ബന്ധങ്ങളും സൌഹൃദങ്ങളും സ്വമേധയാ നശിക്കുന്നില്ല, മറിച്ച്, നമ്മുടെ സ്വഭാവം, പെരുമാറ്റം, ഈഗോ, അവഗണന ഇവയെല്ലാം കൊണ്ട് നാം തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്....
2016, ഡിസംബർ 10, ശനിയാഴ്‌ച
2016, ഡിസംബർ 9, വെള്ളിയാഴ്‌ച
2016, ഡിസംബർ 8, വ്യാഴാഴ്‌ച
2016, നവംബർ 5, ശനിയാഴ്‌ച
2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച
നമ്മുടെ കടമ
2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച
ബൂക്കുകൾ പിടിക്കേണ്ട കൈകളിൽ മാസികകൾ പിടിച്ചപ്പോൾ..
അന്ന് ബൂക്കുകൾ പിടിക്കേണ്ട കൈകളിൽ മാസികകൾ പിടിച്ചപ്പോൾ..
ഇന്നു..
കോട്ടോ സ്റ്റെതോ പിടിക്കേണ്ടതിനു പകരം മൊബെയിലും പിടിച്ചു നടക്കുന്നു.... 😋😋😋😋😋😋😋
ഓരോരോ ഭാഗ്യങ്ങളെ..
2016, സെപ്റ്റംബർ 3, ശനിയാഴ്‌ച
അന്തിമ വിജയം
2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച
2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച
കൊഞ്ചിക്കുഴയലല്ല സ്നേഹം...
പരിഭവം പറച്ചില്‍ ഇല്ലെങ്കിലും...
എനിക്കറിയാം ഹല്‍വ്വക്കുട്ടീ... ഈ ലോകത്ത് എന്നെ ഇത്രമേല്‍ സ്നേഹിക്കുന്ന...
വേറെ ഒരു പെണ്ണ് ഉണ്ടാകില്ലെന്ന്...
2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച
എന്റെ സ്വപ്നം
2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച
ചില നഷ്ടങ്ങൾ
2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച
2016, മേയ് 9, തിങ്കളാഴ്‌ച
2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച
2016, ഏപ്രിൽ 28, വ്യാഴാഴ്‌ച
2016, ഏപ്രിൽ 26, ചൊവ്വാഴ്ച
2016, ഏപ്രിൽ 23, ശനിയാഴ്‌ച
കാത്തിരിക്കാം നിനക്കായ്...
അന്ന് നിനക്കായ് നൽകിയ എൻ ഹ്രദയമിന്നും തുടിക്കുന്നത് നിനക്ക് വേണ്ടിയാണെന്ന് അറിഞ്ഞിട്ടും....
നിൻ മാറിൽ തലചായ്ക്കാൻ ഇന്നും ഞാൻ കൊതിയോടെ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞിട്ടും...
എന്താ നിനക്കത്ര താമസം എന്നിലേക്ക് വരാൻ....?
Nisar vadakkethil vettathur
2016, ഏപ്രിൽ 6, ബുധനാഴ്‌ച
ഒന്ന് ഉള്ളു തുറന്നു ചിരിക്കാന്‍....
എല്ലാം തകര്ന്നവനും മറക്കും ചിരിക്കാന്‍...
എല്ലാം മറന്നൊന്നു ഉള്ളു തുറന്നു ചിരിക്കാന്‍...
അതിനുംവേണം...
നല്ലൊരു മനസ്സ്.. വിശാലമായൊരു മനസ്സില്‍ ഉടമ ആയിരിക്കണം നാം....
-നിസാര്‍ വടക്കേതില്‍-
2016, ഏപ്രിൽ 5, ചൊവ്വാഴ്ച
നിന്‍റെ രാജാവ്..
ആകാശത്തില്‍ നിന്നും ഇറങ്ങി വരുന്ന രാജകുമാരന്‍ ആയി തന്നെ കാണുക അവനെ.. കാരണം അത് വെറും സാങ്കല്പികം മാത്രമാണ്...
എന്നാല നിന്‍ നല്ലപാതി ആകാശത്തില്‍ നിന്നും വന്നതല്ല നിനക്ക് വേണ്ടി ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ചതാണ്...
