പേജുകള്‍‌

2016, ഡിസംബർ 10, ശനിയാഴ്‌ച

2016, ഡിസംബർ 9, വെള്ളിയാഴ്‌ച

2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

നമ്മുടെ കടമ

നീ ഭയപ്പെടുക ദൈവത്തെ ദൈവ കോപത്തെ..
നീ അനുസരിക്കുക നിന്റെ മാതാപിതാക്കളെ.. അവരുടെ മനസ്സ് നോവാതിരിക്കാൻ...
നീ കൂടെ നിറുത്തുക കൂട്ടുകാരേയും സഹോദരന്മാരേയും...
നീ വിശ്വാസം നിറവേറ്റുക നിന്നെ വിശ്വസിച്ചവരുടെ മേൽ...
നീ ഗൗനിക്കും സമൂഹത്തെ...
നീ സ്നേഹിക്കുക രാജ്യത്തേയും നിന്നെ സ്നെഹിക്കുന്നവരേയും...
എന്നു സ്വന്തം... 
www.nisarvtr.blogspot.com

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ബൂക്കുകൾ പിടിക്കേണ്ട കൈകളിൽ മാസികകൾ പിടിച്ചപ്പോൾ..

അന്ന് ബൂക്കുകൾ പിടിക്കേണ്ട കൈകളിൽ മാസികകൾ പിടിച്ചപ്പോൾ..

ഇന്നു..

കോട്ടോ സ്റ്റെതോ പിടിക്കേണ്ടതിനു പകരം മൊബെയിലും പിടിച്ചു നടക്കുന്നു.... 😋😋😋😋😋😋😋

ഓരോരോ ഭാഗ്യങ്ങളെ..

2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

അന്തിമ വിജയം

അതെ അന്തിമ വിജയം നന്മക്ക് മാത്രം..
പക്ഷെ...
ആ വിജയം കൈ വരിക്കാന്‍ ഒരുപാട് കടമ്പകള്‍ നാം കടക്കെണ്ടിയിരിക്കുന്നു... എന്നാല്‍ ആ കടമ്പകള്‍ കടക്കാനുള്ള സഹനശക്തി ഇല്ലാതെ പോകുന്നതാ നാം നേരിടുന്ന പ്രശ്നം...

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

കണ്ണുകൾ..

കണ്ണിനാൽ പ്രണയമോ..
വിരഹമോ..
വേദനയോ...
എന്തു ആവാം..
വെറുപ്പും...

2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കൊഞ്ചിക്കുഴയലല്ല സ്നേഹം...

കൊഞ്ചിക്കുഴയുന്ന  സ്നേഹം  ഇല്ലെങ്കിലും...
പരിഭവം  പറച്ചില്‍ ഇല്ലെങ്കിലും...
എനിക്കറിയാം ഹല്‍വ്വക്കുട്ടീ...   ഈ  ലോകത്ത്  എന്നെ  ഇത്രമേല്‍  സ്നേഹിക്കുന്ന...
വേറെ  ഒരു  പെണ്ണ്  ഉണ്ടാകില്ലെന്ന്...  

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

എന്റെ സ്വപ്നം

സ്വപ്നം സ്വയം കാണാൻ നാം ശ്രമിക്കുമ്പോൾ...
കാണാൻ പടിപ്പിച്ചവർ അകന്നാലും..
നാം തളർന്നേക്കാം പക്ഷെ തകരില്ലാ..

നിസാർ വടക്കേതിൽ
Husna nisar

മാതാപിതാക്കൾ

സ്വന്തം മക്കൾ വലുതാകുമ്പോൾ അറിയുന്നു നാം നമ്മെ വലുതാക്കിയ മാതാപിതാക്കളെ...

നിസാർ വടക്കേതിൽ
Husna nisar 

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ചില നഷ്ടങ്ങൾ

ജീവിതത്തിൽ ഒരുപാട്
നഷ്ടങ്ങൾ ഉണ്ടായേക്കാം..
ചില നഷ്ടങ്ങൾ നമ്മളെ
ഉയർച്ചയിൽ എത്തിച്ചേക്കാം..
അതുപോലെ ഒരു നഷ്ടങ്ങളിൽ ഒന്നാണു
എനിക്കെന്റെ പടിയാറിൻ അകത്തളം..

Husna nisar 

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

എവിടെയും തനിച്ചല്ലാ....

ആരെല്ലാം നിന്നെ തനിച്ചാക്കിയാലും എവിടെയെല്ലാം നീ തനിച്ചായാലും... ലോകം തന്നെ നിന്നെ ഒറ്റപ്പെടുത്തിയാലും നീ ഒന്നോര്ത്തില്ല...
നീ ആര്‍ക്കൊക്കെയോ ആരെല്ലാമായിരുന്നെന്നു..

നിസാര്‍ വടക്കേതില്‍
ഹുസ്ന നിസാര്‍ .

എന്നിലെ അവസാനിക്കാത്ത കവിത നിന്നില്‍ മാത്രം പ്രിയേ....

എന്നിലെ അവസാനിക്കാത്ത കവിത നിന്നില്‍ മാത്രം പ്രിയേ....

2016, മേയ് 9, തിങ്കളാഴ്‌ച

2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

2016, ഏപ്രിൽ 23, ശനിയാഴ്‌ച

കാത്തിരിക്കാം നിനക്കായ്...

അന്ന് നിനക്കായ് നൽകിയ എൻ ഹ്രദയമിന്നും തുടിക്കുന്നത് നിനക്ക് വേണ്ടിയാണെന്ന് അറിഞ്ഞിട്ടും....
നിൻ മാറിൽ തലചായ്ക്കാൻ ഇന്നും ഞാൻ കൊതിയോടെ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞിട്ടും...
എന്താ നിനക്കത്ര താമസം എന്നിലേക്ക് വരാൻ....?

Nisar vadakkethil vettathur

2016, ഏപ്രിൽ 6, ബുധനാഴ്‌ച

ഒന്ന് ഉള്ളു തുറന്നു ചിരിക്കാന്‍....

ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയവനും മറക്കും ചിരിക്കാന്‍..
എല്ലാം തകര്ന്നവനും മറക്കും ചിരിക്കാന്‍...
എല്ലാം മറന്നൊന്നു ഉള്ളു തുറന്നു ചിരിക്കാന്‍...
അതിനുംവേണം...
നല്ലൊരു മനസ്സ്.. വിശാലമായൊരു മനസ്സില്‍ ഉടമ ആയിരിക്കണം നാം....

-നിസാര്‍  വടക്കേതില്‍-

2016, ഏപ്രിൽ 5, ചൊവ്വാഴ്ച

നിന്‍റെ രാജാവ്..

നിന്‍റെ മനസ്സിലെ രാജകുമാരാന്റെ രൂപം വരികളില്‍ വരച്ചു കാണിച്ചു തന്നു ഞങ്ങള്‍ക്ക് നീ... നിന്റെ ഹ്രദയത്തില്‍ നിന്നും വരുന്ന വരികളിലൂടെ..
ആകാശത്തില്‍ നിന്നും ഇറങ്ങി വരുന്ന രാജകുമാരന്‍ ആയി തന്നെ കാണുക അവനെ.. കാരണം അത് വെറും സാങ്കല്പികം മാത്രമാണ്...
എന്നാല നിന്‍ നല്ലപാതി ആകാശത്തില്‍ നിന്നും വന്നതല്ല നിനക്ക് വേണ്ടി ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ചതാണ്...
അതാണ്‌ നിന്‍റെ രാജകുമാരന്‍...
നിന്‍റെകുഞ്ഞുങ്ങളുടെ രാജാവ്...
നിസാര്‍  വടക്കേതില്‍

2016, മാർച്ച് 31, വ്യാഴാഴ്‌ച

കണക്കു കൂട്ടലുകളില്ലാത്ത ജീവിതം..

കണക്കു കൂട്ടലുകളില്ലാത്ത എൻ ജീവിതത്തിൽ എന്തു നേടിയാലും 
ഞാൻ ഭാഗ്യമായ് കരുതുന്നു..

കിട്ടാത്തതിൽ ഞാൻ ആശങ്കപ്പെടാറില്ല കാരണം ഞാൻ അതാശിക്കാറില്ല എന്നതാണു സത്യം..
നിസാർ വടക്കേതിൽ

2016, മാർച്ച് 28, തിങ്കളാഴ്‌ച

പ്രവാസം

കഴിഞ്ഞ കാലവും..
ആ ഇളം പുഞ്ജിരിയും..
തേങ്ങലും കുഞ്ഞി കവിളിൽ തരുന്ന മുത്തവും..
കുഞ്ഞി കൈ കൊണ്ടു തരുന്ന തലോടലും..
എല്ലാം നഷ്ടമാകുമെന്നറിഞ്ഞിട്ടും വീണ്ടും തുടരുന്നു പ്രവാസം...

തോൽവി

തോൽക്കരുത് പണത്തിനു മുന്നിലും..
അധികാരത്തിനു മുന്നിലും..
ഭീഷണിക്കു മുന്നിലും..
എന്നാൽ..
സ്നേഹത്തിനു മുന്നിൽ തോറ്റ് കൊടുത്തേ മതിയാകൂ..

നിസാർ വടക്കേതിൽ

നിൻ കൂട്ടുകാർ

വന്ന വഴികൾ നിൻ കൂട്ടുകാർ മറന്നെങ്കിൽ..
കുറ്റം നീ അവരിൽ ചാർത്തും മുംബ് നീ ഒന്നോർത്തോ..
എന്തിനവർ മറന്നു..?
അതു നിൻ പോരായ്മയോ അതൊ നിൻ കൂട്ടുകാരുടെ പോരായ്മയോ..?
ഒരു വിരൽ ചൂണ്ടുംബ്ബോൾ ഒന്നോർക്കുക ബാകി വിരലുകൾ..

www.nisarvtr.blogspot.com

പങ്കുവെക്കാം ഓർമ്മകൾ

പങ്കുവെക്കാം അവളെനിക്കിന്ന് ഓർമ്മകൾ മാത്രം..
നിഴൽ പോലും സ്വന്തമല്ലാത്ത ഈ ഭൂമിയിൽ 
അവളാർക്കോ സ്വന്തം..
നമ്മൾ വെറും വിരുന്നുകാർ മാത്രം.. 
ഭൂമിയിലെ വിരുന്നുകാർ മാത്രം...

