്ക്...

_നിസാര്‍ വടക്കേതില്‍ -

അന്യം നിന്ന് പോകാതിരിക്കാന്‍....

നമ്മളില്‍ നിന്നും അല്ലേല്‍ സമൂഹത്തില്‍ നിന്നും അന്യം നിന്ന് പോകുന്ന കാര്യങ്ങളില്‍ അന്യം നിന്ന് പോയല്ലോ എന്നാലോചിച്ചു സങ്കടപ്പെട്ട് സമയം കളയാതെ നമുക്കെങ്ങേനെ അത് നിലനിര്‍ത്താന്‍ കഴിയും എന്നോര്‍ക്കണം...
അതിനായ് പരിശ്രമിക്കണം... നമ്മെ കൊണ്ട് കഴിയുംപോല്‍...
അതില്‍ അനാചാരവും അന്ധവിശ്വാസവും കടന്നു കൂടാതിരിക്കാന്‍ നാം ശ്രമിക്കുക...
നല്ല നല്ല ആചാരങ്ങള്‍ വളരട്ടെ നിലനില്‍ക്കട്ടെ സമൂഹത്തില്‍...
അത് തലമുറകളായ് കൈ മാറാന്‍ ശ്രമിക്കുക

ഭാര്യ...

നല്ല ഒരുപാട് കാമുകിമാരെ നമുക്ക് കിട്ടാം... കാരണം അവരുടെ ലോകത്ത് നാം മാത്രമേ ഉണ്ടാകു..
എന്നാല്‍ നല്ലൊരു ഭാര്യയെ കിട്ടാന്‍ പുണ്യം ചെയ്യണം
നമ്മെ പോലെ നമ്മുടെ വീട്ടുകാരെയും സ്നേഹിക്കുകയും.. നമ്മുടെ അഭാവത്തില്‍ നമ്മുടെ മക്കളെയും സ്വത്തും വീടും സംരക്ഷിക്കുന്ന ഒരു ഇണ അതിനു ഭാഗ്യം തന്നെ വേണം....
-നിസാര്‍ വടക്കേതില്‍ -

ഇന്നെന്‍ വരികളെല്ലാം നിനക്കായ്‌ മാത്രം...

ഇന്നെന്‍ ചിന്തകളിലും സ്വപ്നങ്ങളിലും നിന്‍ മുഖം മാത്രം...
അകലെയില്ലെങ്കിലും ഇന്നെനിക്ക് ഓര്‍ക്കാന്‍ അന്ന് നീ സമ്മാനിച്ച മധുരമായ ഓര്‍മ്മകള്‍ മാത്രം...
ഹല്‍വ കുട്ടീ... നിനക്കായ്‌ മാത്രം....
-നിസാര്‍ വടക്കേതില്‍--

ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുക സഹായിക്കുക...

ഇന്നു എന്ത് ചെയ്യുമ്പോളും മനസ്സില്‍ അത് കുറിച്ച് വെക്കുന്നു പലരും ഞാന്‍ അതവനു ചെയ്തു കൊടുത്തല്ലോ എന്ന്...
കാരണം പ്രതിഫലം പ്രതീക്ഷിച്ചു തന്നെ ചെയ്യുന്നവ..
എന്നാല്‍ ഒരു കാലം ഉണ്ടായിരുന്നില്ലേ ഒന്നും പ്രതീക്ഷിക്കാതെ സഹായം ചെയ്തു ക്ടുത്തിരുന്ന നല്ല മനസ്സില്‍ ഉടമയായ കുറച്ചു പേര്‍...
ഇന്നും ഉണ്ട് എവിടെയൊക്കെയോ....

- നിസാര്‍  മുഹമ്മദ്‌  വടക്കേതില്‍-

2016, മാർച്ച് 15, ചൊവ്വാഴ്ച

2016, മാർച്ച് 11, വെള്ളിയാഴ്‌ച

മരണം...