അതാണ് നിന്‍റെ രാജകുമാരന്‍...
നിന്‍റെകുഞ്ഞുങ്ങളുടെ രാജാവ്...
നിസാര്‍ വടക്കേതില്‍
2016, മാർച്ച് 31, വ്യാഴാഴ്‌ച
കണക്കു കൂട്ടലുകളില്ലാത്ത ജീവിതം..
2016, മാർച്ച് 28, തിങ്കളാഴ്‌ച
പ്രവാസം
തോൽവി
നിൻ കൂട്ടുകാർ
പങ്കുവെക്കാം ഓർമ്മകൾ
2016, മാർച്ച് 27, ഞായറാഴ്‌ച
വീട്ടിലെ മാലാഖ ഭാര്യ..
ഇതൊക്കെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനുള്ള കഴിവ് ഭാര്യമാർക്കൽപ്പം കൂടുതലാന്ന് തന്നെ പറയാം...!!
ഉടനവൾ ചോദിച്ചു .. വളയോ മാലയോ... രണ്ടായാലും നടക്കില്ല..
പറഞ്ഞത് നേരാ ഞാൻ ഉദ്ദേശിച്ചത് അത് തന്നെ.... ഞാൻ പറഞ്ഞു
ഇത്തിരി കുടുക്കിലാണ് മോളെ നീ ആ വള ഇങ്ങു ഊരി താ ഒന്നു പണയം വയ്ക്കാനാണ്.....!!
ഉടനവൾ പറഞ്ഞു
അയ്യെടാ ആ പൂതി മനസ്സിൽ വെച്ചാ മതീ നടക്കില്ല.... ഊരി തന്നതൊന്നും ഇതുവരെ ഇങ്ങോട്ട് എത്തിയിട്ടില്ലെന്ന്
പിന്നെ തുടങ്ങിയില്ലേ കൊണ്ട് പോയതിൻ കണക്ക് പറച്ചിൽ കേട്ടപാടെ തല കറങ്ങുന്നത് പോലെ തോന്നി..
ശരിയാണ് കൊണ്ട് ബാങ്കിൽ വെച്ചതല്ലാതെ ഒന്നും എടുത്തു കൊടുക്കാൻ പറ്റിയില്ല.. അതവൾക്കും അറിയാം എന്നാലും ഇടക്കിടെ ഇതിങ്ങനെ പറഞ്ഞാ ഞാൻ എടുത്തു കൊടുത്താലോ എന്ന അതി ബുദ്ധി.
ഏതായാലും അതും നടന്നില്ല ഇതും നടക്കില്ല..!!
ഇന്നലെ നിങ്ങളുടെ പോക്കറ്റിൽ നിന്നും ഞാൻ 50രൂപ എടുത്തു... ഏ എന്തിന് നിനക്കിപ്പോ എന്തിനാണ് പൈസ...എന്ന് ഞാൻ ചോദിച്ചു..... . ഉടനവൾ പറഞ്ഞു.. എനിക്കല്ല ഉണ്ടിക പെട്ടിയിൽ ഇടാൻ... അത്ഭുതം ഊറി ചോദിച്ചു ഞാൻ.. ആ ഉണ്ടിക പെട്ടിയിൽ ഇപ്പ എത്ര രൂപ ആയിക്കാണും... ഉടനവൾ... അറിഞ്ഞിട്ടെന്തിനാ അതും കൂടി പുട്ടടിക്കാനല്ലേ... അതവിടെ തന്നെ ഇരിന്നോട്ടേ.. വല്ല അത്യാവശ്യം വരും നേരം നോക്കാം..!!
ഇല്ലാ അതിനു മുമ്പ് കട്ടാക്കി.എന്നവൾ. പിന്നൊരു ചോദ്യവും ആരാ ഈ ഭവതി എനിക്കിന്നറിയണം...