നിസാർ വടക്കേതിൽ

മുന്നേറാനുളള വഴി


മാതാപിതാക്കൾ


2016, മാർച്ച് 27, ഞായറാഴ്‌ച

വീട്ടിലെ മാലാഖ ഭാര്യ..

ആദ്യമേ  പറയട്ടെ  ആരോ  എഴുതിയത്.. വായിച്ചു  ഇഷ്ടപ്പെട്ടപ്പോള്‍  ഇവിടെ  കൊടുക്കണമെന്ന്  തോന്നി..
എഴുതിയ  ആള്‍ക്ക്  കടപ്പാട്  

പതിവില്ലാത്ത സ്നേഹം കണ്ടാ ഭാര്യമാർ പറയും.... എന്തോ കാര്യം സാധിക്കാനാണീ സ്നേഹ കൂടുതലെന്ന് ...
ഇതൊക്കെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനുള്ള കഴിവ് ഭാര്യമാർക്കൽപ്പം കൂടുതലാന്ന് തന്നെ പറയാം...!!
ഇന്നലെ ഞാനും ഇത്തിരി സ്നേഹം കൂട്ടി കാണിച്ചു അവളോട് ..
ഉടനവൾ ചോദിച്ചു .. വളയോ മാലയോ... രണ്ടായാലും നടക്കില്ല..
പറഞ്ഞത് നേരാ ഞാൻ ഉദ്ദേശിച്ചത് അത് തന്നെ.... ഞാൻ പറഞ്ഞു
ഇത്തിരി കുടുക്കിലാണ് മോളെ നീ ആ വള ഇങ്ങു ഊരി താ ഒന്നു പണയം വയ്ക്കാനാണ്.....!!
ഉടനവൾ പറഞ്ഞു
അയ്യെടാ ആ പൂതി മനസ്സിൽ വെച്ചാ മതീ നടക്കില്ല.... ഊരി തന്നതൊന്നും ഇതുവരെ ഇങ്ങോട്ട് എത്തിയിട്ടില്ലെന്ന്
പിന്നെ തുടങ്ങിയില്ലേ കൊണ്ട് പോയതിൻ കണക്ക് പറച്ചിൽ കേട്ടപാടെ തല കറങ്ങുന്നത് പോലെ തോന്നി..
ശരിയാണ് കൊണ്ട് ബാങ്കിൽ വെച്ചതല്ലാതെ ഒന്നും എടുത്തു കൊടുക്കാൻ പറ്റിയില്ല.. അതവൾക്കും അറിയാം എന്നാലും ഇടക്കിടെ ഇതിങ്ങനെ പറഞ്ഞാ ഞാൻ എടുത്തു കൊടുത്താലോ എന്ന അതി ബുദ്ധി.
ഏതായാലും അതും നടന്നില്ല ഇതും നടക്കില്ല..!!
കാര്യ സാധ്യത്തിനു വേണ്ടി കാണിക്കുന്ന സ്നേഹത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടയിൽ അവൾ പറഞ്ഞു...
ഇന്നലെ നിങ്ങളുടെ പോക്കറ്റിൽ നിന്നും ഞാൻ 50രൂപ എടുത്തു... ഏ എന്തിന് നിനക്കിപ്പോ എന്തിനാണ് പൈസ...എന്ന് ഞാൻ ചോദിച്ചു..... . ഉടനവൾ പറഞ്ഞു.. എനിക്കല്ല ഉണ്ടിക പെട്ടിയിൽ ഇടാൻ... അത്ഭുതം ഊറി ചോദിച്ചു ഞാൻ.. ആ ഉണ്ടിക പെട്ടിയിൽ ഇപ്പ എത്ര രൂപ ആയിക്കാണും... ഉടനവൾ... അറിഞ്ഞിട്ടെന്തിനാ അതും കൂടി പുട്ടടിക്കാനല്ലേ... അതവിടെ തന്നെ ഇരിന്നോട്ടേ.. വല്ല അത്യാവശ്യം വരും നേരം നോക്കാം..!!
അങ്ങനെ രാവിലെ ജോലിക്ക് പോകാൻ നേരത്ത് അവൾ പറഞ്ഞു... നിങ്ങളെ ഫോണിൽ ഒരു ഭവതി വിളിച്ചിരുന്നു.. ആരാന്ന് നീ ചോദിച്ചില്ലേ..എന്ന് ഞാൻ ചോദിച്ചു....
ഇല്ലാ അതിനു മുമ്പ് കട്ടാക്കി.എന്നവൾ. പിന്നൊരു ചോദ്യവും ആരാ ഈ ഭവതി എനിക്കിന്നറിയണം...
ഞാൻ പറഞ്ഞു.. ആ എനിക്കെങ്ങനെ അറിയാനാടി... വല്ലവരും നമ്പർ തെറ്റി വിളിച്ചതാവും... അങ്ങനെ അതിനെ ചൊല്ലി ഒന്നും രണ്ടും പറഞ്ഞ് ഉടക്കി.. അവളുടെ കരച്ചിലും തുടങ്ങീ ഇതിടക്ക് കാണാറുള്ളത് കൊണ്ട് ശീലമായി മനസ്സിനു...എന്നാലും ഓരോന്നും പറഞ്ഞ് അവളെ വേദനിപ്പിക്കേണ്ടെന്ന് പല വട്ടം തോന്നിയിട്ടുണ്ട് അതൊന്നും പലപ്പോഴും ഓർക്കാറില്ല എന്ന് മാത്രം......!!
ഈ ഉടക്കു കാരണം രാവിലത്തെ മൂഡും പോയി ഇന്നിനി ജോലിക്കു പോയാൽ ഒരു ഉഷാറും കാണില്ല.
അങ്ങനെ
നേരെ ബസ്റ്റോപ്പിലേക്ക് നടന്നു
കുറച്ചു നേരം കഴിഞ്ഞപ്പോ മൊബൈലിലേക്ക് ഒരു കോൾ വന്നു ഞാൻ എടുത്തു നോക്കി...
അവളാണ് ... ഒന്നു രണ്ടു വട്ടം ബിസിയാക്കി... പിന്നെ എടുത്തു ഞാൻ ഇത്തിരി ഗൌരവത്തോടെ ചോദിച്ചു.. ഉം എന്താ....
ഉടനവൾ പറഞ്ഞു വരും നേരം മീൻ വാങ്ങി വരണം... പിന്നെ വള ബാഗിൽ വെച്ചിട്ടുണ്ട്...
ഇതും പറഞ്ഞവൾ ഫോണും കട്ടാക്കി...
ഞാൻ ബാഗ് തുറന്നു നോക്കി ശരിയാണ് വള അവൾ ബാഗിൽ വച്ചിരിക്കുന്നു...
വൈകിട്ട് അവൾക്ക് ഏറെ ഇഷ്ടവും ഉള്ള മീനായ മത്തിയുമായ് വീട്ടിലെത്തി...
മീൻ വാങ്ങി വെക്കും നേരം അവളോട് ചോദിച്ചു.....
അല്ല നീ അല്ലേ ഇന്നലെ പറഞ്ഞത് വള തരൂലെന്ന് പിന്നെ എങ്ങനെ മനസ്സുമാറി...
ഉടനവൾ പറഞ്ഞു...
എനിക്കു താങ്ങായി നിങ്ങൾ മാത്രമേ ഉള്ളൂ....
ആ നിങ്ങൾ തളരുമ്പോൾ ഞാൻ കൂടി അറിയുന്നുണ്ട്...
എനിക്കു സ്നേഹിക്കാൻ നിങ്ങളെയുള്ളൂ.... തിരിച്ച് എന്നും സ്നേഹിച്ചില്ല എങ്കിലും അതൊന്നിടക്ക് ഓർത്താമതി....
ആ വാക്കുകൾ ഒരായിരം വട്ടമെൻ മനസ്സിനെ കീറി മുറിച്ചു ....
ശരിയാണ് വീട്ടിലും ഒരു മാലാഖയുണ്ട്... നാം കണ്ടില്ലെന്ന് നടിച്ച് ഒഴിയും നേരം മനസ്സ് പിടക്കുന്ന മാലാഖമാർ...
വാക്കുകൾ കൊണ്ടും അല്ലാതെയും കുത്തിനോവിച്ചിട്ടും താലി ചരടിൽ മാത്രം സ്വപ്നം കണ്ട് കഴിഞ്ഞു കൂടുന്ന മാലാഖമാർ...
അവർക്കായ് സ്നേഹപൂര്‍വ്വം
ഈ കഥ ഇവിടെ ഇരിക്കട്ടെ...

കഥ അല്ലിത് ജീവിതം

കഥയായാലും കവിതയായാലും... ചില വരികള്‍ ഉടലെടുക്കുന്നത് ജീവിതത്തില് നിന്ന് മാത്രം...
കഥയും കവിതയും ജീവിതമാല്ലെങ്കില്‍ പോലും...


സൗന്ദര്യം

സൗന്ദര്യം ഉള്ളവരോട് കുറച്ചു നിമിഷത്തേക് സ്നേഹംതോന്നാം എന്നാല്‍ സ്വഭാവം അറിഞ്ഞാല്‍ ആ അകല്‍ച്ച ഒരുപാട് കാലത്തെക്കായിരിക്കും...
അതുകൊണ്ട് തിരഞ്ഞെടുക്കുമ്പോള്‍ പ്രാധാന്യം ഭംഗിക്ക് കൊടുക്കാതിരിക്കുക....

- നിസാര്‍ വടക്കേതില്‍ -

2016, മാർച്ച് 20, ഞായറാഴ്‌ച

ഓർക്കാൻ നമ്മുടെ ആ കുട്ടിക്കാലം..