മരണം എന്ന നിൻ ഈ ഓർമ്മകളും ചിന്തകളും..
വരികളിലും..
വാക്കുകളിയും ചൊരിയുക എന്നത് നിഷ്പ്രയാസം ചങ്കേ..
ഇന്നു ലോകത്തിൽ നടക്കുന്നതും അതു മാത്രം...
എന്നാൽ അതു ജീവിതത്തിൽ എത്തിക്കുക പ്രയാസകരവും..
അതിലാണു നമ്മൾ വിജയിക്കേണ്ടത്.. എന്നാലേ നമുക്ക് വിജയമുണ്ടാകൂ...
ഇവിടെയും അവിടെയും....
- നിസാർ മുഹമ്മദ് വടക്കേതിൽ-

2016, മാർച്ച് 9, ബുധനാഴ്‌ച

മനുഷ്യന്

അവസ്ഥകൾക്കനുസരിച്ച്‌ മാറുന്ന മനുഷ്യനു
മറ്റുള്ളവരുടെ അവസ്ഥ വേഗം മനസ്സിലാക്കാൻ സാധിക്കും.
എന്നാൽ അതു മനസിലാക്കാൻ കഴിയുന്നില്ല എന്നു
മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അവൻ നടത്തുന്ന
ശ്രമങ്ങൾ വിജയിക്കുമ്പോഴാനു മനുഷ്യൻ മൃഗം ആകുന്നതു.
മറിച്ച്‌ സ്വന്തം മനസ്സിനെ നിയന്ത്രിക്കുവാൻ കഴിയുമ്പൊൾ മനുഷ്യനെക്കാൾ വലിയ നന്മ ഭൂമിയിൽ ഇല്ല.
എന്നാൽ ഇന്നു സ്വന്തം മനസിനെപ്പൊലും നിയന്ത്രിക്കാൻ കഴിവില്ലാത്തവനാണു നീ എന്നു
മനുഷ്യാ നീ മറക്കരുത്‌.

2016, മാർച്ച് 8, ചൊവ്വാഴ്ച

Have a nice day.

ചെയ്തു തീർക്കാൻ കടമകൾ ബാക്കി നിൽക്കെ..
ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കാലചക്രം അതിവേഗം എവിടെയ്ക്കൊ ഓടി ഒളിക്കുന്നു...
എങ്കിലും ഒരു പ്രഭാതം കൂടെ നമുക്കു വേണ്ടി ഉദിച്ചുയർന്നു.
സമയം തക്കത്തിൽ ഉപയൊഗിക്കുക്ക.

എല്ലാവർക്കും ശുഭദിനം....

നല്ലൊരു നാളെക്ക്..
പുതിയ ചിന്തകളുമായി..
നല്ല നല്ല സ്വപ്നങ്ങൾ പൂവണിയട്ടെ എന്നു...

പ്രണയം...

നിന്നോടെനിക്ക് കാമമല്ലാ പ്രണയമാണെന്നറിഞ്ഞിട്ടും..

നിൻ അഴകാർന്ന ശരീരത്തിനല്ല നിൻ സ്നേഹമുള്ള ഹ്രദയത്തിനാണെൻ മനം കൊതിക്കുന്നതെന്നറിഞ്ഞിട്ടും...

എന്തിനു നീ എന്നിൽ നിന്നകലാൻ ശ്രമിക്കുന്നു...?

അന്നു നിൻ നെറുകയിൽ ചുംബിച്ചത് നിൻ മാറിലായിരുന്നേൽ ഇന്നു നിൻ ശ്രമത്തിനൊരു അർഥമുണ്ടായിരുന്നേനെ പ്രിയേ...

-നിസാർ വടക്കേതിൽ-


ഇളം പൈതലിൻ ചിരിയിൽ...

വാവയുടെ ആ കുഞ്ഞിളം ചിരിയിൽ..
ആ കുസൃതിയിൽ..
നിഷ്കളങ്കമായ ആ ചിരിയിൽ..
മനം മറന്നു നീ ലാളിക്കുംബോൾ..
ഓർക്കുക ഫസ്രിയാ..
ആ സമ്മാനം നിനക്ക് തന്ന നിൻ നല്ലപാതിയെ..
നിന്നെ സ്നേഹിക്കുന്ന നിന്റെ അഷ്രഫിക്കയെ...😍😍

-നിസാർ വടക്കേതിൽ-


2016, മാർച്ച് 4, വെള്ളിയാഴ്‌ച

ജനമദിനാശംസകൾ അഷ്രഫ്‌ ക്കാ...