ഞാൻ പറഞ്ഞു.. ആ എനിക്കെങ്ങനെ അറിയാനാടി... വല്ലവരും നമ്പർ തെറ്റി വിളിച്ചതാവും... അങ്ങനെ അതിനെ ചൊല്ലി ഒന്നും രണ്ടും പറഞ്ഞ് ഉടക്കി.. അവളുടെ കരച്ചിലും തുടങ്ങീ ഇതിടക്ക് കാണാറുള്ളത് കൊണ്ട് ശീലമായി മനസ്സിനു...എന്നാലും ഓരോന്നും പറഞ്ഞ് അവളെ വേദനിപ്പിക്കേണ്ടെന്ന് പല വട്ടം തോന്നിയിട്ടുണ്ട് അതൊന്നും പലപ്പോഴും ഓർക്കാറില്ല എന്ന് മാത്രം......!!
അങ്ങനെ
നേരെ ബസ്റ്റോപ്പിലേക്ക് നടന്നു
കുറച്ചു നേരം കഴിഞ്ഞപ്പോ മൊബൈലിലേക്ക് ഒരു കോൾ വന്നു ഞാൻ എടുത്തു നോക്കി...
അവളാണ് ... ഒന്നു രണ്ടു വട്ടം ബിസിയാക്കി... പിന്നെ എടുത്തു ഞാൻ ഇത്തിരി ഗൌരവത്തോടെ ചോദിച്ചു.. ഉം എന്താ....
ഉടനവൾ പറഞ്ഞു വരും നേരം മീൻ വാങ്ങി വരണം... പിന്നെ വള ബാഗിൽ വെച്ചിട്ടുണ്ട്...
ഇതും പറഞ്ഞവൾ ഫോണും കട്ടാക്കി...
ഞാൻ ബാഗ് തുറന്നു നോക്കി ശരിയാണ് വള അവൾ ബാഗിൽ വച്ചിരിക്കുന്നു...
മീൻ വാങ്ങി വെക്കും നേരം അവളോട് ചോദിച്ചു.....
അല്ല നീ അല്ലേ ഇന്നലെ പറഞ്ഞത് വള തരൂലെന്ന് പിന്നെ എങ്ങനെ മനസ്സുമാറി...
എനിക്കു താങ്ങായി നിങ്ങൾ മാത്രമേ ഉള്ളൂ....
ആ നിങ്ങൾ തളരുമ്പോൾ ഞാൻ കൂടി അറിയുന്നുണ്ട്...
എനിക്കു സ്നേഹിക്കാൻ നിങ്ങളെയുള്ളൂ.... തിരിച്ച് എന്നും സ്നേഹിച്ചില്ല എങ്കിലും അതൊന്നിടക്ക് ഓർത്താമതി....
ആ വാക്കുകൾ ഒരായിരം വട്ടമെൻ മനസ്സിനെ കീറി മുറിച്ചു ....
വാക്കുകൾ കൊണ്ടും അല്ലാതെയും കുത്തിനോവിച്ചിട്ടും താലി ചരടിൽ മാത്രം സ്വപ്നം കണ്ട് കഴിഞ്ഞു കൂടുന്ന മാലാഖമാർ...
അവർക്കായ് സ്നേഹപൂര്‍വ്വം
ഈ കഥ ഇവിടെ ഇരിക്കട്ടെ...
2016, മാർച്ച് 20, ഞായറാഴ്‌ച
ഓർക്കാൻ നമ്മുടെ ആ കുട്ടിക്കാലം..
2016, മാർച്ച് 19, ശനിയാഴ്‌ച
ദൈവം എനിക്കായ് നല്‍കിയ കൂട്ടുകാര്‍
നിസാര്‍ വടക്കേതില്‍
2016, മാർച്ച് 18, വെള്ളിയാഴ്‌ച
സ്നേഹമുള്ള കൂട്ടുകാര്‍
2016, മാർച്ച് 17, വ്യാഴാഴ്‌ച
ഇനി എന്ന് പഠിക്കും മനുഷ്യാ...
ഓര്‍ക്കുക എന്നും...
പ്രവാസം...
അന്യം നിന്ന് പോകാതിരിക്കാന്‍....
ഭാര്യ...
ഇന്നെന്‍ വരികളെല്ലാം നിനക്കായ് മാത്രം...
ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുക സഹായിക്കുക...
കാരണം പ്രതിഫലം പ്രതീക്ഷിച്ചു തന്നെ ചെയ്യുന്നവ..