Saeed,
ഓർക്കുന്നുവോ നമ്മുടെ ആ കാലം..
ഞാൻ നിന്നോടൊപ്പം കളിക്കാനും ഉമ്മമ്മാന്റെ സ്നേഹത്തിനുമായ് മണ്ണാർക്കാട് വന്നിരുന്ന ആ കാലം..
ഒരു ദിവസം ലീവ് കിട്ടിയാൽ ഓടി എത്താൻ എനിക് അന്നു ഏറ്റവും ഇഷ്ട്ടം അങ്ങോട്ടായിരുന്നു..
കാരണം നിനക്ക് തന്നെ അറിയാലൊ..
അന്നു നാം കുന്തിപ്പുഴയിൽ കുളിക്കാൻ പോയിരുന്ന കാലം..
സൈക്കിൾ വാടകക്ക് എടുത്ത് നമ്മൾ കറങ്ങിയിരുന്നു അന്നു..
5 രൂപയായിരുന്നു അന്ന മണിക്കൂറിനു..
അന്നു ആദ്യം പോകുക കുന്തിപ്പുഴയിൽ ആയിരുന്നു..
നീന്താൻ അറിയാത്ത നമ്മൾ അതികം ആഴമില്ലാത്ത ആ തണുത്ത വെള്ളത്തിൽ ഒരുപാട് നേരംഅങ്ങെനെ കളിക്കുമായിരുന്നു..
കയ്യിൽ ചില്ലറ വല്ലതും ഉണ്ടെൽ പുഴയുടെ അരികിൽ ഉള്ള ഒരു തട്ടുകട ഓർക്കുന്നോ നീ..?
അതിൽ നിന്നും വല്ലതും വാങ്ങി കഴിചു പിന്നെം വെള്ളത്തിലെക്ക് തന്നെ..
എന്തു രസമായിരുന്നെടാ ആ കാലം..
മനസ്സ് എന്തു ശാന്തമായിരുന്നു..
അന്നത്തെ പുഴ വെള്ളം പോലെ.. തെളിഞ്ഞ മനസ്സായിരുന്നു അന്നു നമുക്കും. എല്ലാവർക്കും..
പിന്നീട് നമ്മൾ നിന്റെ ഇഷ്ട വിനോദമായ കാസറ്റ് വാങ്ങാൻ പോകുമായിരുന്നു..
എത്ര തിരഞ്ഞാലും കിട്ടില്ല നിനക്ക്..
ഇനി വാങ്ങിയാലൊ എന്റെങ്കിലും പറഞ്ഞു നീ അതു മാറ്റാൻ പോകും..
ഓർക്കുന്നുണ്ടൊ റോഡ് സൈഡിൽ കറുത്ത ഒരു കച്ചോടക്കാരൻ..?
എത്ര വെറുപ്പിചു നീ അയാളെ അന്നു..
പിന്നീട് അങ്ങാടിയിലൂടെ വെറുതെ അങ്ങെനെ നടകുമായിരുന്നു..
ഇടക്കൊക്ക കുടു ബെക്കറിയിൽ പോയി എന്തെലും കഴിക്കും..
അന്നു എല്ലാം സെലെക്റ്റ് ചെയ്യ നീയാ. നിന്റെ ചൊയിസ് ആയിരുന്നു എല്ലാം ബെക്കറിയിൽ..
എല്ലാം കഴിഞ്ഞു തട്ടുകടയിൽ നിന്നും ബോട്ടിയും ദോഷയും..
പിന്നെ കോഴിമുട്ട.. എല്ലാം തിന്നു പോരുംബോൾ നീ കയ്യിൽ കൂട്ടും നമ്മൾ ഇതു വീട്ടിൽ ഉണ്ടാക്കുക ആണെൽ ഇത്രെയെ ആകൂ എന്നൊക്കെ..
നീ ഓർക്കുന്നോ നമ്മുടെ ഉമ്മമ്മ നമുക്ക് ഒരു കൊഴിയെ വാങ്ങി തന്നപ്പോൾ ഞങ്ങൾപൊരിചോളാം എന്നുപറഞ്ഞു പൊരിച്ചത്..?
തീ കൂടുതൽ വെച്ച് അന്നു പുറം കരിഞ്ഞു പക്ഷെ ഉള്ളിൽ രക്തം ഉണ്ടായിരുന്നു അപ്പൊളും..
എന്തു സ്നേഹമായിരുന്നു ഉമ്മമ്മാക്ക്..
ആ സ്നേഹം നമുൿവേറേ എവിടുന്നെങ്കിലും കിട്ടിയിട്ടുണ്ടൊ..? നീ നിന്റെ നെഞ്ജിൽ കൈ വെച്ചു പറഞ്ഞെ..
സ്നേഹം നമുക്ക് കിട്ടിയിട്ടുണ്ട്..
ഉമ്മ ഉപ്പ അങ്ങെനെ എല്ലാം..
പക്ഷെ അങ്ങെനെ ഒരു സ്നേഹം അതിനി ഇല്ലാ..
ആ അദ്യായം തീർന്നെടാ..
എത്ര രാത്രി വൈകി വന്നാലും എവിടെ തെണ്ടാൻ പോയതായിരുന്നെടാ എന്നൊരു ചോദ്യമുണ്ടായിരുന്നു.. അതിന്നും കാതിൽ കേൾക്കും ടാ ഉമ്മമ്മാനെ ആലോചിക്കുംബ്ബോഎൽ..
നമ്മെ സന്തോഷിപ്പിക്കാൻ എത്ര ക്യാഷ് എന്തെല്ലാം വാങ്ങാൻ.. കയ്യിൽ ഒന്നുമില്ലെലും നമ്മുടെ സന്തോഷം അതായിരുന്നു വലുത്..
കളികാൻ കാർ വാങ്ങാൻ പോറാട്ട.. പിന്നെ കേക്ക് അങ്ങെനെ എന്തെല്ലാം..
ഓർക്കുന്നോ നീ ആഴ്ചയിൽ ഒരിക്കൽ അങ്ങാടിയിൽ പോകും സാദനം വാങ്ങാൻ നമ്മെയും കൂട്ടി..
അന്നു നമുക്ക് പെരുന്നാളാ..
ഉമ്മു നിന്നെ തല്ലുംബ്ബോളൂം ഉമ്മമ്മ ആയിരുന്നു രക്ഷിക്കുക..
ഓർക്കുംബ്ബോൾ ഇപ്പോളും മനസ്സിൽ ഒരു നീറ്റലാണെടാ..
എന്നാലും നമ്മൾ ഭാഗ്യവാന്മാരാടാ.. ആ സ്നേഹം കിട്ടിയില്ലെ നമുക്ക്.. ആ വാൽസല്യം ആ കരുതൽ എല്ലാം നമുക്ക് കിട്ടിയില്ലെ..
നമ്മുടെ കുടുംബത്തിൽ എത്ര പേർക്ക് കിട്ടി അതു..?
ഒരു പക്ഷെ കൂടുതൽ നമുക്കായിരിക്കും കിട്ടിയിരിക്കുക അല്ലെ..?
ഇപ്പോളും കാതിൽ മുഴങ്ങും ഓർക്കുംബ്ബോൾ ആ വിളി..
കുഞ്ഞൂട്ട്യെ.. സയദെ.. എന്നുള്ള ആ വിളി..
പത്തായപ്പുര അന്നു നമുക്ക് ക്വീൻസ് ബസ്സും കാറും എല്ലാം ആയിരുന്നു..
ഞാൻ ആയിരുന്നല്ലോ എപ്പോളും ഡ്രൈവർ..
രാത്രി അവർ കാണാതെ സീരിയൽ കാണാൻ ചേട്ടന്റെ അടുത്തേക്ക് ഓടും..
എന്നിട്ട് നമ്മെ വിളിക്കാൻ ദേഷ്യപ്പെട്ടു കൊണ്ട് ഉമ്മയോ ഉമ്മുവോ വരും. എന്നാൽ വന്നാലോ അവരും നിൽക്കും അവിടെ നീ ആലൊജിച്ചു നോക്കിയെ ശെരിക്കും ഷയ്ത്താൻ പെട്ടി തന്നെ അല്ലെ ഉമ്മമ്മ പറയുന്ന പോലെ..
അവിടെ വന്നാൽ എന്നും നമുക്ക് പെരുന്നാളാ..
കുഞ്ഞാമ്മയും റാഷിയും ആരിഫും അങ്ങെനെ എല്ലാവരും കൂടുന്ന ആ കാലം..
മുറ്റത്തുള്ള നാവിൾ മരത്തിന്മെൽ പൊത്തിപ്പിടിചു കയറി നാവിൾ അറുക്കുന്നതും അതിൽ ഊഞ്ഞാൽ കെട്ടി ആടിയിരുന്നതു എല്ലാം ഒരു കാലം.. ഇനി തിരിചു കിട്ടാത്ത കാലം..
നിനക്കൊരു സൈക്കിൾ ഉണ്ടായിരുന്നു പക്ഷെ അതു റോഡിലെക്ക് കൊണ്ടു പോകുക ആയിരുന്നു ഏറ്റവും വലിയ കഷ്ടം കാരണം റോഡ് ഇല്ലല്ലൊ സ്റ്റെപ്പ് ആയിരുന്നില്ലെ..
എന്നാൽ അവിടം ഇപ്പോൾ റോഡായി..
നീ അന്നും ഒരു ഭ്രാന്തനായിരുന്നു കളിയുടെ കാര്യത്തിൽ..
നമുക്കൊരു ബേറ്റ് ഉണ്ടായിരുന്നു. പന്തു അടിചാൽ പോകാൻ നമ്മൾ അതിൽ റബ്ബർ അടിചു വെച്ചിരുന്നു അല്ലെ..?
പന്തു കളിയിലും അന്നു നീ ആയിരുന്നു മുന്നിൽ
എനിക്ക് താൽപര്യമില്ലെൽ പോലും ഞാൻ നിന്റെ കൂടെ നിന്നു തരും.. കാരണം അതു കഴിഞ്ഞു വേണം നമുക്ക് കറങ്ങാൻ പോകാൻ..
ഓർക്കുന്നോ ഒരു പെരുന്നാൾക്ക് നമ്മൾ രണ്ടു പേർ മാത്രം ഫാന്റസി പാർക്കിൽ പോയി..
ഒരു റൈഡിൽ കയറി നിനക്ക് തലചുറ്റലും അങ്ങെനെ എന്തൊക്കെ..
അന്നു ആപ്പാപ്പ നമ്മെ എങ്ങോട്ടോക്കെ കൊണ്ടുപോകും.
ഉമ്മമ്മാന്റെ ബാകി ആയിരുന്നു ആപ്പാപ്പ  അല്ലെ..?
ഒരു ദിവസം പാടത്തു നിന്നും കൊറ്റിയെ കിട്ടി ഓർക്കുന്നോ അതു..? ആഹ് പാടത്തിന്റെ കാര്യം പറഞ്ഞപ്പോളാ ഓർത്തെ പശു നെല്ലും വാഴയും നഷിപ്പിക്കാൻ വരുംബോൾ നമ്മൾ വടിയും എടുത്തോണ്ട് ഓടും...
ഗേറ്റ് പൊക്കി കൊണ്ടു പോയി വിറ്റതും കംബി വിറ്റതും എല്ലാം ...
ആകെയുള്ള വരുമാനം നമുക്ക് ആ പഴയ മാർക്കറ്റ് ആയിരുന്നു..
ചേട്ടന്റെ വീട്ടിൽ പോയി ക്യാഷ് എടുത്തു ലവ് ബെർട്സിനെ വാങ്ങി തല്ലു കൊണ്ടതും.. അവസാനം സാജൻ വന്നു പൊക്കിയതും.. ആഹ് അങ്ങെനെ ഓർക്കാം എന്തൊക്കെ..
ഉമ്മമ്മാന്റ്വ് ക്യാഷ് ബസ്സിൽ പോയിട്ട് തിരഞ്ഞു നടന്നു അവസാനം കിട്ടിയതും അതിന്റെ സന്തോഷത്തിൽ നമുക്കന്നു ഐസ്ക്രീം വാങ്ങിത്തന്നതും ഇന്നെലെ കഴിഞ്ഞപൊലെ..
ആഹ് ഇനി തിരിചു കിട്ടില്ല ആ കാലം..
ആർക്കും..
ഇനി വരുന്ന തലമുറക്ക് കിട്ടുമോ അങെനെ ഒരു കാലം ഓർക്കാൻ..?
ഓർമ്മകൾ അയവിറക്കുകയാണെൽ ഇനിയും ഉണ്ടെഴുതാൻ ഒരുപാടി..
അതൊന്നും വരികളിലൂടെ വർണ്ണിച്ചാൽ മതിയാകുകയും ഇല്ലാ.
അതോണ്ട് ഇവിടെ നിറുത്തുന്നു..
എന്നു..
നിസാർ മുഹമ്മദ് വടക്കേതിൽ