ഒരു പാട് കാലം ദോസ്തിനെ ഇതുപോലെ നയിക്കാനും..
ഒരുപാട് കാലം ആര്യോഗത്തോടെ ജീവിക്കാനും..
ഒരുപാട് വൊയിസ് ക്ലിപ്പുകൾ അയക്കാനും..
എന്നെ ഇടക്കിടെ ചീത്ത പറയാനും..
നല്ല പാതിയുമായ ആഷിഫയോടൊത്ത് പ്രണയം ത്തോടെ ഈ ആയുസ്സിലും പിന്നെ സ്വർഗ്ഗത്തിലും കഴിയാനും..
മോനോട് കൂടി വാൽസല്യത്തിലും പിന്നെ മോന്റെ സ്നേഹത്തിലും..
അതിനു ശേഷം പേരക്കുട്ടികളുടെ മുത്തച്ചനായും..

അങ്ങെനെ അങ്ങെനെ ജീവിതത്തിന്റെ എല്ലാ സുന്ദര മുഹൂർത്തതിനും സാക്ഷിയായ് ജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നെല്ലാം ആശസിച്ചു കൊണ്ടു ഞാൻ നേരുന്നു..
ജീവിത ആയുസ്സിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു പോയി എന്ന ഓർമ്മപ്പെടുത്തലോടെ...
ഒരു ജനംദിനം കൂടി...
ഓർക്കുക ഇത്രയും കാലം എന്തു ചെയ്തു എന്നു..
ഇനി എന്തു ചെയ്യാൻ കഴിയും എന്നു..

-നിസാർ വടക്കേതിൽ & ഹുസ്ന നിസാർ-


ആശംസകൾ ജന്മദിനം
അഡ്മിനു ജന്മദിനാശംസകൾ

അഴകുള്ള നിൻ മനസ്സാണെനിക്കാവിഷ്യം...


നിസാർ വടക്കേതിൽ

പ്രവാസം...

പ്രവാസം ഒരു ലഹരിയാണ്.. അതില്‍ നിന്നും മോചനം ചുരുക്കം ചിലരില്‍ മാത്രം...
മോചനം ആഗ്രഹിച്ചു പലരിലും വീണ്ടും വീണ്ടും അവ വന്നു,,,
പണത്തോടുള്ള ആര്‍ത്തിയോ അതോ ജന്മനാട് അന്യമായി തോന്നുന്നത് കൊണ്ടോ എന്തോ...
പലരിലും പലതാകാം കാരണം അല്ലെ...???


- നിസാര്‍ വടക്കേതില്‍ -

2016, മാർച്ച് 3, വ്യാഴാഴ്‌ച

കടലിനക്കരെ എൻ നല്ലപാതി...

നമ്മുടെ സ്വപ്നങ്ങൾ പൂവണിയാൻ...
ആ സ്വപ്നങ്ങൾക്ക് ചിറകേകാൻ..
അതിലേറി നിന്നിലേക്കെത്താൻ...
കൊതിക്കുന്നു എൻ മനം ഒരുപാടി...
കാത്തിരിക്കുന്നു ആ ദിനങ്ങൾക്കായ്...

-നിസാർ വടക്കേതിൽ-


സ്വപ്നങ്ങൾ...

കണ്ട സ്വപ്നങ്ങൾ നിറമില്ലാത്താണെങ്കിലും...
അതിനു നിറം വെപ്പിക്കാനായിരുന്നു പിന്നീടുള്ള എൻ യാത്രകൾ...

-നിസാർ വടക്കേതിൽ-

അകന്നാൽ മനസ്സിലാകും ചില സൗഹ്രദങ്ങളുടെ വില..


2016, മാർച്ച് 2, ബുധനാഴ്‌ച

അടച്ചു വെച്ച കിണ്ണാത്ത്ത്തീളേ

അടച്ചു വെച്ച കിണ്ണത്തിലെ
അവസാന വറ്റുകൂടി മകന്റെ
അന്നനാളത്തിലൂടി റ ങ്ങുമ്പോൾ
അമ്മയുടെ നനവാർന്ന മിഴികളിൽ ഉതിർന്നത് ഊട്ടിയ അമ്മ തൻ സന്തോഷമോ തന്റെ ജീവനാംശമായി ബാക്കി വെക്കാത്ത രണ്ട് വറ്റിന്റെ സന്താപമോ....?