എന്നാല്‍ ഒരു കാലം ഉണ്ടായിരുന്നില്ലേ ഒന്നും പ്രതീക്ഷിക്കാതെ സഹായം ചെയ്തു ക്ടുത്തിരുന്ന നല്ല മനസ്സില്‍ ഉടമയായ കുറച്ചു പേര്‍...
ഇന്നും ഉണ്ട് എവിടെയൊക്കെയോ....
- നിസാര്‍ മുഹമ്മദ് വടക്കേതില്‍-
2016, മാർച്ച് 15, ചൊവ്വാഴ്ച
2016, മാർച്ച് 11, വെള്ളിയാഴ്‌ച
മരണം...
2016, മാർച്ച് 9, ബുധനാഴ്‌ച
മനുഷ്യന്
അവസ്ഥകൾക്കനുസരിച്ച് മാറുന്ന മനുഷ്യനു
മറ്റുള്ളവരുടെ അവസ്ഥ വേഗം മനസ്സിലാക്കാൻ സാധിക്കും.
എന്നാൽ അതു മനസിലാക്കാൻ കഴിയുന്നില്ല എന്നു
മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അവൻ നടത്തുന്ന
ശ്രമങ്ങൾ വിജയിക്കുമ്പോഴാനു മനുഷ്യൻ മൃഗം ആകുന്നതു.
മറിച്ച് സ്വന്തം മനസ്സിനെ നിയന്ത്രിക്കുവാൻ കഴിയുമ്പൊൾ മനുഷ്യനെക്കാൾ വലിയ നന്മ ഭൂമിയിൽ ഇല്ല.
എന്നാൽ ഇന്നു സ്വന്തം മനസിനെപ്പൊലും നിയന്ത്രിക്കാൻ കഴിവില്ലാത്തവനാണു നീ എന്നു
മനുഷ്യാ നീ മറക്കരുത്.
2016, മാർച്ച് 8, ചൊവ്വാഴ്ച
Have a nice day.
ചെയ്തു തീർക്കാൻ കടമകൾ ബാക്കി നിൽക്കെ..
ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കാലചക്രം അതിവേഗം എവിടെയ്ക്കൊ ഓടി ഒളിക്കുന്നു...
എങ്കിലും ഒരു പ്രഭാതം കൂടെ നമുക്കു വേണ്ടി ഉദിച്ചുയർന്നു.
സമയം തക്കത്തിൽ ഉപയൊഗിക്കുക്ക.
പ്രണയം...
ഇളം പൈതലിൻ ചിരിയിൽ...
2016, മാർച്ച് 4, വെള്ളിയാഴ്‌ച
ജനമദിനാശംസകൾ അഷ്രഫ് ക്കാ...
പ്രവാസം...
- നിസാര്‍ വടക്കേതില്‍ -
2016, മാർച്ച് 3, വ്യാഴാഴ്‌ച
കടലിനക്കരെ എൻ നല്ലപാതി...
സ്വപ്നങ്ങൾ...
2016, മാർച്ച് 2, ബുധനാഴ്‌ച
അടച്ചു വെച്ച കിണ്ണാത്ത്ത്തീളേ
2016, ഫെബ്രുവരി 28, ഞായറാഴ്‌ച
I love u
എന്റെഹ്രദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍....
2016, ഫെബ്രുവരി 7, ഞായറാഴ്‌ച
2016, ഫെബ്രുവരി 6, ശനിയാഴ്‌ച
ഒരു പ്രണയ കഥ കൂടി.....!
ഒരു പ്രണയ കഥ കൂടി.....!
തീവണ്ടിയിൽ നിന്നുംഞാനിറങ്ങി പ്ലാറ്റ് ഫോമിൽ നിന്നു...കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്ക്...ചായ, കാപ്പി, വട....കച്ചവടക്കാരുടെ നീട്ടിയുള്ള വിളി.
ഞാൻ ദൂരേക്ക് നോക്കി..അവൾ അവിടെയെങ്ങാനുമുണ്ടോ?എന്തോ ഒറ്റ നോട്ടത്തിൽ തന്നെ ആ വശ്യതയിൽ ഞാൻ മയങ്ങിപ്പോയിരുന്നു.ഇല്ല അവളെ കാണാനില്ല..നീയെങ്ങു പോയി മറഞ്ഞു?ഒരു നിരാശ എന്നിൽ പടർന്നുവോ?ഒന്നുകൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!