വരും തലമുറക്ക് വേണ്ടി...

കരുതി വെക്കാം നമുക്കീ ചിത്രമെങ്കിലും.. വരും തലമുറക്ക് കാണിക്കാന്‍ ഇങ്ങേനെയൊക്കെ ഉണ്ടായിരുന്നു എന്ന് പറയാന്‍....




നിസാര്‍  വടക്കേതില്‍ 

2016, മാർച്ച് 19, ശനിയാഴ്‌ച

ദൈവം എനിക്കായ് നല്‍കിയ കൂട്ടുകാര്‍

എവിടെ പോയാലും ഹ്രദയം കൊണ്ടടുത്ത് നില്‍ക്കുന്ന കുറച്ചു കൂട്ടുകാര്‍ എനിക്കും ഉണ്ട്.. എന്നില്‍ നിന്നും ഒന്നും ആഗ്രഹിക്കാത്ത..
അതാണ്‌ ഇന്നെന്‍ ആകെയുള്ള സബാദ്യം..
എന്തുണ്ടെലും അരികിലെത്താന്‍ കഴിയില്ലെലും ഒരു വാക്കിലൂടെ എന്നെ സമാധാനിപ്പിക്കുന്ന കാര്യങ്ങള്‍ ചോദിച്ചറിയുന്ന ഒരു പറ്റം നല്ല മനസ്സില്‍ ഉടമകള്‍...
ദൈവം എനിക്കായ് നല്‍കിയ അനുഗ്രഹം...

നിസാര്‍  വടക്കേതില്‍

2016, മാർച്ച് 18, വെള്ളിയാഴ്‌ച

രാത്രി മഴ

രാത്രി മഴ പെയ്തപ്പോള്‍ ഞാന്‍ തപ്പി നോക്കി എന്‍ അരികില്‍ എന്‍ നല്ല പാതിയെ...
എന്‍ കൈതണ്ടം തലയിണയാക്കി കവിളില്‍ ചേര്‍ത്ത് പിടിച്ചുറങ്ങുന്ന അവളെ എന്‍ മാറോട് ചേര്‍ക്കാന്‍...
എന്നാല്‍ ...
ഞാന്‍ അറിയുന്നു ഇന്ന് ഞാന്‍ പ്രവാസി ആണെന്ന്...

- നിസാര്‍ വടക്കേതില്‍-

സ്നേഹമുള്ള കൂട്ടുകാര്‍

നല്ലൊരു സൌഹ്രദം ഇല്ലെന്നു നമുക്ക് തോന്നുന്നു എങ്കില്‍ നാം ഒന്നോര്‍ക്കുക.. നാം മാറാന്‍...
സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അകന്നു നില്‍ക്കും നിന്നെ അറിയാത്ത കൂട്ടുകാര്‍..
നിന്റെ അടുക്കല്‍ ഒന്നുമില്ലെന്ന് അറിയുമ്പോള്‍ അകലും നിന്നില്‍ നിന്നും പലതും ആഗ്രഹിക്കുന്ന കൂട്ടുകാര്‍...
അധികാരമില്ലെന്ന് അറിയുമ്പോള്‍ അകലും അധികാരമോഹികളായ നിന്‍ കൂട്ടുകാര്‍...
എന്നാല്‍ നിന്നെ മനസ്സിലാക്കിയ നിന്‍ സ്നേഹം മനസ്സിലാക്കിയ നിന്നെ സ്നേഹിക്കുന്ന കുറച്ചു നല്ല ഹ്രദയങ്ങള്‍ എപ്പോളും ഉണ്ടാകും..
ഒരു പക്ഷെ അവര്‍ നിനോട് അടുത്തെന്ന് വരില്ലാ കാരണം നിന്നില്‍ നിന്നും അവര്‍ ഒന്നും ആഗ്രഹിക്കുന്നില്ല..
അത് കാണാതെ പോകുന്നതാണ് നമുക്കെല്ലാം പറ്റുന്ന തെറ്റുകള്‍...

- നിസാര്‍ വടക്കേതില്‍ -

നീ നല്‍കിയ മധുരമായ ഓര്‍മ്മകള്‍


നിന്‍ സ്വരം ഇന്നെനിക്ക് കാതുകളില്‍ എത്തിക്കാന്‍ മൊബൈല്‍ വേണം...
നിന്‍ മുഖം എന്‍ കണ്ണുകളില്‍ എത്തുക്കാനും വേണം...
കണ്ണടച് നിന്‍ മുഖവും നിന്‍ സ്വരവും ഓര്‍ക്കാന്‍ നീ എനിക്ക് നല്‍കിയ പഴയ മധുരിക്കും ഓര്‍മ്മകള്‍ മാത്രം മതി...

- നിസാര്‍  വടക്കേതില്‍-

നിന്നെ ഞാന്‍ അറിഞ്ഞപ്പോഴേക്കും

ഹല്‍വ കുട്ടീ...
നിന്നെ ഞാന്‍ അറിഞ്ഞപ്പോഴേക്കും..
എന്നെ നീ അറിഞ്ഞപ്പോഴേക്കും...
അകലേണ്ടി വന്നു നമുക്ക്...
പ്രവാസമെന്ന ലോകത്തേക്ക്...
വീണ്ടും കാത്തിരുന്നു നാം... 
പ്രനയസാന്ദ്രമാം ആ ദിവസത്തെക്കായ്...
വീണ്ടും വീണ്ടും നാം കാത്തിരിക്കുന്നു....

-നിസാര്‍  വടക്കേതില്‍-

2016, മാർച്ച് 17, വ്യാഴാഴ്‌ച

ഇനി എന്ന് പഠിക്കും മനുഷ്യാ...

ഇനിയും എന്താ ചിന്തിക്കാത്തത് നാം...
ഇനിയും എത്ര പഠിക്കണം നാം..
ദൈവം കാണിച്ചു തന്നു വരള്‍ച്ചയിലൂടെയും മറ്റും...
എന്നിട്ടും പഠിച്ചില്ല...
വീണ്ടും വീണ്ടും നശിപ്പിച്ചു കാടുകളും മേടുകളും...
പുഴകള്‍ വറ്റി വരണ്ടിട്ടും വീണ്ടും നികത്തി പാടങ്ങള്‍...
ഇനിയും എങ്ങോട്ട് നാം ...?
ഒരുനാള്‍ നാം തിരിച്ചറിയും കാലഹരണപ്പെട്ടു പോകുന്ന മൂല്യങ്ങളെ...
ഓര്‍ത്തു പോകുന്നു എവിടെയോ വായിച്ചത്.. ഇനിയൊരു യുദ്ധം ഉണ്ടാകുകയാണേല്‍ വെള്ളത്ത്തിനാകും എന്ന വരികള്‍....

- നിസാര്‍ വടക്കേതില്‍ -

ഓര്‍ക്കുക എന്നും...

നമ്മെ മറക്കാതിരിക്കാന്‍ നാം നമ്മുടെ പ്രവര്‍ത്തിയില്‍ നിന്നും മാത്രകയാക്കി കൊടുക്കുക..
എന്നാല്‍ എവിടെയും നാം ഓര്‍ത്തിരിക്കും...

-നിസാര്‍ വടക്കേതില്‍-

പ്രവാസം...

കാലം നമ്മെ അടുപ്പിച്ചു..
എന്നാല്‍ ആ കാലം തന്നെ നമ്മെ അകത്തി..
നാം അടുക്കാന്‍ കൊതിചു..
കാലം നമ്മെ വേര്‍പ്പെടുത്തി...
നിന്‍ പുഞ്ചിരിയും നിന്‍ ഒര്മകലുമായ് ഞാന്‍ ഇവിടെ കഴിയുമ്പോള്‍...
കാലത്തിനു നമ്മെ വേര്‍പ്പെടുത്താനെ കഴിയു,,, നിന്‍റെ ഓര്‍മകളെ എന്നില്‍ നിന്നും വേര്‍പ്പെടുത്താന്‍ കഴിയില്ലാ....

നിന്‍ അരികില്‍ എത്തും ഞാന്‍ ഒരുനാള്‍ എന്‍റെ ഹല്വ്വക്കുട്ടിക്ക്...

_നിസാര്‍ വടക്കേതില്‍ -

അന്യം നിന്ന് പോകാതിരിക്കാന്‍....

നമ്മളില്‍ നിന്നും അല്ലേല്‍ സമൂഹത്തില്‍ നിന്നും അന്യം നിന്ന് പോകുന്ന കാര്യങ്ങളില്‍ അന്യം നിന്ന് പോയല്ലോ എന്നാലോചിച്ചു സങ്കടപ്പെട്ട് സമയം കളയാതെ നമുക്കെങ്ങേനെ അത് നിലനിര്‍ത്താന്‍ കഴിയും എന്നോര്‍ക്കണം...
അതിനായ് പരിശ്രമിക്കണം... നമ്മെ കൊണ്ട് കഴിയുംപോല്‍...
അതില്‍ അനാചാരവും അന്ധവിശ്വാസവും കടന്നു കൂടാതിരിക്കാന്‍ നാം ശ്രമിക്കുക...
നല്ല നല്ല ആചാരങ്ങള്‍ വളരട്ടെ നിലനില്‍ക്കട്ടെ സമൂഹത്തില്‍...
അത് തലമുറകളായ് കൈ മാറാന്‍ ശ്രമിക്കുക

ഭാര്യ...

നല്ല ഒരുപാട് കാമുകിമാരെ നമുക്ക് കിട്ടാം... കാരണം അവരുടെ ലോകത്ത് നാം മാത്രമേ ഉണ്ടാകു..
എന്നാല്‍ നല്ലൊരു ഭാര്യയെ കിട്ടാന്‍ പുണ്യം ചെയ്യണം
നമ്മെ പോലെ നമ്മുടെ വീട്ടുകാരെയും സ്നേഹിക്കുകയും.. നമ്മുടെ അഭാവത്തില്‍ നമ്മുടെ മക്കളെയും സ്വത്തും വീടും സംരക്ഷിക്കുന്ന ഒരു ഇണ അതിനു ഭാഗ്യം തന്നെ വേണം....
-നിസാര്‍ വടക്കേതില്‍ -

ഇന്നെന്‍ വരികളെല്ലാം നിനക്കായ്‌ മാത്രം...

ഇന്നെന്‍ ചിന്തകളിലും സ്വപ്നങ്ങളിലും നിന്‍ മുഖം മാത്രം...
അകലെയില്ലെങ്കിലും ഇന്നെനിക്ക് ഓര്‍ക്കാന്‍ അന്ന് നീ സമ്മാനിച്ച മധുരമായ ഓര്‍മ്മകള്‍ മാത്രം...
ഹല്‍വ കുട്ടീ... നിനക്കായ്‌ മാത്രം....
-നിസാര്‍ വടക്കേതില്‍--

ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുക സഹായിക്കുക...

ഇന്നു എന്ത് ചെയ്യുമ്പോളും മനസ്സില്‍ അത് കുറിച്ച് വെക്കുന്നു പലരും ഞാന്‍ അതവനു ചെയ്തു കൊടുത്തല്ലോ എന്ന്...
കാരണം പ്രതിഫലം പ്രതീക്ഷിച്ചു തന്നെ ചെയ്യുന്നവ..
എന്നാല്‍ ഒരു കാലം ഉണ്ടായിരുന്നില്ലേ ഒന്നും പ്രതീക്ഷിക്കാതെ സഹായം ചെയ്തു ക്ടുത്തിരുന്ന നല്ല മനസ്സില്‍ ഉടമയായ കുറച്ചു പേര്‍...
ഇന്നും ഉണ്ട് എവിടെയൊക്കെയോ....

- നിസാര്‍  മുഹമ്മദ്‌  വടക്കേതില്‍-

2016, മാർച്ച് 15, ചൊവ്വാഴ്ച

2016, മാർച്ച് 11, വെള്ളിയാഴ്‌ച

മരണം...

മരണം എന്ന നിൻ ഈ ഓർമ്മകളും ചിന്തകളും..
വരികളിലും..
വാക്കുകളിയും ചൊരിയുക എന്നത് നിഷ്പ്രയാസം ചങ്കേ..
ഇന്നു ലോകത്തിൽ നടക്കുന്നതും അതു മാത്രം...
എന്നാൽ അതു ജീവിതത്തിൽ എത്തിക്കുക പ്രയാസകരവും..
അതിലാണു നമ്മൾ വിജയിക്കേണ്ടത്.. എന്നാലേ നമുക്ക് വിജയമുണ്ടാകൂ...
ഇവിടെയും അവിടെയും....
- നിസാർ മുഹമ്മദ് വടക്കേതിൽ-

2016, മാർച്ച് 9, ബുധനാഴ്‌ച

മനുഷ്യന്

അവസ്ഥകൾക്കനുസരിച്ച്‌ മാറുന്ന മനുഷ്യനു
മറ്റുള്ളവരുടെ അവസ്ഥ വേഗം മനസ്സിലാക്കാൻ സാധിക്കും.
എന്നാൽ അതു മനസിലാക്കാൻ കഴിയുന്നില്ല എന്നു
മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അവൻ നടത്തുന്ന
ശ്രമങ്ങൾ വിജയിക്കുമ്പോഴാനു മനുഷ്യൻ മൃഗം ആകുന്നതു.
മറിച്ച്‌ സ്വന്തം മനസ്സിനെ നിയന്ത്രിക്കുവാൻ കഴിയുമ്പൊൾ മനുഷ്യനെക്കാൾ വലിയ നന്മ ഭൂമിയിൽ ഇല്ല.
എന്നാൽ ഇന്നു സ്വന്തം മനസിനെപ്പൊലും നിയന്ത്രിക്കാൻ കഴിവില്ലാത്തവനാണു നീ എന്നു
മനുഷ്യാ നീ മറക്കരുത്‌.

2016, മാർച്ച് 8, ചൊവ്വാഴ്ച

Have a nice day.

ചെയ്തു തീർക്കാൻ കടമകൾ ബാക്കി നിൽക്കെ..
ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കാലചക്രം അതിവേഗം എവിടെയ്ക്കൊ ഓടി ഒളിക്കുന്നു...
എങ്കിലും ഒരു പ്രഭാതം കൂടെ നമുക്കു വേണ്ടി ഉദിച്ചുയർന്നു.
സമയം തക്കത്തിൽ ഉപയൊഗിക്കുക്ക.

എല്ലാവർക്കും ശുഭദിനം....

നല്ലൊരു നാളെക്ക്..
പുതിയ ചിന്തകളുമായി..
നല്ല നല്ല സ്വപ്നങ്ങൾ പൂവണിയട്ടെ എന്നു...

പ്രണയം...

നിന്നോടെനിക്ക് കാമമല്ലാ പ്രണയമാണെന്നറിഞ്ഞിട്ടും..

നിൻ അഴകാർന്ന ശരീരത്തിനല്ല നിൻ സ്നേഹമുള്ള ഹ്രദയത്തിനാണെൻ മനം കൊതിക്കുന്നതെന്നറിഞ്ഞിട്ടും...

എന്തിനു നീ എന്നിൽ നിന്നകലാൻ ശ്രമിക്കുന്നു...?

അന്നു നിൻ നെറുകയിൽ ചുംബിച്ചത് നിൻ മാറിലായിരുന്നേൽ ഇന്നു നിൻ ശ്രമത്തിനൊരു അർഥമുണ്ടായിരുന്നേനെ പ്രിയേ...

-നിസാർ വടക്കേതിൽ-


ഇളം പൈതലിൻ ചിരിയിൽ...

വാവയുടെ ആ കുഞ്ഞിളം ചിരിയിൽ..
ആ കുസൃതിയിൽ..
നിഷ്കളങ്കമായ ആ ചിരിയിൽ..
മനം മറന്നു നീ ലാളിക്കുംബോൾ..
ഓർക്കുക ഫസ്രിയാ..
ആ സമ്മാനം നിനക്ക് തന്ന നിൻ നല്ലപാതിയെ..
നിന്നെ സ്നേഹിക്കുന്ന നിന്റെ അഷ്രഫിക്കയെ...😍😍

-നിസാർ വടക്കേതിൽ-


2016, മാർച്ച് 4, വെള്ളിയാഴ്‌ച

ജനമദിനാശംസകൾ അഷ്രഫ്‌ ക്കാ...

ഒരു പാട് കാലം ദോസ്തിനെ ഇതുപോലെ നയിക്കാനും..
ഒരുപാട് കാലം ആര്യോഗത്തോടെ ജീവിക്കാനും..
ഒരുപാട് വൊയിസ് ക്ലിപ്പുകൾ അയക്കാനും..
എന്നെ ഇടക്കിടെ ചീത്ത പറയാനും..
നല്ല പാതിയുമായ ആഷിഫയോടൊത്ത് പ്രണയം ത്തോടെ ഈ ആയുസ്സിലും പിന്നെ സ്വർഗ്ഗത്തിലും കഴിയാനും..
മോനോട് കൂടി വാൽസല്യത്തിലും പിന്നെ മോന്റെ സ്നേഹത്തിലും..
അതിനു ശേഷം പേരക്കുട്ടികളുടെ മുത്തച്ചനായും..

അങ്ങെനെ അങ്ങെനെ ജീവിതത്തിന്റെ എല്ലാ സുന്ദര മുഹൂർത്തതിനും സാക്ഷിയായ് ജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നെല്ലാം ആശസിച്ചു കൊണ്ടു ഞാൻ നേരുന്നു..
ജീവിത ആയുസ്സിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു പോയി എന്ന ഓർമ്മപ്പെടുത്തലോടെ...
ഒരു ജനംദിനം കൂടി...
ഓർക്കുക ഇത്രയും കാലം എന്തു ചെയ്തു എന്നു..
ഇനി എന്തു ചെയ്യാൻ കഴിയും എന്നു..