ഞാനൊരു ചായ വാങ്ങി.അപ്പോളെക്കും ട്രയിൻ വിടാനുള്ള ബെൽ മുഴങ്ങി.അത്യുച്ചത്തിൽ ചൂളം വിളിയുയർന്നു.ഞാൻ ചായയുമായി വേഗം കയറി സീറ്റിലിരുന്നു.ഓടിക്കയറിയവർ ഇരിക്കാൻ തത്രപ്പെടുന്നു.വണ്ടി മെല്ലെ മെല്ലെ സ്റ്റേഷൻ വിട്ടു.
പെട്ടെന്നതാ...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുമോ? അവളിതാ എന്റെ തൊട്ടുമുന്നിൽ...!മുന്നിൽ ആരുമില്ലാതിരുന്ന സീറ്റിലൊന്നിൽ അവളെന്റെ സഹയാത്രികയായിരിക്കുന്നു!
ആരോ എന്നെ ആകാശത്തേക്ക് പിടിച്ചുയർത്തുന്നപോലെ എനിക്കു തോന്നി.ഭാരമില്ലാത്ത ഒരു തൂവലായി അങ്ങനെ ഒഴുകി നടക്കുന്നതുപോലെ അനുഭൂതി എന്നിൽ ഉണർന്നു.അവളിൽ നിന്ന് കണ്ണെടുക്കാനായില്ല.
എന്റെ സഹയാത്രികയായി വന്ന അവളോട് ആദ്യദര്‍ശനത്തില്‍ തന്നെ അനുരാഗം തോന്നി എന്ന് പറയുന്നതാവും ശരി.അവളുടെ ചിത്രങ്ങള്‍ ഞാന്‍ നേരത്തേയും കണ്ടിരുന്നു. കണങ്കാലോളമെത്തുന്ന നീണ്ടമുടി അഴിച്ചിട്ടിരിക്കുന്നു.അവളുടെ ശരീര വടിവു ഒരു ശില്പിയ്ക്കും കൊത്തിയുണ്ടാക്കാനാവാത്ത വണ്ണം മനോഹരമായിരുന്നു. ശാന്തമായ നടത്തം.ഇരിപ്പിലും എടുപ്പിലും ഒരു ഗാംഭീര്യവും എന്നാൽ അതേ സമയം ലാളിത്യവും നിറഞ്ഞു നിന്നു. ആ സാമീപ്യം ഞാന്‍ ഇഷ്ടപ്പെട്ടു.മുത്തുമണികള്‍ നിലത്തു വീണു ചിതറുമ്പോലുള്ള ആ ചിരിയിൽ എന്റെ മനസ്സിലുള്ളിൽ ഒരായിരം നക്ഷത്രങ്ങൾ വീണു പൊട്ടിച്ചിതറി.
“എങ്ങോട്ടാണു യാത്ര?” മൌനം വെടിയാതിരിക്കാൻ എനിക്കായില്ല.
“ഇപ്പോ പാലക്കാട് വരെയേ ഉള്ളൂ..അവിടെ നിന്നു അച്ഛന്റെ വീട്ടിൽ പോകണം”പൂത്തിരി കത്തിച്ച പോലെയുള്ള സംസാരം.
“അപ്പോൾ ഇവിടെ നിന്നു കയറിയത്?”
“അതു ഞാൻ അമ്മയുടെ അടുത്ത് പോയി വന്നതാ..അങ്ങു ദൂരെ പൊന്നാനിയിൽ..”
“അതു ശരി..”..ഞാൻ തലകുലുക്കി.
അങ്ങനെ ഞങ്ങൾ മെല്ലെ പരിചയക്കാരായി.നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവച്ചു.വാ തോരാതെ വർത്തമാനം പറയുന്ന ആ സുന്ദരിക്കുട്ടി എന്റെ ഹൃദയം കവർന്നെടുത്തു.സമയം എത്ര വേഗമാണു പോകുന്നത്.വണ്ടി വീണ്ടും വേഗത കുറച്ചു.കിതച്ചു കിതച്ച് പാലക്കാടു സ്റ്റേഷനിലെത്തി നിന്നു.
“അയ്യോ എനിക്കിറങ്ങണം...ഇനി പിന്നെ ഒരിക്കൽ കാണാം”...അവൾ ചാടിയെഴുനേറ്റു.