-നിസാർ വടക്കേതിൽ & ഹുസ്ന നിസാർ-


ആശംസകൾ ജന്മദിനം
അഡ്മിനു ജന്മദിനാശംസകൾ

അഴകുള്ള നിൻ മനസ്സാണെനിക്കാവിഷ്യം...


നിസാർ വടക്കേതിൽ

പ്രവാസം...

പ്രവാസം ഒരു ലഹരിയാണ്.. അതില്‍ നിന്നും മോചനം ചുരുക്കം ചിലരില്‍ മാത്രം...
മോചനം ആഗ്രഹിച്ചു പലരിലും വീണ്ടും വീണ്ടും അവ വന്നു,,,
പണത്തോടുള്ള ആര്‍ത്തിയോ അതോ ജന്മനാട് അന്യമായി തോന്നുന്നത് കൊണ്ടോ എന്തോ...
പലരിലും പലതാകാം കാരണം അല്ലെ...???


- നിസാര്‍ വടക്കേതില്‍ -

2016, മാർച്ച് 3, വ്യാഴാഴ്‌ച

കടലിനക്കരെ എൻ നല്ലപാതി...

നമ്മുടെ സ്വപ്നങ്ങൾ പൂവണിയാൻ...
ആ സ്വപ്നങ്ങൾക്ക് ചിറകേകാൻ..
അതിലേറി നിന്നിലേക്കെത്താൻ...
കൊതിക്കുന്നു എൻ മനം ഒരുപാടി...
കാത്തിരിക്കുന്നു ആ ദിനങ്ങൾക്കായ്...

-നിസാർ വടക്കേതിൽ-


സ്വപ്നങ്ങൾ...

കണ്ട സ്വപ്നങ്ങൾ നിറമില്ലാത്താണെങ്കിലും...
അതിനു നിറം വെപ്പിക്കാനായിരുന്നു പിന്നീടുള്ള എൻ യാത്രകൾ...

-നിസാർ വടക്കേതിൽ-

അകന്നാൽ മനസ്സിലാകും ചില സൗഹ്രദങ്ങളുടെ വില..


2016, മാർച്ച് 2, ബുധനാഴ്‌ച

അടച്ചു വെച്ച കിണ്ണാത്ത്ത്തീളേ

അടച്ചു വെച്ച കിണ്ണത്തിലെ
അവസാന വറ്റുകൂടി മകന്റെ
അന്നനാളത്തിലൂടി റ ങ്ങുമ്പോൾ
അമ്മയുടെ നനവാർന്ന മിഴികളിൽ ഉതിർന്നത് ഊട്ടിയ അമ്മ തൻ സന്തോഷമോ തന്റെ ജീവനാംശമായി ബാക്കി വെക്കാത്ത രണ്ട് വറ്റിന്റെ സന്താപമോ....?

2016, ഫെബ്രുവരി 28, ഞായറാഴ്‌ച

I love u

''ഡാ ചെക്കാ ഒരു കാര്യം
 ചോദിച്ചോട്ടെ ....''

തൻറെ പ്രിയതമൻറെ മടിയില്
കിടന്ന് അവൻറെ മുഖത്തോട്ട്
നോക്കി അവൾ ചോദിച്ചു ..

''ഉം .. ചോദിക്കൂ.... ''

മൃദുവായ് പറക്കുന്ന
അവളുടെ സ്വർണ 
മുടിയിഴകളിൽ 
കൈവിരലുകളാൽ
ശ്രുതിമീട്ടിയവൻ തൻറെ
പെണ്ണിനെ  നോക്കി..... 

അവൾ: ''നിനക്ക് ഈ ഇടയായി
                 സ്നേഹമൊട്ടുമില്ല... ''

അവൻ: ''ഓ.. ഇത് പുതിയ
                അറിവാണല്ലോ''

അവൾ: '' അല്ല. ഞാൻ
                  കുറച്ചീസായിട്ട് 
                പറയണോന്ന് വെച്ചതാ... ''

അവൾ: ''ഉം .. എന്നിട്ടെന്തേ
                അന്നൊന്നും ഭവതി
                പറയാഞ്ഞത് ... ''

അവൾ: ''അതുപിന്നെ, നിനക്ക്
                വിഷമമായാലോന്ന്
               കരുതീട്ടാ ചോദിക്കാഞ്ഞേ''

അവൻ: '' ഉവ്വോ , എന്നിട്ട് ഇപ്പോ
               എൻറെ മുഖത്ത് വിഷമം
                 വല്ലോം ഉണ്ടോ '' 

അവൾ: ''ഇല്ല. .. , പോ ..നീ 
                 എന്നോട് മിണ്ടണ്ട. ''

അവൻ: ''ഡീ പെണ്ണേ , ''

അവൾ: ''ഉം....''

അവൻ: ''അയ്യോടാ , 
                പിണങ്ങിയോ
                അപ്പോഴേക്കും 
                എൻറെ ഖൽബ്''

അവൾ: ''ഞാനാരുടെയും 
                  ഖൽബും
                 ബൾബുമൊന്നുമല്ല. ''

അവൻ: '' പിന്നാരാ നീ എൻറെ.? ''

അവൾ: ''ദേ, കണ്ടോ ,, ഞാൻ
              ആരാന്ന്പോലുംഇപ്പോ
             നിനക്ക് അറിയില്ലാല്ലേ !!''

അവൻ: '' നീ എനിക്ക് ആരുമല്ല
                  എന്ന് നീ പറയില്ല. അത്
                 നിൻറെ കണ്ണുകളിൽ
                 എനിക്ക് കാണുവാന് 
                 കഴിയുന്നു നിൻറെ 
                 മനസ്സിനൊപ്പം ... '' 

അവൾ: ''എന്നാൽ പറയൂ.. 
                 എന്ത്കൊണ്ട് നിൻറെ 
                 മുഖത്ത് വിഷമം വന്നില്ല
                ഞാനങ്ങനെ
                 പറഞ്ഞപ്പോൾ.? ''

ഇരു കരങ്ങളാലവളെ തൻറെ 
മാറിലേയ്ക്ക് വലിച്ചിട്ടുകൊണ്ട്
അവൻ പറഞ്ഞു...

''ഒത്തിരി വിഷമങ്ങളുളള നിനക്ക് വഴക്ക് കൂടാനും കുറുന്പ് കാട്ടാനും ഞാൻ മാത്രമാണ് ഉളളത് . അതിലുമുപരി, ഞാൻ നിന്നെ 
സ്നേഹിക്കുന്നില്ലായെന്ന് മാത്രം 
നീ പറയുകയുമില്ല. 
കാരണം, നീ കുറുന്പ് പറഞ്ഞത്
പോലും എൻറെ മടിയില് 
കിടന്നാണ് മണ്ടൂസേ .... നീഎത്രത്തോളമെന്നിൽ സംതൃപ്തയാണെന്ന് നിൻറെ ഓരോ
ചലനങ്ങളിലും ഭാവങ്ങളിലും
ഞാനറിയും... ഒരുപക്ഷേ മറ്റാരേക്കൊളും.... 

അവൻറെ ഇടനെഞ്ചിൽ തൻറെ 
അധരം അമർത്തി ചുംബിച്ചവൾ.
നിറമിഴിയാൽ അവൾ മൊഴിഞ്ഞു.. 

''എന്നെ അറിയുന്ന നിൻറെ 
മനസ്സ് തന്നെയാണ് എന്നെ
നിന്നിലേയ്ക്കടുപ്പിക്കുന്നതും..
തനിച്ചല്ല ഞാനെന്ന് ഓർമിപ്പിക്കുന്ന നിൻറെ സ്നേഹം
ഒന്ന് മാത്രമാണ് എനിക്ക് 
ജീവനേകുന്നതും... ''

അവൻ ഒന്ന് കൂടി ഇറുകെ പുണർന്നവളെ ... എന്നിട്ട് അവളുടെ കാതിൽ മന്ത്രിച്ചു..

''ഐ ലവ് യൂ'' 

 
_പ്രിന്സ്_

എന്റെഹ്രദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍....

നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന എന്‍റെ പ്രിയ കൂട്ടുകാരനും.. സഹോദരനും ആയ മുബീര്‍ക്കാക്ക് എന്റെഹ്രദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍....

gvhs സ്കൂളില്‍ ഒരുപാട് കാലം പഠിക്കുകയും... അവസാനം... അധ്യാപകര്‍ അവിടെ നിന്നും യാത്രയപ്പ് കൊടുത്തു പറഞ്ഞയചെങ്കിലും... സ്ഥിരം ഓര്‍മ്മകള്‍ അയവിറക്കാന്‍ എന്നാ പേരില്‍ സ്കൂള്‍ വിടുന്ന സമയം അവിടെ എത്തുകയും.. (ചിലര്‍ പറയും വായനോക്കാന്‍ എന്ന് പക്ഷെ.. ഇരുപതിലേറെ വര്ഷം സ്കൂളില്‍ പഠിച്ചതിന്റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ ആണെന്ന് മുബീര്‍ക്ക എവിടെ വേണമെങ്കിലും ആണയിട്ടു പറയും...) അങ്ങെനെ അവസാനം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വലിയ ഉപകാരിയായ ഇദ്ദേഹത്തെ നാട്ടുകാര്‍ തന്നെ ഗള്‍ഫിലേക്ക് കയറ്റി വിടുകയും...
എന്നാല്‍ അവിടെയും രക്ഷ കിട്ടിയില്ല... ഇത്തവണ പണി കിട്ടിയത് നാട്ടുകാര്‍ക്ക് അല്ലാ... ടോസ്തെന്ന ഞങ്ങള്‍ക്ക്.... പിന്നെ നിസാര്‍ എന്നാ എനിക്കും...
മധുരിച്ചിട്ട് ഇറക്കാനും വയ്യ കയിച്ചിട്ടു തുപ്പാനും വയ്യ എന്നാ നിലയിലേക്ക് എത്തിയപ്പോള്‍... ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു പെണ്ണ് കെട്ടാന്‍..
പക്ഷെ ഈ നല്പതുകാരന് ആര് പെണ്ണ് കൊടുക്കാന്‍...???
അവ്കാസാനം ഞങ്ങള്‍ അവിടെയും പ്ലിങ്ങി..
അങ്ങെന്‍ നാട്ടുകാരുടെയും ടോസ്തിന്റെം പ്ലിങ്ങാക്കാന്‍ ഇനിയും ഒരുപാട് കാലം ഒരുപാട് കാലം ജീവിക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ ആശംസിച്ചു കൊണ്ട്...
എവിടെയും ഒന്നാമത് എത്തുന്ന എന്റെ പ്രിയ മുബീര്‍ക്കാക് ബലിപെരുന്നാള്‍ ആശംസകള്‍...
മാറ് പോയി.. അല്ലാ മാറല്ലാ മാറി പോയി... പിറന്നാള്‍ ആശംസകള്‍
....
-നിസാര്‍ വടക്കേതില്‍..-

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

ഒരു പ്രണയ കഥ കൂടി.....!

ഒരു പ്രണയ കഥ കൂടി.....!

പത്തിരുപത് വര്‍ഷം മുന്‍‌പുള്ള ഒരു ട്രയിന്‍ യാത്ര..കേരളത്തിനു പുറത്തേക്ക് ആദ്യമായി പോകുകയാണ്.നീണ്ട പകലിന്റെ അവസാനം...ജനലിനടുത്തുള്ള സീറ്റിലിരുന്നു അലസമായി വെളിയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.വള്ളുവനാടൻ ഗ്രാമങ്ങളുടെ സൌന്ദര്യം കാണായിത്തുടങ്ങി.പെട്ടെന്നാണു ഞാനത് ശ്രദ്ധിക്കുന്നത്.അതിസുന്ദരിയായ അവൾ....!ഇതവൾ തന്നെയല്ലേ? അതേ..അതേ..ചിത്രങ്ങളിൽ പണ്ടേ കണ്ടു പരിചയിച്ച് ഇഷ്ടപ്പെട്ട മുഖം.. റയിൽ‌പ്പാതയുടെ വെളിയിലൂടെ അവൾ മന്ദമായി സഞ്ചരിക്കുന്നത് ഞാൻ കാണുന്നത് ഷൊര്‍ണ്ണൂര്‍ വച്ചാണ് .എന്റെ ഹൃദയത്തിൽ ഒരു കുളിർകാറ്റു വീശി.ആ മിഴികളിൽ ആർദ്രത നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നി.വല്ലാത്ത ഒരു മായിക സൌന്ദര്യം തന്നെ!.സ്റ്റേഷനടുത്തതു കൊണ്ട് വളരെ വേഗം കുറഞ്ഞായിരുന്നു തീവണ്ടി നീങ്ങിയിരുന്നത്.അണച്ചും കിതച്ചും അതു ഷൊർണ്ണൂർ സ്റ്റേഷനിൽ വന്നു നിന്നു.

തീവണ്ടിയിൽ നിന്നുംഞാനിറങ്ങി പ്ലാറ്റ് ഫോമിൽ നിന്നു...കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്ക്...ചായ, കാപ്പി, വട....കച്ചവടക്കാരുടെ നീട്ടിയുള്ള വിളി.

ഞാൻ ദൂരേക്ക് നോക്കി..അവൾ അവിടെയെങ്ങാനുമുണ്ടോ?എന്തോ ഒറ്റ നോട്ടത്തിൽ തന്നെ ആ വശ്യതയിൽ ഞാൻ മയങ്ങിപ്പോയിരുന്നു.ഇല്ല അവളെ കാണാനില്ല..നീയെങ്ങു പോയി മറഞ്ഞു?ഒരു നിരാശ എന്നിൽ പടർന്നുവോ?ഒന്നുകൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!

ഞാനൊരു ചായ വാങ്ങി.അപ്പോളെക്കും ട്രയിൻ വിടാനുള്ള ബെൽ മുഴങ്ങി.അത്യുച്ചത്തിൽ ചൂളം വിളിയുയർന്നു.ഞാൻ ചായയുമായി വേഗം കയറി സീറ്റിലിരുന്നു.ഓടിക്കയറിയവർ ഇരിക്കാൻ തത്രപ്പെടുന്നു.വണ്ടി മെല്ലെ മെല്ലെ സ്റ്റേഷൻ വിട്ടു.

പെട്ടെന്നതാ...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുമോ? അവളിതാ എന്റെ തൊട്ടുമുന്നിൽ...!മുന്നിൽ ആരുമില്ലാതിരുന്ന സീറ്റിലൊന്നിൽ അവളെന്റെ സഹയാത്രികയായിരിക്കുന്നു!

ആരോ എന്നെ ആകാശത്തേക്ക് പിടിച്ചുയർത്തുന്നപോലെ എനിക്കു തോന്നി.ഭാരമില്ലാത്ത ഒരു തൂവലായി അങ്ങനെ ഒഴുകി നടക്കുന്നതുപോലെ അനുഭൂതി എന്നിൽ ഉണർന്നു.അവളിൽ നിന്ന് കണ്ണെടുക്കാനായില്ല.

എന്റെ സഹയാത്രികയായി വന്ന അവളോട് ആദ്യദര്‍ശനത്തില്‍ തന്നെ അനുരാഗം തോന്നി എന്ന് പറയുന്നതാവും ശരി.അവളുടെ ചിത്രങ്ങള്‍ ഞാന്‍ നേരത്തേയും കണ്ടിരുന്നു. കണങ്കാലോളമെത്തുന്ന നീണ്ടമുടി അഴിച്ചിട്ടിരിക്കുന്നു.അവളുടെ ശരീര വടിവു ഒരു ശില്പിയ്ക്കും കൊത്തിയുണ്ടാക്കാനാവാത്ത വണ്ണം മനോഹരമായിരുന്നു. ശാന്തമായ നടത്തം.ഇരിപ്പിലും എടുപ്പിലും ഒരു ഗാംഭീര്യവും എന്നാൽ അതേ സമയം ലാളിത്യവും നിറഞ്ഞു നിന്നു. ആ സാമീപ്യം ഞാന്‍ ഇഷ്ടപ്പെട്ടു.മുത്തുമണികള്‍ നിലത്തു വീണു ചിതറുമ്പോലുള്ള ആ ചിരിയിൽ എന്റെ മനസ്സിലുള്ളിൽ ഒരായിരം നക്ഷത്രങ്ങൾ വീണു പൊട്ടിച്ചിതറി.

“എങ്ങോട്ടാണു യാത്ര?” മൌനം വെടിയാതിരിക്കാൻ എനിക്കായില്ല.
“ഇപ്പോ പാലക്കാട് വരെയേ ഉള്ളൂ..അവിടെ നിന്നു അച്ഛന്റെ വീട്ടിൽ പോകണം”പൂത്തിരി കത്തിച്ച പോലെയുള്ള സംസാരം.

“അപ്പോൾ ഇവിടെ നിന്നു കയറിയത്?”

“അതു ഞാൻ അമ്മയുടെ അടുത്ത് പോയി വന്നതാ..അങ്ങു ദൂരെ പൊന്നാനിയിൽ..”

“അതു ശരി..”..ഞാൻ തലകുലുക്കി.

അങ്ങനെ ഞങ്ങൾ മെല്ലെ പരിചയക്കാരായി.നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവച്ചു.വാ തോരാതെ വർത്തമാനം പറയുന്ന ആ സുന്ദരിക്കുട്ടി എന്റെ ഹൃദയം കവർന്നെടുത്തു.സമയം എത്ര വേഗമാണു പോകുന്നത്.വണ്ടി വീണ്ടും വേഗത കുറച്ചു.കിതച്ചു കിതച്ച് പാലക്കാടു സ്റ്റേഷനിലെത്തി നിന്നു.

“അയ്യോ എനിക്കിറങ്ങണം...ഇനി പിന്നെ ഒരിക്കൽ കാണാം”...അവൾ ചാടിയെഴുനേറ്റു.

അവളെ വിടാൻ എന്റെ മനസ്സ് അനുവദിച്ചില്ല.പെട്ടെന്ന് ഞാനവളുടെ കരം ഗ്രഹിച്ചു.തളിരുപോലെയുള്ള വിരലുകൾ....അവൾക്ക് പോകാനായിരിക്കുന്നു.

“ഞാൻ പോട്ടെ“...മൃദുവായി എന്റെ കരങ്ങൾ ഒഴിവാക്കി അവൾ തീവണ്ടിയുടെ പടികളിറങ്ങി.വണ്ടി നീങ്ങിത്തുടങ്ങി..അവളും തിരിഞ്ഞു നടന്നു..ഇടക്കിടെ എന്നെ നോക്കിക്കൊണ്ട്..ഞാനും വാതിൽക്കൽ നിന്നു പുറകിലേക്ക് നോക്കി..അവൾ കണ്ണിൽ നിന്നു മറയുംവരെ...ഏതോ വിഷാദം എന്റെ ഉള്ളിൽ വിതുമ്പി.എവിടെയോ രണ്ടു തുള്ളി കണ്ണു നീർ വീണു പൊട്ടിച്ചിതറിയപോലെ !