അവളെ വിടാൻ എന്റെ മനസ്സ് അനുവദിച്ചില്ല.പെട്ടെന്ന് ഞാനവളുടെ കരം ഗ്രഹിച്ചു.തളിരുപോലെയുള്ള വിരലുകൾ....അവൾക്ക് പോകാനായിരിക്കുന്നു.
“ഞാൻ പോട്ടെ“...മൃദുവായി എന്റെ കരങ്ങൾ ഒഴിവാക്കി അവൾ തീവണ്ടിയുടെ പടികളിറങ്ങി.വണ്ടി നീങ്ങിത്തുടങ്ങി..അവളും തിരിഞ്ഞു നടന്നു..ഇടക്കിടെ എന്നെ നോക്കിക്കൊണ്ട്..ഞാനും വാതിൽക്കൽ നിന്നു പുറകിലേക്ക് നോക്കി..അവൾ കണ്ണിൽ നിന്നു മറയുംവരെ...ഏതോ വിഷാദം എന്റെ ഉള്ളിൽ വിതുമ്പി.എവിടെയോ രണ്ടു തുള്ളി കണ്ണു നീർ വീണു പൊട്ടിച്ചിതറിയപോലെ !
**********************************************************************************
പിന്നെ എത്രയോ യാത്രകളില്‍ അവളെന്നോടൊപ്പം വന്നു.ഒന്നല്ല.ഒത്തിരിവട്ടം.ഷൊർണ്ണൂർ ആയാലും പാലക്കാട് ആയാലും അവളെത്തും.ആ യാത്രകളിൽ എന്തൊക്കെ ഞങ്ങൾ സംസാരിച്ചില്ല! ഹൃദയം ഹൃദയത്തോട് സംവദിച്ചു.അവാച്യമായ ഒരു അനുഭൂതിയാണു അവളെനിക്കേകിയത്. ആ സാമീപ്യം എപ്പോളും ഉണ്ടാകാൻ ഞാന്‍ ആഗ്രഹിച്ചു. എന്നും എപ്പോളും അവളുടെ അടുത്തായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.അവൽ എന്നിൽ ഒരു ആവേശമായി പടർന്നു കയറി.ഒരു മധ്യതിരുവിതാംകൂറുകാരനു വള്ളുവനാടിന്റെ മണ്ണിൽ പ്രണയം പൊട്ടിമുളച്ചു.അവളുടെ ഓരോ നോട്ടവും എന്നെ ആ മണ്ണിലേക്ക് ക്ഷണിച്ചു.ജോലി സംബന്ധമായി നാടു വിട്ടു പോരേണ്ടി വരുമ്പോളെല്ലാം മനസ്സിന്റെ കോണിൽ ഒരിക്കലും അണയാത്ത ഒരു നെയ്ത്തിരിനാളമായി അവൾ കത്തി നിന്നു.എന്നെങ്കിലും കേരളത്തിലേയ്ക്കു മടങ്ങിയാല്‍ താമസം തന്നെ അവളുടെ നാട്ടിലേയ്ക്കാക്കിയാലോ എന്ന് ആലോചിച്ചു..നീയെന്നോടൊപ്പം വരില്ലേ എന്ന ചോദ്യത്തിനു മുന്നില്‍ നാണത്തില്‍ പൊതിഞ്ഞ ഒരു കള്ള നോട്ടത്തോടെ , പഞ്ചാരമണലില്‍ കാലടികള്‍ കൊണ്ട് കളം വരച്ചു മൌനമായി അവള്‍ നിന്നു.
വണ്ടിയോടൊപ്പം കാലവും കുതിച്ചു പാഞ്ഞു .
************************************************************************************
ജിവിയ്ക്കാനായി മഹാനഗരങ്ങളിലൂടെയുള്ള വർഷങ്ങളോളമുള്ള അലച്ചില്‍...അക്കാലത്തൊന്നും ഒരിക്കൽ പോലും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല.ജീവിതം എങ്ങനെയൊക്കെയോ ഒന്നു കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിൽ കാലം അതിവേഗം മുന്നോട്ട് പാഞ്ഞു പോയതൊന്നും ഞാനറിഞ്ഞതേയില്ല.