**********************************************************************************
പിന്നെ എത്രയോ യാത്രകളില്‍ അവളെന്നോടൊപ്പം വന്നു.ഒന്നല്ല.ഒത്തിരിവട്ടം.ഷൊർണ്ണൂർ ആയാലും പാലക്കാട് ആയാലും അവളെത്തും.ആ യാത്രകളിൽ എന്തൊക്കെ ഞങ്ങൾ സംസാരിച്ചില്ല! ഹൃദയം ഹൃദയത്തോട് സംവദിച്ചു.അവാച്യമായ ഒരു അനുഭൂതിയാണു അവളെനിക്കേകിയത്. ആ സാമീപ്യം എപ്പോളും ഉണ്ടാകാൻ ഞാന്‍ ആഗ്രഹിച്ചു. എന്നും എപ്പോളും അവളുടെ അടുത്തായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.അവൽ എന്നിൽ ഒരു ആവേശമായി പടർന്നു കയറി.ഒരു മധ്യതിരുവിതാംകൂറുകാരനു വള്ളുവനാടിന്റെ മണ്ണിൽ പ്രണയം പൊട്ടിമുളച്ചു.അവളുടെ ഓരോ നോട്ടവും എന്നെ ആ മണ്ണിലേക്ക് ക്ഷണിച്ചു.ജോലി സംബന്ധമായി നാടു വിട്ടു പോരേണ്ടി വരുമ്പോളെല്ലാം മനസ്സിന്റെ കോണിൽ ഒരിക്കലും അണയാത്ത ഒരു നെയ്ത്തിരിനാളമായി അവൾ കത്തി നിന്നു.എന്നെങ്കിലും കേരളത്തിലേയ്ക്കു മടങ്ങിയാല്‍ താമസം തന്നെ അവളുടെ നാട്ടിലേയ്ക്കാക്കിയാലോ എന്ന് ആലോചിച്ചു..നീയെന്നോടൊപ്പം വരില്ലേ എന്ന ചോദ്യത്തിനു മുന്നില്‍ നാണത്തില്‍ പൊതിഞ്ഞ ഒരു കള്ള നോട്ടത്തോടെ , പഞ്ചാരമണലില്‍ കാലടികള്‍ കൊണ്ട് കളം വരച്ചു മൌനമായി അവള്‍ നിന്നു.

വണ്ടിയോടൊപ്പം കാലവും കുതിച്ചു പാഞ്ഞു .
************************************************************************************
ജിവിയ്ക്കാനായി മഹാനഗരങ്ങളിലൂടെയുള്ള വർഷങ്ങളോളമുള്ള അലച്ചില്‍...അക്കാലത്തൊന്നും ഒരിക്കൽ പോലും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല.ജീവിതം എങ്ങനെയൊക്കെയോ ഒന്നു കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിൽ കാലം അതിവേഗം മുന്നോട്ട് പാഞ്ഞു പോയതൊന്നും ഞാനറിഞ്ഞതേയില്ല.

ഒന്നു പിടിച്ചു നിൽക്കാമെന്നായപ്പോളാണു വീണ്ടും നാട്ടിലേക്ക് വണ്ടി കയറുന്നത്.ഒരു വർഷം മുൻപ്...ഇക്കാലമത്രയും മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന ആ പഴയ സൌന്ദര്യം പെട്ടെന്നെന്റെ സിരകളിൽ ആവേശമായി പടർന്നു കയറി.ആ ഓർമ്മകൾ പോലും എന്നെ പുളകമണിയിച്ചു.എന്റെ മനസ്സിൽ ആയിരം തുടികൾ താളമിട്ടു.

നേരം പരപരാ വെളുക്കുന്ന ഒരു പ്രഭാതത്തിൽ “വെള്ളം വെള്ളം” എന്ന വിളികേട്ട് ഞാനുണർന്നു.വണ്ടി പാലക്കാട് എത്തിയിരിക്കുന്നു.എന്റെ നാട് ..എന്റെ മണ്ണ്..എന്നിൽ സന്തോഹം നിറഞ്ഞു തുളുമ്പി..എന്റെ സുന്ദരി എവിടെയാണാവോ?
അവൾക്കായി എന്റെ മനം തുടിച്ചു. വളരെ ദൂരെ നിന്നു പോലും ഞാന്‍ തിരിച്ചറിഞ്ഞിരുന്ന അവള്‍ എവിടെ? നിരാശയില്‍ ഞാന്‍ മുങ്ങി.എന്താണവൾ വരാൻ വൈകുന്നത്? ഈ തിരക്കിലെവിടെ ഒളിച്ചിരിക്കുകയാണവൾ? ഒരു പക്ഷേ പരിഭവമായിരിക്കാം..ഇത്രയും നാൾ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കഴിയാതിരുന്ന എന്നോട് എനിക്കു തന്നെ അവജ്ഞ തോന്നി.

വണ്ടി മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങി.എനിക്കാണെങ്കിൽ എന്തു ചെയ്യണെമെന്ന് ഒരു എത്തും പിടിയുമില്ല.

സ്റ്റേഷന്‍ വിട്ടു വണ്ടി പുറത്തു കടന്നു കുറെ ദൂരം വന്നു.

ഒരു നിമിഷം !!

“അതവൾ അല്ലേ?”

അതെ..ഞാനവളെ കണ്ടു,.അങ്ങു ദൂരെ..ഞാൻ ഞെട്ടിപ്പോയി..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.എതൊരു മാറ്റമാണവൾക്ക്..ഈ കാലം കൊണ്ട് അവളെങ്ങനെ ഇത്ര വിരൂപയെപ്പോലെ ആയി മാറി? എന്തൊരു കോലം ! ഉണങ്ങി വരണ്ടു പോയപോലെ! അസ്ഥി പഞ്ജരം മാത്രം ശേഷിക്കുന്നതു പോലെ .....എന്റെ സ്വപ്നങ്ങളിലെ രാജകുമാരീ..നിനെക്കെന്തു പറ്റി?
സ്വന്തം നഗ്നത മറയ്കാൻ തക്കവണ്ണം നീളമുണ്ടായിരുന്ന ആ കേശഭാരം എവിടെപ്പോയി?എത്രയോ ആൾക്കാ‍രെ എന്നും മോഹിപ്പിച്ചിരുന്ന നിന്റെ രൂപം എങ്ങനെ ഇത്രമാത്രം മാറിപ്പോയി?

എപ്പോൾ വേണമെങ്കിലും മരിച്ചേക്കാം എന്ന അവസ്ഥപോലെ..ദേഹമാസകലം വരഞ്ഞു കീറലുകൾ! ആരാണിവളെ ഈ കോലത്തിലാക്കിയത്?ആരൊക്കെയോ ഇവളെ ചവിട്ടി മെതിക്കുന്നുവോ? വേച്ചു വേച്ചുള്ള ആ നടത്തം കണ്ട് ഒരു നിമിഷം ഞാൻ മുഖം തിരിച്ചു പോയി.

“എല്ലാവരും കൂടി അവളെ നശിപ്പിച്ചു എന്നാ തോന്നുന്നത്” എന്നോടൊപ്പം വണ്ടിയിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കമന്റ്.

ആ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചു..നശിപ്പിക്കുകയോ? അതും അവളെ?എനിക്ക് സഹിച്ചില്ല.ഞാനോടി വാതിൽക്കലെത്തി....അവളുടെ അടുത്തെത്താൻ ഞാനാഗ്രഹിച്ചു..

വണ്ടിക്ക് വേഗത കൂടിക്കൊണ്ടേയിരുന്നു.ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ അത് കുതിച്ചു പാഞ്ഞു.അവളതാ അകന്നകന്നു പോകുന്നു..

നിലവിളിക്കണമെന്ന് തോന്നിപ്പോയി....ശബ്ദം പുറത്തു വരാതെ തൊണ്ടയിൽ കുരുങ്ങിയോ?

സർവശക്തിയും സംഭരിച്ച് ഞാനവളെ ഉറക്കെ വിളിച്ചു ..

“ നിളാ....എന്റെ പ്രിയപ്പെട്ട നിളാ........!“

വണ്ടി അത്യുച്ചത്തിൽ ചൂളം വിളിച്ചു കുതിച്ചു പാഞ്ഞു.ആ ശബ്ദ പ്രപഞ്ചത്തിൽ എന്റെ വാക്കുകൾ അലിഞ്ഞില്ലാതെയായി...അവൾ എന്നെ കേട്ടില്ലയോ? എന്നിൽ നിന്നും നീ അകന്നു പോകുന്നുവോ?

‘എങ്കിലും എന്റെ നിളാ എനിക്ക് നിന്നെ ഈ കോലത്തിൽ കാണേണ്ടി വന്നല്ലോ...ഇതു കാണാനുള്ള കരുത്തെനിക്കില്ല..”

എന്റെ കൈകാലുകൾ തളരുന്നുവോ?ഉമിനീരില്ലാതെ വായ ഉണങ്ങിപ്പോയോ?അവളെ സംരക്ഷിക്കാനാവത്തതിന്റെ കുറ്റബോധം എന്നി നിറയുന്നുവോ?

ശരീരത്തിന്റെ ശക്തി നഷ്ടപ്പെടുന്നപോലെ..കണ്ണൂകളിൽ ഇരുട്ട് നിറയുന്നു..ഞാനൊരിക്കൽ കൂടി ഭാരമില്ലാത്ത തൂവലായി മാറുന്നുവോ?

ആരാണെന്നെ താങ്ങുന്നത്?

ആരുടെ കൈകളാണ് എന്നെ വീണ്ടും ഉയർത്തുന്നത്?

ആ മൃദുസ്പർശം ഇന്നും അതു പോലെ തന്നെ..ഞാനത് തിരിച്ചറിഞ്ഞു.അവൾ തന്നെ..എന്റെ പ്രിയപ്പട്ട സുന്ദരിക്കോത..അതേ രൂപത്തിൽ..ആദ്യം കണ്ടപോലെ തന്നെ......ആ കൈകളിലേക്ക് ഞാൻ വീണുവോ?

അവളെന്നെ താങ്ങി !

അങ്ങിങ്ങ് വെള്ളാരം കല്ലുകൾ നിറഞ്ഞ വിശാലമായ പഞ്ചാരമണൽത്തിട്ടയിൽ അവളിരുന്നു..ആ മടിയിൽ തലചായ്ച് ഞാൻ കിടന്നു.ആ വിരലുകൾ എന്റെ നെറ്റിയിലും മുടിയിലും തലോടിക്കൊണ്ടേയിരുന്നു....പ്രഭാ‍തത്തിൽ കിഴക്കു നിന്നും വരുന്ന കുളിർതെന്നലിൽ എന്റെ മനം കുളിർത്തു...

എനിക്കായി ഒരിക്കൽ കൂടി മനോഹരമായി അവൾ പാടി..

“നിളാ നദിയുടെ നിർമ്മല തീരം..
അനുപമ സായൂജ്യ തീരം..”

ഞാൻ ആ ശാന്തതയിൽ ലയിച്ചു.....ഒരിക്കലും മറക്കാത്ത ഓർമ്മകളിൽ മയങ്ങി ! ഉണരാതെ..........!
**********************************************************************************