ഒന്നു പിടിച്ചു നിൽക്കാമെന്നായപ്പോളാണു വീണ്ടും നാട്ടിലേക്ക് വണ്ടി കയറുന്നത്.ഒരു വർഷം മുൻപ്...ഇക്കാലമത്രയും മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന ആ പഴയ സൌന്ദര്യം പെട്ടെന്നെന്റെ സിരകളിൽ ആവേശമായി പടർന്നു കയറി.ആ ഓർമ്മകൾ പോലും എന്നെ പുളകമണിയിച്ചു.എന്റെ മനസ്സിൽ ആയിരം തുടികൾ താളമിട്ടു.
നേരം പരപരാ വെളുക്കുന്ന ഒരു പ്രഭാതത്തിൽ “വെള്ളം വെള്ളം” എന്ന വിളികേട്ട് ഞാനുണർന്നു.വണ്ടി പാലക്കാട് എത്തിയിരിക്കുന്നു.എന്റെ നാട് ..എന്റെ മണ്ണ്..എന്നിൽ സന്തോഹം നിറഞ്ഞു തുളുമ്പി..എന്റെ സുന്ദരി എവിടെയാണാവോ?
അവൾക്കായി എന്റെ മനം തുടിച്ചു. വളരെ ദൂരെ നിന്നു പോലും ഞാന്‍ തിരിച്ചറിഞ്ഞിരുന്ന അവള്‍ എവിടെ? നിരാശയില്‍ ഞാന്‍ മുങ്ങി.എന്താണവൾ വരാൻ വൈകുന്നത്? ഈ തിരക്കിലെവിടെ ഒളിച്ചിരിക്കുകയാണവൾ? ഒരു പക്ഷേ പരിഭവമായിരിക്കാം..ഇത്രയും നാൾ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കഴിയാതിരുന്ന എന്നോട് എനിക്കു തന്നെ അവജ്ഞ തോന്നി.
വണ്ടി മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങി.എനിക്കാണെങ്കിൽ എന്തു ചെയ്യണെമെന്ന് ഒരു എത്തും പിടിയുമില്ല.
സ്റ്റേഷന്‍ വിട്ടു വണ്ടി പുറത്തു കടന്നു കുറെ ദൂരം വന്നു.
ഒരു നിമിഷം !!
“അതവൾ അല്ലേ?”
അതെ..ഞാനവളെ കണ്ടു,.അങ്ങു ദൂരെ..ഞാൻ ഞെട്ടിപ്പോയി..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.എതൊരു മാറ്റമാണവൾക്ക്..ഈ കാലം കൊണ്ട് അവളെങ്ങനെ ഇത്ര വിരൂപയെപ്പോലെ ആയി മാറി? എന്തൊരു കോലം ! ഉണങ്ങി വരണ്ടു പോയപോലെ! അസ്ഥി പഞ്ജരം മാത്രം ശേഷിക്കുന്നതു പോലെ .....എന്റെ സ്വപ്നങ്ങളിലെ രാജകുമാരീ..നിനെക്കെന്തു പറ്റി?
സ്വന്തം നഗ്നത മറയ്കാൻ തക്കവണ്ണം നീളമുണ്ടായിരുന്ന ആ കേശഭാരം എവിടെപ്പോയി?എത്രയോ ആൾക്കാരെ എന്നും മോഹിപ്പിച്ചിരുന്ന നിന്റെ രൂപം എങ്ങനെ ഇത്രമാത്രം മാറിപ്പോയി?
എപ്പോൾ വേണമെങ്കിലും മരിച്ചേക്കാം എന്ന അവസ്ഥപോലെ..ദേഹമാസകലം വരഞ്ഞു കീറലുകൾ! ആരാണിവളെ ഈ കോലത്തിലാക്കിയത്?ആരൊക്കെയോ ഇവളെ ചവിട്ടി മെതിക്കുന്നുവോ? വേച്ചു വേച്ചുള്ള ആ നടത്തം കണ്ട് ഒരു നിമിഷം ഞാൻ മുഖം തിരിച്ചു പോയി.
“എല്ലാവരും കൂടി അവളെ നശിപ്പിച്ചു എന്നാ തോന്നുന്നത്” എന്നോടൊപ്പം വണ്ടിയിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കമന്റ്.
ആ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചു..നശിപ്പിക്കുകയോ? അതും അവളെ?എനിക്ക് സഹിച്ചില്ല.ഞാനോടി വാതിൽക്കലെത്തി....അവളുടെ അടുത്തെത്താൻ ഞാനാഗ്രഹിച്ചു..
വണ്ടിക്ക് വേഗത കൂടിക്കൊണ്ടേയിരുന്നു.ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ അത് കുതിച്ചു പാഞ്ഞു.അവളതാ അകന്നകന്നു പോകുന്നു..
നിലവിളിക്കണമെന്ന് തോന്നിപ്പോയി....ശബ്ദം പുറത്തു വരാതെ തൊണ്ടയിൽ കുരുങ്ങിയോ?
സർവശക്തിയും സംഭരിച്ച് ഞാനവളെ ഉറക്കെ വിളിച്ചു ..
“ നിളാ....എന്റെ പ്രിയപ്പെട്ട നിളാ........!“
വണ്ടി അത്യുച്ചത്തിൽ ചൂളം വിളിച്ചു കുതിച്ചു പാഞ്ഞു.ആ ശബ്ദ പ്രപഞ്ചത്തിൽ എന്റെ വാക്കുകൾ അലിഞ്ഞില്ലാതെയായി...അവൾ എന്നെ കേട്ടില്ലയോ? എന്നിൽ നിന്നും നീ അകന്നു പോകുന്നുവോ?
‘എങ്കിലും എന്റെ നിളാ എനിക്ക് നിന്നെ ഈ കോലത്തിൽ കാണേണ്ടി വന്നല്ലോ...ഇതു കാണാനുള്ള കരുത്തെനിക്കില്ല..”
എന്റെ കൈകാലുകൾ തളരുന്നുവോ?ഉമിനീരില്ലാതെ വായ ഉണങ്ങിപ്പോയോ?അവളെ സംരക്ഷിക്കാനാവത്തതിന്റെ കുറ്റബോധം എന്നി നിറയുന്നുവോ?
ശരീരത്തിന്റെ ശക്തി നഷ്ടപ്പെടുന്നപോലെ..കണ്ണൂകളിൽ ഇരുട്ട് നിറയുന്നു..ഞാനൊരിക്കൽ കൂടി ഭാരമില്ലാത്ത തൂവലായി മാറുന്നുവോ?
ആരാണെന്നെ താങ്ങുന്നത്?
ആരുടെ കൈകളാണ് എന്നെ വീണ്ടും ഉയർത്തുന്നത്?
ആ മൃദുസ്പർശം ഇന്നും അതു പോലെ തന്നെ..ഞാനത് തിരിച്ചറിഞ്ഞു.അവൾ തന്നെ..എന്റെ പ്രിയപ്പട്ട സുന്ദരിക്കോത..അതേ രൂപത്തിൽ..ആദ്യം കണ്ടപോലെ തന്നെ......ആ കൈകളിലേക്ക് ഞാൻ വീണുവോ?
അവളെന്നെ താങ്ങി !
അങ്ങിങ്ങ് വെള്ളാരം കല്ലുകൾ നിറഞ്ഞ വിശാലമായ പഞ്ചാരമണൽത്തിട്ടയിൽ അവളിരുന്നു..ആ മടിയിൽ തലചായ്ച് ഞാൻ കിടന്നു.ആ വിരലുകൾ എന്റെ നെറ്റിയിലും മുടിയിലും തലോടിക്കൊണ്ടേയിരുന്നു....പ്രഭാതത്തിൽ കിഴക്കു നിന്നും വരുന്ന കുളിർതെന്നലിൽ എന്റെ മനം കുളിർത്തു...
എനിക്കായി ഒരിക്കൽ കൂടി മനോഹരമായി അവൾ പാടി..
“നിളാ നദിയുടെ നിർമ്മല തീരം..
അനുപമ സായൂജ്യ തീരം..”
ഞാൻ ആ ശാന്തതയിൽ ലയിച്ചു.....ഒരിക്കലും മറക്കാത്ത ഓർമ്മകളിൽ മയങ്ങി ! ഉണരാതെ..........!
**********************************************************************************